121

Powered By Blogger

Sunday 27 September 2020

വ്യാവസായിക ലോഹങ്ങളുടെ വിലയിലെ കുതിപ്പ് തുടരുമോ?

കോവിഡിനത്തുടർന്നുള്ള വിറ്റഴിക്കൽ കാരണമുണ്ടായ നഷ്ടങ്ങളിൽനിന്ന് എല്ലാ വ്യാവസായിക ലോഹങ്ങളും ഈയിടെ പൂർണമായും മോചനംനേടി. ഡിമാന്റ് വർധിപ്പിക്കുന്നതിന് ഏറ്റവും വലിയ ഉപഭോക്തൃരാഷ്ട്രങ്ങൾ നടത്തിയ സമയോചിതമായ നടപടികളാണ് ലോഹവിലകൾ ഭദ്രമാക്കിയത്. ഇതിനുപുറമേ കോവിഡ് വാക്സിന്റെ കാര്യത്തിലുള്ള ശുഭ പ്രതീക്ഷയും ഓഹരി വിപണിയിലെ നേട്ടങ്ങളും അമേരിക്കൻ ഡോളറിന്റെ ദുർബലാവസ്ഥയും വ്യാവസായികാടിസ്ഥാനത്തിലുള്ള എല്ലാ ഉൽപന്നങ്ങളുടേയും ലാഭത്തിന് പ്രചോദനമായിട്ടുണ്ട്. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും ഇതുകാരണം സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ മാന്ദ്യവും 2020ന്റെ ആദ്യ പാദത്തിലുടനീളം അടിസ്ഥാന ലോഹഓഹരികൾ ഗണ്യമായി താഴോട്ടുപോകാനിടയാക്കി. എന്നാൽ ഈയിടെ അവയിലേറെയും മഹാമാരിക്കുമുമ്പത്തെ അവസ്ഥയിൽ തിരിച്ചെത്തുകയും ചെയ്തു. പ്രധാന അളവുകോലായ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് സൂചികയനുസരിച്ച് ഈവർഷം ഇതുവരെ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ചെമ്പ്, നിക്കൽ, സിങ്ക് എന്നീ ലോഹങ്ങളായിരുന്നു പ്രകടനത്തിന്റെ മുന്നിൽ. ഈയം, അലുമിനിയം വിലകളും 2020 ജനുവരിയിലെ വില നിലവാരത്തിൽ തിരിച്ചെത്തി. അഭ്യന്തര വിപണിയിൽ ചെമ്പും സിങ്കുമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. മാർച്ചിലെ താഴ്ചയിൽനിന്ന് ഇവ ഓഗസ്റ്റിൽ 60 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഈവീണ്ടെടുപ്പു കാലത്ത് വിവിധോദ്ദേശ ഉൽപന്ന വിപണിയിൽ (MCX) ചെമ്പ് സർവകാല ഉയരങ്ങളിലെത്തിച്ചേർന്നു. യഥാക്രമം 40, 30 ശതമാനം വീതം നേട്ടമുണ്ടാക്കിയ നിക്കലും ഈയവുമാണ് തൊട്ടുപിന്നിൽ. മാർച്ചിലെ താഴ്ചയിൽ നിന്ന് 15 ശതമാനം മാത്രം നേട്ടമുണ്ടാക്കാൻ സാധിച്ച അലുമിനിയമാണ് ലാഭത്തിൽ പിന്നിൽ. വാഹന മേഖലയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതും വൻതോതിൽ ഉണ്ടായ അത്യുൽപാദനവുമാണ് പ്രധാന കാരണങ്ങൾ. ചൈനീസ് ഡിമാന്റിൽ തിരിച്ചുവരവുണ്ടായതുകാരണം 2020 മാർച്ച് അവസാനംതന്നെ വിലകളുടെ വീണ്ടെടുപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതര വൻസാമ്പത്തിക ശക്തികളായ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ഇടപെടലും വ്യാവസായിക ലോഹങ്ങളുടെ കുതിപ്പിനു രാസത്വരകമായി. ആഗോള തലത്തിൽ കേന്ദ്രബാങ്കുകൾ നയനിലപാടുകളിൽ വരുത്തിയ ഇളവുകളുംകൊണ്ടുവന്ന ധനപരമായ ഉത്തേജന നടപടികളും വ്യാവസായിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുയും ഇക്കാരണത്താൽ ലോഹങ്ങളുടെ ആവശ്യം വർധിക്കുകയും ചെയ്തു. വ്യാവസായിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് മാർച്ച് പകുതിയോടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 80 ബില്യൺ ഡോളറിന്റെ ധനപരമായ ആശ്വാസനടപടികളും 559 ബില്യൺ ഡോളറിന്റെ വില കുറയ്ക്കൽ നടപടികളും പ്രഖ്യാപിക്കുകയുണ്ടായി. സമാനമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു എത്തിക്കുകയും സാമ്പത്തിക വീണ്ടെടുപ്പിനായി 2 ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് യുഎസ് കോൺഗ്രസ് പാസാക്കുകയും ചെയ്തു. യൂറോപ്യൻ കേന്ദ്ര ബാങ്കുകൾ മൊത്തം 1.6 ട്രില്യൺ ഡോളറിന്റെ അടിയന്തിര പർചേയ്സ് പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവുംവലിയ ലോഹ ഉപഭോക്താക്കളായ ചൈന, ഫാക്ടറികൾ തുറന്നതിനെത്തുടർന്ന് ഡിമാന്റ് വർധിച്ചതും വിലകളുടെ വീണ്ടെടുപ്പിനെ വലിയതോതിൽ സഹായിച്ചു. ആദ്യ പാദത്തിൽ ചൈനയിലെ വ്യവസായ വികസനം പ്രതികൂലവളർച്ച രേഖപ്പെടുത്തിയെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുകയും നിർമ്മാണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഓഗസ്റ്റിൽ തുടർച്ചയായി ആറാംമാസവും വർധിക്കുകയും ചെയ്തു. തുടർച്ചയായ അടച്ചിടലുകൾ കാരണം ഖനികളും ഉരുക്കു ശാലകളും തുറക്കാൻ കഴിയാതെവന്നപ്പോൾ ചെമ്പുപോലെയുള്ള ലോഹങ്ങൾക്ക് വൻതോതിൽ വിതരണ പ്രതിസന്ധിയുണ്ടായി. ചൈനീസ് ഉരുക്കിന്റെ ഡിമാന്റിനെത്തുടർന്ന് സിങ്ക്, നിക്കൽ എന്നവയ്ക്ക് കാര്യമായ നേട്ടമുണ്ടായി. ഫിലിപ്പൈൻസ്, കാനഡ, ഇന്തൊനേഷ്യ എന്നീ പ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള നിക്കലിന്റെ വരവുകുറഞ്ഞതും വിലയെതാങ്ങി നിർത്താൻ സഹായകമായി. ചൈനയിൽ ആസിഡ് ബാറ്ററികൾക്ക് ആവശ്യം വർധിച്ചത് വിലയിൽ നേട്ടമുണ്ടാക്കാൻ ഏറെസഹായിച്ചു. കൊറോണ കാരണമുണ്ടായ പ്രതിസന്ധിയിൽനിന്ന് വ്യാവസായിക ലോഹങ്ങൾ മോചനം നേടിയതായാണ് വിലകളുടെ സമകാലികപ്രകടനം സൂചിപ്പിക്കുന്നത്. ഡിമാന്റ്-സപ്ളൈ ബല തന്ത്രത്തിലാവും വ്യാപാരികളുടെ പ്രധാന നോട്ടം എന്നതിനാൽ ഈ ഗതിവേഗം നിലനിർത്തുക ശ്രമകരമാണ്. അടിസ്ഥാന ലോഹങ്ങളുടെ വിപണികൾ പലതിലും ആവശ്യത്തിലേറെ സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. മൊത്തത്തിലുള്ള ഡിമാന്റാകട്ടെ മഹാമാരിയുടെ മുമ്പത്തെ കാലത്തേതിനേക്കാൾ കുറവും. യുഎസും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ അയവുവരാത്തതും അമേരിക്കൻ ഡോളറിന്റെ പ്രകടനവും ആശങ്കയ്ക്കു കാരണമാണ്. മുന്തിയ ഉപഭോക്തൃ രാജ്യങ്ങളായ ചൈന, യുഎസ് എന്നിവിടങ്ങളിലും യൂറോപ്യൻ മേഖലയിലും വ്യവസായ വളർച്ച സുസ്ഥിരമായിത്തീരുന്നതിലൂടെ മാത്രമേ വീണ്ടെടുപ്പിന്റെ അടുത്ത ഘട്ടം സാധ്യമകൂ എന്നുപറയാം. (ജിയോജിത് ഫിനാൻഷ്യൽസർവീസസിലെ ഉൽപന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3kXqz6H
via IFTTT

ആഗോള സൂചികകള്‍ തുണച്ചു: സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 185 പോയന്റ് ഉയർന്ന് 37,574ലിലും നിഫ്റ്റി 61 പോയന്റ് നേട്ടത്തിൽ 11,111ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്കും കരുത്തായത്. വാഹനം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഫാർമ ഓഹരികളിലാണ് മുന്നേറ്റം. ബിഎസ്ഇയിലെ 916 ഓഹരികൾ നേട്ടത്തിലും 202 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എൻടിപിസി, മാരുതി സുസുകി, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher on firm global cues

from money rss https://bit.ly/2EEdD6l
via IFTTT

സ്പെഷ്യൽ തീവണ്ടി; സ്റ്റോപ്പുകളുടെ എണ്ണം കൂടിയതിൽ ആശങ്ക

പാലക്കാട്: ചെന്നൈ-തിരുവന്തപുരം, ചെന്നൈ-മംഗലാപുരം റൂട്ടുകളിൽ പുനരാരംഭിച്ച സൂപ്പർഫാസ്റ്റ് എക്പ്രസ്-മെയിൽ തീവണ്ടികൾക്ക് സംസ്ഥാനത്ത് സ്റ്റോപ്പുകളുടെ എണ്ണം കൂടിയത് കോവിഡ് സുരക്ഷ സംബന്ധിച്ച് ആശങ്കയുയർത്തുന്നു. ഞായറാഴ്ച ഓടിത്തുടങ്ങിയ വണ്ടികളിൽ മംഗലാപുരം മെയിലിന് സംസ്ഥാനത്ത് 21 ഇടങ്ങളിലും തിരുവനന്തപുരം മെയിലിന് 15 ഇടങ്ങളിലുമാണ് സ്റ്റോപ്പുള്ളത്. ഇതിലേറെയും മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്ത ചെറിയ സ്റ്റേഷനുകളാണ്. മറുനാടുകളിൽനിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി സ്വന്തംവീടുകളിൽ നിരീക്ഷണം ഉറപ്പാക്കുന്നതരത്തിൽ ചെറിയ സ്റ്റേഷനുകളിൽ നിരീക്ഷണസംവിധാനങ്ങളും ജീവനക്കാരും കുറവാണ്. മുൻകൂട്ടി ടിക്കറ്റെടുത്ത് പുനരാരംഭിച്ച മംഗലാപുരം മെയിലിന് പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, കൊയിലാണ്ടി, മാഹി, തലശ്ശേരി, ചെറുവത്തൂർ, കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെയിലിനാവട്ടെ അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, കായംകുളം, വർക്കല എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. നിലവിലുള്ള പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഇവിടങ്ങളിൽ കൃത്യമായ നീരീക്ഷണവും തുടർപ്രവർത്തനങ്ങളും പ്രായോഗികമല്ലെന്ന് റെയിൽവേ അധികൃതരും സമ്മതിക്കുന്നു. പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ തുടങ്ങിയ വിഭാഗങ്ങളിലും എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരുടെ കുറവുണ്ട്. ഇത് യാത്രക്കാർ സ്റ്റേഷനിലിറങ്ങി വീടുകളിലേക്കുതന്നെ പോകുന്നുണ്ടെന്നും നിരീക്ഷണത്തിലുണ്ടെന്നും ഉറപ്പാക്കാനാവാത്ത സാഹചര്യമുണ്ടാക്കും. മുമ്പ് ഡൽഹിയിൽനിന്നുള്ള മംഗള എക്സ്പ്രസ്സും മുംബൈയിൽനിന്നുള്ള നേത്രാവതി എക്സ്പ്രസ്സും കൊങ്കൺവഴി ഓടിത്തുടങ്ങിയപ്പോൾ സംസ്ഥാനസർക്കാർ ഇടപെട്ട് സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വണ്ടികൾ കാസർകോട് , കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തിയിരുന്നത്. ഇറങ്ങുന്ന യാത്രക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് റെയിൽവേ, പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശഭരണവിഭാഗം എന്നിവയുടെ സഹകരണത്തോടെ വീടുകളിൽ ക്വാറന്റീൻ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. യാത്രക്കാരുടെ പരിശോധന, മാർഗനിർദേശങ്ങൾ നൽകൽ, നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ സ്റ്റോപ്പുകളുെട എണ്ണം പരിമിതപ്പെടുത്തുകയോ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തുകയോ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

from money rss https://bit.ly/2GcOZKw
via IFTTT

Mohanlal's Pictures From The Ayurvedic Hospital Goes Viral!

Mohanlal's Pictures From The Ayurvedic Hospital Goes Viral!
Mohanlal, the complete actor of the Malayalam film industry has always been highly particular about his ayurvedic treatment. As reported earlier, Mohanlal is currently at Gurukripa Ayurveda Heritage, Koottanad, Palakkad, for his yearly ayurvedic treatment. Interestingly, the senior actor's recent pictures

* This article was originally published here