121

Powered By Blogger

Friday 17 December 2021

ഇളവുകളുടെകാലം കഴിയുന്നു: വായ്പാ പലിശകൂടും, വിപണിയില്‍ തിരുത്തല്‍ തുടരും

അമേരിക്കൻ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാൻവരട്ടെ. അതിസമ്പന്നർ മുതൽ സാധാരണക്കാർവരെയുള്ളവരെ ബാധിക്കുന്നതാണ് ഈതീരുമാനം. പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാംമാറ്റങ്ങളാകും ഉണ്ടാകുക? വായ്പാ പലിശ ഉയരും യുഎസ് ഫെഡറൽ റിസർവിന്റെ വഴിയേ ആർബിഐയും നീങ്ങുകയാണെങ്കിൽ 2022 കലണ്ടർവർഷം പകുതിയോടെ റിപ്പോനിരക്കിൽ വർധനവുണ്ടാകും. വായ്പാ-നിക്ഷേപ പലിശ ഉയരാൻ അത് കാരണമാകും. താരതമ്യേന ഉയർന്ന പലിശ ഈടാക്കുന്ന വ്യക്തിഗത വായ്പകളിലുംമറ്റും നിരക്ക് വർധന ഉടനെ പ്രതിഫലിക്കില്ലെങ്കിലും റിപ്പോ നിരക്കുമായി(നിശ്ചിത ബെഞ്ച്മാർക്ക്)ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശ ഉയരും. നിലവിൽ ഏറ്റവും താഴന്ന പലിശ നിരക്കാണ് ഭവനവായ്പക്കുള്ളത്. പലിശ കുറഞ്ഞ സാഹചര്യംകണക്കിലെടുത്ത് കൂടുതൽ തുക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യം പരിഗണിക്കുക. അടുത്തവർഷത്തോടെ പലിശ ഉയരുമ്പോൾ വരുന്ന ബാധ്യതകൂടി കണക്കിലെടുത്ത് അധികതുക വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിദേശ വിദ്യാഭ്യാസചെലവ് യുഎസിലെ നിരക്ക് വർധന ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശ വിനോദയാത്ര തുടങ്ങിയവയുടെ ചെലവ് വർധിക്കാൻ അതിടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെലവിനത്തിൽ ലക്ഷ്യമിട്ടിട്ടുള്ള തുകയിൽ വർധനവരുത്തേണ്ടിവരുമെന്നകാര്യം ഇപ്പോഴേ ആലോചിക്കുക. ഇന്റർനാഷണൽ ഇക്വിറ്റികളിലോ, ഫണ്ടുകളിലോ നിക്ഷേപമില്ലെങ്കിൽ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുക. വിദേശ നിക്ഷപത്തിൽ ഇടിവുണ്ടാകും ലോകമെമ്പാടുമുള്ള നിക്ഷേപ ആസ്തികളിലെ മുന്നേറ്റത്തിന്റെ പ്രധാനകാരണം സമ്പദ് വ്യവസ്ഥയിലെ കൂടിയ പണലഭ്യതയാണ്. ആഗോളതലത്തിൽ നിക്ഷേപകരിലൊരുവിഭാഗം ചുരുങ്ങിയ ചെലവിൽ കൂടുതൽ പണം ലഭ്യമാകുന്നതോടെ വൻതോതിൽ കടമെടുത്ത് വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നു. ഈ ചെലവിൽ വർധനയുണ്ടാകുന്നതോടെ വിപണികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പാലായനംചെയ്യും. ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് അത് വഴിയൊരുക്കും. അടുത്തവർഷം മാർച്ചോടെ ഓരോ പാദങ്ങളിലും കാൽശതമാനംവീതം നിരക്ക് വർധനയാണ് യുഎസ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. വിക്വസ്വര വിപണികളിലെ നിക്ഷേപത്തിൽ വൻതോതിൽ കുറവുവരാൻ അതിടയാക്കും. നിലവിൽ രാജ്യത്തെ വിപണിയിൽനിന്ന് വിദേശനിക്ഷേപകർ പിൻവാങ്ങുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല. കടപ്പത്രഫണ്ടുകളെയും ബാധിക്കും യുഎസിലെ പലിശനിരക്ക് വർധനക്കൊപ്പം രാജ്യത്തെ നിരക്കുകളും ഉയരുന്നതോടെ പോർട്ട്ഫോളിയോയിലെ ദീർഘകാല ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തെ അത് ബാധിക്കും. അതുകൊണ്ടുതന്നെ ലോങ്-മീഡിയം ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം. പലിശ നിരക്ക് ഉയരുമ്പോൾ സ്വാഭാവികമായും യുഎസ് ഡോളർ കരുത്താർജിക്കും. സ്വർണംപോലുള്ള കമ്മോഡിറ്റികളുടെ വിലയിടിയാനും അതിടയാക്കും. മറിച്ചും സംഭവിച്ചേക്കാം. ഓഹരി വിപണി അസ്ഥിരമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേയ്ക്ക് കൂട്ടത്തോടെ നിക്ഷേപകർ മാറിയാൽ വില ഉയരാനും കാരണമാകും. ഡോളർ കുതിക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായാൽ രാജ്യത്തെ സ്വർണവിലയുംകൂടും.

from money rss https://bit.ly/3mfiY6M
via IFTTT

1395 കമ്പനികളുടെരജിസ്ട്രേഷൻ റദ്ദാക്കുന്നു

തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം. ഇത്തരം കന്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പേരിനുമാത്രം രജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന കന്പനികളാണ് കടലാസ് കന്പനികൾ. 2016-നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്ട്രേഷൻ റദ്ദാക്കി നിർജീവമാക്കിയിരുന്നു. കേരളത്തിൽ രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യമായി കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാംസ്ഥാനത്ത് തമിഴ്നാടാണെന്നാണ് സൂചന. രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതിരിക്കുകയും രേഖകൾ സമർപ്പിക്കാതിരിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഇൗ 1395 കമ്പനികളും. രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ശരാശരി 6,500 രൂപ ഫീസും 20,000 രൂപവരെ പ്രൊഫഷണൽ ചാർജും നൽകണം. ഒരു കമ്പനി റദ്ദാക്കാൻ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണൽ ചാർജും നൽകണം. എല്ലാ രേഖകളും വേണം.

from money rss https://bit.ly/3GTpaZV
via IFTTT

സെന്‍സെക്‌സിലെ തകര്‍ച്ച 889 പോയന്റ്: നിഫ്റ്റി 17,000ന് താഴേയ്ക്കുപതിച്ചു|Market Closing

മുംബൈ: വ്യാഴാഴ്ചയിലെ ആശ്വാസനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ഐടി ഒഴികെയുള്ള ഓഹരികളിലെ സമ്മർദം നിഫ്റ്റിയെ 17,000ന് താഴെയെത്തിച്ചു. സെൻസെക്സ് 889.40 പോയന്റ് നഷ്ടത്തിൽ 57,011.74ലിലും നിഫ്റ്റി 263.20 പോയന്റ് താഴ്ന്ന് 16,985.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടർന്നതാണ് സൂചികകളെ ബാധിച്ചത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഓഹരികൾ ഒഴികെയുള്ളവ തകർച്ചനേരിട്ടു. ബിഎസ്ഇ റിയാൽറ്റി സൂചിക നാലും എനർജി, ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 2.5ശതമാനത്തിലേറെയും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4ശതമാനവും സ്മോൾ ക്യാപ് സൂചിക 2.1ശതമാനവും താഴ്ന്നു. Nifty ends below 17,000, Sensex plunges 889 pts.

from money rss https://bit.ly/30DHBCC
via IFTTT

കൊച്ചിയില്‍ എന്‍എഫ്ടി കോണ്‍ഫറന്‍സും കലാപ്രദര്‍ശനവും

കൊച്ചി: എൻഎഫ്ടി ഉത്സവത്തിന് കൊച്ചികൂടി വേദിയാകുന്നു. കോൺഫ്രറൻസ്, കലാപ്രദർശനം എന്നിവ ഉൾപ്പടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഡിസംബർ 18 മുതൽ ന്യൂ ഗ്രാൻഡ് ഹയാത്തിലാണ് നടക്കുന്നത്. എൻഎഫ്ടി മേഖലയിലെ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ബ്രേക്കൗട്ട് സെഷനുകൾ, ശില്പശാല തുടങ്ങിയവയും ഉണ്ടാകും. കുനാൽ കപൂർ ഉത്സവത്തിന് തിരിതെളിയിക്കും. വസീർഎക്സ് എൻഎഫ്ടി സഹസ്ഥാപകൻ വിശാഖ സിങ്, കേരള സംസ്ഥാന ഐടി പാർക്സ് സിഇഒ ജോൺ എം.തോമസ്, നടനും സംരംഭകനുമായ പ്രകാശ് ബാരെ എന്നിവർ പങ്കെടുക്കും. ഡിജിറ്റൽ ആർട് ഗ്യാലറിയും ആർട് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിഷ്വൽ ആർട്സ്, ത്രീ ഡി വീഡിയോ, മോഷൻ ഗ്രാഫിക്സ്, ആനിമേഷൻ, ഫോട്ടോഗ്രഫി തുടങ്ങിയവയും ദർശിക്കാം.

from money rss https://bit.ly/3p3Iw8D
via IFTTT

വിദേശ നിക്ഷേപകര്‍ പിന്മാറുന്നു: വിറ്റൊഴിഞ്ഞത് 32,000 കോടിയുടെ ഓഹരികള്‍

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റൊഴിയുന്നു. ഒക്ടോബർ മുതൽ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എൻഎസ്ഡിഎലിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ട് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു? ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനുപിന്നിൽ. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോൺ വകഭേദമുയർത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവർത്തനഫലങ്ങൾ, ഉയർന്ന മൂല്യത്തിൽ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാൽ 2022ൽ പലിശനിരക്കുകൾ ഉയർത്താൻ ഫെഡ് റിസർവ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകൾ രാജ്യത്തെ ബോണ്ട് വിപണിയിൽനിന്ന് വൻതോതിൽ പണംപിൻവലിക്കുന്നതിന് അത് കാരണമാകും. വിപണി തിരിച്ചുകയറുമോ? സാമ്പത്തിക വളർച്ചയോടൊപ്പം കോർപറേറ്റ് വരുമാനത്തിലും വർധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. ദീർഘകാല വളർച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം. ഏതൊക്കെ മേഖലകൾ എൻഎസ്ഡിഎലിൽനിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖലകളിലെ കമ്പനികളിൽനിന്നാണ് വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറിയതെന്നുകാണാം. നവംബർ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയിൽനിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവർ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സോഫ്റ്റ് വെയർ ആൻഡ് സർവീസസ്, വാഹനം, വാഹന ഘടകഭാഗങ്ങൾ, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളിൽനിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി. ഇഷ്ട ഓഹരികൾ സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ബിഎസ്ഇ 500 സൂചികയിൽ ആറ് ഓഹരികളാണ് നിക്ഷേപകർ കൂടുതലായി കൈവശംവെച്ചിരിക്കുന്നതെന്നുകാണാം. എച്ച്ഡിഎഫ്സി(71.95ശതമാനം), സീ എന്റർടെയ്ൻമെന്റ്(57.18ശതമാനം), ആക്സിസ് ബാങ്ക് (54.53ശതമാനം), ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് (53.67ശതമാനം)ഇൻഡസിൻഡ് ബാങ്ക് (51.44 ശതമാനം) എന്നിവയാണവ. നടപ്പ് പാദത്തിന്റെ തുടക്കംമുതൽ ഇൻഡസിൻഡ് ബാങ്കിന്റെ ഓഹരിയിലുണ്ടായി ഇടിവ് 16.50ശതമാനമാണ്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവക്ക് യഥാക്രമം 7.43ശതമാനവും 1.96ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, ഇതേകാലയളവിൽ സീ എന്റർടെയ്ൻമെന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ് എന്നിവ യഥാക്രമം 21.55ശതമാനം, 16.07ശതമാനം, 2.54ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ജൂബിലന്റ് ഫുഡ് വർക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, പിവിആർ, ഇൻഫോ എഡ്ജ്, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്, യുപിഎൽ എന്നിവയുടെ ഓഹരികൾ 35ശതമാനത്തിലേറെ വിദേശ നിക്ഷേപകരുടെ കൈവശമുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയിടെ വിഹിതം കുറച്ചാൽ ഓഹരികളിൽ കനത്ത സമ്മർദമുണ്ടായേക്കാമെന്നകാര്യം നിക്ഷേപകർ ശ്രദ്ധിക്കണ്ടതുണ്ട്.

from money rss https://bit.ly/328GY4x
via IFTTT