121

Powered By Blogger

Tuesday 27 October 2020

പാഠം 96| പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായംനേടാന്‍ നിക്ഷേപം എങ്ങനെ ക്രമീകരിക്കാം?

ഒരു ഇടവേളയ്ക്കുശേഷം ജോർജ് തോമസ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം പരിശോധിച്ചു. പണപ്പെരുപ്പ നിരക്കുകൂടി കിഴിച്ചപ്പോൾ നിക്ഷേപത്തിൽനിന്നുള്ള ആദായം മൈനസ് രണ്ടുശതമാനത്തിലേറെ! പൊതു വിഭാഗത്തിന് എസ്ബിഐ നൽകുന്ന ഒരുവർഷത്തെ പലിശ 5.4ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.20ശതമാനവുമാണ്. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക് 7.34ശതമാനമായി ഉയർന്നിരിക്കുന്നു. നിക്ഷേപത്തിൽനിന്ന് നേട്ടമില്ലെന്നുമാത്രമല്ല, രണ്ടുശതമാനത്തോളം നഷ്ടവുമാണ്. പലിശയിൽനിന്നുള്ള ആദായനികുതികൂടി കുറച്ചാൽ ബാക്കിയെന്തെങ്കിലും കിട്ടിയാലായി. ഈ സാഹചര്യത്തിലാണ് നിക്ഷേപവും പണപ്പെരുപ്പവും വീണ്ടും ചർച്ചയാകുന്നത്. പണപ്പെരുപ്പം ഇതേരീതിയിൽ വീണ്ടും ഉയരുകയാണെങ്കിൽ ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായത്തിൽ വൻനഷ്ടമാകും നിക്ഷേപകനുണ്ടാകുക. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉയർന്നവിലയാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പത്തെ റോക്കറ്റ് പരുവത്തിലാക്കിയത്. ഗാർഹിക ചെലവുകളിൽ ഇത് കാര്യമായി പ്രതിഫലിക്കുകയുംചയ്തു. കുറയുന്ന പലിശയും ഉയരുന്ന പണപ്പെരുപ്പവുമുള്ള നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിക്ഷേപത്തിൽനിന്ന് പണപ്പെരുപ്പത്തെ നേരിടാനുതകുന്ന ആദായം ലഭിക്കുന്നില്ലെങ്കിൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് പരമാവധി ചെലവുകുറച്ച് സമ്പാദ്യം വർധിപ്പിക്കാനുള്ള വഴിതേടേണ്ടിയിരിക്കുന്നു. മികച്ച പോർട്ട്ഫോളിയോ തയ്യാറാക്കി നിക്ഷേപം പുനഃക്രമീകരിക്കുകയാണ് അതിന് ചെയ്യേണ്ടത്. ഉയർന്ന പലിശയുള്ള വായ്പ അവസാനിപ്പിക്കുക ഉയർന്ന പലിശ നൽകുന്ന വായ്പകൾ എത്രയുംവേഗം അവസാനിപ്പിക്കാൻ ശ്രമിക്കണം. അതായത് ബാങ്കിൽ നിക്ഷേപിച്ച് തുച്ഛമായ വരുമാനം നേടുന്നതിനുപകരം ഉയർന്ന പലിശ നൽകുന്ന വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് വായ്പ എന്നിവ വേഗം അവസാനിപ്പിക്കണം. താരതമ്യേന കുറഞ്ഞ പലിശയുള്ള ഭവന-വാഹന വായ്പപോലുള്ളവ നിലനിർത്തുന്നതിൽ തെറ്റില്ല. ഉയർന്ന ആദായം അപകടംവളിച്ചുവരുത്തും അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ ഉയർന്ന പലിശ നൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കാനുള്ള പ്രലോഭനത്തെ ഈഘട്ടത്തിൽ അതിജീവിച്ചേ മതിയാകൂ. അഞ്ചു ലക്ഷം രൂപവരെ നിക്ഷേപത്തിന് പരിരക്ഷ ലഭിക്കുമെങ്കിലും ബാങ്ക് തകർന്നാൽ ആതുക ലഭിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്നകാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും മികച്ച അടിസ്ഥാനമുള്ള ബാങ്കുകളിൽമാത്രം നിക്ഷേപംനടത്തുക. താഴ്ന്ന റേറ്റിങ് ഉള്ള, ഉദാഹരണത്തിന് എഎ പ്ലസിന് താഴെയുള്ള കപ്പത്രങ്ങളിലെ നിക്ഷേപത്തിൽനിന്ന് വിട്ടുനിൽക്കുക. ഇത്തരം കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും പണംമുടക്കേണ്ട. അനുഭവപരിചയമില്ലാത്തവർ ഓഹരി വിപണിയിലേയ്ക്കിറങ്ങുകയുംവേണ്ട. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള എൻഡോവ്മെന്റ്-മണിബായ്ക്ക് പോലുള്ള പോളിസികളിലും പണംമുടക്കരുത്. ഇത്തരം പദ്ധതികളിൽനിന്നുള്ള ആദായം നാലു മുതൽ ആറുശതമാനംവരെയാണ്. മെച്യൂരിറ്റി മൂല്യവും മൊത്തമുള്ള ആദായവും പെരുപ്പിച്ചാകാണിച്ചായിരിക്കും ഇത്തരം പോളിസികൾ പലപ്പോഴും വിപണനം ചെയ്യുന്നത്. ഇതിൽനിന്ന് യഥാർഥ ആദായം കണക്കുകൂട്ടിയെടുക്കാൻ നിക്ഷേകന് എളുപ്പത്തിൽ കഴിയില്ല. എവിടെ നിക്ഷേപിക്കും? പണപ്പെരുപ്പത്തിൽനിന്ന് സംരക്ഷണം നൽകാൻ ഒരുപരിധിവരെ സ്വർണ നിക്ഷേപത്തിന് കഴിവുണ്ട്. എന്നാൽ മൊത്തം ആസ്തിയിയുടെ 10-15 ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ മുടക്കേണ്ട. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് എന്നിവ സ്വർണനിക്ഷേപത്തിനായി പരിഗണിക്കാം. വില ഉയർന്നുനിൽക്കുമ്പോൽ വിട്ടുനിൽക്കുക. തിരുത്തലുണ്ടാകുമ്പോൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ സന്തുലിതമായ നിക്ഷേപ പോർട്ട്ഫോളിയോയ്ക്കുകഴിയും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കാം. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള കാലവധിയും റിസ്ക് പ്രോഫൈലും പരിഗണിച്ച് ഓഹരി അധിഷ്ഠിത പദ്ധതികൾ, കടപ്പത്രങ്ങളിൽ നിക്ഷേപക്കുന്ന ഡെറ്റ് ഫണ്ടുകൾ, സ്വർണം എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. സ്ഥിര നിക്ഷേപ പദ്ധതികളിൽ താൽപര്യമുള്ളവർ ഉയർന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. ദീർഘകാല മൂലധനേട്ടനികുതിയുടെ ആനുകൂല്യം അതിലൂടെ സ്വന്തമാക്കാം. മൂന്നുവർഷക്കാലയളവിൽകൂടുതൽ നിക്ഷേപം കൈവശംവെച്ചാൽ പണപ്പെരുപ്പനിരക്ക്(ഇൻഡക്സേഷൻ)കിഴിച്ചുള്ള തുകയ്ക്ക് 20ശതമാനം നികുതി നൽകിയാൽമതിയാകും. ബാങ്ക് നിക്ഷേപത്തിന് ആദായനികുതി സ്ലാബ് അനുസരിച്ചാണ് നികുതി ബാധ്യതവരിക. അതുകൊണ്ടുതന്നെ ഉയർന്ന് സ്ലാബിലുള്ളവർക്ക് പ്രത്യേകിച്ചും ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഗുണകരമാകും. feedbacks to: antonycdavis@gmail.com നിക്ഷേപതന്ത്രം: രണ്ടുവർഷത്തിനുള്ളിൽ ആവശ്യമുള്ളതുക ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളിൽ ഇടുക. രണ്ടുവർഷം മുതൽ അഞ്ചുവർഷംവരെകാലാവധിയിൽ ആവശ്യമുള്ളതുക ഹ്രസ്വകാല ഡെറ്റ്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളിൽ നിക്ഷേപിക്കുക. അഞ്ചുവർഷക്കാലയളവിന് മുകളിലെ സാമ്പത്തിക ലക്ഷ്യമാണെങ്കിൽ ഓഹരി അധിഷ്ഠി മ്യുച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാം. മുകളിൽ വിശദമാക്കിയതുപോലെ ഹെഡ്ജിങ് ഇഫക്ടിനായി 15ശതമാനംവരെ നിക്ഷേപം സ്വർണത്തിലുമാകാം. ഈ നിക്ഷേപരീതി പിന്തുടർന്നാൽ ഭാവിയിൽ പണപ്പെരുപ്പത്തെ അജിതവീക്കാനുള്ള ആദായംനേടാൻ ബുദ്ധിമുട്ടുണ്ടാവില്ല.

from money rss https://bit.ly/2TxVGue
via IFTTT

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,905.51 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസിൽ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഡോളർ കരുത്താർജിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്. എംസിഎക്സിൽ ഡിസംബറിലെ ഗോൾ ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 50,860 രൂപയായി കുറഞ്ഞു. വെള്ളി വിലയിലും സമാനമായ വിലക്കുറവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/2HHRRQc
via IFTTT

ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു: നിഫ്റ്റി 11,900ന് മുകളില്‍

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ നേട്ടത്തിലായി. സെൻസെക്സ് 73 പോയന്റ് നേട്ടത്തിൽ 40,596ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 11,912ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 430 ഓഹരികൾ നേട്ടത്തിലും 392 ഓഹരികൾ നഷ്ടത്തിലുമാണ്. 57 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, നെസ് ലെ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് ഉൾപ്പടെ 70 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/35JNZGM
via IFTTT

സെന്‍സെക്‌സ് 377 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം സൂചികകൾ തിരിച്ചുപിടിച്ചു. ബാങ്ക്, ഫാർമ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,850ന് മുകളിലെത്തി. 376.60 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,522.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 121.60 പോയന്റ് ഉയർന്ന് 11,889.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1249 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1354 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകൾ കരുത്തുകാട്ടിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 11,900, Sensex gains 376 pts

from money rss https://bit.ly/2Jc8ULd
via IFTTT

കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതിയില്‍ നേട്ടംപരിമിതം: വിശദാംശങ്ങള്‍ അറിയാം

സർക്കാർ പ്രഖ്യാപിച്ച കൂട്ടുപലിശ എഴുതിത്തള്ളൽ പദ്ധതിയിൽ വായ്പയെടുത്തവർക്ക് ലഭിക്കുക നാമമാത്ര നേട്ടം. 2020 മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള ആറുമാസത്തെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുകയാണ് സർക്കാർ എക്സ് ഗ്രേഷ്യ എന്നപേരിൽ നൽകുക. ഇതുപ്രകാരം സാധാരണ പലിശയിൽ കൂടുതലായി ഈടാക്കുന്ന കൂട്ടുപലിശയാകുംവായ്പയെടുത്തവരുടെ അക്കൗണ്ടിൽ വരുവുവെയ്ക്കുക. നിലവിൽആകാലയളവിലെ സാധാരണ പരിശ വായ്പയെടുത്തയാൾതന്നെ അടക്കേണ്ടിവരും. ഉദാഹണരം പരിശോധിക്കാം. എട്ടുശതമാനം പലിശ നിരക്കിൽ 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാൾക്ക് 1,682 രൂപയാണ് ആകെ ലഭിക്കുന്നനേട്ടം. ആദായ നികുതിയിളവുകൂടി പ്രയോജനപ്പെടുത്തുന്നവരാണെങ്കിൽ ആയിനത്തിൽ 525 രൂപകിഴിച്ച് 1,157 രൂപയായിരിക്കും ലഭിക്കുക. രണ്ടുകോടി രൂപ വായ്പയെടുത്തയാൾക്കാകട്ടെ 13,452 രൂപയും ലഭിക്കും(പട്ടിക കാണുക). ഭവനവായ്പ വായ്പ തുക 25 ലക്ഷം​ പലിശ 8% മൊറട്ടോറിയം കാലയളവ് 6 മാസം കൂട്ടുപലിശ 1,01,682 രൂപ സാധാരണ പലിശ 1,00,000രൂപ നേട്ടം 1,682രൂപ നികുതിയിളവിലെ നഷ്ടം 525 രൂപ ബാക്കിയുള്ള നേട്ടം 1,157രൂപ ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. പലിശയ്ക്കുമേലുള്ള പലിശ നവംബർ അഞ്ചിനകം വായ്പ അക്കൗണ്ടുകളിൽ വരവുവെയ്ക്കണമെന്ന് ആർബിഐ ബാങ്കുകളോടും മറ്റ് വായ്പാദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. How much will you benefit from interest waiver on loans? Here are the numbers

from money rss https://bit.ly/3ot71tz
via IFTTT

റിലയന്‍സുമായുള്ള കരാര്‍ നടക്കാതെവന്നാല്‍ 29,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയൻസുമായുള്ള ഇടപാട് നടക്കാതെവന്നാൽ ഫ്യൂച്ചർ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്ന് കമ്പനി. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയെയാണ് ഫൂച്ചർ ഗ്രൂപ്പിന്റെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. സ്ഥാപനം പൂട്ടിയാൽ 29,000ത്തോളം പേരുടെ ഉപജീവനമാർഗം നഷ്ടമാകുമെന്നും കമ്പനി പ്രതിനിധികൾ ആർബിട്രേഷനെ അറിയിച്ചിട്ടുണ്ട്. ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഇടപാട് താൽക്കാലികമായി നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ആർബിട്രേഷൻ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു. യുഎസ് കമ്പനിയായ ആമസോൺ കഴിഞ്ഞവർഷം ഫ്യൂച്ചർ കൂപ്പൺസ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചുശതമാനം ഓഹരിയും ലഭിച്ചു. അന്നത്തെ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടെന്ന് ചൂണ്ടിക്കാണിച്ചാണ് ആമസോൺ സിങ്കപ്പൂർ ആർബിട്രേഷനെ സമീപിച്ചത്. അതേസമയം, ഇന്ത്യൻ നിയമങ്ങൾക്കനുസരിച്ചാണ് ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആർബിട്രേഷൻ നിയമങ്ങളും പാലിച്ചിട്ടുണ്ട്. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയൻസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. Future Retail sees liquidation if Reliance deal fails

from money rss https://bit.ly/3mvOvPD
via IFTTT