121

Powered By Blogger

Thursday 12 August 2021

ആവശ്യംവർധിച്ചതോടെ വില കുതിച്ച് ചെമ്പും അലുമിനിയവും

അതിവേഗം കരുത്താർജ്ജിക്കുന്ന വിപണിയും അടിസ്ഥാന ലോഹങ്ങൾക്ക് ചൈനയിൽ നിന്നുള്ള വർധിച്ച ഡിമാന്റും കാരണം അലുമിനിയത്തിന്റേയും ചെമ്പിന്റേയും വില വർഷത്തിന്റെ രണ്ടാം പകുതിയിലും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പ്രധാന സൂചികയായ എൽഎംഇയിൽ മൂന്നുമാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വർഷം ഇതുവരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയിലും ഇത് പ്രതിഫലിച്ചു. ഇക്കാലയളവിൽ എംസിഎക്സിൽ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30 ഉം ശതമാനംവീതം നേട്ടമുണ്ടാക്കി. ഷാങ്ഹായ് വിപണിയിലും അലുമിനിയം 14 വർഷത്തെ ഏറ്റവും ഉയരത്തിൽ ട്രേഡിംഗ് തുടരുകയാണ്. 10 വർഷത്തെ കൂടിയ വിലയിൽ ചെമ്പും തൊട്ടു പിന്നിലുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ ലോഹം ഉൽപാദിപ്പിക്കുന്ന പ്രവിശ്യയിൽ തുടർച്ചയായുണ്ടാകുന്ന പവർ കട്ട് അലുമിനിയം വില പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലെത്തിച്ചു. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി പ്രാഥമികതലത്തിൽ ലോഹ ഉൽപാദനത്തിന്റെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. അലുമിനിയത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരും ഉപഭോക്താക്കളുമാണ് ചൈന. കഴിഞ്ഞവർഷം 37.08 മില്യൺ ടൺ അലുമിനിയം ഉൽപാദിപ്പിച്ച് റെക്കോഡിടുകയുണ്ടായി. എന്നാൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പ്രതിവർഷം അലുമിനിയം ഉരുക്കൽ ശേഷി 45 മില്യൺ ടണ്ണാക്കി കുറയ്ക്കുകയാണ് ചൈന. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അലുമിനിയം വ്യവസായ രംഗത്ത് പുനരുപയോഗിക്കാവുന്ന ഊർജ്ജം ആശ്രയിക്കാനാണ് ചൈനയുടെ തീരുമാനം. എന്നാൽ ഡിമാന്റിനനുസരിച്ച് ഉൽപാദനം നടക്കാത്തതിനാൽ ആഭ്യന്തര വിപണിയിലെ സന്തുലനം നിലനിർത്തുന്നതിന് ഇറക്കുമതിയെ ആശ്രയിക്കാനാണ് അവരുടെ നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച ലോഹ അവശിഷ്ടങ്ങൾ റീസൈക്കിൾ ചെയ്തുപയോഗിക്കുന്ന വിദ്യയിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാർബൺ കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ കാരണം അലുമിനിയം വിലകൾ ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഉയർന്നുതന്നെ നിൽക്കും. കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിൽനിന്ന് വളരെയെളുപ്പം മോചനംനേടിയ ചൈന അടിസ്ഥാന ലോഹങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2020ൽ സാധാരണയിൽ കൂടുതൽ അടിസ്ഥാന ലോഹങ്ങൾ ചൈന ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഷാങ്ഹായ് വിലനിലവാരം എൽഎംഇ വിലകളേക്കാൾ മുകളിൽ ട്രേഡ് ചെയ്തിരുന്നു. ചൈനയിലെ വൻതോതിലുള്ള ഉപഭോഗം ചെമ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രാതികൂല്യങ്ങളിൽനിന്ന് മറ്റു വൻസാമ്പത്തിക ശക്തികളെയപേക്ഷിച്ച് ചൈനയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവ് ചെമ്പിന്റെ ഡിമാന്റിൽ വലിയ കുതിപ്പുണ്ടാക്കി. പ്രധാന വിപണിയുടെ പലഭാഗങ്ങളിലും ചെമ്പിന്റെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടു. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ ചെമ്പിന്റെ അംസ്കൃത അയിര് സംസ്കരിച്ച് ലോഹമാക്കി മാറ്റുന്നതിലുള്ള ലാഭംകുറഞ്ഞതാണ് സപ്ളെയിൽ കുറവുവരാൻ പ്രധാനകാരണം. സംസ്കരണലാഭം 2012 ലെയത്ര താഴോട്ടുവന്നതിനാൽ പല ഉൽപാദകരും ഉൽപാദനം വെട്ടിക്കുറക്കുന്നകാര്യവും പരിഗണിച്ചു വരികയാണ്. മഹാമാരിയിൽനിന്നു തിരിച്ചുവരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തിൽ നിക്ഷേപകർക്കു സംശയമില്ല. വരുംവർഷങ്ങളിൽ ഡിമാന്റ് വർധിക്കുമെന്നും വിവധ ഗവണ്മെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളിലൂടെ ചെമ്പുവില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടൽ. ഭാവിയിൽ, വിലയിൽ ചെറിയ തിരുത്തലിനു സാധ്യതയുണ്ടെങ്കിലും സമീപകാലം മുതൽ ഇടക്കാലം വരെ വിശാലവിപണിയിൽ ബുൾതരംഗം നിലനിൽക്കുന്നതിനാൽ വിലകൾ സുരക്ഷിതമായിരിക്കും. ഉൽപാദനത്തിലെ കുറവു കാരണം ഡിമാന്റു നേരിടാനാവാതെ ചൈന ബുദ്ധിമുട്ടുമെന്നാണ് പൊതുവേ വിലയിരുത്തൽ. ചൈനയിൽ വളരെ പ്രകടമായി കാണപ്പെടുന്ന ദൗർലഭ്യം വിലവർധിക്കാനിടയാക്കിയിട്ടുണ്ട്. ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ച, യുഎസ് ഡോളറിന്റെ ശക്തിക്ഷയം എന്നീഘടകങ്ങൾ സമീപഭാവിയിൽ ചെമ്പിന്റെ വിലയ്ക്കു കൂടുതൽ താങ്ങായിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ) Copper and aluminum prices soared as demand increased.

from money rss https://bit.ly/3CMaryU
via IFTTT

കുടുങ്ങരുതേ, ഇത് തട്ടിപ്പാണ്: മണി ചെയിൻ മാതൃകയിൽ ഓൺലൈൻ ചതി

ചെറുതുരുത്തി: മാസം ലക്ഷം രൂപയിലേറെ വരുമാനം. ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ ത്രസിപ്പിക്കുന്ന വീഡിയോകൾ. നൂറുദിവസത്തിനുള്ളിൽ വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നുള്ള വാഗ്ദാനം. മണിചെയിൻ മാതൃകയിൽ പുതിയ തട്ടിപ്പുശൃംഖലയിൽ ചെറുതുരുത്തിയിൽ മാത്രം കുടുങ്ങിയത് നൂറ്റമ്പതിലേറെപ്പേർ. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് തട്ടിപ്പിന്റെ ഗൗരവമേറ്റുന്നു. ഓൺലൈൻ പഠനക്കാലത്ത് വിദ്യാർഥികളുടെ കൈയിൽ ഫോണുണ്ടെന്നതിനാൽ ഇവരെ കുടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കുന്നു. കോഴിക്കോട്ടുള്ള കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കാനെന്ന പേരിലാണ് 15 മുതൽ 22 വയസ്സുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികൾ വികസിപ്പിക്കുന്നത്. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണിയിൽ അംഗമാകാൻ 4,000 മുതൽ 18,000 രൂപയുടെ വിവിധ പദ്ധതികളുണ്ട്. 'വരുമാനത്തിനൊപ്പം കാർ, ഫോൺ, വസ്ത്രം' കാർ, ബൈക്ക്, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള മൊബൈൽ ഫോൺ, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങി വൻ വാഗ്ദാനങ്ങളാണ് കൗമാരക്കാർക്കു മുന്നിൽ നിരത്തുന്നത്. നൂറുദിവസത്തിനുള്ളിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുംവിധമാണ് ഇവർ വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. ഈ വീഡിയോകൾ കണ്ടും മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന കഥകൾ വിശ്വസിച്ചുമാണ് പലരും ഇതിൽ ചേരുന്നത്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് കോവിഡ്കാലത്ത് വീട്ടിലിരുന്നും പണമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. കൂട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇതിൽ കണ്ണിയാകും. വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേർക്കാൻ എത്തിയവർക്ക് കൈമാറും. വരുമാനം ലഭിക്കാൻ അക്കൗണ്ട് നമ്പറും മറ്റു രേഖകളും കൈമാറും. കണ്ണിചേർന്നയാൾ പിന്നീട് മറ്റുള്ളവരെ കണ്ണിചേർക്കാനുള്ള തിരക്കിലാകും. കുട്ടികളുടെ വാശിക്ക് വഴങ്ങി ഒട്ടേറെ വീട്ടമ്മമാർ പണം നൽകിയിട്ടുണ്ട്. പോലീസിൽ പരാതി നൽകി കണ്ണിമുറിക്കാൻ പണം നഷ്ടപ്പെട്ടവർ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള 'കണ്ണി' സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീഴ്ത്തുന്നു കൂട്ടുകാർ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേർക്കുന്നത്. മകന്റെ നിർബന്ധത്തിന് വഴങ്ങി പണം നൽകി. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സർക്കാർ അംഗീകരിച്ചതാണെന്നാണ് അവർ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എൻജിനീയറിങ് കഴിഞ്ഞ മകൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കിൽപ്പെട്ടത്. ചെറുതുരുത്തിയിലെ വീട്ടമ്മ വാഗ്ദാനങ്ങളിൽ വീഴരുത് പണം ഇരട്ടിപ്പിക്കുന്ന രീതിയിലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. കണ്ണികളായി വരുമാനം നൽകുന്ന സ്ഥാപനങ്ങൾ ഒരു പരിധി കഴിയുന്നതോടെ അടച്ചുപൂട്ടും. - ടി.എസ്. സിനോജ്, അസിസ്റ്റന്റ് കമ്മിഷണർ, കുന്നംകുളം നിയമപരമായ സംരക്ഷണം തേടണം ഇത്തരം തട്ടിപ്പ് നടത്തുന്ന ആളുകളുടെ പേരിൽ വഞ്ചനക്കുറ്റത്തിന് കേസെടുക്കാം. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ രജിസ്ട്രേഷനും ലഭിക്കില്ല. ചതിയിൽപ്പെടുന്നവർ പോലീസിന്റെയും നിയമത്തിന്റെയും സംരക്ഷണം തേടണം. പ്രിനു പി. വർക്കി, അഭിഭാഷകൻ, കുന്നംകുളം

from money rss https://bit.ly/37CIhI2
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കീഴടക്കി. ഇതാദ്യമായി സെൻസെക്സ് 55,000വും നിഫ്റ്റി 16,400ഉംമറികടന്നു. സെൻസെക്സ് 200 പോയന്റ് നേട്ടത്തിൽ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമണ് വിപണയിലെ കുതിപ്പിന് പിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ അപ്പർ സർക്യൂട്ട്ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും ആറ് ശതമാനത്തിന് മുകളിലായിരുന്നു വിലക്കയറ്റ നിരക്ക്. ബർഗർകിങ് ഇന്ത്യ, ഡിഎച്ച്എഫ്എൽ, ഫ്യൂച്ചർ കൺസ്യൂമർ, ഗ്രാസിം, ഒഎൻജിസി, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices claim new records; Sensex hits 55,000, Nifty atop 16,400.

from money rss https://bit.ly/3fZ8tBq
via IFTTT

വീണ്ടും റെക്കോഡ് ഉയരംകീഴടക്കി: നിഫ്റ്റി 16,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ വീണ്ടുംനേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി. ആഴ്ചയിലെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്ന ദിവസമായിരുന്നിട്ടും ഐടി, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തിൽ വിപണി കുതിച്ചു. ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെൻസെക്സ് എക്കാലത്തെയും ഉയരമായ 54,874 നിലവാരത്തിലെത്തിയെങ്കിലും 318.05 പോയന്റ് നേട്ടത്തോടെ 54,843.98ലിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 82.10 പോയന്റ് ഉയർന്ന് 16,364.40ലുംവ്യാപാരം അവസാനിപ്പിച്ചു. സ്റ്റോക് സ്പ്ളിറ്റ് പ്രഖ്യാപിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കി. ഓഹരി വില ആറുശതമാനംകുതിച്ച് 2,727.95 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-2.5ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമ്മർദംനേരിട്ട ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചിക 1-2ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/37Iio9L
via IFTTT