121

Powered By Blogger

Sunday 7 June 2020

അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി റിലയൻസ് ജിയോയിൽ മുതൽമുടക്കുന്നു

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ടെലികോം-ടെക്നോളജി സംരംഭമായ 'ജിയോ'യിൽ മൂലധന സമാഹരണം തുടരുന്നു. ഇത്തവണ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എ.ഡി.ഐ.എ.) യാണ് നിക്ഷേപവുമായി എത്തുന്നത്. 5,683.50 കോടി രൂപ മുടക്കി 1.16 ശതമാനം ഉടമസ്ഥതാവകാശമാണ് അവർ ജിയോ പ്ലാറ്റ്ഫോംസിൽ സ്വന്തമാക്കുന്നത്. ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് ഇത്. ഫെയ്സ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെ.കെ.ആർ., മുബാദല, എ.ഡി.ഐ.എ. എന്നിവയിൽ നിന്നായി ഇതോടെ 97,885.65 കോടി രൂപയാണ് ഇതിനോടകം സമാഹരിച്ചത്. ഈ നിക്ഷേപകർക്കെല്ലാംകൂടി 21.06 ശതമാനം പങ്കാളിത്തമായി. Jio Platforms set to raise Rs 5863.50 crore from Abu Dhabi Investment Authority

from money rss https://bit.ly/3cI2XP1
via IFTTT

വിപണി കുതിച്ചു: സെന്‍സെക്‌സില്‍ 600 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു.സെൻസെക്സ് 600 പോയന്റ് നേട്ടത്തിൽ 34,887ലും നിഫ്റ്റി 177.10 പോയന്റ് ഉയർന്ന് 10319.30ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 93 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഗെയിൽ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, ബ്രിട്ടാനിയ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ, പിവിആർ തുടങ്ങിയ 19 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3h8Juuy
via IFTTT

ഷോപ്പിങ്‌ സൈറ്റുകളുടെ പേരിൽ വ്യാജവെബ്സൈറ്റുകൾ ഉണ്ടാക്കി തട്ടിപ്പ് സൈബർ തട്ടിപ്പ് വ്യാപകം

കോഴിക്കോട്: 'പതിനയ്യായിരം രൂപയുടെ സ്മാർട്ട് ഫോണുകൾ മൂവായിരം രൂപയ്ക്ക്, പതിനായിരം രൂപ വിലയുള്ള ബ്രാൻഡഡ് വാച്ചുകൾ രണ്ടായിരം രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങൾ വ്യാജ വെബ്സൈറ്റുകൾ വഴി പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം. സോഷ്യൽ മീഡിയവഴി രാജ്യത്തെ മുൻനിര ഷോപ്പിങ് സൈറ്റുകളുടെ വ്യാജപതിപ്പിറക്കിയാണ് തട്ടിപ്പ്. നിരവധിയാളുകളാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ട് ജില്ലയിൽ സൈബർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറയുന്നതെന്ന് പോലീസ് പറയുന്നു. പ്രമുഖ ഷോപ്പിങ് സൈറ്റുകളായ ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിവയുടെ വ്യാജസൈറ്റുകൾ നിർമിച്ചാണ് കൂടുതലായും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത തട്ടിക്കൂട്ട് ഷോപ്പിങ് സൈറ്റുകൾ വഴി വമ്പൻ ഓഫർ വാഗ്ദാനം നൽകി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം തട്ടുന്നവരും സജീവമാണ്. കോവിഡ്- 19 കാരണം കാഷ് ഓൺ ഡെലിവറി സൗകര്യം ഇല്ലെന്നും മുൻകൂറായി പണം നൽകിയാൽ മാത്രമേ ഇത്തരം ഓഫർ ലഭ്യമാകൂവെന്നും അറിയിച്ച് മുൻകൂറായി പണം വാങ്ങി സാധനങ്ങൾ നൽകാതെയാണ് തട്ടിപ്പ്. പലപ്പോഴും ആഴ്ചകൾക്കുശേഷം ഇത്തരം സൈറ്റുകൾ അപ്രത്യക്ഷമാകുന്നു. കുറച്ച് ജാഗ്രത കാണിച്ചാൽ ഇത്തരം സൈബർ തട്ടിപ്പുകളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാമെന്ന് പോലീസ് പറയുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രമുഖ ഷോപ്പിങ് സൈറ്റുകൾ അവരുടെ ഉത്പന്നങ്ങൾ നേരിട്ടു വിൽക്കുകയല്ല ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത വിൽപ്പനക്കാരാണു വസ്തുക്കൾ വിൽക്കുന്നത്. ഏതൊരു ഉത്പന്നത്തിന്റെയും കൂടെ വിൽക്കുന്നയാളുടെ വിശദാംശങ്ങളും പ്രധാന ഷോപ്പിങ് സൈറ്റുകൾ നൽകാറുണ്ട്. ഇവരുടെ മുൻകാല സേവനത്തിന്റെ അഭിപ്രായംകൂടി വായിച്ചുനോക്കി വേണം സാധനങ്ങൾ വാങ്ങാൻ. പരസ്യം ചെയ്യുന്നത് ഏതെങ്കിലും കന്പനിയുടെയോ ബ്രാൻഡിന്റെയോ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആണോ എന്നുറപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ ഷോപ്പിങ് സൈറ്റുകൾക്കെല്ലാം വെരിഫൈഡ് സിംബൽ അഥവാ ബ്ലൂ ടിക് ഉണ്ട്. ഇങ്ങനെ ഫെയ്സ്ബുക്ക് ഒറിജിനൽ അഥവാ ഔദ്യോഗികം എന്ന് അംഗീകരിച്ച പേജിലാണ് ഓഫറുകൾ എന്ന് ഉറപ്പാക്കുക. ഓഫറുകൾ നൽകുന്ന സൈറ്റിന് എത്രമാത്രം ജനപ്രീതി ഉണ്ടെന്നതും പരിശോധിക്കുക. വെബ്സൈറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ നോക്കിയാലും സൈറ്റിന് എത്ര പഴക്കമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്. വിൽപ്പനക്കാരെക്കുറിച്ച് ശ്രദ്ധവേണം ഓൺലൈൻ ഷോപ്പിങ് നടത്തുന്ന മിക്കവരും സൈറ്റ് അല്ലാതെ വിൽപ്പനക്കാരെക്കുറിച്ച് ശ്രദ്ധിക്കാറില്ല. അവരുടെ മുൻകാല പ്രവർത്തനങ്ങൾ നോക്കിവേണം സാധനങ്ങൾ വാങ്ങാൻ. മുൻകൂർ പണം നൽകി സാധങ്ങൾ വാങ്ങുന്നവർ ഇത് ശ്രദ്ധിക്കണം. സി. ശിവപ്രസാദ്, സി.ഐ. (സൈബർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്)

from money rss https://bit.ly/3f5adGb
via IFTTT

ബാങ്കിംഗ് മേഖലയിലെ ഓഹരികളില്‍ മുന്നേറ്റമുണ്ടാകും

കഴിഞ്ഞ മൂന്നു നാലു മാസക്കാലം ഏറ്റവുംമോശം പ്രകടനം നടത്തിയത് ബാങ്കിംഗ് മേഖലയായിരുന്നു. 2021 സാമ്പത്തികവർഷം വ്യവസായങ്ങളിൽ നിന്നുള്ള ലാഭം, വായ്പാ ഇടപാടുകൾ, ആസ്തി നിലവാരം എന്നിവ ഇടിയുമെന്ന കാഴ്ചപ്പാടാണിതിനു കാരണം. എന്നാൽ നിഫ്റ്റിയുടെ ബാങ്ക് സൂചികയിൽ ഇവയുടെ നല്ലൊരുശതമാനം ഇളവുചെയ്യപ്പെട്ടിട്ടുണ്ട്. സമ്പദ്ഘടന വീണ്ടുംസജീവമാകുന്നതോടെ ബാങ്കിംഗ്, ധനകാര്യ മേഖലകൾ 2021 സാമ്പത്തിക വർഷം രണ്ടാംപകുതിയോടെ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ഓഹരി വിലയിലുണ്ടായ കുറവും സുസ്ഥിര സാമ്പത്തികനിലയും വിദേശ, ആഭ്യന്തര നിക്ഷേപകരുമായി വൻതോതിൽ കൂടിയ വിലയ്ക്ക് ഓഹരി ഇടപാടുകൾ നടത്തുന്നതുമാണ് ഈ നിഗമനത്തിനാധാരം. പലിശനിരക്കിൽ വരുത്തിയഇളവും 2020 സാമ്പത്തിക വർഷം നാലാംപാദത്തിൽ റെഗുലേറ്ററി ആവശ്യങ്ങൾക്കുപരിയായിവന്ന ചാർജിംഗ് നിബന്ധനകളും, മൂലധനം നിലനിർത്തി, ആവശ്യമായ മൂലധനഅനുപാതം വർധിപ്പിക്കുന്നതിനായി സുതാര്യമായ പണം ലഭ്യതയുണ്ടാവുകയും ചെയ്തത് ഹൃസ്വകാലയളവിലും ദീർഘകാലത്തേക്കും ഈ മേഘലയ്ക്ക് അനുകൂല ഘടകങ്ങളാണ്. വിശാലമായ അർത്ഥത്തിൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഓഹരി വിപണിയുടെ പ്രകടനം മെച്ചമാണ്. വില കുറയുമെന്നുകരുതി ഓഹരികൾ വിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുമെങ്കിലും ഈ പ്രവണതയുടെ ദീർഘചക്രത്തിലാണ് നാമിപ്പോൾ. സാമ്പത്തികനില സാധാരണ നിലയിലേക്കു മടങ്ങാനുള്ളശ്രമം നടത്തുന്നതോടെ ഹൃസ്വകാലത്തേക്ക് അൽപം ചാഞ്ചല്യം അനുഭവപ്പെടുമെങ്കിലും ഭാവിയിൽ ഉയരങ്ങളിലേക്കു കുതിക്കാനുള്ളശേഷിയുണ്ട്. കഴിഞ്ഞ മൂന്നുനാലാഴ്ചകളിൽ നിഫ്റ്റി 1300 പോയിന്റുകളിലധികം കൂട്ടിച്ചേർത്തിട്ടുണ്ട്. ഹൃസ്വകാലയളവിൽ 15 ശതമാനമാണിത്. ചെറിയ തോതിൽ ഏകീകരണമുണ്ടാകുമെന്നുറപ്പാണ്. അടുത്തവാരത്തിൽ സാമ്പത്തിക കണക്കുകളും കമ്പനിഫലങ്ങളും പ്രതികൂല ചായ്വ് പ്രകടിപ്പിക്കുമെന്നതിനാൽ വിപണി അൽപം ജാഗ്രതയിലായിരിക്കും. സാമ്പത്തികമേഖല വീണ്ടുംതുറന്നത് പ്രവണതകളിൽ മാറ്റംവരുത്തുമെങ്കിലും കഴിഞ്ഞ മൂന്നുനാലു മാസം ആഭ്യന്തര സാമ്പത്തിക മേഖലയിൽ പ്രകടനം മോശമായിരുന്നതിനാൽ ലോകത്തിനൊപ്പം എത്താനുള്ള ശ്രമത്തിലാണ്. ഈ ഘട്ടത്തിൽ ആഗോള വിപണിയിലെ ചലനങ്ങൾ പ്രാധാന്യമർഹിക്കുന്നു. നിശ്ചലാവസ്ഥയിൽ നിന്നുമാറി ചലനം വീണ്ടെടുത്തതോടെ ഇന്ത്യയുടെ പ്രതിമാസ ധനാവശ്യങ്ങൾ വർധിക്കും. പ്രതിദിനമെന്നോണം പുരോഗതി ദൃശ്യമാവുമെങ്കിലും കോവിഡിനു മുമ്പത്തെ അവസ്ഥയിലേക്കു തിരിച്ചെത്താൻ ഒരു വർഷമോ അതിലധികമോ സമയം എടുക്കാനാണ് സാധ്യത. ഇക്കാലയളവിൽ ചിലമേഖലകൾ മെച്ചപ്പെടുകയും ചിലവയുടെ പ്രകടനംമോശമാവുകയുംചെയ്യും. എല്ലാമേഖലകളും പഴയതുപോലെ ആയിത്തീരുമെന്നു പ്രതീക്ഷിക്കരുത്. ആവശ്യങ്ങളുടെ കുടിശികകൾ നിലനിൽക്കുമെന്നതിനാൽ ഇന്നത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ സുസ്ഥിരത വെല്ലുവിളിക്കപ്പെട്ടേക്കാം. പ്രയാസംനിറഞ്ഞ ഈ കാലഘട്ടത്തിൽ വരുമാനം നിലനിർത്താൻ കഴിയുന്ന ഓഹരികൾക്കും മേഖലകൾക്കും കമ്പനികൾക്കും കൂടിയ മൂല്യ നിർണയം ലഭിക്കും. ഉപഭോക്തൃ ഉൽപന്നങ്ങൾക്കും വാഹന, ഇലക്ട്രിക്കൽ, എയർലൈൻ മേഖലകൾക്കും ഇപ്പോൾ കൂടിയ മൂല്യനിർണയമുണ്ട്. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ, ടെലികോം മേഖല എന്നീവിഭാഗങ്ങളിൽ മൂല്യനിർണയം കൂടിയനിലവാരത്തിലാണ്. ഉറച്ച, ഗുണകരുമായ ഓഹരികൾ എന്ന കാഴ്ചപ്പാടുള്ളതിനാൽ ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും പ്രയോജനകരമായി ഇവനിലനിൽക്കും. ഫാർമ, കെമിക്കൽസ്, ബാങ്കുകൾ, ഐടി മേഖലകളിൽ ന്യായമായ മൂല്യനിർണയമാണുള്ളത്. ഇടത്തരം, ചെറുകിട ഓഹരികളും ന്യായമോ വിലകുറഞ്ഞതോ ആവുമെങ്കിലും ഇതരഓഹരികളുമായി താരതമ്യം ചെയ്തുള്ള ഇടപാടുകളെ ആശ്രയിച്ചായിരിക്കും മൂല്യ നിർണയം. അടിസ്ഥാനസൗകര്യ രംഗത്തെ ഓഹരികൾക്കും വിലകുറവായിരിക്കുമെങ്കിലും ദുർബ്ബലമായാണ് അവലോകനം ചെയ്യപ്പെട്ടിട്ടുള്ളത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3cLJNrA
via IFTTT

ആന കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

കേരളത്തില്‍ ആന കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി. അവ്ധ് ബിഹാരി കൗശിക് എന്നയാളാണ് ഈ ഹരജി നല്‍കിയിരിക്കുന്നത്. ഭീകരവും ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു.

കാട്ടുപന്നികളെ നേരിടാനായി കര്‍ഷകര്‍ വെച്ച പടക്കക്കെണിയില്‍ ആന കുടുങ്ങുകയായിരുന്നു. പാലക്കാട്ടെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനടുത്ത് മണ്ണാര്‍ക്കാട് നടന്ന സംഭവത്തെ മലപ്പുറത്ത് സംഭവിച്ചതെന്ന് വരുത്തിത്തീര്‍ക്കാനും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനും കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പെയാണ് പൊതുതാല്‍പര്യ ഹരജിയുമായി ഒരാളെത്തിയിരിക്കുന്നത്. ഇയാള്‍ അഭിഭാഷകനാണെന്നും അറിയുന്നു.

കേരളത്തില്‍ ഒരു കൊലപാതക റാക്കറ്റ് മൃഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹരജി ആരോപിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത് തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. നിയമങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഹരജി ആരോപിക്കുന്നു.

ആന ചെരിഞ്ഞ സംഭവം കൊലപാതകമെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി മേനകാ ഗാന്ധി നടത്തിയ പ്രതികരണമാണ് വിഷയം മറ്റൊരു തലത്തിലേക്ക് വളർത്തിയത്. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും അവർ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിഷയത്തിൽ നടപടിയൊന്നുമെടുക്കാത്തതെന്നു കൂടി ചോദിച്ചതോടെ രാഷ്ട്രീയ വിവാദവുമായി.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേഡേക്കറും മലപ്പുറത്തു നടന്ന സംഭവം എന്ന രീതിയിലാണ് വിശേഷിപ്പിച്ചത്. ഇരുവരുടെയും സമൂഹ മാധ്യമ പോസ്റ്റുകൾക്കു താഴെ മലയാളികൾ സംഭവം പാലക്കാട്ടാണ് നടന്നതെന്ന വിശദീകരണവുമായി വന്നിരുന്നെങ്കിലും പോസ്റ്റുകൾ പിൻവലിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിഷേധമുയർന്നത്.

ആന കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വസ്തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്നും സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.



* This article was originally published here