121

Powered By Blogger

Monday 5 October 2020

ഈ നഗരം നല്‍കും ഏറ്റവും ഉയര്‍ന്ന വേതനം: മണിക്കൂറിന് 1,839 രൂപ

ലോകത്ത് ഏറ്റവുംകൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലിയിനത്തിൽ നൽകാനാണ് ധാരണയിലെത്തിയത്. അതായത് ശരാശരി 1,839രൂപ. പുതുക്കിയ വേതനത്തിന് അനുകൂലമാണോയെന്ന സർക്കാരിന്റെ ചോദ്യത്തിന് ജനീവ നഗരം ഉൾപ്പെടുന്ന മേഖലയായ കാന്റണിലെ 58ശതമാനം വോട്ടർമാരും അനുകൂല നിലപാടാണെടുത്തത്. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക-എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും ഉയർന്നവേതനം നൽകാൻ സർക്കാർ തയ്യാറെടുക്കുന്നത്. നവംബർ ഒന്നുമുതൽ കാന്റണിൽ പുതുക്കിയ വേതനം നിലവിൽവരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയിൽ 41 മണിക്കൂർ എന്ന കണക്കുപ്രകാരം പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ. ലോകത്തിലെതന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഹോങ്കോങും സിങ്കപൂരുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ജനീവയിൽ ഒരുകിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്ക്(199 രൂപ)യാണ് വിലയെന്ന റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ 1.23 ഡോളറാണ് മണിക്കൂറിന് മിനിമം വേതനം. യു.എസിൽ 7.25 ഡോളറും യു.കെയിൽ 11.33 ഡോളറും ഓസ്ട്രേലിയയിൽ 19.84 ഡോളറുമാണ് ഒരുമണിക്കൂർ തൊഴിലെടുത്താൽ ലഭിക്കുന്ന മിനിമം വേതനം. കോവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സർലാൻഡ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. 2020ൽ ജി.ഡി.പി മൈനസ് 6.2ശതമാനമായി താഴുമെന്നും തൊഴിലില്ലായ്മ നിരക്ക് 3.8ശതമാനമാകുമെന്നുമാണ് സ്വിസ് സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലിയിരുത്തൽ. This city gives Rs 1,839 per hour minimum wage - highest in the world

from money rss https://bit.ly/30Ahs4e
via IFTTT

സ്വര്‍ണവില പവന് 360 രൂപകൂടി 37,480 രൂപയായി

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില പവന് 360 രൂപകൂടി 37,480 ആയി. 4685 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1,912.49 ഡോളർ നിലവാരത്തിലാണ്. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരവായ 1,918.36 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷമാണ് വിലതാഴെപ്പോയത്. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,550 രൂപ നിലവാരത്തിലാണ്. 0.15ശതമാനമാണ് വിലയിൽ ഇടിവുണ്ടായത്.

from money rss https://bit.ly/3l9z66S
via IFTTT

സെന്‍സെക്‌സില്‍ 374 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 374 പോയന്റ് നേട്ടത്തിൽ 39,348ലും നിഫ്റ്റി 101 പോയന്റ് ഉയർന്ന് 11,604ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1185 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. 104 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഐടിസി, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിക്ക് കരുത്തായത്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളും ട്രംപ് കോവിഡ് വിമുക്തനായതുമാണ് വിപണിയെ സ്വാധീനിച്ചത്. Indices open higher on positive global cues

from money rss https://bit.ly/2SuB1qb
via IFTTT

'ഏകത്വം' ഉത്സവകാല ആഭരണശേഖരവുമായി തനിഷ്‌ക്

കൊച്ചി: ഇന്ത്യയിലെ ജനപ്രിയ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരിൽ ആഭരണ ശേഖരം അവതരിപ്പിച്ചു. വൺനസ് എന്ന പ്രമേയത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഈ ശേഖരത്തിൽ. ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശിൽപ്പികളുടെ കരവിരുതുകൾകൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങൾ ഒന്നിച്ചുചേർത്തിരിക്കുകയാണ് ഈ ശേഖരത്തിലെ ഓരോ ആഭരണത്തിലും. ആഭരണനിർമ്മാണ വിദ്യകളായ നാകാഷി, റാവ, കിറ്റ് കിത, ചന്ദക് ലേയറിംഗ് എന്നിവയെല്ലാം ഉൾച്ചേർത്തിരിക്കുകയാണ് ഈ ശേഖരത്തിൽ. സൂക്ഷ്മമായ കരിഗാരി സങ്കേതങ്ങൾ അനായാസമായി ഉൾക്കൊള്ളിക്കുന്നതാണ് ഇതിന്റെ സവിശേഷത. തനിഷ്കിന്റെ ഉത്സവകാല ശേഖരത്തിൽ കരവിരുതിനൊനൊപ്പം ഏകതയുടെ കാഴ്ചപ്പാടുകളും ഒന്നിച്ചുചേരുകയാണ് ഏകത്വത്തിൽ. 40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെമ്പാടുമുള്ള തനിഷ്ക് സ്റ്റോറുകളിലും https://bit.ly/3l9sRzY എന്ന തനിഷ്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ശേഖരം ലഭ്യമാണ്. Tanishq on the launch of its festive collection- EKATVAM

from money rss https://bit.ly/34tM6gJ
via IFTTT

Joji: Fahadh Faasil & Dileesh Pothan To Team Up For The Adaptation Of Macbeth

Joji: Fahadh Faasil & Dileesh Pothan To Team Up For The Adaptation Of Macbeth
Fahadh Faasil, the National award-winning actor is all set to team up with the talented filmmaker Dileesh Pothan, once again. The duo recently announced their outing Joji, which is an official adaptation of William Shakespeare's Macbeth. Joji will mark Fahadh Faasil

* This article was originally published here

നിഫ്റ്റി 11,500ന് മുകളിലെത്തി: സെന്‍സെക്‌സ് 276 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,500ന് മുകളിലെത്തി. സെൻസെക്സ് 276.65 പോയന്റ് നേട്ടത്തിൽ 38,973.70ലും നിഫ്റ്റി 86.40 പോയന്റ് ഉയർന്ന് 11,503.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ഗെയിൽ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ, എഫ്എംസിജി, ബാങ്കിങ് ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടു. Nifty ends above 11,500, Sensex up 276 pts

from money rss https://bit.ly/3l6Luoa
via IFTTT

വിപണിമൂല്യം 10 ലക്ഷം കോടി രൂപ മറികടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

വിപണിമൂല്യത്തിന്റെ കാര്യത്തിൽ 10 ലക്ഷം കോടി രൂപ മറികടക്കുന്ന രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്). തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വിലയിൽ ആറുശതമാനമാണ് കുതിപ്പുണ്ടായത്. ബിഎസ്ഇയിലെ 2,678.80 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ടിസിഎസിന്റെ വിപണിമൂല്യം 10,03,012.43 കോടിയായി ഉയർന്നു. ഓഹരി തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനം ബോർഡ് യോഗം ചേരാനിരിക്കെയാണ് ഈ നേട്ടം. ഒക്ടോബർ ഏഴിനുചേരുന്ന ബോർഡ് യോഗത്തിൽ ഓഹരി തിരിച്ചുവാങ്ങുന്നതുസംബന്ധിച്ച തീരുമാനമുണ്ടാകും. അതോടൊപ്പം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2018ലും 16,000 കോടി മൂല്യമുള്ള ഓഹരികൾ തിരിച്ചുവാങ്ങിയിരുന്നു. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസാണ് രാജ്യത്ത് മുന്നിൽ. നിലവിൽ 15,02,355.71 കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം.

from money rss https://bit.ly/3jxc0GT
via IFTTT

പിഴപ്പലിശ ഒഴിവാക്കല്‍: സര്‍ക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി

ന്യൂഡൽഹി: മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച ഹർജികളിൽ വാദംകേൾക്കുന്നത് ഒക്ടോബർ 13ലേയ്ക്ക് നീട്ടി. സർക്കാരിന്റെ സത്യവാങ്മൂലം തൃപ്തിരമല്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു സത്യാവാങ്മൂലംകൂടി നൽകാൻ സർക്കാരിനോടും റിസർവ് ബാങ്കിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാമത്ത് സമിതിയുടെ ശുപാർശയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർ ഉന്നയിച്ച നിരവധി പ്രശ്നങ്ങൾക്ക് പരിഹാരംകാണുന്നതിൽ സത്യവാങ്മൂലം പരാജയപ്പെട്ടുവെന്ന് കോടിതി പറഞ്ഞു. റിയൽ എസ്റ്റേറ്റ്, വൈദ്യുതി മേഖലകലിലുള്ളവരുടെ ആശങ്കകൾ പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി സർക്കാരോ റിസർവ് ബാങ്കോ ഉത്തരവുകളോ സർക്കുലറുകളോ പുറപ്പെടുവിച്ചിട്ടില്ല. അന്തരഫലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല-കോടതി നിരീക്ഷിച്ചു. ഹർജിയുമായി ബന്ധപ്പെട്ട എല്ലാ സത്യവാങ്മൂലങ്ങളും 12നകം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാം എന്നുവ്യക്തമാക്കുന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന്ആവശ്യപ്പെട്ട് നൽകിയ ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. Centres Plan Fails To Deal With Issues: Top Court On Waiver Of Compound Interest On Loans

from money rss https://bit.ly/34qfO6n
via IFTTT