121

Powered By Blogger

Saturday 9 May 2020

Costume Designer Velayudhan Keezhillam Passes Away

Costume Designer Velayudhan Keezhillam Passes Away
Velayudhan Keezhillam, one of the senior-most costume designers of the Malayalam film industry passed away. The 66-year-old breathed his last at a private hospital in Chalakudy, on April 26, Sunday. As per the reports, the last rights of Velayudhan Keezhillam were

* This article was originally published here

ജൂണിനുശേഷം വിപണി സജീവമാകും; ചിലമേഖലകളില്‍ കുതിപ്പും പ്രതീക്ഷിക്കാം

പ്രതീക്ഷിച്ചതുപോലെ വില ഇടിയുമെന്നുകരുതിയുള്ള ഓഹരി വിൽപന കുറയുകയാണ്. അടിസ്ഥാനഘടകങ്ങളിൽ വലിയപുരോഗതി ഇല്ലാതെതന്നെ വിപണിയിൽ 30 ശതമാനത്തിലധികം കുതിപ്പ് ദൃശ്യമായിരുന്നു. 52 ആഴ്ചയിലെ ഏറ്റവുംതാഴ്ന്നനിലയിൽ എത്തിയശേഷം കേന്ദ്ര ബാങ്കുകളിൽനിന്നും സർക്കാരിൽനിന്നും ലഭിച്ച സാമ്പത്തിക പിന്തുണയോടെയാണ് വിപണി കുതിച്ചത്. ഇന്നു വിപണിയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങൾ അഭ്യന്തരരംഗത്തെ അടച്ചിടൽ നീട്ടിയത്, 2020 സാമ്പത്തിക വർഷം നാലാം പാദത്തിലെ മോശംഫലങ്ങൾ, കോവിഡ് പ്രതിസന്ധിക്കുശേഷം യുഎസും ചൈനയും തമ്മിൽ പുതിയ വ്യാപാരയുദ്ധം രൂപമെടുക്കുമോയെന്ന ആഗോള വിപണിയിലെ ആശങ്ക എന്നിവയാണ്. അടച്ചിടൽ നീട്ടിയതിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, അത് വിപണിയെ കാര്യമായി ബാധിക്കില്ല എന്നതാണ്. കാരണം ജൂണിനുശേഷം ഘട്ടംഘട്ടമായി വിപണി വീണ്ടും സജീവമാവുമെന്ന കാര്യത്തിൽ സംശയമില്ലതന്നെ. പ്രധാന ആശയഗതിക്കു മാറ്റമില്ലാത്തിനാൽ രണ്ടാഴ്ചത്തെനീട്ടൽ നാമമാത്രമായ പ്രത്യാഘാതമേ സൃഷ്ടിക്കൂ. എന്നാൽ പ്രതീക്ഷയിൽ ചില്ലറ അപകടമുണ്ടെന്നകാര്യം കാണാതെയുമിരുന്നുകൂട. രാജ്യത്തെ ചിലമേഖലകളും സംസ്ഥാനങ്ങളും മെയ് 17നുശേഷവും അടച്ചിടൽ നീട്ടിയേക്കാം. മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും സാമൂഹിക അകലം നിലനിൽക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാപാദം മുതൽ പ്രതീക്ഷിക്കപ്പെടുന്ന സാമ്പത്തിക പുരോഗതി പ്രവചിച്ചതുപോലെയാകണമെന്നില്ല. 2020 സാമ്പത്തികവർഷം നാലാം പാദത്തിലെ ഫലങ്ങൾ മോശമാണ് ഇതുവരെ. റവന്യൂ വരുമാനത്തിലും അടിസ്ഥാന ഘടകങ്ങളിലും കോവിഡ് സൃഷ്ടിച്ച ആഘാതം പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നവെന്ന് വിപണി തിരിച്ചറിഞ്ഞു കഴിഞ്ഞു. നാലാംപാദത്തിൽ കോവിഡ് വലുതായി പരിക്കേൽപിക്കില്ലെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. പ്രതികൂലഘടകങ്ങളുടെ കുത്തൊഴുക്ക് ഭാവിയിൽ അഭ്യന്തര സാമ്പത്തികരംഗത്തും കോർപറേറ്റ് വരുമാനത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഏറ്റവുംപുതിയ സാമ്പത്തിക, കോർപറേറ്റ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2021 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദഫലങ്ങൾ വീണ്ടും മോശമാക്കിയേക്കും. ആഗോള വിപണിയുടെ ഇപ്പോഴത്തെഭയം അകന്നുപോകുന്ന വൻശക്തികളാണ്. ചൈനയും യുഎസും തമ്മിൽ ആരംഭിച്ചേക്കാവുന്ന പുതിയ വ്യാപാരയുദ്ധവും ഭാവിയിൽ അതുണ്ടാക്കിയേക്കാവുന്ന തൊഴിൽ നഷ്ടങ്ങളും കടക്കെണികളുമാണ് ആശങ്കയുളവാക്കുന്നത്. സാമ്പത്തിക രംഗത്തെ തകർച്ചയെത്തുടർന്ന് വായ്പാ വളർച്ചയിലുണ്ടായഇടിവും പുതിയ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ആധിയും കാരണം വിശകലന വിദഗ്ധരും ക്രെഡിറ്റ് ഏജൻസികളും ഇന്ത്യയിലെ ബാങ്കുകളെ ക്ഷയോന്മുഖമെന്നു വിലയിരുത്തിയിരിക്കുന്നു. ഇപ്പോൾ ബാങ്കുകളുടെ പ്രകടനം പൊതുവേ മോശമാണ്. ബാങ്കുകളുടെ കാര്യത്തിലുള്ള മൂല്യനിർണയം ഇനിയും അവലോകനത്തിനനുസൃതമായിട്ടില്ല. ഹ്രസ്വകാലയളവിൽ വിപണിക്ക് ആശ്വാസം പകരുന്ന ഒരുഘടകം ഇന്ത്യാ ഗവണ്മെന്റിൽ നിന്നു പ്രതീക്ഷിക്കുന്ന ധനപരമായ ഉത്തേജനത്തിന്റെ വ്യാപ്തിയുംഫലവുമാണ്. അടച്ചിടലിൽ ഇളവനുവദിക്കപ്പെട്ടതിനാൽ നേരത്തേ നടത്തിയ അവലോകനത്തിൽനിന്നു വലിയവ്യത്യാസമില്ലാത്ത പ്രകടനം സാധ്യമായത് കാർഷിക മേഖലയ്ക്കാണ്. തൊഴിലാളികളുടെ കുറവ്, ശൂന്യമായിക്കിടന്ന മൊത്തവിപണികൾ, വിതരണത്തിലും ഡിമാന്റിലും അനുഭവപ്പെട്ടതടസ്സം എന്നിവയെല്ലാം അതിനെ ബാധിക്കും. തൊഴിലിന്റെ അടിയന്തരസ്വഭാവം പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാമീണ വിപണിക്കുനൽകുന്ന സഹായങ്ങൾ അതിനെ ഒരുസുരക്ഷിത മേഖലയാക്കിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് വേനൽക്കാലത്തെ വിത്തു വിതയ്ക്കൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 38 ശതമാനം കൂടതലാണ്. ജലസംഭരണികളിൽ മുൻവർഷത്തേക്കാൾ കൂടുതൽ വെള്ളമുണ്ട്. ഈ വർഷം സാധാരണ നിലയിലുള്ള മഴയും പ്രതീക്ഷിക്കുന്നു. ഭാവിയിൽ നടത്തേണ്ട കാർഷിക പരിഷ്കാരങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ചർച്ചയിലാണ്. പഴകിയ നിയമങ്ങളുടെമാറ്റം, കാർഷികോൽപന്ന വിപണിയുടെ പരിഷ്കരണം, സംഭരണ വില ഉയർത്തൽ, അഭ്യന്തര വിപണിയുടെ ഏകീകരണം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ ഇവയുടെ ഫലങ്ങൾ അടുത്തകാലത്തൊന്നും ഉണ്ടാകണമെന്നില്ല. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും കാർഷികമേഖലയെക്കുറിച്ചുള്ള അവലോകനം പ്രതീക്ഷാ നിർഭരമാണ്. അനുകൂലമായ കാലാവസ്ഥ, നിലനിൽക്കുന്ന ഡിമാന്റ്, ഭാവിയിലുണ്ടാകാവുന്ന പരിഷ്കരണങ്ങൾ എന്നീ ഘടകങ്ങൾ ഇതിന് പിന്തുണയേകുന്നു. അഭ്യന്തര വിപണിയിലെ ശക്തമായ സാന്നിധ്യം, കാർഷിക നിക്ഷേപം, വിളസുരക്ഷിതത്വം, രാസവളം, ട്രാക്ടറുകൾ, അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉറച്ചബാലൻസ് ഷീറ്റ് ഉറപ്പുനൽകുന്ന കമ്പനികളെയാണ് ഓഹരിയുടെകാര്യത്തിൽ പരിഗണിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WEzEXM
via IFTTT

കോവിഡ്: സാമ്പത്തികാഘാതം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 12 ലക്ഷംകോടി കടമെടുക്കുന്നു

കോവിഡ് വ്യാപനംമൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ നടപ്പ് സാമ്പത്തിക വർഷം 12 ലക്ഷം കോടി(160 ബില്യൺ ഡോളർ)കടമെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ തുക വർധിപ്പിക്കുയായിരുന്നു. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കടപ്പത്രത്തിലൂടെ 30,000 കോടി രൂപവീതം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ 19,000 കോടി രൂപവീതം സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എട്ടാഴ്ച രാജ്യം അടച്ചിട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് സർക്കാരിനുണ്ടായത്. മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം പൂജ്യമാക്കുകയും ചെയ്തിരുന്നു. കടപ്പത്രത്തിന്റ ആദായം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും പലിശനിരക്കിൽ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആർബിഐയുടെ തീരുമാനത്തിനനസരിച്ചായിരിക്കും വിപണി പ്രതികരിക്കുക. പത്തുവർഷകാലയളവുള്ള സർക്കാർ സെക്യൂരിറ്റികളുടെ ആദായം കഴിഞ്ഞദിവസം ആറ് ബേസിസ് പോയന്റ് കുറഞ്ഞ് 5.97ശതമാനത്തിലെത്തിയിരുന്നു. 2009 ജനുവരി 27നുശേഷമുള്ള ഏറ്റവും കുറഞ്ഞ ആദായമാണിത്. Government Sharply Increases Borrowing To Rs 12 Lakh Crore

from money rss https://bit.ly/3ciRCFT
via IFTTT

കല്യാണ്‍ ജൂവലേഴ്സ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പദ്ധതി നീട്ടി

കൊച്ചി: അക്ഷയത്രിതീയക്കാലത്ത് മികച്ച പ്രതികരണം നേടിയ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി തുടരാൻ തീരുമാനിച്ചതായി കല്യാൺ ജൂവലേഴ്സ് അറിയിച്ചു. ഉപഭോക്താവ് നിലവിലുള്ള വിലയ്ക്ക് നിശ്ചിത തൂക്കത്തിലുള്ള സ്വർണം വാങ്ങി എന്നുള്ളതിന് നല്കുന്ന സാക്ഷ്യപത്രമാണ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ്. മെയ്30വരെയാണ് പദ്ധതി നീട്ടിയത്. ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് സ്വർണ വിലയിൽ പ്രത്യേകമായ സംരക്ഷണം ഉറപ്പ് നല്കുന്ന റേറ്റ് പ്രൊട്ടക്ഷൻ ഓഫർ കൂടി ലഭിക്കും. www.kalyanjewellers.net/എന്ന ലിങ്കിൽലോഗിൻ ചെയ്ത് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. ലോക്ക്ഡൗണിന് ശേഷം ഏത് നഗരത്തിലെ ഷോറൂമിൽ നിന്നാണ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകി സ്വർണാഭരണങ്ങൾ റിഡീം ചെയ്യുന്നത് എന്ന വിവരവും ലോഗിൻ ചെയ്യുമ്പോൾ നൽകണം. സർട്ടിഫിക്കറ്റിൽ റേറ്റ് പ്രൊട്ടക്ഷൻ ഓഫറിലൂടെ സ്വർണവിലയ്ക്ക് സംരക്ഷണം നല്കുന്നതിനാൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളെ ബാധിക്കില്ലെന്നതാണ് പദ്ധതിയുടെ മെച്ചം. സർട്ടിഫിക്കറ്റ് വാങ്ങിയ ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാണ് അത് സ്വർണമായി മാറ്റിയെടുക്കുന്ന ദിവസത്തെ വിലയെങ്കിൽ വാങ്ങിയ ദിവസത്തെ വില നല്കിയാൽ മതിയാകും. മറിച്ച്,വാങ്ങിയ ദിവസത്തേതിനേക്കാൾ കുറവാണ് വിലയെങ്കിൽ അത് നല്കിയാൽ മതി. പദ്ധതിയിലൂടെ രണ്ട് ഗ്രാമിന് മുകളിൽ തൂക്കമുള്ള സ്വർണമാണ് വാങ്ങാനാകുക. ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇ-മെയിലിലൂടെയോ വാട്സ് ആപ്പിലൂടെയോ ഉപഭോക്താവ് നിർദേശിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ അയച്ചുനല്കും. കല്യാണ ആവശ്യങ്ങൾക്കായി മുൻകൂട്ടി സ്വർണം വാങ്ങുന്നവർക്കും കല്യാൺ ജൂവലേഴ്സിൻറെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുഗ്രഹമാണ്.2020ഡിസംബർ31വരെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വർണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും. അക്ഷയതൃതീയയുടെ അവസരത്തിൽ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് ഉപഭോക്താക്കൾ നല്കിയ മികച്ച പിന്തുണയിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. ഉപഭോക്തൃഅനുഭവം മെച്ചപ്പെടുത്തുന്നതിനും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി നേട്ടം ഉപഭോക്താക്കൾക്ക് നല്കുന്നതിനുമാണ് കല്യാൺ ജൂവലേഴ്സ് എപ്പോഴും ശ്രമിക്കുന്നത്. അക്ഷയത്രിതീയയ്ക്ക് ഉപയോഗപ്പെടുത്താൻ സാധിക്കാതിരുന്നവർക്കായി പദ്ധതി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ടി.എസ്.കല്യാണരാമൻ അറിയിച്ചു.

from money rss https://bit.ly/2WjJboi
via IFTTT

ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ?

മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപം തുടങ്ങിയിട്ട് ഒരുവർഷമെ ആയിട്ടുള്ളൂ. ഫണ്ടുകൾ ഇപ്പോൾ കനത്ത നഷ്ടത്തിലാണ്. താഴെപ്പറയുന്നവയാണ് ഫണ്ടുകൾ. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്-8000 രൂപ എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-8000 ഡിഎസ്പി മിഡക്യാപ്-8000 കനാറാ റൊബേകോ എമേർജിങ് ഇക്വിറ്റി-8000 സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എനിക്ക് ഇതിനുപുറമെ, ഇപിഎഫിലും നിക്ഷേപമുണ്ട്. വിരമിക്കാൻ 20 വർഷമാണ് ബാക്കിയുള്ളത്. ഈ നിക്ഷേപംകൊണ്ട് മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ? മേൽപ്പറഞ്ഞ ഫണ്ടുകളിൽ നിക്ഷേപം തുടരാമോ? വിശാഖ്, ഹൈദരാബാദ് നിലവിൽ നിങ്ങൾ നിക്ഷേപിച്ചുവരുന്ന ഫണ്ടുകൾ മകച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവയാണെന്ന് ആദ്യമെ പറയട്ടെ. ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകർച്ചയാണ് നിങ്ങളുടെ പോർട്ട്ഫോളിയോ നഷ്ടത്തിലാകാൻ കാരണം. വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം ലഭിക്കും. അതുകൊണ്ടുതന്നെ ഈ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം നിർത്താതിരിക്കുക. പ്രതിമാസം 30,000 രൂപവീതം 20 വർഷം നിക്ഷേപിച്ചാൽ (12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാൽ) നിങ്ങളുടെ നിക്ഷേപം 20വർഷത്തിനുശേഷം മൂന്നുകോടി രൂപയായി വളരും. 32,000 രൂപവെച്ച് നിക്ഷേപിച്ചാൽ ലഭിക്കുക 3.2 കോടിയാണ്(പട്ടിക കാണുക) നാലുഫണ്ടുകളിലായി നിങ്ങൾ 32,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നത്. തൽക്കാലം അതിൽമാറ്റമൊന്നുംവരുത്തേണ്ട. ലാർജ് ആൻഡ് മിഡക്യാപ് വിഭാഗത്തിലുള്ള കനാറ റൊബേകോ എമേർജിങ് ഫണ്ടും മിഡ്ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഡിഎസ്പി മിഡക്യാപ് ഫണ്ടും റിസ്ക് കൂടിയ ഇനത്തിൽപ്പെട്ടതാണ്. ദീർഘകാലനിക്ഷേപമായതിനാൽ മികച്ചനേട്ടം അതിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും റിസ്കിന്റെ കാര്യംമറക്കേണ്ട. 20 വർഷംകൊണ്ട് നിങ്ങൾ മൊത്തം നിക്ഷേപിക്കുന്ന തുക 76.8 ലക്ഷമാണ്. മൊത്തംലഭിക്കുന്നആദായമാകട്ടെ 2.4 കോടി രൂപയും.

from money rss https://bit.ly/2A4uRaj
via IFTTT