121

Powered By Blogger

Tuesday 27 April 2021

പാഠം122| ഫ്രീഡം@40(ഭാഗം 3): സ്വന്തമാക്കാം ലോകത്തെ എട്ടാമത്തെ അത്ഭുതം

ആൽബർട്ട് ഐൻസ്റ്റീൽ ശാസ്ത്രജ്ഞൻമാത്രമായിരുന്നില്ല, ദീർഘവീക്ഷണമുള്ള സാമ്പത്തികവിദഗ്ധൻകൂടിയായിരുന്നു. അതിന് ഉദാഹരണമാണ് ലോകത്തിലെ എട്ടമാത്തെ അത്ഭുതമാണ് കൂട്ടുപലിശ യെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം. ഇക്കാര്യം മനസിലാക്കുന്നവർ നേട്ടമുണ്ടാക്കുന്നു, അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിയുംവരുന്നു! ഐൻസ്റ്റീന് പിന്നാലെ വന്നവരിൽ പലരും ലോകത്ത എട്ടാമത്ത അത്ഭുതം ദർശിച്ചവരാണ്. അവരിൽ പ്രമുഖനാണ് ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റ്. ആത്മകഥയ്ക്കുപോലും അദ്ദേഹം പേര് നൽകിയത് കൂട്ടുപലിശയുടെ അത്ഭുതത്തോടുചേർത്തുവെച്ചാണ്. സ്നോബോൾ ഇഫക്ട്-എന്ന ശൈലിയെകടമെടുത്ത് ദി സ്നോബോൾ എന്നാണ് അദ്ദേഹം പേരുനൽകിയത്. പലിശയ്ക്കുമേൽ പലിശ കുമിഞ്ഞുകൂടുന്നതിന്റെ മാന്ത്രികത നേരിട്ട് മനസിലാക്കിയ ഒരാളാണ് ബഫറ്റ്. Snowball effect|Gettyimages കൗമാരത്തിൽ പണംകൂട്ടിവെയ്ക്കാൻ പഠിച്ച അദ്ദേഹം 92വയസ്സിലെത്തിനിൽക്കുമ്പോഴും നിക്ഷേപിക്കുന്നതിന്റെകാര്യത്തിൽ ആരെക്കേളുംമുന്നിലാണ്. സമ്പാദ്യത്തെ മികച്ചരീതിയിൽ വളരാൻ അനുവദിച്ചതുകൊണ്ടാണ് ലോക കോടീശ്വരപട്ടികയിൽ ബഫറ്റ് മുൻനിരയിലെത്തിയത്. ആൽബർട്ട് ഐൻസ്റ്റീനോ, വാറൻ ബഫറ്റോ ആകാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ഭാവിയിൽ മികച്ച സമ്പാദ്യംകെട്ടിപ്പടുക്കാൻ ലക്ഷക്കണക്കിന് രൂപ ഇപ്പോൾ ആവശ്യമില്ലെന്ന പാഠമാണ് ഇവർനൽകുന്നത്. ചിട്ടയായി, ബുദ്ധിപൂർവം പ്രതിമാസം ചെറിയതുക നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും കോടീശ്വരനാകാം. എത്രയുംനേരത്തെ എത്രയുംനേരത്തെ തുടങ്ങാൻ കഴിയുന്നുവോ അത്രയും സമ്പാദ്യം സമാഹരിക്കാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ബഫറ്റ്. പലിശക്കുമേലുള്ള പലിശയുടെ മാന്ത്രികത മനസിലാക്കാത്തതുകൊണ്ടാണ് പലരും ഭാവിയിലേയ്ക്കുവേണ്ടി കരുതിവെയ്ക്കാൻ വൈകുന്നത്. കൂട്ടുപലിശയുടെ ഈ മാന്ത്രികത മനസിലായില്ലെങ്കിൽ ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയല്ല. കോവിഡ് വ്യാപനത്തെതുടർന്ന് റിസർവ് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയപ്പോൾ പലിശയ്ക്കുമേൽ പലിശ കൂടുമ്പോഴുണ്ടാകുന്ന വിപത്തിനെക്കുറിച്ച് വായ്പയെടുത്തവരും അല്ലാത്തവരും ബോധവാന്മാരായതാണ്. വായ്പയുടെകാര്യത്തിൽ, നഷ്ടത്തിന്മേൽ നഷ്ടമാണ് അതുണ്ടാക്കുന്നതെങ്കിൽ, നിക്ഷേപത്തിന്റെകാര്യത്തിൽ നേട്ടത്തിന്മേൽ നേട്ടമാണ് അതിന്റെ ഫലമെന്ന് അധികമാരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. കണക്കുകൾ തെളിയിക്കട്ടെ ഒരു ലക്ഷംരൂപ 30വർഷത്തേയ്ക്ക് 10ശതമാനം വാർഷിക പലിശ നിരക്കിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, ഓരോവർഷവും പലിശ തിരിച്ചെടുത്ത് ചെലവാക്കുകയാണെങ്കിൽ കൂട്ടുപലിശയുടെ നേട്ടംലഭിക്കില്ല. അതേസമയം, പലശ പിൻവലിക്കാതെ നിക്ഷേപതുകയോടൊപ്പം വളരാൻ അനുവദിച്ചാൽ നേട്ടം പതിന്മടങ്ങ് വർധിക്കും(പട്ടിക കാണുക). Rs. 1 Lakh invested(10%) Year Simple Interest (10%) Compound Interest (10%) 1 1,10,000 1,10,000 2 1,20,000 1,21,000 3 1,30,000 1,33,100 4 1,40,000 1,46,410 5 1,50,000 1,61,051 20 3,00,000 6,72,749.99 25 3,50,000 10,83,470.59 30 4,00,000 17,44,940.23 കൂട്ടുപലിശയുടെ മാന്ത്രികത രണ്ടുവ്യക്തികളുടെ നിക്ഷേപരീതി താരതമ്യംചെയ്യാം. 22-ാമത്തെ വയസ്സിലാണ് ജോണും ജോമിയും ജോലിചെയ്യാൻ തുടങ്ങിയത്. പ്രതിമാസം 500 രൂപവീതം 30വയസ്സുവരെ നിക്ഷേപിക്കാൻ ജോമി തീരുമാനിച്ചു. ജോണാകട്ടെ നിക്ഷേപിക്കാനൊന്നും മുതിർന്നില്ല, അതിന് ഇനിയും സമയമുണ്ടല്ലോയെന്ന് ചിന്തിച്ച് മുന്നോട്ടുപോയി. 52വയസ്സായപ്പോഴാണ് ഭാവിയിലേയ്ക്ക് കരുതിവെയ്ക്കേണ്ടതിന്റെ ആവശ്യകത ജോണിന് ബോധ്യമായത്. ജോമി 22 വയസ്സിലാണ് നിക്ഷേപം തുടങ്ങിയത്, ജോണാകട്ടെ 52-ാമത്തെ വയസ്സിലും. രണ്ടുപേരും പ്രതിമാസം 500 രൂപവീതം എട്ടുവർഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇനി ഇവരുടെ സമ്പത്തിലേയ്ക്കുനോക്കാം. 8th Wonder of the World Age* Jomy John 23 6,098.40 - 24 12,379.75 - 25 18,849.54 - 26 25,513.43 - 27 32,377.23 - 28 39,446.95 - 29 46,728.75 - 30 54,229.02 - 31 55,855.89 - 32 57,531.56 - 33 59,257.51 - 34 61,035.24 - 35 62,866.29 - 36 64,752.28 - 37 66,694.85 - 38 68,695.70 - 39 70,756.57 - 40 72,879.26 - 41 75,065.64 - 42 77,317.61 - 43 79,637.14 - 44 82,026.25 - 45 84,487.04 - 46 87,021.65 - 47 89,632.30 - 48 92,321.27 - 49 95,090.91 - 50 97,943.64 - 51 100,881.94 - 52 103,908.40 - 53 107,025.66 6,098.40 54 110,236.43 12,379.75 55 113,543.52 18,849.54 56 116,949.82 25,513.43 57 120,458.32 32,377.23 58 124,072.07 39,446.95 59 127,794.23 46,728.75 60 131,628.06 54,229.02 *At End of Year 22 വയസ്സുള്ളപ്പോൾ 500 രൂപവീതം 30വയസ്സുവരെ നീക്കവെച്ച ജോമിയുടെ സമ്പാദ്യവും 52 വയസ്സിൽ 500 രൂപവീതം നീക്കവെച്ച് ജോണിന്റെ സമ്പാദ്യവും 60വയസ്സിലെത്തുമ്പോൾ എത്രയാണെന്ന് പട്ടികയിൽനിന്ന് ബോധ്യമായിട്ടുണ്ടാകുമല്ലോ. നിക്ഷേപവും വിലക്കയറ്റവും നിക്ഷേപത്തിന്റെകാര്യത്തിൽ വിലക്കയറ്റനിരക്ക് വളരെ പ്രധാനപ്പെട്ടതാണ്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചാൽമാത്രമെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നല്ലരീതിയിൽ പൂർത്തീകരിക്കാൻ കഴിയൂ. നിലവിലെ രാജ്യത്തെ ദീർഘകാല പണപ്പെരുപ്പം ശരാശരി ഏഴുശതമാനമാണ്. അതുകൊണ്ടുതന്നെ അതിൽകൂടുതൽ ആദായം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നെഗറ്റീവ് റിട്ടേണായിരിക്കും നിക്ഷേപത്തിൽനിന്ന് കണക്കുകൂട്ടാനാകുക. ഇതേക്കുറിച്ച് നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. അതുപ്രകാരം 10ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം യഥാർത്ഥത്തിൽ മൂന്നുശതമാനം മാത്രമാണെന്ന് മനസിലാക്കുക. ഇങ്ങനെ ലഭിക്കുന്ന മൂന്നുശതമാനം മൂലധനനേട്ടംമാത്രം കണക്കാക്കിയാണ് ജോമിയുടെയും ജോണിന്റെയും നിക്ഷേപവും അതിലെ നേട്ടവും കണക്കാക്കിയിട്ടുള്ളത്. അതായത് പണപ്പെരുപ്പം കഴിഞ്ഞുള്ള ആദായമാണ് ഇവിടെ വിലയിരുത്തിയിട്ടുള്ളതെന്നു ചുരുക്കം. 30വയസ്സുവരെ നിക്ഷേപം തുടർന്നശേഷം ആതുക നിലനിർത്തുകമാത്രമാണ് ജോമിചെയ്തത്. ജോണാകട്ടെ 52 വയസ്സുവരെ നിക്ഷേപമൊന്നുംനടത്തിയില്ല. അതിനുശേഷം ജോമിയെപോലെ 60വയസ്സുവരെ എട്ടുവർഷം 500 രൂപവീതം നിക്ഷേപിച്ചു. നേരത്തെ നിക്ഷേപം തുടങ്ങിയതിനാൽ കൂട്ടുപലിശയുടെ നേട്ടം പരമാവധി സ്വന്തമാക്കാൻ ജോമിക്കായി. അതായത് ജോണിനേക്കാൾ മൂന്നിരട്ടിയോളം ജോമിക്ക് സമ്പാദിക്കാനായി എന്നുചുരുക്കം. സമ്പാദിക്കണോ-ചെലവുചെയ്യണോ? ഉപഭോഗസംസ്ക്കാരം അത്രയധികം വേരോടിയ സമകാലികലോകത്ത് നിശ്ചയദാർഢ്യമുണ്ടെങ്കിലേ സമ്പാദ്യത്തിന്റെ വഴിതിരഞ്ഞേടുക്കാൻ കഴിയൂ. ഇപ്പോൾ വാങ്ങിക്കോളൂ, പണം പിന്നെതന്നാൽമതിയെന്നുപറഞ്ഞ് ലോകം നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ അതിനെ മറികടക്കാൻ ആദ്യ അവബോധവും പിന്നെ നിശ്ചയദാർഢ്യവും മുന്നിൽ ലക്ഷ്യവുമുണ്ടായിരിക്കണം. ഐൻസ്റ്റീൻ പറഞ്ഞതുപോലെ സമ്പാദിക്കണോ-ചെലവുചെയ്യണോ-എന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് വ്യക്തികൾതന്നെയാണ്. feedbacks to: antonycdavis@gmail.com ഇനി തീരുമാനിക്കാം,നിക്ഷേപം എപ്പോൾ തുടങ്ങണമെന്ന്. ഇന്നുതന്നെ തടുങ്ങാനായാൽ അത്രയുംനല്ലത്. ഏതുരീതിയിൽ നിക്ഷേപിച്ചാൽ പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കുകയാണ് അതിനുവേണ്ടത്. വ്യക്തികളുടെ പ്രായവും വിരമിക്കാൻ ഉദ്ദേശിക്കുന്ന വർഷവുംമറ്റുംപരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. കൂടുതൽഅറിയാൻ അടുത്ത പാഠത്തിനായി കാത്തിരിക്കാം. Loading…

from money rss https://bit.ly/3nty5ZR
via IFTTT

സ്വർണവിലയിൽ വീണ്ടുംഇടിവ്: പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,767.76 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറി ആദായം 1.6ശതമാനമായി വർധിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിൽ അഞ്ചാംദിവസമാണ് വിലകുറയുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.32ശതമാനം കുറഞ്ഞ് 47,151 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയിൽ, രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,400 രൂപയിലെത്തിയശേഷം തുടർച്ചയായി വിലയിടിയുന്ന പ്രവണതയാണ് കാണുന്നത്.

from money rss https://bit.ly/3tYIXRD
via IFTTT

നേട്ടംതുടരുന്നു; സെൻസെക്‌സ് 335 പോയന്റ് ഉയർന്നു, നിഫ്റ്റി 14,700ന് മുകളിൽ

മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും ആത്മവിശ്വാസത്തോടെ സൂചികകൾ. മൂന്നാംദിവസവും സൂചികകൾ കുതിച്ചു. നിഫ്റ്റി 14,700ന് മുകളിലെത്തി. സെൻസെക്സ് 335 പോയന്റ് നേട്ടത്തിൽ 49,278ലും നിഫ്റ്റി 90 പോയന്റ് ഉയർന്ന് 14,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1142 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 242 ഓഹരികൾ നഷ്ടത്തിലുമാണ്. 55 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിൻസർവ്, ബയോകോൺ, ബോംബെ ഡൈയിങ് തുടങ്ങി 21 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/32VNx7m
via IFTTT

പാചകവാതക സിലിന്‍ഡര്‍ ഏത് ഏജന്‍സിയില്‍നിന്നും; ബുക്കിങ് ചട്ടത്തില്‍ മാറ്റംവരും

പാലക്കാട്: ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാൻ സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ.) എന്നീ മൂന്നു കമ്പനികളുംചേർന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപവത്കരിക്കും. പാചകവാതകത്തിന് സ്വന്തം ഏജൻസിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജൻസി സമീപത്തുണ്ടെങ്കിൽ അവിടെനിന്നു സിലിൻഡർ വാങ്ങാൻ സൗകര്യമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണിത്. ഇതിനായി ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്തും. പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സർക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങൾ മാറ്റാൻ നടപടിയെടുക്കുന്നത്. സിലിൻഡറുകളുടെ ബുക്കിങ്ങിൽ 2020 നവംബർ ഒന്നുമുതൽ ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. അതിൽ പാചകവാതക സിലിൻഡറിന്റെ ബുക്കിങ് ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ളതാക്കി. ഇതേത്തുടർന്ന് ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ സാധിച്ചതായി എണ്ണക്കമ്പനികൾ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തിൽ തുടർന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചർച്ചയിലാണ് ഏത് ഏജൻസിയിൽനിന്നും പാചകവാതകം എന്ന ആശയം ഉയർന്നുവന്നതെന്ന് ഐ.ഒ.സി. വൃത്തങ്ങൾ പറഞ്ഞു. പാചകവാതക ബുക്കിങ് ചട്ടത്തിൽ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികൾ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങൾ വ്യക്തമാക്കി.

from money rss https://bit.ly/331c4YB
via IFTTT

നിഫ്റ്റി 14,650ന് മുകളിൽ: സെൻസെക്‌സ് 558 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടയിലും വ്യാപാര ആഴ്ചയിലെ രണ്ടാംദിനവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യസേവനം, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 557.63 പോയന്റ് നേട്ടത്തിൽ 48,944.14ലിലും നിഫ്റ്റി 168 പോയന്റ് ഉയർന്ന് 14,653ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 984 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് കരുത്തായത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, മാരുതി സുസുകി, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 14,650, Sensex rises 557 pts

from money rss https://bit.ly/3xsy5hb
via IFTTT

പ്രതിസന്ധിക്കിടയിലും വിപണി ശക്തിപ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് ?

ഇന്ത്യ വലിയൊരു ആരോഗ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിന കോവിഡ് കണക്കുകൾ, മരണ നിരക്ക്, ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ആവശ്യത്തിന് ഇല്ലാത്തഅവസ്ഥ, ഇന്ത്യയിൽ നിന്നുള്ളവർക്ക് പല രാജ്യങ്ങളും പ്രഖ്യാപിച്ച യാത്രാവിലക്ക് എന്നിവയെക്കുറിച്ചുള്ള വാർത്തകളെല്ലാം വിരൽചൂണ്ടുന്നത് ഭീതിദമായൊരു സാഹചര്യത്തിലേക്കാണ്. പ്രാദേശിക അടച്ചിടലുകൾ, കർഫ്യൂവും ഗതാഗത നിയന്ത്രണങ്ങളും കാര്യങ്ങൾ പ്രതികൂലമാക്കിയിട്ടുണ്ട്. രണ്ടാംതരംഗത്തിനുമുമ്പ് വിപണി കണക്കുകൂട്ടിയിരുന്ന 11 ശതമാനത്തിന്റെ ജിഡിപി വളർച്ചയും 2022 സാമ്പത്തിക വർഷത്തേക്ക് 30 ശതമാനത്തിനു മുകളിൽ വരുമാനവളർച്ചാ പ്രതീക്ഷയും സഫലമാകാനിടയില്ല. സാധാരണയായി അശുഭകരവും ഇരുണ്ടതുമായ ഇത്തരം സാഹചര്യങ്ങൾ വിപണിയെ തകർച്ചയിലേക്കു നയിക്കേണ്ടതാണ്. എന്നാൽ അത്ഭുതപ്പെടുത്തുന്ന കരുത്താണ് വിപണിയിൽ പ്രകടമാകുന്നത്. 1.89 ശതമാനം നഷ്ടത്തോടെ നിഫ്റ്റി 13341 പോയിന്റിലാണ് കഴിഞ്ഞ ആഴ്ച ക്ലോസ് ചെയ്തത്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനംമാത്രം നഷ്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ലാഭ നഷ്ടങ്ങൾ രേഖപ്പെടുത്തിയില്ല. ഫാർമ മേഖല നേട്ടമുണ്ടാക്കിയപ്പോൾ ഐടി, എഫ്എംസിജി, സിമെന്റ്, ടെലികോം മേഖലകൾ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഓഹരികളിൽ ഡോ.റെഡ്ഡീസാണ് ലാഭത്തിൽ മുന്നിൽ. ബജാജ് ഇരട്ടകൾ തൊട്ടുപിന്നിലുണ്ടായിരുന്നു. എഫ്എംസിജി വിഭാഗത്തിൽ വലിയ നഷ്ടംനേരിട്ടത് നെസ് ലെക്കും ഹിന്ദുസ്ഥാൻ യുണിലിവറിനുമാണ്. അൾട്രാ ടെക് 9.6 ശതമാനം നഷ്ടംരേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാരവാരത്തിൽ വിദേശനിക്ഷേപകർ നിരന്തരമായി വിൽപനനടത്തിയപ്പോൾ അഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടുകയും ചെയ്തു. വില കുറയുന്ന മികച്ച ഓഹരികൾ അതിസമ്പന്ന നിക്ഷേപകർ വൻതോതിൽ വാങ്ങുന്നുണ്ട്. ഈപ്രതിസന്ധിക്കിടയിലും ഈവർഷം ഇതുവരെ നിഫ്റ്റി 2.57 ശതമാനം മുകളിൽ തന്നെയാണ്. എന്തുകൊണ്ട് ഈനേട്ടം ? 2020 മാർച്ചിലെ തകർച്ചയ്ക്കുശേഷമുണ്ടായ കുതിപ്പ് ആഗോളമായിരുന്നു. ലോകവിപണികൾ തമ്മിൽ ഉയർന്ന തോതിലുള്ള പാരസ്പര്യം നിലനിൽക്കുന്നുണ്ട്. ഈബന്ധം അടുത്തൊന്നും തകരുമെന്നുകരുതുന്നില്ല. ലോകത്തിലെ പ്രധാന കേന്ദ്രബാങ്കുകൾ നിർലോഭം ഇറക്കിയ പണവും ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കും ചേർന്നപ്പോൾ കുമിഞ്ഞുകൂടിയ ലിക്വിഡിറ്റിയാണ് വിപണിയുടെ ആഗോളമായ ഈകുതിപ്പിനുള്ള പ്രധാനകാരണം. ലോകമെമ്പാടും ആറുമാസത്തിനിടെ ഓഹരികളിൽ വൻതോതിൽ നിക്ഷേപംനടന്നിട്ടുണ്ട്. വികസിത ലോകത്ത് പണപ്പെരുപ്പം ഇപ്പോൾ ധനപരമായ പ്രതിഭാസമല്ല. കേന്ദ്ര ബാങ്കുകൾ സൃഷ്ടിച്ച പണത്തിന്റെ വലിയൊരളവ് ഓഹരികൾ പോലെ റിസ്കുള്ള ആസ്തികളിൽ നിക്ഷേപിക്കപ്പെട്ടത് അവയുടെ വിലകൾ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കു പോകാൻ ഇടയാക്കി. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഉപഭോക്തൃ വിലക്കയറ്റത്തിന്റെ അഭാവത്തിൽ പണം ആസ്തിവിലകൾ വർധിപ്പിക്കുകയാണു ചെയ്യുന്നത്. ആഗോള പണ-ഓഹരി വിപണികളുടെ ഈനിർമ്മിതിയെ ചൈനയുടേയും യുഎസിന്റേയും നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക വളർച്ചാ വീണ്ടെടുപ്പ് സഹായിക്കുന്നു. വിപണിയിൽ ഉണ്ടായേക്കാവുന്ന ശക്തമായ തിരുത്തൽ ആഗോള അടിസ്ഥാനത്തിൽ നടക്കാനാണ് സാധ്യത. ചുരുക്കത്തിൽ ഇന്ത്യയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങൾ പൂർണമായി തകരുകയും ഭീകരമായ പ്രത്യാഘാതങ്ങൾ അതുണ്ടാക്കുകയും വിപണിയെ സാരമായി ബാധിക്കുകയും ചെയ്താലല്ലാതെ ഇന്നത്തെ ഇരുണ്ട സാഹചര്യം വിപണിയെ കാര്യമായി ബാധിച്ചേക്കില്ല. നിക്ഷേപകർ ചെയ്യേണ്ടത് വരുംനാളുകളിൽ കോവിഡ് വ്യാപനത്തിന്റെ തോത് വിപണിയെ നിർണയിച്ചേക്കാം. കോവിഡ് കേർവ് പരന്ന് താഴോട്ടുവരുന്നതിന്റെ സൂചനകൾ കാണിച്ചാൽ വിപണി ഉയരങ്ങളിലേക്കുകുതിക്കും. എന്നാൽ രോഗത്തിന്റെ ഗതിവിഗതികളുടെ കാര്യത്തിൽ വലിയതോതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതിനാൽ ഓഹരികളിൽനിന്ന് കുറച്ചെങ്കിലും ലാഭമെടുത്ത് ആപണം, പലിശ കുറവെങ്കിലും സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്ന കാര്യം ചിന്തിക്കാവുന്നതാണ്. ലോകമെങ്ങും വിപണികളിൽ കുതിപ്പുനില നിൽക്കുന്നതിനാൽ ഐടി, ഫാർമ, ലോഹം, കെമിക്കൽസ്, പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളിൽ ​നിക്ഷേപം നിലനിർത്തുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2PpYhaX
via IFTTT

കല്യാൺ സിൽക്‌സ് ഷോറൂം ദുബായിലെ ഖിസൈസിൽ ആരംഭിക്കുന്നു

തൃശ്ശൂർ: കല്യാൺ സിൽക്സ് ദുബായിലെ ഖിസൈസിലെത്തുന്നു. 29-ന് രാവിലെ 10.30-നാണ് ഡമാസ്കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബിൽഡിങ്ങിൽ കല്യാൺ സിൽക്സിന്റെ 31-ാമത് ഷോറൂമിന് തിരിതെളിയുന്നത്. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത് ഷോറൂമാണിത്. കരാമ, മീനാ ബസാർ, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്. വലുപ്പവും വൈവിധ്യവുമാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ് ഷോറൂമിന്റെ പ്രധാന സവിശേഷതകൾ. വിശാലമായ ഒരു ഫ്ളോറിൽ ആധുനിക ഷോപ്പിങ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്വന്തം തറികളിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെവൻ വണ്ടേഴ്സ് ഇൻ സിൽക്ക്, സൂപ്പർ ഫെതർലൈറ്റ് സാരീസ്, സ്പെഷ്യൽ ബനാറസ് സീരീസ് എന്നിവയ്ക്കു പുറമേ പാർട്ടി വെയർ സാരീസ്, ഡെയ്ലി വെയർ സാരീസ്, എത്നിക് വെയർ സാരീസ് എന്നിവയുടെ പുതിയ ശ്രേണികളും സജ്ജമാക്കിയിട്ടുണ്ട്. റംസാൻ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ ഷോറൂമുകൾ തുറക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടുകഴിഞ്ഞതായി കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

from money rss https://bit.ly/3vq6MSC
via IFTTT

കോവിഡ് പ്രതിസന്ധി: സമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ രാജ്യംവിടുന്നതായി റിപ്പോർട്ട്

കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിസമ്പന്നർ സ്വകാര്യ ജെറ്റുകൾ വാടകയ്ക്കെടുത്ത് രാജ്യംവിടുന്നതായി ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. ഓക്സിജൻ, ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ ദൗർലബ്യംമൂലം മികച്ച ചികിത്സ ലഭിച്ചേക്കില്ലെന്ന ഭീതിയിലാണ് അതിസമ്പന്നർ ലക്ഷങ്ങൾ മുടക്കി കുടുംബത്തോടൊപ്പം യൂറോപ്പിലേയ്ക്കും മധ്യേഷ്യയിലേയ്ക്കും കടക്കുന്നത്. അതിസമ്പന്നർമാത്രമല്ല രാജ്യത്തുനിന്ന് പോകുന്നതെന്ന് ന്യൂഡൽഹി ആസ്ഥാനമായി സ്വകാര്യ വിമാന സർവീസ് നടത്തുന്ന ക്ലബ്വൺഎയറിന്റെ സിഇഒ രാജൻ മെഹ്റ ബ്ലൂംബർഗിനോട് പറഞ്ഞു. പണംമുടക്കാൻ കഴിയുന്ന ആർക്കും സ്വകാര്യവിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. മാലി ദ്വീപ് ഉൾപ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കാണ് ബോളീവുഡ് താരങ്ങൾ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ യു.കെ, കാനഡ, യുഎഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. മറ്റുരാജ്യങ്ങളും വൈകാതെ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണങ്ങൾ വരുന്നതിനുതൊട്ടുമുമ്പ് ലണ്ടനിലേയ്ക്കും ദുബായിയിലേയ്ക്കും മാലിദ്വീപിലേയ്ക്കും പോകുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നതായി ഖത്തർ എയർവെയ്സിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയായിരുന്നു മെഹ്റ വാർത്താ ഏജൻസിയോട് പറഞ്ഞു. ഡൽഹിയിൽനിന്ന് ദുബായിയിലേയ്ക്ക് 20,000 ഡോള(ഏകദേശം 15 ലക്ഷംരൂപ)റാണ് ഈടാക്കുന്നത്. റിട്ടേൺ ഫ്ളൈറ്റാണെങ്കിൽ സ്വകാര്യ ജെറ്റ് ഓപ്പറേറ്റർമാരും ഈനിരക്കുതന്നെയാണ് ഈടാക്കുന്നതെന്നും മെഹ്റ പറഞ്ഞു. Source: Bloomberg Rich Indians Flee by Private Jet as Virus Infections Spiral

from money rss https://bit.ly/3xtyfF6
via IFTTT