121

Powered By Blogger

Saturday 24 January 2015

പങ്കജ് ഉദാസ് 29-ന് അബുദാബിയില്‍








പങ്കജ് ഉദാസ് 29-ന് അബുദാബിയില്‍


Posted on: 25 Jan 2015


അബുദാബി : പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അബുദാബിയില്‍ പാടുന്നു. അബുദാബിയിലെ 'ജി.ജി.ഇവന്റ്‌സ്' സംഘടിപ്പിക്കുന്ന 'മൈലാപ്പ് 2015' എന്ന പരിപാടിയിലാണ് പങ്കജ് ഉദാസ് സംഗീത സായാഹ്നം ഒരുക്കുന്നത്.

ജനവരി 29-ന് അബുദാബി അല്‍ മറായ് ദ്വീപിലെ റോസ്വുഡ് ഹോട്ടലിലാണ് പരിപാടി. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം മുഖ്യാതിഥിയാവുമെന്ന് ജി.ജി.ഇവന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.എസ്.കുമാര്‍ അറിയിച്ചു.












from kerala news edited

via IFTTT

ആടു മോഷണം പ്രതികള്‍ പിടിയില്‍











Story Dated: Saturday, January 24, 2015 03:10


തിരുവനന്തപുരം: ആടു മോഷണ കേസിലെ പ്രതികള്‍ പോലീസ്‌ പിടിയില്‍. പേരൂര്‍ക്കട ഇന്ദിരാനഗര്‍ റോഡില്‍ നീതി നഗറില്‍ സൂപ്പി സുനി എന്ന സുനില്‍കുമാര്‍ (36), നെടുമങ്ങാട്‌ മന്നൂര്‍ക്കോണം പനയ്‌ക്കോട്‌ ആറ്റരികത്തു ലിജി ഭവനില്‍ ഷൈജു (27), നെടുമങ്ങാട്‌ മന്നൂര്‍ക്കോണം മുദിയന്‍കാവ്‌ ആറ്റരികത്ത്‌ സജു ഭവനില്‍ സജിത്‌ (26) എന്നിവരെയാണ്‌ ആട്‌ മോഷണത്തിന്‌ പേരൂര്‍ക്കട പോലീസ്‌ പിടികൂടിയത്‌.


പേരൂര്‍ക്കട സൗഹൃദ നഗര്‍ ഹൗസ്‌ നമ്പര്‍ 10 ല്‍ ചിറയില്‍ വീട്ടില്‍ ഗീതയുടെ ആടിനെയാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌. പേരൂര്‍ക്കട സി.ഐ: കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

മുന്‍ എം.എല്‍.എ കല്ലറ എന്‍. വാസുദേവന്‍ പിള്ളയുടെ സ്‌മൃതി മണ്ഡപം ഇടിച്ചുപൊളിച്ചു











Story Dated: Saturday, January 24, 2015 03:10


കല്ലറ: വാമനപുരം മുന്‍ എം.എല്‍.എ. എന്‍. വാസുദേവന്‍ പിള്ളയുടെ സ്‌മൃതി മണ്ഡപം ഇടിച്ച്‌ പൊളിച്ചു. പ്രതിഷേധ സൂചകമായി കല്ലറ പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു. മുന്‍ എം.എല്‍.എയും കല്ലറ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന എന്‍. വാസുദേവന്‍പിള്ളയുടെ മരുതുംമൂട്‌ ജംഗ്‌ഷനില്‍ സ്‌ഥാപിച്ചിരുന്ന സ്‌മൃതിമണ്ഡപമാണ്‌ ഇന്നലെ ഉച്ചക്ക്‌ പി.ഡബ്ലിയു.ഡി. അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയത്‌.


കാരേറ്റ്‌ മുതല്‍ പാലോട്‌ വരെയും മുതുവിള കല്ലറവരെയുമുള്ള പി.ഡബ്ലിയു.ഡി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബോര്‍ഡുകളും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ച്‌ നീക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്‌മൃതി മണ്ഡപവും പൊളിച്ചുമാറ്റിയതെന്ന്‌ അധികൃതര്‍ പറയുന്നു. എന്നാല്‍ ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളും വെയിറ്റിംഗ്‌ഷെഡുകളും റോഡ്‌ അരികില്‍ നിലവിലുണ്ടായിട്ടും വാസുദേവന്‍പിള്ള സ്‌മാരകം പൊളിച്ച്‌ മാറ്റിയത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ സി.പി.എം. ലോക്കല്‍ സെക്രട്ടറിമാരായ ആര്‍. മോഹനനും വി.ടി. ശശിയും പറഞ്ഞു.


പ്രതിഷേധ സൂചകമായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിക്കുകയും കല്ലറ പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്‌തു. കിളിമാനൂര്‍ സി.ഐ. ഷാജി, പാങ്ങോട്‌ എസ്‌.ഐ. ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന്‌ ഉപരോധ സമരം പിന്‍വലിക്കുകയായിരുന്നു.










from kerala news edited

via IFTTT

നെയ്യാറ്റിന്‍കര പോളിടെക്‌നിക്ക്‌ കോളജ്‌ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ യവനിക ഉയര്‍ന്നു











Story Dated: Saturday, January 24, 2015 03:10


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളജിന്റെ 2016 ജനുവരി വരെ നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. ജി.ബി.എച്ച്‌.എസില്‍ നിന്നാരംഭിച്ചു നഗരം ചുറ്റി അരുവിപ്പുറം വഴി കോളജില്‍ എത്തിച്ചേര്‍ന്ന ഇരുചക്രവാഹന വിളംബര ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അദ്ധ്യാപകരടക്കം നൂറുകണക്കിന്‌ പേര്‍ പങ്കെടുത്തു. ഘോഷയാത്ര അഡ്വ. ആര്‍.എസ്‌. രവിശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. സെല്‍വരാജ്‌ അദ്ധ്യക്ഷത വഹിച്ചു.


വി. ശൈലേന്ദ്രന്‍, ആര്‍. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്‌. രാജേന്ദ്രന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തുടര്‍ന്ന്‌ പോളിടെക്‌നിക്ക്‌ വളപ്പില്‍ ചേര്‍ന്ന യോഗം ആര്‍. സെല്‍വരാജ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാചെയര്‍മാന്‍ എസ്‌.എസ്‌് ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ്‌ കെ. ആന്‍സലന്‍, വി. വേലപ്പന്‍, ടി. സുകുമാരന്‍, എസ്‌. കെ. ജയചന്ദ്രന്‍, ജി. പവിത്രകുമാര്‍, എന്‍.പി. ഹരി, പൊഴിയൂര്‍ കബീര്‍, അയ്യപ്പന്‍ നായര്‍, എം.എസ്‌. സ്‌റ്റാന്‍ലി ജോണ്‍, അച്യുതന്‍ നായര്‍, അരുണ്‍ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സെമസ്‌റ്റര്‍ സിസ്‌റ്റത്തില്‍ സംസ്‌ഥാനത്ത്‌ ആദ്യം ആരംഭിച്ച പോളിടെക്‌നിക്കിന്‌ ഇപ്പോള്‍ സ്വന്തമായി കെട്ടിടമുണ്ടെങ്കിലും തുടക്കം നെയ്യാറ്റിന്‍കര ജി.ബി.എച്ച്‌.എസിലായിരുന്നു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഏവിയേഷന്‍, കമ്മ്യൂണിക്കേഷന്‍, ഇന്‍സ്‌ട്രമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ എന്നീ നാലു ബ്രാഞ്ചുകളുമായി ആരംഭിച്ച സ്‌ഥാപനത്തില്‍ ആധുനിക ലാബുകളടക്കം ഇപ്പോഴുണ്ട്‌.










from kerala news edited

via IFTTT

വിസ്‌മയ സരോദുമായി അംജദ്‌ അലി ഖാന്‍ നിശാഗന്ധി കീഴടക്കി











Story Dated: Saturday, January 24, 2015 03:10


തിരുവനന്തപുരം: സരോദിന്റെ തന്ത്രികള്‍ അനുവാചകരെ വാദ്യവിസ്‌മയത്തിന്റെ ആകാശങ്ങളിലേക്ക്‌ ആനയിച്ചു. നിര്‍ന്നിമേഷം, നിശബ്‌ദം നിശാഗന്ധി അവയെ അനുഗമിച്ചു. താഴ്‌വരകളും നദീതടങ്ങളും പ്രണയവും വിരഹവും ഭക്‌തിയും രാഗവും പിന്നിട്ട ആ വഴികള്‍ നിശാഗന്ധി നൃത്തസംഗീതോത്സവത്തിന്റെ നാലാം ദിനത്തെ അനുഗ്രഹീതമാക്കി. സരോദ്‌ മാന്ത്രികന്‍ ഉസ്‌താദ്‌ അംജദ്‌ അലി ഖാനും മകന്‍ അയാന്‍ അലി ഖാനുമാണ്‌ ഇന്നലെ നിറഞ്ഞുകവിഞ്ഞ സദസിന്റെ മനംകവര്‍ന്നത്‌. വൈകിട്ട്‌ ഏഴിന്‌ അയാന്‍ അലി ഖാന്റെ സോളോയോടെയായിരുന്നു ആസ്വാദകര്‍ കാത്തിരുന്ന സംഗീതോല്‍സവം തുടങ്ങിയത്‌.


ശ്രീരാഗത്തിലെ ആദ്യസംഗീതോപഹാരം തന്നെ തിങ്ങിനിറഞ്ഞ ആസ്വാദകര്‍ നിറഞ്ഞ കരഘോഷത്തോടെ മനസിലേറ്റി. തുടര്‍ന്നായിരുന്നു ഉസ്‌താദിന്റെ വാദനം. ബംഗാളി നാടന്‍ സംഗീതം ഉസ്‌താദിന്റെ പ്രിയ സരോദിലൂടെ അനന്തപുരിയിലെ സംഗീതപ്രേമികള്‍ക്ക്‌ വിരുന്നായി. തുടര്‍ന്നങ്ങോട്ട്‌, കാഫി, ദുര്‍ഗ രാഗങ്ങളിലായിരുന്നു സംഗീതമഴ. ഇതിനുശേഷം ബഹാര്‍ രാഗത്തില്‍ തരാനയുമായാണ്‌് ഉസ്‌താദ്‌ അനന്തപുരിയെ കൈയിലെടുത്തത്‌. ഒടുവില്‍ അംജദ്‌ അലി ഖാനും അയാനും ചേര്‍ന്ന്‌ കിര്‍വാനി രാഗത്തില്‍ ഒരുക്കിയ വിരുന്നോടെയാണ്‌ സരോദ്‌ മാന്ത്രികതക്ക്‌ തിരശ്ശീല വീണത്‌.


പായല്‍ രാംചന്ദാനിയുടെ കുച്ചുപ്പുടിയോടെയാണ്‌ ഇന്നലെ നിശാഗന്ധി ഉണര്‍ന്നത്‌. കൃഷ്‌ണസ്‌തുതിയോടെ അരങ്ങത്തെത്തിയ പായല്‍ സ്വയം ചിട്ടപ്പെടുത്തിയ നാലു നൃത്തശില്‍പങ്ങളോടെ ആസ്വാദകര്‍ക്ക്‌ അവിസ്‌മരണീയ വിരുന്ന്‌ ഒരുക്കി. നട്ടുവാങ്കം തഞ്ചാവൂര്‍ കേശവും വോക്കല്‍ കോട്ടയം ജെമിനീഷും മൃദഗം അയ്‌മനം ചന്ദ്രകുമാറും വയലിലുമായി തിരുവിഴ വിജു എസ്‌.ആനന്ദും നൃത്തവിരുന്നിന്‌ അകമ്പടിയേകി.










from kerala news edited

via IFTTT

യു.എ.ഇ.യില്‍ മരുന്നുകളുടെ വില കുറച്ചു








യു.എ.ഇ.യില്‍ മരുന്നുകളുടെ വില കുറച്ചു


Posted on: 25 Jan 2015


ദുബായ്: അവശ്യമരുന്നുകള്‍ അടക്കമുള്ള 280 തരത്തിലുള്ള ഫാര്‍മസി ഉത്പന്നങ്ങളുടെ വില കുറച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫിബ്രവരി ഒന്നുമുതല്‍ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസ്സൈന്‍ അല്‍ അമീരി അറിയിച്ചു. വിലയില്‍ ആറുമുതല്‍ 55 ശതമാനംവരെയാണ് കുറവ് വരുത്തിയത്.

ദീര്‍ഘകാലം തുടരുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പകര്‍ച്ചവ്യാധികള്‍, വാതം, വയറിനെ ബാധിക്കുന്ന രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ വില കുറച്ചവയില്‍ ഉള്‍പ്പെടും.

തുടര്‍ച്ചയായ അഞ്ചാംതവണയാണ് രാജ്യത്ത് അവശ്യമരുന്നുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില കുറയ്ക്കുന്നത്. 26 അന്താരാഷ്ട്ര കമ്പനികളടക്കം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെയും സഹകരണത്തോടെയാണ് കുറഞ്ഞനിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നത്.











from kerala news edited

via IFTTT

റിപ്പബ്ലിക്ദിന പരേഡിന് കനത്ത സുരക്ഷ








റിപ്പബ്ലിക്ദിന പരേഡിന് കനത്ത സുരക്ഷ


Posted on: 25 Jan 2015


ബെംഗളൂരു: തിങ്കളാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിന് കനത്ത സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തി.

ഒമ്പത് ഡി.സി.പി.മാര്‍, 22 എ.സി.പി.മാര്‍, 96 ഇന്‍െസ്പക്ടര്‍മാര്‍, മുന്നൂറിലേറെ എ.എസ്.ഐ.മാര്‍, 850-ഓളം ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം. രണ്ടായിരത്തോളം കോണ്‍സ്റ്റബിള്‍മാരും 30 പ്ലാറ്റൂണ്‍ റിസര്‍വ് പോലീസുകാരും ഇവിടെയുണ്ടാകും.

പരേഡ് നടക്കുന്ന മനേക് ഷാ പരേഡ് ഗ്രൗണ്ടിലേക്ക് തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കടത്തിവിടൂ. 36 സി.സി.ടി.വി. ക്യാമറകള്‍ മൈതാനത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുണ്ട്.

2650 കുട്ടികള്‍ ദിനാഘോഷത്തില്‍ പങ്കെടുക്കും. 63 സംഘങ്ങള്‍ സാംസ്‌കാരിക പരിപാടികള്‍ക്കായി അണിനിരക്കും.











from kerala news edited

via IFTTT

ഇ-കിസാന്‍ ടാബ്ലെറ്റ് പദ്ധതി തുടങ്ങി








ഇ-കിസാന്‍ ടാബ്ലെറ്റ് പദ്ധതി തുടങ്ങി


Posted on: 25 Jan 2015


ബെംഗളൂരു: കര്‍ഷകര്‍ക്ക് പ്രോത്സാഹനവും അറിവും പകരുന്നതിനുള്ള ഇ-കിസാന്‍ ടാബ്ലെറ്റുകള്‍ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിതരണം ചെയ്തു.

സര്‍ക്കാറിന്റെ നമ്മ രെയ്ത്ത (നമ്മുടെ കര്‍ഷകന്‍) പദ്ധതിയിന്‍ കീഴിലാണിത്. ഐ.ടി. വകുപ്പുമന്ത്രി എസ്.ആര്‍. പാട്ടീലും ചടങ്ങില്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ ബാഗല്‍കോട്ട്, വിജയപുര ജില്ലകളില്‍നിന്നുള്ള 1500 കര്‍ഷകര്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്.











from kerala news edited

via IFTTT

അബ്ദുള്ള രാജാവിന്റെ മരണം : ദുഃഖത്തോടെ യു.എ.ഇ. സമൂഹവും








അബ്ദുള്ള രാജാവിന്റെ മരണം : ദുഃഖത്തോടെ യു.എ.ഇ. സമൂഹവും


Posted on: 25 Jan 2015


ദുബായ്: അബ്ദുള്ള രാജാവിന്റെ മരണം യു.എ.ഇ.ക്കാര്‍ക്കിടയിലും മ്ലാനത പരത്തി. ദുഃ ഖാചരണത്തിന്റെ ഭാഗമായി ആഘോഷപരിപാടികളില്‍ പലതും മാറ്റിവെച്ചതും റേഡിയോ, ടി.വി. ചാനലുകള്‍ വിനോദ പരിപാടികള്‍ നിര്‍ത്തിവെച്ചതും പൊതുവെ ശോകമൂകമായ അന്തരീക്ഷം സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അഭയമായ രാഷ്ട്രത്തലവന്റെ വിയോഗം യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും ദുഃഖംകലര്‍ന്ന വാര്‍ത്തയായി.

ആഴ്ചകളായി തുടരുന്ന ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആഘോഷപരിപാടികളും ഗ്ലോബല്‍ വില്ലേജിലെ സ്റ്റേജ് പരിപാടികളും മാറ്റിവെച്ചത് ദുബായിലെ ഉത്സവപ്രതീതിക്ക് മങ്ങലേല്‍പ്പിച്ചു. പൊതുവെ ആഘോഷങ്ങള്‍ നിര്‍ത്തിവെച്ച് ദുഃ ഖത്തില്‍ പങ്കാളികളാകാന്‍ ഓരോ സ്ഥാപനവും കൂട്ടായ്മകളും സന്നദ്ധരാകുന്ന കാഴ്ചയാണ് യു.എ.ഇ.യിലും കണ്ടത്. വെള്ളിയാഴ്ച കിന്റര്‍ഗാര്‍ട്ടന്‍ സ്റ്റാര്‍ട്ടേഴ്‌സില്‍ നടക്കാനിരുന്ന വാര്‍ഷിക കാര്‍ണിവലും മാറ്റിവെച്ചു. വൈകിട്ട് നടക്കാനിരുന്ന കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയായെങ്കിലും അബ്ദുല്ല രാജാവിനോടുള്ള ആദരസൂചകമായി പരിപാടി മാറ്റിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.

സൗദി രാജാവിന്റെ വിയോഗം മലയാളികളായ പ്രവാസികള്‍ ഏറെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. ഏറ്റവുമധികം മലയാളികള്‍ തൊഴില്‍ ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് ഓരോ മലയാളിയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൗദിയുമായി ബന്ധമുള്ളവരാണ്. യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നല്ലൊരു ശതമാനം ജോലിയാവശ്യാര്‍ഥം പലപ്പോഴായി സൗദിയില്‍ അബ്ദുല്ല രാജാവിന്റെ തണല്‍ അനുഭവിച്ചവരുമാണ്. അദ്ദേഹം ഭരണം കൈയാളിയിരുന്ന 2005 മുതലുള്ള കാലങ്ങളില്‍ അവിടെ കടകളിലും കമ്പനികളിലുമൊക്കെയായി ജോലി ചെയ്തിരുന്ന മലയാളികടക്കമുള്ള വിദേശികള്‍ യു.എ.ഇ.യിലുണ്ട്.

പ്രജാക്ഷേമതത്പരനും സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങും തണലുമായിരുന്നു രാജാവെന്ന് അവര്‍ ഓര്‍മിച്ചു. ഷാര്‍ജയില്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കുന്ന കറാച്ചി സ്വദേശി മുറാദ് അബ്ദുള്ള സൗദി രാജാവിന്റെ മരണവാര്‍ത്ത കേട്ടത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. വെള്ളിയാഴ്ച അദ്ദേഹം ജോലിക്ക് ഹാജരാകാതെ വീട്ടിനകത്തുതന്നെയിരുന്നു. 1990 മുതല്‍ 20 വര്‍ഷക്കാലം മുറാദ് സൗദിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ശാരീരിക അവശതകാരണം നാട്ടിലേക്ക് പോയ മുറാദ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഷാര്‍ജയില്‍ ടാക്‌സി ഓടിക്കുകയാണ്.

സൗദിയുമായി ഷാര്‍ജ ഭരണകൂടം വളരെയടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ ത്തന്നെ അബ്ദുല്ല രാജാവിന്റെ മരണം ഏറ്റവുമധികം ബാധിച്ച ജനവിഭാഗവും ഷാര്‍ജക്കാരാണ്. പൊതുവെ ശോകമൂകമായ അന്തരീക്ഷമാണ് എമിറേറ്റിലെങ്ങും. ലോക സംഗീതോത്സവം നടക്കുന്ന അല്‍ മജാസ് ആംഫി തിയേറ്ററില്‍ ലബനീസ് സംഗീതജ്ഞന്‍ മജീദ് അല്‍ റൂമിയുടെ സംഗീതനിശ മാറ്റിവെച്ചിരുന്നു. പരിപാടി ഇതേ വേദിയില്‍ തന്നെ തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.











from kerala news edited

via IFTTT

മലയാളിസമാജം സാഹിത്യ പുരസ്‌കാരം എസ്.വി. വേണുഗോപന്‍ നായര്‍ക്ക്








മലയാളിസമാജം സാഹിത്യ പുരസ്‌കാരം എസ്.വി. വേണുഗോപന്‍ നായര്‍ക്ക്


Posted on: 25 Jan 2015


അബുദാബി : അബുദാബി മലയാളി സമാജത്തിന്റെ 2014-ലെ സാഹിത്യ പുരസ്‌കാരം പ്രസിദ്ധ ചെറുകഥാകൃത്ത് ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ക്ക് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഫിബ്രവരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അധ്യക്ഷനും പ്രൊഫ. അലിയാര്‍, ഡോ. പി.കെ. രാജശേഖരന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് എസ്.വി. വേണുഗോപന്‍ നായരെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ എഴുത്ത് ജീവിതത്തില്‍ പന്ത്രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ വേണുഗോപന്‍ നായര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 168 കഥകളും സമൃദ്ധവും ഏകാന്തവുമായ കഥാഖ്യാന രീതിയും കണക്കിലെടുത്താണ് പുരസ്‌കാരത്തിന് എസ്.വി. വേണുഗോപന്‍ നായരെ ശുപാര്‍ശ ചെയ്തതെന്ന് സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.











from kerala news edited

via IFTTT

കെജ്രിവാളും ബേദിയും ഹസാരെയെ ചൂഷണംചെയ്തവര്‍ -ദിഗ്വിജയ് സിങ്








കെജ്രിവാളും ബേദിയും ഹസാരെയെ ചൂഷണംചെയ്തവര്‍ -ദിഗ്വിജയ് സിങ്


Posted on: 25 Jan 2015


ബെംഗളൂരു: സ്വന്തം രാഷ്ട്രീയമോഹങ്ങള്‍ക്കായി അരവിന്ദ് കെജ്രിവാളും കിരണ്‍ബേദിയും അണ്ണ ഹസാരെയെ ചൂഷണംചെയ്യുകയായിരുന്നവെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടു.

കിരണ്‍ബേദിക്കും കെജ്രിവാളിനും എപ്പോഴും രാഷ്ട്രീയമോഹങ്ങളുണ്ടായിരുന്നു. അതില്‍ തെറ്റൊന്നുമില്ല. അത്തരക്കാര്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സജീവ രാഷ്ട്രീയക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും സമ്മര്‍ദങ്ങളും അപ്പോള്‍ അവര്‍ക്ക് മനസ്സിലാകുമല്ലോ -സിങ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ബി.ജെ.പി.യുടെ ബി ടീമാണ്. അത് താന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ആ രണ്ടു പാര്‍ട്ടികളും അഴിമതിവിരുദ്ധസമരം നടത്തിയത് ആര്‍.എസ്.എസ്സിന്റെ നിര്‍ദേശമനുസരിച്ചാണ് -സിങ് പറഞ്ഞു.

ഡല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ 2010-ല്‍ ഒരു യോഗം നടന്നു. അതില്‍ ഗുരുമൂര്‍ത്തി, ഗോവിന്ദാചാര്യ തുടങ്ങിയ ആര്‍.എസ്.എസ്. പ്രതിനിധികളും ബാബാ രാംദേവും കെജ് രിവാളും അന്നത്തെ ഫൗണ്ടേഷന്‍ ഡയറക്ടറും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായ നൃപേന്ദ്രമിശ്രയും ശ്രീശ്രീ രവിശങ്കറുടെ ഒരു പ്രതിനിധിയും പങ്കെടുത്തിരുന്നു. അഴിമതിവിരുദ്ധപ്രസ്ഥാനത്തില്‍ അണ്ണ ഹസാരെയെ പങ്കെടുപ്പിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു -സിങ് വിവരിച്ചു.

കിരണ്‍ബേദി ഒരുദിവസം ബി.ജെ.പി.യില്‍ ചേര്‍ന്നു. അടുത്തദിവസംതന്നെ അവരെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു. ഇത് ഡല്‍ഹിയിലെ ബി.ജെ.പി. നേതൃത്വത്തിന്റെ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. ഡല്‍ഹിയിലെ ജഗദീശ് മുഖി, സതീഷ് ഉപാധ്യായ്, ഡോ. ഹര്‍ഷ് വര്‍ധന്‍ തുടങ്ങി ജീവിതത്തില്‍ ഇത്ര കാലവും ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിച്ചവരോട് സഹതാപമുണ്ടെന്നും സിങ് പറഞ്ഞു.

ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ അഴിമതിക്കെതിരെ പോരാടുന്നതില്‍നിന്ന് അണ്ണ ഹസാരെയെ പിന്തിരിപ്പിച്ചത് കിരണ്‍ബേദിയും കെജ്രിവാളും ഇപ്പോള്‍ കേന്ദ്രമന്ത്രിയായിട്ടുള്ള ജനറല്‍ വി.കെ.സിങ്ങുംകൂടിയാണ്. എ.എ.പി. നേതാവ് കുമാര്‍ വിശ്വാസ് ഈയിടെ നടത്തിയ പ്രസ്താവനയും അത് സൂചിപ്പിക്കുന്നുണ്ടെന്ന് സിങ് പറഞ്ഞു.











from kerala news edited

via IFTTT

പോലീസില്‍ പരാതി നല്‍കിയതിന്‌ യുവാവിന്‌ മര്‍ദ്ദനം: അഞ്ചു പേര്‍ അറസ്‌റ്റില്‍











Story Dated: Saturday, January 24, 2015 03:10


തിരുവനന്തപുരം: പോലീസില്‍ പരാതി നല്‍കിയ വിരോധത്താല്‍ യുവാവിനെ സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ച അഞ്ചു പേരെ മെഡിക്കല്‍കോളജ്‌ സി.ഐയും സംഘവും അറസ്‌റ്റ് ചെയ്‌തു. കണ്ണമ്മൂല കൊല്ലൂര്‍ തോട്ട്‌ വരമ്പ്‌ വീട്ടില്‍ താമസക്കാരനായ തങ്കു എന്നുവിളിക്കുന്ന ദിലീപ്‌ കുമാര്‍ (32), രാജീവ്‌ (35), അണമുഖം കുമാരപുരം ചെട്ടിക്കുന്ന്‌ പുതുവല്‍ പുത്തന്‍ വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന രാജേഷ്‌ (36), കണ്ണമ്മൂല പുത്തന്‍പാലം മടമ്പില്‍ വീട്ടില്‍ ജയന്‍ (32), തോട്ടുവരമ്പ്‌ വീട്ടില്‍ സജിത്ത്‌ കുമാര്‍ (35) എന്നിവരാണ്‌ പിടിയിലായത്‌.


കണ്ണമ്മൂല പുത്തന്‍പാലം സ്വദേശിയായ അരുണിനെ കഴിഞ്ഞ ആഴ്‌ച പ്രതികളുടെ കൂട്ടുകാരന്‍ മര്‍ദ്ദിച്ചവശനാക്കിയിരുന്നു. ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതിപ്പെടരുതെന്ന്‌ ഇയാളോട്‌ ആവശ്യപ്പെട്ടിരുന്നു. അരുണ്‍ പേട്ട പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്റെ വിരോധത്താലാണ്‌ അഞ്ചുപേരും ചേര്‍ന്ന്‌ അരുണിനെ മര്‍ദ്ദിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.


രാത്രി ചെന്നിലോട്‌ ഗ്രൗണ്ടില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ മെഡിക്കല്‍കോളജ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. കെ. വിക്രമന്‍, ക്രൈം എസ്‌.ഐ. ബാബു, എ.എസ്‌.ഐ. അശോകന്‍, എസ്‌.പി.ഒ. ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT