121

Powered By Blogger

Friday 17 September 2021

ജെ എം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് കടപ്പത്രം പുറത്തിറക്കി, സമാഹരിക്കുന്നത് 500 കോടി

കൊച്ചി- ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്സ് ആയിരം രൂപ വീതം മുഖവിലയുള്ള കടപ്പത്രം പുറത്തിറക്കി. 500 കോടി രൂപ വരെ കടപത്രത്തിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാഥമിക ഘട്ടത്തിൽ 100 കോടി വരെയുള്ള നോൺ കർവെർട്ടബിൾ ഡിബഞ്ചറുകളാണ് പുറത്തിറക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 400 കോടി മുതൽ 500 കോടി രൂപവരെയാക്കി ഉയർത്തും. ഈ കടപ്പത്രങ്ങളിലൂടെ സംഭരിക്കുന്ന പണം തുടർന്നുള്ള വായ്പകൾക്കും സാമ്പത്തിക സഹായങ്ങൾക്കും കമ്പനി വായ്പകളുടെ പലിശ തിരിച്ചടവിനും വായ്പകളുടെ മുതലിലേക്കും ഉപയോഗിക്കുമെന്ന് ജെഎം ഫിനാൻഷ്യൽ പത്രക്കുറിപ്പിൽ അറിയിച്ചു. ആദ്യഘട്ടം 2021 സെപ്തംബർ 23 നു തുടങ്ങുകയും 2021 ഒക്ടോബർ 14 നു അവസാനിക്കുകയും ചെയ്യും. നാലുഘട്ടങ്ങളിലായി പുറത്തിറക്കുന്ന കടപ്പത്രത്തിന്റെ ആദ്യഘട്ടത്തിൽ ഫ്ളോട്ടിംഗ് പലിശയും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിൽ സ്ഥിരപലിശയുമായിരിക്കും. സ്ഥിര പലിശ പ്രതിവർഷം 8.3 ശതമാനവും ഫ്ളോട്ടിംഗ് പലിശ 91 ദിവസത്തെ ടി ബിൽ അടിസ്ഥാനത്തിൽ 3.15 ശതമാനം വ്യാപമായ നിലയിലും ആയിരിക്കും. കടപ്പത്രത്തിന്റെ കാലാവധി 39 മാസം മുതൽ 100 മാസം വരെ ആയിരിക്കും. ഈ പബഌക് ഇഷ്യു വായ്പകളുടെ വൈവിധ്യവൽക്കരണത്തിനും നിക്ഷേപത്തിനും സഹായകമാകുമെന്ന് ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പിന്റേയും ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്സിന്റേയും മാനേജിംഗ് ഡയറക്ടർ വിശാൽ കമ്പാനി പറഞ്ഞു. ശക്തമായ ബാലൻസ് ഷീറ്റും ഉയർന്ന മൂല്യവും ബിസിനസിലെ വൈവിധ്യവും ഇടപാടുകാർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സമീപനവും ഞങ്ങളുടെ പങ്കാളികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ പര്യാപ്തമാണ്ടെന്ന് വിശാൽ കമ്പാനി പറഞ്ഞു.

from money rss https://bit.ly/3Aq28qP
via IFTTT

പണപ്പെരുപ്പം കുറയുന്നത് തീരുമാനമെടുക്കുന്നതിൽ സമ്മർദം കുറയ്‌ക്കുമെന്ന് ആർ.ബി.ഐ.

മുംബൈ: വിവിധ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഇളവു വന്നത് പണവായ്പാ നയതീരുമാനങ്ങളെടുക്കുന്നതിൽ സമ്മർദം കുറയ്ക്കുമെന്ന് റിസർവ് ബാങ്ക്. ഇന്ധനവില ഉയർന്നതുവഴിയുള്ള വിലപ്പെരുപ്പം പരിഹരിക്കാൻ ഇതുവഴി കഴിഞ്ഞു. മൂന്നാംപാദത്തിലും ഈ നിലതന്നെ തുടരാനാണ് സാധ്യതയെന്നും ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ടിൽ ആർ.ബി.ഐ. വ്യക്തമാക്കി. രണ്ടാംകോവിഡ് തരംഗമുണ്ടാക്കിയ പ്രതിസന്ധിയിൽ അയവുണ്ടായി. വിതരണശൃംഖല കൂടുതൽ ശക്തമായി. ഉത്പാദനവും കയറ്റുമതിയും കൂടി. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുറഞ്ഞുവരുന്നു. ഇതോടെ പണവായ്പാ നയത്തിൽ വളർച്ചയ്ക്ക് കൂടുതൽ മുൻതൂക്കം നൽകാൻ കഴിയുമെന്ന് റിപ്പോർട്ടിൽ ആർ.ബി.ഐ. പറയുന്നു. വളർച്ചാവേഗം കൂട്ടുന്നതു മുൻനിർത്തി 2020 പകുതി മുതൽ ആർ.ബി.ഐ. റിപ്പോനിരക്ക് നാലു ശതമാനത്തിൽ നിലനിർത്തിവരികയാണ്. വളർച്ച സുസ്ഥിരമാകുന്നതുവരെ 'ഉൾക്കൊള്ളാവുന്നത്' എന്ന നിലപാട് തുടരാനും തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/3nLP0c6
via IFTTT

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ കിട്ടുന്നെന്ന് മന്ത്രി ഗഡ്കരി

ഭറൂച്ച്(ഗുജറാത്ത്): കോവിഡ് കാലത്ത് യുട്യൂബിൽ ആരംഭിച്ച ഓൺലൈൻ ക്ളാസുകൾ വഴി തനിക്ക് നാലുലക്ഷം രൂപയെങ്കിലും പ്രതിമാസം കിട്ടുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്താൻ ഭറൂച്ചിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കോവിഡ് -19 കാലത്ത് ഞാൻ രണ്ടുകാര്യങ്ങൾ ചെയ്തു. ഒരു പാചകക്കാരനായി. വീട്ടിൽ പാചകംചെയ്യാനും വീഡിയോ കോൺഫറൻസിലൂടെ പ്രഭാഷണങ്ങൾ നടത്താനും തുടങ്ങി. യുട്യൂബിൽ അപ്ലോഡ് ചെയ്ത വിദേശ സർവകലാശാലാ വിദ്യാർഥികൾക്കുള്ള പ്രഭാഷണങ്ങൾ ഉൾപ്പെടെ 950-ലധികം പ്രഭാഷണങ്ങൾ ഞാൻ ഓൺലൈനിൽ നടത്തി. എന്റെ യുട്യൂബ് ചാനലിന് കാഴ്ചക്കാരേറി, യുട്യൂബ് ഇപ്പോൾ എനിക്ക് പ്രതിമാസം നാലു ലക്ഷം രൂപ നൽകുന്നുണ്ട്.' -അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/3tQoX4m
via IFTTT

ലാഭമെടുപ്പിൽ സമ്മർദത്തിലായി: മൂന്നുദിവസത്തെ റാലിക്കുശേഷം സൂചികകൾ കീഴടങ്ങി

മുംബൈ: നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ മൂന്നുദിവസംനീണ്ട റാലിക്ക് താൽക്കാലിക വിരാമം. വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകൾ കനത്ത ചാഞ്ചാട്ടംനേരിട്ടു. സെൻസെക്സ് 125 പോയന്റ് നഷ്ടത്തിൽ 59,015.89ലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 17,585.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽ മുന്നേറ്റമുണ്ടായിട്ടും വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. റെക്കോഡ് ഉയരമായ 59,737ൽ തൊട്ടശേഷമാണ് സെൻസെക്സ് സമ്മർദംനേരിട്ടത്. ദിനവ്യാപാരത്തിനിടെ 721 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായി. ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, എസ്ബിഐ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, നെസ് ലെ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. കഴിഞ്ഞ ദിവസംമികച്ചനേട്ടമുണ്ടാക്കിയ പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.14ശതമാനവും സ്മോൾ ക്യാപ് സൂചിക 1.06ശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/2XsctnH
via IFTTT