121

Powered By Blogger

Wednesday 8 July 2020

പൊന്നിന്റെവില കുതിക്കുന്നു: പവന് 36,600 രൂപയായി

കേരളത്തിൽ സ്വർണവില ദിനംപ്രതി റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. വ്യാഴാഴ്ച പവന് 280 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയിൽനിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവൻ സ്വർണംവാങ്ങാൻ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്. ആഗോളതലത്തിൽ രാജ്യങ്ങളുടെ സമ്പദ്ഘടന ദുർബലമായതാണ് തുടർച്ചയായി വില ഉയരാൻ കാരണം. കോവിഡ് കേസുകൾകൂടിയതോടെ ആഗോള വിപണികളിൽ സ്വർണവില എട്ടുവർഷത്തെ ഉയർന്നനിരക്കിലാണിപ്പോൾ. രൂപയുടെ മൂല്യമിടിവുംകൂടിചേർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വണവില റെക്കോഡ് നിലയിലെത്തി.

from money rss https://bit.ly/2ZPSooT
via IFTTT

ബി.എസ്.എന്‍.എല്‍. ആസ്തിവില്‍ക്കുന്നു: കണ്‍സള്‍ട്ടന്‍സിയായി

മുംബൈ: പൊതുമേഖലാ ടെലികോം കന്പനികളായ ബി.എസ്.എൻ.എലിൻറെയും എം.ടി.എൻ.എലിൻറെയും ഭൂമി ഉൾപ്പെടെയുള്ള ആസ്തികൾ വിൽക്കുന്നതിൻറെ ഭാഗമായി കേന്ദ്ര നിക്ഷേപ, പൊതു ആസ്തി കൈകാര്യവകുപ്പ് (ദീപം) കൺസൾട്ടൻറുകളെ നിയോഗിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടെ ആസ്തികൾ വിൽക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്നും അവയുടെ മൂല്യം കണക്കാക്കുന്നതിനുമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സി.ബി.ആർ.ഇ., ജെ.എൽ.എൽ., നൈറ്റ് ഫ്രാങ്ക് എന്നീ സ്ഥാപനങ്ങളെയാണ് ഇതിനായി നിയോഗിച്ചത്. ഈമാസം അവസാനത്തോടെ കന്പനികൾ റിപ്പോർട്ട് കൈമാറും. ഇരുകന്പനികളുടെയും ആസ്തികൾ വിൽക്കുന്നതിലൂടെ ഏകദേശം 37,500 കോടി രൂപ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

from money rss https://bit.ly/2VYLnAO
via IFTTT

ഭാര്യയുടെ പുനർവിവാഹം വാഹനാപകട നഷ്ടപരിഹാരം നൽകുന്നതിന് തടസ്സമല്ലെന്ന് കോടതി

കൊച്ചി: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യക്ക് നഷ്ടപരിഹാരത്തിനുള്ള അർഹത പുനർ വിവാഹത്തിലൂടെ നഷ്ടമാവില്ലെന്ന് ഹൈക്കോടതി. 2002-ൽ മൂവാറ്റുപുഴ സ്വദേശിയായ അനിൽ എബ്രഹാം അപകടത്തിൽ മരിച്ചതിനെത്തുടർന്ന് മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രിബ്യൂണൽ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം-പാലാരിവട്ടം റോഡിൽ െവച്ച് കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനിൽ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005-ൽ യുവതി പുനർ വിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ഇൻഷുറൻസ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഭർത്താവ് മരിച്ചാൽ ഭാര്യ ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതെ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കില്ല. പുനർ വിവാഹത്തോടെ ആദ്യ ഭർത്താവിന്റെ കുടുംബവുമായുള്ള ബന്ധം സ്ത്രീ വിച്ഛേദിക്കുമെന്ന ചിന്ത പഴകിയതാണ്. ഇവിടെ ഹർജിക്കാരി വിവാഹ മോചനം നേടിയതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രിബ്യൂണൽ 7,64,500 രൂപയാണ് നൽകാൻ വിധിച്ചത്. എന്നാൽ ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുതകൾ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും തുക ഒരു മാസത്തിനുള്ളിൽ പലിശ സഹിതം നൽകാനും നിർദേശിച്ചു.

from money rss https://bit.ly/2ZayWDV
via IFTTT

സെന്‍സെക്‌സില്‍ 154 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർത്തെഴുന്നേറ്റ് ഓഹരി വിപണി. സെൻസെക്സ് 154 പോയന്റ് നേട്ടത്തിൽ 36,483ലും നിഫ്റ്റി 40 പോയന്റ് 10,745ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 740 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 327 പോയന്റ് നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, അദാനി പോർട്സ്, ആക്സിസ് ബാങ്ക്, ഐഒസി, എസ്ബിഐ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹീറോ മോട്ടോർകോർപ്, യുപിഎൽ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരകളാണ് നഷ്ടത്തിൽ. ടിസിഎസ് ഉൾപ്പടെ 19 കമ്പനികളാണ് വ്യാഴാഴ്ച പാദഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/38FXloj
via IFTTT

സെന്‍സെക്‌സ് 345 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസം മുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ അവസാന മണിക്കൂറിലെ വില്പന സമ്മർദം ഓഹരി സൂചികകളെ ബാധിച്ചു. സെൻസെക്സ് 345.51 പോയന്റ് താഴ്ന്ന് 36,329.01ലും നിഫ്റ്റി 93.90 പോയന്റ് നഷ്ടത്തിൽ 10,705.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1492 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടാറ്റ സ്റ്റീൽ, ഐടിസി, ഐഒസി, സൺ ഫാർമ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരന്നു. സീ എന്റർടെയ്ൻമന്റ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, വാഹനം എന്നീ മേഖലകളിലെ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3iLBu3s
via IFTTT

ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പരിരക്ഷാ പരിധി ഉയര്‍ത്തി

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ചികിത്സാചെലവുകൾ വർധിക്കുന്ന സാഹചര്യംകണക്കിലെടുത്ത് സ്റ്റാന്റേഡ് ഇൻഷുറൻസ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ പരിരക്ഷാ പരിധി ഉയർത്തി. പരിധി അഞ്ചുലക്ഷത്തിൽനിന്ന് ഉയർത്താനാണ് ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎഐ അനുമതി നൽകിയത്. അതുപോലെ ചുരുങ്ങിയ തുകയിലും മാറ്റംവരുത്തിയിട്ടുണ്ട്. മിനിമം പരിരക്ഷാതുക ഒരു ലക്ഷത്തിൽനിന്ന് 50,000ആയാണ് കുറച്ചത്. ഇനിമുതൽ 50,0000 രൂപയുടെ ഗുണിതങ്ങൾ പരിരക്ഷയ്ക്കായി തിരഞ്ഞെടുക്കാം. പൊതുവായ മാനദണ്ഡങ്ങൾ പാലിക്കുന്ന നിലവിൽ താരതമ്യേന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആരോഗ്യ സഞ്ജീവനി. മുറിവാടക പരിരക്ഷയുടെ രണ്ടുശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി ഒരുദിവസം ലഭിക്കുക 5,000 രൂപയാണ്. അതോടൊപ്പം കോ പെയ്മെന്റുമുണ്ട്. അതായത് മൊത്തം ക്ലെയിം ചെയ്യുന്ന തുകയുടെ അഞ്ചുശതമാനം പോളിസി ഉടമവഹിക്കണം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരമാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആരംഭിച്ചത്. വിവിധ കമ്പനികൾ പോളിസി തുടങ്ങിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

from money rss https://bit.ly/3eheB4t
via IFTTT

എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ 17 പെണ്‍കുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്വപ്ന; ഉന്നതരുടെ സഹായത്തോടെ രക്ഷപ്പെടല്‍

സ്വര്‍‍ണക്കടത്തു കേസില്‍ കസ്റ്റംസ് തേടിക്കൊണ്ടിരിക്കുന്ന സ്വപ്ന സുരേഷ് തന്റെ അധികാരവ്യാപനത്തിനായി സ്വീകരിച്ച മാര്‍ഗങ്ങളിലേക്ക് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വെളിച്ചം നല്‍കുന്നുണ്ട്. 2014ല്‍ എയര്‍ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയില്‍ ജോലിയിലിരുന്ന കാലത്ത് അവിടുത്തെ മറ്റൊരു ജീവനക്കാരനായ എഎല്‍ സിബുവിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ലൈംഗികാരോപണക്കേസാണ് ഇതിലൊന്ന്. എയര്‍ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുള്ള കേസ് വരുമ്പോള്‍ എഎല്‍ സിബു തിരുവനന്തപുരത്ത് എയര്‍‌ ഇന്ത്യ സാറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഗ്രൗണ്ട് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഏപ്രണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ഉദ്യോഗസ്ഥകള്‍ ആരുംതന്നെ പിന്നീട് അന്വേഷണത്തോട് സഹകരിക്കുകയുണ്ടായില്ല. ഇവര്‍ക്കെല്ലാം നോട്ടീസയ്ക്കാനും കമ്പനിയില്‍ ജോലിയിലില്ലെങ്കില്‍ അവരുടെ ഇപ്പോഴത്തെ താമസസ്ഥലം കണ്ടെത്തി അവിടേക്ക് നോട്ടീസയയ്ക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

പ്രാഥമികാന്വേഷണത്തില്‍ തന്നെ സിബുവിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അന്വേഷണത്തോട് സഹകരിക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ഉത്സാഹിച്ചത്.

കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ട് സിബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു. ഇദ്ദേഹത്തെ ഇതിന്റെ പേരില്‍ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടിയെ സിബു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. 2017 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു.

താന്‍ ജോലി ചെയ്യുന്ന എയര്‍ ഇന്ത്യയുടെ കീഴിലുള്ള ഏജന്‍സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു സിബു. 2.6 കോടി രൂപയുടെ ക്രമക്കേടുകള്‍ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡും ചെയ്തുവന്ന വലിയ ലാഭമുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ബിസിനസ് ഒരു സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനമായ എയന്‍ ഇന്ത്യ-സാറ്റ്സിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

ഈ സംഭവങ്ങളുണ്ടാക്കിയ പകയാണ് ഉദ്യോഗസ്ഥരെ സിബുവിനെതിരെ തിരിച്ചത്. താന്‍ ഇരയാക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു സിബു.

തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷകരോട് സഹകരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവിന്മേല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്റ്റേ ഓര്‍ഡര്‍ സമ്പാദിക്കുകയുമുണ്ടായി. പ്രാഥമികാന്വേഷണത്തില്‍ സിബു കുറ്റക്കാരനല്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് കേസ് അന്വേഷിച്ച അന്നത്തെ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ സന്തോഷ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനെതിരെ സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചതോടെ അന്വേഷണം വഴിമുട്ടി.

ആഭ്യന്തര അന്വേഷണ സമിതി വലിയ ക്രമക്കേടുകള്‍ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സമിതിക്കു മുമ്പില്‍ പരാതിക്കാരിലെ പാര്‍വതി സിബു എന്ന പെണ്‍കുട്ടി ൃമൊഴി നല്‍കാന്‍ ഹാജരായിരുന്നു. എന്നാല്‍ നീതു മോഹന്‍ എന്നയാളെ പാര്‍വ്വതി സിബു എന്ന പേരില്‍ സ്വപ്ന സുരേഷ് ഹാജരാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം കിട്ടിയത്. തന്നെ ഉദ്യോഗസ്ഥര്‍ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ക്രമക്കേടിന് പ്രേരിപ്പിക്കുകയായിരുന്നെന്ന് സ്വപ്ന സുരേഷ് അന്ന് മൊഴി നല്‍കി. 17 പെണ്‍കുട്ടികളുടെ പേര് വെച്ച് പരാതി തയ്യാറാക്കിയതും സ്വപ്ന സുരേഷാണെന്ന് അന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നു. പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.

എയര്‍ ഇന്ത്യ വൈസ് പ്രസിഡണ്ടായിരുന്ന ബിനോയ് ജേക്കബിന്റെ ഓഫീസിലാണ് സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്നത്. വ്യാജ പരാതി നല്‍കിയ സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് ഊരിക്കാന്‍ 2016ല്‍ ശ്രമം നടന്നതിന്റെ രേഖകള്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

അന്വേഷണം ശരിയായി നടത്താതെ സിബുവിനെ സ്ഥലംമാറ്റിയതിനെയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. സിബു ആര്‍ക്കൊക്കെയോ ശല്യമായിട്ടുണ്ടെന്ന പ്രസ്താവനയും ഉത്തരവില്‍ കാണാം. ശരിയായ അന്വേഷണം ആദ്യം നടക്കണമെന്നാവശ്യപ്പെട്ട് കോടതി ട്രാന്‍സ്ഫര്‍ ഉത്തരവ് നടപ്പാക്കരുതെന്നും പ്രസ്താവിക്കുകയുണ്ടായി.

2017 ല്‍ കേസില്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അട്ടിമറി ആരംഭിച്ചത്. സിബുവിനെതിരായ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് തീരുമാനിച്ചത്. അദ്ദേഹം ഇങ്ങനെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിബു ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നം സ്വര്‍ണക്കടത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നതു വരെയും ഈ കേസില്‍ അവര്‍ പ്രതിയായിട്ടില്ല. സ്വപ്നയെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഇതു തന്നെ തെളിയിക്കുന്നത് അന്വേഷകര്‍ സ്വപ്നയെ സംരക്ഷിക്കുകയായിരുന്നു ഇതുവരെ എന്നതാണ്.



* This article was originally published here

ഡിമാന്‍ഡ് കൂട്ടാന്‍ ബാങ്കുകള്‍ വായ്പ പലിശകുറച്ചു

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും വായ്പ പലിശ കുറച്ചു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് വായ്പ ആവശ്യകത വർധിപ്പിക്കുന്നതിനാണ് ബാങ്കുകൾ പലിശ കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള(മൂന്നുമാസംവരെയുള്ള)പലിശയിൽ 5-10 ബേസിസ് പോയന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75ശതമാനത്തിൽനിന്ന് 6.65ശതമാനമായി കുറയും. എച്ച്ഡിഎഫ്സി ബാങ്കാകട്ടെ എല്ലാകാലയളവിലേയ്ക്കുമുള്ള പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20ശതമാനമായി. ആറുമാസക്കാലയളവിൽ 7.30ശതമാനവും ഒരുവർഷത്തേയ്ക്ക് 7.45ശതമാനവുമാണ് പുതുക്കിയ പലിശ. മാർജനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനത്തിലുള്ള നിരക്കിലാണീമാറ്റം. കാനാറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും 10മുതൽ 20 ബേസിസ് പോയന്റുവരെ വായ്പ പലിശയിൽ കഴിഞ്ഞദിവസം കുറവുവരുത്തിയിരുന്നു. ജൂലായ് 8മുതലാണ് ഇതിന് പ്രാബല്യം. മറ്റുബാങ്കുകളും പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിനുശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. ഇതിന്റെഗുണം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായികൂടിയാണ് പലിശകുറയ്ക്കൽ.

from money rss https://bit.ly/2Z9En6a
via IFTTT