121

Powered By Blogger

Tuesday 18 August 2020

റിലയന്‍സ് മരുന്ന് വില്പനയിലേയ്ക്കും: നെറ്റ്‌മെഡില്‍ 620 കോടി നിക്ഷേപിക്കും

മുംബൈ: ഓൺലൈൻ ഫാർമ മേഖലയിൽകൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് നെറ്റ്മെഡിൽ മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ലാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് 620 കോടിയുടെ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയൻസിന് സ്വന്തമായി. ഹെൽത്ത് കെയർ ഉത്പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നൽകുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഇഷ അംബാനി വ്യക്തമാക്കി. 2015ൽ തടങ്ങിയ വിറ്റാലിക് മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉത്പന്നങ്ങളടെയും വിതരണവും ഓൺലൈൻ വില്പനയുമാണ് പ്രധാനമായും നടത്തുന്നത്. നെറ്റ്മെഡ് എന്ന ബ്രാൻഡിലാണ് ഓൺലൈൻ വില്പന. റിലയൻസിന്റെ ഓൺലൈൻ റീട്ടെയിൽ സ്റ്റോറായ ജിയോമാർട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണവും സുഗമമായി നടത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/324XPkH
via IFTTT

പാഠം 87: ബാങ്ക് നിക്ഷേപകര്‍ അറിയുന്നുണ്ടോ എഫ്ഡിയിലെ പിഴപ്പലിശയുടെകാര്യം?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് മേനോന് ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളില്ല. താരതമ്യേന കുറഞ്ഞ റിസ്കും സ്ഥിരവരുമാനവും ഉറപ്പുനൽകുന്നവയായതിനാലാണ് ആദായം കുറഞ്ഞാലും അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണംപിൻവലിക്കാൻ കഴിയുമെന്നതാണ് മറ്റൊരുഗുണം. ലഘുസമ്പാദ്യ പദ്ധതികളിൽ സുരേഷ് മേനോൻ നിക്ഷേപിക്കാത്തിന്റെ ഒരുകാരണംപണമാക്കൽ എളുപ്പമല്ലെന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരേഷിന്റെ തീരുമാനം മികച്ചഫലംകണ്ടു. സ്ഥിര നിക്ഷേപത്തിൽനിന്ന് ആവശ്യത്തിനുള്ള പണംപിൻവലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ എഫ്ഡിയിൽനിന്ന് പണംപിൻവലിക്കുമ്പോഴൊക്കെ അതിൽനിന്ന് ബാങ്ക് ഈടാക്കിയിരുന്ന പിഴപലിശയെക്കുറിച്ച് സുരേഷിന് ധാരണയില്ലായിരുന്നു. നിക്ഷേപിക്കുന്ന സമയത്ത് എത്രപലിശ കിട്ടുമെന്നുമാത്രമായിരുന്നു അദ്ദേഹം അന്വേഷിച്ചിരുന്നത്. കാലാവധിയെത്തുംമുമ്പ് പണംപിൻവലിക്കുമ്പോൾ രണ്ടുകാര്യങ്ങൾ അറിയേണ്ടതുണ്ട്. 1. പണം തിരിച്ചുനൽകുമ്പോൾ എഫ്ഡിയുടെ പലിശ എങ്ങനെയാണ് കണക്കാക്കുന്നത്. 2. പിഴ പലിശ ആദായത്തെ എങ്ങനെ ബാധിക്കും. പലിശ കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം സ്ഥിര നിക്ഷേപമിടുമ്പോൾ ലഭിക്കുമെന്ന് ബാങ്ക് പറയുന്ന പലിശയായിരിക്കില്ല കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ ലഭിക്കുക. അതായത് ഒരുവർഷക്കാലയളവിൽ ഒരു ലക്ഷം രൂപ ഏഴുശതമാനം പലിശനിരക്കിൽ നിങ്ങൾ സ്ഥിര നിക്ഷേപമിട്ടെന്നുകരുതുക. ആറുമാസത്തിനുശേഷം അത്യാവശ്യംവന്നപ്പോൾ പണം പിൻവലിക്കാൻ തീരുമാനിച്ചു. ആറുമാസക്കാലയളവിൽ ബാങ്ക് നൽകുന്ന പലിശ 6.25ശതമാനമാണ്. പിഴയൊന്നും ഈടാക്കാതിരുന്നാൽ ഒരു ലക്ഷം രൂപയ്ക്ക് 6.25ശതമാനം നിരക്കിൽ ആറുമാസത്തെ പലിശ ലഭിക്കും. മറ്റൊരുരീതിയിൽ പരിശോധിക്കാം. പ്രതിവർഷം 6.25ശതമാനം പലിശ നിരക്കിൽ ഒരുവർഷ കാലാവധിയിൽ നിങ്ങൾ സ്ഥിര നിക്ഷേപമിടുന്നു. 91 ദിവസത്തിനുശേഷം പണം പിൻവലിച്ചെന്നുംകരുതുക. സ്ഥിര നിക്ഷേപമിടുന്ന സമയത്ത് 91 ദിവസ കാലയളവിൽ 6.50ശതമാനമാണ് പലിശയുണ്ടായിരുന്നത്. അങ്ങനെവരുമ്പോൾ നേരത്തെ പിൻവലിക്കുന്നതുകയ്ക്ക് 6.25ശതമാനം പലിശയായിരിക്കും കണക്കാക്കുക. ഇതിനു പുറമെയാണ് പിഴപ്പലിശ ഈടാക്കുക. കാലാവധിയെത്തുംമുമ്പ് പിൻവലിച്ചാൽ* നിക്ഷേപിച്ചതുക ഒരു ലക്ഷം രൂപ ഒരുവർഷത്തെ പലിശ 7% മെച്യുരിറ്റി തുക 1,07,186 രൂപ ആറുമാസത്തെ പലിശ 6.25% കാലാവധിക്കുമുമ്പ് ലഭിക്കുന്നതുക 1,03,340 രൂപ *പിഴപലിശയില്ലാതെ കണക്കാക്കിയത് പിഴപ്പലിശയെക്കുറിച്ചറിയാം കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ മിക്കവാറും ബാങ്കുകൾ പിഴപലിശ ഈടാക്കാറുണ്ട്. ബാങ്കുകൾക്കനുസിരിച്ച് ഈടാക്കുന്ന പലിശയിൽ വ്യത്യാസമുണ്ടാകും. സാധാരണയായി ഒരുശതമാനംവരെയാണ് പിഴപലിശ ഈടാക്കുക. എസ്ബിഐയിൽ അഞ്ചുലക്ഷം രൂപവരെയുള്ള(എല്ലാ കാലാവധിയിലുമുള്ള) നിക്ഷേപങ്ങൾ കാലാവധിയെത്തുംമുമ്പ് പിൻവലിച്ചാൽ 0.50ശതമാനമാണ് പിഴ പലിശയായി ഈടാക്കുക. അഞ്ചുലക്ഷത്തിനുമുകളിൽ ഒരു കോടി രൂപവരെയുള്ള നിക്ഷേപത്തിന് ഈടാക്കുന്ന പിഴ പലിശ ഒരുശതമാനമാണ്. എച്ച്ഡിഎഫ്സി ബാങ്കിലാണെങ്കിൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ ഒരുശതമാനമാണ് പിഴപ്പലിശ ഈടാക്കുക. മുകളിൽ നൽകിയ ഉദാഹരണത്തിലേയ്ക്കുതിരിച്ചുവരാം. എഴുശതമാനം പലിശ നിരക്കിൽ ഒരുവർഷ കാലാവധിയിൽ ഒരു ലക്ഷം രൂപ എസ്ബിഐയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ. ആറുമാസം കഴിഞ്ഞ് പണം പിൻവലിക്കുമ്പോൾ ബാധകമായ പലിശ നിരക്ക് 6.25ശതമാനമാണ്. അഞ്ചുലക്ഷത്തിനുതാഴെയുള്ള നിക്ഷേപമായതിനാൽ 0.50ശതമാനമാണ് പിഴപലിശ ബാധകമാകുക. ഇതുകൂടി കിഴിച്ച് ബാക്കി 5.75ശതമാനം പലിശയാണ് അപ്പോൾ നിക്ഷേപകന് കയ്യിൽകിട്ടുക. അതായത് സ്ഥിര നിക്ഷേപമിട്ടപ്പോൾ ലഭിക്കേണ്ട 7 ശതമാനത്തിനുപകരം 5.75ശതമാനമായി കുറയുന്നു. 1.25ശതമാനത്തിന്റെ കുറവാണ് പലിശയിലുണ്ടാകുക. ഒരു ലക്ഷം രൂപയ്ക്ക് 5.75ശതമാനം പലിശകൂടി ചേരുമ്പോൾ 1,03,213 രൂപയാകും ലഭിക്കുക. പിഴപ്പലിശ ഈടാക്കിയാൽ* നിക്ഷേപിച്ചതുക ഒരു ലക്ഷം രൂപ ഒരുവർഷത്തെ പലിശ 7% മെച്യുരിറ്റി തുക 1,07,186 രൂപ ആറുമാസത്തെ പലിശ 6.25% പിഴ പലിശ 0.50% പിഴ കിഴിച്ച് ലഭിക്കുന്ന പലിശ 5.75% കാലാവധിക്കുമുമ്പ് ലഭിക്കുന്നതുക 1,03,213 രൂപ *പാദവാർഷിക കൂട്ടുപലിശ പ്രകാരം എന്തുചെയ്യാം ബാങ്കിൽ സ്ഥിര നിക്ഷേപമിടുമ്പോൾതന്നെ പിഴപ്പലിശയുടെകാര്യം ചോദിച്ചറിയുക. രണ്ടാമതായി, നിക്ഷേപം കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ എത്രതുക നഷ്ടംവരുമെന്ന് കണക്കാക്കുക. പരമാവധി ആദായംനേടാം വിഭജിച്ച് എഫ്ഡിയാക്കുക. അതായത് വലിതുക, ഉദാഹരത്തിന് 5 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ഇടുന്നുണ്ടെങ്കിൽ 50,000 രൂപ വീതമുള്ള പത്ത് എഫ്ഡിയായി നിക്ഷേപിക്കക. അപ്പോൾ മുഴുവൻതുക പിൻവലിക്കാതെതന്നെ ആവശ്യത്തിനുള്ള പണം പിൻവലിച്ച് ബാക്കിയുള്ള തുകയുടെകൂടിപലിശ കുറയുന്നത് ഒഴിവാക്കാം. feedbacks to: antonycdavis@gmail.com

from money rss https://bit.ly/34bCs3R
via IFTTT

800 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 39,440 രൂപയായി

ഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് 40,240 രൂപയായിലെത്തയിരുന്നു. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞദിവസം 2,010 ഡോളറിലേക്ക് വില ഉയർന്നിരുന്നു. വില 42,000 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നതിനുശേഷം വിപണിയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. നിക്ഷേപകർ ലാഭമെടുക്കുന്നതും തിരിച്ച് നിക്ഷേപം നടത്തുന്നതുമാണ് പ്രധാനാകാരണം.

from money rss https://bit.ly/3gaV6ez
via IFTTT

സെന്‍സെക്‌സില്‍ 197 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണയിൽ മുന്നേറ്റം. സെൻസെക്സ് 197 പോയന്റ് നേട്ടത്തിൽ 38,725ലും നിഫ്റ്റി 55 പോയന്റ് ഉയർന്ന് 11441ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1261 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 494 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഐടിസി, എംആൻഡ്എം, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, യുപിഎൽ, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സിഎസ്ബി ബാങ്ക്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങി 32 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hbyjki
via IFTTT

13 രാജ്യങ്ങളിലേക്കുകൂടി വിമാന സർവീസ് ആലോചനയിൽ

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് പതിവ് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതൽ രാജ്യങ്ങൾക്കിടയിൽ പരിമിതമായതോതിൽ നിയന്ത്രണങ്ങളോടെയുള്ള സർവീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇപ്പോൾ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യു.എ.ഇ., ഖത്തർ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സർവീസ് നടത്തുന്നതിനെ 'എയർ ബബ്ൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. 13 രാജ്യങ്ങളുമായിക്കൂടി ഇതുപോലെ 'എയർ ബബ്ൾ' ധാരണ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസീലൻഡ്, നൈജീരിയ, ബഹ്റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിങ്കപ്പൂർ, ദക്ഷിണകൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് പുതുതായി വിമാനസർവീസിന് ധാരണ ഉണ്ടാക്കുന്നത്.

from money rss https://bit.ly/3gaOZa7
via IFTTT

നാലു പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപ്പന ഈവർഷം

മുംബൈ: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികളിൽ ഒരുഭാഗം ഈ സാമ്പത്തികവർഷംതന്നെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവയിലെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിക്കാനാണ് ആലോചന. ഈ നാലു ബാങ്കുകളുടെയും ഭൂരിഭാഗം ഓഹരികളും നേരിട്ടോ അല്ലാതെയോ സർക്കാർ ഉടമസ്ഥതയിലാണുള്ളത്. ഇതുസംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ധനമന്ത്രാലയത്തിന് ഈ മാസമാദ്യം കത്തു നൽകിയെന്നാണ് വിവരം. കോവിഡ് മഹാമാരിയെത്തുടർന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തിൽ ബജറ്റിലെ ചെലവിനുള്ള പണം കണ്ടെത്തുന്നതിനൊപ്പം ബാങ്ക് സ്വകാര്യവത്കരണ നടപടികൾ വേഗത്തിലാക്കാൻ കൂടിയാണ് തീരുമാനം. നാലു ബാങ്കുകളുടെയും സ്വകാര്യവത്കരണം സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയതായാണ് സൂചന. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്കുകൾ കിട്ടാക്കട ഭീഷണിയിലാണ്. നിഷ്ക്രിയ ആസ്തി കൂടുന്ന സാഹചര്യമുണ്ടായാൽ കേന്ദ്രസർക്കാർ ഇവയ്ക്ക് കൂടുതൽ മൂലധനം നൽകേണ്ടതായി വരും. സ്വകാര്യവത്കരണം വഴി ഇതൊഴിവാക്കാൻ കൂടിയാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ പകുതിയോളം സ്വകാര്യവത്കരിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖലയിൽ അഞ്ചു ബാങ്കുകൾ മതിയെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ 12 ബാങ്കുകളാണ് പൊതുമേഖലയിലുള്ളത്. ഐ.ഡി.ബി.ഐ. ബാങ്കിൽ 47.11 ശതമാനം ഓഹരികൾ ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്. ബാക്കി 51 ശതമാനം പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ കൈവശമാണ്. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽ ഓഹരി വിപണിയും ബാങ്ക് ഓഹരികളും മോശം സ്ഥിതിയിലാണുള്ളത്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ വിൽക്കുന്നത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കും. നിഷ്ക്രിയ ആസ്തി ഉയരുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവയുടെ വിൽപ്പന എളുപ്പമാകില്ലെന്നും വിലയിരുത്തലുണ്ട്.

from money rss https://bit.ly/2Q60Yv8
via IFTTT

നിഫ്റ്റി 11,350ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 477 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഒരുവേള 11,400 കടന്നു. സെൻസെക്സ് 477.54 പോയന്റ് നേട്ടത്തിൽ 38,528.32ലും നിഫ്റ്റി 138.30 പോയന്റ് ഉയർന്ന് 11,385.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1860 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 886 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 132 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം, അൾട്രടെക് സിമെന്റ്, കൊട്ടക് മഹിന്ദ്ര ബാങ്ക്, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, സിപ്ല, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ സെക്ടറിലെ നേരിട നഷ്ടം മാറ്റിനിർത്തിയാൽ മറ്റ് സൂചികകളെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നേട്ടമുണ്ടാക്കി. Nifty ends above 11,350, Sensex gains 477 pts

from money rss https://bit.ly/2Y9JoL4
via IFTTT

റിസ്‌ക് കുറച്ച് ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായംനേടാം

വ്യക്തികളും സാഹചര്യങ്ങളും അനുസരിച്ച് റിസ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാകും. എല്ലാത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും റിസ്കിനു വിധേയമായിരിക്കുമെന്നതിനാൽ റിസ്കിനും നിക്ഷേപത്തിനും പരസ്പരബന്ധവുമുണ്ട്. അവയെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ മാർഗങ്ങളുണ്ട്. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾ സുരക്ഷിതമാക്കിയതിനുശേഷമേ നിക്ഷേപം ആരംഭിക്കാവു എന്നതാണ് പ്രാഥമിക പാഠം. അടിയന്തരഘട്ടത്തിലെ ആവശ്യങ്ങൾക്കായി പണം കരുതിവെച്ചിട്ടുമുണ്ടാകണം. ഇവ ചെയ്തട്ടുണ്ടെങ്കിൽ ഓഹരിയിലോ മറ്റുആസ്തികളിലോ നിക്ഷേപിക്കുന്നതിന് പദ്ധതി തയ്യാറാക്കാം. നിക്ഷേപം ആരംഭിക്കുന്നതിനുമുമ്പ് നീക്കിയിരുപ്പ്, നിക്ഷേപം, ഈഹക്കച്ചവടം എന്നിവ തമ്മിലുളള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാണ്.നീക്കിയിരുപ്പും നിക്ഷേപവും മനസിലാക്കാൻ എളുപ്പമാണ്. ഈഹക്കച്ചവടം നഷ്ടസാധ്യതഏറയുള്ളതാണ്. നഷ്ടസാധ്യത മനസിലാക്കാതെ പണംകൂടുതൽ തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയോടെ നിക്ഷേപിക്കുന്നതാണത്. ഊഹക്കച്ചവടക്കാരനല്ല മികച്ച നിക്ഷേപകനാകാനാണ് ശ്രമിക്കേണ്ടത്. പ്രൊഫഷണൽ മാനേജ്മെന്റ്, വൈവിധ്യവത്കരണം, സുതാര്യത എന്നിവവഴി നിക്ഷേപത്തിന്റെ റിസ്കിനെ നേരിടുന്നതാണ് മ്യൂച്ചൽ ഫണ്ടുകളുടെവഴി. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ, മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുകവഴി നഷ്ടസാധ്യത കുറയ്ക്കാൻ കഴിയുന്നു. കുറഞ്ഞത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിച്ചെങ്കിൽമാത്രമെ അതിനെ ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്താനാകൂ. 80ശതമാനം ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ലിങ്കഡ് സേവിംഗ്സ് സ്കീമുമുണ്ട്(ഇഎൽഎസ്എസ്). മൂന്നുവർഷത്തെ ലോക്ക് സഹിതമെത്തുന്ന നിക്ഷേപത്തിന് ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവിനും അർഹതയുണ്ടായിരിക്കും. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ വൃത്യസ്ത നിക്ഷേപ രീതി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ വൈവിധ്യവത്കരണം സാധ്യമാക്കുന്നു. നിക്ഷേപത്തിലുള്ള റിസ്ക് കൈകാര്യം ചെയ്യുന്നതിനായി എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴിയും നിക്ഷേപം നടത്താം. എസ്ഐപികൾ വഴി നിക്ഷേപിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും റുപ്പീ കോസ്റ്റ് ആവറേജിംഗാണ് ഏറ്റവും ശ്രദ്ധേയം. വിപണി ഇടിയുമ്പോൾ മ്യൂച്ചൽ ഫണ്ട് സ്കീമിലെ കൂടുതൽ പോയിന്റുകൾ ലഭിക്കും. വിപണി ഉയരുന്നതനുസരിച്ച് കുറച്ച് പോയിന്റുകൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഈ രീതിയിൽ കുറച്ചുകാലം കഴിയുമ്പോൾ ഫണ്ടിലെ നിങ്ങളുടെ യൂണിറ്റുകൾ നിശ്ചിത ശരാശരിയിലെത്തും. സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് ഉയർച്ചുകളിലും താഴ്ച്ചകളിലും തുടർച്ചയായി നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങളുടെ വൈകാരിക നില പരിശോധിച്ച് നിർത്താനും എസ്ഐപികൾ സഹായിക്കുമെന്നത് പ്രധാനമാണ്. ഏഴു മുതൽ 10 വർഷംവരെയോ അതിനു മുകളിലേക്കോ ഉള്ള ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ അനുയോജ്യമാണ്. ദീർഘകാലത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശയുടെ ആദായം കണക്കിലെടുത്താണിത്. സാമ്പത്തിക ലക്ഷ്യം, അതിന്റെ ആകെതുക, അതുകൈവരിക്കാനാ വശ്യമായ വർഷങ്ങൾ എന്നിവ നിശ്ചയിച്ചുകൊണ്ട് നിക്ഷേപംതുടങ്ങാം. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന ആദായത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് നടത്തേണ്ട പ്രതിമാസ എസ്ഐപി കണക്കാം. സാമ്പത്തികലക്ഷ്യത്തെയും അതു കൈവരിക്കാനാവശ്യമായ കാലാവധിയെയും അടിസ്ഥാനമാക്കി പലതരം ഓഹരി ഫണ്ടുകളുടെ മിശ്രിതം ഉൾപ്പെടുത്തിയുള്ള പോർട്ടഫോളിയോ തയാറാക്കാവുന്നതാണ്. ഒരുപോർട്ടഫോളിയോയിൽ നാലുമുതൽ അഞ്ചുവരെ ഫണ്ടുകൾ ഉൾപ്പെടുത്താം. നിക്ഷേപ ഉപദേഷ്ടാവുമായി ആശയവിനിമയം നടത്തിയശേഷം തീരുമാനിക്കുന്നതായിരിക്കും ഉചിതം. അദ്ദേഹത്തിന്റെ അനുഭവപരിചയം നിങ്ങൾക്ക് മുതൽക്കൂട്ടാകും. (പിജിഐഎം ഇന്ത്യ മ്യൂച്ചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/3g8dRiE
via IFTTT

ഇലോണ്‍ മക്‌സ് ലോക കോടീശ്വരന്മാരില്‍ നാലമനായി; മുകേഷ് അംബാനി ആറാമനും

മുകേഷ് അംബാനിയെ മറികടന്ന് ടെസ് ല സിഇഒ ഇലോൺ മസ്ക് ലോക സമ്പന്നരിൽ നാലമാനായി. ബ്ലൂംബർഗിന്റെ കോടീശ്വര പട്ടിക പ്രകാരം 84.8 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഗസ്റ്റ് 17ന് ടെസ് ലയുടെ ഓഹരി വില 11ശതമാനം ഉയർന്നതോടെയാണ് അദ്ദേഹം നാലാം സ്ഥാനത്തെയ്ക്കുയർന്നത്.ഓഗസ്റ്റ് എട്ടിലെ ആസ്തി പ്രകാരം നാലാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി നിലവിൽ ആറാംസ്ഥാനത്തായി. 78.8 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ജൂലായിൽ വാറൻ ബഫറ്റിനെ മറികടന്ന് ഇലോൺ മസ്ക് ഏഴാംസ്ഥാനത്തെത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബെർക് ഷെയർ ഹാത് വെയുടെ 2.9 ബില്യൺ മൂല്യമുള്ള ഓഹരികൾ നീക്കിവെച്ചതോടെയാണ് ബഫറ്റിന്റെ ആസ്തിയിൽ കുറവുണ്ടായത്. ഒരുവർഷത്തിനിടെ ടെസ് ലയുടെ ഓഹരിവിലയിൽ 500ശതമാനത്തോളമാണ് കുതിപ്പുണ്ടായത്. ഈവർഷംമാത്രം വില 339ശതമാനം ഉയർന്നു. കോവിഡ് വ്യാപനത്തിനിടയിലും ടെക് കമ്പനികളുടെ ഓഹരികൾ വൻമുന്നേറ്റമാണ് നടത്തിയത്. ആമസോണിന്റെ ജെഫ് ബെസോസാണ് ലോക കോടീശ്വരപട്ടികയിൽ ഒന്നാമൻ. മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സും ഫേസ്ബുക്കിന്റെ സക്കർബർഗുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ.

from money rss https://bit.ly/2Q4WdSG
via IFTTT

Miya George: 'Lockdown Helped Me To Bond With My Fiance'

Miya George: 'Lockdown Helped Me To Bond With My Fiance'
Miya George, the popular actress is all set to enter the wedlock soon. The Driving License actress will soon tie the knot with Ashwin Philip, a Kochi-based businessman. In a recent interview given to a popular daily, Miya George revealed how

* This article was originally published here

തക്കംപാര്‍ത്ത് ഐസിഐസിഐ ബാങ്കിലും ചൈന വന്‍തോതില്‍ നിക്ഷേപം നടത്തി

സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാവായ എച്ച്ഡിഎഫ്സി ലിമിറ്റഡിൽ ഓഹരി വിഹിതമുയർത്തിയതിനുപിന്നാലെ ഐസിഐസിഐ ബാങ്കിലും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിൽ നിക്ഷേപംനടത്തി. മൂലധനം ഉയർത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാൻ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് രംഗത്തുവന്നത്. അർഹരായ ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരികൾ നൽകുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇത് അവസരമായെടുത്താണ് ചൈനീസ് ബാങ്ക്ഓഹരി വാങ്ങിയത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുപുറമെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ഉൾപ്പടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപൂർ സർക്കാർ, മോർഗൻ ഇൻവെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സിയുടെ ഒരുശതമാനം ഓഹരിയാണ് കഴിഞ്ഞ മാർച്ചിൽ പിപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. ഇതറിഞ്ഞതോടെ കേന്ദ്രസർക്കാർ വിദേശ നിക്ഷപങ്ങൾക്ക് നിയന്ത്രണംകൊണ്ടുവന്നിരുന്നു. ഒരുശതമാനത്തിന് താഴെ ഓഹരികൾ പലകമ്പനികളിലായി ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖ സിമന്റ് കമ്പനിയായ അംബുജ സിമന്റ്സിന്റെ 0.32% ഓഹരികൾ ചൈനയുടെ കൈവശമാണ്. പ്രമുഖ ഫാർമ കമ്പനിയായ പിരാമൽ എന്റർപ്രൈസസിന്റെ 0.43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികൾ വാങ്ങാനായി 3,100 കോടി രൂപയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചത്. അംബുജ സിമന്റിന്റെ ഓഹരികൾക്കായി 122 കോടിയും പിരാമൽ എന്റർപ്രൈസസിന്റെ ഓഹരികൾക്കായി 137 കോടിയും ചൈനീസ് ബാങ്ക് ചെലവഴിച്ചു.

from money rss https://bit.ly/2Y9CVQv
via IFTTT