121

Powered By Blogger

Monday 11 May 2020

പാഠം 73: ബാങ്കുകളും ഫണ്ടുകളും പ്രതിസന്ധിയിലാകുമ്പോള്‍ എമര്‍ജന്‍സി ഫണ്ട് എവിടെസൂക്ഷിക്കും?

ഇതുവരെയുണ്ടാകാത്ത പ്രതിസന്ധി സാമ്പത്തികമേഖല നേടിരുമ്പോൾ, അടിയന്തിര ആവശ്യങ്ങൾക്കായുള്ള പണം എവിടെ് സൂക്ഷിക്കും? നിക്ഷേപകന് സ്വാഭാവികമായുണ്ടാകുന്ന സംശയമാണത്. താരതമ്യേന സുരക്ഷിതമെന്നകരുതുന്ന ബാങ്കുകൾപോലും പ്രതിസന്ധിയിൽപ്പെട്ടുഴലുമ്പോൾ നിക്ഷേപകനുണ്ടാകുന്ന ആശങ്ക ചെറുതല്ല. മുംബൈയിലെ സികെപി സഹകരണ ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയവിവരമാണ് ഏറ്റവുംപുതിയതായി പുറത്തുവന്നത്. പിഎംസി ബാങ്കും തകർന്നിട്ട് അധികകാലമായിട്ടില്ല. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ യെസ് ബാങ്കിലുണ്ടായ പ്രതിസന്ധിമൂലം ഒരുമാസമാണ് നിക്ഷേപകർക്ക് പണംപിൻവലിക്കാൻ കഴിയാതെവന്നത്. ആർബിഐയുടെ നിർദേശപ്രകാരം എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ രക്ഷയ്ക്കെത്തിയതിനെതുടർന്നാണ് യെസ് ബാങ്ക് പ്രതിസന്ധി വേഗം പരിഹരിച്ചത്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്കുപിന്നാലെ പ്രമുഖ മ്യൂച്വൽഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി. പണം എന്നുലഭിക്കുമെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. എത്രയുംവേഗം പണം തിരിച്ചുകൊടുക്കാൻ സെബി നിർദേശിച്ചിട്ടുണ്ടെന്നുതമാത്രമാണ് ആശ്വാസം. ബാങ്കുകൾ തകർന്നാൽ, ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതിവഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷംരൂപവരെ തിരിച്ചുകിട്ടും. എങ്കിലും അതിനുംകാലമേറെയെടുത്തേക്കാം. അടിയന്തര സാഹചര്യംനേരിടാൻ സൂക്ഷിച്ചപണം അവിടെ ലോക്കാവും. ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയാൽ വിപണിയുമായി ബന്ധപ്പെട്ടതിനാൽ ആദായത്തിൽ വ്യതിയാനം ഉണ്ടാകുമെന്നുമാത്രമല്ല പണം എന്നിതിരിച്ചുകിട്ടുമെന്ന് പറയാനും കഴിയില്ല. ഓരോ ഫണ്ടും നിക്ഷേപിച്ചിട്ടുള്ള കടപ്പത്രങ്ങളുടെ കാലാവധി തീരുന്നമുറയ്ക്കാവും നിക്ഷേപം തിരിച്ചുകിട്ടുക. ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനുള്ള പണം എവിടെ സൂക്ഷിക്കും? നിശ്ചിതതുക കയ്യിൽ കരുതുക എടിഎം, ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വ്യാപകമയതോടെ വിട്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണംകുറഞ്ഞു. പുതിയകാലത്തെ പ്രവണതകൾ നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ. അതിനാൽ വീട്ടിലെ ലോക്കറിൽ നിശ്ചിതതുക എപ്പോഴും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. സ്ഥിര നിക്ഷേപം എടിഎംവഴിയോ നെറ്റ് ബാങ്കിങ് വഴിയൊ എപ്പോൾവേണമെങ്കിലും ഇടപാട് നടത്താൻ കഴിയുന്നതരത്തിൽ എമർജൻസി ഫണ്ടിന്റെ ഒരുഭാഗം ഫ്ളക്സി സ്ഥിര നിക്ഷേപമായി ബാങ്കിലിടാം. നിശ്ചിത തുകയിൽകൂടുതൽ സേവിങ്സ് ബാങ്കിലുണ്ടെങ്കിൽ ഈ പദ്ധതി പ്രകാരം അത് സ്ഥിര നിക്ഷേപമായി മാറും. അതുപോലെതന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണമില്ലാതായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് ഒരുഭാഗം എസ്ബി അക്കൗണ്ടിലേയ്ക്ക് താനെയെത്തും. ആവശ്യമുള്ളപ്പോഴെല്ലാം പണംപിൻവലിക്കാൻ ഇതിലൂടെ കഴിയുമെന്നുമാത്രമല്ല, സ്ഥിര നിക്ഷേപത്തിന്റെ ഉയർന്ന പലിശ ലഭിക്കുകയും ചെയ്യും. ലിക്വിഡ് ഫണ്ട് അടിയന്തിര ആവശ്യങ്ങൾക്കുള്ള പണം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാമെന്നാണ് സാമ്പത്തികാസൂത്രകർ എപ്പോഴും നിർദേശിക്കാറുള്ളത്. എന്നാൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളേക്കാളും കാലാവധികുറഞ്ഞ ലോ ഡ്യൂറേഷൻ ഫണ്ടുകൾ ഉൾപ്പടെയുള്ളവയിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ പണംപിൻവലിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. മികച്ച ആദായം നൽകിവന്നിരുന്ന ഫ്രങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതോടെയാണ് ഈമേഖലയിൽ ആശങ്കയുണ്ടായത്. മികച്ചറിട്ടേണും ആദായനികുതിയിളവുകളുമൊക്കെയാണ് ഡെറ്റ് ഫണ്ടുകളിലെ പ്രധാന ആകർഷണം. അതിനാൽതന്നെ നിലവിൽ മ്യൂച്വൽ ഫണ്ടിലെ ഏറ്റവും സുരക്ഷിതമായ പദ്ധതി പണംനിക്ഷേപിക്കാനായി തിരഞ്ഞെടുക്കാം. ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട് എന്നിവയാണീ ഫണ്ടുകൾ. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ലിക്വിഡ്-ഓവർനൈറ്റ് ഫണ്ടുകൾ ഫണ്ടിന്റെ പേര് 1 വർഷ ആദായം(%) 3 വർഷ ആദായം(%) ആസ്തി (₹Cr) ചെലവ് അനുപാതം(%) എച്ച്ഡിഎഫ്സി ലിക്വിഡ് ഫണ്ട് 5.96 6.72 87,870 0.20% എസ്ബിഐ ലിക്വിഡ് ഫണ്ട് 5.92 6.74 51,614 0.18% എച്ച്ഡിഎഫ്സി ഓവർനൈറ്റ് ഫണ്ട് 4.83 5.69 18,087 0.10% എസ്ബിഐ ഓവർനൈറ്റ് ഫണ്ട് 4.87 5.73 13,529 0.11% ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിരിക്കുന്നത്.ആദായം കണക്കാക്കിയ തിയതി: 2020 മെയ് 12. പിൻവലിക്കുന്ന അന്നുതന്നെ പണംലഭിക്കുന്നവയാണ് ലിക്വഡ്, ഓവർനൈറ്റ് ഫണ്ടുകൾ. അതിനാൽ രണ്ടോമൂന്നോ ഫണ്ടുകളിലായി നിക്ഷേപം നടത്തി റിസ്കിന്റെ തോതുകുറയ്ക്കാം. 91 ദിവസത്തിൽ കുറഞ്ഞകാലാവധിയുള്ള നിക്ഷേപ പദ്ധതികളിലാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിക്ഷേപങ്ങളുടെ ശരാശരി കാലാവധി മൂന്നു ദിവസംമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപം, ട്രഷറി ബിൽ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഒരു ദിവസം മെച്വൂരിറ്റിയുള്ള ബോണ്ടുകളിലാണ് ഓവർനൈറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഏറ്റവും കാലാവധികുറഞ്ഞ നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനാലാണ് ഈ ഫണ്ടുകളിലെ നിക്ഷേപത്തിന് നഷ്ടസാധ്യത തീരെകുറവാണെന്നുപറയുന്നത്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക:ശനിയാഴ്ച പണം ആവശ്യമായിവന്നാൽ ഈ ഫണ്ടുകളിൽനിന്ന് തിങ്കളാഴ്ചയെ പിൻവലിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ അടിയന്തിരാവശ്യങ്ങൾക്കുള്ള എല്ലാതുകയും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. മുകളിൽ വ്യക്തമാക്കിയ മൂന്ന് സാധ്യതകളും പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/3dBQhdl
via IFTTT

അടച്ചിടല്‍ നീട്ടിയേ്കുമെന്ന സൂചന: സെന്‍സെക്‌സില്‍ 559 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 9080ലുമെത്തി. ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടാണ്വിപണിയെ ബാധിച്ചത്. അതോടൊപ്പം ഏഷ്യൻ സൂചികകൾ നഷ്ടത്തിലായതും സൂചികകളുടെ കരുത്തുചോർത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1068 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, വേദാന്ത, എൻടിപിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. Sensex down 559 points

from money rss https://bit.ly/3dIlHix
via IFTTT

പേരാണെങ്കില്‍ ഇങ്ങനെ ഇടണം; പാസ് വേഡും!

ഇലോൺ മസ്കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായി എസ്ബിഐ. കുടുംബാഗംങ്ങളുടെ പേരുകൾ പാസ് വേഡായി നൽകരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോൺ മസ്കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്. ടെസ് ല സിഈഒആയ ഇലോൺ മസ്കിന് ഈയിടെ പിറന്ന കുഞ്ഞിന്റെ പേര് ഉച്ചരിക്കാൻ നിങ്ങളല്ല ആരും കഷ്ടപ്പെടും. അതുപോലെതന്നെ സ്പെല്ലിങ് ഓർത്തുവെയ്ക്കാനും എളുപ്പമല്ല. X Æ A-12 Musk എന്നാണ് പേര്. ക്സാഷ് എ ട്വൽവ്-എന്നാണ് ഇതിന്റെ ഉച്ചാരണം. #xæa12musk മസ്കിന്റെ കുഞ്ഞിന്റെ പേര് ഇത്തരത്തിലാക്കിയാണ് പാസ് വേഡ് ആർക്കും കണ്ടുപിടിക്കാൻ കഴിയാത്തതരത്തിലാക്കണമെന്ന് എസ്ബിഐനൽകുന്ന നിർദേശം. മസ്കിന്റെ പെൺസുഹൃത്ത് ഗ്രിംആണ് കുഞ്ഞിന്റെ പേര് വിശദീകരിച്ച് ഒടുവിൽ രംഗത്തുവന്നത്. Heres a friendly reminder to update your passwords and dont set it as a family members name!#ElonMusk #xæa12musk #xæa12 pic.twitter.com/JQZiyPG56m — State Bank of India (@TheOfficialSBI) May 8, 2020 •X, the unknown variable ⚔️ •Æ, my elven spelling of Ai (love &/or Artificial intelligence) •A-12 = precursor to SR-17 (our favorite aircraft). No weapons, no defenses, just speed. Great in battle, but non-violent 🤍 + (A=Archangel, my favorite song) (⚔️🐁 metal rat) — ꧁ ༒ Gℜiꪔ⃕es ༒꧂ 🍓🐉🎀 小仙女 (@Grimezsz) May 6, 2020

from money rss https://bit.ly/2zyPrPK
via IFTTT

ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; സെന്‍സെക്‌സ് 81 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 81.48 പോയന്റ് നഷ്ടത്തിൽ 31,561.22ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 9239.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1280 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ നാലുശതമാനത്തിലേറെ ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാർമ ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/2Wj78vQ
via IFTTT

ഓഹരി വില റെക്കോഡിലേയ്ക്ക്: വിപണിമൂല്യം 10 ലക്ഷംകോടി തിരിച്ചുപിടിച്ച് റിലയന്‍സ്

നഷ്ടപ്പെട്ട വിപണിമൂല്യം റിലയൻസ് തിരിച്ചുപിടിച്ചു. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 1,614 രൂപയിലെത്തിയതോടെ വിപണിമൂല്യം 10 ലക്ഷംകോടി കടന്നു. ഡിസംബറിൽ രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 1,617 രൂപയുടെ അടുത്തിത്തി നിലവിലെ ഓഹരിവില. അവകാശ ഓഹരിയുടെ റെക്കോഡ് തിയതി മെയ് 14ആയി നിശ്ചയിച്ചതോടെയാണ് ഓഹരി വില കുതിച്ചത്. മാർച്ച് 23ന് കമ്പനിയുടെ ഓഹരിവില 85ശതമാനത്തോളമിടിഞ്ഞ് 875 രൂപ നിലവാരത്തിലെത്തിയിരുന്നു. 2021 മാർച്ച് 31ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാനുശ്രമത്തിന്റെ ഭാഗമായികൂടിയാണ് അവകാശഓഹരി റിലയൻസ് പുറത്തിറക്കുന്നത്. അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 60,000 കോടി രൂപയുടെ വിദേശ നിക്ഷേപവും സമാഹരിച്ചിരുന്നു. സൗദിയിലെ ജനറൽ അറ്റ്ലാന്റിക് ഉൾപ്പടെയുള്ള കമ്പനികൾ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

from money rss https://bit.ly/3dB3Utu
via IFTTT

'ഐസൊലേഷൻ വാർ‌ഡിൽ ആദ്യം കളിചിരിയായിരുന്നു, പിന്നെ കാര്യങ്ങൾ മാറി' കോവിഡ് സ്ഥീരീകരിച്ച രണ്ട് വയസ്സുകാരന്റെ ചികിൽസയെ കുറിച്ച് ആരോഗ്യ പ്രവർത്തകർ

കോവിഡ് രോഗ ബാധിതർക്ക് മികച്ച ചികിൽസ നൽകാൻ ഐസൊലേഷനാണ് ഏറ്റവും മികച്ച മാർഗ്ഗം. എന്നാൽ രോഗികൾ കുട്ടികളായാലോ. ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച രണ്ട് വയസ്സുകാരന്റെ ഐസൊലേഷൻ വെല്ലുവിളിയാവുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

‌വെള്ളിയാഴ്ചയാണ് ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടുമില്ല. ഇവർ ലേഡിഹാർഡിങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഐസൊലേഷൻ‌ വാർഡിലേക്ക് മാറ്റിയ രണ്ട് വയസ്സുകാരന് കോവിഡ് പരിചരണം നൽകുന്നതിനെ കുറിച്ച് വിവരിക്കുകയാണ് കലാവതി ആശുപതിയിലെ ആരോഗ്യ പ്രവർത്തകർ.

വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പരിശോധനാ ഫലം പുറത്തുവന്നു. ആശുപത്രിയിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി വാർഡിലായിരുന്നു നേരത്തെ കുട്ടി കഴിഞ്ഞിരുന്നത്. ഫലം വന്നതിന് ശേഷം കോവിഡ് വാർഡിലേക്ക് മാറ്റി. കൊറോണ വൈറസ് കെയർ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ആദ്യത്തെ കുറച്ച് മണിക്കൂറുകൾ കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടയായിരുന്നില്ല. കളികളുമായി തുടരുകയായിരുന്നു, എന്നാൽ സമയം കടന്നുപോകുന്തോറും അവൻ അസ്വസ്ഥനായിത്തുടങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ അസാന്നിധ്യമായിരുന്നു കുട്ടിയിൽ ആശങ്ക സൃഷ്ടിച്ചത്. ഡോക്ടർ പറയുന്നു. "മറ്റ് രോഗികളിൽ നിന്നും വ്യത്യസ്ഥമായി കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്, പ്രത്യേകിച്ച് മാതാപിതാക്കളില്ലാതെ ഒറ്റപ്പെടലിൽ കഴിയേണ്ടിവരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്," ആശുപത്രിയിലെ ഒരു നഴ്സും പ്രതികരിക്കുന്നു.

കുട്ടി ഇപ്പോഴും മുലപ്പാല്‍ കുടിച്ചിരുന്നു എന്നതും ജോലി കൂടുതൽ വെല്ലുവിളിയായി. രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ അമ്മയ്ക്ക് നേരിട്ട് കുഞ്ഞിന് പാൽ നൽകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അമ്മയിൽ നിന്നുള്ള പാൽ ശേഖരിച്ച് ഒരു നഴ്സ് സ്പൂണും ഉപയോഗിച്ച് കുട്ടിക്ക് നൽകുകയാണ് ചെയ്തത്.

"രാത്രി 8.30 ഓടെ ഞങ്ങൾ ആദ്യത്തെ ഭക്ഷണം നൽകി, അതിനുശേഷം കുഞ്ഞ് കുറച്ചു നേരം കളിച്ചു. എന്നാൽ രാത്രി കടന്നുപോകുമ്പോഴും കുട്ടിക്ക് പരിചിതമായ മുഖമൊന്നും കാണാത്തതിനാൽ അവൻ പരിഭ്രാന്തരാകാൻ തുടങ്ങി, " നഴ്സ് പറഞ്ഞു. ഐസൊലേഷൻ വാർഡിലെ ജീവനക്കാരുടെ വേഷവിധാനങ്ങളും കുട്ടിക്ക് പ്രശ്നമായിത്തുടങ്ങി. തല മുതൽ കാൽ വരെ മൂടുന്ന പിപിഇ കിറ്റുകള്‍ ധരിക്കുന്ന ആശുപത്രി ജീവനക്കാർ വാർഡിലേക്ക് വരുന്നത് കുഞ്ഞിനെ ഭയപ്പെട്ടിരിക്കാം. ഇതിനിടെ ഉറങ്ങിയ കുട്ടി ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വീണ്ടും എഴുന്നേറ്റ് കരഞ്ഞു

"ഈ സയമങ്ങളിലെല്ലാം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഡയപ്പർ മാറ്റുകയും ചെയ്ത് ജീവനക്കാർ കുടെയുണ്ടായിരുന്നു. എന്നിരുന്നാലും മുഴുവൻ സമയവും കുഞ്ഞ് അസ്വസ്ഥനായിരുന്നെന്നും വാർഡിലെ മറ്റൊരു നഴ്സ് പറയുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലം വരും ദിവസങ്ങളിൽ നെഗറ്റീവ് ആയാൽ കുട്ടിയെ കാണാനും പരിചരിക്കാനും അനുവദിക്കും. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ പൂർണ്ണമായും സജ്ജമാക്കിയതിനുശേഷം മാത്രമേ ഇത് സാധ്യമാവു എന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർ വ്യക്തമാക്കുന്നു. കുട്ടിയുടെ പരിചരണം വെല്ലുവിളിയാണെങ്കിലും മികച്ച ചികിൽസ ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 45 ദിവസം പ്രായമായ കുഞ്ഞിനും കലാവതി സരൺ ആശുപത്രിയിൽ കോവിഡ് 19 ന് ചികിൽസ നൽകിയിട്ടുണ്ട്. 



* This article was originally published here

അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് ഐആര്‍സിടിസി ഓഹരി വില 1,302 രൂപയിലെത്തി

മുംബൈ: മെയ് 12മുതൽ യാത്രാ തീവണ്ടികൾ ഓടുന്നതിന് അനുമതി ലഭിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. വില അഞ്ചുശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 1,302.85 രൂപ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25നുശേഷം ഐർസിടിസിയുടെ ഓഹരിവില 51.7ശതമാനമാണ് ഉയർന്നത്. സെൻസെക്സിലെ നേട്ടമാകട്ടെ 20ശതമാനവും. മെയ് 11ന് വൈകീട്ട് നാലുമുതലാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്കുമാത്രമാണ് യാത്രചെയ്യാൻ കഴിയുക. റെയിൽവെ സ്റ്റേഷനുകളിലെ ടിക്കറ്റുകൗണ്ടറുകൾ പ്രവർത്തിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റും ലഭിക്കില്ല. 50 ദിവസത്തിനുശേഷമാണ് യാത്രാ തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങുന്നത്.

from money rss https://bit.ly/3fEz9pm
via IFTTT

ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു

ബെംഗളുരു: ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടിലും കാര്യമായകുറവുണ്ടായി. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഏപ്രിലിൽ 100 കോടിയ്ക്കുതാഴെയായി. യുപിഐ വഴിയുള്ള ഇടപാടിന്റെമൂല്യം പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ഏപ്രിലിൽ മൊത്തം നടന്നത് 1.51 ലക്ഷംകോടി ഇടപാടുകളാണ്. റെഡിമെയ്ഡ് വസ്ത്ര നിർമാതാക്കൾ, തുണിക്കടകൾ, രാസവസ്തുനിർമാതാക്കൾ, നിർമാണക്കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ കച്ചവടക്കാരുമായി ഇടപാട് നടത്താൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഐഎംപിഎസ് സംവിധാനമാണെന്ന് ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/3biyJ4F
via IFTTT