121

Powered By Blogger

Tuesday 19 November 2019

പാഠം 48: ജീന്‍ ക്ലെമന്റിനെപ്പോലെ നിങ്ങള്‍ 120 വയസ്സിലേറെ ജീവിക്കുമോ?

നിങ്ങൾ എത്രവയസ്സുവരെ ജീവിക്കും? ന്യൂയോർക്കിലെ ആൻഡ്രെ ഫ്രാങ്കോയിസ് റാഫ്രെയ്ക്കുപറ്റിയ അബധം നിങ്ങൾക്ക് പറ്റാതിരിക്കാൻ ഇപ്പോഴേ ശ്രദ്ധിക്കുന്നത് നല്ലതാണ്. സംഭവമിങ്ങനെ. 90 വയസ്സുള്ള ജീൻ ക്ലെമന്റുമായി ആൻഡ്രെ ഒരുകരാറിലെത്തി. ന്യൂയോർക്കിലെ വിൻസെന്റ് വാൻഗോഗിലുള്ള അവരുടെ അപ്പാർട്ടുമെന്റ് സ്വന്തമാക്കാൻ അവർ മരിക്കുന്നതുവരെ പ്രതിമാസം 2,500 ഫ്രാങ്ക്(500 ഡോളർ) നൽകാമെന്നായിരുന്നു കരാർ. വളരെ ആകർഷകമായ കരാറായാണ് ആൻഡ്രെ ഇതിനെ കരുതിയത്. കാരണം 90 വയസ്സുള്ള ജീൻ ക്ലെമെന്റ് ഇനി അധികകാലം ജീവിക്കില്ലല്ലോ! പക്ഷേ, റാഫ്രെ 77ാമത്തെ വയസിൽ ലോകത്തോടു വിടപറഞ്ഞു. ജീനാകട്ടെ ആരോഗ്യവതിയായി അപ്പോഴും ജീവിതംതുടർന്നു. അതുവരെ 900000 ഫ്രാങ്ക് (1,84,000 ഡോളർ) അദ്ദേഹം ക്ലെമെന്റ് അമ്മൂമയ്ക്ക് നൽകിയിരുന്നു. എന്നിട്ടും അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായില്ല. വളരെ വിശാലമായ സൗകര്യങ്ങളുള്ള അങ്ങനെയൊരു അപ്പാർട്ടുമെന്റ് വാങ്ങാൻ അത്രയും തുക ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 77ാമത്തെ വയസ്സിൽ ആൻഡ്രെ മരിക്കുമ്പോൾ 120 വയസ്സുതികച്ച് അമ്മൂമ ഗിന്നസ് ബുക്ക് റെക്കോഡിട്ടു. 100 വയസ്സ് പിന്നിട്ടപ്പോഴും അവർ തികഞ്ഞ ആരോഗ്യവതിയായിരുന്നു. സൈക്കിളിലായിരുന്നു അപ്പോഴും അവരുടെ ഊരുചുറ്റൽ. 1995 ഡിസംബർ 29ന് ന്യൂയോർക്ക് ടൈംസാണ് ഈവർത്ത ലോകത്തെ അറിയിച്ചത്. കഥ അവിടെ നിർത്താം. ഇന്ത്യയിലേയ്ക്കുവരാം. 1970-75 കാലഘട്ടത്തിൽനിന്ന് 2012-16ലെത്തിയപ്പോൾ ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 49.7 വർഷത്തിൽനിന്ന് 68.7 വർഷത്തിലെത്തിയിരിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019 ഒക്ടോബർ 30നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കെടുത്തവർഷം പിന്നേയും കഴിഞ്ഞു. ശരാശരി ജീവിതായുസ്സ് വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്നു. ജീൻ ക്ലമെന്റിനെപ്പോലെ നിരവധിപേർ 80 ഉം 90ഉം വയസ്സുപിന്നിട്ട് ജീവിച്ചിരിക്കുന്നു. വലിയൊരു ചോദ്യം അത് നിങ്ങൾക്കുമുന്നിൽ ഉയർത്തുന്നുണ്ട്. ഇത്രയും നീണ്ട റിട്ടയർമെന്റ് കാലത്തിനായി എത്രതുക കരുതി വെയ്ക്കണം? എത്ര പണം നീക്കിവെയ്ക്കണം എത്രകാലം ജീവിച്ചിരിക്കുമെന്ന് കണക്കുകൂട്ടിയാലേ റിട്ടയർമെന്റുകാല ജീവിതത്തിന് എത്രപണം നീക്കിവെയ്ക്കണമെന്ന ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായപ്രകാരം ദീർഘകാലത്തെ റിട്ടയർമെന്റ് ജീവിതംതന്നെ മുന്നിൽകാണണം. ചുരുങ്ങിയത് ഒരു 85 വയസ്സുവരെയെങ്കിലും. പെൻഷൻ ആയതിനുശേഷം ജീവിക്കാൻ എത്രതുക നീക്കിവെയ്ക്കണമെന്ന് കണ്ടെത്തുന്നത് അതീവ സങ്കീർണമാണ്. അതുപോലതന്നെ ഗൗരവമായെടുക്കേണ്ട ഒന്നാണ് വിലക്കയറ്റം(പണപ്പെരുപ്പം)നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുമെന്നത്. നിങ്ങൾക്ക് നിലവിൽ 30വയസ്സ് പ്രായമുണ്ടെന്നിരിക്കട്ടെ. നിലവിൽ 50,000 രൂപയ്ക്ക് തുല്യമായ തുക 65ാമത്തെ വയസ്സിൽ ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ എത്രതുക വേണ്ടിവരും? നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം ആദായവും അതേസമയം പണപ്പെരുപ്പം ഏഴ് ശതമാനമാണെന്നും കരുതുക. 36,000 രൂപ ഇപ്പോഴേ ഇതിനായി നിക്ഷേപിക്കേണ്ടിവരും. നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ പ്രതിമാസം നീക്കിവെയ്ക്കേണ്ടിവരിക 12,600 രൂപയുമാണ്. നിങ്ങളുദ്ദേശിച്ച പണം കണ്ടെത്താൻ മറ്റുചില മാർഗങ്ങളുണ്ട്. ഒന്ന്. വൈകി റിട്ടയർ ചെയ്യുക. നിങ്ങൾ ശമ്പള ജോലിക്കാരനാണെങ്കിൽ ഇത് സാധ്യമാകില്ല. നേരത്തെ തീരുമാനിച്ചിട്ടുള്ള പെൻഷൻ പ്രായം ഉണ്ടാകും. അങ്ങനെവരുമ്പോൾ ജോലിയിൽനിന്ന് റിട്ടയർചെയ്തശേഷം മറ്റൊരു ജോലിയ്ക്ക് തയ്യാറാകുക. രണ്ടാമതായി, പെൻഷൻ കാലത്തെ ജീവിതത്തിനായി കൂടുതലായി നിക്ഷേപം നടത്തുക. ഇതാണ് കൂടുതൽ അനുയോജ്യം. എന്നാൽ അതിനായി പണം കണ്ടെത്താൻ നിലവിൽ നിങ്ങൾ ഇപ്പോഴത്തെ ജീവിതചെലവുകൾ ക്രമീകരിക്കേണ്ടിവരും. മൂന്നാമതായി, ജീവിത ചെലവുകൾ ക്രമീകരിച്ച് മികച്ച രീതിയിൽ നിക്ഷേപം നടത്തുക. പെൻഷനാകാൻ മുന്നിൽ വർഷങ്ങൾ നീണ്ടുകിടക്കുന്നുണ്ടെങ്കിൽ ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുക. ഹൃസ്വകാലയളവിൽ അതീവ നഷ്ടസാധ്യതയുളളതാണ് ഓഹരി നിക്ഷേപമെന്നകാര്യം ആദ്യം ഓർത്തുവെയ്ക്കുക. ദീർഘകാലം മുന്നിലുള്ളതുകൊണ്ടാണ് ഓഹരി നിക്ഷേപം മുന്നോട്ടുവെയ്ക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് പലരും റിട്ടയർമെന്റുകാല ജീവിതത്തിനായി ആശ്രയിക്കുന്നത്. എന്നാൽ 30-40 വയസ്സ് പ്രായമുള്ളവർക്ക് റിട്ടയർമെന്റിന് ദീർഘകാലം മുന്നിലുള്ളതിനാൽ മികച്ച ആദായം ലഭിക്കുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. ആസ്തി വിഭജനം റിട്ടയർമെന്റ് പ്ലാനിങിനായി ഓഹരി-ഡെറ്റ് പദ്ധതികളിൽ നിശ്ചിത ശതമാനംവീതം ആസ്തിവിഭജനം നടത്തണം. നഷ്ടസാധ്യത കുറഞ്ഞ പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികൾ റിസ്ക് കുറഞ്ഞവയിൽ ഉൾപ്പെടുത്താം. ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയ പദ്ധതികൾ ഉപേക്ഷിക്കണം. ഓഹരി അല്ലെങ്കിൽ ഹൈബ്രിഡ് പദ്ധതികൾ പരിഗണിക്കുമ്പോൾ ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ടുകളും നാഷണൽ പെൻഷൻ സിസ്റ്റവും(എൻപിഎസ്)ഉൾപ്പെടുത്താം. 80 സി പ്രകാരം വർഷംതോറുമുള്ള 1.50 ലക്ഷംരൂപയുടെ നികുതി ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിസിങ് സ്കീ(ഇഎൽഎസ്എസ്)മിൽ നിക്ഷേപിക്കുകയുമാകാം. നീട്ടിവെയ്ക്കരുത് വരുമാനം ലഭിച്ചുതുടങ്ങിയ അന്നുതന്നെ റിട്ടയർമെന്റ്കാല ജീവിതത്തിനായി നിക്ഷേപം തുടങ്ങണം. അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ ഇന്നുതന്നെ ആരംഭിക്കാം. പെൻഷൻപറ്റാൻ ഇനി അധികകാലമില്ലെങ്കിലും നി്കഷേപം തുടങ്ങാൻ മടിക്കേണ്ട. പെൻഷൻപറ്റിയശേഷം തുടക്കകാലങ്ങളിൽ ജീവിക്കാൻ രണ്ടാമതൊരു ജോലി തരപ്പെടുത്തുക. ഭാവിക്കായി അതിൽനിന്നുമൊരുവിഹിതം നീക്കിവെയ്ക്കുകയുമാകാം. feedbacks to: antonycdavis@gmail.com Lesson 48: How Long Will You Live After Being Pensioned?

from money rss http://bit.ly/346u2bo
via IFTTT

ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

ന്യൂഡൽഹി: തിരക്കുകൂടിയതോടെ ആധാർ സേവാ കേന്ദ്രങ്ങൾ ഇനി ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. നേരത്തെ ചൊവാഴ്ചകളിൽ സേവാ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേർക്ക് സേവനം ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺലൈൻവഴി ബുക്ക് ചെയ്താണ് സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ സമീപിക്കേണ്ടത്. പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ജനന തിയതി തുടങ്ങിയവ നൽകുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്. UIDAI-run #AadhaarSevaKendra now open all 7 days. These centres have capacity to service up to 1000 Aadhaar enrolment or update requests per day. Visit an #ASK today to experience Aadhaar services in a state-of-the-art environment. Book appointment from: http://bit.ly/2LXBu0F pic.twitter.com/2JflucB90W — Aadhaar (@UIDAI) November 15, 2019 ഓൺലൈൻവഴി ബുക്ക് ചെയ്യാം യുഐഡിഎഐയുടെ വെബ്സൈറ്റുവഴി നിലവിലുള്ള 19 ആധാർ സേവ കേന്ദ്രങ്ങളിലേയ്ക്ക് നിങ്ങളുടെ സമയം ബുക്ക് ചെയ്യാം. 2019 അവസാനത്തോടെ 53 കേന്ദ്രങ്ങളിലായി 114 സേവാ കേന്ദ്രങ്ങൾകൂടി തുടങ്ങുന്നതിന് പദ്ധതിയുണ്ട്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവ കേന്ദ്ര കണ്ടുപിടിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും യുഐഡിഎഐയുടെ പോർട്ടലിൽ ബുക്ക് അപ്പോയ്മെന്റ് പേജിലെത്തി വിവരങ്ങൾ നൽകണം. നിലവിൽ, ഡൽഹി, പട്ന, ബെംഗളുരു, ഹൈദരാബാദ്, ആഗ്ര, ചെന്നൈ, ഹിസാർ, ചണ്ഡിഗഢ്, ലക്നൗ, വിജയവാഡ, ഭോപ്പാൽ, ഡറാഡൂൺ, റാഞ്ചി, ഗുവാഹട്ടി, മൈസൂർ, ജെയ്പുർ എന്നിവിടങ്ങളിലാണ് കേന്ദങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്രം തിരഞ്ഞെടുത്താൽ മൊബൈൽ നമ്പർ നൽകി ദിവസം ബുക്ക് ചെയ്യാം. നിങ്ങളുടെ പ്രദേശത്ത് സേവാ കേന്ദം ഇല്ലെങ്കിൽ ഇന്ത്യയിലുടനീളം ആധാർ സേവകേന്ദ്രങ്ങൾ വൈകാതെ തുടങ്ങും. എങ്കിലും നിലവിൽ ഈ സൗകര്യം നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ ഇല്ലെങ്കിൽ തിരഞ്ഞെടുത്ത ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബിഎസ്എൻഎൽ കസ്റ്റമർ സെന്ററുകൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങലിൾ സേവനം ലഭിക്കും. ഈ സേവന കേന്ദ്രങ്ങൾ കണ്ടെത്താൻ യുഐഡിഎഐ പോർട്ടലിലെ ലൊക്കേറ്റ് എൻ റോൾമെന്റ് സെന്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പിൻകോഡ് നൽകുകയോ സ്ഥലത്തിന്റെയും ജില്ലയുടേയും പേര് നൽകുകയോ ചെയ്താൽ അടുത്തുള്ള സേവനകേന്ദ്രം കണ്ടെത്താം. Aadhaar Seva Kendras now open 7 days a week

from money rss http://bit.ly/2O2MFHl
via IFTTT

സെന്‍സെക്‌സില്‍ 155 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 155 പോയന്റ് നേട്ടത്തിൽ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 11,981ലും. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 37 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐഒസി, പവർ ഗ്രിഡ് കോർപ്, ഭാരതി ഇൻഫ്രടെൽ, എച്ച്പിസിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 155 pts

from money rss http://bit.ly/2OobvAA
via IFTTT

എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും നിരക്ക് കൂട്ടുന്നു

മുംബൈ: എയർടെല്ലിനും വോഡഫോണിനും പിന്നാലെ നിരക്കുകൂട്ടാൻ റിലയൻസ് ജിയോയും. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്ക് കൂട്ടുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ടെലികോം കമ്പനികളുടെ നിലനില്പുകൂടി പരിഗണിച്ചാണ് തീരുമാനം. ഡിസംബർ ഒന്നുമുതൽ നിരക്കുകൾ ഉയർത്താനാണ് വോഡഫോൺ ഐഡിയയും എയർടെല്ലും തീരുമാനിച്ചത്. അഞ്ചുവർഷത്തിനുശേഷമാണ് രാജ്യത്ത് ടെലികോം നിരക്കുകൾ വർധിപ്പിക്കുന്നത്. നിരക്കുയർത്തുമെന്ന വിവരം പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില ചൊവ്വാഴ്ച കുതിച്ചുകയറി. വോഡഫോൺ ഐഡിയ ഓഹരിവില ചൊവ്വാഴ്ചമാത്രം 34.68 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഓഹരിയൊന്നിന് 4.47 രൂപയിൽനിന്ന് 6.02 നിലവാരത്തിലേക്കെത്തി. എയർടെൽ ഓഹരിവില 7.36 ശതമാനം വർധിച്ച് 439.25 രൂപയിലാണ് 'ക്ലോസ്' ചെയ്തത്. ടെലികോം മേഖലയിലെ ശക്തമായ മത്സരത്തെത്തുടർന്ന് ഏറെക്കാലമായി രാജ്യത്തെ ടെലികോം നിരക്കുകൾ കുറഞ്ഞുനിൽക്കുകയായിരുന്നു. റിലയൻസ് ജിയോ സൗജന്യകോളുകളുമായി 2016 സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി. നിരക്കുകൾ കുത്തനെ കുറയ്ക്കാൻ അന്ന് രണ്ടു കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും ഏറ്റവും വലിയ കമ്പനിയായിരുന്ന എയർടെല്ലും നിർബന്ധിതമായി. Airtel, Vodafone and Jio have been hiking rates

from money rss http://bit.ly/37kOBmj
via IFTTT

പുതിയ മുഖവുമായി മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ

കൊച്ചി: കൂടുതൽ പുതുമകളുമായി മാതൃഭൂമി ലക്ഷ്വറി എക്സ്പോയുടെ മൂന്നാം എഡിഷൻ എത്തുന്നു. കുക്കിങ്, ഫാഷൻ, ആർട്ട്, വാച്ച് മേക്കിങ് തുടങ്ങിയ വിഷയങ്ങളിൽ ഒരുക്കിയിരിക്കുന്ന മാസ്റ്റർക്ലാസുകളാണ് ഇത്തവണത്തെ പ്രത്യേകത. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 എന്ന പേരിലാണ് മൂന്നാം എഡിഷൻ ഒരുങ്ങുന്നത്. ഡിസംബർ 21, 22 തീയതികളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിൽ ഒന്നായ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് എക്സ്പോ നടക്കുക. ലോകോത്തര ബ്രാൻഡുകളുടെ വാഹനങ്ങൾ, വാച്ചുകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, പേനകൾ തുടങ്ങിയവയെല്ലാം എക്സ്പോയിൽ പ്രദർശനത്തിനെത്തും. പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ, ചലച്ചിത്രതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും എക്സ്പോയുടെ ഭാഗമാകും. മുൻവർഷങ്ങളിലേതു പോലെ എല്ലാ ദിവസവും വൈകിട്ട് സംഗീത സായാഹ്നവും മറ്റു പരിപാടികളോടും കൂടിയാകും എക്സ്പോ. ആസ്റ്റൺ മാർട്ടിൻ, ഒമേഗാ, ബി.എം.ഡബ്ല്യു., റോളക്സ്, മിനി കൂപ്പർ, ഹാർലി ഡേവിഡ്സൺ തുടങ്ങിയ ലോകോത്തര ലക്ഷ്വറി ബ്രാൻഡുകൾ മുൻ വർഷങ്ങളിൽ എകസ്പോയുടെ ഭാഗമായിരുന്നു. മനോഹരമായ ആഡംബരകാഴ്ചകളുടെ അടയാളപ്പെടുത്തലായിരുന്നു ലക്ഷ്വറി എക്സപോ 2018. സാധാരണയായുള്ള ആഡംബര കാഴ്ചകൾക്കപ്പുറത്തേക്ക് കേരളത്തെ കൂട്ടികൊണ്ട് പോയതായിരുന്നു കഴിഞ്ഞ രണ്ട് എഡിഷനുകളിലേയും എക്സ്പോ അനുഭവങ്ങൾ. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 ന്റെ വിശദവിവരങ്ങൾക്കായി http://bit.ly/2rZIAva എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Content Highlights:mathrubhumi luxury expo 2019

from money rss http://bit.ly/2NZxXRv
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടം: നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: വാങ്ങൽ താല്പര്യം പ്രകടമായതിനെതുടർന്ന് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപകർ താൽപര്യം കാണിച്ചത്. സെൻസെക്സ് 185.51 പോയന്റ് നേട്ടത്തിൽ 40,469.70ലും നിഫ്റ്റി 55.60 പോയന്റ് ഉയർന്ന് 11,940.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1140 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1371 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, റിലയൻസ്, പവർഗ്രിഡ് കോർപ്, സിപ്ല, എസ്ബിഐ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, എംആന്റ്എം, ടിസിഎസ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends above 11,900

from money rss http://bit.ly/2pvxj4L
via IFTTT