121

Powered By Blogger

Friday 9 July 2021

ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആർ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂർ. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

from money rss https://bit.ly/3APF9WU
via IFTTT

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു

മുംബൈ: ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല. ഇന്ത്യയിൽ ഈ മാസം സ്മാർട്ട്ഫോൺ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിൾ, എച്ച്.പി., ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയൽമി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിർവഹിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനികൾക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതൽ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികൾ നൽകുന്ന വിവരം. ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

from money rss https://bit.ly/3wFL8ud
via IFTTT

തെലങ്കാന ക്ഷണിച്ചതോടെ കിറ്റെക്‌സിന്റെ ഓഹരിവില 20 ശതമാനം കുതിച്ചു

കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും 'അപ്പർ സർക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലിൽ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയർന്നത്.കുഞ്ഞുടുപ്പുകളുടെ നിർമാണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്സ് ഗാർമെന്റ്സ്. സമ്പൂർണ കയറ്റുമതി സ്ഥാപനമാണ് ഇത്. തുടർച്ചയായി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ മനംമടുത്താണ് 3,500 കോടി രൂപയുടെ വികസന പദ്ധതികളിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ഇത് വാർത്തയായതോടെയാണ് തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങോട്ടേക്ക് ക്ഷണിച്ചത്.

from money rss https://bit.ly/3r7tiin
via IFTTT

നിഫ്റ്റി 15,700ന് താഴെ ക്ലോസ് ചെയ്തു: സെൻസെക്‌സിലെ നഷ്ടം 182 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. കോവിഡിന്റെ ഡെൽറ്റ വേരിയന്റ് പടരുന്നത് ഏഷ്യൻ വിപണികളെയെല്ലാം സമ്മർദത്തിലാക്കി. സെൻസെക്സ് 182.75 പോയന്റ് നഷ്ടത്തിൽ 52,386.19ലും നിഫ്റ്റി 38.10 പോയന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ, റിലയാൽറ്റി എന്നിവ രണ്ടുശതമാനത്തോളം ഉയർന്നു. ഓട്ടോ, ഐടി, എനർജി, ബാങ്ക് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4-0.6ശതമാനം നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ 74.63 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. 74.56-74.68 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/2Vl08jX
via IFTTT

പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ്‌ ജീവനക്കാർക്ക് 1.12 ലക്ഷം രൂപ ലഭിക്കും

പാൻഡമിക് ബോണസായി ടെക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1,500 ഡോളർ(1.12 ലക്ഷം രൂപ) നൽകുന്നു. 1,75,508 ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും. 2021 മാർച്ച് 31നോ അതിനുമുമ്പോ ജോലിയിൽ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡമിക് ബോണസ് നൽകുമെന്നാണ് സർക്കുലർവഴി അറിയിച്ചിട്ടുള്ളത്. പാർട് ടൈം ജോലിക്കാരും മണിക്കർ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അർഹരാണ്. 2000 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോർപറേറ്റ് ഭീമന്റെ രണ്ടുദിവസത്തെ ലാഭത്തിന് തുല്യമാണ് ഈതുക. ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാർക്ക് പാൻഡമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുൻനിര ജീവനക്കാർക്ക് 300 ഡോളർ മൂല്യമുള്ള ഹോളിഡേ ബോണസ് നൽകി.

from money rss https://bit.ly/36rmO4y
via IFTTT

നേരിയ ആശ്വാസം: തുടർച്ചയായ വർധനവിനുശേഷം വെള്ളിയാഴ്ച പെട്രോളിന് വിലകൂടിയില്ല!

സമീപ ദിവസങ്ങളിൽ വർധനയുണ്ടാകില്ലെന്ന് സൂചന നൽകി ഏറെക്കാലത്തിനുശേഷം പെട്രോൾ, ഡീസൽ വിലകൂടാത്ത ഒരുദിവസം വന്നെത്തി. ആഗോള വില വിശകലനംചെയ്തശേഷമെ ഇനിയൊരു വർധനവുണ്ടാകൂ എന്നാണ് എണ്ണ വിപണന കമ്പനികളിൽനിന്നുള്ള സൂചന. ആഗോള വിപണിയിൽ അംസ്കൃത എണ്ണവില ബാരലിന് 77 ഡോളർ കടന്നശേഷം നേരിയതോതിൽ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികൂടി ജനങ്ങൾക്കുമേൽ പതിച്ചപ്പോൾ രാജ്യത്തെ എല്ലായിടങ്ങളിലും 100 രൂപയിലധികമായി ഒരു ലിറ്റർ പെട്രോൾ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 100.56 രൂപ നൽകണം ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ. ഡീസലിനാകട്ടെ 89.62 രൂപയും. രാജ്യത്തൊരിടത്തും വെള്ളിയാഴ്ച ഇന്ധനവില കൂടിയിട്ടില്ല. മെയ് ഒന്നിന് ലിറ്ററിന്(ഡൽഹി) 90.40 രൂപയിൽനിന്നാരംഭിച്ച പെട്രോൾ വിലയാണ് 100 കടന്നിരിക്കുന്നത്. 69 ദിവസംകൊണ്ടുണ്ടായ വർധന 10.16 രൂപ. ഡീസൽ വിലയാകട്ടെ ലിറ്ററിന് 8.89 രൂപ കൂടി 89.62 രൂപയിലുമെത്തി. വിലയിൽ അടുത്തദിവസങ്ങളിൽ നേരിയ കുറവുണ്ടായാക്കാം. അതേസമയം, ഈ ആശ്വാസദിനങ്ങൾ എത്രനീളും എന്നകാര്യത്തിൽ സംശയത്തിന് വകയില്ല. 100ലെത്തിയതിന്റെ പ്രധാനകാരണം ആഗോള വിലയിലെ വർധനവല്ല, രാജ്യത്തെ നികുതി വർധനവാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ ചാഞ്ചാട്ടംപോലും പൊതുജനത്തിനുമേൽ ഇനിയും ആഘാതമുണ്ടാക്കും.

from money rss https://bit.ly/36mstZF
via IFTTT