ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക്...