121

Powered By Blogger

Wednesday 17 December 2014

പോലീസുകാരനെ മര്‍ദിച്ച സംഭവം: ഒരാള്‍ അറസ്‌റ്റില്‍











Story Dated: Monday, December 15, 2014 01:45


ഉരുവച്ചാല്‍: ബസില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റിലായി. കരേറ്റയിലെ ബിജു(38) വിനെയാണ്‌ മട്ടന്നൂര്‍ സി.ഐ. വേണുഗോപാലും സംഘവും കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞ ദിവസം രാത്രി ഹൈവേ പോലീസ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോവുകയായിരുന്ന പേരാവൂര്‍ സ്‌റ്റേഷനിലെ വിനോദിനെയാണ്‌ ബസ്‌ തടഞ്ഞ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ അക്രമിച്ചത്‌. മാലൂരിലേക്ക്‌ പോകുന്ന സ്വകാര്യ ബസ്‌ തടഞ്ഞ്‌ കരേറ്റയില്‍ സി.പി.എം പ്രവര്‍ത്തകനെ തെരയുന്നത്‌ ചോദ്യം ചെയ്‌ത വിനോദിനെ അക്രമിക്കുകയായിരുന്നു. വിനോദ്‌ ചികിത്സയിലാണ്‌. എട്ട്‌ ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ മട്ടന്നൂര്‍ പോലീസ്‌ കേസെടുത്തു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

പെന്‍ഷന്‍കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി











Story Dated: Thursday, December 18, 2014 01:46


പറവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്‌റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ചും തുടര്‍ന്ന്‌ ധര്‍ണയും നടത്തി. അമ്മന്‍കോവിലിന്‌ സമീപമുള്ള ടെലിഫോണ്‍ എക്‌സ്ചേഞ്ചുപരിസദരത്തുനിന്നാരംഭിച്ച മാര്‍ച്ചിന്‌ ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി ടി.എ. ബേബി, വി.ബി. സുതന്‍, എം.കെ. നാരായണന്‍, പി.എ. രവി എന്നിവര്‍ നേതൃത്വം നല്‍കി. എം.കെ. ചിദംബരം മാര്‍ച്ചിനുശേഷം നടന്ന ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ഒ.എ. ആന്റണി അധ്യക്ഷത വഹിച്ചു. കൃഷ്‌ണപിള്ള, ടി.എ. ബേബി, വി.ബി. സുതന്‍, കെ.എല്‍. ജോസഫ്‌ പ്രസംഗിച്ചു. ഒട്ടേറെ പേര്‍ ധര്‍ണയില്‍ പങ്കെടുത്തു. സമരത്തിന്‌ പിന്തുണപ്രഖ്യാപിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും എത്തിയിരുന്നു.










from kerala news edited

via IFTTT

വിദ്യാര്‍ഥികള്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു











Story Dated: Thursday, December 18, 2014 01:46


വൈപ്പിന്‍: പാക്കിസ്‌താനില്‍ കുരുന്നുകളെ കൂട്ടക്കൊല നടത്തിയ താലിബാന്‍ ഭീകരതക്കെതിരെവൈപ്പിനിലെ ഏക എം.ബി.എ കോളേജായ റാംസിലെ വിദ്യാര്‍ഥികള്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.ഇന്നലെ രാവിലെ അയ്യമ്പിള്ളിയിലെ കാമ്പസിന്‌ സമീപംസംസ്‌ഥാനപാതയിലാണ്‌ വിദ്യാര്‍ഥികള്‍ പൊലിഞ്ഞ്‌ പോയ കുരുന്നുകള്‍ക്ക്‌ അന്ത്യഞ്‌ജലിയര്‍പ്പിച്ചും ഭീകരവാദത്തിനുമെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്‌.കോളേജ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ ഒ.കെ കൃഷ്‌ണകുമാര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

അന്‍ഷാദ്‌ ഹമീദിനെ പൊലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ തെളിഞ്ഞത്‌ നിരവധി കേസുകള്‍











Story Dated: Thursday, December 18, 2014 01:46


ആലുവ: ബൈക്കിലെത്തി കാല്‍നട യാത്രക്കാരുടെ മാല പൊട്ടിക്കുന്നതിന്‌ നേതൃത്വം നല്‍കുന്ന പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പില്‍ അന്‍ഷാദ്‌ ഹമീദിനെ പൊലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തപ്പോള്‍ കൂടുതല്‍ കേസുകള്‍ തെളിഞ്ഞു.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എറണാകുളം ജയിലില്‍ റിമാന്‍ഡിലായിരുന്ന അന്‍ഷാദിനെ കൂട്ടുപ്രതികളുടെ മൊഴിയെ തുടര്‍ന്നാണ്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയത്‌.

കൂട്ടുപ്രതികളെ ചോദ്യം ചെയ്‌തതിലൂടെ തെളിഞ്ഞ 27 കേസുകള്‍ക്ക്‌ പുറമെ സമാനമായ 12 കേസുകള്‍ കൂടി അന്‍ഷാദിനെ ചോദ്യം ചെയ്‌തപ്പോള്‍ പുറത്തായി. ആലുവയില്‍ നിന്ന്‌ 2012ല്‍ ബൈക്ക്‌ മോഷ്‌ടിച്ചതിനും അന്‍ഷാദിനെതിരെ ആലുവ പൊലീസില്‍ കേസുണ്ട്‌. അന്‍ഷാദില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ മറ്റൊരു സഹായി പറവൂര്‍ വെടിമറ സ്വദേശി നിയാസ്‌ (27)നെ പൊലീസ്‌ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സേ്‌റ്റഷന്‍ പരിധിയിലാണ്‌ കൂടുതല്‍ പിടിച്ചുപറി നടത്തിയിട്ടുള്ളത്‌. എട്ട്‌ കേസുകള്‍ ഇവിടെ മാത്രമുണ്ട്‌. മുനമ്പം, ഇരിങ്ങാലക്കുട, വടക്കേക്കര സേ്‌റ്റഷനുകളിലാണ്‌ മറ്റ്‌ പുതിയ കേസുകളുള്ളത്‌. പുതിയതായി അന്‍ഷാദ്‌ വെളിപ്പെടുത്തിയ സ്‌ഥലങ്ങളില്‍ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി.


അന്വേഷണ സംഘതലവന്‍ ആലുവ ഡിവൈ.എസ്‌.പി പി.പി. ഷംസിന്റെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്‌. കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായവരുടെ എണ്ണം ഏഴായി. പറവൂര്‍ ചെറിയ പല്ലംതുരുത്ത്‌ കുഞ്ഞുമ്മല്‍പറമ്പില്‍ ശ്യാം മോഹന്‍ (22), പറവൂര്‍ കണ്ണന്‍ചിറ ഷാപ്പുംപടി ഭാഗത്ത്‌ തച്ചമ്പാടത്ത്‌ സുനില്‍കുമാര്‍ (20), മഞ്ഞുമ്മലില്‍ വാടകക്ക്‌ താമസിക്കുന്ന അത്താണി നന്ത്യാട്ടുകുന്നം തട്ടുപറമ്പില്‍ രാജേഷ്‌ ആചാരി (34), ഏഴിക്കര കടക്കര ചൂടുകുളം വീട്ടില്‍ വിജിത്ത്‌ വിജയന്‍ (19), ഞാറക്കല്‍ കുഴുപ്പിള്ളി സ്വദേശിയായ 1ഏഴുവയസുകാരന്‍ എന്നിവര്‍ ഞായറാഴ്‌ച്ച പൊലീസ്‌ പിടിയിലായിരുന്നു.










from kerala news edited

via IFTTT

അരനൂറ്റാണ്ടിനു ശേഷം യു.എസ്- ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നു









Story Dated: Thursday, December 18, 2014 11:28



mangalam malayalam online newspaper

വാഷിംഗ്ടണ്‍: അര നൂറ്റാണ്ടുനിണ്ട ശത്രുത അവസാനിപ്പിച്ച അമേരിക്കയും ക്യുബയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു. ശീതയുദ്ധ കാലത്തെ പ്രമുഖ ശത്രുവായിരുന്ന ക്യൂബക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം പിന്‍വലിച്ചതായും യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.


ഒന്നര വര്‍ഷത്തോളമായി തുടരുന്ന രഹസ്യ ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അനുരഞ്ജനത്തില്‍ എത്തുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഇരുരാജ്യങ്ങളിലുമുള്ള തടവുകാരെ കൈമാറും. ഇരുരാജ്യങ്ങളിലും എംബസികളും തുറക്കും. വാണിജ്യ മേഖലയില്‍ ഇരുവരും തമ്മിലുള്ള നിയന്ത്രണങ്ങളില്‍ ചിലവ എടുത്തുനീക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇരുരാഷ്ട്രത്തലവന്മാരും ഒരേ സമയം ടെലിവിഷനിലൂടെ നടത്തി. തീരുമാനത്തെ വത്തിക്കാനും കാനഡയും സ്വാഗതം ചെയ്തു.










from kerala news edited

via IFTTT

കതിരൂര്‍ മനോജ് വധം: പ്രതികളുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി









Story Dated: Thursday, December 18, 2014 11:15



mangalam malayalam online newspaper

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളുപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും സി.ബി.ഐ സംഘം കണ്ടെടുത്തു. രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് സിം കാര്‍ഡുകളുമാണ് കണ്ടെത്തിയത്. മനോജ് വീട്ടില്‍ നിന്ന് ഇറങ്ങിയത് കൊലയാളികളെ വിളിച്ചറിയിക്കുന്നതിന് മാത്രം ഉപയോഗിച്ച മൊബൈലുകളാണിവ. കൊലപാതകത്തിനു ശേഷം ഇവ നശിപ്പിച്ചതായും സി.ബി.ഐ കണ്ടെത്തി.










from kerala news edited

via IFTTT

കടല്‍ക്കൊല കേസ്: ഇറ്റലി സമ്മര്‍ദ്ദം ശക്തമാക്കുന്നു; അംബാസഡറെ തിരിച്ചുവിളിച്ചു









Story Dated: Thursday, December 18, 2014 11:09



mangalam malayalam online newspaper

ന്യുഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികാരുടെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ സമ്മര്‍ദ്ദ നടപടിയുമായി ഇറ്റലി രംഗത്തുവന്നു. ഇന്ത്യയിലെ അംബാസഡറെ ഇറ്റാലി തിരിച്ചുവിളിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് അടിയന്തരമായി തിരിച്ചുവിളിക്കുന്നതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവേ്‌ലാ ജെന്റിലോണി അറിയിച്ചു. നാവികരുടെ ഹര്‍ജി തള്ളിയതില്‍ ഇറ്റലിയും യൂറോപ്യനും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റലി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.


ജാമ്യവ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് തേടിയാണ് നാവികരായ മസ്സിമലാനോ ലത്തോറെയും സാല്‍വത്തോര്‍ ഗിറോണും കോടതിയെ സമീപിച്ചത്. മസ്തിഷ്‌കാഘാതം അനുഭവപ്പെട്ട ലത്തോറെ രണ്ടു മാസമായി ഇറ്റലിയില്‍ ചികിത്സയിലാണ്. തുടര്‍ ചികിത്സയ്ക്ക് നാലു മാസം കൂടി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ക്രിസ്മസ് കുടുംബത്തിനൊപ്പം ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ഗിറോണിന്റെ ആവശ്യം.


കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനിയും ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തെ ദോഷമായി ബാധിക്കുമെന്നായിരുന്നു മൊഗേരിനിയുടെ ഭീഷണി.










from kerala news edited

via IFTTT

വിവാഹത്തിനു സമ്മതിച്ചില്ല; ഐ എസ്‌ 150 സ്‌ത്രീകളുടെ തലയറുത്തു!









Story Dated: Thursday, December 18, 2014 10:54



mangalam malayalam online newspaper

=ബാഗ്‌ദാദ്‌: പെഷാവറില്‍ 132 വിദ്യാര്‍ഥികളെ സ്‌കൂളില്‍ വെടിവച്ചു വീഴ്‌ത്തിയ താലിബാന്‍ ക്രൂരതയുടെ ഞെട്ടല്‍ മാറും മുമ്പേ ഭീകരതയുടെ മറ്റൊരു തേര്‍വാഴ്‌ച കൂടി. തങ്ങളെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച 150 സ്‌ത്രീകളെ ഇറാഖില്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ എസ്‌) ഭീകരര്‍ കഴുത്തറത്തു കൊന്നു! ഐ എസ്‌ ഭീകരതയ്‌ക്കിരയായവരില്‍ ഗര്‍ഭിണികളും ഉള്‍പ്പെടുന്നുവെന്നതാണ്‌ നടുക്കുന്ന യാഥാര്‍ഥ്യം.


പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അന്‍ബര്‍ പ്രവിശ്യയിലാണ്‌ കൂട്ടക്കൊല നടന്നത്‌. മൃതദേഹങ്ങള്‍ പിന്നീട്‌ ഫലൂജയില്‍ കൂട്ടത്തോടെ സംസ്‌കരിച്ചുവെന്ന്‌ ഇറാഖ്‌ മനുഷ്യാവകാശ വകുപ്പ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. അബു അനസ്‌ അല്‍-ലിബി എന്ന ഭീകരനാണ്‌ കൂട്ടക്കൊല നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ജിഹാദ്‌ വിവാഹത്തെ എതിര്‍ത്ത സ്‌ത്രീകളാണ്‌ കൊല്ലപ്പെട്ടവരെല്ലാം എന്നും ഇറാഖ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.


കഴിഞ്ഞ മാസം റാസ്‌ അല്‍-മാ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ തേര്‍വാഴ്‌ചയില്‍ 50 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടമായിരുന്നു. ഇവരെ വരിയായി നിര്‍ത്തി വെടിവച്ച്‌ കൊല്ലുകയായിരുന്നു.


സ്‌ത്രീകളെ പിടികൂടുന്നതിനും ലൈംഗിക അടിമയാക്കുന്നതിനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഘ ഐ എസ്‌ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്‌തുവെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.










from kerala news edited

via IFTTT

ഉദയംപേരില്‍ പതിനേഴുകാരി വെട്ടേറ്റു മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍









Story Dated: Thursday, December 18, 2014 10:50



തൃപ്പൂണിത്തുറ: ഉദയംപേരില്‍ പതിനേഴുകാരി വെട്ടേറ്റു മരിച്ചു. ഉദയംപേരൂര്‍ സ്വദേശിനി നീതുവാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.










from kerala news edited

via IFTTT

ഡി.വൈ.എഫ്.ഐയുടെ സെക്കുലര്‍ മാര്യേജ് സൈറ്റ് ഹാക്ക് ചെയ്തു









Story Dated: Thursday, December 18, 2014 10:48



mangalam malayalam online newspaper

കൊച്ചി: മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച സെക്കുലര്‍ മാര്യേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇസ്ലാമിക് ആര്‍മി എന്ന പേരിലുള്ള ഇസ്ലാമിക് ഹാക്കര്‍മാരാണ് സൈറ്റ് ഹാക്ക് ചെയ്തത്. കൊമോഡോ എന്ന ബാനറാണ് സൈറ്റില്‍ കാണുന്നത്. ഒരു പോരാളിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്. യാ മുഹമ്മദ്, യാ അള്ള എന്നീ വാക്കുകളും സൈറ്റില്‍ എഴുതിയിട്ടുണ്ട്.


അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പരാമര്‍ശവും സൈറ്റിലുണ്ട്. ഇസ്‌ലാമിനെ മാനിക്കാത്ത എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടത്തുമെന്നും ഇസ്ലാമിക് ആര്‍മി മുന്നറിയിപ്പു നല്‍കുന്നു.


മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ സൈറ്റ് ആരംഭിച്ചത്. മിശ്ര വിവാഹിതരായ സംവിധായകന്‍ ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നായിരുന്നു ഉദ്ഘാടനം.










from kerala news edited

via IFTTT

സിറിയയില്‍ 230 മൃതദേഹങ്ങള്‍ കണ്ടെത്തി









Story Dated: Thursday, December 18, 2014 10:33



ദമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയതെന്ന് കരുതുന്ന ശവക്കൂന കണ്ടെത്തി. 230ല്‍ ഏറെ മൃതദേഹങ്ങളാണ് ശവക്കൂനയിലുണ്ടായിരുന്നത്. കിഴക്കന്‍ സിറിയയിലെ ദീര്‍ അല്‍- സോര്‍ പ്രവിശ്യയിലാണ് ശവക്കൂന കണ്ടെത്തിയത്. ഇറാഖിന്റെ അതിര്‍ത്തി പ്രദേശമാണിത്.


ഇസ്ലാമിക് സ്‌റ്റേറ്റുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തിയിരുന്ന അല്‍-ഷീതാത് ഗോത്ര വിഭാഗങ്ങളില്‍പെട്ടവരുടെ മൃതദേഹങ്ങളാണിതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സമിതി കരുതുന്നു. 900 ഓളം അല്‍-ഷീതാതുകള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്ക്. ഓഗസ്റ്റില്‍ മാത്രം 700 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനാണ് ഐ.എസ് തീവ്രവാദികള്‍ അല്‍-ഷീതാതിനെ കൂട്ടക്കൊല നടത്തിയത്.


ദീര്‍ അല്‍- സോറിനു സമീപമുള്ള സൈനിക വ്യോമതാവളം പിടിച്ചെടുക്കാന്‍ ഐ.എസും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈനികരും തമ്മില്‍ പോരാട്ടം തുടരുകയാണ്.










from kerala news edited

via IFTTT