121

Powered By Blogger

Tuesday 6 July 2021

പാഠം 132| ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ മൂലധനേട്ട നികുതി എങ്ങനെ മറികടക്കാം

ഓഹരിയിലും ഓഹരി അധിഷ്ഠിത പദ്ധതികളിലമുള്ള നിക്ഷേപത്തിലെ നേട്ടത്തിന് നികുതിയുണ്ടോ? ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുകയും ഇടക്കിടെ ലാഭമെടുക്കുകയുംചെയ്യുന്ന, ഹൈദരാബാദിലെ ഐടി പ്രൊഫഷണലായ അരുൺ ഇതുവരെ നികുതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താൽ നികുതിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ദീർഘകാല മൂലധനനേട്ട നികുതിയെക്കുറിച്ച് നിക്ഷേപ പാഠത്തിൽനിന്ന് അറിഞ്ഞപ്പോഴാണ് അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോയെന്നന്വേഷിച്ചത്. ബെഗളുരുവിൽനിന്ന് ധന്യയും ഷാർജയിൽനിന്ന് വിനീതും ഇതേ ആവശ്യംതന്നെ ഉന്നയിച്ചു. പ്രാവാസികൾ വൻതോതിൽ നികുതി കൊടുക്കേണ്ടിവരുമെന്നായിരുന്നു വിനീതിന്റെ ധാരണ. ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള വരുമാനത്തെ ലാഭവിഹിതം, മൂലധനനേട്ടം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. മ്യൂച്വൽ ഫണ്ടിലെതന്നെ ഓഹരി അധിഷ്ഠിത പദ്ധതികൾക്കുള്ള നികുതിയല്ല മറ്റു വിഭാഗത്തിലെ ഫണ്ടുകൾക്ക് ബാധകമാകുന്നത്. രണ്ട് കാറ്റഗറികളിലും ബാധകമായ ആദായ നികുതിയെക്കുറിച്ച് വിശദമാക്കാം. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ 65ശതമാനമെങ്കിലും നിക്ഷേപംനടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കീഴിലാണ് വരുന്നത്. 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകൾ, ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഈ വിഭാഗത്തിലാണ് വരിക. കൺസർവേറ്റീവ് ഹൈബ്രിഡ്, ഡെറ്റ് ഫണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് എന്നിവ രണ്ടാമത്തെ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. നികുതി നിരക്കുകൾ അറിയാം 12 മാസം കൈവശംവെച്ചശേഷം ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ലാഭമെടുത്താൽ ദീർഘകാല മൂലധനേട്ട(long term capital gain)മായാണ് കണക്കാക്കുക. വർഷത്തിൽ ഒരു ലക്ഷം രൂപവരെ ഇത്തരത്തിൽ ലാഭമെടുത്താൽ നികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള ആദായത്തിന് 10ശതമാനമാണ് നികുതി ബാധകമാകുക. 12 മാസത്തിന് താഴെ കൈവശംവെച്ചശേഷം ലാഭമെടുത്താൽ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കി 15ശതമാനമാനം നികുതിനൽകണം. 2018 ജനുവരി 31ന് മുമ്പാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ അതുവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. 2018 ജനുവരി 31ലെ എൻഎവി അല്ലെങ്കിൽ വിലയാണ് ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കാൻ എടുക്കേണ്ടതെന്ന് ചുരുക്കം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 2015 ഒക്ടോബർ 30ന് മൂന്നുലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. യൂണിറ്റിന് (എൻഎവി) 50 രൂപ പ്രകാരം 6000 യൂണിറ്റാണ് ലഭിച്ചിട്ടുണ്ടാകുക. 2020 ജനുവരി 15 നിക്ഷേപമെല്ലാം തിരിച്ചെടുത്തുവെന്ന് കരുതുക. നേട്ടം കണക്കാക്കേണ്ടത് ഇപ്രകാരമാണ്. 2018 ജനുവരി 31ലെ യൂണിറ്റ് വില: 60 രൂപ അന്നത്തെ നിക്ഷേപമൂല്യം: 60X6000=3,60,000 2020 ജനുവരി 15ലെ യൂണിറ്റ് വില: 80 രൂപ അതുപ്രകാരം നിക്ഷേപമൂല്യം: 4,80,000 രൂപ. മൂലധനനേട്ടം കണക്കാക്കേണ്ടത് ഇങ്ങനെ: 4,80,000-3,60,000= 1,20,000 രൂപ. ദീർഘകാല മൂലധനനേട്ടത്തിനുള്ള ഒരു ലക്ഷം രൂപ കിഴിച്ചാൽ ബാക്കിവരുന്നത് 20,000 രൂപയാണ്. അതിന് 10ശതമാനപ്രകാരം 2,000 രൂപയാണ് നികുതി നൽകേണ്ടത്. ഡെറ്റ്, ഗോൾഡ് തുടങ്ങിയ നിക്ഷേപങ്ങളുടെ കാര്യം പരിശോധിക്കാം. 36 മാസം, അതായത് മൂന്നുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താലാണ് ദീർഘകാല മൂലധനനേട്ടമായി പരിഗണിക്കുക. ഇത്തരം സാഹചര്യത്തിൽ ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കും. അതായത് നേട്ടത്തിൽനിന്ന് പണപ്പെരുപ്പ നിരക്ക് കുറച്ചശേഷം 20ശതമാനം നികുതി നൽകിയാൽമതിയാകും. ഇതിനായി എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് സർക്കാർ പുറത്തുവിടാറുണ്ട്. 36 മാസത്തിനുമുമ്പാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടമായാണ് പരിഗണിക്കുക. ആദായം മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ബാധകമായ സ്ലാബിനനുസരിച്ച് നികുതി നൽകുകയാണ് ചെയ്യേണ്ടത്. നഷ്ടംപരിഹരിക്കാനും അവസരമുണ്ട് ഹ്രസ്വകാല മൂലധനനേട്ടവും ദീർഘകാല മൂലധനനേട്ടവും രണ്ടായാണ് പരിഗണിക്കുകയെന്ന് വിശദമാക്കിയല്ലോ. നഷ്ടത്തിലാണ് നിക്ഷേപം തിരിച്ചെടുത്തതെങ്കിൽ അടുത്ത എട്ടുവർഷംവരെയുള്ള നേട്ടത്തോടൊപ്പം നഷ്ടം കുറവുചെയ്യാൻ അനുവദിക്കും. അതായത് കഴിഞ്ഞവർഷം ഓഹരി വിറ്റവകയിൽ 30,000 രൂപ നഷ്ടമാണ് ഉണ്ടായതെന്നുകരുതുക. ഈ വർഷമാകട്ടെ 1,50,000 രൂപ നേട്ടവും. കഴിഞ്ഞവർഷത്തെ നഷ്ടമായ 30,000 രൂപ കിഴിവ് ചെയ്തശേഷമുള്ള തുകയ്ക്കാണ് നികുതിനൽകേണ്ടത്. ഹ്രസ്വകാലയളവിലെ നേട്ടം ദീർഘകാലയളവിലെ നേട്ടവുമായി കുറവ് ചെയ്യാം അതേസമയം, ദീർഘകാല നേട്ടം ഹ്രസ്വകാലയളവിലെ നേട്ടവുമായി ക്രമീകരിക്കാൻ കഴിയില്ല. ലാഭവിഹിത നികുതി ഇൻകം ഫ്രം അദർ സോഴ്സസിൽ ഉൾപ്പെടുത്തിയാണ് ഡിവിഡന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടത്. വർഷത്തിൽ ഒരുഫണ്ട് ഹൗസിന്റെ മൊത്തം പദ്ധതികളിൽനിന്ന് 5000 രൂപയിൽകൂടുതൽ തുക ലാഭവിഹതമായി ലഭിച്ചാൽ 10ശതമാനം കിഴിവ് ചെയ്തശേഷമാകും ലാഭവിഹിതം നിക്ഷേപകന് കൈമാറുക. പ്രവാസികൾക്കുള്ള നികുതി മൂലധന നേട്ടങ്ങൾക്ക് ബാധകമായ കാലയളവിനും നികുതി നിരക്കിനും എൻആർഐ എന്നോ റെസിഡന്റ് എന്നോ വ്യത്യാസമില്ല. എന്നാൽ, ഫണ്ടിൽനിന്ന് നിക്ഷേപം തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് പ്രവാസികളിൽനിന്ന് ഫണ്ട് ഹൗസ് ടിഡിഎസ് ഈടാക്കും. ദീർഘകാല മൂലധനനേട്ടത്തിനും ഹ്രസ്വകാല മൂലധനനേട്ടത്തിനും ബാധകമായ അടിസ്ഥാന ഇളവുകൾ പ്രവാസികൾക്ക് ലഭിക്കില്ല. 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും ബാധകമാകില്ല. അതേസമയം, രാജ്യത്തുള്ള നിക്ഷേപകനാണെങ്കിൽ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് റിബേറ്റ് ലഭിക്കുകയുംചെയ്യും. നികുതി ഒഴിവാക്കാനും മാർഗമുണ്ട് ഒരുവർഷത്തിൽക്കൂടുതൽകാലം നിക്ഷേപംനടത്തിയാൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഓരോ വർഷവും ഓരോ ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കുമല്ലോ. കുടുംബത്തിലെ ഓരോ വ്യക്തികൾക്കും ഇത്തരത്തിൽ ഒരു ലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ആനുകൂല്യംലഭിക്കും. നികുതി ബാധകമായ വരുമാനം ഒരുവർഷം അഞ്ചുലക്ഷത്തിൽ കവിയാത്തവർക്ക് മറ്റ് നികുതിയിളവുകളിലുടെ മൂലധനനേട്ടം ക്രമീരിക്കാനും കഴിയും. വകുപ്പ് 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും നേടാം. ഓഹരി അധിഷ്ഠിത പദ്ധതികളിലെ ദീർഘകാല മൂലധനനേട്ടത്തിന് വകുപ്പ് 87 എ ബാധകമാകില്ലെന്ന് ഓർക്കുക. നികുതി മറികടക്കാൻ വേറെയും മാർഗങ്ങളുണ്ട് ഒരു ലക്ഷം രൂപയുടെ മൂലധനനേട്ടമുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരിച്ചെടുത്ത് അന്നുതന്നെ വീണ്ടും നിക്ഷേപിക്കുക. ഉദാഹരണത്തിന്, ഒരുവർഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ രണ്ടുലക്ഷമായെന്ന് കരുതുക. ഈതുക മൊത്തം തിരിച്ചെടുത്ത് അന്നുതന്നെ നിക്ഷേപിക്കുക. അപ്പോൾ രണ്ടുലക്ഷം രൂപയും നികുതിയില്ലാതെ മൂലധനമമായി മാറും. അടുത്തവർഷം ഈ രണ്ടുലക്ഷത്തിന്മേലുള്ള മുലധനനേട്ടത്തിനാകും നികുതി ബാധകമാകുക. ഇത്തരത്തിൽ വർഷാവർഷം ശ്രദ്ധയോടെ ഇതാവർത്തിച്ചാൽ നികുതി ബാധ്യത ഒരുപരിധിവരെ ബാധ്യത മറികടക്കാനാകും. ഭാവിയിൽ നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്ന ഫണ്ടിലാണ് ഇത്തരത്തിൽ പുനർനിക്ഷേപം നടത്തേണ്ടത്. പ്രകടനംമോശമാണെങ്കിൽ മികച്ച മറ്റ് ഫണ്ടുകളിലേയ്ക്ക് മാറാനും ഈ സാധ്യത ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പണം തിരിച്ചെടുക്കുന്ന അന്നുതന്നെ വീണ്ടും നിക്ഷേപംനടത്താൻ ശ്രദ്ധിക്കുക. ഒരേ ദിവസത്തെ എൻഎവിയിൽതന്നെ നിക്ഷേപം തുടരാൻ അത് സാഹയിക്കും. എളുപ്പത്തിൽ നിക്ഷേപം പിൻവലിക്കാനും വീണ്ടും നിക്ഷേപിക്കാനും ഓൺലൈനിലൂടെകഴിയും. ഇങ്ങനെചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, എസ്ടിടി എന്നീയിനങ്ങളിൽ ചെറിയ തുകമാത്രമാണ് നഷ്ടമാകുക. അതായത് ഒരു ലക്ഷം രൂപയ്ക്ക് അഞ്ചുരൂപമാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടിവരിക. എസ്ടിടി എല്ലാ നിക്ഷേപങ്ങൾക്കും ബാധകവുമല്ല. ഏറെക്കാലം നിക്ഷേപിച്ചശേഷം വീടുവാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ സെക്ഷൻ 54 എഫ് പ്രകാരം വൻതുകയുടെ ദീർഘകാലമൂലധനേട്ടം പ്രയോജനപ്പെടുത്താൻ കഴിയും. ഒരുവീടുള്ളവർക്ക് മറ്റൊരുവീട് വാങ്ങുന്നതിനും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ശ്രദ്ധിക്കേണ്ടമറ്റുകാര്യങ്ങൾ: നിക്ഷേപിക്കുംമുമ്പ് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിശകലനംനടത്തി യോജിച്ചതാണെന്ന് സ്വയംകണടെത്താൻ കഴിയില്ലെങ്കിൽ വിദഗ്ധരുടെ ഉപദേശംതേടുക. പ്രകടനംമോശമായാൽ വിറ്റൊഴിയാതെ തരമില്ലെന്ന സാഹചര്യം ഒഴിവാക്കാനാണിത്. പ്ലാൻ ചെയ്തതുപ്രകാരം മുന്നോട്ടുപോകാൻ കഴിയാത്തതും അതുമൂലമുള്ള അപ്രതീക്ഷിത വിറ്റൊഴിയലും നികുതി ബാധ്യത വർധിപ്പിച്ചേക്കാം. ഇടക്കിടെ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന രീതി ഒഴിവാക്കാം. ദീർഘകാല ലക്ഷ്യം നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുന്നത്. യോജിച്ച കാറ്റഗറിയിലെ ഫണ്ടുകൾമാത്രം നിക്ഷേപിത്തിന് പരിഗണിക്കുക. ചുരുങ്ങിയത് അഞ്ചോ ഏഴോ വർഷത്തെ പ്രകടനംവിലയിരുത്തുക. കലണ്ടർവർഷത്തെ ആദായം പരിശോധിക്കുന്നതാകും ഉചിതം. വിപണിയുടെ കയറ്റ ഇറക്കങ്ങളിൽ ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. ഇപ്പോൾ മികച്ച നേട്ടംനൽകിയിട്ടുളള ഫണ്ടുകൾ ഭാവിയിൽ നേട്ടം ആവർത്തിക്കണമെന്നില്ല. വർഷത്തിലൊരിക്കൽ ദീർഘകാല മൂലധനനേട്ടം എത്രയെന്ന് നോക്കാം. പ്രതീക്ഷയ്ക്കൊത്ത് ഫണ്ട് പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിൽ വിറ്റ് മികച്ച ഫണ്ടുകളിലേയ്ക്ക് മാറാം. സാമ്പത്തിക ലക്ഷ്യങ്ങൾക്കും ആസുത്രണത്തിനും അനുസരിച്ചുമാത്രമെ നിക്ഷേപം പിൻവലിക്കാവൂ. നികുതി ലാഭിക്കാൻ പിൻവലിച്ച നിക്ഷേപം മുകളിൽ വിശദമാക്കിയതുപോലെ മികച്ച ഫണ്ടാണെങ്കിൽ അതിൽതന്നെ നിക്ഷേപിക്കാം. feedbacks to: antonycdavis@gmail.com കുറിപ്പ്: നികുതിനൽകേണ്ടിവരുമെന്നുകരുതി മികച്ചനേട്ടത്തിന്റെ വഴികൾ ഉപേക്ഷിക്കുന്നവർ നിരവധിയാണ്. നികുതി നൽകാതെ സമ്പന്നനാകാനുള്ള മാർഗമാണ് ഇത്തരക്കാർ അന്വേഷിക്കുന്നത്. അതിലൂടെ ഭാവിയിൽ ലഭിച്ചേക്കാനിടയുള്ള നേട്ടംവേണ്ടെന്നുവെക്കുയാണ് ചെയ്യുന്നത്. എത്രത്തോളംനേട്ടമുണ്ടാക്കാൻ കഴിയുമെന്നതിനാണ് പ്രാധാന്യംനൽകേണ്ടത്. അതുകഴിഞ്ഞേ നികുതിക്ക് സ്ഥാനമുള്ളൂ. മുകളിൽ വിശദീകരിച്ചകാര്യങ്ങൾ മനസിലാക്കുക. മികച്ചനേട്ടമുണ്ടാക്കാൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/36mYcJS
via IFTTT

ഡിസ്ക്കൗണ്ട് മേളയുമായി കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി: കല്യാൺ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകൾ സംസ്ഥാന ഗവൺമെൻറുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. തിരികെ വരുന്ന ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വൻ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്ക്കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉടൻ തന്നെ റെഡീം ചെയ്യാവുന്ന വൗച്ചറുകൾ വഴി നൂറുകോടി രൂപ മതിപ്പുള്ള വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ്ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഓഫറിന് ഒപ്പമുള്ള ഇളവുകളും സ്വന്തമാക്കാം. സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ25ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഡയമണ്ടിന്20ശതമാനം വരെയും ഇളവ് സ്വന്തമാക്കാം. അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ സ്റ്റോണിന്20ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രയോജനപ്പെടുത്തിയാൽ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാൺ ജൂവലേഴ്സ് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തെർമൽ ഗൺ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കുകയും ഡബിൾ മാസ്ക് ധരിക്കുകയും ചെയ്യുന്നതിനൊപ്പം ഉപയോക്താക്കൾക്ക് സുരക്ഷാഗ്ലൗസുകൾ നല്കുകയും കൂടുതലായി സ്പർശിക്കുന്ന സ്ഥലങ്ങളിൽ ആഴത്തിലുള്ള ശുചീകരണവും അണുനശീകരണവും നടപ്പാക്കുകയും ചെയ്യും. സ്പർശനമില്ലാതെയുള്ള ബില്ലിംഗ് രീതിയും നടപ്പിലാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത റീട്ടെയ്ൽ അനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ആദ്യ മുൻഗണന എന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോവിഡ് സേഫ്റ്റി പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സേഫ് മെഷർ ഓഫീസർമാരെയും എല്ലാ ഷോറൂമുകളിലും നിയമിച്ചിട്ടുണ്ട്. ഓരോ പർച്ചേസിലും ഉപയോക്താക്കൾക്ക് എറ്റവുമധികം മൂല്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ ഇക്കാലത്ത് സ്വർണ്ണത്തിൻറെ വിലയിൽ വരുന്ന വ്യതിയാനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാൻ സഹായകമാകും. ഈ ബിഗ് ഡിസ്കൗണ്ട് മേളയിൽ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ഡിസ്കൗണ്ട് മേളഓഗസ്റ്റ് അവസാനം വരെ ഇന്ത്യയിലെ എല്ലാം ഷോറൂമുകളിലും തുടരും. സാമൂഹിക അകലം പാലിക്കുന്നതിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സ് ഒരുക്കിയിട്ടുള്ള ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം(www.kalyanjewellers.net/livevideoshopping/)ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആഭരണ ശേഖരം കാണാവുന്നതാണ്. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും.

from money rss https://bit.ly/2TA1rv7
via IFTTT

സ്വർണവില കൂടുന്നു: പവന് 35,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കൂടി 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ മൂന്നാഴ്ചത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വില. ഡോളർ നേരിയതോതിൽ ദുർബലമായതാണ് വിപണിയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.15ശതമാനം വർധിച്ച് 47,800 രൂപയുമായി. അഞ്ചുദിവസത്തിനിടെ 1,500 രൂപയുടെ വർധനവാണുണ്ടായത്.

from money rss https://bit.ly/3qVlMHd
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചിക ഒഴികെയുള്ളവ നഷ്ടത്തിലാണ്. ഓട്ടോ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ഇൻഫോസിസിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടും.

from money rss https://bit.ly/3dQvwNz
via IFTTT

ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് 9ശതമാനം താഴ്ന്നു

മുംബൈ: ദിനവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകൾ അവസാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. ഗ്ലാൻഡ് ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അൾട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് നഷ്ടംനേരിട്ടു. ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2VbztWS
via IFTTT

എട്ടുമാസത്തിനുശേഷം ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെയായി

എട്ടുമാസത്തിനിടെ ഇതാദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ജൂണിൽ ചരക്ക് സേവന നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചത് 92,849 കോടി രൂപയാണ്. 2020 സെപ്റ്റംബറിനുശേഷം ഇതാദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തുന്നത്. കേന്ദ്ര ജിഎസ്ടിയിനത്തിൽ 16,424 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 20,397 കോടി രൂപയും ഐജിഎസ്ടിയിനത്തിൽ 49,079 കോടി രൂപയുമാണ് സമാഹരിച്ചത്. സെസായി 6,949 കോടി രൂപയും ലഭിച്ചതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, കഴിഞ്ഞവർഷം ഇതേകാലയളവിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോൾ രണ്ടുശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ വ്യാപാര ഇടപാടുകളാണ് ജൂൺ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ കാര്യമായും പ്രതിഫലിക്കുക. കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്ത് പലയിടങ്ങളും വീണ്ടും ലോക്ഡൗണിലായതാണ് വരുമാനത്തെ ബാധിച്ചത്.

from money rss https://bit.ly/3xkz6Hv
via IFTTT

പത്തുവർഷത്തിനിടയിലെ മൂല്യമേറിയ ഐപിഒ: 16,600 കോടി സമാഹരിക്കാൻ പേടിഎം

പത്തുവർഷത്തിനിടെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം എത്തുന്നു. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനം വിപണിയിൽനിന്ന് 16,600 കോടി(2.23 ബില്യൺ ഡോളർ)സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് 12ലെ പ്രത്യേക പൊതുയോഗം കഴിഞ്ഞയുടനെ സെബിയുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വ്യാപാര പങ്കാളികളുമായി ചർച്ചചെയ്ത് 19,318 കോടി രൂപ(2.6 ബില്യൺ ഡോളർ)യായി ഐപിഒ മൂല്യം ഉയർത്താനും പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ കോൾ ഇന്ത്യ(3.3 ബില്യൺ ഡോളർ), റിലയൻസ് പവർ(2.4ബില്യൺ ഡോളർ) എന്നീ കമ്പനികളുടെ ഐപിഒയ്ക്കുശേഷം രാജ്യത്ത് പ്രഖ്യാപിക്കുന്ന ഏറ്റവുംവിലയ പ്രാരംഭ ഓഫറാകും പേടിഎമ്മിന്റേത്. നിലവിലുള്ള ഉടമകൾ ഓഫർ ഫോർ സെയിൽവഴി ഓഹരികൾ വിറ്റഴിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുകഴിഞ്ഞ് 4,580 കോടി രൂപയാകും മൂലധനമായി സമാഹരിക്കുക. ചൈനയുടെ ആലിബാബക്കും ജപ്പാന്റെ സോഫ്റ്റ് ബാങ്കിനും പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ നിലവിലെ മൂല്യം 16 ബില്യൺ ഡോളറാണ്. ആന്റ് ഗ്രൂപ്പിനും ആലിബാബക്കുകൂടി 38ശതമാനവും സോഫ്റ്റ് ബാങ്കിന് 18.73ശതമാനവും ഇലവേഷൻ ക്യാപിറ്റ(സെയ്ഫ്പാർട്ടണേഴ്സ്)ലിന് 17.65ശതമാനവുംഉമടസ്ഥാവകാശമാണ് പേടിഎമ്മിലുള്ളത്. സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഈവർഷംതന്നെ ഐപിഒയുമായെത്തും.

from money rss https://bit.ly/3jJXpdZ
via IFTTT