121

Powered By Blogger

Tuesday 4 August 2020

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,000 രൂപയിലേയ്ക്ക്

സ്വർണവില വീണ്ടും റെക്കോഡ് കുറിച്ച് 41,000 രൂപയ്ക്കടുത്തെത്തി. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി. ജൂലായ് 31നാണ് പവൻവില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വർധനവാണുണ്ടായത്. ദേശീയ വിപണിയിലും സ്വർണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഇതാദ്യമായി സ്വർണവില ഔൺസിന് 2000ഡോളർ കടന്നു. 0.2ശതമാനം വർധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുകയും മറ്റ് വിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കൂടുകയാണ്. സ്വർണ ഇ.ടി.എഫുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം.ലോകത്തെ ഏറ്റവുംവലിയ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിൽ നിലവിലുള്ള നിക്ഷേപം 1,257.73 ടൺ സ്വർണമാണ്.

from money rss https://bit.ly/2Pm9jKS
via IFTTT

ഓഹരി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സ് 38,000 തിരിച്ചുപടിച്ചു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 351 പോയന്റ് നേട്ടത്തിൽ 38,039ലും നിഫ്റ്റി 103 പോയന്റ് ഉയർന്ന് 11,198ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1301 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 417 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, എസ്ബിഐ, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3fw5r4o
via IFTTT

മലബാർ ഗോൾഡ്‌ ഇന്ത്യയിൽ രണ്ട്‌ ഷോറൂമുകൾകൂടി തുടങ്ങി

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിലും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ ഷോറൂമുകൾകൂടി ആരംഭിച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തും പഞ്ചാബിലെ ചണ്ഡീഗഢിലുമാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓൺലൈൻ പ്ളാറ്റ്ഫോം വഴിയാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രൂപ്പ് സീനിയർ ഡയറക്ടർമാർ, മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതലോടെ മുന്നോട്ടുനീങ്ങുകയെന്ന ആശയത്തിലൂന്നി ക്രിയാത്മകമായി വിപണിയിൽ നിലകൊള്ളാനും വികസനപരിപാടികളുമായി മുന്നോട്ടുപോകാനുമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പ്രവർത്തനസജ്ജമായ ഷോറൂമുകൾ ഉപഭോക്താക്കൾക്ക് തുറന്നുകൊടുക്കുന്നത്. 27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണ റീട്ടെയിൽ വിൽപ്പനരംഗത്ത് അഭൂതപൂർവമായ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിഹാറിലെ പട്ന, തെലങ്കാനയിലെ ഖമ്മം, ഉത്തർപ്രദേശിലെ ലഖ്നൗ, ഖാസിയാബാദ്, മഹാരാഷ്ട്രയിലെ താനെ, വാഷി, ഡൽഹിയിലെ ദ്വാരക, മധ്യപ്രദേശിലെ ഇന്ദോർ, കർണാടകയിലെ കമ്മനഹള്ളി, മല്ലേശ്വരം, ഒഡിഷയിലെ ഭുവനേശ്വർ, ആന്ധ്രപ്രദേശിലെ ശ്രീകാകുളം, എന്നിവിടങ്ങളിൽ ഈവർഷംതന്നെ പുതിയ ഷോറൂമുകൾ ആരംഭിക്കും. ആഗോളതലത്തിൽ റീട്ടെയിൽ ജൂവലറി മേഖലയിൽ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ഒന്നാമതെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി അഞ്ചുവർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

from money rss https://bit.ly/2XtfPUu
via IFTTT

മത്തിയുടെ ക്ഷാമം തുടരുമന്ന്‌ ശാസ്ത്രജ്ഞർ

കൊച്ചി: മത്തിയുടെ ലഭ്യതയിൽ ഈ വർഷവും കാര്യമായ വർധനയുണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കഴിഞ്ഞ രണ്ടുവർഷങ്ങളിലെപ്പോലെ മത്തിയുടെ ക്ഷാമം തുടരും. മത്തി പിടിക്കുന്നതിൽ കൂടുതൽ കരുതൽ വേണമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സി.എം.എഫ്.ആർ.ഐ.യിലെ വിദഗ്ധർ. എൽനിനോയെ തുടർന്ന് മത്തിയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചിരുന്നു. മത്തിയുടെ അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയിൽ വളർച്ചപ്രാപിക്കുന്നതിനും ഇത് തടസ്സമായിരുന്നു. നിലവിൽ സമുദ്ര കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലിൽ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് സി.എം.എഫ്.ആർ.ഐ.യിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കുന്നതിനോടൊപ്പംതന്നെ, മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് സി.എം.എഫ്.ആർ.ഐ. നിർദേശിക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ വരുംവർഷങ്ങളിൽ മത്തിയുടെ ഉത്പാദനം പൂർവസ്ഥിതിയിലാക്കാൻ കഴിയൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്കൻ തീരങ്ങളിൽ മുട്ടമത്സ്യങ്ങളുടെ ചെറിയ ചെറിയ കൂട്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രജനനത്തിനുള്ള സമയം നൽകാതെ ഇവയെ പിടിച്ചെടുക്കപ്പെടുന്നതായാണ് കാണുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

from money rss https://bit.ly/3gpN6Y6
via IFTTT

വിവാദ സ്‌പ്രിംക്ലർ മികച്ച സ്റ്റാർട്ട് അപ്പ്

കൊച്ചി: കേരളത്തിൽ വിവാദ പരിവേഷത്തിലായ അമേരിക്കൻ കമ്പനി 'സ്പ്രിംക്ലർ' ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടതുസർക്കാർ ഡേറ്റ വിശകലനത്തിനായി നിയോഗിച്ച സ്പ്രിംക്ലറിന് വിവാദങ്ങളെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. ഡേറ്റ ചോർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇടതുസർക്കാരും സ്പ്രിംക്ലറും നേരിട്ടത്. ഇപ്പോൾ, ആഗോള ഗവേഷണ സ്ഥാപനമായ ഹുറുൺ റിപ്പോർട്ട് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളുടെ യൂണികോൺ പട്ടികയിലാണ് ഈ മലയാളി സംരംഭം ഇടംപിടിച്ചിരിക്കുന്നത്. 100 കോടി (ഒരു ബില്യൺ) ഡോളറിൽ കൂടുതൽ മൂല്യമുള്ള കമ്പനികളാണ് പട്ടികയിലുള്ളത്. അതായത്, 7,500 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള സംരംഭങ്ങൾ. മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിലുള്ള സ്പ്രിംക്ലർ, പട്ടികയിൽ 169-ാം സ്ഥാനത്താണ്. 200 കോടി ഡോളറാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. അതായത്, 15,000 കോടി രൂപ മൂല്യം. രാഗി തോമസിന്റെ നേതൃത്വത്തിൽ 2009-ൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ കമ്പനിയിൽ ഇന്റെൽ, തെമാസെക്, ഐകോണിക്സ് ക്യാപിറ്റൽ തുടങ്ങിയ ആഗോള വമ്പന്മാർ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, നൈകി, മക്ഡൊണാൾഡ്സ് തുടങ്ങിയ ആഗോള കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസ്', ഹരി മേനോന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ പലവ്യഞ്ജന സ്റ്റോറായ 'ബിഗ് ബാസ്കറ്റ്' എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളി സംരംഭങ്ങൾ. മൊത്തം 586 യൂണികോണുകളുള്ള പട്ടികയിൽ 61 എണ്ണമാണ് ഇന്ത്യൻ സംരംഭങ്ങളെന്ന് ഹുറുൺ റിപ്പോർട്ടിന്റെ ചീഫ് റിസർച്ചറും ഇന്ത്യ എം.ഡി.യുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. എന്താണ് യൂണികോൺ? ഒരു ബില്യൺ ഡോളറിൽ (100 കോടി ഡോളർ) കൂടുതൽ മൂല്യമുള്ളതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളെയാണ് 'യൂണികോൺ' എന്നു വിളിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ ഒറ്റക്കൊമ്പൻ കുതിരയുടെ പ്രതീകമായാണ് ഈ വിശേഷണം. നെറ്റിയിൽ ഒറ്റക്കൊമ്പുള്ള ഈ കുതിര, ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകമാണെന്നാണ് പുരാണങ്ങളിൽ പറയുന്നത്.

from money rss https://bit.ly/3gxOrMK
via IFTTT

ആലിസ് വൈദ്യൻ ജിയോജിത് ഡയറക്ടർ

കൊച്ചി: ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ആലിസ് ജി. വൈദ്യനെ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. പൊതുമേഖലാ റീ-ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി വിരമിച്ച ആലിസ്, ഇന്ത്യൻ ജനറൽ ഇൻഷുറൻസ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സി.എം.ഡി. യാണ്.

from money rss https://bit.ly/39Yu492
via IFTTT

FINALLY! Fahadh Faasil To Team Up With Mani Ratnam Soon?

FINALLY! Fahadh Faasil To Team Up With Mani Ratnam Soon?
Fahadh Faasil, the National award-winner is one of the most sought-after actors of the contemporary South Indian cinema. The talented actor has been approached by several popular filmmakers of the major film industries for some prestigious projects.  If the latest reports

* This article was originally published here

കഴിഞ്ഞദിവസങ്ങളിലെ നഷ്ടംതിരിച്ചുപിടിച്ച് വിപണി: നിഫ്റ്റി വീണ്ടും 11,000ന് മുകളില്‍

മുംബൈ: കഴിഞ്ഞദിവസങ്ങളിലെ നഷ്ടം ഓഹരി സൂചികകൾ തിരിച്ചുപിടിച്ചു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഫാർമ ഓഹരികളാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 748.31 പോയന്റ് ഉയർന്ന് 37687.91ലും നിഫ്റ്റി 203.70 പോയന്റ് നേട്ടത്തിൽ 11095.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 933 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, മാരുതി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3kaA1o0
via IFTTT

ബൈജൂസില്‍ വീണ്ടും വിദേശ മൂലധനനിക്ഷേപം: ഇത്തവണയെത്തുന്നത് 3000 കോടി രൂപ

ബെംഗളുരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ മൂലധന നിക്ഷേപം. 3000 കോടി രൂപ(400 മില്യൺ ഡോളർ)രൂപയാകും റഷ്യ-ഇസ്രായേലി ശതകോടീശ്വരനായ യൂറി മിൽനേർ നിക്ഷേപിക്കുക. ഈയാഴ്ച അവസാനത്തോടെ കരാറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാകും ബൈജൂസ്. കഴിഞ്ഞവർഷം 100 കോടി ഡോളർ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായി ഉയർന്നിരുന്നു. കഴിഞ്ഞ ജൂണിൽ ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ ബോണ്ടിൽനിന്ന് ബൈജൂസിൽ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യൺ ഡോളർമൂല്യമുള്ള സ്ഥാപനമായി ബൈജൂസ് വളർന്നത്. ജനുവരിയിൽ ടൈഗർ ഗ്ലോബലും ബൈജൂസിൽ 20 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു.

from money rss https://bit.ly/2XqefT8
via IFTTT

ശശിധര്‍ ജഗദീശന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സിഇഒയാകും

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി(സിഇഒ) ശശിധർ ജഗദീശൻ നിയമിതനാകും. ഒക്ടോബറിൽ ദിത്യ പുരിയുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്കാകും നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശശിധർ ജഗദീശന്റെ നിയമനം അംഗീകരിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായി മൂന്നുവർഷത്തേയ്ക്കാണ് നിയമനം. ബാങ്കിലെ ഫിനാൻസ് വിഭാഗത്തിന്റെ തലവനും അഡീഷണൽ ഡയറക്ടറുമാണ് നിലവിൽ ജഗദീശൻ. 2008 ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു. 2019ൽ ഈസ്ഥാനം ശ്രീനിവാസൻ വൈദ്യനാഥന് കൈമാറുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ ജഗദീഷൻ 1996ലാണ് എച്ച്ഡിഎഫ്സി ബാങ്കിലെത്തുന്നത്. തുടർന്ന് ഫിനാൻസ് വിഭാഗത്തിന്റെ തലവനായി 1999ൽ നിയമിതനായി. 2008ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി.

from money rss https://bit.ly/3flBO5W
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 40,280 രൂപയായി

സ്വർണവില പവന് വീണ്ടും റെക്കോഡ് കുറിച്ച് 40,280 രൂപയായി. 120 രൂപയാണ് പവന് ചൊവാഴ്ച കൂടിയത്. ഗ്രാമിന് 15 രൂപകൂടി 5035 രൂപയുമായി. മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻവിലയിൽ വീണ്ടും വർധനവുണ്ടായത്. ഓഗസ്റ്റ് ഒന്നിനാണ് വില 40,000 കടന്ന് 40,160 രൂപയിലെത്തിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,976.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും റെക്കോഡ് നിലവാരത്തിലാണ് വില. 10 ഗ്രാമിന് 53,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/31n3wue
via IFTTT