121

Powered By Blogger

Saturday 30 November 2019

ഇന്ധന വില കുതിക്കുന്നു; കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 77 രൂപ കടന്നു

കോഴിക്കോട്: രാജ്യത്ത് പെട്രോൾ വില വീണ്ടും ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വർധനവാണുണ്ടായത്. ഇതുപ്രകാരം മുംബൈയിൽ പെട്രോൾ ലിറ്ററിന് 80 രൂപ കടന്നു. കേരളത്തിൽ പെട്രോൾ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവാണ് പെട്രോൾ, ഡീസർ വില ഉയർന്ന നിലവാരത്തിലെത്താൻ കാരണം. തിരുവനന്തപുരത്താണ് ഉയർന്നവില 78.23 രൂപ. കൊച്ചയിൽ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില. മറ്റ് നഗരങ്ങളിലെ പെട്രോൾ വില ആലപ്പുഴ-77.10 വയനാട്-77.71 കണ്ണൂർ-77 കാസർകോഡ്-77.66 കൊല്ലം-77.75 കോട്ടയം-77.09 മലപ്പുറം-77.38 പാലക്കാട്-77.69 പത്തനംതിട്ട-77.49 തൃശ്ശൂർ-77.25 ഡീസൽ വിലയും 70 നിലവാരത്തിലെത്തി. തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയിൽ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്. മറ്റ് നഗരങ്ങളിലെ ഡീസൽവില ആലപ്പുഴ-69.68 രൂപ വയനാട്-70.23 കണ്ണൂർ-69.61 കാസർകോഡ്-70.23 കൊല്ലം-70.30 കോട്ടയം-69.67 മലപ്പുറം-69.97 പാലക്കാട്-70.24 പത്തനംതിട്ട-70.05 തൃശ്ശൂർ-69.82

from money rss http://bit.ly/2L9FzyW
via IFTTT

ഹാള്‍മാര്‍ക്കിങ്: ഉപഭോക്താവിനും വില്‍പനക്കാര്‍ക്കും ഗുണകരം: എം.പി. അഹമ്മദ്

കോഴിക്കോട്: സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുമ്പോൾ ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിബന്ധന ഉപഭോക്താക്കളുടെ അവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ സ്വർണ്ണ വിൽപന മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുന്നതും കൂടിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രാജ്യത്തെ സ്വർണ്ണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയവും വളരെ അത്യാവശ്യവുമായ ഒരു നടപടിയാണിത്. സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പ് വരുത്തുന്നതിനായി ബി. ഐ. എസ് ഹാൾമാർക്കിംഗ് സംവിധാനം ഏറ്റവും ആദ്യം നടപ്പാക്കിയ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. ഉപഭോക്താവ് ചെലവഴിക്കുന്ന പണത്തിന് പൂർണ്ണ മൂല്യവും ആഭരണത്തിന് പരിശുദ്ധിയും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇപ്പോൾ രാജ്യ വ്യാപകമായി ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതോടെ പരിശുദ്ധിയുള്ള സ്വർണ്ണമെന്ന ഉപഭോക്താക്കളുടെ അവകാശത്തോടൊപ്പം പൂർണ്ണമായി നിലകൊള്ളുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് സ്വർണ്ണത്തിന് ഡിമാന്റ് വർധിപ്പിക്കുകയും സ്വർണ്ണ വ്യാപാര മേഖലയിൽ ഉണർവ്വ് സൃഷ്ടിക്കുകയും ചെയ്യും.- എം.പി അഹമ്മദ് പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ വിൽപന നടത്തുന്നത് തടയാൻ ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിലൂടെ കഴിയും. പരിശുദ്ധിയിൽ തട്ടിപ്പ് നടത്തിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏർപ്പാട് വലിയ തോതിൽ സ്വർണ്ണ വ്യാപാര മേഖലയിൽ നിലനിൽക്കുന്നുണ്ട്. സ്വർണ്ണ വ്യാപാര മേഖലയെ ആകെ തകർക്കുന്ന ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ സർക്കാർ ഇപ്പോൾ കൊണ്ടു വരുന്ന നടപടിയിലൂടെ കഴിയും. സ്വർണ്ണകള്ളക്കടത്തിനും ഒരു പരിധി വരെ തടയിടാനാകും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറികളെ സംബന്ധിച്ചിടത്തോളം വ്യാപാര വളർച്ചയിലേക്കുള്ള വളരെ ഗുണകരമായ നടപടിയാണിത്- അദ്ദേഹം പറഞ്ഞു. ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടിയിലേക്ക് കടക്കുമ്പോൾ വ്യാജ ഹാൾമാർക്കിംഗ് നടക്കാനുള്ള സാധ്യതകളും സർക്കാർ മുൻകൂട്ടി കാണേണ്ടതുണ്ട്. ഇത് തടയാനായി ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം കർശനമായി നടപ്പാക്കുകയും ബാർ കോഡ് സംവിധാനം കൊണ്ടുവരികയും വേണം. ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തിയ ആഭരണങ്ങളുടെ പരിശുദ്ധിയെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും സർക്കാർ രാജ്യ വ്യാപകമായി തന്നെ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും എം. പി. അഹമ്മദ് പറഞ്ഞു.

from money rss http://bit.ly/37R5Z2l
via IFTTT

Friday 29 November 2019

2021 ജനുവരിമുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം

ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി.ഐ.എസ്. ഹോൾമാർക്കിങ് നിർബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവർഷത്തിനുശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.ഐ.എസ്.) രജിസ്റ്റർ ചെയ്യണം. ഇതു ലംഘിച്ചാൽ 2018-ൽ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവർഷം തടവും ശിക്ഷ ലഭിക്കാം. സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോൾമാർക്കിങ് പദ്ധതി 2000 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വർണാഭരണങ്ങളും ഹോൾമാർക്ക് ചെയ്തവയാണ്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാനാണ് വ്യാപാരികൾക്ക് ഒരുവർഷം സമയം അനുവദിച്ചത്. ഹോൾമാർക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകൾ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ കച്ചവടക്കാർ മൂന്നു വിഭാഗത്തിലുള്ള സ്വർണാഭരണങ്ങളുടെയും വില പ്രദർശിപ്പിക്കണമെന്ന് ഭാവിയിൽ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു. രാജ്യത്തെ 234 ജില്ലകളിലായി 877 ഹോൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജൂവലറികൾക്ക് രജിസ്ട്രേഷനുണ്ട്. Hallmarking mandatory for gold jewelery from January 2021

from money rss http://bit.ly/2DwP07o
via IFTTT

കട കുത്തിത്തുറന്ന് സവാള മോഷ്ടിച്ചു, പണപ്പെട്ടി തൊട്ടില്ല

കൊൽക്കത്ത:സവാളവില കിലോ 120 രൂപ ആയതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള സുതാഹതയിൽ കട കുത്തിത്തുറന്ന മോഷ്ടാക്കൾ ചാക്കുകണക്കിന് സവാളയാണ് കടത്തിയത്. എന്നാൽ, കടയിലുണ്ടായിരുന്ന പണപ്പെട്ടി എടുത്തില്ല. കടയുടമസ്ഥൻ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 50,000 രൂപയ്ക്കുള്ള സവാളയെങ്കിലും മോഷ്ടാക്കൾ കൊണ്ടുപോയതായാണ് ദാസ് പറയുന്നത്.

from money rss http://bit.ly/33xjAbL
via IFTTT

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5%; ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. Content Highlights:GDP growth dips to 4.5 per cent in July-Sept, hits over 6-year low

from money rss http://bit.ly/37Tz50T
via IFTTT

സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 336.36 പോയന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയന്റ് നഷ്ടത്തിൽ 12056ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1318 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ബിപിസിഎൽ, ഗെയിൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വൈകീട്ട് രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവിടുന്നതിനാൽ നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് വിട്ടുനിന്നു. അതുപോലെതന്നെ യുഎസ്-ചൈന വ്യാപാര കരാർ ചർച്ചകളും വിപണിയെ സ്വാധീനിച്ചു. sensex down 336 pts

from money rss http://bit.ly/2qVpRkb
via IFTTT

ബ്ലാക്ക് ഫ്രൈഡേ സെയില്‍: വിലക്കിഴിവുമായി കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയും സൈബർ മൺഡെയും യുഎസിലെ ഷോപ്പ് ഉടമകൾക്ക് നല്ലദിവസങ്ങളാണ്. മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ അവിടങ്ങളിലെ വ്യാപാരികൾ ആദിവസങ്ങളിൽ മത്സരിക്കും. ആ ട്രൻഡ് ഇതാ ഇന്ത്യയിലുമെത്തുന്നു. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളും മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകളും ഷോപ്പുകളും ബ്ലാക്ക് ഫ്രൈഡേ ആഘോഷം തുടങ്ങിയിരിക്കുന്നു. മൈന്ത്ര, ഷോപ്പേഴ്സ് സ്റ്റോപ്പ്, കനാലി, റിയൽമി, റെഡ്മി തുടങ്ങിയ സ്ഥാപനങ്ങൾ 50 ശതമാനംവരെയാണ് വലിക്കിഴിവ് വാഗ്ദാനം നൽകിയിരിക്കുന്നത്. മുംബൈയിലെ പള്ളാഡിയം മാൾ, റിലയൻസ് ബ്രാൻഡിന്റെ സ്വന്തമായി കനാലി, എംപോറിയോ അർമാനി, ബ്രൂക്ക് ബ്രദേഴ്സ്, ഹ്യൂഗോ ബോസ് തുടങ്ങിയ സ്ഥാപനങ്ങൾ 40 ശതമാനംവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ, അതായത്, താങ്ക്സ് ഗിവിങ് ഡേയ്ക്കുശേഷംവരുന്ന വെള്ളിയാഴ്ച യുഎസിൽ ക്രിസ്തുമസ് ഷോപ്പിങ് സീസണ് തുടക്കമാകുന്ന ദിനമാണ്. മിക്കവാറും ഷോപ്പുകൾ വൻതോതിൽ വിലക്കിഴിവ് നൽകുന്നതോടൊപ്പം അതിരാവിലെ തുറക്കുകയും പാതിരവരെ പ്രവർത്തിക്കുകയും ചെയ്യും. ഇത്തവണ തൃശ്ശൂരിൽ ഡിസംബർ 15 മുതൽ ജനുവരി 15വരെ ഷോപ്പിങ് ഉത്സവ രാവുകളൊരുക്കുന്നുണ്ട്. നഗരത്തിലെ ഷോപ്പുകൾ രാത്രി 11വരെ തുറന്ന് പ്രവർത്തിക്കും.

from money rss http://bit.ly/2RcjYtR
via IFTTT

വിലകൂടിയ ഓഹരികളില്‍ നിന്നുള്ള മാറ്റം നിര്‍ണായകം

കഴിഞ്ഞ വാരം വിപണി തുടങ്ങിയത് നല്ലനിലയിൽ ആയിരുന്നെങ്കിലും ചൈന-യുഎസ് വ്യാപാര ഉടമ്പടി വൈകാൻ ഇടയുണ്ടെന്ന സംശയം കാരണം വില കൂടിയ ഓഹരികളുടെ വിൽപന അനിശ്ചിതമായാണ് ക്ളോസ് ചെയ്തത്. എന്നാൽ ഈയാഴ്ച ഇത് സന്തുലിതമാക്കപ്പെട്ടു. പുറമേ അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മിനിട്ട്സ് പുറത്തു വന്നതും യുഎസിന്റെ എച്ച് 1 ബി വിസ നിയമങ്ങൾ കർശനമാക്കിയതും ഇന്ത്യയിലും വിദേശത്തും പ്രതികൂല അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കൂടിയ വിലകൾ കാരണം മകച്ച ആഭ്യന്തര ഓഹരികൾ അനുകൂലാവസ്ഥ നിലനിർത്താൻ പണിപ്പെടുകയാണ്. ഹൃസ്വ കാലത്തേക്ക് നല്ല പ്രകടനം നടത്താവുന്ന വിധം ഒരു ഗതിമാറ്റവും പ്രതീക്ഷിക്കന്നുമില്ല. വൻകിട ഓഹരികളുടെ കൂടിയ മൂല്യനിർണയവും മോശമായ ധനസ്ഥിതിയും കാരണം ചില ഏകീകരണങ്ങൾ മുന്നിൽ കാണുന്നുണ്ട്.താഴെപ്പോയ ഓഹരികളും മേഖലകളുമായിരിക്കും മുന്നോട്ടുള്ള അടുത്ത നീക്കം നയിക്കുക എന്നുവേണം കരുതാൻ. മൂല്യ നിർണയത്തിന്റെ കാര്യത്തിൽ വൻകിട നാമങ്ങൾ താഴോട്ടു വരുമെന്നാണ് വിലയിരുത്തൽ. രണ്ടാം പാദ ജി ഡി പി കണക്കുകളിലാണ് ഈ വാരം പ്രധാനമായും വിപണിയുടെ ശ്രദ്ധ. ഒന്നാം പാദത്തിൽ റിപ്പോർട്ടു ചെയ്ത 5 ശതമാനത്തേക്കാൾ കുറവായിരിക്കും അതെന്നാണ് പൊതുവേ വിലയിരുത്തൽ. ഡിസംബർ 5നു ചേരുന്ന റിസർവ് ബാങ്ക് നയ സമ്മേളനവും വിപണി ഉറ്റുനോക്കുന്നു. റിപ്പോ നിരക്ക് 25 ബി പി എസ് കുറച്ച് 4.9 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃവില വർധനയും കമ്മിയിലെ വിടവും വർധിക്കുകയാണെങ്കിലും സാമ്പത്തിക രംഗത്തെ വേഗക്കുറവ് തന്നെയാവും തീരുമാനത്തെ മുഖ്യമായും സ്വാധീനിക്കുക. റിസർവ് ബാങ്ക് ഉദാരമനസ്ഥിതിയോടെ നിലപാടെടുക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 2020 ഫെബ്രുവരിയിലെ അടുത്ത നയസമ്മേളനത്തിൽ കൂടുതൽ ഇളവുകൾക്കായി അന്തരീക്ഷം പാകപ്പെടുമെന്നും കരുതുന്നു. നിരക്കുകൾ മാറിക്കൊണ്ടിരിക്കുന്ന ബാങ്ക് ഓഹരികൾ പോലെയുള്ളവയ്ക്ക് ഇത് ഗുണകരമായിരിക്കും. എന്നാൽ റിസർവ് ബാങ്കിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നാൽ വിപണിയുടെ ഗതിവേഗത്തെ ഹൃസ്വകാലത്തേക്കെങ്കിലും അതു ബാധിക്കും. ആവശ്യത്തേയും ഉൽപന്ന വിലകളെയുംകീഴ്പ്പെടുത്തുന്ന വിധത്തിൽ ലോഹ മേഖലയിലെ പ്രകടനം മോശമായിരിക്കുന്നു. ചൈന-യുഎസ് വ്യാപാര ഉടമ്പടിയിലെ പ്രശ്നങ്ങളും ബ്രെക്സിറ്റുമാണ് ഇതിനു കാരണം. ഈ മേഖലകളിലെ കുറഞ്ഞ ഉൽപാദനവും കനത്ത ബാലൻസ് ഷീറ്റും കാരണം ഹൃസ്വകാലയളവിൽ ഉത്സാഹരഹിതമായ പ്രവണത തുടരാനാണിട. ഈ മേഖലയെക്കുറിച്ച്മതിപ്പ് പ്രതികൂലമാണ്. യുഎസ് പൊതു തെരഞ്ഞെടുപ്പ് 2019 ഡിസംബർ 19 ന് നടക്കാനിരിക്കുകയാണ്. പുതിയ പദ്ധതിയുമായി കൂടുതൽ വ്യക്തമായ ഒരു ചിത്രം ഇതോടെ ഉരുത്തിരിഞ്ഞേക്കും. അടുത്ത രണ്ടു പാദങ്ങളിലായി ആഗോള സ്ഥിതിഗതികളിലുണ്ടാകാവുന്ന മാറ്റത്തിന്റെ പാശ്ചാത്തലത്തിൽ ഉൽപന്ന ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. നിക്ഷേപകർ അനുകൂല മനസ്ഥിതിയോടെ ഈ മേഖലയെ സശ്രദ്ധം വീക്ഷിക്കേണ്ടതാണ്. വ്യാപാര ഉടമ്പടിയിലെ പുതിയ പ്രേരകങ്ങളും ആഭ്യന്തര ലാഭ വളർച്ചയിലെ വീണ്ടെടുപ്പും കഴിഞ്ഞ മൂന്നുമാസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പ്രഖ്യാപനങ്ങളും നൽകിയ പിന്തുണയോടെ ഈ വാരം വിപണി റെക്കാർഡുയരത്തിൽ എത്തിയിട്ടുണ്ട്. ഭാവിയിൽ സർക്കാർ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നു. എങ്കിലും ഈ നേട്ടങ്ങൾ പിടിച്ചു നിർത്താൻ വിപണിക്കു സാധ്യമായിട്ടില്ല. കാലാവധി അവസാനിക്കുന്നതിനു മുമ്പുള്ള അസ്ഥിരത, രാഷ്ട്രീയ നാടകങ്ങൾ, വരാനിരിക്കുന്ന ജി ഡി പി കണക്കുകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ, റിസർവ് ബാങ്ക് തീരുമാനങ്ങളുടെ ഭാവി സൂചനകൾ എന്നിവ ചേർന്നു സൃഷ്ടിച്ച സാഹചര്യത്തിന് വിപണി കീഴ്പ്പെടുകയാണുണ്ടായത്. കൂടിയ മൂല്യനിർണയത്തിൽ ഓഹരികൾ വിൽക്കാൻ ഇത് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉയർന്ന മൂല്യ നിർണയം വിശാല വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നത് തടയുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. ഉയർന്ന മൂല്യനിർണയമുള്ള ഓഹരികളിൽ നിന്നു മാറി, സാമ്പത്തിക രംഗം നവീകരിക്കപ്പെടുമ്പോൾ ഗുണം ലഭിക്കുന്ന മേഖലകളിലേക്കും ഓഹരികളിലേക്കും, മൂല്യമുള്ള ഓഹരികളും നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളിലേക്കും തിരിയുന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച തന്ത്രം. വിദേശ ധനത്തിന്റെ കൂടിയ ഒഴുക്കും ഓഹരി വിറ്റഴിക്കലിലൂടെ ധന പ്രതിസന്ധി സർക്കാർ നേരിടുമെന്ന വിശ്വാസവും ദീർഘകാടാടിസ്ഥാനത്തിൽ വിപണിയുടെ ഉൻമേഷം നില നിർത്തുമെന്ന് കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) change from expensive stocks is crucial

from money rss http://bit.ly/37KuIoW
via IFTTT

Thursday 28 November 2019

ലോക സമ്പന്നരില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ റിലയൽ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്സിന്റെ സമ്പന്ന പട്ടികയിൽ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ തത്സമയ ആസ്തി 6080 കോടി ഡോളറാണ്. പട്ടികയിൽ ഒന്നാമൻ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയൻസിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവർഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികൾ. Mukesh Ambani 9th richest person in the world

from money rss http://bit.ly/2skKoin
via IFTTT

സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയർന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാപാരത്തിൽ ബാങ്കിന്റെ ഓഹരി നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഒരു ശതമാനംമുതൽ ഒന്നരശതമാനംവരെ താഴ്ന്നു. റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികളും നഷ്ടത്തിലാണ്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് വൈകീട്ട് പുറത്തുവിടും. സെപ്റ്റംബർ പാദത്തിൽ ആറുവർഷത്തെ ഏറ്റവും താഴ്ന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. ചൈന-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ അനുകൂല തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. അതുകൊണ്ടുതന്നെ ഏഷ്യൻ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. Sensex down over 100 points in opening trade

from money rss http://bit.ly/35O3Tyb
via IFTTT

ഉള്ളിവില കുതിക്കുന്നു: ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകൾ തെറ്റിച്ച് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബർ 11 നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്. കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാൻ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒരുകിലോ സവാളയുടെ വില 100ന് മുകളിൽ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടർന്ന് കടകളിൽ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പലയിടത്തും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടൺ സവാള കൊള്ളയടിച്ച വാർത്ത പുറത്തുവരുന്നത്. Content Highlights:Onions Worth Rs 22 Lakh Stolen From Transport Truck

from money rss http://bit.ly/37MiBb1
via IFTTT

പഞ്ചസാരയ്ക്ക് ബദലായി ഇനി തേൻ ക്യൂബുകൾ

ന്യൂഡൽഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തേൻ ക്യൂബുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകി. ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്കുപകരം തേൻ ക്യൂബ്യുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തേനല്ല, പണമാണ് വേണ്ടതെന്ന് ഈ സമയത്ത് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് തേൻ വഴി പണം ലഭിക്കുമെന്ന് മന്ത്രി മറുപടി നൽകി. തേൻ ഉത്പാദനം വർധിക്കുന്നത് ആദിവാസികൾക്കും മറ്റ് കർഷകർക്കും ഗുണംചെയ്യും. ചെറുകിട, കുടിൽ വ്യവസായികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ 'ഭാരത് ക്രാഫ്റ്റ്' എന്ന പേരിൽ ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. Honey cubes as an alternative to sugar

from money rss http://bit.ly/37RLWkv
via IFTTT

വിപണിയില്‍ റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 12,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 41,163 പോയന്റുവരെ ഉയർന്നെങ്കിലും 109 പോയന്റ് നേട്ടത്തിൽ41,130ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12,154ലിലുമെത്തി. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എക്കാലത്തെയും ഉയർന്ന നിലവാരമായ 32,000ലെത്തി. യെസ് ബാങ്ക്(മൂന്ന് ശതമാനം), ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഭാരതി എയർടെൽ, ടിസിഎസ്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ഒന്നു മുതൽ 2.5 ശതമാനംവരെയും നേട്ടമുണ്ടാക്കി. വിപണിമൂല്യത്തിൽ 10 ലക്ഷം കോടി രൂപ കടന്ന് റെക്കോഡിട്ട റിലയൻസ് ഇൻഡസ്ട്രീസ് 0.7 ശതമാനം ഉയർന്ന് 1,581 രൂപയിൽ ക്ലോസ് ചെയ്തു. സീ എന്റർടെയ്ൻമെന്റ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 12,150

from money rss http://bit.ly/2QYtTmA
via IFTTT

മുകേഷ് അംബാനി മീഡിയ ബിസിനസില്‍നിന്ന് പിന്മാറുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി മീഡിയ ബിസിനസിൽനിന്ന് പിന്മാറുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക്18 മീഡിയ ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിൽക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷർമാരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോൾമാൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. നെറ്റ് വർക്ക്മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാൻ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് 56 പ്രാദേശിക ചാനലുകൾ ഉൾപ്പെടുന്ന നെറ്റ് വർക്ക്18 സ്വന്തമാക്കിയത്. മണികൺട്രോൾ, ന്യൂസ് 18, സിഎൻബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്. Mukesh Ambani quits media business

from money rss http://bit.ly/2qU6Jmv
via IFTTT

Wednesday 27 November 2019

10 ലക്ഷംകോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ്

മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയർന്നു. ഇതോടെ ഈവർഷംമാത്രം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്. എണ്ണശുദ്ധീകരണ വ്യവസായത്തിൽനിന്നുള്ള ലാഭം, ടെലികോം താരിഫ് വർധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയൻസ് ജിയോ അടുത്തമാസം താരിഫ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യംകാണിച്ചത് വില വർധിക്കാനിടയാക്കി. 2021ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാൻ ഡയറക്ടർബോർഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കെമിക്കൽ, റിഫൈനിങ് ബിസിനസിന്റെ 20 ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് വിൽക്കും. ഇതൊക്കെ ഓഹരി വിലയിൽ തുടർച്ചയായി നേട്ടമുണ്ടാക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ. Reliance is the first company in the country to have a market cap of Rs 10 lakh crore

from money rss http://bit.ly/2KY0EMD
via IFTTT

പൂവാലനും കരിക്കാടിക്കും വിലയിടിയും, നഷ്ടമാകുന്നത് 30 കോടി ഡോളറിന്റെ കച്ചവടം

തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 300 millions in business

from money rss http://bit.ly/2OUgitA
via IFTTT

പൂവാലനും കരിക്കാടിക്കും വിലയിടിയും, നഷ്ടമാകുന്നത് 300 കോടി ഡോളറിന്റെ കച്ചവടം

തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 3 billion in business

from money rss http://bit.ly/33x1Mxz
via IFTTT

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് ഉയർന്ന് 41,163ലെത്തി. നിഫ്റ്റിയാകട്ടെ 12,138 എന്ന പുതിയ ഉയരംകുറിച്ചു. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 ഭേദിച്ചു. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 245 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, വേദാന്ത, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നിൽ. ബാങ്ക്, ഫാർമ, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, ഊർജം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. Sensex, Nifty rise to record highs, Nifty Bank index hits 32,000 for first time

from money rss http://bit.ly/37IP69Z
via IFTTT

ഉജ്ജീവന്‍ ഐപിഒ: ഡിസംബര്‍ രണ്ടിന്

മുംബൈ: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്പന ഡിസംബർ രണ്ടിന് ആരംഭിക്കും. 750 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് ലിസ്റ്റ് ചെയ്യുന്നത്. 36-37 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസ് ഓഹരി ഉടമകൾക്ക് ഓഹരിയൊന്നിന് രണ്ടു രൂപ വിലക്കിഴിവ് അനുവദിക്കും. ചുരുങ്ങിയത് 400 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. ഡിസംബർ നാലിനായിരിക്കും ഐപിഒ ക്ലോസ് ചെയ്യുക. ജൂൺ 30ലെ കണക്കുപ്രകാരം 47.2 ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. Ujjivan Small Finance Bank IPO to open on December 2

from money rss http://bit.ly/2QXMzmm
via IFTTT

ഓഹരി സൂചികകള്‍ റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാർമ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി. സെൻസെക്സ് 199.31 പോയന്റ് നേട്ടത്തിൽ 41020ലും നിഫ്റ്റി 63 പോയന്റ് ഉയർന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1274 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 209 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, അൾട്രടെക് സിമെന്റ്, എസ്ബിഐ, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, സിപ്ല, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരമാമായി ഇടക്കാല കരാർ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്. Sensex, Nifty rise to end at record closing highs

from money rss http://bit.ly/2QVCfuZ
via IFTTT

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുക ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി

ഇനിമുതൽ വാഹന ഇൻഷുറൻസ് പ്രീമിയം നൽകേണ്ടിവരിക നിങ്ങളുടെ ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി. ഇതുസംബന്ധിച്ച കരട് നിർദേശം ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) സർക്കാരിന് സമർപ്പിച്ചു. വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചായിരിക്കും വാഹനമോടിക്കുന്ന ശീലം നിരീക്ഷിക്കുക. അതനുസരിച്ചായിരിക്കും നിങ്ങൾ ഇൻഷുറൻസ് പ്രീമിയവും അടയ്ക്കേണ്ടിവരിക. ഇൻഷുറൻസ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ(ഐഐബിഐ)ആയിരിക്കും ഡാറ്റ ശേഖരിക്കുക. ഇൻഷുറൻസ് കമ്പനികൾക്ക് ഈ വിവരങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും. ഇതുപ്രകാരം ഓരോരുത്തരുടെയും ശീലത്തിനനുസരിച്ച് വ്യത്യസ്തമായ പ്രീമിയമാകും അടയ്ക്കേണ്ടിവരിക. വാഹനത്തിന്റെ ഉപയോഗം, മൊത്തം യാത്രചെയ്ത കിലോമീറ്റർ, നിങ്ങളുടെ ഡ്രൈവിങ് ശീലം എന്നിവയാണ് പ്രീമിയം നിശ്ചയിക്കാൻ പരിഗണിക്കുക. ഗുണകരമോ? ഐഡിവി(ഇൻഷ്വേഡ് ഡിക്ലയേഡ് വാല്യു)അനുസരിച്ചാണ് നിലവിൽ മോട്ടോർ വാഹന പോളിസികളുടെ വില നിശ്ചയിക്കുന്നത്. വാഹനം, അതിന്റെ മോഡൽ, എൻജിൻ ശേഷി, പ്രദേശം എന്നിവയും ഇതിനായി കണക്കിലെടുക്കുന്നു. ടെലിമാറ്റിക്സ് സംവിധാനം നിലവിൽവരുന്നതോടെ വാഹനം, അതിന്റെ വില, എൻജിൻശേഷി ഇതൊന്നും പരിഗണിക്കില്ല. ഡ്രൈവിങ് ശീലവും മറ്റുംമാത്രമായിരിക്കും പരിഗണിക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ പ്രീമിയം അടച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. വാഹനം ട്രാക്ക് ചെയ്യുന്നതിനും റോഡരികിലെ സഹായം ലഭിക്കുന്നതിനും ഇത് സഹായിക്കുകയുംചെയ്യും. Driving habits could determine your motor insurance premium

from money rss http://bit.ly/33mjT91
via IFTTT

വായ്പ തിരിച്ചടക്കുന്നില്ല: മുദ്ര ലോണിനുമേല്‍ നിയന്ത്രണം വരുന്നു

മുംബൈ: മുദ്ര ലോൺ അനുവദിക്കുന്നതിൽ നിയന്ത്രണംവരുന്നു. വായ്പയെടുത്ത പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തിമാത്രം വായ്പ അനുവദിച്ചാൽമതിയെന്നാണ് ആർബിഐയുടെ നിലപാട്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതായാണ് വിലയിരുത്തൽ. മുദ്ര വായ്പയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക വർഷം 2.9 കോടി പേർക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തിൽ ബാങ്കുകൾ വിതരണം ചെയ്തത്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ചെറുകിട സംരംഭകരെ സഹായിക്കാനായി 2015ലാണ് മോദി സർക്കാർ വായ്പ പദ്ധതി കൊണ്ടുവന്നത്.

from money rss http://bit.ly/2rzGPEz
via IFTTT

Tuesday 26 November 2019

10 വര്‍ഷംമുമ്പ് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 1.17 കോടി ലഭിക്കുമായിരുന്നു

നിങ്ങൾക്ക് ക്ഷമയുണ്ടോ? എങ്കിൽ ഓഹരി വിപണിയിൽ കോടികൾ സ്വന്തമാക്കാം. സഫാരി ഇൻഡസ്ട്രീസിനെ നോക്കൂ. 10 വർഷംകൊണ്ട് നിക്ഷേപകന് സമ്മാനിച്ചത് 10,000 ശതമാനത്തിലേറെ നേട്ടം. 2009ൽ അഞ്ചുരൂപയുണ്ടായിരുന്ന സഫാരിയുടെ ഓഹരി വില ഇപ്പോൾ(2019 നവംബർ 27, 11.15 എ.എം) 562.10 രൂപയാണ്. പത്തുവർഷ കാലയളവിൽ 11,600 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത്. 2009ൽ ഒരു ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ചിരുന്നെങ്കിൽ 2019ൽ 1.17 കോടി രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. 1263 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. വിഐപി, സ്കൈബാഗ്സ്, സാംസോണൈറ്റ്, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങിയവയാണ് സഫാരിയുമായി മത്സരിക്കുന്ന പ്രധാന കമ്പനികൾ. ഇതിൽ വിഐപിയുടെ ഓഹരിയാകട്ടെ കഴിഞ്ഞ 10 വർഷത്തിനിടെ 1,500 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരുവർഷത്തിനിടെ സഫാരിയുടെ ഓഹരിയിൽ ഇടിവുണ്ടായിട്ടുപോലും ദീർഘകാലയളവിൽ മികച്ച നേട്ടം നിക്ഷേപകന് നൽകാൻ കമ്പനിക്കായി. ഒരുവർഷത്തിനിടെ 30 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. 2018 ഡിസംബർ 21നാണ് 52 ആഴ്ചയിലെ ഉയർന്നവില രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 829 രൂപ. 2019 ഓഗസ്റ്റ് 9ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 481 രൂപയിലുമെത്തി. തുടർന്നങ്ങോട്ട് നൂറുരൂപയോളം കൂടുകയും ചെയ്തു. കമ്പനിയുടെ പ്രകടനത്തിലും കഴിഞ്ഞ 10 വർഷം നിർണായകമായിരുന്നു. ഈകാലയളവിൽ അറ്റാദായം 1300ശതമാനത്തിലേറെ ഉയർന്നു. 2009-2010 സാമ്പത്തിക വർഷത്തിൽ 1.93 കോടിയായിരുന്ന ലാഭം 2019 മാർച്ചിലെത്തിയപ്പോൾ 27 കോടിയായി. വില്പന വരുമാനത്തിലും സമാനമായ വർധനവുണ്ടായി. 62.01 കോടി രൂപയിയിൽനിന്ന് 572.63 കോടിയായാണ് വർധിച്ചത്. പ്രതിഓഹരി വരുമാനം 6.46 രൂപയിൽനിന്ന് 12.20 രൂപയായി വർധിക്കുകയും ചെയ്തു. ബാഗ് നിർമാണമേഖലയിൽ രാജ്യത്തെതന്നെ മൂന്നാമത്ത വലിയ കമ്പനിയാണ് സഫാരി. 2012ൽ മാനേജുമെന്റ് തലത്തിലുണ്ടായ മാറ്റമാണ് കമ്പനിയുടെ കുതിപ്പിന് വഴിതുറന്നത്. ബായ്ക്ക്പാക്ക്, സ്കൂൾ ബാഗ് തുടങ്ങിയ ഉത്പന്നങ്ങളുടെ കാറ്റഗറിയിൽ മുന്നേറാൻ കമ്പനിയ്ക്കുകഴിഞ്ഞു. വിതരണശൃംഖലയും കരുത്തുറ്റതായി. If one lakh were invested 10 years ago, they would have got Rs 1.17 crore

from money rss http://bit.ly/2pT1Idu
via IFTTT

പാഠം 49: എന്‍ഡോവ്‌മെന്റ് പ്ലാനിനോടും യുലിപിനോടും 'നോ' പറയാം

യുലിപുകളും എൻഡോവ്മെന്റ് പ്ലാനുകളും മലയാളികൾക്കിടയിൽ ജനകീയമായ നിക്ഷേപ പദ്ധതികളാണ്. അറിഞ്ഞോ അറിയാതെയോഈ രണ്ട് പദ്ധതികളിലും പണംമുടക്കുന്നു. ഇതിനുപകരമായി മികച്ച നിക്ഷേപ പദ്ധതികൾ നിലവിലുള്ളപ്പോൾത്തന്നെ. കാരണം, ഏജന്റുമാർ വൻതോതിൽ നേട്ടംപെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ പദ്ധതിയിലേയ്ക്ക് ആകർഷിക്കുന്നതുതന്നെ. രണ്ടുപ്ലാനുകളെക്കുറിച്ചും അറിയാം ഒറ്റവാചകത്തിൽ പറഞ്ഞാൽ നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിയാണ് എൻഡോവ്മെന്റ് പ്ലാനും യുലിപും. അതുകൊണ്ടുതന്നെ നിങ്ങൾ അടയ്ക്കുന്ന പണകൊണ്ട് പരമാവധി സമ്പത്ത് വർധിപ്പിക്കുന്നതിനോ ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനോ കഴിയാതെ പോകുന്നു. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്(മാർക്കറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം)യുലിപ്. ഈ പദ്ധതിവഴി ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്താം. കാലാവധിയെത്തുമ്പോൾ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നവയാണ് എൻഡോവ്മെന്റ് പ്ലാനുകൾ. എന്തുകൊണ്ട് ഇവ ജനകീയമായി? പദ്ധതിയുടെ വിശദാംശങ്ങൾ അറിയാതെ നികുതിയിളവ് ലക്ഷ്യമാക്കി പലരും ഇത്തരം പദ്ധതികളിൽ ചേർന്നു. ഇൻഷുറൻസ് ഏജന്റ് നിങ്ങളുടെ സുഹൃത്തോ, അയർക്കാരനോ, ബന്ധുവോ ആയിക്കാം. അവരോട് നോ പറയാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അധികം ആലോചിക്കാതെതന്നെ നിങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ടാകും. ആകർഷകമായ കമ്മീഷൻ ലഭിക്കുന്നതിനാലാണ് ഏജന്റുമാർ ഈ പദ്ധതികൾ വിറ്റഴിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. നിങ്ങൾ കേട്ടിട്ടില്ലേ, കോടിപതികളാകുന്ന ഏജന്റുമാരെക്കുറിച്ച്! ഒരു അനാവശ്യ പദ്ധതിയായാണ് ഇൻഷുറൻസിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ അതിൽനിന്ന് വരുമാനവും ലഭിക്കുമല്ലോയെന്ന് കരുതി ഇത്തരം പ്ലാനിൽ ചേരുന്നവരും ഏറെയാണ്. എന്നാൽ വിലക്കയറ്റ(പണപ്പെരുപ്പം)ത്തോട് ഏറ്റുമുട്ടുമ്പോൾ ഈ പദ്ധതികൾ അമ്പേ പരാജയമാണെന്ന് അറിയാതെ പോകുന്നവരുണ്ട്. എന്തുകൊണ്ട് ഈ പദ്ധതികൾ യോജിച്ചതല്ല? ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ നിങ്ങളുടെ നിക്ഷേപ ലക്ഷ്യമോ പൂർത്തീകരിക്കാൻ യോജിച്ചതല്ല ഈ പദ്ധതികൾ. അതുകൊണ്ടുതന്നെ ഇൻഷുറൻസും നിക്ഷേപവും രണ്ടായികാണണം. പകരം മികച്ച നേട്ടംനൽകുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കണം. അതുപോലെതന്നെ കുറഞ്ഞ തുകയിൽ കൂടുതൽ തുക പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പ്ലാനുകളും ഉൾപ്പെടുത്തണം. ഇൻഷുറൻസ് ആവശ്യത്തിന് ഇൻഷുറൻസ് കവറേജുണ്ടോയെന്ന് പലർക്കും അറിയില്ല. ഉദാഹരണത്തിന്, നാലംഗങ്ങളുള്ള കുടുംബത്തിലെ വരുമാനദാതാവായ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിന് അഞ്ചുലക്ഷം രൂപ മതിയോ? വായ്പയടക്കമുള്ള ബാധ്യതകൾ കുടുംബത്തിന്റെ ചുമലിൽവരും. കുടുംബാംഗങ്ങളുടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും. അതിന് പരിഹാരമാണ് ടേം പ്ലാൻ. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാൻ വർഷംതോറും ശരാശരി അടയ്ക്കേണ്ടിവരിക 7000 രൂപയാണ്. ഇത്രയും തുകയ്ക്കുള്ള പരിരക്ഷ ലഭിക്കണമെങ്കിൽ യുലിപ് പ്ലാനിൽ നിങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയെങ്കിലും മുടക്കേണ്ടിവരും. കമ്മീഷൻ ഇത്തരം പദ്ധതികൾക്കുള്ള വിവിധ ചാർജുകളാണ് നിങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുന്നത്. നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഈ തുകകൾ കിഴിവുചെയ്ത് ബാക്കിയുള്ള ഭാഗമാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. പ്രത്യേകിച്ച് ആദ്യവർഷങ്ങളിൽ ഈ നിരക്കുകൾ കൂടുതലായിരിക്കും. വിവിധ നിരക്കുകളും ഫീസുകളുമായി നല്ലൊരുതുക കമ്പനികൾ ഈടാക്കുന്നു. ഏജന്റുമാരുടെ കമ്മീഷനാണ് ഇതിൽ പ്രധാനം. ഇങ്ങനെ കിഴിവുചെയ്തശേഷം നിക്ഷേപിക്കുന്നതുകയിൽനിന്നുള്ള ആദായം സ്വാഭാവികമായും കുറവായിരിക്കും. ദീർഘകാലയളവിൽ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയാക്കാൻ അതുകൊണ്ടുതന്നെ കഴിയാതെവരും. യുലിപ്-ഒരു ഉദാഹരണം വയസ്സ്-35 വാർഷിക പ്രീമിയം-50,000 രൂപ സം അഷ്വേഡ്-5 ലക്ഷം യുലിപിന് ഈടാക്കുന്ന വിവിധ ചാർജുകളാണ് താഴെയുള്ള പട്ടികയിൽ നൽകിയിട്ടുള്ളത്. ഈചാർജുകളൊന്നും രഹസ്യമായി ഈടാക്കുന്നതല്ല. എങ്കിലും പോളിസി പേപ്പറുകളിൽ വേണ്ടത്ര പാധാന്യം ഇവയ്ക്ക് നൽകികാണാറില്ല. ഈ നിരക്കുകളെല്ലാം ഉൾപ്പടെ7 ശതമാനത്തോളം തുക കഴിഞ്ഞ് ബാക്കിയുള്ളതാണ്നിക്ഷേപത്തിനായി പരിഗണിക്കുന്നത്. യുലിപ്-ഈടാക്കുന്നചാർജുകൾ ചാർജുകൾ ആദ്യവർഷം 2-3 വർഷം 4-5 വർഷം 6-10 വർഷം 11 വർഷം മുതൽ പ്രീമിയം അലോക്കേഷൻ ചാർജ് 5-6(%) 4-5(%) 3-4 (%) 1-2 (%) ഇല്ല ഫണ്ട് മാനേജുമെന്റ് ചാർജ് 1.35 ശതമാനം പോളിസി അഡ്മിൻ ചാർജ് മാസംതോറും 50 രൂപ മോർട്ടാലിറ്റി ചാർജ് ഇൻഷുർ ചെയ്യുന്നഓരോ 1000 രൂപയ്ക്കും 1.43 ശതമാനം അടച്ചപ്രീമിയം വർഷം 50,000 രൂപ ബാക്കി നിക്ഷേപിക്കുന്നതുക 45,510 46010 46510 47510 48010 ഇതിൽനിന്ന് വ്യക്തമാകുന്നത്: 10 വർഷംകൊണ്ട് നിങ്ങൾ അടയ്ക്കുന്നത് 5 ലക്ഷം. ചാർജുകളെല്ലാം കിഴിച്ച് നിക്ഷേപിക്കുന്നതാകട്ടെ 4.68 ലക്ഷവും. പകരം എന്ത്? എപ്പോഴും ഇൻഷുറൻസിനെയും നിക്ഷേപത്തെയും രണ്ടായി കാണുന്നതാണ് നല്ലത്. ആശ്രിതരായി കുടുംബമുണ്ടെങ്കിൽ ആവശ്യമുള്ള പരിരക്ഷ(വാർഷിക വരുമാനത്തിന്റെ 20 ഇരട്ടിയെങ്കിലും)യ്ക്കായി ടേം പ്ലാൻ എടുക്കുക. ഭാക്കിയുള്ള തുക മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുക. അതുമല്ല, നിങ്ങൾക്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താൽപര്യമില്ലെങ്കിൽ ടേം പ്ലാനിൽ ചേർന്നശേഷം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ(പിപിഎഫ്)നിക്ഷേപിക്കുക. എൻഡോവ്മെന്റ് പ്ലാനിനേക്കാൾ ആദായം ഇങ്ങനെ ചെയ്താൽ ലഭിക്കും. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്ന ഏജന്റുമാർ നിരവധിയുണ്ട്. ഫീഡ്ബാക്കായി ലഭിക്കുന്ന ഇ-മെയിലുകളിൽ പലരും പറയുന്നത് അവർ നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്വൽ ഫണ്ടിലെന്നാണ്. ഏജന്റ് അവരെ ചേർത്തിയിരിക്കുന്നത് യുലിപിലാണെന്നകാര്യം പോലും പല നിക്ഷേപകർക്കും അറിയില്ല. മ്യൂച്വൽ ഫണ്ടിന് ദോഷപ്പേര് മിച്ചം. ഏജന്റുമാർ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചറിയാൻ നെറ്റിൽ പരതുക. എളുപ്പമാർഗം അതാണ്. അപ്പോഴറിയാം അത് ഏതുതരത്തിലുള്ള നിക്ഷേപ പദ്ധതിയാണെന്ന്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതിയാണെങ്കിൽ പറയുക നോ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2slnOX2
via IFTTT

സെന്‍സെക്‌സില്‍ 156 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 156 പോയന്റ് നേട്ടത്തിൽ 40977ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 12086ലുമെത്തി. ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 154 ഓഹരികൾ നഷ്ടത്തിലുമാണ്. 32 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സിപ്ല, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ബിപിസിഎൽ, എസ്ബിഐ, റിലയൻസ്, ഒഎൻജിസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനം ഉയർന്നു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരമാമായി ഇടക്കാല കരാർ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.

from money rss http://bit.ly/2OLlboU
via IFTTT

ലാഭമെടുപ്പ്: റെക്കോഡ് നേട്ടത്തില്‍നിന്ന് വിപണി താഴെപ്പോയി

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്ന് 41,000 കടന്ന സെൻസെക്സ് വൈകാതെ നഷ്ടത്തിലായി. 67.93 പോയന്റ് താഴ്ന്ന് 40,821.30ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 36.10 പോയന്റ് താഴ്ന്ന് 12037.70ലെത്തി. ലാഭമെടുപ്പിനെതുടർന്നുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1403 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഭാരതി എയർടെൽ, ഗ്രാസിം, ബിപിസിഎൽ, പവർഗ്രിഡ്, സൺ ഫാർമ, എംആന്റ്എം, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. Profit-booking: Markets slip from record gains

from money rss http://bit.ly/34mtxdj
via IFTTT

തൃശ്ശൂരിൽ ഉത്സവമാകും രാത്രിഷോപ്പിങ്‌

ക്രിസ്മസ്-പുതുവർഷ രാത്രികളിലെ കുളിർ കാറ്റേറ്റ്, വാഹനത്തിരക്കൊഴിഞ്ഞ നഗരവീഥികളിലൂടെ അലസമായ നടത്തം. ഒപ്പം നിങ്ങൾക്കായി തുറന്നു വെച്ചിരിക്കുന്ന ഷോപ്പിങ് ഇടങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടാം. വിദേശരാജ്യങ്ങളിലേയും ബെംഗളൂരുവിലേയും നൈറ്റ് ഷോപ്പിങ്ങുകളെക്കുറിച്ച് കേട്ട് ഹരം കൊണ്ടിട്ടില്ലേ. കോഴിക്കോട് മിഠായിത്തെരുവിലെ പെരുന്നാൾ രാത്രികളിലെ കച്ചവടത്തിരക്കും ചിലരെങ്കിലും അനുഭവിച്ചിരിക്കും. കേട്ടുകേട്ട് ഹരം കൊണ്ട ഈ ഷോപ്പിങ് രാവുകൾ നമ്മുടെ തൃശ്ശൂരിലേയ്ക്കുമെത്തുന്നു. സന്ധ്യയോടെ കടയടച്ച് കൂടണയുക എന്ന തൃശ്ശൂർ നഗര സംസ്കാരത്തിന് ബദലൊരുങ്ങുന്നു. ചേംബർ ഓഫ് കൊമേഴ്സും തൃശ്ശൂർ കോർപ്പറേഷനും തൃശ്ശൂരിലെ വ്യാപാരിവ്യവസായി സംഘടനകളും ചേർന്നാണ് ഷോപ്പിങ് രാവുകളൊരുക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് നഗരത്തിൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നത്. നഗരത്തിന്റെ രണ്ടരകിലോമീറ്റർ പരിധിക്കുള്ളിൽപ്പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തൻ മാർക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കും. വൈകീട്ട് ആറുമുതലാണ് നൈറ്റ് ഷോപ്പിങ് ഉത്സവം സജീവമാവുക. രാത്രി തുറന്നിരിക്കുമെങ്കിലും ഈ കച്ചവടസ്ഥാപനങ്ങളെല്ലാം പകലും സാധാരണപോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം നൈറ്റ് ഷോപ്പിങ് സമയമായ ആറുമുതൽ കടകളിൽ പ്രത്യേക ഓഫറുകളുണ്ടായിരിക്കും. ചെറുകിട, വൻകിട എന്നീ വ്യത്യാസമില്ലാതെ വ്യാപാരരംഗത്ത് മാറ്റം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നതിനാൽ വ്യാപാരികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖസ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. സീറോ വേയ്സ്റ്റ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്ന നൂതന ആശയം നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലാണ് ചേംബർ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സംഘടനകളും. കടകളും പരിസരങ്ങളും റോഡുകളും ശുചീകരിച്ച് നഗരം വൃത്തിയാക്കുകയാണ് പ്രാരംഭനടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും നേതൃത്വം നൽകും. മാലിന്യ നിക്ഷേപത്തിന് ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഉപഭോക്താക്കളിൽ ശുചിത്വശീലം വളർത്താനാണിത്. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. ഇ-ടോയ്ലറ്റുകളും സ്ഥാപിക്കും. വർണവെളിച്ചവും കലാപരിപാടികളും ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാൻ സ്വാഗതകമാനങ്ങളും അലങ്കാരങ്ങളും തയ്യാറാക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും. ചിത്രരചന, കഥ, കവിത, സംഗീതം, നടത്തം, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി നടത്തും. വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. പുഴയ്ക്കൽ പാടത്ത് മഡ് റേസ് നടത്തും. ഓഫറുകളാൽ സമൃദ്ധം കടകളിൽ വിലക്കിഴിവ് ലഭിക്കും. ആകർഷകമായ ഓഫറുകൾ ഒരുക്കും. നിശ്ചിതതുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഗിഫ്റ്റ് വൗച്ചറുകൾ നൽകും. ഓപ്പൺ ബിൽഡിങ്ങിൽ കടക്കാർ തങ്ങളുടെ ഓഫറുകൾ പ്രദർശിപ്പിക്കാനും ലേലം വിളിച്ച് സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കും. വാഹനങ്ങളിൽ സൗജന്യയാത്ര നൈറ്റ് ഷോപ്പിങ്ങിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്. നഗരത്തിലെ പേ ആൻഡ് പാർക്ക് സംവിധാനം ഇതിനായി ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തൻപള്ളി, ലൂർദ് പള്ളി, തേക്കിൻകാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാകും. ഷോപ്പിങ്ങിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. രാത്രി ഓൺലൈൻ അത്താഴത്തിന് നിയന്ത്രണം ഗുണനിലവാരമുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി പ്രത്യേക ആകർഷണങ്ങളുമൊരുക്കും. ഷോപ്പിങ് ദിവസങ്ങളിൽ വൈകീട്ട് ആറിന് ശേഷം ഓൺലൈൻ വ്യാപാരം വഴിയുള്ള അത്താഴമെത്തിക്കൽ നിയന്ത്രിക്കും. ഇതിനായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ട്. റൗണ്ടിൽ നിറയും കേക്ക് സമാപനദിവസമായ ജനുവരി 15-ന് ബേക്കറി മാനുഫാക്ചറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ രണ്ടേമുക്കാൽ കിലോമീറ്റർ നീളത്തിൽ കേക്ക് തയ്യാറാക്കും. ഷോപ്പിങ് ഫെസ്റ്റിവലിനെത്തുന്നവർക്ക് കേക്ക് മുറിച്ച് കഴിക്കാനാവും. ഗിന്നസ് റെക്കോഡിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പുൽക്കൂടുകളും കരോളും ക്രിസ്മസ് കാലമായതിനാൽ പല പള്ളികളിലെയും സ്ഥാപനങ്ങളിലെയും പുൽക്കൂടുകൾ നഗരത്തിൽ സ്ഥാപിക്കും. ഷോപ്പിങ്ങിനെത്തുന്നവർക്ക് ഒരു മാസം മുഴുവൻ ഇത് കാണാനുള്ള സൗകര്യമൊരുക്കും. ക്രിസ്മസ് കരോളുകൾ റൗണ്ടിലെത്തി നഗരത്തിലാകെ കറങ്ങും. ബെല്ലി ഡാൻസ് കാണാം, ഫ്ളാഷ് മോബിൽ മത്സരിക്കാം ബെല്ലി ഡാൻസ് തുടങ്ങിയ യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തരൂപങ്ങൾ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്ന തെരുവുകളിൽ അരങ്ങേറും. ഫ്ളാഷ് മോബ് മത്സരങ്ങളും നടത്തുമെന്ന് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് പ്രതിനിധി പി.എസ്. ജെനീഷ് പറഞ്ഞു. കച്ചവടം കുറഞ്ഞ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ വ്യാപാരരംഗം സജീവമാക്കി നിർത്തുകയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാനലക്ഷ്യം. ഓൺലൈൻ വഴിയുള്ള ഭക്ഷ്യസംസ്കാരം പൊടിപൊടിക്കുമ്പോൾ വിപണി പലപ്പോഴും വമ്പന്മാരിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന സാഹചര്യമുണ്ട്. പ്രളയത്തിനും വെള്ളക്കെട്ടിനും ശേഷം വ്യാപാരമേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അതിനെ മറികടക്കാനുള്ള ശ്രമം കൂടിയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റ്. ടി.ആർ. വിജയകുമാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നൈറ്റ് ലൈഫാണ് ആസ്വാദ്യം എല്ലാവരും ജോലിയുടെ ഭാഗമായി പകൽസമയങ്ങളിൽ വലിയ തിരക്കിലാണ്. അവർക്കൊന്നിനും സമയം കിട്ടുന്നില്ല. ആകെ ഒഴിവുള്ളസമയം രാത്രിയാണ്. മിക്കവരും ഇപ്പോൾ നൈറ്റ് ലൈഫാണ് ആസ്വദിക്കുന്നത്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് അതുകൊണ്ടുതന്നെ എല്ലാവരും ഇഷ്ടപ്പെടും. സരസ്വതി വിശ്വനാഥൻ, പാചകവിദഗ്ധ, കോട്ടപ്പുറം ഗ്രീൻ ഗാർഡൻ സ്ത്രീസൗഹൃദമാവണം ഫെസ്റ്റിവൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നത് മികച്ച ആശയം തന്നെയാണ്. സ്ത്രീസൗഹാർദമായിരിക്കണം ഇത്. സ്ത്രീകൾക്ക് രാത്രിയിൽ പുറത്തിറങ്ങി നടക്കാനുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണം. അത് തൃശ്ശൂർ കോർപ്പറേഷനും പോലീസ് വകുപ്പും ചേർന്ന് ഉറപ്പാക്കണം. അഭിലാഷ് ഗോവിന്ദ് സിനിമാ സംവിധായകൻ, തൃശ്ശൂർ അടിസ്ഥാനസൗകര്യമൊരുക്കും നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിനാവശ്യമായ കുടിവെള്ളം, പ്രാഥമികസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കോർപ്പറേഷൻ ഒരുക്കും. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട തുടങ്ങിയ ജങ്ഷനുകളിൽ സ്റ്റാളുകൾ കെട്ടാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കും. അജിതാ വിജയൻ മേയർ

from money rss http://bit.ly/2DjZ4AO
via IFTTT

Monday 25 November 2019

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു

മുംബൈ: ചരിത്രത്തിൽ ഇതാദ്യമായി സെൻസെക്സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്നതാണ് മികച്ച ഉയരം കുറിക്കാൻ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വർധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാർമ, ലോഹം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.6 ശതമാനംവരെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ്-ചൈന വ്യാപാര യുദ്ധം സമവായത്തിലെത്തുമെന്ന പ്രതീക്ഷ വ്യാപിച്ചതിനെതുടർന്ന് യുഎസ് ഓഹരി സൂചികയായ വാൾ സ്ട്രീറ്റ് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇത് ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. സീ എന്റർടെയൻമെന്റ്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, എൽആന്റ്ടി, ടിസിഎസ്, സൺ ഫാർമ, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്. Sensex crossed the 41,000 mark for the first time in history

from money rss http://bit.ly/34l4xDd
via IFTTT

റിട്ടയര്‍മെന്റ് കാലയളവില്‍ സന്തോഷത്തോടെ ജീവിക്കാന്‍

റിട്ടയർചെയ്ത ബാങ്ക് മാനേജരുടെ ഫോൺകോൾ എന്നെ ആശ്ചര്യപ്പെടുത്തി. 'സ്മാർട്ട് മണി' കോളത്തിന്റെ സ്ഥിരം വായനക്കാരനാണ് അദ്ദേഹമെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. തനിക്ക് റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുക നിക്ഷേപിച്ചിരിക്കുന്ന രീതികൾ എന്നോട് വിശദീകരിച്ചു. അതിൽനിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്ന കാര്യവും പറഞ്ഞതിന് ശേഷം 'ഇങ്ങനെയൊക്കെ മതിയോ' എന്ന് എന്നോട് ചോദിച്ചു. സാധാരണയായി ബാങ്ക് മാനേജർമാരോട് ജനം ചോദിക്കുന്ന ചോദ്യമാണിത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു: 'ഒതുങ്ങി ജീവിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. കാരണം, എന്റെ ബാല്യം അങ്ങനെയായിരുന്നു. പക്ഷേ, പിടിച്ചാൽ പിടിതരാത്ത ആരോഗ്യച്ചെലവുകളാണ് തന്നെ അസ്വസ്ഥമാക്കുന്നത്'. എന്തായാലും വാർധക്യകാലത്ത് വരുമാനം കുറവും ചെലവ്, പ്രത്യേകിച്ച് ആശുപത്രിച്ചെലവ് കൂടുതലും ആയതിനാൽ കരുതൽ ഉണ്ടാവുന്നത് നല്ലതാണെന്നും അതുകൊണ്ട് വിവിധ നിക്ഷേപങ്ങൾക്കൊപ്പം അടിയന്തര ഫണ്ട് ഉണ്ടാവണമെന്നും എന്നാൽ, ദൈനംദിനാവശ്യങ്ങൾക്കായി കുറച്ച് തുക മാറ്റണമെന്നും ഞാൻ പറഞ്ഞു. റിട്ടയർമെന്റ് കാലഘട്ടം ജീവിതത്തിലെ സായന്തന സമയമാണ്. അമിതമായ കണക്കുകൂട്ടലുകളേക്കാളുമപ്പുറം അത് തിരക്കിൽനിന്നൊഴിഞ്ഞ് സ്വസ്ഥമാകുന്ന നാളുകളാണ്. എന്നാൽ വെറുതെയിരുന്നാൽ ജീവിതം കൂടുതൽ പ്രശ്നമുഖമാകും. ഇതുവരെ ആർജിച്ച അവനുഭവസമ്പത്തും മനഃകരുത്തും അറിവും കൈമുതലായുണ്ട്. അതിനാൽ സന്തോഷകരമായതും മനസ്സിന് ഉല്ലാസം തരുന്നതുമായ ഇടപെടലുകൾ നടത്താവുന്നതാണ്. ഇന്ന് പണ്ടത്തേതിനേക്കാളധികമായി റിട്ടയർമെന്റ് ജീവിതവുമായി ബന്ധപ്പെട്ട് ലേഖനങ്ങളും പ്രഭാഷണങ്ങളും ലഭ്യമാണ്. രണ്ടുരീതിയിൽ ഈ കാലഘട്ടത്തെ സമീപിക്കാവുന്നതാണ്. ഒന്നാമത്തെ തലം ഓരോരുത്തർക്കും അഭിനിവേശമുള്ള അഥവാ പാഷനുള്ള കാര്യം കണ്ടെത്തി അതിനെ പിന്തുടരുക എന്നതാണ്. രണ്ടാമത്തേത് ഇഷ്ടമുള്ള കർമമേഖലയിൽ വീണ്ടും വ്യാപരിക്കാം എന്നതാണ്. അവിടെ നേതൃത്വത്തിന്റെയോ, സഹകരണത്തിന്റെയോ പിന്തുണയ്ക്കുന്നതിന്റെയോ ആയ നടപടികൾ സ്വീകരിക്കാവുന്നതാണ്. സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേകിച്ച് ജനസംഖ്യാ സാമ്പത്തികശാസ്ത്രരംഗത്ത് മുതിർന്ന പൗരന്മാരും അവരുമായി ഉടലെടുക്കുന്ന സാമ്പത്തിക വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ധാരാളം ആഗോളപഠനങ്ങൾ നടത്തിവരുന്നു. 'വാർധക്യ ജനസംഖ്യയുടെ സാമ്പത്തികശാസ്ത്രം' എന്ന പുസ്തകത്തിൽ ഡേവിഡ് ബ്ലൂം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിഭാസമായാണ് ഈ ബന്ധത്തെ വിവരിക്കുന്നത്. അതനുസരിച്ച് പ്രധാന സാമ്പത്തിക സൂചികകളായ തൊഴിൽ, വരുമാനം, സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, ഫിസ്കൽ ബാലൻസ് എന്നീ ഘടകങ്ങളെയെല്ലാം ഇവർ സ്വാധീനിക്കുന്നു. ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബർ ഒന്നാം തീയതി 'അന്താരാഷ്ട്ര വയോജനദിന'മായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തരകാലം മുതൽതന്നെ ഭാരതം സാമൂഹ്യസുരക്ഷാ പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി നടത്തപ്പെടുന്ന 'ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ' പദ്ധതി പോലുള്ള സേവനങ്ങൾ ചില ഉദാഹരണങ്ങളാണ്. 1999 ജനുവരി 13-ന് ഭാരതസർക്കാർ വയോജനങ്ങൾക്കായുള്ള ദേശീയനയം അംഗീകരിച്ചു. ഭരണഘടനാ വ്യവസ്ഥകൾക്കു പുറമെ പെൻഷൻ ഭവനങ്ങൾ പോലുള്ള നിരവധി സംവിധാനങ്ങളും നടപ്പിലാക്കുന്നു. കേരളത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള ആദ്യത്തെ നയരേഖ 2006-ൽ നിലവിൽവന്നു. പിന്നീട് ഭേദഗതികളോടെ 2013-ൽ പുതിയ വയോജന നയം പാസാക്കി. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ 'വയോമിത്രം', 'വയോഅമൃതം' എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കുന്നു. വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്. സ്വകാര്യമേഖലയിലും ബാങ്ക് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങൾ വഴിയായും നിരവധി റിട്ടയർമെന്റ് സ്കീമുകൾ ഉണ്ട്. വാർധക്യകാല സംരക്ഷണം സ്വന്തം ഉത്തരവാദിത്വമായി കരുതി ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ആഗോളസാമ്പത്തിക വ്യവസ്ഥിതിയുടെ മാറ്റത്തിന്റെ ഈ നാളുകളിൽ തൊഴിലന്വേഷകരായും മെച്ചപ്പെട്ട തൊഴിൽ സംസ്കാരം ലഭ്യമാക്കാനുമായി യുവതലമുറ 'ലോകമേ തറവാട്' എന്ന രീതിയിൽ പലായനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഇത് മറ്റൊരു കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അനിവാര്യമായ നൂതന മുഖമാണ്. കാർഷികയുഗത്തിൽ അന്യദേശത്ത് പോയി പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ മുതൽ, മക്കൾക്കുപോലും വേണ്ടാതായി. ഭൂമിയിൽ ഇപ്പോൾ കൃഷിചെയ്യാൻ മക്കളെപ്പോലും കിട്ടാത്ത സ്ഥിതിയാണ്. പഴയ തലമുറയുടെ അഭിപ്രായത്തിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, അവരുടെ ജോലിയിടങ്ങളിൽച്ചെന്ന് മക്കളോടൊപ്പം ജീവിക്കാമെന്നുവച്ചാൽ ടൂറിസ്റ്റ് വിസയായി ലഭിച്ച ആറുമാസം ചെലവിടുന്നതുതന്നെ വളരെ വിഷമിച്ചാണ്. മനഃശക്തി കുറഞ്ഞുവരുന്നതുപോലെ സ്വയം തോന്നുന്ന നാളുകളിൽ പെരുമാറ്റവ്യത്യാസം കണ്ട് കളിയാക്കുന്ന മക്കളെയോർത്ത് പരിതപിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ഗുണമേന്മയുള്ള ജീവിതം വാർധക്യത്തിലും ഉണ്ടാകാൻ സർക്കാർ സംവിധാനങ്ങൾക്കുപുറമെ സ്വകാര്യവും വ്യക്തിപരവുമായുള്ള പരിശ്രമം ആവശ്യമാണ്. യൗവനത്തിൽ നിരവധി ജീവിതപ്രശ്നങ്ങൾമൂലം ജീവിക്കാനാകാഞ്ഞവർക്ക് സായന്തനത്തിന്റെ തണൽ നൽകാനാവണം എന്നത് ഒരു സാമ്പത്തികപ്രശ്നം തന്നെയാണ്. ഓർക്കുക, ആയുർദൈർഘ്യത്തിലുള്ള വളർച്ച വലിയൊരു സാമൂഹ്യമൂലധനമാണ്. അത് വേണ്ടരീതിയിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടണം. ആരോഗ്യ പോളിസികൾ ഉൾപ്പെടെയുള്ള നിക്ഷേപമാർഗങ്ങളിൽ ചേരുമ്പോൾ നിലവിലുള്ള കടബാധ്യതകൾ കണക്കിലെടുക്കണം. നിരവധി പോളിസികളുള്ളപ്പോൾ നിക്ഷേപം സുരക്ഷിതമോ എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചുമക്കൾക്ക് സമ്മാനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കൈവശം ദൈനംദിനാവശ്യത്തിനുള്ള നീക്കിയിരുപ്പ് ഉണ്ടാവണം. ചുരുക്കത്തിൽ വാർധക്യം ബാധ്യതയാകാതെ സാധ്യതയാക്കുക എന്നതാണ് പ്രധാനപ്പെട്ടത്.

from money rss http://bit.ly/33lWRzk
via IFTTT

മുരിങ്ങ കിലോ 350 രൂപ, ഉള്ളി 100; മലയാളിക്ക് സാമ്പാർ പൊള്ളും

മലപ്പുറം:ഒരു സാമ്പാറുവെക്കാൻപോലും പറ്റാത്ത സ്ഥിതിയിൽ കേരളത്തിലെ അടുക്കളകൾ. സാമ്പാറിന് ആവശ്യമുള്ള വലിയഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളിൽ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ. മൊത്തവ്യാപാരികൾ 250 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നത്. കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. കേരളത്തിൽനിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവർധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഈ സീസണിൽ മുരിങ്ങ കേരളത്തിൽ വളരെ കുറവാണ്. തമിഴ്നാട്ടിൽനിന്നാണ് വലിയതോതിൽ കൊണ്ടുവരാറുള്ളത്. എന്നാൽ ഇത്തവണ തമിഴ്നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു. അതോടെ ഉള്ളതിന് വലിയ വിലയായി. കല്യാണങ്ങൾക്കും മറ്റും മാത്രമാണ് പേരിനെങ്കിലും കുറച്ച് മുരിങ്ങാക്കായ ഇപ്പോൾ വാങ്ങുന്നത്. വീടുകളിൽ ഉപയോഗിക്കാതായതോടെ ചില്ലറവ്യാപാര കടകളിലും മുരിങ്ങാക്കായ വെക്കാതായി. ചെന്നൈയിൽ ഉള്ളിക്ക് പൊന്നുംവില ചെന്നൈ: ചെന്നൈയിൽ ഉള്ളിവില േറാക്കറ്റ് കണക്കെ കുതിക്കുന്നു. മൊത്തവ്യാപാര കേന്ദ്രമായ കോയമ്പേട് ചന്തയിലും ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻച്ചത്രം വിപണിയിലും ചെറിയ ഉള്ളിയുടെ വില 120 രൂപയായും വലിയ ഉള്ളിയുടെ വില 100 രൂപവരെയായും ഉയർന്നു. ചില്ലറ വിപണിയിൽ വലിയ ഉള്ളിയുടെ വില 120 രൂപ മുതൽ 150 രൂപവരെയും ചെറിയ ഉള്ളിയുടെ വില 140 മുതൽ 170 രൂപവരെയുമാണ്. വില ഉയർന്നതോതിൽ തുടരുന്നതിനാൽ കോയമ്പേട് വിപണിയിൽ വിൽപ്പന കുറവായിരുന്നു. തമിഴ്നാട്ടിലേക്ക് ഉള്ളി കൊണ്ടുവരുന്നത് മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. മൂന്നിടത്തും കാലംതെറ്റി പെയ്ത കനത്തമഴ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വിളവെടുപ്പ് സമയത്ത് പെയ്ത മഴയിൽ ടൺ കണക്കിന് ഉള്ളി നശിച്ചുപോയി. മറ്റുസംസ്ഥാനങ്ങളിൽനിന്ന് കോയമ്പേട് ചന്തയിലേക്കുമാത്രം 80 ലോഡ് ഉള്ളിയാണ് ദിവസവും എത്തിച്ചിരുന്നത്. ഇപ്പോഴിത് 30 ലോഡായി കുറഞ്ഞു. മൊത്ത വ്യാപാരികൾ അന്യസംസ്ഥാനങ്ങളിൽനിന്ന് വലിയ ഉള്ളി വാങ്ങുന്നത് 70 മുതൽ 80 രൂപവരെ നൽകിയാണ്. ചെന്നൈയിൽ എത്തിക്കുമ്പോൾ കടത്തുകൂലിയടക്കം വില വർധിക്കും. വരും ദിവസങ്ങളിലും ഉള്ളിവില ഉയർന്നതോതിൽ തുടരുമെന്ന് കോയമ്പേടിലെ വ്യാപാരികൾ പറഞ്ഞു. 50 ടണ്ണിൽ കൂടുതൽ ഉള്ളി സൂക്ഷിച്ചാൽ നടപടി അതിനിടെ, മൊത്തവ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി സൂക്ഷിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി സെല്ലൂർ രാജു പറഞ്ഞു. വില നിയന്ത്രിക്കാനായി മറ്റുസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ഉള്ളി എത്തിക്കാനുള്ള നടപടികളെക്കുറിച്ച് ഭക്ഷ്യമന്ത്രി കാമരാജുമായി അദ്ദേഹം ചർച്ച നടത്തി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അമ്മ പച്ചക്കറി കടകളിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപ്പന നടത്താൻ പദ്ധതിയുണ്ടെന്നും സെല്ലൂർ രാജു പറഞ്ഞു.

from money rss http://bit.ly/34jgtoU
via IFTTT

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരം കുറിച്ചു

മുംബൈ: മുംബൈ സൂചികയായ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചു. മൂന്നുമണിയോടെ ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരമായ 40,866 പോയന്റിലെത്തി. 480 പോയന്റോളമാണ് സെൻസെക്സ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 144 പോയന്റ് ഉയർന്ന് 12,060 നിലവാലത്തിലെത്തി. നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയതും യുഎസ്-ചൈന വ്യാപാരക്കരാറിലെ പുരോഗതിയുമാണ് വിപണിയെ സ്വാധീനിച്ചത്. ഭാരതി എയർടെൽ(5 ശതമാനം), ടാറ്റ സ്റ്റീൽ (നാല് ശതമാനം), ഇൻഡസിന്റ് ബാങ്ക്( 2 ശതമാനം) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, ഒഎൻജിസി, യെസ് ബാങ്ക്, പവർ ഗ്രിഡ്, ബിപിസിഎൽ, വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex hits record high

from money rss http://bit.ly/2QNVred
via IFTTT

Sunday 24 November 2019

ആധര്‍ ആപ്പ് പരിഷ്‌കരിച്ചു: പുതിയത് ഡൗണ്‍ലോഡ് ചെയ്യാം

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ മൊബൈൽ ആപ്പ് പരിഷ്കരിച്ചു. ആധാർ നമ്പറിനൊപ്പം പേര്, ജനന തിയതി, വിലാസം, ഫോട്ടോ, വിലാസം തുടങ്ങിയവ വിവരങ്ങൾ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിലും പുതിയ ആപ്പ് ലഭ്യമാണ്. Uninstall any previously installed versions of the #mAadhaar app from your mobile. Download and install the #NewmAadhaarApp from: http://bit.ly/37yAUjN (Android) http://bit.ly/2OIPUD0 (iOS) pic.twitter.com/InTs5NwakL — Aadhaar (@UIDAI) November 19, 2019 പുതിയ ആപ്പിലെ സവിശേഷതകൾ 1. ആധാർ സർവീസ് ഡാഷ്ബോർഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിഭാഗം. 2. മൈ ആധാർ സെക് ഷൻ: നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം. എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്താലുള്ള നേട്ടം 1.നിങ്ങൾ എവിടെപോയാലും ആധാർ കാർഡ് കൂടെകൊണ്ടുപോകേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം എംആധാർ ആപ്പ് മതി. 2. ബയോമെട്രിക് വിവരങ്ങൾ താൽക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം. The #NewmAadhaarApp has two major sections: Aadhaar Services Dashboard - Single window for all Aadhaar online services applicable to any Aadhaar holder My Aadhaar Section - Personalised space for the Aadhaar profiles you add on your App for the selected profile. pic.twitter.com/kK3W3T9boY — Aadhaar (@UIDAI) November 20, 2019 3. ഏതെങ്കിലും കാരണത്താൽ ഒടിപി ഫോണിൽ ലഭിച്ചില്ലെങ്കിൽ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം. 30സെക്കൻഡ് മാത്രമായിരിക്കും ഇതിന് സമയം ലഭിക്കുക. 4. വിവരങ്ങൾ ചോരാതെതന്നെ ക്യുആർ കോഡ് ഉപയോഗിച്ച് വിശദാംശങ്ങൾ ഷെയർ ചെയ്യാനുള്ള അവസരം. 5. സന്ദേശംവഴിയോ ഇ-മെയിൽവഴിയോ ഇ-കെവൈസി ഷെയർ ചെയ്യാൻ ആപ്പിലൂടെ കഴിയും.

from money rss http://bit.ly/33ayAMw
via IFTTT

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെതുടക്കം. സെൻസെക്സ് 200 ലേറെ പോയന്റ് ഉയർന്ന് 40,561 പോയന്റിലെത്തി. 11,975 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഭാരതി എയർടെൽ, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യോപ് ഓഹരികൾ 0.4 ശതമാനത്തോളം ഉയർന്നു. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, വിപ്രോ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 200 pts

from money rss http://bit.ly/2XKr3mv
via IFTTT

എതിര്‍വാതങ്ങള്‍ക്കിടയിലും ദീര്‍ഘകാല ഊര്‍ജ്ജം നിലനിര്‍ത്തി ഇടത്തരം ഓഹരികള്‍

രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. ടെലികോം ഒഴികെ നിഫ്റ്റി 50 ലെ വൻകിട ഓഹരികൾ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭം (PAT) പ്രതീക്ഷിച്ചതിലും ഭേദമായാണ് 10 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. വിശാല വിപണിയിലെ നിഫ്റ്റി 500ൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 20 ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 10 ശതമാനവും വളർച്ച രേഖപ്പെടുത്തി മുന്നിട്ടു നിന്നു. കോർപറേറ്റ് നികുതി ഇളവ്, അസംസ്കൃത വസ്തുക്കളുടെ വില കുറച്ച നടപടി, ഇടത്തരം ഓഹരികളിലേയും ബാങ്കുകൾ, ബാങ്കിംങ്ഇതര ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ തുടങ്ങിയഘടകങ്ങളാണ് ഈ വളർച്ചയ്ക്കു കാരണം. രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾക്കു ശേഷം ചെറുകിട, ഇടത്തരം ഓഹരികളുടെ റേറ്റിംഗ് അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് പ്രതീക്ഷയുടെ താഴെയായ ഇവയുടെ വിലകളുടെ ദൃഢതയും 2021 സാമ്പത്തിക വർഷത്തിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് ഈ പ്രവണതയ്ക്കു കാരണം. വില നിർണയം ആകർഷകമാവുകയും ഓഹരി വിൽപനക്കു ശേഷം എണ്ണ സംസ്കരണ ശാലകളുടേയും വിതരണക്കമ്പനികളുടേയും ഓഹരിവിലകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നതിനാൽ എണ്ണ, വാതക മേഖലയിലും അനുകൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇൻഷൂറൻസ്, വിൽപനാനന്തര സേവന രംഗങ്ങളിലും ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ആദ്യ ഘട്ടത്തിൽ ഈ രംഗത്ത് കൂടുതൽ കടന്നു കയറ്റം ഇല്ലാത്തതിനാൽ ദീർഘകാല കാഴ്ചപ്പാടിൽ ആരോഗ്യകരമായ വളർച്ചയാണു പ്രതീക്ഷിക്കുന്നത്. ദുർബലമായ ധന സ്ഥിതിയും കൂടിയ വിലയുമാണ ഇപ്പോൾ വിപണിയെ നിയന്ത്രിക്കുന്ന പ്രവണതകൾ. എന്നാൽ മുൻവാരത്തെയപേക്ഷിച്ച് ഇതത്ര രൂക്ഷമല്ല. സമ്പദ് വ്യവസ്ഥയുടെ കരുത്ത് വൻതോതിൽ ചുരുങ്ങിയതായി ഈ മാസം ഞങ്ങൾ പുറത്തു വിട്ട സുപ്രധാന കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വില സൂചിക റിസർവ് ബാങ്കിന്റെ ശരാശരി പ്രവചനത്തേക്കാൾ 4.65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇടക്കാലത്തേക്ക് സാമ്പത്തിക നയത്തെ ഇതു ബാധിക്കും. എന്നാൽ റിസർവ് ബാങ്ക് വില വർധനയേക്കാൾ ഇടക്കാല പരിധിയിൽ വളർച്ചയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിട. സെപ്തംബറിൽ വ്യാവസായിക വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് -4.3 ശതമാനമായി കുത്തനെ കുറയുകയുണ്ടായി. ഉൽപാദനവും ഉപഭോഗവുമെല്ലാം പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായി. രണ്ടാം പാദത്തിലെ മൊത്ത അഭ്യന്തര ഉൽപാദനം (GDP) പ്രഖ്യാപിക്കുമ്പോൾ അത് ഒന്നാം പാദത്തിലെ യഥാർത്ഥ നിരക്കായ 5 ശതമാനത്തിൽ താഴെ പോകുമെന്നാണ് കരുതപ്പെടുന്നത്. 2020 സാമ്പത്തിക വർഷത്തേക്കു റിസർവ് ബാങ്ക് കണക്കാക്കിയ വളർച്ചാ നിരക്ക് 6.1 ശതമാനമായിരുന്നു. ഇതിനിയും താഴ്ത്തി 5 ശതമാനത്തിനടുത്താക്കുമെന്നാണ് വിപണി കരുതുന്നത്. അതേസമയം നിഫ്റ്റി 50 ഒരു വർഷം മുന്നോട്ടുള്ള വിലയും വരുമാനവും തമ്മിലുള്ള അനുപാതം (P/E ) 19ഉം26ഉം12 മാസ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഹൃസ്വകാലയളവിൽ ഗതിമാറ്റത്തിന് ഏറെ അവസരം നൽകുന്നില്ല. കഴിഞ്ഞ ഒരു മാസം വിപണിയിലെ ഉയർന്ന 100 ഓഹരികൾ 3 ശതമാനം ലാഭം കാണിച്ചിട്ടുണ്ട്. ഇടത്തരം ഓഹരികൾ 5 ശതമാനം ലാഭം രേഖപ്പെടുത്തി. ഒരു വർഷം മുന്നോട്ടുള്ള P/E യിൽ 15ഃ കണക്കിന് വിലയിൽ ഇളവു നൽകിയതുകൊണ്ടും കൂടുതൽ പണം വരാൻ തുടങ്ങിയതോടെ ബാലൻസ്ഷീറ്റ് കരുത്താർജ്ജിച്ചതിനാലുമാണ് ഇതു സംഭവിച്ചത്. നിക്ഷേപകർക്ക് അപകട സാധ്യത നേരിടാനുള്ള കഴിവു ലഭിക്കുകയും ഓഹരികളിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തതോടെ ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രകടനം നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കു കുറഞ്ഞതോടെ ഇടനില വ്യാപാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. സാമ്പത്തിക നില വഷളായിരുന്നിട്ടും ക്രയവിക്രയം നടക്കുന്നത് ഇതുകൊണ്ടാണ്. അടുത്ത വർഷം വിപണിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എസ്സാർ-NCLT പ്രശ്നത്തിൽ സുപ്രിം കോടതിയിൽ നിന്നുണ്ടായ IBC (Insolvency and bankruptcy code) സംബന്ധിച്ച വിധി ദേശീയ കമ്പനി ട്രിബ്യൂണലിൽ (NCLT) കടം കൊടുക്കുന്നവർക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. കുഴപ്പത്തിലായ ആസ്തികളുടെ കാര്യത്തിൽ ത്വരിത നടപടികളെടുക്കാൻ ഇതു മൂലം സാധ്യമാകും. രാജ്യത്ത് വ്യാപാര അന്തരീക്ഷം സുഗമമാക്കാൻ ഇതു സഹായിക്കും. ഈ സാഹചര്യത്തിൽ നിഫ്റ്റി 50 കമ്പനികളുടെ ഓഹരി വില കൂടിയാലും പ്രാതികൂല്യം പരിമിതമായിരിക്കും. അടുത്ത ഒന്നു രണ്ടാഴ്ചകളിൽ വിപണി പരിധി അടിസ്ഥാനത്തിലായിരിക്കും നീങ്ങുക. അതായത്് നിഫ്റ്റി 50ൽ 11,600 നും 12,000 ത്തിനും ഇടയിലായിരിക്കും ക്രയവിക്രയം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2sc6svz
via IFTTT

ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടിയുടെ ആസ്തി; വിൽക്കാനൊരുങ്ങുന്നത് തുച്ഛ വിലയ്ക്ക്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കുക തുച്ഛമായ വിലയ്ക്കെന്ന് സൂചന. കൊച്ചി റിഫൈനറി ഉൾപ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളിൽ നിന്നായി 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. നിലവിലെ വിപണിവില അനുസരിച്ച് ഇതിന് ലഭിക്കുക 60,000 കോടി രൂപയിൽ താഴെ മാത്രമാണ്. 25 ശതമാനം പ്രീമിയം ലഭിച്ചാൽപ്പോലും വില 75,000 കോടി രൂപയിലൊതുങ്ങും. ഗുജറാത്തിൽ ഒരു റിഫൈനറി മാത്രമുള്ള എസ്സാർ ഓയിലിനെ 2017-ൽ 86,000 കോടി രൂപയ്ക്കാണ് റഷ്യയിലെ റോസ്നെഫ്റ്റും പങ്കാളികളും ചേർന്ന് ഏറ്റെടുത്തത്. കടബാധ്യതയിൽപ്പെട്ട് ഉലഞ്ഞ എസ്സാറിന് ഉണ്ടായിരുന്നത് വെറും 3,500 ഇന്ധന പമ്പുകൾ മാത്രമായിരുന്നു. ആ സ്ഥാനത്താണ് 15,087 വിപണന കേന്ദ്രങ്ങളും 6,000 കോടി പാചകവാതക വിതരണ ഏജൻസികളും 52 എൽ.പി.ജി. ബോട്ടിലിങ് കേന്ദ്രങ്ങളും 56 വിമാന ഇന്ധന (എ.ടി.എഫ്.) വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളുമുള്ള ബി.പി.സി.എല്ലിനെ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനുപുറമെ, കണ്ണൂർ വിമാനത്താവള കമ്പനിയിൽ 21.6 ശതമാനവും പെട്രോനെറ്റ് എൽ.എൻ.ജി.യിൽ 12.5 ശതമാനവും ഓഹരി ഉൾപ്പെടെ 22 സംയുക്ത സംരംഭങ്ങളുമുണ്ട്. 2018-19 സാമ്പത്തിക വർഷം 7,802 കോടിയും 2017-18-ൽ 9,008 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. വാർഷിക വിറ്റുവരവ് 3.50 ലക്ഷം കോടി രൂപയ്ക്കടുത്താണ്. മൂല്യനിർണയത്തിന് 50 ദിവസം സ്വകാര്യവത്കരണത്തിന് മുന്നോടിയായി ബി.പി.സി.എല്ലിന്റെ മൂല്യനിർണയത്തിന് കേന്ദ്രം ഉടൻതന്നെ ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിനായുള്ള താത്പര്യപത്രം ഈയാഴ്ച ക്ഷണിക്കും. ബി.പി.സി.എല്ലിന്റെ വിവിധ റിഫൈനറികളുടെയും പമ്പുകളുടെയും മറ്റ് ആസ്തികളുടെയും മൂല്യനിർണയം നടത്തി റിപ്പോർട്ട് നൽകാൻ 50 ദിവസത്തെ സമയമാകും ഇവർക്ക് ലഭിക്കുക. അതിനുശേഷമാകും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി താത്പര്യപത്രം ക്ഷണിക്കുക. ഇത് രണ്ട് ഘട്ടങ്ങളായാകും പൂർത്തിയാക്കുക. കൊച്ചി റിഫൈനറിക്ക് മാത്രം ഒന്നരക്കോടിയുടെ ആസ്തി ബി.പി.സി.എല്ലിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക് ഒന്നരക്കോടി രൂപയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്. എറണാകുളത്ത് അമ്പലമുകളിൽ ഏതാണ്ട് 1,500 ഏക്കറിലാണ് കൊച്ചി എണ്ണശുദ്ധീകരണ ശാല വ്യാപിച്ചുകിടക്കുന്നത്. വർഷം 1.55 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ് കൊച്ചി റിഫൈനറി. വിവിധ പെട്രോകെമിക്കൽ പദ്ധതികൾ ഉൾപ്പെടെ 33,000 കോടി രൂപയുടെ വികസന പദ്ധതികൾ ഇവിടെ പുരോഗമിക്കുന്നുണ്ട്. റിലയൻസിന്റെ റിഫൈനറിബിസിനസ് മേധാവിഇന്ന് കൊച്ചിയിൽ ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി ബിസിനസ് വിഭാഗം പ്രസിഡന്റ് പി.രാഘവേന്ദ്രൻ തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്നു. ബി.പി.സി.എല്ലിനെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രിയും രംഗത്തുണ്ടാകുമെന്ന വാർത്തകൾക്കിടയിലാണ് സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ 'സൗദി അരാംകോ'യുമായി ചേർന്നാവും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി റിലയൻസ് ബിഡ് ചെയ്യുകയെന്നാണ് അറിയുന്നത്. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ.) സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഘവേന്ദ്രൻ കൊച്ചി റിഫൈനറി മേധാവികളുമായി രഹസ്യചർച്ച നടത്തുന്നുണ്ട്. റിഫൈനറി സന്ദർശിക്കുമോ എന്ന് വ്യക്തമല്ല. roshan@mpp.co.in content highlights:bpcl privatisation

from money rss http://bit.ly/2XIKPyE
via IFTTT

Thursday 21 November 2019

പിഎംഎസില്‍ പിടിമുറുക്കി സെബി: മിനിമം നിക്ഷേപം 50 ലക്ഷമാക്കി

ന്യൂഡൽഹി: പോർട്ട് ഫോളിയോ മാനേജുമെന്റ് സർവീസ(പിഎംഎസ്)സിന്മേൽ സെബി കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തിൽനിന്ന് 50 ലക്ഷം രൂപയായി ഉയർത്തി. ഇതോടൊപ്പം കാലാവധിയും കുറച്ചിട്ടുണ്ട്. എന്നാൽ നിലവിലെ കരാർ പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് കാലാവധിയെത്തുന്നതുവരെ പഴയ നിർദേശം ബാധകമായിരിക്കും. തെറ്റായ വില്പനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ഉൾപ്പടെയുള്ളവ തടയുകയാണ് സെബിയുടെ ലക്ഷ്യം. പോർട്ട്ഫോളിയോ മാനേജർമാർക്ക് ഈടാക്കാവുന്ന കമ്മീഷനും പരിഷ്കരിച്ചിട്ടുണ്ട്. പോർട്ട് ഫോളിയോ മാനജേർമാരുടെ മൊത്തം ഇടപാട് മൂല്യം രണ്ടു കോടി രൂപയിൽനിന്ന് അഞ്ചു കോടി രൂപയുമായി ഉയർത്തിയിട്ടുമുണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലെ കടുത്ത നിബന്ധനകൾ പോർട്ട്ഫോളിയോ മാനേജർമാർക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വെൽത്ത് മാനേജർമാർ ഈരംഗത്ത് സജീവമായിരുന്നു. Sebi Hikes PMS Investment Size To Rs 50 Lakh

from money rss http://bit.ly/2O7F8aq
via IFTTT

ഡല്‍ഹിയില്‍ എടിഎം വാന്‍ തട്ടിക്കൊണ്ടുപോയി 80 ലക്ഷം കവര്‍ന്നു

ന്യൂഡൽഹി: എടിഎമ്മിൽ പണം നിറയ്ക്കാൻ ഉദ്യോഗസ്ഥർ പോയനേരത്ത് മോഷ്ടാക്കൾ വാൻ തട്ടിയെടുത്തു. 80 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഡ്രൈവർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പടെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടർ ഒന്നിലെ എടിഎമ്മിൽ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥർ പണമടങ്ങിയ വാൻ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്. വാനിൽ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാൻ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി രക്ഷപ്പെട്ടതായി പറയുന്നു. ATM van abducted in Delhi

from money rss http://bit.ly/2qz7264
via IFTTT

സിഎസ്ബി ഐപിഒ: ആങ്കര്‍ നിക്ഷേപകര്‍ 184 കോടി രൂപയുടെ ഓഹരികള്‍ വാങ്ങും

ന്യൂഡൽഹി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബിയുടെ ഐപിഒയ്ക്ക് ആങ്കർ നിക്ഷേപകർ 184 കോടി രൂപ നിക്ഷേപിക്കും. 24 ആങ്കർ നിക്ഷേപകരാണ് ഓഹരിയൊന്നിന് 195 രൂപ നിരക്കിൽ 94,54,080 ഓഹരികൾ വാങ്ങിയത്. ഒമേഴ്സ് അഡ്മിനിസ്ട്രേഷൻ കോർപ്പറേഷൻ, ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ട്രസ്റ്റി, ആക്സിസ് മ്യൂച്വൽ ഫണ്ട്, സുന്ദരം മ്യൂച്വൽ ഫണ്ട്, എച്ച്എസ്ബിസി, അശോക ഇന്ത്യ ഓപ്പർച്വൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് ഇത്രയും തുക നിക്ഷേപിക്കുന്നത്. ബാങ്കിന്റെ ഐപിഒ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. 26വരെ അപേക്ഷിക്കാം. 193-195 നിരക്കിലാണ് വില നിശ്ചയിക്കുക. 410 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഓഹരി ഉടമകൾ 385.71 കോടി മൂല്യമുള്ള 19.78 ദശലക്ഷം ഓഹരികൾ വിൽക്കും. ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ഏഡൽവെയ്സ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങൾ കൈവശമുള്ള ഓഹരികൾ മുഴുവൻ വിറ്റഴിക്കും. ബാങ്കിങ് മേഖലയിൽ 98 വർഷം പാരമ്പര്യമുള്ള ബാങ്കിന് സെപ്റ്റംബർ 30ലെ കണക്കുപ്രകാരം 1.3 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബാങ്കിന് ശക്തമായ സാന്നിധ്യമുള്ളത്. ഇതിൽ പകുതിയിലേറെ ശാഖകളും കേരളത്തിലാണ്. CSB Bank raises ₹184 crore from anchor investors ahead of IPO

from money rss http://bit.ly/336V4hd
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി മൂന്നാംദിവസവും നഷ്ടം. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,542ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 11,946ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലും ഇൻഫോസിസുമാണ് പ്രധാനമായും നഷ്ടത്തിൽ. ഇവയുടെ ഓഹരിവില ഒരു ശതമാനം താഴ്ന്നു. ചില മേഖലകളിൽ ലാഭമെടുപ്പ് തുടർന്നതാണ് വിപണിയെ ബാധിച്ചത്. എൻടിപിസി, സൺ ഫാർമ, പവർഗ്രിഡ് കോർപ്, യെസ് ബാങ്ക്, റിലയൻസ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, വേദാന്ത, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, യുപിഎൽ, ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex slips in early trade

from money rss http://bit.ly/37x9M4T
via IFTTT

ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ റോബോട്ടിക്‌സ്

കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ജീവിക്കാരെ നിയമിക്കാൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്റിക്രൂട്ട് എന്ന പുതിയ ഹ്യുമൻ റിസോഴ്സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തിൽമാത്രമാണ് എച്ച്ആർ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്. റോബോട്ടിക് ഇന്റർവ്യു, മാനസിക കഴിവുകൾ അളക്കൽ, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി യന്ത്രസഹായത്തോടെ നടത്തുമെന്ന് ഫെഡറൽ ബാങ്ക് എച്ച്ആർ ചീഫ് അജിത് കുമാർ കെ.കെ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ വ്യക്തിത്വ സവിശേഷതകൾ റോബോട്ടിക് അഭിമുഖങ്ങളിലൂടെയാണ് വിലയിരുത്തുക. നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ രക്ഷിതാക്കൾക്ക് എസ്എംഎസ് അയയ്ക്കുന്നതോടെയാണ് നിയമനനടപടി പൂർത്തിയാകുക. നിയമന ഉത്തരവുപോലും ചാറ്റ്ബോട്ടായിരിക്കും അയയ്ക്കുക. നടപ്പ് സാമ്പത്തികവർഷം ഒക്ടോബർവരെ 350 പ്രൊബേഷണറി ഓഫീസർമാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ഡിസംബറോടെ 350 പേരെകൂടി നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. Robotics to hire employees at Federal Bank

from money rss http://bit.ly/2O87C3V
via IFTTT

Wednesday 20 November 2019

റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി ലഭിക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

എനിക്ക് ഇപ്പോൾ 40 വയസ്സ് പ്രായമുണ്ട്. 60ാമത്തെ വയസ്സിൽ റിട്ടയർചെയ്യാൻ ഉദ്ദേശിക്കുന്നു. 20 വർഷത്തിലധികം എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. നിലവിൽ കാര്യമയാ നിക്ഷേപമൊന്നുമില്ല. ബാങ്കിൽ രണ്ടു ലക്ഷം രൂപയാണുള്ളത്. നാലുവർഷം കഴിയുമ്പോൾ വട്ടമെത്തുന്ന ഒരു ചിട്ടിയുണ്ട്. അപ്പോൾ അതിൽനിന്ന് നാലു ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞ് റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ യോജിച്ച എസ്ഐപി നിർദേശിക്കാമോ? മനോഹരൻ(ഇ-മെയിൽ) ശരാശരി 12 ശതമാനം ആദായം ലഭിക്കുമെന്ന് കരുതിയാൽ 60 വയസ്സാകുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ നിങ്ങൾ പ്രതിമാസം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടിവരിക 20,000 രൂപയാണ്. ഈ കാലയളവിൽ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 48 ലക്ഷം രൂപമാത്രമാണ്. 1.5 കോടി രൂപയോളം നിങ്ങൾക്ക് മൂലധന നേട്ടം ലഭിക്കുമെന്ന് ചുരുക്കം. നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ കാലാവധിയെത്തുമ്പോൾ മൂന്നു കോടി രൂപ ലഭിക്കും അപ്പോഴും നിക്ഷേപിച്ച തുകയ്ക്ക് മാറ്റമില്ല 48 ലക്ഷംതന്നെ. എന്നാൽ മൂലധന നേട്ടം 2.6 കോടിയായി ഉയരും. അതുമല്ല നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ രണ്ടു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 13,000 രൂപ വീതം നിക്ഷേപിച്ചാൽ മതി. സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാൻ ദീർഘകാലം(20 വർഷം) മുന്നിലുള്ളതിനാൽ മികച്ച ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാം. അത്യാവശ്യം റിസ്ക് എടുക്കാൻ മനസാന്നിധ്യമുള്ളയാളാണ് നിങ്ങളെങ്കിൽ മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. നിക്ഷേപിക്കാവുന്ന ഫണ്ടുകൾ ഡിഎസ്പി മിഡ് ക്യാപ് (പത്തുവർഷ ആദായം 15.28 ശതമാനം*) ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് (പത്തുവർഷആദായം 12.70 ശതമാനം*) എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (പത്തുവർഷ ആദായം17.56 ശതമാനം*) *റിട്ടേൺ കണക്കാക്കിയ തിയതി: 21 നവംബർ 2019 How much should I invest in a month for retirement?

from money rss http://bit.ly/2O7zepV
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. യുഎസ് സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്തതാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. സെൻസെക്സ് 32 പോയന്റ് നേട്ടത്തിൽ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 11996ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 778 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 628 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയ്ൻമെന്റ്, എൽആന്റ്ടി, എസ്ബിഐ, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബിപിസിഎൽ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഐടിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex in green, Nifty flat

from money rss http://bit.ly/3350Wrv
via IFTTT

ഇളവുകളോടെ വിദേശ കമ്പനികളെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ

മുംബൈ:അമേരിക്കൻ കമ്പനിയായ ടെസ്ലയടക്കം വിദേശ കമ്പനികളെ ഇളവുകളും സൗകര്യങ്ങളും നൽകി ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് എത്തിക്കാൻ കേന്ദ്രസർക്കാർനീക്കം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുതലാക്കി 324 കമ്പനികളെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാനെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. ആസ്ഥാനമായുള്ള ധനകാര്യസേവനസ്ഥാപനമായ 'ബ്ലൂംബെർഗി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ് ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ, നിക്ഷേപപ്രോത്സാഹന വകുപ്പ് ഇതിനായി തയ്യാറാക്കിയ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണിപ്പോൾ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഫാർമ കമ്പനികളായ എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ലൈൻ, ദക്ഷിണ കൊറിയയിലെ ഹൻവ കെമിക്കൽ കോർപ്പറേഷൻ, തയ്വാനിലെ ഹോൺ ഹായ് പ്രെസിഷൻ ഇൻഡസ്ട്രി തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും അവിടെനിന്ന് ഉത്പാദനം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ശ്രമിച്ചുവരികയാണ്. വിയറ്റ്നാമിലേക്കും മലേഷ്യയിലേക്കും പോകുന്ന കമ്പനികൾ ഇന്ത്യയെ അവഗണിക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും ഇവിടെയുള്ള തൊഴിൽനിയമങ്ങളുമാണ് ഈ കമ്പനികളെ ഇന്ത്യയിലെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ചുവപ്പുനാട ഒഴിവാക്കി കൂടുതൽ വിദേശനിക്ഷേപമെത്തിച്ച് രാജ്യത്തിന്റെ വളർച്ച രണ്ടക്കത്തിലെത്തിക്കുകയാണ് നടപടിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം വ്യവസായ ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ ഭൂമിബാങ്ക് തയ്യാറാക്കും. ഇതിൽ നിക്ഷേപം നടത്താനും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനും സർക്കാർ തയ്യാറാകും. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുനൽകും. നിലവിൽ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് കമ്പനികൾതന്നെ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പലപ്പോഴും ഇത് സമയനഷ്ടമുണ്ടാക്കുന്നു. ചെറുകിട സ്ഥലമുടമകളുടെ സമ്മതം വാങ്ങുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതെല്ലാം പരിഹരിച്ച് വ്യവസായസൗഹൃദാന്തരീക്ഷം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss http://bit.ly/2QJydFU
via IFTTT

സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരമായ 40,816.38 പോയന്റുവരെയെത്തി. നിഫ്റ്റിയും സമാനമായ ഉയരം കുറിച്ച് 12,038.60ലെത്തി. അവസാനം, സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 40,651.64ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 11,999.10ലുമാണ് ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരമായ 1571 രൂപയിലെത്തി. ജിയോ ഉൾപ്പെടുയള്ള ടെലികോം കമ്പനികൾ നിരക്കുയർത്താൻ തീരുമാനിച്ചതാണ് ഓഹരി വില വർധിപ്പിച്ചത്. ബിഎസ്ഇയിലെ 1190 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1339 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഊർം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകളാണ് നഷ്ടമുണ്ടാക്കിയത്. sensex gains 182 pts

from money rss http://bit.ly/2pAi5eZ
via IFTTT

ആലിബാബയുടെ ഹോങ്കോങ് ഐപിഒ: ലക്ഷ്യമിടുന്നത് 1,200 കോടി ഡോളര്‍

ഹോങ്കോങ്: ചൈനീസ് ഓൺലൈൻ ഭീമൻ ആലിബാബ ഹോങ്കോങ് ഐപിഒയുമായെത്തുന്നു. 13 ബില്യൺ(1300 കോടി) ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. പത്തുവർഷം മുമ്പ് ഓഹരി വിപണിയിലെത്തി റെക്കോഡ് തുക സമാഹരിച്ച കമ്പനിയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യുന്നത്. ഓഹരിയൊന്നിന് 176 ഡോളർനിരക്കിൽ 500 ദശലക്ഷം ഓഹരികൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഇൻഷുറൻസ് കമ്പനിയായ എഐഎ 2010ൽ 20.5 ബില്യൺ ഡോളർ നേടിയതായണ് ഹോങ്കോങ് സ്റ്റോക്ക് എക്ചേഞ്ചിലെ നിലവിലെ ഏറ്റവും വലിയ ഐപിഒ. കമ്പനിയുടെ ഓഹരി ന്യൂയോർക്കിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്ത തവണയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. Alibaba eyes $13 billion Hong Kong IPO

from money rss http://bit.ly/334RuEz
via IFTTT

പിഎംസി ബാങ്ക്: നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം

മുംബൈ: വായ്പ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം മരവിപ്പിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് നിക്ഷേപകർക്ക് ഒരു ലക്ഷം രൂപവരെ പിൻവലിക്കാം. ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിൻവലിക്കാൻ അനുവദിക്കുക. ഇതനായി അഡ്മിനിസ്റ്റേറ്ററെ സമീപിച്ചാൽമതി. മുംബൈ ഹൈക്കോടതിയിലാണ് ആർബിഐ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. നിലവിൽ 50,000 രൂപവരെയാണ് പിൻവലിക്കാൻ അനുമതി നൽകിയിരുന്നത്. വിവാഹം, വിദ്യാഭ്യാസം, ജീവിത ചെലവ് നിറവേറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് 50,000 രൂപവരെ പിൻവലിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആർബിഐ ആറുമാസത്തേയ്ക്ക് പിഎംസി ബാങ്കനുമേൽ നിയന്ത്രണം കൊണ്ടുവന്നത്. ആദ്യം 1000 രൂപയാണ് പിൻവലിക്കാൻ നിക്ഷേപകർക്ക് അനുമതി ലഭിച്ചത്. പിന്നീടത് 10,000 രൂപയും 50,000 രൂപയുമായി ഉയർത്തി. PMC Bank: Investors can withdraw up to Rs 1 lakh

from money rss http://bit.ly/37wirV8
via IFTTT

Tuesday 19 November 2019

പാഠം 48: ജീന്‍ ക്ലെമന്റിനെപ്പോലെ നിങ്ങള്‍ 120 വയസ്സിലേറെ ജീവിക്കുമോ?

നിങ്ങൾ എത്രവയസ്സുവരെ ജീവിക്കും? ന്യൂയോർക്കിലെ ആൻഡ്രെ ഫ്രാങ്കോയിസ് റാഫ്രെയ്ക്കുപറ്റിയ അബധം നിങ്ങൾക്ക് പറ്റാതിരിക്കാൻ ഇപ്പോഴേ ശ്രദ്ധിക്കുന്നത് നല്ലതാണ്. സംഭവമിങ്ങനെ. 90 വയസ്സുള്ള ജീൻ ക്ലെമന്റുമായി ആൻഡ്രെ ഒരുകരാറിലെത്തി. ന്യൂയോർക്കിലെ വിൻസെന്റ് വാൻഗോഗിലുള്ള അവരുടെ അപ്പാർട്ടുമെന്റ് സ്വന്തമാക്കാൻ അവർ മരിക്കുന്നതുവരെ പ്രതിമാസം 2,500 ഫ്രാങ്ക്(500 ഡോളർ) നൽകാമെന്നായിരുന്നു കരാർ. വളരെ ആകർഷകമായ കരാറായാണ് ആൻഡ്രെ ഇതിനെ കരുതിയത്. കാരണം 90 വയസ്സുള്ള ജീൻ ക്ലെമെന്റ് ഇനി അധികകാലം ജീവിക്കില്ലല്ലോ! പക്ഷേ, റാഫ്രെ 77ാമത്തെ വയസിൽ ലോകത്തോടു വിടപറഞ്ഞു. ജീനാകട്ടെ ആരോഗ്യവതിയായി അപ്പോഴും ജീവിതംതുടർന്നു. അതുവരെ 900000 ഫ്രാങ്ക് (1,84,000 ഡോളർ) അദ്ദേഹം ക്ലെമെന്റ് അമ്മൂമയ്ക്ക് നൽകിയിരുന്നു. എന്നിട്ടും അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായില്ല. വളരെ വിശാലമായ സൗകര്യങ്ങളുള്ള അങ്ങനെയൊരു അപ്പാർട്ടുമെന്റ് വാങ്ങാൻ അത്രയും തുക ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 77ാമത്തെ വയസ്സിൽ ആൻഡ്രെ മരിക്കുമ്പോൾ 120 വയസ്സുതികച്ച് അമ്മൂമ ഗിന്നസ് ബുക്ക് റെക്കോഡിട്ടു. 100 വയസ്സ് പിന്നിട്ടപ്പോഴും അവർ തികഞ്ഞ ആരോഗ്യവതിയായിരുന്നു. സൈക്കിളിലായിരുന്നു അപ്പോഴും അവരുടെ ഊരുചുറ്റൽ. 1995 ഡിസംബർ 29ന് ന്യൂയോർക്ക് ടൈംസാണ് ഈവർത്ത ലോകത്തെ അറിയിച്ചത്. കഥ അവിടെ നിർത്താം. ഇന്ത്യയിലേയ്ക്കുവരാം. 1970-75 കാലഘട്ടത്തിൽനിന്ന് 2012-16ലെത്തിയപ്പോൾ ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 49.7 വർഷത്തിൽനിന്ന് 68.7 വർഷത്തിലെത്തിയിരിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019 ഒക്ടോബർ 30നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കെടുത്തവർഷം പിന്നേയും കഴിഞ്ഞു. ശരാശരി ജീവിതായുസ്സ് വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്നു. ജീൻ ക്ലമെന്റിനെപ്പോലെ നിരവധിപേർ 80 ഉം 90ഉം വയസ്സുപിന്നിട്ട് ജീവിച്ചിരിക്കുന്നു. വലിയൊരു ചോദ്യം അത് നിങ്ങൾക്കുമുന്നിൽ ഉയർത്തുന്നുണ്ട്. ഇത്രയും നീണ്ട റിട്ടയർമെന്റ് കാലത്തിനായി എത്രതുക കരുതി വെയ്ക്കണം? എത്ര പണം നീക്കിവെയ്ക്കണം എത്രകാലം ജീവിച്ചിരിക്കുമെന്ന് കണക്കുകൂട്ടിയാലേ റിട്ടയർമെന്റുകാല ജീവിതത്തിന് എത്രപണം നീക്കിവെയ്ക്കണമെന്ന ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായപ്രകാരം ദീർഘകാലത്തെ റിട്ടയർമെന്റ് ജീവിതംതന്നെ മുന്നിൽകാണണം. ചുരുങ്ങിയത് ഒരു 85 വയസ്സുവരെയെങ്കിലും. പെൻഷൻ ആയതിനുശേഷം ജീവിക്കാൻ എത്രതുക നീക്കിവെയ്ക്കണമെന്ന് കണ്ടെത്തുന്നത് അതീവ സങ്കീർണമാണ്. അതുപോലതന്നെ ഗൗരവമായെടുക്കേണ്ട ഒന്നാണ് വിലക്കയറ്റം(പണപ്പെരുപ്പം)നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുമെന്നത്. നിങ്ങൾക്ക് നിലവിൽ 30വയസ്സ് പ്രായമുണ്ടെന്നിരിക്കട്ടെ. നിലവിൽ 50,000 രൂപയ്ക്ക് തുല്യമായ തുക 65ാമത്തെ വയസ്സിൽ ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ എത്രതുക വേണ്ടിവരും? നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം ആദായവും അതേസമയം പണപ്പെരുപ്പം ഏഴ് ശതമാനമാണെന്നും കരുതുക. 36,000 രൂപ ഇപ്പോഴേ ഇതിനായി നിക്ഷേപിക്കേണ്ടിവരും. നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ പ്രതിമാസം നീക്കിവെയ്ക്കേണ്ടിവരിക 12,600 രൂപയുമാണ്. നിങ്ങളുദ്ദേശിച്ച പണം കണ്ടെത്താൻ മറ്റുചില മാർഗങ്ങളുണ്ട്. ഒന്ന്. വൈകി റിട്ടയർ ചെയ്യുക. നിങ്ങൾ ശമ്പള ജോലിക്കാരനാണെങ്കിൽ ഇത് സാധ്യമാകില്ല. നേരത്തെ തീരുമാനിച്ചിട്ടുള്ള പെൻഷൻ പ്രായം ഉണ്ടാകും. അങ്ങനെവരുമ്പോൾ ജോലിയിൽനിന്ന് റിട്ടയർചെയ്തശേഷം മറ്റൊരു ജോലിയ്ക്ക് തയ്യാറാകുക. രണ്ടാമതായി, പെൻഷൻ കാലത്തെ ജീവിതത്തിനായി കൂടുതലായി നിക്ഷേപം നടത്തുക. ഇതാണ് കൂടുതൽ അനുയോജ്യം. എന്നാൽ അതിനായി പണം കണ്ടെത്താൻ നിലവിൽ നിങ്ങൾ ഇപ്പോഴത്തെ ജീവിതചെലവുകൾ ക്രമീകരിക്കേണ്ടിവരും. മൂന്നാമതായി, ജീവിത ചെലവുകൾ ക്രമീകരിച്ച് മികച്ച രീതിയിൽ നിക്ഷേപം നടത്തുക. പെൻഷനാകാൻ മുന്നിൽ വർഷങ്ങൾ നീണ്ടുകിടക്കുന്നുണ്ടെങ്കിൽ ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുക. ഹൃസ്വകാലയളവിൽ അതീവ നഷ്ടസാധ്യതയുളളതാണ് ഓഹരി നിക്ഷേപമെന്നകാര്യം ആദ്യം ഓർത്തുവെയ്ക്കുക. ദീർഘകാലം മുന്നിലുള്ളതുകൊണ്ടാണ് ഓഹരി നിക്ഷേപം മുന്നോട്ടുവെയ്ക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് പലരും റിട്ടയർമെന്റുകാല ജീവിതത്തിനായി ആശ്രയിക്കുന്നത്. എന്നാൽ 30-40 വയസ്സ് പ്രായമുള്ളവർക്ക് റിട്ടയർമെന്റിന് ദീർഘകാലം മുന്നിലുള്ളതിനാൽ മികച്ച ആദായം ലഭിക്കുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. ആസ്തി വിഭജനം റിട്ടയർമെന്റ് പ്ലാനിങിനായി ഓഹരി-ഡെറ്റ് പദ്ധതികളിൽ നിശ്ചിത ശതമാനംവീതം ആസ്തിവിഭജനം നടത്തണം. നഷ്ടസാധ്യത കുറഞ്ഞ പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികൾ റിസ്ക് കുറഞ്ഞവയിൽ ഉൾപ്പെടുത്താം. ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയ പദ്ധതികൾ ഉപേക്ഷിക്കണം. ഓഹരി അല്ലെങ്കിൽ ഹൈബ്രിഡ് പദ്ധതികൾ പരിഗണിക്കുമ്പോൾ ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ടുകളും നാഷണൽ പെൻഷൻ സിസ്റ്റവും(എൻപിഎസ്)ഉൾപ്പെടുത്താം. 80 സി പ്രകാരം വർഷംതോറുമുള്ള 1.50 ലക്ഷംരൂപയുടെ നികുതി ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിസിങ് സ്കീ(ഇഎൽഎസ്എസ്)മിൽ നിക്ഷേപിക്കുകയുമാകാം. നീട്ടിവെയ്ക്കരുത് വരുമാനം ലഭിച്ചുതുടങ്ങിയ അന്നുതന്നെ റിട്ടയർമെന്റ്കാല ജീവിതത്തിനായി നിക്ഷേപം തുടങ്ങണം. അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ ഇന്നുതന്നെ ആരംഭിക്കാം. പെൻഷൻപറ്റാൻ ഇനി അധികകാലമില്ലെങ്കിലും നി്കഷേപം തുടങ്ങാൻ മടിക്കേണ്ട. പെൻഷൻപറ്റിയശേഷം തുടക്കകാലങ്ങളിൽ ജീവിക്കാൻ രണ്ടാമതൊരു ജോലി തരപ്പെടുത്തുക. ഭാവിക്കായി അതിൽനിന്നുമൊരുവിഹിതം നീക്കിവെയ്ക്കുകയുമാകാം. feedbacks to: antonycdavis@gmail.com Lesson 48: How Long Will You Live After Being Pensioned?

from money rss http://bit.ly/346u2bo
via IFTTT

ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

ന്യൂഡൽഹി: തിരക്കുകൂടിയതോടെ ആധാർ സേവാ കേന്ദ്രങ്ങൾ ഇനി ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. നേരത്തെ ചൊവാഴ്ചകളിൽ സേവാ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേർക്ക് സേവനം ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺലൈൻവഴി ബുക്ക് ചെയ്താണ് സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ സമീപിക്കേണ്ടത്. പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ജനന തിയതി തുടങ്ങിയവ നൽകുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്. UIDAI-run #AadhaarSevaKendra now open all 7 days. These centres have capacity to service up to 1000 Aadhaar enrolment or update requests per day. Visit an #ASK today to experience Aadhaar services in a state-of-the-art environment. Book appointment from: http://bit.ly/2LXBu0F pic.twitter.com/2JflucB90W — Aadhaar (@UIDAI) November 15, 2019 ഓൺലൈൻവഴി ബുക്ക് ചെയ്യാം യുഐഡിഎഐയുടെ വെബ്സൈറ്റുവഴി നിലവിലുള്ള 19 ആധാർ സേവ കേന്ദ്രങ്ങളിലേയ്ക്ക് നിങ്ങളുടെ സമയം ബുക്ക് ചെയ്യാം. 2019 അവസാനത്തോടെ 53 കേന്ദ്രങ്ങളിലായി 114 സേവാ കേന്ദ്രങ്ങൾകൂടി തുടങ്ങുന്നതിന് പദ്ധതിയുണ്ട്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവ കേന്ദ്ര കണ്ടുപിടിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും യുഐഡിഎഐയുടെ പോർട്ടലിൽ ബുക്ക് അപ്പോയ്മെന്റ് പേജിലെത്തി വിവരങ്ങൾ നൽകണം. നിലവിൽ, ഡൽഹി, പട്ന, ബെംഗളുരു, ഹൈദരാബാദ്, ആഗ്ര, ചെന്നൈ, ഹിസാർ, ചണ്ഡിഗഢ്, ലക്നൗ, വിജയവാഡ, ഭോപ്പാൽ, ഡറാഡൂൺ, റാഞ്ചി, ഗുവാഹട്ടി, മൈസൂർ, ജെയ്പുർ എന്നിവിടങ്ങളിലാണ് കേന്ദങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്രം തിരഞ്ഞെടുത്താൽ മൊബൈൽ നമ്പർ നൽകി ദിവസം ബുക്ക് ചെയ്യാം. നിങ്ങളുടെ പ്രദേശത്ത് സേവാ കേന്ദം ഇല്ലെങ്കിൽ ഇന്ത്യയിലുടനീളം ആധാർ സേവകേന്ദ്രങ്ങൾ വൈകാതെ തുടങ്ങും. എങ്കിലും നിലവിൽ ഈ സൗകര്യം നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ ഇല്ലെങ്കിൽ തിരഞ്ഞെടുത്ത ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബിഎസ്എൻഎൽ കസ്റ്റമർ സെന്ററുകൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങലിൾ സേവനം ലഭിക്കും. ഈ സേവന കേന്ദ്രങ്ങൾ കണ്ടെത്താൻ യുഐഡിഎഐ പോർട്ടലിലെ ലൊക്കേറ്റ് എൻ റോൾമെന്റ് സെന്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പിൻകോഡ് നൽകുകയോ സ്ഥലത്തിന്റെയും ജില്ലയുടേയും പേര് നൽകുകയോ ചെയ്താൽ അടുത്തുള്ള സേവനകേന്ദ്രം കണ്ടെത്താം. Aadhaar Seva Kendras now open 7 days a week

from money rss http://bit.ly/2O2MFHl
via IFTTT

സെന്‍സെക്‌സില്‍ 155 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 155 പോയന്റ് നേട്ടത്തിൽ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 11,981ലും. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 37 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐഒസി, പവർ ഗ്രിഡ് കോർപ്, ഭാരതി ഇൻഫ്രടെൽ, എച്ച്പിസിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 155 pts

from money rss http://bit.ly/2OobvAA
via IFTTT

എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും നിരക്ക് കൂട്ടുന്നു

മുംബൈ: എയർടെല്ലിനും വോഡഫോണിനും പിന്നാലെ നിരക്കുകൂട്ടാൻ റിലയൻസ് ജിയോയും. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്ക് കൂട്ടുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ടെലികോം കമ്പനികളുടെ നിലനില്പുകൂടി പരിഗണിച്ചാണ് തീരുമാനം. ഡിസംബർ ഒന്നുമുതൽ നിരക്കുകൾ ഉയർത്താനാണ് വോഡഫോൺ ഐഡിയയും എയർടെല്ലും തീരുമാനിച്ചത്. അഞ്ചുവർഷത്തിനുശേഷമാണ് രാജ്യത്ത് ടെലികോം നിരക്കുകൾ വർധിപ്പിക്കുന്നത്. നിരക്കുയർത്തുമെന്ന വിവരം പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില ചൊവ്വാഴ്ച കുതിച്ചുകയറി. വോഡഫോൺ ഐഡിയ ഓഹരിവില ചൊവ്വാഴ്ചമാത്രം 34.68 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഓഹരിയൊന്നിന് 4.47 രൂപയിൽനിന്ന് 6.02 നിലവാരത്തിലേക്കെത്തി. എയർടെൽ ഓഹരിവില 7.36 ശതമാനം വർധിച്ച് 439.25 രൂപയിലാണ് 'ക്ലോസ്' ചെയ്തത്. ടെലികോം മേഖലയിലെ ശക്തമായ മത്സരത്തെത്തുടർന്ന് ഏറെക്കാലമായി രാജ്യത്തെ ടെലികോം നിരക്കുകൾ കുറഞ്ഞുനിൽക്കുകയായിരുന്നു. റിലയൻസ് ജിയോ സൗജന്യകോളുകളുമായി 2016 സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി. നിരക്കുകൾ കുത്തനെ കുറയ്ക്കാൻ അന്ന് രണ്ടു കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും ഏറ്റവും വലിയ കമ്പനിയായിരുന്ന എയർടെല്ലും നിർബന്ധിതമായി. Airtel, Vodafone and Jio have been hiking rates

from money rss http://bit.ly/37kOBmj
via IFTTT