121

Powered By Blogger

Monday 27 July 2020

പാഠം 84: 10ശതമാനത്തിലേറെ ആദായത്തിന് ആര്‍ഡിക്കുപകരം ഡെറ്റ് ഫണ്ടിലെ എസ്‌ഐപി

അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിർദേശം നൽകിയിട്ടുള്ളതിനാൽ ആർഡിയിലേയ്ക്കുള്ള പ്രതിമാസതുക മാസാമാസം നിശ്ചിത തിയതിയാകുമ്പോൾ ബാങ്ക് എടുത്തുകൊള്ളും. അഞ്ചുവർഷ കാലാവധിയുള്ള ആർഡി കഴിഞ്ഞമാസമാണ് കാലാവധിയെത്തിയത്. ബാങ്കിൽപോകാതെതന്നെ മെച്യൂരിറ്റിതുക തിരിച്ചെടുത്തു. നിക്ഷേപം തുടങ്ങയപ്പോഴുണ്ടായിരുന്ന എട്ടുശതമാനം പലിശ പ്രകാരം 3,69,309 രൂപ അശ്വതിയുടെ എസ്ബി അക്കൗണ്ടിലെത്തി. ഈകാലയളവിലാണ് സഹപ്രവർത്തകനായ വിനോദ് മ്യച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതിയിൽ ആർഡിക്ക് ബദലായി നിക്ഷേപം ആരംഭിച്ചത്. ഹ്രസ്വകാലയളവിലെ ലക്ഷ്യത്തിനായിഡെറ്റ് ഫണ്ടിലും ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടിലുമാണ് വിനോദിന് നിക്ഷേപമുള്ളത്. മ്യൂച്വൽ ഫണ്ടിൽ വിശ്വാസമില്ലാത്തതനാലാണ് അശ്വതി ആവഴി തിരഞ്ഞെടുക്കാതിരുന്നത്. ലഭിച്ച ആദായം ഇരുവരും താരതമ്യംചെയ്തു. കാലവധിയെത്തിയപ്പോൾ വിനോദിന് 3,86,049 രൂപയാണ് ലഭിച്ചത്. ഇതുപ്രകാരം ലഭിച്ച ആദായം 10.4ശതമാനമാണ്. ഇരുവരും പ്രതിമാസം 5000 രൂപവീതം 3 ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചത്. റിക്കറിങ് ഡെപ്പോസിറ്റ് ബാങ്കുകൾ നൽകുന്ന പ്രതിമാസ നിക്ഷേപ പദ്ധതിയാണ് ആർഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആവർത്തന നിക്ഷേപം(റിക്കറിങ് ഡെപ്പോസിറ്റ്). പ്രതിമാസം നിശ്ചിത തുകയാണ് ഇതിനായി നീക്കിവെയ്ക്കേണ്ടത്. നിക്ഷേപം തുടങ്ങുമ്പോൾതന്നെ കാലാവധിയെത്തുമ്പോൾ എത്രതുക ലഭിക്കുമെന്ന് അറിയാൻകഴിയും. എസ്ഐപി സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാനാണ് എസ്ഐപിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. പ്രതിമാസം, പാദവാർഷിക എന്നിങ്ങനെ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള അവസരം എസ്ഐപി നൽകുന്നു. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല, ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. അഞ്ചുവർഷത്തിൽകൂടുതൽ കാലയളവുള്ള ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഹ്രസ്വകാല(അഞ്ചുവർഷമോ അതിൽതാഴെയോ)ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. വ്യത്യാസം അറിയാം ആർഡി പ്രതിമാസം നിക്ഷേപിക്കുന്നതുകയും കാലാവധിയും റിക്കറിങ് ഡെപ്പോസിറ്റിൽ മുൻകൂട്ടി നിശ്ചയിക്കുന്നു. ആറുമാസംമുതൽ 10വർഷംവരെയുള്ള കാലാവധിയിൽ ആർഡി തുടങ്ങാം. നഷ്ടസാധ്യത തീരെ കുറഞ്ഞതായതിനാൽ നിക്ഷേപകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള പദ്ധതിയാണിത്. പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകളിലും പോസറ്റ് ഓഫീസിലും ആർഡി തുടങ്ങാൻ കഴിയും. നിക്ഷേ കാലാവധിക്കനുസരിച്ച് ആർഡിയുടെ പലിശയിൽ വ്യത്യാസമുണ്ടാകും. ആറമുതൽ ഏഴുശതമാനംവരെയാണ് ശരാശരി ബാങ്കുകൾ നൽകുന്ന പലിശ. ആർഡിയിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. ആദായം 10,000 രൂപയ്ക്കുമുകളിലാണെങ്കിൽ ടിഡിഎസ് ഈടാക്കി ബാക്കിയുള്ളതുകയാണ് ബാങ്കുകളിൽനിന്ന് ലഭിക്കുക. 20ശതമാനമോ 30ശതമാനമോ നികുതി സ്ലാബിലുള്ളയാളാണ് നിങ്ങളെങ്കിൽ ബാക്കിയുള്ളതുക നേരിട്ട് അടയ്കേണ്ടിവരും. എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാൻ. ആഴ്ചയിലോ പ്രതിമാസമോ മൂന്നുമാസംകൂടുമ്പോഴോ നിക്ഷേപിക്കാൻ അവസരമുണ്ട്. മിനിമം തുക 500 രൂപയാണ്. ചില ഫണ്ടുകളിൽ 100 രൂപമുതൽ എസ്ഐപിയായി അടയ്ക്കാം. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ ദീർഘകാല എസ്ഐപി നിക്ഷേപത്തിന് 12 മുതൽ 20ശതമാനം വരെ നേട്ടം ലഭിച്ചേക്കാം. വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ആദായത്തിൽ മാറ്റംവരാം. എന്നാൽ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഓഹരി ഫണ്ടുകളുടെ അത്രതന്നെ നഷ്ടസാധ്യതയില്ല. ഹ്രസ്വകാലയളവിൽ മികച്ച ആദായം ഡെറ്റ് ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാം. RD V/S SIP എസ്ഐപി ആർഡി​ പദ്ധതി റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടിലോ ഡെറ്റ് ഫണ്ടിലോ നിക്ഷേപം നടത്താം. നിശ്ചിത ആദായം ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതിയാണിത്. ചേരുമ്പോൾ നിശ്ചയിക്കുന്ന ആദായം കാലാവധിയെത്തുമ്പോൾ ലഭിക്കും. നഷ്ടസാധ്യത നിശ്ചിത ആദായം ഉറപ്പുനൽകാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലെ നിക്ഷേപത്തിന് കഴിയില്ല. ദീർഘകാല നിക്ഷേപമാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളും ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളും മികച്ച ആദായം നൽകിതായാണ് ഇതുവരെയുള്ള ചരിത്രം. നഷ്ടസാധ്യത കുറവാണ്. പലിശയുടെകാര്യത്തിലും പിന്നിൽതന്നെ. നിക്ഷേപ സാധ്യത നിശ്ചിത കാലാവധി നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിക്കാം. ദിനംപ്രതി, ആഴ്ചയിലൊരിക്കൽ, പ്രതിമാസം, മൂന്നുമാസത്തിലൊരിക്കൽ എന്നങ്ങനെ നിക്ഷേപത്തിന് അവസരമുണ്ട്. തുടങ്ങുമ്പോൾ നിശ്ചയിച്ചതുപ്രകാരമുള്ള തുക പ്രതിമാസം നിക്ഷേപിക്കാനാണ് കഴിയുക. പണമാക്കൽ പണമാക്കലിന്റെ കാര്യത്തിൽ ആർഡിയേക്കാൾ ഒരുപടിമുന്നിലാണ് മ്യൂച്വൽ ഫണ്ട് എസ്ഐപി. പിഴയൊന്നുംകൂടാതെതന്നെ എസ്ഐപി എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്ത് പണം തിരിച്ചെടുക്കാം. കാലാവധിയെത്തുംമുമ്പ് ക്ലോസ് ചെയ്ത് പണം പിൻവലിക്കാൻ ആർഡിയിലും കഴിയും. അങ്ങനെ ചെയ്യുമ്പോൾ ഒരുശതമാനംവരെ പിഴപലിശ നൽകേണ്ടിവരും. ആദായം ഓഹരി വിപണി, ഡെറ്റ് വിപണി എന്നിവയുമായി ബന്ധപ്പെട്ടാണ് എസ്ഐപിയിൽനിന്ന് ആദായം ലഭിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ പ്രവർത്തനവും ആദായത്തിൽ പ്രതിഫലിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്നുള്ള ആദായം ചേരുമ്പോൾതന്നെ നിശ്ചയിക്കുന്നതാണ്. കാലാവധിയെത്തുംവരെ അതിന് മാറ്റമുണ്ടാകില്ല. നിക്ഷേപ ലക്ഷ്യം ദീർഘ-ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകളിൽ എസ്ഐപി തുടങ്ങാം. റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ പരിഗണിച്ചുവേണം ഫണ്ട് തിരഞ്ഞെടുക്കാൻ. ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ചവയാണ് ആർഡി. ദീർഘകാലത്തേയ്ക്ക് സമ്പത്ത് സമാഹരിക്കാൻ ഉപകരിക്കില്ല. നികുതി ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം ഒരുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം പണമാക്കുമ്പോൾ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് സാമ്പത്തികവർഷത്തിൽ 10ശതമാനമാണ് നികുതി നൽകേണ്ടത്. ടാക്സ് സേവിങ് ഫണ്ടുകളിലാണെങ്കിൽ നിക്ഷേപം നടത്തുമ്പോൾ 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. 10 ശതമാനം ടിഡിഎസ് കഴിച്ചുള്ള തുകയാണ് ബാങ്കിൽനിന്ന് ലഭിക്കുക. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസിരിച്ച് ആദായനികുതി നൽകണം. ആർഡിക്ക് പകരംപരിഗണിക്കാവുന്ന ഡെറ്റ് ഫണ്ടുകൾ Short Duration and Banking & PSU FUND WORTH OF AMOUNT INVESTED(₹) 3Yr SIP RETURN Debt: Banking and PSU IDFC Banking & PSU Debt Dir 4,28,695 11.7(%) Axis Banking & PSU Debt Dir 4,23,010 10.78(%) Debt: Short Duration Axis Short Term Dir 4,22,824 10.75(%) HDFC Short Term Debt Dir 4,21,805 10.59(%) Return as on 28 July, 2020. Amount invested 3,60000(10,000X36) feedbacks to: antonycdavis@gmail.com കുറിപ്പ്: ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്.

from money rss https://bit.ly/30827Z3
via IFTTT

പിടിച്ചാല്‍കിട്ടാതെ സ്വര്‍ണവില: പവന് 600 രൂപകൂടി 39,200 രൂപയായി

തുടർച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈരീതി തുടർന്നാൽ വൈകാതെ സ്വർണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,975 ഡോളർ നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വർധന. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. യുഎസ്-ചൈന തർക്കം മുറുകുന്നതും കോവിഡ് വ്യാപനംമൂലം രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണ് സ്വർണവിലയിലെ തുടർച്ചയായ വർധനയ്ക്കുപിന്നിൽ. ഈയാഴ്ച അവസാനംചേരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിലെ തീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ.

from money rss https://bit.ly/302EssK
via IFTTT

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 38,209ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തിൽ 11,210ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 997 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ഹീറോ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2OYyliU
via IFTTT

സേവനങ്ങൾ ഇനി വീട്ടുപടിക്കൽ: ‘ലോക്കൽ സപ്പോർട്ട്’ മൊബൈൽ ആപ്പ് റെഡി

കൊച്ചി: വീട്ടിൽ ഇരുന്നുതന്നെ മൊബൈൽ ഫോണിലൂടെ അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈൽ ആപ്പ് പുറത്തിറക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊച്ചി ഇൻഫോ പാർക്കിലെ ചില്ലർ പേയ്മെന്റ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി ചേർന്ന്, കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധം 'ലോക്കൽ സപ്പോർട്ട് ' (Local Support) എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു. ഓൺലൈൻ വിപണന സാദ്ധ്യതകൾ എല്ലാ കടകൾക്കും ഉപയോഗപ്പെടുത്തുക എന്നതും ഉപഭോക്താക്കൾക്ക് കഴിയുന്നത്ര മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. പലചരക്ക്, പച്ചക്കറി തുടങ്ങി ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് മുതലായ എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക വിഭാഗവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ ബാങ്ക് അക്കൗണ്ടും ഐ.എഫ്. എസ്.കോഡും ആപ്പിൽ നൽകിയാൽ സുരക്ഷിതമായി ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ യൂണിറ്റുകൾ മുഖേന ഡെലിവറി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ടെന്ന്് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ലോക്കൽ സപ്പോർട്ട് കസ്റ്റമർ കെയർ നമ്പർ: 99956 99899.

from money rss https://bit.ly/306HR9S
via IFTTT

ധനകാര്യ ഓഹരികളിലെ വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 194 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനകാര്യ ഓഹരികൾ നേരിട്ട വില്പന സമ്മർദം ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 194.17 പോയന്റ് നഷ്ടത്തിൽ 37,934.73ലും നിഫ്റ്റി 62.40 പോയന്റ് താഴ്ന്ന് 11131.80ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1790 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 857 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബിപിസിഎൽ തുടങ്ങിയ ഒാഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, സീ എൻർടെയ്മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/30PvoGV
via IFTTT

യുഎസ്-ചൈന വ്യാപാരതര്‍ക്കം ഇന്ത്യയിലെ ആഭരണക്കയറ്റമതി മേഖലയ്ക്ക് ഗുണകരമാകും

യുഎസ്-ചൈന വ്യാപാര സംഘർഷം രാജ്യത്തെ രത്ന-സ്വർണാഭരണ കയറ്റുമതിക്കാർക്ക് ഗുണകരമാകും. എതിർപ്പുകൾക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കിയതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതോടെ ഹോങ്കോങിൽനിന്നുള്ള ഇറക്കുമതിക്ക് 7.5ശതമാനം നികുതി യുഎസ് ഏർപ്പെടുത്തി. യുഎസ്-ഹോങ്കോങ് പോളിസി ആക്ട് 1992 പ്രകാരം നേരത്തെ 3.3ശതമാനംമാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇത് മുതലെടുത്ത് ചൈന വൻതോതിൽ വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. ഏഷ്യയിലെതന്നെ വൻകിട രത്ന-സ്വർണാഭരണ കയറ്റുമതി ഹബ്ബായി ഹോങ്കോങിനെ വളർത്താൻ ഇത് സഹായിച്ചു. ഇന്ത്യകഴിഞ്ഞാൽ യുഎസിലേയ്ക്ക് വൻതോതിൽ സ്വർണാഭരണങ്ങൾ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളാണ് ഫ്രാൻസ്, ഇറ്റലി, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങൾ. പുതിയ സംഭവവികാസങ്ങൾ ഇന്ത്യയുടെ കയറ്റുമതിവിഹിതം ഉയർത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. 2019ൽ 9.47 ബില്യൺ ഡോളറിന്റെ ആഭരണങ്ങളാണ് ഇന്ത്യയും ചൈനയും ഹോങ്കോങും യുഎസിലെയ്ക്ക് കയറ്റുമതി ചെയ്തത്.

from money rss https://bit.ly/2CQPhp5
via IFTTT

എക്‌സോണ്‍ മൊബീലിനെ മറികടന്നു: റിലയന്‍സ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. വിപണിമൂല്യം 43.ശതമാനം ഉയർന്ന് 189 ബില്യൺ ഡോളറായതോടെ എക്സോൺ മൊബീലിനെയാണ് റിലയൻസ് മറികടന്നത്. മൂല്യത്തിൽ 100 കോടി ഡോളറോളം എക്സോൺ മൊബീലിന് നഷ്ടമാകുകകയും ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 184.7 ബില്യൺ ഡോളറാണ്. ഒന്നാംസ്ഥാനത്തുള്ള സൗദി ആരാംകോയുടെ വിപണി മൂലധനമാകട്ടെ 1.75 ലക്ഷംകോടി രൂപയുമാണ്. ഈവർഷം റിലയൻസിന്റെ ഓഹരി വിലയിൽ 46ശതമാനം വർധനവുണ്ടായപ്പോൾ ആഗോള വ്യാപകമായുണ്ടായ എണ്ണ ആവശ്യകതയിലുണ്ടായ കുറവ് എക്സോണിനെ ബാധിച്ചു. അവരുടെ ഓഹരി വില 39ശതമാനമാണ് കുറഞ്ഞത്. മാർച്ച് 23ന് റിലയൻസിന്റെ ഓഹരി വില 867 എന്ന താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അപ്പോൾ വിപണിമൂല്യമാകട്ടെ 5.5 ലക്ഷം കോടിയുമായിരുന്നു. നാലുമാസംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 115.9 ബില്യൺ ഡോളറിന്റെ വർധനവാണ് കമ്പനി സമ്മാനിച്ചത്.ലോകത്താദ്യമായാണ് ഒരുകമ്പനി ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ ഇത്രയും മൂല്യവർധന നൽകുന്നത്. ജിയോ പ്ലാറ്റ് ഫോമിലൂടെ വൻതോതിൽ വിദേശനിക്ഷേപം സ്വീകരിച്ചതും അവകാശ ഓഹരിയിറക്കിയതുമാണ് റിലയൻസിന് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. 2,12,809 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്.

from money rss https://bit.ly/2WZvKcN
via IFTTT

Tovino Thomas Feels Guppy & Maayanadhi Would Have Been Accepted Better On OTT Platforms

Tovino Thomas Feels Guppy & Maayanadhi Would Have Been Accepted Better On OTT Platforms
Tovino Thomas, who has recently impressed everyone with his last release Forensic, opened up about how much OTT platforms are making films popular on a global level. Apart from that, he also expressed that films which have flopped at the box

* This article was originally published here

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ

ജൂണിൽ അവസാനിച്ച പാദത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ. ഈകാലയളവിൽ 94,200 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു. 1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആർബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് നിക്ഷേപമായെത്തിയത്. സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്കീമുകളിൽതന്നെ ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതൽ തുകയുമെത്തിയത്. 86,493 കോടി രൂപ. പൊതുവെ സുരക്ഷിതമായി കരുതുന്ന ബാങ്കിങ് ആൻഡ് പിഎസ് യു വിഭാഗത്തിൽ 20,913 കോടിയുമെത്തി. നിക്ഷേപ പലിശ ബാങ്കുകൾ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകൾ ആകർഷകമായത്. ഇതുകൂടാതെ ജൂൺ പാദത്തിൽ ഗോൾഡ് ഇടിഎഫുകളിൽ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനുമുമ്പത്തെ പാദത്തിൽ 1,490 കോടിയായിരുന്നു ഈവിഭാഗത്തിലെത്തിയത്.

from money rss https://bit.ly/3jKwGf6
via IFTTT

ഡാം സ്‌ക്വയർ അൾട്രാ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ട് എം. വി ശ്രേയാംസ് കുമാർ ലോഞ്ച് ചെയ്തു

വയനാട്: മോറിക്യാപ് ഡവലപ്പേഴ്സ് വയനാട്ടിൽ നിർമിക്കുന്ന അൾട്രാ പ്രീമിയം അപ്പാർട്ട്മെന്റ് പ്രോജക്ടായ ഡാം സ്ക്വയറിന്റെ ലോഞ്ചിംഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. വി ശ്രേയാംസ് കുമാർ നിർവഹിച്ചു. മോറിക്യാപ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഉസ്മാൻ സി. കെ, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ പങ്കെടുത്തു. ആംസ്റ്റർഡാം ആർക്കിടെക്ചർ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡാം സ്ക്വയർ മോറിക്യാപ് ഡവലപ്പേഴ്സിന്റെ രണ്ടാമത്തെ പ്രോജക്ടാണ്. വയനാട്ടിലെ ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടായ മോറിക്യാപ് ആണ് ആദ്യത്തെ പ്രോജക്ട്. ഈ ഗ്രൂപ്പിൽ നിന്നുള്ള അടുത്ത പ്രോജക്ടുകൾ കൃഷ്ണഗിരിയിലെ ലോഡ്സ് 83, കൽപ്പറ്റ ടൗണിലെ മാൾ ഓഫ് മോറിക്യാപ് ഷോപ്പിംഗ് സെന്റർ, ബെംഗലൂരുവിലെ ആയുർവേദിക് റിസോർട്ട് എന്നിവയാണ്.

from money rss https://bit.ly/302VKWM
via IFTTT