121

Powered By Blogger

Monday 23 March 2015

തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ്: സജി സുരേന്ദ്രന് ദിലീപിന്റെ ഡേറ്റ്‌









പാപ്പി അപ്പച്ച എന്ന ഹിറ്റ് ചിത്രത്തിലെ നിരപ്പേല്‍ പാപ്പി ദിലീപിന്റെ വേറിട്ട ചിത്രമായിരുന്നു. ഗെറ്റപ്പിലും മാനറിസങ്ങളും ദിലീപ് ആരാധകരെ പ്രീതിപ്പെടുത്തിയ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് അത്തരത്തിലൊരു വേഷം വീണ്ടും ചെയ്യുന്നു. സജി സുരേന്ദ്രന്‍-കൃഷ് പൂജപ്പുര ടീമിന്റെ തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ് എന്ന ചിത്രത്തില്‍ തമ്പിച്ചന്‍ എന്ന ടൈറ്റില്‍ വേഷമാണ് ദിലീപിന്.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലെ പൗരപ്രമുഖനാണ് തമ്പിച്ചന്‍. കോടീശ്വരന്‍. സ്വന്തമായി അഞ്ച് ബസ്സ്, കാപ്പിത്തോട്ടം, കൂപ്പുകള്‍ അങ്ങനെ വലിയ ആസ്തിക്ക് ഉടമയാണ്. വല്യകാശുകാരനാണെങ്കിലും നാട്ടുകാര്‍ക്ക് എന്തിനും ഏതിനും തമ്പിച്ചന്‍ തന്നെ വേണം. ഇതൊക്കെയുണ്ടെങ്കിലും പക്ഷേ തമ്പിച്ചന് ഒരു വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല. അതിന് പാരവെക്കുന്നതും നാട്ടുകാര്‍ തന്നെയാണ്.


ഒരു പെണ്ണ് വന്ന് കയറിയാല്‍ തമ്പിച്ചന്റെ ജീവിതം തകരുമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയിരിക്കെ തമ്പിച്ചന്‍ തായ്‌ലന്‍ഡിലേക്ക് ഒരു യാത്രപോകുകയാണ്. ഇതാണ് കഥാസാരം. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് സജി സുരേന്ദ്രനും-കൃഷ്ണ പൂജപ്പുരയുടെ ഈ ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥകേട്ട ദിലീപ് ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.











from kerala news edited

via IFTTT

ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്‌









ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയായ മീര രാജ്പുത്താണ് വധു. ജനവരിയില്‍ ഇവരുടെ വിവാഹനിശ്ചയം നടന്നതായും ഈ വര്‍ഷം ഡിസംബറില്‍ വിവാഹം നടക്കുമെന്നും ബോംബെ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ മൂന്നാം വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ് മീര രാജ്പുത്ത്. മതസംഘടനയായ രാധാ സവോമി സത്‌സങ്ങ് ബേയസിന്റെ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.


വിവാഹകാര്യങ്ങളുടെ ചര്‍ച്ചയ്ക്കായി ഷാഹിദിന്റെ പിതാവും നടനുമായ പങ്കജ് കപൂര്‍ മീരയുടെ കുടുംബാംഗങ്ങളുമായി അവരുടെ ഡല്‍ഹി ചത്തര്‍പൂറിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.











from kerala news edited

via IFTTT

കെ.എസ്‌.എഫ്‌.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനം; ഉണ്ണിത്താനെ പിന്തുണച്ച്‌ ഉണ്ണികൃഷ്‌ണന്‍









Story Dated: Monday, March 23, 2015 08:36



mangalam malayalam online newspaper

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.എസ്‌.എഫ്‌.ഡി.സി. ചെയര്‍മാനാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ഫെഫ്‌ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണന്‍. അതേസമയം സംസ്‌ഥാന സര്‍ക്കാര്‍ സാറ്റലൈറ്റ്‌ അവകാശത്തിനേര്‍പ്പെടുത്തിയ വാറ്റ്‌ പിന്‍വലിക്കണമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ ശക്‌തമായ സമരം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


മുമ്പ്‌ കെ.എസ്‌.എഫ്‌.ഡി.സി ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്നും നടന്മാരായ ഇടവേള ബാബു, മണിയന്‍പിള്ള രാജു, ദിലീപ്‌, സിദ്ദിഖ്‌ എന്നിവരും സംവിധായകന്‍ ഷാജി കൈലാസും രാജി വച്ചിരുന്നു. ഉണ്ണിത്താനെ ചെയര്‍മാനാക്കിയത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ ആരോപിച്ചായിരുന്നു രാജി.










from kerala news edited

via IFTTT

പി.സി. ജോര്‍ജിന്റെ കോലം കത്തിക്കാന്‍ ശ്രമം; സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സംഘര്‍ഷം









Story Dated: Monday, March 23, 2015 08:23



mangalam malayalam online newspaper

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്‌ മുന്നില്‍ യൂത്ത്‌ ഫ്രണ്ട്‌(എം)-വി.എസ്‌.ഡി.പി. സംഘര്‍ഷം. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ കോലം കത്തിക്കുന്നതിനുള്ള യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ ശ്രമം വി.എസ്‌.ഡി.പി. പ്രവര്‍ത്തകര്‍ തടഞ്ഞതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ പോലീസ്‌ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.


അതേസമയം തൊടുപുഴയില്‍ യൂത്ത്‌ ഫ്രണ്ട്‌ എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു. ബാര്‍ക്കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണി നേരത്തെ രാജിവെക്കേണ്ടതായിരുന്നു എന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശം കേരളാ കോണ്‍ഗ്രസിനകത്ത്‌ പ്രതിഷേധങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. തുടര്‍ന്ന്‌ ജോര്‍ജിന്റെ പ്രസ്‌താവനയ്‌ക്ക് എതിരെ യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ്‌ കോലം കത്തിച്ചത്‌. ഞായറാഴ്‌ച കോട്ടയം പൈകയിലും തിങ്കളാഴ്‌ച പിറവത്തും യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സമാന രീതിയില്‍ ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.










from kerala news edited

via IFTTT

മുന്‍ ടെന്നീസ്‌ താരം ബോബ്‌ ഹെവിറ്റ്‌ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന്‌ ദക്ഷിണാഫ്രിക്കന്‍ കോടതി









Story Dated: Monday, March 23, 2015 08:15



mangalam malayalam online newspaper

ജോഹന്നാസ്‌ബര്‍ഗ്‌: ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യനായ മുന്‍ ടെന്നീസ്‌ താരം ബോബ്‌ ഹെവിറ്റ്‌ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന്‌ ദക്ഷിണാഫ്രിക്കന്‍ കോടതി. 1980കളുടെ തുടക്കത്തില്‍ ടെന്നീസ്‌ പരിശീലിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ ബോബ്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. ഹെവിറ്റിന്റെ പീഡനത്തിനിരയായ യുവതികള്‍ അദ്ദേഹത്തിനെതിരെ കോടതിയില്‍ മൊഴി നല്‍കി.


പരിശീലിപ്പിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത്‌ താന്‍ ആസ്വദിക്കുന്നതായി ബോബ്‌ പറഞ്ഞതായി പെണ്‍കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കി. 1982ല്‍ തന്റെ പന്ത്രണ്ടാം വയസില്‍ ടെന്നീട്‌ പരിശീലനത്തിന്‌ ശേഷം കാറിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി മറ്റൊരു യുവതി മൊഴി നല്‍കി. വര്‍ഷമെത്ര കഴിഞ്ഞാലും പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. ഇയാളുടെ ശിക്ഷ പിന്നീട്‌ പ്രഖ്യാപിക്കും.


ഓസ്‌ട്രേലിയയില്‍ ജനിച്ച ബോബ്‌ ഹെവിറ്റ്‌ പിന്നീട്‌ ദക്ഷിണാഫ്രിക്കയില്‍ കുടിയേറുകയായിരുന്നു. 1960 മുതല്‍ 1970 വരെ നീണ്ടുനിന്ന കായിക കരിയറില്‍ അദ്ദേഹം നിരവധി തവണ ഗ്രാന്‍ഡ്‌സ്ലാം ഡബിള്‍സ്‌ കിരീടം നേടിയിട്ടുണ്ട്‌. ടെന്നീസ്‌ താരങ്ങളുടെ പരമോന്നത ബഹുമതിയായ ഇന്റര്‍നാഷ്‌ണല്‍ ടെന്നീസ്‌ ഹാള്‍ ഓഫ്‌ ഫെയിം പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. എന്നാല്‍ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന്‌ 2012ല്‍ അദ്ദേഹത്തിന്റെ പേര്‌ ഹാള്‍ ഓഫ്‌ ഫെയിമില്‍ നിന്ന്‌ നീക്കം ചെയ്യുകയായിരുന്നു.










from kerala news edited

via IFTTT

പിതാവിന്റെ മൃതദേഹത്തിന്‌ സമീപത്ത്‌ പരീക്ഷക്കെത്തിയ അനസ്‌ വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും നൊമ്പരമായി











Story Dated: Monday, March 23, 2015 12:39


എടപ്പാള്‍: പിതാവിന്റെ മൃതദേഹത്തിന്‌ സമീപത്ത്‌ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷക്കെത്തിയ അനസ്‌ അദ്ധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൊമ്പരമായി. എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി പന്താവൂര്‍ കൊടക്കാട്ടുവളപ്പില്‍ മുസ്‌തഫയുടെ മകന്‍ അനസിനാണ്‌ ഈ ദുര്യോഗം. അവസാന പരീക്ഷ നടന്ന ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ അനസിന്റെ പിതാവ്‌ മുസ്‌തഫ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചത്‌. മൃതദേഹം എട്ടുമണിയോടെ പന്താവൂരിലെ വീട്ടിലെത്തിച്ചു.


വിവരമറിഞ്ഞ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഗഫൂര്‍, ക്ലാസ്‌ ടീച്ചര്‍ സജ്‌ന, പരീക്ഷ ചുമതലയുള്ള അധ്യാപകന്‍ ഗഫൂര്‍ എന്നിവര്‍ വീട്ടിലെത്തി അനസിനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന്‌ പരീക്ഷയെഴുതേണ്ടതിന്റെ പ്രാധാന്യം വീട്ടുകാരെ ബോധ്യപ്പെടുത്തി. ഉച്ചയോടെ ഓഫിസ്‌ ജീവനക്കാരന്‍ അനസിന്റെ വീട്ടിലെത്തി പരീക്ഷക്ക്‌ കൊണ്ട്‌ വരികയും പരീക്ഷ കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലെത്തിച്ചു. അനസ്‌ പരീക്ഷ കഴിഞ്ഞെത്തിയ ശേഷമാണ്‌ മുസ്‌തഫയുടെ മൃതദേഹം കബറടക്കിയത്‌.










from kerala news edited

via IFTTT

്അതിരാത്രം; പത്തനാടിമാരെ ആദരിച്ചു











Story Dated: Monday, March 23, 2015 12:39


എടപ്പാള്‍ :ശുകപുരം സാഗ്നികം അതിരാത്രത്തിന്റെ ഭാഗമായി സാംസ്‌കാരിക മണ്ഡപത്തില്‍ പത്തനാടിമാരെ ആദരിക്കല്‍ ചടങ്ങ്‌ നടന്നു. ഇന്നലെ വൈകിട്ട്‌ നാലിനാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. കേരളത്തില്‍ അഗ്ന്യാധാനം, സോമയാഗം, അതിരാത്രം എന്നിവ അനുഷ്‌ടിച്ച യജമാനന്‍ മാരുടെ പത്നിമാരാണ്‌ പത്തനാടിമാരായി അറിയപ്പെടുന്നത്‌. കേരളത്തില്‍ ഇരുപതോളം പത്തനാടിമാരാണ്‌ ഇപ്പോഴുള്ളത്‌ അതില്‍ പതിനാലോളം പത്തനാടിമാരെയാണ്‌ ഇന്ന്‌ യാഗശാലയിലെ സാംസ്‌കാരിക മണ്ഡപത്തില്‍ വെച്ച്‌ ആദരിച്ചത്‌. പ്രശസ്‌ത എഴുത്തുകാരി കെ.ബി.ശ്രീദേവി്‌ പത്തനാടിമാര്‍ക്ക്‌ ഉപഹാരം നല്‍കി ആദരിച്ചു.










from kerala news edited

via IFTTT

ശുകപുരം സാഗ്നികം അതിരാത്രം നാലാം ദിവസത്തിലേക്ക്‌











Story Dated: Monday, March 23, 2015 12:39


mangalam malayalam online newspaper

എടപ്പാള്‍ :ശുകപുരം സാഗ്നികം അതിരാത്രം നാലാം ദിവസത്തിലേക്ക്‌ കടന്നു. മൂന്നാം ദിവസമായ ഇന്നലെ രണ്ടാം ദിവസത്തേതിലെ പോലെ വ്രതദോഹനം, വിഷ്‌ണുക്രമണം, വാഥ്‌സപ്രോപസ്‌ഥാനം തുടങ്ങിയ ക്രിയകളും അവയ്‌ക്ക് ശേഷം യൂപഗ്രഹണം ക്രിയയും നടന്നു. യാഗശാലയുടെ കിഴക്കെ അറ്റത്ത്‌ ചിതിയുടെ കിഴക്കുഭാഗത്ത്‌ സ്‌ഥാപിക്കുന്ന ധ്വജസ്‌തംഭം പൊലുള്ളതാണ്‌ യൂപം. ഓരോ യജ്‌ഞത്തിനും ഫലഭേദേന വിവിധ മരങ്ങളാണ്‌ കൂവളം, പ്ലാശ്‌, കരിങ്ങാലി തുടങ്ങിയവയാണ്‌ യൂപത്തിന്‌ ഉപയോഗിക്കുന്നത്‌.


അതിരാത്രത്തിനും സോമയാഗത്തിനും കേരളത്തില്‍ ഉപയോഗിക്കുന്നത്‌ കൂവളമാണ്‌. യൂപത്തിന്‌ അനുയോജ്യമായ മരമുള്ളടത്ത്‌ചെന്ന്‌ അധ്വരുയു അനുവാദം ചോദിച്ച്‌ മരം മുറിച്ച്‌ അളന്ന്‌ തിട്ടപെടുത്തി ചതുരശ്രമായൊ അഷ്‌ടകോണായൊ ചെത്തിയെടുക്കുന്നു. ഒമ്പത്‌ അരത്നി യാണ്‌ യൂപത്തിന്റെ അളവ്‌. യജമാനനന്റെ ഉയരത്തിന്റെ നാലിലൊന്നാണ്‌ ഒരു അരത്നി. സൗകര്യത്തിന്‌ വേണ്ടി ഈ പണികള്‍ മുന്‍പ്‌ ചെയ്‌ത് വെയ്‌ക്കും. ക്രിയാംഗമായി തയ്ായറാക്കുന്നതിനെയാണ്‌ യൂപംകൊള്ളല്‍ എന്ന്‌ പറയുന്നത്‌.


യുപത്തില്‍ സര്‍വ്വ ദേവ സാനിധ്യമുണ്ടെന്നാണ്‌ വിശ്വാസം ദേവന്‍മാരുടെയും ഋഷിമാരുടെയും സ്വര്‍ണ്മമാര്‍ണ്മമാണ്‌ യൂപം. മാനവരും ഈ പാത സ്വീകരിക്കുന്നു. ഒന്‍പതാം ദിവസം ചിതിയുടെ കിഴക്ക്‌ സ്‌ഥാപിക്കുന്ന യൂപത്തിലാണ്‌ ബലിക്കുള്ള പശുവിനെ അതായത്‌ ആടിനെ കെട്ടുന്നത്‌. യൂപംകൊള്ളല്‍ കഴിഞ്ഞാല്‍ ദേവയജനാധ്യാവസാനം പത്നിയജമാനനന്‍മാര്‌ അഗ്നിഹോത്ര ശാലയില്‍ നിന്നും പുറത്ത്‌ കടന്ന്‌ യജമാനന്‍ തനിക്ക്‌ യജ്‌ഞിക്കാനാവശ്യമായ സ്‌ഥലം സങ്കല്‍പിക്കുന്നു. തുടര്‍ന്ന്‌ ആകൃതി സങ്കല്‍പം സ്വര്‍ണ്മകാമഃശ്വേനചിതംയക്ഷ്യേ എന്നതാണ്‌ സങ്കല്‍പം സ്വര്‍ണ്മ തുല്യമായ അവസ്‌ഥ ആഗ്രഹിക്കുന്നതിനാല്‍ ശ്യേനചിതിപട്ടക്കാനാഗ്രഹിക്കുന്നു എന്നര്‍ത്ഥം.


ശ്യേനം, കങ്കം, ദ്രോണം തുടങ്ങി പതിമൂന്ന്‌ തരം ചിതി നിര്‍മ്മാണം വിധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ശ്യേന ചിതിയാണ്‌ നടപ്പുള്ളത്‌. അതുതന്നെ മൂന്ന്‌ തരത്തിലുണ്ട്‌. പീഠന്‍, പഞ്ചപത്രിക, ഷട്‌പത്രിക എന്നിങ്ങനെ ഇവിടെ പഞ്ചപത്രികയായ വിതിയാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. തുടര്‍ന്ന്‌ മഹാവേദിക്കു വേണ്ട സ്‌ഥലവും ചിതിക്ക്‌ വേണ്ട സ്‌ഥലവും അളന്ന്‌ കുറ്റിയടിക്കുന്നു തുടര്‍ന്ന്‌ വ്രതപാനം. വൈകുന്നേരം വ്രതദോഹനവും വ്രതപാനവും ഇതോടെ ദീക്ഷാഹസ്സുകള്‍ കഴിയുന്നു.നാലാം ദിവസം മുതല്‍ ഉപസ ദിനങ്ങളാണ്‌.










from kerala news edited

via IFTTT

കാശ്‌മീരില്‍ വീണ്ടും തീവ്രവാദി ആക്രമണത്തിന്‌ സാധ്യതയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌









Story Dated: Monday, March 23, 2015 07:46



mangalam malayalam online newspaper

ന്യൂഡല്‍ഹി: നിരോധിത സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്‌ബയും ഹിസ്‌ബുള്‍ മുജാഹിദീനും ജമ്മു കാശ്‌മീരിലെ സാംബാ, കത്‌വ എന്നി ജില്ലകളില്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ആക്രമണ സാധ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഐ.ബി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കൈമാറി.


കഴിഞ്ഞ ദിവസം കാശ്‌മീരിലെ സൈനിക ക്യാമ്പിന്‌ എതിരെ രണ്ട്‌ തീവ്രവാദികള്‍ നടത്തിയ ഗറില്ലാ ആക്രമണത്തെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത രണ്ട്‌ ഭീകരരെയും സൈന്യം പിന്നീട്‌ വധിച്ചിരുന്നു. പ്രദേശത്ത്‌ കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌.










from kerala news edited

via IFTTT

യൂത്ത്‌ ഫ്രണ്ട്‌ (എം) പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു









Story Dated: Monday, March 23, 2015 07:34



തൊടുപുഴ: സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്‌തമാകുന്നു. രാജി ആവശ്യം ഉന്നയിച്ച്‌ കെ.എം മാണിയെ വീണ്ടും വെട്ടിലാക്കിയ പി.സി ജോര്‍ജിനെതിരെ യൂത്ത്‌ ഫ്രണ്ട്‌ (എം) പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജോര്‍ജിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ഞായറാഴ്‌ച പൈകയിലും തിങ്കളാഴ്‌ച രാവിലെ പിറവത്തും യൂത്ത്‌ ഫ്രണ്ട്‌ (എം) പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.










from kerala news edited

via IFTTT