121

Powered By Blogger

Tuesday 28 September 2021

രൂപം മാറിയെത്തുന്നു, മണിചെയിൻ തട്ടിപ്പ്

തൃശ്ശൂർ: ചെറിയ മുതൽമുടക്കിന് വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പ് രൂപംമാറ്റി തിരിച്ചെത്തിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രചാരണം. ഒാൺലൈൻ ഹെൽപ്പിങ് പ്ലാറ്റ്ഫോം എന്ന േപരിലാണ് മണിചെയിൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തികളുടെ വ്യക്തിപരമായ ആവശ്യങ്ങളിലേക്ക് മറ്റു വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമപരമായി ആരംഭിച്ച െഹൽപ്പിങ് പ്ലാറ്റ്ഫോമാണിതെന്നാണ് പരസ്യം. 150 രൂപ വീതം രണ്ടുപേർ ഇതിൽ നിക്ഷേപിക്കുന്നതോടെ മണിചെയിനിൽ അംഗമായി. ഇതിനു പുറമേ പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിനത്തിലും തുക കൊടുക്കണം. പുതിയ അംഗങ്ങളെ കണ്ടെത്തിനൽകുന്നതോടെ മുടക്കിയ പണവും പുതിയ അംഗങ്ങളുടെ ഒാഹരിയും കിട്ടിത്തുടങ്ങുമെന്നാണ് വാഗ്ദാനം. പത്ത് കണ്ണികളെ ചേർക്കുമ്പോൾ അത് ചെയ്ത വ്യക്തിക്ക് 83 ലക്ഷം രൂപ കിട്ടുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറിയ മുതൽമുടക്ക് ആണെന്നതിനാൽ നിരവധിപേരാണ് ഇതിൽ അംഗങ്ങളാകുന്നത്. പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിന് 19 ശതമാനം ജി.എസ്.ടി. ബാധകമാണെന്നും പരസ്യത്തിൽ പറയുന്നു. ജി.എസ്.ടി.യിൽ 19 ശതമാനം എന്ന സ്ലാബ് ഇല്ല എന്ന പൊതുധാരണപോലുമില്ലാത്തവരാണ് തട്ടിപ്പിന്റെ സംഘാടകരെന്ന് തിരിച്ചറിയാത്തവരാണ് കെണിയിൽ കുടുങ്ങുന്നത്.ഇതിലേക്ക് അംഗങ്ങളെ കൂട്ടുന്നതിനായി മിക്കദിവസങ്ങളിലും ഒാൺലൈൻ പ്ലാറ്റ് ഫോമുകളിൽ യോഗം ചേരാറുണ്ട്. അതിൽ പത്ത് കണ്ണികൾ പൂർത്തിയാക്കി 83 ലക്ഷം രൂപ സ്വന്തമാക്കിയ ആളെന്ന പേരിൽ ഒരാളെ അണിനിരത്താറുണ്ട് തട്ടിപ്പുകാർ. ഇത്തരം വിശ്വാസം നേടിയെടുത്താണ് മണിചെയിൻ തട്ടിപ്പ് മുന്നേറുന്നത്. 225 ദിവസംകൊണ്ട് 83 ലക്ഷം സമ്പാദിക്കാമെന്ന വാഗ്ദാനമാണിവർ മുന്നോട്ടുവെക്കുന്നത്.

from money rss https://bit.ly/3ooKWP8
via IFTTT

നിഫ്റ്റി 17,800ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിൽ നഷ്ടം 410 പോയന്റ്

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയതു. വ്യാപാരത്തിനിടെ സെൻസെക്സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും ഒടുവിൽ തിരിച്ചുകയറി 410 പോയന്റ് നഷ്ടത്തിൽ 59,667.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 106.50 പോയന്റ് നഷ്ടത്തിൽ 17,748.60 ലുമെത്തി. അനുകൂലമല്ലത്ത ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതുമാണ് സൂചികകളെ ബാധിച്ചത്. യുഎസ് ബോണ്ട് ആദായവർധനയും ചൈനീസ് വിപണിയിലെ പ്രതികൂലസാഹചര്യങ്ങളുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. പവർഗ്രിഡ് കോർപ്പ്, കോൾ ഇന്ത്യ, ഐഒസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. റിയൽറ്റി, ഐടി സൂചിക 2-3 ശതമാനം താഴ്ന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക യഥാക്രമം 0.71 ശതമാനം, 0.62 ശതമാനവും ഇടിഞ്ഞു. Content Highlights:Nifty ends below 17,800, Sensex falls 410 pts

from money rss https://bit.ly/3uh5evb
via IFTTT

സെൻസെക്‌സ് 1000 പോയന്റ് ഇടിഞ്ഞു; രൂപയുടെ മൂല്യവും താഴ്ന്നു: കാരണങ്ങളറിയാം

ആഗോളകാരണങ്ങൾ രാജ്യത്തെ ഓഹരി സൂചികകളെയും സമ്മർദത്തിലാക്കി. ഐടി, ബാങ്കിങ് ഓഹരികൾ കനത്ത വില്പന സമ്മർദംനേരിട്ടപ്പോൾ സെൻസെക്സിന് 1000ത്തോളം പോയന്റ് നഷ്ടമായി. സെൻസെക്സ് 59,045ലും നിഫ്റ്റി 17,600 നിലവാരത്തിലേക്കും താഴ്ന്നു. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 74.07ലേക്ക് പതിച്ചു. 73.83 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. വീഴ്ചക്കുപിന്നിലെ കാരണങ്ങൾ യുഎസ് ബോണ്ട് ആദായവർധിച്ചത് ഓഹരിയെ ബാധിച്ചു. എവർഗ്രാൻഡെയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, ചൈനയിലെ ഊർജ പ്രതിസന്ധി എന്നിവ ലോകത്തിലെതന്നെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കകൾ നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. ഗോൾഡ്മാൻ സാക്സ് ചൈനയുടെ വളർച്ചാ അനുമാനംകുറക്കുകയുംചെയ്തു. ആവശ്യംവർധിക്കുമെന്ന കണക്കുകൂട്ടലും വിതരണശൃംഖലകളിലെ തടസ്സവും ആഗോളവിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിന് മുകളിലെത്തിച്ചു. മൂന്നുവർഷത്തിനിടെ ഇതാദ്യമായാണ് വില ഇത്രയും ഉയരുന്നത്. യുഎസ് ബോണ്ട് ആദായത്തിൽ വർധനവുണ്ടാകുന്നത് ഇന്ത്യപോലുള്ള വികസ്വര വിപണികൾക്ക് ഭീഷണിയാണ്. വിദേശനിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻവാങ്ങാൻ അതിടയാക്കുമെന്നാണ് വിലയിരുത്തൽ.അസംസ്കൃത എണ്ണവിലയിലെ വർധന പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിക്കുകയും സമസ്തമേഖലകളിലും വിലക്കയറ്റം ഉണ്ടാകാനുമിടയാക്കും. താഴ്ന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ വിലസൂചിക വീണ്ടും ഉയരാൻ അത് കാരണവുമാകും.

from money rss https://bit.ly/2XSUHu2
via IFTTT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics

ഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. ഓഹരി ഒരുവർഷക്കാലയളവിൽ 59.41 ശതമാനവും മൂന്നുവർഷക്കാലയളവിൽ 18.26 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 15.94 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.