121

Powered By Blogger

Monday 31 January 2022

ഈ പാസ്പോര്‍ട്ട് വരുന്നു, 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം

ന്യൂഡൽഹി: പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറെ വളർച്ച നേടി. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. റെയിൽവേ ചരക്കുനീക്കത്തിൽ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പർവത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും. ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകും. കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റൽ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉടൻ രൂപീകരിക്കും. പ്രാദേശിക ഭാഷകളിൽ വിദ്യാർഥികളുടെ പഠനത്തിനായി ചാനൽ തുടങ്ങും. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ കൂടി കോർബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷം മുതൽ ഇ-പാസ്പോർട്ട് സംവിധാനം നടപ്പാക്കും. രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3GfBzqr
via IFTTT

ബജറ്റിന് മുന്നോടിയായി വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 17,500കടന്നു|Market Opening

മുംബൈ: ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് വിപണി. വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ. നിഫ്റ്റി 17,500ന് മുകളിലെത്തി. സെൻസെക്സ് 544 പോയന്റ് ഉയർന്ന് 58,559ലും നിഫ്റ്റി 145 പോയന്റ് നേട്ടത്തിൽ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ സാമ്പത്തിക വളർച്ചാ പ്രതീക്ഷയും ബജറ്റിൽ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3GfmyVB
via IFTTT

സുസ്ഥിരവികസനം: കേരളം മുന്നിലെന്ന് സാമ്പത്തികസർവേ

ന്യൂഡൽഹി:നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. സൂചികയിൽ 75 സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ. മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തിൽ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. ഉത്തർപ്രദേശിൽ 2015-16ൽ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 36.4 ശതമാനമായി കുറഞ്ഞെന്ന് സർവേയിൽ പറയുന്നു. 2014 ഒക്ടോബർ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതൽ കഴിഞ്ഞ ഡിസംബർ വരെ 10.86 കോടി ശൗചാലയങ്ങൾ രാജ്യത്തുണ്ടാക്കി. ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞെന്നാണ് സർവേയിൽ പറയുന്നത്. 2015-16ൽ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളിൽ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ (75.3 വയസ്സ്) കേരളത്തിലും ഡൽഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ് (ആയിരത്തിൽ 4.4).

from money rss https://bit.ly/3rfZyBs
via IFTTT

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിനിടെ പൊതുബജറ്റ് അവതരണം ഇന്ന്. ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കാർഷിക മേഖല, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ക്ഷേമ പദ്ധതികൾ, സുസ്ഥിര വളർച്ചാ പദ്ധതികൾ എന്നിവയുടെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ആദായ നികുതി സ്ലാബുകളിൽ ഇളവുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കർഷകർക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3KVV3UC
via IFTTT

എവിടെ കിട്ടും? എങ്ങനെ കിട്ടും? എന്താ വില?; വിവിധ ഗ്ലൂ ഗണ്ണുകളെ പരിചയപ്പെടാം

വീടുകളിൽ നിന്ന് സ്വന്തമായി ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നവർ ഏറെയാണ്. ക്രാഫ്റ്റ് വർക്കുകൾ ചെയ്യുമ്പോൾ പലപ്പോഴും മെറ്റീരീയലുകൾ കൂട്ടിയോജിപ്പിക്കേണ്ടി വരാറുണ്ട്. ഫാബ്രിക്, ഗ്ലാസ്, വുഡ്, മെറ്റൽ മെറ്റീരിയലുകൾ എളുപ്പത്തിൽ ഒട്ടിക്കാൻ ഗ്ലൂ ഗൺ ഉപയോഗിക്കാം. നിരവധി ഗ്ലൂ ഗണ്ണുകൾ വിപണിയിലുണ്ട്. വ്യത്യസ്ത പവറുകളിലുളള മികച്ച ഗ്ലൂ ഗണ്ണുകൾ ഉപഭോക്താക്കൾക്ക് വാങ്ങാം. ഫെഡസ് 20 വാട്ട് ലീക്ക് പ്രൂഫ് ഗ്ലൂ ഗൺ FEDUS glue gun with 5 glue sticks, for Gluing Crafts, Small Art Projects, Heavy Duty Mini 20W High Temp Pen for Crafting, Jewelry, Wood, Fabric, Professional Tool with Stand, On Off Switch- MULTICOLOR ചെറുതും കനം കുറഞ്ഞതുമായ ഗ്ലൂ ഗൺ ആണ്. അതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും. പുത്തൻ മൾട്ടി-പോയിന്റ് ഹീറ്റിങ് ടെക്നോളജി ഉളളതിനാൽ വളരെ പെട്ടെന്ന് ചൂടാകും. ഉപഭോക്താക്കൾക്ക് പരുക്കൻ പ്രതലങ്ങളിലും ഉപയോഗിക്കാം. കുട്ടികൾക്കും ഉപയോഗിക്കാനനുയോജ്യമാണ്. ഇന്റലിജന്റ് ഓവർഹീറ്റിങ് പ്രൊട്ടക്ഷൻ സർക്യൂട്ട്, ലീക്കേജും ഓവർഹീറ്റിങും തടയുന്നു. മികച്ച ഡിസൈനുളള ഗ്ലൂ ഗൺ ഹൈ-ലെവൽ സേഫ്റ്റിയും ഉറപ്പാക്കുന്നു. ഫെഡസ് ഗ്ലൂ ഗൺ കിറ്റിൽ അഞ്ച് ഗ്ലൂ സ്റ്റിക്കുകളുണ്ട്. ഗ്ലൺ 7 എംഎം ഹോട്ട് മെൽട്ട് ഗ്ലൂ ഗൺ പേപ്പർ, ക്രാഫ്റ്റ് വർക്കുകൾക്ക് അനുയോജ്യമായ ഗ്ലൂ ഗൺ ആണിത്. ഗ്ലൂ ഗൺ ചൂടാകാൻ 5 മുതൽ 8 മിനിറ്റ് വരെ എടുക്കും. ഓൺ, ഓഫ് സ്വിച്ചും എൽഇഡി ഇൻഡിക്കേറ്ററുകളുമുണ്ട്. വേർപെട്ടുപോയ മെറ്റീരിയലുകൾ വേഗത്തിൽ ഒട്ടിക്കാനാകും. 20W 20 WATT 7MM HOT MELT Glue Gun with ON Off Switch and LED Indicator (Free 10 Transparent Glue Sticks)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഹോട്ട് മെൽട്ട് ലീക്ക് പ്രൂഫ് 20 വാട്ട് ഗ്ലൂ ഗൺ വേഗത്തിൽ ചൂടാകുകയും എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുകയും ചെയ്യുന്നവയാണ് ഹോട്ട് മെൽട്ട് ഗ്ലൂ ഗണ്ണുകൾ. 3 മുതൽ 5 മിനിറ്റ് കൊണ്ട് ചുടാകും. സ്മാർട്ട് ടെമ്പറേച്ചർ കണ്ട്രോൾ സംവിധാനമുളളതിനാൽ താപനിലയിൽ വ്യതിയാനമില്ലാതെ പ്രവർത്തിപ്പിക്കാം. ആകസ്മികമായ പൊളളൽ തടയുന്നതിനായി ലീക്ക് പ്രൂഫ് നോസിലുകളുണ്ട്. CRAFTYGUN YELLOW MINI 20 WATT HOT MELT GLUE GUN WITH 12 GLUE STICKS| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സ്റ്റാൻലി 69-ജിആർ20ബി പ്ലാസ്റ്റിക് ഗ്ലൂ പ്രോ ഗ്ലൂ ഗൺ മികച്ച ക്വാളിറ്റിയുളള ഗ്ലൂ ഗൺ ആണിത്. വേഗത്തിൽ ചൂടാകുകയും അനായാസം ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. കുട്ടികൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാം. വുഡൺ റിപ്പയറുകൾക്കും മറ്റ് ക്രാഫ്റ്റ് വർക്കുകൾക്കും അനുയോജ്യമാണ്. താപനിലയിൽ വ്യതിയാനമില്ലാതെ പ്രവർത്തിപ്പിക്കാം. STANLEY 69-GR20B Plastic GluePro Trigger Feed Hot Melt Glue Gun, Yellow| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3KT4HHL
via IFTTT

ജിയോജിതിന്റെ അറ്റാദായത്തില്‍ 26ശതമാനം വര്‍ധന

കൊച്ചി: രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിസംബറിൽ അവസാനിച്ച പാദത്തിൽ 39.76 കോടി രൂപ അറ്റാദായം നേടി.മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 31.50 കോടിരൂപയായിരുന്നു 2020-21 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം. കമ്പനിയുടെമൊത്തം വരുമാനം 129.58 കോടി രൂപയായി വർധിച്ചു. 24 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേകാലയളവിൽ 104.61 കോടി രൂപയായിരുന്നു മൊത്തംവരുമാനം. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം മുൻവർഷത്തെ 40.63 കോടി രൂപയിൽ നിന്ന് 52.14 കോടി രൂപയിലെത്തി. 28 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ഒമ്പതുമാസം118.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 89.3 കോടി രൂപയായിരുന്നു കമ്പനി നേടിയ അറ്റാദായം. മൊത്ത വരുമാനം 304.26 കോടി രൂപയിൽ നിന്ന് 377.78 കോടി രൂപയായി വർധിച്ചു. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം 117.45 കോടിരൂപയിൽ നിന്ന് വർധിച്ച് 156.16 കോടിരൂപയായി. ജിയോജിത്തിന് നിലവിൽ 11.5 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 64,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

from money rss https://bit.ly/3AKUTe4
via IFTTT

സെന്‍സെക്‌സില്‍ 813 പോയന്റ് നേട്ടം; നിഫ്റ്റി 17,300ന് മുകളില്‍|Market Closing

മുംബൈ: ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനിരിക്കെ വിപണിയിൽ മുന്നേറ്റം. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 8-8.5ശതമാനം വളർച്ച നേടുമെന്ന സാമ്പത്തിക സർവെ അനുമാനം പുറത്തുവന്നതോടെ വിപണി അനുകൂലമായാണ് പ്രതികരിച്ചത്. സെൻസെക്സ് 813.94 പോയന്റ് നേട്ടത്തിൽ 58,014.17ലും നിഫ്റ്റി 237.80 പോയന്റ് ഉയർന്ന് 17,339.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂല പ്രതികരണങ്ങളും സൂചികകൾക്ക് കരുത്തായി. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ രാജ്യം സജ്ജമാണെന്ന സാമ്പത്തിക സർവെയിലെ നിരീക്ഷണം നിക്ഷേപകർക്ക് ആത്മവിശ്വാസംനൽകി. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ബിപിസിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടറൽ സൂചികകളിൽ ഓട്ടോ, ഫാർമ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-1.7ശതമാനവും നേട്ടമുണ്ടാക്കി. Nifty above 17,300, Sensex up 813.

from money rss https://bit.ly/35E6qR1
via IFTTT

പരിധി ഉയര്‍ത്തിയിട്ടും 51 ശതമാനം ബാങ്ക് നിക്ഷേപംമാത്രം സുരക്ഷിതം

ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി പരിധി ഉയർത്തിയിട്ടും 51ശതമാനം നിക്ഷേപ തുകയ്ക്കുമാത്രമെ പൂർണമായും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂവെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. 2021 മാർച്ച് അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം ഇൻഷുർ ചെയ്ത നിക്ഷേപം 76.2 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം നിക്ഷേപത്തിന്റെ 50.9ശതമാനംമാത്രമാണ്. മൊത്തം നിക്ഷേപമാകട്ടെ 149.7 ലക്ഷം കോടി രൂപയുമാണ്. എന്നിരുന്നാലും അന്താരാഷ്ട്രതലത്തിലുള്ള കണക്കുകളുമായി നോക്കുമ്പോൾ 20-30ശതമാനം കൂടുതലാണിതെന്നും സർവെയിൽ പറയുന്നു. ഒരു ലക്ഷം രൂപയുടെ പരിരക്ഷമാത്രമായിരുന്നപ്പോൾ 30ശതമാനം നിക്ഷേപങ്ങൾക്കായിരുന്നു സംരക്ഷണം ലഭിച്ചിരുന്നത്. പരിരക്ഷ ഉയർത്തിയതോടെ 247.8 കോടി അക്കൗണ്ടുകൾ(2021 മാർച്ചുവരെ)ക്കാണ് സംരക്ഷണം ലഭിച്ചത്. മൊത്തം 252.6 കോടി അക്കൗണ്ടുകളിൽ 98.1ശതമാനത്തോളംവരുമിത്. ആഗോള ശരാശരി 80ശതമാനമാണെന്നും സർവെ നിരീക്ഷിക്കുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പരിരക്ഷ അഞ്ചുലക്ഷമായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. റീജിയണൽ റൂറൽ ബാങ്കുകളിലെ 84ശതമാനം നിക്ഷേപങ്ങൾക്കും ഇതുപ്രകാരം സംരക്ഷണം ലഭിക്കുന്നു. സഹകരണ ബാങ്കുകളിലെ 70ശതമാനം നിക്ഷേപത്തിനും എസ്ബിഐയിലെ 59ശതമാനത്തിനും സംരക്ഷണമുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളിലെ 55ശതമാനവും സ്വകാര്യ ബാങ്കുകളിലെ 40ശതമാനവും വിദേശ ബാങ്കുകളിലെ ഒമ്പതുശതമാനവും നിക്ഷേപമാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്. 90 ദിവസങ്ങൾക്കകം നിക്ഷേപം തിരിച്ചുകൊടുക്കുമെന്ന ഭേദഗതി നിലവിൽവന്നതിനുശേഷം 1,20,000 നിക്ഷേപകർക്കായി ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ 1,500 കോടി രൂപ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3refG6J
via IFTTT

രാജ്യം 8-8.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യം 8-8.5ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് വളർച്ചയിൽകുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. ഭൂരിഭാഗംപേർക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായതിനാൽ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗംകൂടുമെന്നും സർവെ വിലയിരുത്തുന്നു. അതേസമയം, 2021-22 വർഷത്തിൽ യഥാർത്ഥ ജിഡിപി 9.2ശതമാനമായിരിക്കുമെന്നും മുൻകൂർ കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പകർച്ച വ്യാധിക്ക് മുമ്പുള്ള നിലയെ മറികടക്കാനായി എന്നതാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവർഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മൺസൂൺ ലഭ്യത, ആഗോളതലത്തിൽ വിപണിയിലെ പണലഭ്യത കുറക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങൾ, അസംകൃത എണ്ണവില ബാരലിന് 70-75 ഡോളർ നിലവാരത്തിൽ തുടരുമെന്ന പ്രതീക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സർവെ പറയുന്നു. ആഗോള സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്നാംതരംഗമായി ഒമിക്രോൺ ലോകമെമ്പാടും വ്യാപിക്കുന്ന സമയത്താണ് സാമ്പത്തിക സർവെ തയ്യാറാക്കിയത്. മിക്കവാറും രാജ്യങ്ങളിൽ പണപ്പെരുപ്പം കുതിച്ചുയർന്നു. കേന്ദ്ര ബാങ്കുകൾ ഉത്തേജന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് വളർച്ചാ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ സാമ്പത്തിക സൂചികകങ്ങൾ പ്രകാരം വെല്ലുവിളികളേറ്റെടുക്കാൻ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സർവെയിൽ പറുന്നു. Content Highlights : The government expects FY23 GDP to grow at 8-8.5 per cent

from money rss https://bit.ly/345xUyj
via IFTTT

Sunday 30 January 2022

ബ്യൂട്ടി പാർലറിൽ പോകാൻ മടിയാണോ; അണിഞ്ഞൊരുങ്ങാം, സ്വന്തമായി മേക്കപ്പ് ചെയ്യാം

കോവിഡ് കാലമായതിനാൽ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും എപ്പോഴും പോകാനാവില്ല. പക്ഷേ ഒരുക്കം മുടക്കേണ്ട. ഓൺലൈൻ മീറ്റിങ്ങുകളിലും ആഘോഷപരിപാടികളിലും അണിഞ്ഞൊരുങ്ങി തന്നെ പങ്കെടുക്കാം. ഒരു മേക്കപ്പ് കിറ്റ് വാങ്ങിയാൽ വീട്ടിൽ നിന്ന് തന്നെ ഒരുങ്ങാം. ലിപ്സ്റ്റിക്ക്, പൗഡർ, മസ്ക്കാര, ബ്രഷ്, സ്പോഞ്ച് എന്നിങ്ങനെ വിവിധ തരം മേക്കപ്പ് ഉത്പന്നങ്ങൾ വിപണികളിലുണ്ട്. മേക്കപ്പ് കിറ്റുകൾക്ക് വിവിധ കമ്പനികൾവമ്പിച്ച ഓഫറും നൽകുന്നുണ്ട്. volo All In One Professional Womens Makeup Kit (3 Pcs Lipsticks,1 Eye Shadow, 1 Lip liner,1 Foundation,1 Eyeliner, 1 Compact, 1 Kajal, 1 Pouch) Set of 10 Pcs (orange)| ഓഫറിൽ വാങ്ങാം മുഖം മൃദുലമായി നിർത്താൻ നിരവധി സ്കിൻ ഫൗണ്ടേഷനുകളുണ്ട്. ക്രീം രൂപത്തിലുളളവ, പൗഡർ രൂപത്തിലുളളവ, സ്റ്റിക്ക് രൂപത്തിലുളളവ എന്നിങ്ങനെ പല തരത്തിൽ. എണ്ണമയമുളള ചർമം ആണെങ്കിൽ സ്റ്റിക്ക്, പൗഡർ ഫൗണ്ടേഷനുകൾ ഉപയോഗിക്കാം. വരണ്ട ചർമമാണെങ്കിൽ ക്രീം ഫൗണ്ടേഷനുകളും ഉപയോഗിക്കാം. ഫൗണ്ടേഷനുകൾ ഭംഗിയായി നിലനിൽക്കാൻപ്രൈമറുകൾ വാങ്ങാം. AP Home Decor Makeup kit combo pack of 11, Essential Oil, Face Primer, foundation, Concealer, Loose Powder, Blender, Makeup Fixer, Compact Powder face powder, 2 lipstick, eyelashes മേക്കപ്പിൽ പ്രധാനമാണ് ഹൈലൈറ്റിങ്. ഇതിനായി ഹൈലൈറ്ററുകൾ ഉപയോഗിക്കാം. മുഖത്തിന് തിളക്കം നൽകുന്നവയാണിവ. വിവിധ ഫേസ് ഹൈലൈറ്ററുകളും ബ്രഷുകളും സ്പോഞ്ചുകളും വാങ്ങാം. മേക്കപ്പ് ഉത്പന്നങ്ങൾക്കെല്ലാം വൻ വിലക്കുറവാണ്. WOW Skin Science Apple Cider Vinegar Foaming Face Wash - with Organic Certified Himalayan Apple Cider Vinegar - No Parabens, Sulphate, Silicones & Color (with Built-in Brush) - 150mL ഏതൊരാളും ആദ്യം നോക്കുക നമ്മുടെ കണ്ണുകളിലേക്കാണ്. അതിനാൽ കണ്ണുകൾ ഭംഗിയോടെ ഒരുക്കേണ്ടതുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രവും സ്കിൻ ടോണും അനുസരിച്ച് കൺപോളകളിൽ ഐ ഷാഡോ പുരട്ടാം. ഐ ലൈനർ ഉപയോഗിച്ച് കണ്ണുകൾക്ക് മുകളിൽ ലൈൻ വരക്കാം. കണ്ണുകളെ മനോഹരമാക്കാൻ മസ്ക്കാരയും അണിയാം. പുരികം വൃത്തിയാക്കാൻ ബ്രോ പിക്കറുകളും ഉപയോഗിക്കാം. MAPPERZ 36H Precision Liquid Waterproof Lash Eyeliner Pencil/ Eye Liner, Water Resistant, Long-Lasting (Black) (pack of 2)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ചുണ്ടുകളെ ആകർഷകമാക്കാൻ ലിപ്സ്റ്റിക്ക് ഉപയോഗിക്കാം. ലിപ് പെൻസിൽ ഉപയോഗിച്ച് ഔട്ട്ലൈൻ വരച്ചതിന് ശേഷം സ്കിൻ ടോണിനനുയോജ്യമായ ലിപ്സ്റ്റിക്ക് അണിയാം. ബ്രാൻഡുകളും കളറുകളും നോക്കി ഇഷ്ടമുളളത് തിരഞ്ഞെടുക്കാം. ലിപ് സ്റ്റെയിനോ ലിപ് ടിന്റോ ഉപയോഗിച്ചും ചുണ്ടുകൾക്ക് കളർ നൽകാം. ലിപ്സ്റ്റിക്കുകൾക്ക് വൻ ഓഫറുണ്ട്.

from money rss https://bit.ly/3AMulJe
via IFTTT

ബജറ്റ്: വെല്ലുവിളികളെ അതിജീവിക്കുമോ?

ചൊവ്വാഴ്ച പാർലമെൻറിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അവരുടെ നാലാമത്തെ ബജറ്റ് നാം ഇതുവരെ കണ്ടതിലേറെ അസാധാരണമായ ഒരു സാമ്പത്തിക കാലഘട്ടത്തിൽ ആയിരിക്കും എന്നത് അതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിക്കൂടിയാണ് ഈ കേന്ദ്രബജറ്റ് ഉറ്റുനോക്കപ്പെടുക. കോവിഡിന്റെ ആദ്യ വരവിൽ കുത്തനെ താഴോട്ടുപോയ നമ്മുടെ സാമ്പത്തികവളർച്ച തിരിച്ചുവരവിന്റെ വക്കത്തോളം എത്തിയെങ്കിലും മൂന്നാംതരംഗത്തെ അതിജീവിച്ചുമുന്നേറാനുള്ള വെല്ലുവിളിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിവിധ വ്യവസായ-വാണിജ്യ മേഖലകൾ. ഭാരിച്ച വെല്ലുവിളികൾ കേന്ദ്രസർക്കാരിന് എന്തെല്ലാം രീതിയിൽ വളർച്ചയുടെ പുത്തൻ നാമ്പുകൾ പോഷിപ്പിക്കാൻ സാധിക്കും, രാജ്യത്ത് പരക്കേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉയരുന്ന സാമ്പത്തിക അസമത്വത്തെ എങ്ങനെ മറികടക്കാം, പുത്തൻ തൊഴിൽസാധ്യതകൾ എങ്ങനെ പെട്ടെന്ന് കണ്ടെത്താം, അന്താരാഷ്ട്ര മാർക്കറ്റിലെ എണ്ണ തുടങ്ങി മറ്റ് ചരക്കുകളുടെ വിലക്കയറ്റത്തിന്റെ ആഘാതത്തിൽനിന്നു സാധാരണക്കാർക്ക് എന്തെല്ലാം പരിരക്ഷയൊരുക്കാം, ഏറ്റവും താഴെക്കിടയിൽ ഉള്ളവരുടെ കീശയിൽ അത്യാവശ്യം കാശും മറ്റാനുകൂല്യങ്ങളും സർക്കാരിന് സാമൂഹികക്ഷേമ പദ്ധതികൾ വഴി എങ്ങനെ എത്തിക്കാം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണേണ്ട ഭാരിച്ച ചുമതലയാണ് ധനമന്ത്രിക്കുള്ളത്. കഴിഞ്ഞ രണ്ടിലേറെ വർഷമായി ഏതാണ്ട് മുഴുവൻസമയവും സാമ്പത്തികമേഖലയിലെ വെല്ലുവിളികളെ നേരിടാനുള്ള പരിശ്രമത്തിലാണ് ഈ വനിതാ മന്ത്രി എന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. നടപടികളെക്കുറിച്ച് വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും. കോവിഡിന്റെ ദൂഷിതവലയത്തിൽപ്പെടാതെ തുടർച്ചയായി ദേശീയ സാമ്പത്തിക രംഗത്തേക്ക് വളർച്ചസംഭാവന ചെയ്യുന്നത് നമ്മുടെ കർഷകരും കാർഷികമേഖലയും ആണ്; കഴിഞ്ഞ മൂന്നു വർഷമായി 3.5 ശതമാനത്തോളമാണ് ശരാശരി വളർച്ച. നടപ്പുസാമ്പത്തികവർഷത്തെ ആദ്യത്തെ കണക്കുകൾ അനുസരിച്ച് വളർച്ചനിരക്ക് ഏകദേശം ഒമ്പതുശതമാനം ആയിരിക്കുമെന്നാണ് അനുമാനം. ഇപ്പോഴത്തെ മൂന്നാംതരംഗം ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ കുറെയധികം മേഖലകളെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഒരുപക്ഷേ, ഈ കണക്കുകൂട്ടലിനു നേരിയ ഒരു ഇടിവ് വന്നുകൂടായ്കയില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൈനസ് 7.2 വളർച്ചയുംകൂടി എടുത്താൽ, നമ്മുടെ ദേശീയ സമ്പദ്ഘടന ഈ മാർച്ച് അവസാനം ആവുമ്പോൾ ഏകദേശം 2019-ന്റെ അതേ നിലവാരത്തിൽ എത്തിനിൽക്കാനാണ് സാധ്യത. ഫലത്തിൽ രണ്ടുവർഷം എഴുതിത്തള്ളേണ്ട ഒരു അവസ്ഥയിൽ. പ്രതീക്ഷയുടെ കിരണങ്ങൾ ഇതു പറയുമ്പോഴും ഇന്ന് ഇന്ത്യൻ സമ്പദ്ഘടന, ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളുമായി തുലനംചെയ്യുമ്പോൾ വളർച്ചനിരക്ക് ഏറ്റവും കൂടിയതരത്തിലാണ് നിൽക്കുന്നത് എന്നകാര്യം നാം വിസ്മരിച്ചുകൂടാ. ചൈനയടക്കമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്നുതന്നെ നിൽക്കുന്നു നമ്മുടെ വളർച്ച. (ചൈനയുടെ വളർച്ചനിരക്ക് എട്ടുശതമാനത്തോളം ആവും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇന്ത്യയെപ്പോലെ തുറന്ന സംവിധാനം അല്ലാത്തതു കൊണ്ട് ചൈനീസ് സർക്കാർ അഥവാ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പറയുന്ന കണക്കുകൾ വിശ്വസിക്കുകയേ ഇന്ന് നമുക്ക് നിർവാഹമുള്ളൂ. കടത്തിന്റെ തോത് കൂടി പല ചൈനീസ് കമ്പനികളും തിരിച്ചടയ്ക്കാൻ പറ്റാതെ തകർച്ചയുടെ വക്കിലാണ്). നമ്മുടെ രാജ്യത്തും ദേശീയ വരുമാനം (ജി.ഡി.പി.) കണക്കാക്കുന്നതിൽ ധാരാളം അനുമാനങ്ങളും കൂട്ടിക്കുറയ്ക്കലുകളും ഉണ്ട്. സാമ്പത്തികശാസ്ത്രജ്ഞർ ഉൾപ്പെടെ വിദഗ്ധർ അംഗീകരിക്കുന്ന പരസ്യമായ രഹസ്യമാണ് നമ്മുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ ഈ വ്യതിയാനങ്ങൾ. കാരണം, ഇന്നും സമ്പദ്ഘടനയുടെ വലിയ ഒരുവിഭാഗം അസംഘടിത മേഖലയിൽ ആയതുകൊണ്ട് അതിൽ പ്രവർത്തിക്കുന്നവരുടെ 'ഔട്ട്പുട്ട്' ഒരു അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തപ്പെടുന്നു എന്നതാണ് കാര്യം. മോദിസർക്കാരിന്റെ ഈ-ശ്രം പോർട്ടൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കണക്കു നിജപ്പെടുത്താൻ തുടങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. നാളിതുവരെ 24 കോടി അസംഘടിതമേഖലയിലെ തൊഴിലാളികൾ ഇതിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഈ പ്രക്രിയ പൂർണമായാൽ അത്രത്തോളം അധികം കൃത്യത നമ്മുടെ സാമ്പത്തികഡേറ്റയ്ക്കു കൈവരിക്കാൻ സാധിക്കും. വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത കുറവ് ആത്മനിർഭർ പാക്കേജ് വഴിയും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ.) സ്കീമിൽകൂടിയും മറ്റും ഒട്ടേറെ നയപ്രഖ്യാപനങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. കോർപ്പറേറ്റ്, ഇൻകം ടാക്സ് എന്നിവയിലും ഗണ്യമായ മാറ്റങ്ങൾ കഴിഞ്ഞ രണ്ടു ബജറ്റുകളിൽ സർക്കാർ കൊണ്ടുവന്നു. അതുകൊണ്ട് വമ്പൻ നയപ്രഖ്യാപനങ്ങൾക്കോ പുതിയ പദ്ധതികൾക്കോ ഉള്ള സ്കോപ്പ് ഈ ബജറ്റിൽ കുറവായിരിക്കും. കൂടാതെ, ഏകദേശം 70 ശതമാനത്തോളം ചെലവുകൾ നിർബന്ധമായും നീക്കിയിരിപ്പ് വേണ്ടുന്ന മേഖലകൾക്കായി മാറ്റിക്കഴിഞ്ഞാൽ ബജറ്റിൽ പുതിയ പദ്ധതികൾക്കായി എടുക്കാനുള്ള തുകയും തുലോം കുറവാണ്. നമ്മുടെ ദേശീയ ബജറ്റിന്റെ തോത് കഴിഞ്ഞ രണ്ടുവർഷമായി ഏകദേശം 35 ലക്ഷം കോടി രൂപയായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ദേശീയ വരുമാനത്തിന് 7.5 ശതമാനം പിറകോട്ടും (2020-'21) 8.5-9 ശതമാനം മുന്നോട്ടും (2021-'22) ആണ് നീക്കമെങ്കിൽ, ഇന്നത്തെ വിലനിലവാരം അനുസരിച്ചുള്ള കണക്കിൽ നമ്മുടെ ദേശീയ വരുമാനം മാർച്ച് 22-ൽ ഏകദേശം 197-200 ലക്ഷം കോടി രൂപ എന്ന നിലവാരത്തിൽ ആയിരിക്കും എന്നനുമാനിക്കാം. അടുത്ത സാമ്പത്തികവർഷത്തിലെ (2022-'23) വളർച്ച ഏകദേശം എട്ടുശതമാനം ആയി കണക്കാക്കാം. കോവിഡിന്റെ മൂന്നാം തരംഗവും അതിജീവിച്ചുമുന്നേറാനുള്ള സാമ്പത്തിക ചാലകശക്തി ബജറ്റ് പകർന്നുനൽകണമെങ്കിൽ ബജറ്റിന്റെ മൊത്തം തോത് ഏറ്റവും കുറഞ്ഞത് 36-36.50 ലക്ഷം കോടി എന്ന തോതിൽ ധനമന്ത്രിക്ക് എത്തിക്കാൻ സാധിക്കണം. എന്നാലേ വികസനത്തിനും പുതിയ തൊഴിൽസാധ്യതകൾക്കും ആക്കം കൂട്ടാനുള്ള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള 'അടിസ്ഥാനമേഖലകളിലെ നിക്ഷേപങ്ങൾക്ക്' വഴിയൊരുക്കാൻ ബജറ്റിന് സാധിക്കൂ. ഭാരോദ്വഹനം വേണ്ടിവരും ധനക്കമ്മിയെക്കുറിച്ചുള്ള അമിതമായ ആശങ്ക മാത്രമായിരിക്കും മേല്പറഞ്ഞ ബജറ്റ് സൈസിന് കടിഞ്ഞാണിടുക. സ്വകാര്യ മേഖലയിലെ പുതിയ നിക്ഷേപതാത്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാരോദ്വഹനം (ഹെവി ലിഫ്റ്റിങ്) വേണ്ടിവരും. അതായത്, കഴിഞ്ഞവർഷം നീക്കിയിരുത്തിയ ഏകദേശം 5.50 ലക്ഷം കോടിയെക്കാൾ കുറഞ്ഞപക്ഷം 50,000 കോടി രൂപയെങ്കിലും അടിസ്ഥാന വികസനത്തിന് ഇത്തവണ നീക്കിവെക്കണം. പക്ഷേ, ബജറ്റുകളെ അപഗ്രഥിക്കുമ്പോൾ പലപ്പോഴും വിവിധ പദ്ധതികൾക്കുവേണ്ടിയുള്ള നീക്കിയിരിപ്പ് ഞാണിന്മേൽക്കളി പോലെയാണെന്ന് നമുക്കു മനസ്സിലാവും. ഉദാഹരണമായി, കഴിഞ്ഞ വർഷത്തെ 35 ലക്ഷം കോടിയിൽ ഏറ്റവും പ്രധാനപ്പെട്ട ചെലവ് താഴെ പറയുന്ന അനിവാര്യമായ നീക്കിയിരിപ്പിലേക്കാണ്. ബാക്കിവരുന്ന എഴോ എട്ടോ ലക്ഷം കോടിയേ സ്വന്തം ഇഷ്ടത്തിന് ചെലവുചെയ്യാൻ കേന്ദ്രസർക്കാരിന് പരമാവധി ബാക്കിയുണ്ടാവൂ. ഇതുവേണം റോഡ് നിർമാണം, റെയിൽവേ, ദേശീയ ഇൻഫ്രാ പൈപ്പ്ലൈൻ മുതലായ ആവശ്യങ്ങൾക്കായി കേന്ദ്ര ധനകാര്യ മന്ത്രി മാറ്റിവെക്കാൻ. വരവിന്റെ കണക്കെടുത്താൽ പ്രധാനപ്പെട്ട ഇനങ്ങൾ ഇങ്ങനെ ആദായ നികുതി- 5.6 കോർപ്പറേറ്റ് ടാക്സ് -5.5 ജി.എസ്.ടി- 6 എക്സൈസ്/കസ്റ്റംസ് - 4 റൊക്കം കടം -15 * തുക ലക്ഷം കോടിയിൽ. ആദ്യം കുറിച്ച നാല് ഇനത്തിൽനിന്നു സംസ്ഥാനത്തിന്റെ വിഹിതമായി ഏകദേശം 6.6 ലക്ഷം കോടി രൂപ കേന്ദ്രം കൊടുക്കും (ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം). കേന്ദ്ര ബജറ്റിലെ പ്രധാനപ്പെട്ട നീക്കിയിരിപ്പുകൾ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി (ഏകദേശം ഒരുലക്ഷം കോടി), പി.എം. കിസാൻ (65,000 കോടി) ഗ്രാമീണ ജൽ ജീവൻ മിഷൻ (50,000 കോടി) വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകൾക്ക് ഏകദേശം 35,000 കോടി രൂപവീതം എന്നിവയായിരുന്നു നടപ്പുസാമ്പത്തിക വർഷത്തിൽ. കേന്ദ്രത്തിന്റെ 80-ഓളം വരുന്ന സ്കീമുകൾക്കകത്തു തന്നെയാണ് മേൽപ്പറഞ്ഞ പ്രധാന സ്കീമുകൾ വരുന്നത്. (ബാങ്കിങ് മേഖലയിൽ വിദഗ്ധനാണ് ലേഖകൻ)

from money rss https://bit.ly/3KVbO2i
via IFTTT

എൽ.ഐ.സി. വിൽപ്പനയും പോളിസി ഉടമസ്ഥരും

എൽ.ഐ.സി. പൊൻമുട്ടയിടുന്ന താറാവാണ്. അഞ്ചുകോടി രൂപയാണ് 64 വർഷംമുമ്പ് കേന്ദ്രസർക്കാർ മുതൽമുടക്കിയത്. ഇപ്പോൾ 38 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. അറ്റാദായത്തിന്റെ അഞ്ചുശതമാനമാണ് കേന്ദ്രസർക്കാരിന് ഡിവിഡന്റായി കൊടുക്കുക. ഇതുവരെ 28,965 കോടി രൂപ ഡിവിഡന്റായി നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. എൽ.ഐ.സി.യുടെ 10 ശതമാനം ഓഹരി വിൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു. 49 ശതമാനം ഓഹരിവരെ വിൽക്കാൻ നിയമഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വകാര്യവത്കരണം എങ്ങനെയാണ് എൽ.ഐ.സി.യുടെ 49 കോടി വരുന്ന പോളിസി ഉടമകളെ ബാധിക്കാൻ പോകുന്നത്? പോളിസി ബോണസ് അപ്രത്യക്ഷമാകും പോളിസി ഉടമകളുടെ ട്രസ്റ്റുപോലെയാണ് എൽ.ഐ.സി. പ്രവർത്തിക്കുന്നത്. എൽ.ഐ.സി.യുടെ ഭീമാകാരമായ ഫണ്ട് പോളിസി ഉടമസ്ഥർ നൽകിയിട്ടുള്ള പ്രീമിയത്തിൽനിന്നും ഉണ്ടാക്കിയിട്ടുള്ളതാണ്. അവർ നൽകിയിരിക്കുന്ന ഫണ്ട് നല്ല രീതിയിൽ നിക്ഷേപിച്ച് അതിൽനിന്നും കിട്ടുന്ന ലാഭത്തിൽ വാർഷികലാഭത്തിന്റെ അഞ്ചു ശതമാനം ഓഹരി ഉടമസ്ഥനായ കേന്ദ്രസർക്കാരിനു നൽകും. ബാക്കി 95 ശതമാനവും പോളിസി ഉടമസ്ഥർക്ക് ബോണസായി നൽകുന്നു. രണ്ടുപതിറ്റാണ്ടുമുമ്പ് സ്വകാര്യ ഇൻഷുറൻസുകാർ വന്നപ്പോൾ അഞ്ചുശതമാനം ലാഭംകൊണ്ട് പ്രവർത്തിക്കാനാവില്ലെന്ന് അവർ ശഠിച്ചു. അങ്ങനെ ഓഹരി ഉടമസ്ഥന്മാരുടെ വിഹിതം 10 ശതമാനമായി ഉയർത്തി. ഇത് ഇനിയും ഉയർത്തണമെന്നാണ് അവരുടെ വാദം. സ്വകാര്യകമ്പനികളും ബോണസ് നൽകുന്നുണ്ടല്ലോ എൽ.ഐ.സി.യുടെ 80 ശതമാനം പോളിസികളും സമ്പാദ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാർട്ടിസിപ്പേറ്റിങ് പോളിസികളാണ്. എന്നുവെച്ചാൽ റിസ്ക് കവറേജിനുപുറമേ നിശ്ചിതകാലയളവിൽ അവർ നൽകിയ പ്രീമിയത്തിലെ സമ്പാദ്യത്തിന്റെ ഒരുഭാഗം അവർക്കുതന്നെ തിരിച്ചുനൽകും. അത്തരത്തിൽ സമ്പാദ്യഘടകം ഇല്ലാത്ത നോൺ പാർട്ടിസിപ്പേറ്റിങ് പോളിസികളുണ്ട്. സ്വകാര്യ കമ്പനികളുടെ 65-70 ശതമാനം പോളിസികളും ഇത്തരത്തിലുള്ളവയാണ്. രണ്ടാമതു പറഞ്ഞ ഇനം പോളിസികൾക്ക് ലാഭവിഹിതമായി ബോണസ് ഇല്ല. എൽ.ഐ.സി.യാവട്ടെ ഇങ്ങനെയുള്ള പോളിസികളിൽനിന്നും ഉണ്ടാക്കുന്ന ലാഭവും പാർട്ടിസിപ്പേറ്റിങ് പോളിസികൾക്ക് ബോണസായി വിതരണം ചെയ്യുന്നു. സ്വകാര്യ മുതലാളിമാർകൂടി എൽ.ഐ.സി.യുടെ ഉടമസ്ഥരായിവരുമ്പോൾ മറ്റേത് സ്വകാര്യ കമ്പനികളെയുംപോലെ ലാഭം പരമാവധിയാക്കി ഓഹരി ഉടമസ്ഥർക്കു നൽകുന്ന ഒരു കമ്പനിയയി എൽ.ഐ.സി. മാറും. നഷ്ടം പോളിസി ഉടമസ്ഥർക്കായിരിക്കും. സമ്പാദ്യങ്ങൾ അരക്ഷിതാവസ്ഥയിൽ ഇന്ന് പോളിസി ഉടമസ്ഥർക്ക് അവരുടെ പ്രീമിയത്തിന് സമ്പൂർണ സുരക്ഷിതത്വമുണ്ട്. അതിന് സർക്കാർ ഗാരന്റിയുണ്ട്. എന്നാൽ, സ്വകാര്യ ഓഹരി ഉടമസ്ഥർകൂടി വരുമ്പോൾ ഈ ഗ്യാരന്റി ഉണ്ടാവില്ല. ഫലം പോളിസി ഉടമസ്ഥരുടെ അരക്ഷിതാവസ്ഥയായിരിക്കും. 1990-നും 2020-നും ഇടയ്ക്ക് അമേരിക്കയിൽ 82 ഇൻഷുറൻസ് കമ്പനികൾ പൊളിഞ്ഞു. 130 രാജ്യങ്ങളിൽ ഒരുലക്ഷത്തോളം ജീവനക്കാരുമായി 7700 കോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്ന അമേരിക്കൻ ഇന്റർനാഷണൽ ഗ്രുപ്പ് ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായിരുന്നു. 2008-ലെ ധനകാര്യ കുഴപ്പത്തിൽ ഈ കമ്പനി അടച്ചുപൂട്ടി. ഇത്തരമൊരു അരക്ഷിതാവസ്ഥയാണ് ഇന്ത്യയിലെ പോളിസി ഉടമസ്ഥരെ കാത്തിരിക്കുന്നത്. ഗ്രാമീണ ചെറുകിടമേഖല അവഗണനയിൽ പാവപ്പെട്ടവരും സാധാരണക്കാരും അവഗണിക്കപ്പെടും. 2020-21-ൽ എൽ.ഐ.സി.യുടെ ശരാശരി പോളിസി പ്രീമിയം 16,156 രൂപയായിരുന്നു. സ്വകാര്യമേഖലയുടേത് 89,004 രൂപയും. സ്വകാര്യമേഖല വൻകിട പോളിസി ഉടമസ്ഥന്മാരിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നു വ്യക്തം. നഗരമേഖലയും. 2020-21-ൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ 78 ശതമാനം ബ്രാഞ്ചുകളും ഒരുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലായിരുന്നു. എൽ.ഐ.സി.യിൽ ഇത് 37 ശതമാനമേ വരൂ. 20,000-ത്തിൽ താഴെ ജനസംഖ്യയുള്ള ചെറുപട്ടണങ്ങളിലാണ് 24 ശതമാനം ബ്രാഞ്ചുകൾ. സ്വകാര്യ ഇൻഷുറൻസുകാരുടെ മൂന്നുശതമാനത്തിൽ താഴെ ബ്രാഞ്ചുകളേ ഇവിടങ്ങളിലുള്ളൂ. സ്വകാര്യവത്കരണത്തിന്റെ ഫലമായി ഗ്രാമീണമേഖലയും ചെറുകിട പോളിസി ഉടമസ്ഥരും അവഗണിക്കപ്പെടും. പാവങ്ങളുടെ സാമൂഹികസുരക്ഷ കേരളമൊഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാർക്കും യാതൊരുവിധത്തിലുള്ള സാമൂഹികസുരക്ഷിതത്വവലയവുമില്ല. അവർക്കായി ഒട്ടേറെ സാമൂഹികസുരക്ഷാ പദ്ധതികൾ എൽ.ഐ.സി. നടപ്പാക്കുന്നുണ്ട്. 330 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ കവറേജ് നൽകുന്ന പി.എം. ജീവൻ ജ്യോതി ഭീമാ യോജനയിൽ 1.50 കോടി ഗുണഭോക്താക്കളുണ്ട്. പി.എം. വയ വന്ദനം യോജന ഒരു നിശ്ചിത ഡെപ്പോസിറ്റിന്റെ അടിസ്ഥാനത്തിൽ മാസംതോറും പെൻഷൻ നൽകുന്ന പരിപാടിയാണ്. അടൽ പെൻഷൻ യോജന എന്നത് അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് അവർ മാസംതോറും അടയ്ക്കുന്ന ഒരു ചെറിയ പ്രീമിയത്തിന് പെൻഷൻ നൽകുന്ന പദ്ധതിയാണ്. ഇതുപോലെ 13 തരം പെൻഷൻ സ്കീമുകൾ എൽ.ഐ.സി. ഫണ്ട് ലിമിറ്റഡിന്റെ കീഴിലുണ്ട്. ഇതിനെല്ലാം പുറമേ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ ഇൻഷുറൻസിനുള്ള പദ്ധതിയുമുണ്ട്. സ്വകാര്യവത്കരണം ക്രോസ് സബ്സിഡി ഇല്ലാതാക്കും. ഇത്തരം പദ്ധതികളെല്ലാം അവതാളത്തിലാകും. പോളിസി ഉടമസ്ഥരെ കബളിപ്പിക്കൽ 2019-20-ൽ അൺഫെയർ ബിസിനസ് പ്രാക്ടീസസ് പരാതികൾ (ബിസിനസ് നടത്തിപ്പിലെ തട്ടിപ്പുകൾ) 43,444 ആയിരുന്നു. അവയിൽ 90 ശതമാനവും സ്വകാര്യകമ്പനികളുമായി ബന്ധപ്പെട്ടവയാണ്. മൊത്തം ഇൻഷുറൻസ് ഇടപാടുകളുടെ 34 ശതമാനമേ സ്വകാര്യമേഖലയുടേതായിട്ടുള്ളൂവെന്നത് ഓർക്കുക. സ്വകാര്യകമ്പനികളുടെ ഇടപാടുകളുടെ സിംഹഭാഗവും ബാങ്ക് ഓഫീസുകൾ വഴിയാണ്. എൽ.ഐ.സി.ക്കാവട്ടെ 13.50 ലക്ഷം ഏജന്റുമാരുമുണ്ട്. എന്നിട്ടും എൽ.ഐ.സി.ക്കാണ് താരതമ്യേന ചെലവുകുറവ്. 2020-21ൽ ഓപ്പറേറ്റിങ് ചെലവുകൾ പ്രീമിയത്തിന്റെ 8.68 ശതമാനമേ വരൂ. സ്വകാര്യകമ്പനികളുടേതാവട്ടെ ഈ തോത് 11.72 ശതമാനവുമാണ്. എൽ.ഐ.സി. താരതമ്യേന ചുരുങ്ങിയ ചെലവിൽ കൂടുതൽ ആളുകൾക്ക് സേവനം നൽകുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ കേന്ദ്രസർക്കാരിന് മേൽപ്പറഞ്ഞ സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തയില്ല. എന്തിന് തങ്ങളുടെപോലും നാളത്തെ താത്പര്യങ്ങളെ പരിഗണിക്കുന്നില്ല. ഇന്ന് എത്ര കോടി ഷെയർ വിറ്റുകിട്ടും എന്നതിനെക്കുറിച്ചു മാത്രമാണ് ചിന്ത.എൽ.ഐ.സി. ഇപ്പോൾ 38 ലക്ഷം കോടി രൂപ സെക്യൂരിറ്റികൾ, ഷെയറുകൾ, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയവയിൽ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതി, പാർപ്പിടം, കുടിവെള്ളം, റോഡ്, റെയിൽവേ തുടങ്ങിയ സാമൂഹികപശ്ചാത്തലസൗകര്യങ്ങളിൽ 2090-21-ൽ എൽ.ഐ.സി.യുടെ നിക്ഷേപം 26,322 കോടി രൂപയായിരുന്നു. താരതമ്യേന താഴ്ച പലിശയാണ് ഈ നിക്ഷേപങ്ങൾ മുഴുവൻ. എന്നാൽ, സ്വകാര്യ ഉടമസ്ഥന്മാർ കൂടുതൽ പലിശയോ ലാഭമോ കിട്ടുന്ന നിക്ഷേപങ്ങളിലേക്ക് എൽ.ഐ.സി.യെ മാറാൻ നിർബന്ധിക്കും. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പായും ലഭ്യമായ ഒരു വായ്പാ സ്രോതസ്സാണ് ഇല്ലാതാവുക. വിൽപ്പന ഉറപ്പാക്കാൻ 2021-22-ൽ 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. പക്ഷേ, ഇതുവരെ 9240 കോടി രൂപയ്ക്കുള്ള പൊതുസ്വത്തേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ നാണക്കേട് മറയ്ക്കാൻ എൽ.ഐ.സി. ഓഹരി വിറ്റേപറ്റുൂ. ഇതു വിജയിക്കുമെന്നുറപ്പിക്കാൻ ഓഹരിവില താഴ്ത്തിനിശ്ചയിക്കാനും മടിക്കില്ലെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു. വിദേശനിക്ഷേപ കമ്പനികൾക്ക് എൽ.ഐ.സി. ഷെയർ വാങ്ങാൻ അനുവാദംനൽകാൻ പോകുകയാണ്. ഇനി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി എന്തെങ്കിലും ഇടങ്കോലിട്ടാലോ? അതുണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ഒമ്പതുമാസമായി ഈ അതോറിറ്റിയുടെ ചെയർമാൻസ്ഥാനം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇതുവരെ എൽ.ഐ.സി. സ്വകാര്യവത്കരണം ജീവനക്കാരുടെ പ്രശ്ശമായിരുന്നു. ഇനിമേൽ അത് 49 കോടി പോളിസി ഉടമകളുടെ കാര്യമാണ്. പൊൻമുട്ടയിടുന്ന താറാവിന് ഇറച്ചിവില എൽ.ഐ.സി.യുടെ വാല്വേഷൻ പൂർത്തീകരിച്ചു. 15 ലക്ഷം കോടി രൂപയാണത്രേ മൂല്യം. പക്ഷേ, ഷെയർ വാങ്ങാൻപോകുന്ന ഇൻവെസ്റ്റർ ഈ മൂല്യമല്ല നോക്കുക. തങ്ങൾക്ക് എന്ത് ലാഭം കിട്ടുമെന്നതിലാണ് ശ്രദ്ധ. ഇങ്ങനെ ഇൻവെസ്റ്റേഴ്സിന്റെ ലാഭകോണിൽ നിന്നുകൊണ്ട് കണക്കുകൂട്ടുന്നതിനെയാണ് എംബഡഡ് വാല്യു എന്നു വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എൽ.ഐ.സി.യുടെ എംബഡഡ് വാല്യു നാലുലക്ഷം കോടി രൂപയേ വരൂ. ഈ കണക്കുകൂട്ടലുകളെല്ലാം ഊഹാപോഹങ്ങളാണ്. പൊതുമണ്ഡലത്തിൽ കൃത്യമായ വിവരങ്ങളില്ല. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂസ്വത്ത്, അതും നഗരങ്ങളിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എൽ.ഐ.സി. ഇവയെല്ലാം എങ്ങനെയാണ് പരിഗണിച്ചിരിക്കുന്നതെന്ന് അറിയില്ല.

from money rss https://bit.ly/3IRlsBe
via IFTTT

സെന്‍സെക്‌സില്‍ 728 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,300കടന്നു

മുംബൈ: കേന്ദ്ര ബജറ്റിന് ഒരുദിവസം അവശേഷിക്കേ വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 17,300 കടന്നു.ഐടി, റിയാൽറ്റി ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. സെൻസെക്സ് 728 പോയന്റ് നേട്ടത്തിൽ 57,928ലും നിഫ്റ്റി 217 പോയന്റ് ഉയർന്ന് 17,319ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് നേട്ടത്തിനുപിന്നിൽ. ഒഎൻജിസി, ബ്രിട്ടാനിയ, വിപ്രോ, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ കമ്പനി, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനവും സ്മോൾ ക്യാപ് സൂചിക 1.4ശതമാനവും ഉയർന്നു.

from money rss https://bit.ly/3KZL8NG
via IFTTT

സ്റ്റൈലസ് പേനകളും എച്ച്ഡിഎംഐ കേബിളുകളും വാങ്ങാം; കമ്പ്യൂട്ടര്‍ ആക്സസറീസുകള്‍ക്ക് മികച്ച ഓഫര്‍

ടച്ച് ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന നിരവധി സ്റ്റൈലസ് പേനകൾ വിപണികളിലുണ്ട്. റെസിസ്റ്റീവ്, കപ്പാസിറ്റീവ് ടച്ച് സ്ക്രീനുകളിൽ ഉപയോഗിക്കാൻ അനുയോജ്യമായവ. സ്മാർട്ട് ഫോണിലേയും ടാബ്ലെറ്റുകളിലേയും ഐപാഡുകളിലേയും സ്ക്രീനുകളിൽ വളരെ കൃത്യമായി ടാപ്പ് ചെയ്യാൻ സ്റ്റൈലസ് പേനകൾ ഉപയോഗിക്കാം. വിരലുപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിലും വേഗത്തിലും ടച്ച് ചെയ്യാനാകും. വിവിധ ടച്ച് ഡിവൈസുകൾക്കും മോഡലുകൾക്കും അനുസരിച്ച് ആകർഷകമായ സ്റ്റൈലസ് പേനകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. BUY NOW : സ്റ്റൈലസ് പേനകൾ വാങ്ങാം എച്ച്ഡിഎംഐ കേബിളുകളും വാങ്ങാം. 3ഡി, 4കെ വീഡിയോകളും ഓഡിയോകളും സപ്പോർട്ട് ചെയ്യുന്ന മികച്ച എച്ച്ഡിഎംഐ കേബിളുകൾ വിപണിയിലുണ്ട്. ബ്ലൂ-റേ പ്ലെയർ, ആപ്പിൾ ടിവി, പ്ലേ സ്റ്റേഷൻ-4, എക്സ്ബോക്സ്-1 എന്നിങ്ങനെ നിരവധി ഡിവൈസുകളിൽ അനുയോജ്യമായവ. ഓഡിയോകളും വീഡിയോകളും ക്ലാരിറ്റി ചോരാതെ തന്നെ കാണാനാകും. ആമസോണിൽ എച്ച്ഡിഎംഐ കേബിളുകൾക്ക് നല്ല ഓഫറുണ്ട്. BUY NOW: എച്ച്ഡിഎംഐ കേബിളുകൾ ഇപ്പോൾ വാങ്ങാം മൗസ് പാഡുകൾ കുറഞ്ഞ വിലയിൽ വിപണികളിൽ ലഭ്യമാണ്. ഗെയിമേഴ്സിനും ഗ്രാഫിക് ഡിസൈനേഴ്സിനും ദീർഘനേരം കമ്പ്യൂട്ടറുകളുപയോഗിക്കുന്നവർക്കെല്ലാം അനുയോജ്യമായ മൗസ് പാഡുകൾ വാങ്ങാം. അനായാസം മൗസുകൾ കൈകാര്യം ചെയ്യാം. BUY NOW: ആകർഷകമായ മൗസ് പാഡുകൾ വാങ്ങാം പല തരം മോണിറ്റർ സ്റ്റാൻഡുകളും ലഭ്യമാണ്. സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് അനുയോജ്യമായവ. ആവശ്യാനുസരണം ഉയരവും ആങ്കിളുകളും ക്രമീകരിക്കാം. BUY NOW: മോണിറ്റർ സ്റ്റാൻഡുകൾ വാങ്ങാൻ ക്ലിക്ക് ചെയ്യുക 4ജി വയർലെസ് ഡോംഗിളുകളും റൂട്ടറുകളും യുഎസ്ബി കേബിളുകളും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കമ്പ്യൂട്ടർ ആക്സസറീസുകൾക്കൊക്കെ ആമസോണിൽ വൻ വിലക്കുറവാണ്. BUY NOW: 4ജി വയർലെസ് ഡോംഗിളുകൾ വാങ്ങാൻ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3oaqH76
via IFTTT

Saturday 29 January 2022

വീടിനെ അലങ്കരിക്കാം; വിപണികളില്‍ പുത്തന്‍ ഫര്‍ണിച്ചറുകളുടെ വന്‍ ശേഖരം

വീടായാലും ഓഫീസായാലും അനുയോജ്യമായ ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് എപ്പോഴും ആകർഷണമാണ്. വിവിധ ഡിസൈനുകളിലും നിറങ്ങളിലുമുളള പുതുപുത്തൻ ഫർണിച്ചറുകൾ നിങ്ങളുടെ കെട്ടിടങ്ങളുടെ അകത്തളങ്ങളെ മനോഹരമാക്കും. വിപണികളിൽ ഫർണിച്ചറുകളുടെ വലിയ ശേഖരമാണ്. ഓഫീസ് ചെയറുകൾ, ഷെൽഫുകൾ, കട്ടിലുകൾ, സോഫകൾ, ഡൈനിംഗ് സെറ്റുകൾ എന്നിങ്ങനെ ഫർണിച്ചറുകളെല്ലാം വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ തന്നെ വാങ്ങാം. വീടുകളിൽ അനിവാര്യമായ ഒന്നാണ് അലമാരകൾ. പല നിറത്തിലും മെറ്റീരിയലുകളിലുമുളള അലമാരകൾ വിപണികളിലുണ്ട്. വൈവിധ്യങ്ങളായ ഡിസൈനുകളുളള മോഡേൺ അലമാരകളോടാണ് ഏവർക്കും പ്രിയം. മെറ്റൽ, പ്ലാസ്റ്റിക്, വുഡ് മെറ്റീരിയലുകളിലുളള അലമാരകളുണ്ട്. വീടുകൾക്ക് അനുയോജ്യമായ അലമാരകൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങാം. ഫർണിച്ചർ ഡിസ്കൗണ്ടിൽ വാങ്ങാം ഓൺലൈനായി പല തരം കട്ടിലുകളും വാങ്ങാം. മികച്ച ഡിസൈനുകളിൽ വിവിധ മെറ്റീരിയലുകളിലുളളവ. വുഡൻ കട്ടിലുകളാണ് കൂടുതലായി വാങ്ങുന്നത്. സൈസുകൾക്കനുസരിച്ചും സ്റ്റോറേജ് സൗകര്യത്തിനനുസരിച്ചും ഉപഭോക്താക്കൾക്ക് കട്ടിലുകൾ തിരഞ്ഞെടുക്കാം. ടോപ്പ് ബ്രാൻഡഡ് കട്ടിലുകൾക്ക് ആമസോണിൽ മികച്ച ഓഫറുണ്ട്. നിങ്ങളുടെ റൂമുകൾക്കനുയോജ്യമായമവ ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം. ലിവിങ് റൂമുകളിലെ പ്രധാന ആകർഷണമാണ് സോഫകൾ. വീടുകളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സോഫകളാണ് കാണുന്നത്. അതിനാൽ സോഫകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. കടും നിറങ്ങളിൽ ആകർഷകമായ ഡിസൈനുകളിൽ സോഫകളുണ്ട്. എൽ ആകൃതിയിലുളളതും 3+1+1 രീതീയിലുളളതുമായ സോഫകളാണ് വിപണികളിൽ നിന്ന് കൂടുതലായി വാങ്ങുന്നത്. ലിവിങ് റൂമുകളുടെ സ്ഥലവും ഭംഗിയും അനിസരിച്ച് സോഫകൾ ഉടൻ തന്നെ വാങ്ങാം. വീടുകളെ അലങ്കരിക്കുന്നവയാണ് ഷെൽഫുകൾ. വിവിധ ആകൃതികളിലും നിറങ്ങളിലുമുളളവ ഭിത്തികളെ മനോഹരമാക്കുന്നു. ഫോട്ടോകളും പൂക്കളും വയ്ക്കുന്ന ഷെൽഫുകളും പുസ്തകങ്ങൾ വയ്ക്കുന്ന ബുക്ക് കേസുകളും ഇന്നത്തെ വീടുകളിലെ സ്ഥിരസാന്നിധ്യമാണ്. പുത്തൻ ട്രെൻഡുകൾക്കനുസരിച്ചും നിറങ്ങളുടെ കോമ്പിനേഷനുകൾക്കനുസരിച്ചും ഉപഭോക്താക്കൾക്ക് ഷെൽഫുകൾ വാങ്ങാം. ആമസോൺ ബേസിക്സ് എൽഇഡി ടിവികൾ വാങ്ങാം ടേബിളുകളും ചെയറുകളുമടങ്ങുന്ന ഡൈനിംഗ് സെറ്റുകളുടെ വൻ ശേഖരമാണ് വിപണികളിൽ. ഡെനിംഗ് റൂമുകളുടെ ആകർഷണത്തിനും സൗകര്യങ്ങൾക്കുമനുസരിച്ച് ഡൈനിംഗ് സെറ്റുകൾ വാങ്ങാം. മെറ്റൽ, ഗ്ലാസ്, വുഡ് മെറ്റീരിയലുകളിൽ ടേബിളുകളും ചെയറുകളുമുണ്ട്. വിവിധ സീറ്റിങ് കപ്പാസിറ്റികളുളള ഡൈനിംഗ് സെറ്റുകൾ മികച്ച ഓഫറുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. വിവിധ തരത്തിലുളള ഓഫീസ് ചെയറുകൾ വിപണിയിലുണ്ട്. പല സ്റ്റൈലുകളിലും ഫ്രെയിം മെറ്റീരിയലുകളിലും ഫീച്ചറുകളിലുമൊക്കെയുളളവ. ആമസോൺ ബേസിക്സ് ഓഫീസ് ചെയറുകൾക്ക് ആവശ്യക്കാരേറെയാണ്. ഓഫീസ് ആവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ വാങ്ങാം സീറ്റ് ലോക്കിംഗ് ക്രമീകരണവും 360 ഡിഗ്രി കറങ്ങാനും കഴിയുന്നവയുമാണ്. അതിനാൽ ഓഫീസ് ആവശ്യങ്ങൾക്ക് സൗകര്യപ്രദമാണ്. ചെയറുകളുടെ ക്വാളിറ്റിയും ഫീച്ചറുകളുമനുസരിച്ച് വിലയും വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ രൂപത്തിലും നിറങ്ങളിലുമുളള ഷൂ റാക്കുകളും ബീൻ ബാഗുകളും മോണിറ്റർ സ്റ്റാൻഡുകളും ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സ്വന്തമാക്കാം.

from money rss https://bit.ly/3r9Vv9S
via IFTTT

വസ്ത്രങ്ങള്‍ വാങ്ങാന്‍ പറ്റിയ അവസരം; ഫാഷന്‍ വിഭാഗത്തില്‍ വന്‍ ഓഫറുകള്‍

ആമസോൺ ഫാഷൻ വിഭാഗത്തിൽ പ്രമുഖ ബ്രാൻഡുകളുടെ മെൻസ് വെയർ, വിമൻസ് വെയർ, കിഡ്സ് വെയർ എന്നിവയ്ക്ക് 70 ശതമാനം വരെ ഓഫർ. ഷാപ്പേഴ്സ് സ്റ്റോപ്പ് ബ്രാൻഡിൽ വിമൻസ് ആൻഡ് മെൻസ് വെയർ 60 ശതമാനം വരെ ഓഫറിൽ ലഭ്യമാണ്. BUY NOW: ഷാപ്പേഴ്സ് സ്റ്റോപ്പ് ബ്രാൻഡിൽ വിമൻസ് ആൻഡ് മെൻസ് വെയർ മെൻസ് വെയറിൽ റ്റിഷർട്, ഷർട്ട്, ഡെനിം, അത്ലേഷെർ എന്നിവയും, വിമൻസ് വെയറിൽ ഇന്ത്യൻ വെയർ, വെസ്റ്റേൺ വെയർ, ലോഞ്ച്റി ആൻഡ് നൈറ്റ് വെയർ എന്നിവയും, കിഡ്സ് വെയറിൽ ബോയ്സ് ഷർട്ട്, ഷോർട്, ഗേൾസ് ടോപ്, ഡ്രെസ്സെസ്സ് ആൻഡ് ജീമ്പ് സ്യുട്ട് എന്നിവയും ഈ ഓഫറിൽ ലഭ്യം. മാത്രമല്ല എല്ലാ വിഭാഗത്തിനുമുള്ള വിന്റർ വെയറുകൾ 70 ശതമാനം വരെ ഓഫറിൽ വാങ്ങാം. ഈസി ബയ് ബ്രാൻഡിൽ ബോയ്സ് ആൻഡ് ഗേൾസ് വെയർ 129 രൂപ മുതലും വിമൻസ് വെയർ 169 രൂപ മുതലും മെൻസ് വെയർ 199 രൂപ മുതലും ലഭ്യം. മാത്രമല്ല പെൺകുട്ടികൾക്കായുള്ള ഫ്രോക്കുകൾ നൈറ്റ് വെയറുകൾ എന്നിവ 299 രൂപക്ക് താഴെയും ലഭ്യമാണ്. ഷോപ്പ് ബൈ ഏജ് വിഭാഗത്തിൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള വസ്ത്രങ്ങളുടെ ശേഖരം ഈസി ബൈ ഒരുക്കുന്നു. ഈസി ബൈ വിഭാഗത്തിൽ വാങ്ങാം ഫ്രോക്കുകൾ 299 രൂപയ്ക്ക് മെൻസ്, വിമൻസ്, കിഡ്സ് ഫുട്വെയറുകളും ലഭ്യം. 99 രൂപ മുതൽ ഓക്സി പ്രൊ റിയൂസിബിൾ ഫേസ് മാസ്കുകളും ഈസി ബൈയിൽ ഉണ്ട്. ഹോപ്സ്കോച്ചിൽ കുട്ടികൾക്കായുള്ള വസ്ത്രങ്ങൾക്ക് 60 ശതമാനം ഓഫർ. എഫ്. ബി.ബി ബ്രാൻഡിൽ വിമൻസ് ഫാഷൻ ടോപ്സ്, സ്ലീപ് വെയർ എത്നിക് വെയർ, മെൻസ് ഷർട്ട് ഗ്രാഫിക് റ്റിസ്, ഷോർട്ട് കിഡ്സ് വെയർ എന്നിവ 199 മുതൽ 999 രൂപ വരെ ലഭിക്കുന്നു ക്ലീയറൻസ് സെയ്ലിന്റെ ഭാഗമായി എല്ലാ ക്ലോതിങ് മെറ്റീരിയലുകൾക്കും 50 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ട്. ക്ലിയറൻസ് സെയിലിൽ ഓഫറുകൾ ട്രെൻഡിങ് ടോപ്പ് ബ്രാൻഡുകളായ എലെമെന്റ്സ് ക്രെവ്, ലീ, ഇലവൻ, മിസ്സ് ഒലിവ്, സ്റ്റൈൽ വില്ലെ, ബ്രാൻഡ് സ്ട്രീറ്റ്, പെർഫെക്ട് ബ്ലൂ എന്നിവയുടെ ഉത്പന്നങ്ങളും ഓഫറിൽ ലഭിക്കുന്നു. ട്രെൻഡ് സ്പോർട്ടിൽ മെൻസ് ഫോർമൽ ഷർട്ട്, ഡെനിം, വിമെൻസ് സൽവാർ സൂട്ട്, കിഡ്സ് സ്വെറ്റർസ് എന്നിവയും ആമസോൺ നിങ്ങൾക്കായി ഒരുക്കുന്നു.

from money rss https://bit.ly/33TP6qJ
via IFTTT

Friday 28 January 2022

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഫോണുകളും നിര്‍മിക്കാന്‍ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചേക്കും

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സമാർട്ട്ഫോണുകളുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ ബജറ്റിൽ പുനക്രമീകരിച്ചേക്കും. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കസ്റ്റംസ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നകാര്യവും പരിഗണിക്കും. പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനായി ഓഡിയോ ഉപകരണങ്ങളുടെയും സ്മാർട്ട് വാച്ച് ഉൾപ്പടെയുള്ളവയുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണം പ്രോത്സാഹിപ്പിച്ച് കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ മേഖലകളെക്കൂടി കയറ്റമതി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ. ബാറ്ററി പായ്ക്കുകൾ, ചാർജറുകൾ, യുഎസ്ബി കേബിളുകൾ, കണക്ടറുകൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവ നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് രാജ്യത്ത് നിർമിക്കാൻ കഴിയും. നിലവിൽ രാജ്യത്തിന് 25 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പാദനശേഷിയുണ്ട്. ആഗോളതലത്തിലുള്ള ശേഷിയുടെ 12ശതമാനമാണിത്. 2026ഓടെ ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ കയറ്റുമതി 1,30,000 കോടി(17.3 ബില്യൺ ഡോളർ)രൂപ മൂല്യമുള്ളതാകുമെന്നാണ് വിലയിരുത്തൽ. Centre may revise duty on electronics, phone parts.

from money rss https://bit.ly/3G7iTcf
via IFTTT

ചേരുന്ന വസ്ത്രം ഫാഷന്റെ മര്‍മ്മം; സാരിയിൽ സുന്ദരിയാകാം

പഴമയിലേക്ക് തിരിച്ച് പോവാൻ നാം എല്ലാവരുംഒരുപോലെ ആഗ്രഹിക്കുന്നത് ആഘോഷ വേളകളിലാണ്.എത്ര തന്നെ മോഡേൺ ഔട്ട്ലുക്ക് ഇഷ്ടപ്പെട്ടാൽ തന്നെയും പഴമയുടെ പ്രൗഡി എന്നും ഉള്ളിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും. പാരമ്പര്യ വസ്ത്രങ്ങളിൽസാരിയല്ലാതെ മറ്റ് ഏത്വസ്ത്രമാണ് തനതായ സൗന്ദര്യം വിളിച്ചോതുന്നത്? അതുകൊണ്ട് തന്നെ വ്യത്യസ്തമായ സാരികൾ തിരഞ്ഞെടുക്കാൻ നാം എല്ലായ്പ്പോഴും പരിശ്രമിക്കും. Amazon Brand - Anarva Womens Kanjivaram Cotton Silk Blend Saree With Unstitched Blouse Piece (Dark Blue)| വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക ആമസോൺ ഫാഷൻ വിഭാഗത്തിൽ സാരികൾക്ക് വൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കാഞ്ചീപുരം, ഷിഫോൺ പ്രിന്റഡ് സിൽക്ക്, ബനാറസ് സിൽക്ക്, കോട്ടൺ സിൽക്ക്, കാഞ്ചിപുരം ബനാറസ് ബ്ലെൻഡഡ്, കോട്ടൺ സ്ട്രിപ്പ്ഡ്, മൈസൂർ സിൽക്ക് സാറ്റിൻ, സാരീ, നെറ്റ് സാരീ, എംബ്രോയിഡറി കോട്ടൺ, കേരള കസവു സാരീ, ജാക്വഡ് സിൽക്ക്, ഫ്ലോറൽ റെഡി ടു വെയർ, എന്നിങ്ങനെ വിവിധ തരം സാരികളുടെ ശേഖരം ആമസോണിൽ ലഭ്യമാണ്. Mansvi fashion womens art silk printed saree with blouse piece (2186-MOR_beige_free size)| വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക 5899 രൂപയുടെ കോട്ടൺ വിമൻസ് കാഞ്ചിവരം കോട്ടൺ സിൽക്ക് സാരി83 ശതമാനം ഓഫറിൽ വെറും 999 രൂപയ്ക്ക് ലഭിക്കും.3299 രൂപയുടെ വെൽമിറ്റ ബനാറസി കോട്ടൺ സിൽക്ക് സാരി 77 ശതമാനം ഡിസ്കൗണ്ടിൽ 760 രൂപയ്ക്കും 5899 രൂപയുടെ ജാം സിൽക്ക് ട്രഡീഷണൽ ബനാറസി കോട്ടൺ സാരി വെറും 999 രൂപയ്ക്കും ലഭിക്കും. Enthone Womens Cotton Silk Jamdani Saree Yellow (CTN_1_YELLOW)| വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക 5245 നൈക്സ ലിച്ചി സിൽക്ക് സാരി 80 ശതമാനം ഡിസ്കൗണ്ടിൽ 1049 രൂപയ്ക്കാണ് വിൽക്കുന്നത്. ആയിരക്കണക്കിന് സാരികളുടെ ശേഖരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. സാരികൾ വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3rReG7C
via IFTTT

ബജറ്റില്‍ കൂടുതൽ സ്വകാര്യവത്‌കരണത്തിന് നിർദേശമുണ്ടായേക്കും

ന്യൂഡൽഹി: തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നിർദേശങ്ങൾ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടായേക്കും. നിർണായകമല്ലാത്ത മേഖലകളിലെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യേണ്ട സ്ഥാപനങ്ങളെ കണ്ടെത്താൻ നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ ഒരു ഉന്നതസമിതിക്ക് സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും തീരുമാനം . ഓഹരിവിൽപ്പനയെക്കാൾ സ്വകാര്യവത്കരണത്തിന് മുൻഗണന നൽകുന്ന നിർദേശങ്ങളായിരിക്കും ബജറ്റ് മുന്നോട്ടുവെക്കുന്നത്. സ്റ്റീൽ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, നഗരവികസനം, ആരോഗ്യപരിപാലനം തുടങ്ങിയ തന്ത്രപ്രധാനമല്ലാത്ത മേഖലകളിൽ ലാഭത്തിലല്ലാതെ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യണമെന്നാണ് പുതിയ പൊതുമേഖലാ വ്യവസായ നയം നിർദേശിക്കുന്നത്. Content Highlights :Proposal for further privatization in union budget 2022

from money rss https://bit.ly/3rWMRuG
via IFTTT

അറിയാം ബജറ്റിനെക്കുറിച്ച് വിശദമായി...

ലെതർ ബ്രീഫ്കേസ് എന്നർഥമുള്ള Bougette എന്ന ഫ്രഞ്ച് വാക്കിൽനിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. ഒരു നിശ്ചിതകാലത്തേക്കുള്ള സാമ്പത്തികപദ്ധതിയാണ് ബജറ്റ്. മിക്കവാറും അത് ഒരുവർഷത്തേക്കായിരിക്കും. രാജ്യത്തിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബജറ്റ് തയ്യാറാക്കാം. വരവും ചെലവുമാണ് മുഖ്യമായും അതിൽ വരുക. വരുമാനം കൂടുതലും ചെലവ് കുറവുമാകുമ്പോൾ മിച്ചബജറ്റ്. വരുമാനം കുറവും ചെലവ് കൂടുതലുമാകുമ്പോൾ കമ്മിബജറ്റ്. വരുമാനവും ചെലവും തുല്യമായിരിക്കുമ്പോൾ ബാലൻസ്ഡ് ബജറ്റ്. ഇന്ത്യയിൽ ധനകാര്യമന്ത്രാലയത്തിൽ ബജറ്റിന് പ്രത്യേക വിഭാഗമുണ്ട്. ധനമന്ത്രിയാണതിന്റെ തലവൻ. നമ്മുടെ ഭരണഘടനയുടെ 112-ാം ആർട്ടിക്കിൾ അനുസരിച്ച് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള ധനവർഷത്തെ ഇന്ത്യയുടെ വരവുചെലവ് കണക്കുകളുടെ വിശദരൂപം സർക്കാർ പാർലമെന്റിൽ വെക്കണം. അവതരണം ബ്രിട്ടീഷ് ഇന്ത്യ പാലിച്ചുവന്ന രീതിയനുസരിച്ച് ഫെബ്രുവരി അവസാന പ്രവൃത്തിദിവസം വൈകീട്ട് അഞ്ചുമണിക്കായിരുന്നു ബജറ്റവതരിപ്പിച്ചിരുന്നത്. 2001-ലാണ് അതിനു മാറ്റംവരുന്നത്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ ബജറ്റവതരണം രാവിലെ 11 മണിക്കാക്കി. 2016-ൽ നരേന്ദ്രമോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി അവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. 92 വർഷം പ്രത്യേകമായി അവതരിപ്പിച്ചുകൊണ്ടിരുന്ന റെയിൽവേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. ബജറ്റിന് റവന്യൂ ബജറ്റ് എന്നും മൂലധന ബജറ്റ് എന്നും രണ്ടുവിഭാഗങ്ങളുണ്ട്. റവന്യൂ ബജറ്റ് വിഭവസമാഹരണ മാർഗങ്ങൾ, അവ ചെലവഴിക്കുന്ന വഴി എന്നിവയാണ് പ്രധാനമായും റവന്യൂ ബജറ്റിൽവരുക. രണ്ടുമാർഗങ്ങളിലൂടെയാണ് വിഭവസമാഹരണം നടത്തുന്നത്. നികുതി വരുമാനവും നികുതിയേതര വരുമാനവും. നികുതിവരുമാനംതന്നെ പ്രത്യക്ഷ നികുതി, പരോക്ഷനികുതി എന്നിങ്ങനെ രണ്ടുണ്ട്. പ്രധാന പ്രത്യക്ഷനികുതി വ്യക്തികളുടെ വരുമാനത്തിനു ചുമത്തുന്ന നികുതിയാണ് (ഇൻകം ടാക്സ്). അതുപോലെത്തന്നെ കമ്പനികളുടെ വരുമാനത്തിൽ ചുമത്തുന്ന നികുതിയും ഇതിൽവരും. ചരക്കുകൾ, സേവനങ്ങൾ എന്നിവയ്ക്ക് ഈടാക്കുന്ന നികുതിയാണ് പരോക്ഷ നികുതി. 2017 ജൂലായ് ഒന്നിന് ചരക്കു-സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കുന്നതുവരെ ഭൂരിഭാഗം പ്രത്യക്ഷ നികുതികളും സേവനനികുതികളും കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയായിരുന്നു. ധനകാര്യക്കമ്മിഷൻ ശുപാർശ അനുസരിച്ചായിരുന്നു വീതംവെക്കൽ. ജി.എസ്.ടി. വന്നതോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ചരക്കു-സേവന നികുതി പിരിക്കുകയും 50:50 അനുപാതത്തിൽ പങ്കിടുകയുമാണ്. എന്നാൽ, നാലുപ്രധാന നികുതികൾ ചരക്കുനികുതിയിൽ ഉൾപ്പെടാതെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽത്തന്നെ തുടരുകയാണ്. 1. ബിവറേജസ് 2. പെട്രോളിയം ഉത്പന്നങ്ങൾ 3. സ്വത്ത് നികുതി 4. വൈദ്യുതിനികുതി നികുതിയേതര വരുമാനം പ്രധാനമായും ഭരണ സേവനങ്ങൾ, സാമൂഹികസേവനങ്ങൾ (വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ), സാമ്പത്തികസേവനങ്ങൾ തുടങ്ങിയവയ്ക്ക് സ്വീകരിക്കുന്ന ഫീസുകളും ഫൈനുകളും തുടങ്ങി നൂറോളം മാർഗങ്ങളുണ്ട്. അവയിൽ 36 എണ്ണം വളരെ പ്രധാനമാണ്. മൂലധന ബജറ്റ് മൂലധന സമാഹരണ മാർഗങ്ങളും അവ എങ്ങനെ വിവിധ മേഖലകൾക്കായി വിഭജിക്കപ്പെടുന്നു എന്നുള്ളതുമാണ് ഇതിൽ ഉൾപ്പെടുന്നത്. ചരിത്രം ചന്ദ്രഗുപ്തമൗര്യന്റെ കാലത്ത് (ബി.സി. 321-297) പ്രധാനമന്ത്രിയായിരുന്ന ചാണക്യന്റെ കാലത്തോളം പഴക്കമുണ്ട് ബജറ്റിന്റെ ചരിത്രത്തിന്. അദ്ദേഹത്തിന്റെ അർഥശാസ്ത്രം പ്രസിദ്ധമാണല്ലോ? ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യബജറ്റ് 1860 ഫെബ്രുവരി 18-നാണ് ധനകാര്യ മന്ത്രി ജെയിംസ് വിൻസൺ അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി ആർ.കെ. ഷണ്മുഖൻ ഷെട്ടി 1947 നവംബർ 27-ന് അവതരിപ്പിച്ചു. ബജറ്റ് കമ്മികൾ റവന്യൂ കമ്മി റവന്യൂ വരുമാനത്തെക്കാൾ റവന്യൂ ചെലവുകൾ കൂടിയിരിക്കുന്നത്. ശമ്പളം, പെൻഷൻ, പലിശ എന്നിങ്ങനെയുള്ള ആവർത്തന ചെലവുകൾ ആണ് പ്രധാന റവന്യൂ ചെലവുകൾ. ധനക്കമ്മി മൊത്തം വരുമാനം മൊത്തം ചെലവിനെക്കാൾ കുറവായിരിക്കുന്നത്. മൊത്തംവരുമാനം = റവന്യൂവരുമാനം+ മൂലധന വരുമാനം. അതുപോലെ മൊത്തം ചെലവ് എന്നാൽ റവന്യൂ ചെലവ് +മൂലധന ചെലവ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജി.ഡി.പി.)യും അനുബന്ധ ഘടകത്തിന്റെയും വളർച്ച സംസ്ഥാനങ്ങൾ നേടുന്ന വളർച്ചയുടെ ആകത്തുകയാണ്. ജി.ഡി.പി. (മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്സ്) ഒരു രാജ്യത്തിനകത്ത് ഒരു ധനവർഷത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധന സേവനങ്ങളുടെ മൂല്യം വിപണിവിലയിൽ രേഖപ്പെടുത്തുന്നതാണിത്. മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി.)-ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട്സ്) ജി.ഡി.പി.ക്ക് കൊടുത്ത അതേ നിർവചനം ഇവിടെയും ബാധകം.

from money rss https://bit.ly/3AFelsG
via IFTTT

സെന്‍സെക്‌സ് 407 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 17,200കടന്നു|Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ കനത്ത വില്പന സമ്മർദത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,200 കടന്നു. സെൻസെക്സ് 407 പോയന്റ് നേട്ടത്തിൽ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 17,196ലുമാണ് വ്യാപാരം ആരംഭിച്ചത്. മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. താഴ്ന്ന നിലവാരത്തിൽനിന്ന് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകളിൽ പ്രതിഫലിച്ചത്. അതേസമയം, വിപണിയിൽ ചാഞ്ചാട്ടം തുടരനാണ് സാധ്യത. വിദേശ നിക്ഷേപകർ അറ്റവിൽപനക്കാരായി തുടരുന്നത് സൂചികകളെ ദുർബലമാക്കിയേക്കാം. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഉയർന്ന മൂല്യമുള്ള ഓഹരികൾ അവയുടെ യഥാർഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻടപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഫിൻസർവ്, വിപ്രോ, എസ്ബിഐ, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/32D4WFl
via IFTTT

Thursday 27 January 2022

ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകാം; ഓഹരി വിപണിക്ക് താങ്ങാകില്ല

ആഗോള വിപണി ദുർബലമായി തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തിൽ, 2010 മുതൽ 2020 വരെ കാലയളവിൽ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂർവപ്രകടനം വിലയിരുത്തിയാൽ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതിൽ കുറവുവന്നതായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വിശകലനംചെയ്താൽ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോൾ, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിപണി ചഞ്ചലമാകാറുണ്ട്. പാദവാർഷിക ഫലങ്ങൾ, ആഗോള ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വിപണിയിലുണ്ട്. ഇത്തവണ സുപ്രധാന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. രണ്ടു വർഷത്തിനുശേഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിവ. ഇതിനുപുറമേ വീപണിയെ ചൂഴ്ന്നുനിൽക്കുന്ന മറ്റുഘടകങ്ങളും നിർണായകമാണ്. ആഗോള തലത്തിൽ ധനനയത്തിലുണ്ടാകുന്ന വ്യതിയാനം കാരണം വിപണിയുടെ ഗതിമാന്ദ്യം, കൂടിയ തോതിലുള്ള വിലക്കയറ്റം, മൂന്നാം പാദ ഫലങ്ങൾ എന്നിവയാണവ. കടലാസിൽ മഹത്തരമാകുമെങ്കിലും ഇക്കാലത്ത് ബജറ്റിൽ വലിയ പ്രതീക്ഷയർപ്പിക്കാൻ കഴിയില്ല. സുപ്രധാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയും ദേശീയ തിരഞ്ഞെടുപ്പിന്റെ കാഹളംമുഴങ്ങുകയും ചെയ്യുമ്പോൾ പ്രതീക്ഷ പിന്നെയും ദുർബലമാകുന്നു. പരിഷ്കരണ നടപടികൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സർക്കാരായതിനാൽ മാധ്യമങ്ങളിൽ വർധിച്ച പ്രതീക്ഷയാണുള്ളത്. ഉറച്ചസർക്കാറും ഭദ്രമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ളതിനാൽ ഇത്തവണ സർക്കാർ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ കൊണ്ടു വരുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. സുപ്രധാന പരിഷ്കരണ നടപടികൾ ബജറ്റിനു പുറമേയാണുണ്ടായതെന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിലും നടപ്പുവർഷം ആവിഷ്കരിക്കുന്ന പരിഷ്കരണനടപടികളും കൊണ്ടുവരുന്ന നവീനആശയങ്ങളും പ്രഖ്യാപിക്കാനുള്ള പ്രധാനവേദി തന്നെയാണ് സർക്കാരിന് ബജറ്റ്. ഇത്തവണ സർക്കാർ ശ്രദ്ധയർപ്പിക്കുന്ന പ്രധാന രംഗങ്ങൾ ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കൃഷി, ഗ്രാമീണ വിപണി, പാർശ്വവൽകൃത വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ, ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾ, ഹരിത ഊർജ്ജം, ഹോസ്പിറ്റാലിറ്റി മേഖലകളാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ ജനപ്രിയ നടപടികൾക്കു സാധ്യതയുണ്ടെങ്കിലും അവ ദീർഘകാലാടിസ്ഥാനത്തിൽ ധനകമ്മിയെ ബാധിക്കാനിടയില്ല. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാരായ നികുതി ദായകർക്കായി ആശ്വാസ നടപടികൾ പ്രതീക്ഷിക്കാം. ചുുക്കിപ്പറഞ്ഞാൽ ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണിക്കു താങ്ങാവുമെന്നു കരുതാൻവയ്യ. എങ്കിലും സർക്കാരിന്റെ ചിലവുകളും ഏറ്റെടുക്കുന്ന പരിഷ്കരണനടപടികളും കാരണം ചിലമേഖലകൾ മുന്നോട്ടുകുതിക്കും. 2022 സാമ്പത്തിക വർഷത്തേക്കുള്ള 6.8 ശതമാനം എന്ന ധനകാര്യ ലക്ഷ്യം നേടാനാണിട. 2023 സാമ്പത്തിക വർഷം 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയിൽ എന്ന ലക്ഷ്യവും സാധ്യമായേക്കാം. മഹാമാരിക്കാലത്ത് സ്വകാര്യ പണംമുടക്കലുകൾ കുറയുമ്പോൾ സർക്കാർ ഭാഗത്തുനിന്നു കൂടുതൽ ചിലവഴിക്കുകയും നേരിട്ടല്ലാത്ത നികുതികൾ വർധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വൻകിട ഉൽപന്നങ്ങൾ, അടിസ്ഥാന വികസനം, നിർമ്മാണമേഖല, ഉപഭോഗം എന്നീരംഗങ്ങളിൽ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം പാദഫലങ്ങളും ആഗോള ചലനങ്ങളുമായിരിക്കും വിപണി പിന്തുടരുക. നിത്യഹരിതമായ ഐടി മേഖലയുടെ പിന്തുണയോടെ മൂന്നാം പാദഫലങ്ങളുടെ തുടക്കം നന്നാവും. മുൻവർഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാപ്രതീക്ഷ ലോഹ, ഊർജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുൻപാദത്തെയപേക്ഷിച്ച് വളർച്ചയിൽ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവിൽ വിലക്കയറ്റം ലാഭത്തെ ബാധിക്കും. കൂടിയ മൂല്യനിർണയം വിപണിയിലെ കുതിപ്പിനു തടയിടും. ഉയർന്നതോതിലുള്ള ചെറുകിട നിക്ഷേപവും അഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപവും ഇന്ത്യൻ ഓഹരി വിപണിയെ ആഗോള വിപണിയേക്കാൾ മെച്ചപ്പെട്ട പ്രവർത്തനത്തിനു സഹായിച്ചിട്ടുണ്ട്. ലോകവിപണി പരസ്പര ബന്ധിതമാകയാൽ ദുർബലമായിക്കൊണ്ടിരിക്കുന്നു ആഗോള പ്രവണതകളെ പിന്തുടരേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33T97NS
via IFTTT

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 80സി ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക. ലൈഫ് ഇൻഷുറൻസ് പ്രീമിയം. പിപിഎഫ് നിക്ഷേപം. ഇപിഎഫ് വിഹിതം. ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്. വീടുവാങ്ങുന്നതിനുള്ളരജിസ്ട്രേഷൻ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. സുകന്യ സമൃദ്ധി. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. ബാങ്ക്, പോസ്റ്റോഫീസ് അഞ്ചുവർഷ നിക്ഷേപം. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ജീവിതചെലവിലെ വർധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെബാധിച്ചതിനാൽ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.

from money rss https://bit.ly/3r4DNET
via IFTTT

Wednesday 26 January 2022

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പ നികുതിയിളവ് കൂട്ടിയേക്കും

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാൻ ഭവനവായ്പയ്ക്ക് കൂടുതൽ ആദായനികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷംരൂപവരെയുള്ള തിരിച്ചടിവിന് നിലവിൽ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്. 80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും. കിഴിവുകൾ ഒഴിവാക്കി സ്ലാബ് ഉയർത്തി കുറഞ്ഞ നികുതിയിൽ പുതിയസമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതൽപേരും പഴയതിൽതന്നെ തുടരാനാണ്താൽപര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകർഷിക്കാനുള്ള പ്രഖ്യാനവും ബജറ്റിൽ ഉണ്ടാകുമെന്നറിയുന്നു. നികുതി ഇളവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ വരുമാനംകുറഞ്ഞവർ കൂടുതൽപേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 30ശതമാനമായതിനാൽ ഈവിഭാഗത്തിൽ കൂടുതൽ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.

from money rss https://bit.ly/34cgrE2
via IFTTT

പാഠം 160: അനിശ്ചിതത്വത്തിന്റെ നാളുകളില്‍ നിക്ഷേപത്തിന് സംരക്ഷണ കവചമൊരുക്കാം

2021 സ്വർണത്തിന് അത്രതന്നെ മികച്ച വർഷമായിരുന്നില്ല. അതേസമയം 2020ൽ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വർണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയിൽനിന്നാണ് ഈ കുതിപ്പെന്ന് ഓർക്കണം. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ലോകമാകെ അടച്ചിട്ടപ്പോൾ സമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റ് ആസ്തികളെല്ലാം കനത്തനഷ്ടംനേരിടുകയുംചെയ്തു. അടിസ്ഥാനപരമായി സ്വർണം സുരക്ഷിതമായ നിക്ഷേപ ആസ്തിയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വർണത്തോളം സുരക്ഷിതമായ മറ്റ് ആസ്തികൾ കണ്ടെത്താൻ കഴിയില്ല. വിലക്കയറ്റം, സാമ്പത്തിക തളർച്ച, ഓഹരി വിപണിയിലെ തകർച്ച തുടങ്ങിയ സാഹചര്യങ്ങൾ സ്വർണത്തിന് അനുകൂലമായിമാറുന്നു. പ്രഭ മങ്ങുന്നതെപ്പോൾ? മറിച്ചുള്ള സാഹചര്യങ്ങളിൽ സ്വർണത്തിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുന്നു. ഓഹരി മികച്ചനേട്ടമുണ്ടാക്കുമ്പോൾ, സാമ്പത്തിക വളർച്ച മുന്നോട്ടാചലിക്കുമ്പോൾ, വിലക്കയറ്റം നിയന്ത്രണവിധേയമാകുമ്പോൾ സ്വർണത്തിന് മോശംകാലമുണ്ടാകും. ഈ സാഹചര്യത്തിലൂടെയാണ് സ്വർണം ഇപ്പോൾ കടന്നുപോകുന്നത്. 2021ന്റെ അവസാന പകുതിയിൽ പ്രതിരോധ കുത്തിവെയ്പിന് വേഗംവർധിച്ചു. രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പുനരുജ്ജീവനത്തിന്റെ ട്രാക്കിലേയ്ക്കുകയറി. ഓഹരി വിപണി ദിനംപ്രതിയെന്നോണം കുതിച്ചു. ഈ കാരണങ്ങൾ സ്വർണത്തിന്റെ നേട്ടത്തെ ബാധിച്ചു. സ്വർണത്തിലേയ്ക്കാണ് 2022 ഉറ്റുനോക്കുന്നത്. മഞ്ഞലോഹത്തിന്റെ ഗതി നിർണയിക്കാൻ 2022ൽ നിരവധി കാരണങ്ങൾ ആഗോളതലത്തിൽ രൂപംകൊള്ളുന്നുണ്ട്. കുതിപ്പിന് നിരവധി കാരണങ്ങൾ ആഗോള പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ സൂചിക മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയർന്നു. സ്വർണത്തിന് എന്തുകൊണ്ടും അനുകൂല കാലാവസ്ഥയാണ് മുന്നിലുള്ളത്. പണപ്പെരുപ്പത്തിന് സുരക്ഷാകവചമൊരുക്കാൻ സ്വർണത്തോളം മികച്ച നിക്ഷേപ പദ്ധതിയില്ലെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് മറ്റുപ്രതികൂല സാഹചര്യങ്ങൾ കൂടിചേരുമ്പോൾ. കോവിഡിന്റെ ഒമിക്രോൺ വകഭേദം അതിവേഗത്തിലാണ് പടരുന്നത്. പലരാജ്യങ്ങളും ഇതിനകം നിയന്ത്രണങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. പിടിച്ചുകെട്ടാനാകാത്തവിധത്തിൽ പടർന്നുകയറിയാൽ ആഗോളതലത്തിൽ തൊഴിലവസരങ്ങളെയും സാമ്പത്തിക വളർച്ചയെയും ഒമിക്രോൺ അപകടത്തിലാക്കിയേക്കാം. ചൈനയുടെ സ്ഥിതിയൊന്നുനോക്കൂ. രാജ്യത്തെ ജിഡിപി വളർച്ചയുടെ പ്രധാന സംഭാവന നൽകുന്ന റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലേയ്ക്കു പതിച്ചുകഴിഞ്ഞു. കൂടുതൽ വീണുപോകാതിരിക്കാനും അല്പാൽപമായി പിടിച്ചുകയറ്റാനും വായ്പാ പലിശ കുറയ്ക്കുകയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഇനി അസംസ്കൃത എണ്ണയുടെകാര്യം ചർച്ചചെയ്യാം. ബ്രന്റ് ക്രൂഡ് ബാരലിന് 88 ഡോളർ പിന്നിട്ടിരിക്കുന്നു. പലരാജ്യങ്ങളും കരുതൽശേഖരം പുറത്തെടുത്ത് വിലകുറയ്ക്കാൻ ശ്രമിച്ചെങ്കിലും താൽക്കാലികമായേ അതിന് ഗുണമുണ്ടായൂള്ളൂ. ഉത്പദാനംകുറയ്ക്കാനുള്ള ഒപെകിന്റെ പദ്ധതി വില ഉയർന്ന നിലവാരത്തിൽ പിടിച്ചുനിർത്താനിടയാക്കി. ക്രൂഡ് ഓയിലിയന്റെയും കമ്മോഡിറ്റികളുടെയും മുന്നേറ്റം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുകയുംചെയ്തു. പ്രതികൂല ഘടകങ്ങൾ മുകളിൽ സൂചിപ്പിച്ച ഘടങ്ങൾ സ്വർണത്തിന് അനുകൂലമാണെങ്കിലും ഈ കാരണങ്ങൾക്കിടയിലും സ്വർണത്തിന് തിരിച്ചടിയുണ്ടാകാം. വിലക്കയറ്റം കുതിക്കുന്നതിനാൽ യുഎസ് ഫെഡറൽ റിസർവ് ഉത്തേജന നടപടികളിൽനിന്നുള്ള പിന്മാറ്റംവേഗത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അയഞ്ഞ പണനയത്തിൽനിന്ന് മാർച്ചോടെ പിൻവാങ്ങാനാണ് തീരുമാനം. 2022ൽ മൂന്നുതവണ നിരക്കുവർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പലിശ നിരക്കിൽ 2022ൽ മാത്രം മുക്കാൽശതമാനത്തോളം വർധനവുണ്ടാകും. പണനയത്തിൽ പിടിമുറുക്കുന്നതോടെ ഡോളർ കരുത്താർജിക്കും. ആഗോളതലത്തിൽ സ്വർണവില ഡോളർ കേന്ദ്രീകൃതമായതിനാൽ മഞ്ഞലോഹത്തെ അത് ദോഷകരമായി ബാധിക്കാനിടയാക്കും. അനൂകൂലമോ പ്രതികൂലമോ ആയ ഒന്നിലധികം ഘടകങ്ങൾ വിപണിയെ സ്വാധാനിക്കുന്നതിനനുസരിച്ചായിരിക്കും 20222ലെ സ്വർണത്തിന്റെ നീക്കം. ചരിത്രം പരിശോധിക്കാം പത്തുവർഷത്തെ സ്വർണത്തിന്റെ വിലനിലവാരം പരിശോധിച്ചാൽ നേട്ട-നഷ്ടക്കണക്കുകൾ ബോധ്യമാകും. ഇരട്ടയക്കനേട്ടം നൽകിയ വർഷങ്ങൾ ആദ്യംനോക്കാം. 2012ൽ 12.3ശതമാനവും 2016ൽ 11.3ശതമാനവും 2019ൽ 23.8ശതമാനവും 2020ൽ 27.9ശതമാനവും നേട്ടം സ്വർണം നിക്ഷേപന് നൽകി. ഇനി നഷ്ടത്തിന്റെ വർഷങ്ങളിലേയ്ക്കുവരാം. 2013ൽ 4.5ശതമാനവും 2014ൽ 7.9ശതമാനവും 2015ൽ 6.6ശതമാനവും 2021ൽ 7.6ശതമാനവും നഷ്ടമാണ് സ്വർണം നിക്ഷേപകന് നൽകിയത്. ബാക്കിയുള്ള വർഷങ്ങളിലെ നേട്ടം ഒറ്റയക്ക ശതമാനത്തിലുമായിരുന്നു. വരുമാനം അസ്ഥിരം സ്വർണത്തിൽനിന്നുള്ള ആദായം അസ്ഥിരമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. സ്ഥിരവരുമാനം നൽകുന്ന ആസ്തിയല്ല സ്വർണമെന്ന് ചുരുക്കം. എങ്കിലും മൊത്തം ആസ്തിയുടെ 10-15ശതമാനമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സമ്പദ് വ്യവസ്ഥയോ ഓഹരി വിപണിയോ മാന്ദ്യത്തിൽപ്പെടുമ്പോഴും വിലക്കയറ്റം രൂക്ഷമാകുമ്പോഴും സംരക്ഷണ കവചംതീർക്കാൻ സ്വർണത്തിനേ കഴിയൂ. വിവിധ ആസ്തികളുള്ള നിക്ഷേപ പോർട്ട്ഫോളിയോയിൽ ചുവപ്പുരാശി പടരുമ്പോൾ പച്ചനിറത്തിൽ ജ്വലിക്കാൻ സ്വർണത്തിനുമാത്രമേ സാധിക്കൂ. നിക്ഷേപിക്കാൻ പലവഴികൾ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങൾ വിപണിയിലുണ്ട്. അതിൽ ഏറ്റവും അനുയോജ്യവും ചെലവുകുറഞ്ഞതുമാണ് കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടുകൾ. നിക്ഷേപിക്കുന്നതുകയ്ക്ക് 2.5ശതമാനം വാർഷിക പലിശ ലഭിക്കുന്നതോടൊപ്പം കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വിലയ്ക്ക് ബോണ്ടുകൾ തിരിച്ചുകൊടുത്ത് പണമാക്കാനുംകഴിയും. അതിൽനിന്ന് ലഭിക്കുന്ന മൂലധനനേട്ടത്തിനാകട്ടെ ഒരുരൂപപോലും ആദായ നികുതി നൽകേണ്ടതുമില്ല. മികച്ച രണ്ടാമത്തെ മാർഗം ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുകയെന്നതാണ്. ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കിൽമാത്രമെ ഇടിഎഫിൽ നിക്ഷേപിക്കാനാകൂ. അതില്ലാത്തവർത്ത് ഇടിഎഫിൽ നിക്ഷേപിക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും പണംമുടക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വർണത്തിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. മൊത്തം ആസ്തിയുടെ 10ശതമാനമെങ്കിലും(15ശതമാനത്തിൽകൂടുതൽ വേണ്ട) സ്വർണത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പിടിമുറുക്കുമ്പോൾ നിക്ഷേപങ്ങൾക്ക് സംരക്ഷണ കവചമേകാൻഈ ലോഹത്തിനുകഴിയും. അതോടൊപ്പം ദീർഘകാലയളവിൽ മികച്ച ആദായം നേടുകയുംചെയ്യാം.

from money rss https://bit.ly/349bj3F
via IFTTT

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്|Opening

മുംബൈ: റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങൾ സൂചികകളിൽനിന്ന് കവർന്നത് ഒരുശതമാനത്തിലേറെ. മാർച്ചിലെ യോഗത്തിൽ നിരക്ക് വർധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ സൂചന നൽകിയതാണ് വിപണിയെ പിടിച്ചുലച്ചത്. സെൻസെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 17,013ലുമാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടം ആയിരത്തിലേറെ പോയന്റായി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം ഇടിഞ്ഞു. വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, നെസ് ലെ, ഡോ.റെഡ്ഡീസ്, എച്ച്സിഎൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിൽ. നിഫ്റ്റി സൂചികയിൽ ഒഎൻജിസി മാത്രമാണ് നേട്ടത്തിലുള്ളത്.

from money rss https://bit.ly/3ujxeQX
via IFTTT

കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേയ്ക്ക്: ഒരു ഡോസിന് 275 രൂപ നിശ്ചയിച്ചേക്കും

ന്യൂഡൽഹി: പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് ഉപയോഗിക്കുന്ന കോവീഷീൽഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 205 രൂപയ്ക്കാണ് സർക്കാർ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേർത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവിൽ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയും കോവീഷീൽഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപ വേറെയുമുണ്ട്. അടുത്തമാസത്തോടെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാൻ തയ്യാറായാൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ല. ജനുവരി 19ഓടെ ഇരുവാക്സിനുകളും പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിയോഗിച്ച സമതി നേരത്തെ നിർദേശം നൽകിയിരുന്നു. Content Highlights :Covishield, Covaxin prices likely to be capped at Rs 275 per dose

from money rss https://bit.ly/3rSBgg4
via IFTTT

ആമസോണിൽ മെഗാ മ്യൂസിക് ഫെസ്റ്റ്; ഹെഡ്‌ഫോണ്‍ മുതല്‍ ഗിറ്റാര്‍ വരെ കുറഞ്ഞ വിലയിൽ

സംഗീതപ്രേമികൾക്കായി ആമസോണിൽ മെഗാ മ്യൂസിക് ഫെസ്റ്റ്. വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ് ആസ്വാദകരെക്കാത്ത് വിപണികളിലുളളത്.ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ഗിറ്റാറുകൾ, മ്യൂസിക്കൽ കീബോർഡുകൾ എന്നിവക്കെല്ലാം മികച്ച ഓഫറാണ്.ഇഷ്ട ഉൽപ്പന്നങ്ങളെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ജനുവരി 27-28 തീയതികളിലാണ് ഫെസ്റ്റ്. Noise Buds VS303 Truly Wireless Earbuds with 24 Hour Playtime, Hyper Sync Technology, 13mm Speaker Driver and Full Touch Control (Jet Black)| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക സംഗീതാസ്വാദകർക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകർഷണം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾക്ക് വലിയ വിലക്കുറവുണ്ട്. ബ്ലൂടൂത്ത് വയർലെസ് ഇയർഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകൾക്കും മികച്ച ഓഫറാണ്. വിവിധ ഗെയിമിങ് ഹെഡ്ഫോണുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. Noise Sense Bluetooth Wireless Neckband Earphones with Fast Charging, Up to 25H Playback, Powerful Bass, Built-in Mic for Clear Calls, Type C Port, IPX5, Voice Assistant (Jet Black) ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോൺ, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ബോൾട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയർബഡ്സ്, ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവയാണ് വിപണികളിൽ മുന്നിട്ട് നിൽക്കുന്നവ. boAt Aavante Bar 1160 60 Watt 2.0 Channel Wireless Bluetooth Soundbar (Premium Black)| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക ഐപിഎക്സ് 5 സ്വെറ്റ്, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും മികച്ച സൗണ്ട് ക്വാളിറ്റിയുമാണ് ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോണിന്റെ പ്രത്യേകത. മോണോപോഡ്, ഓട്ടോ പെയറിങ്, ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകളാണ് ബോൾട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയർബഡ്സിലുളളത്. ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ജംബോ ബാറ്ററി ബാക്ക്അപ്, ഓട്ടോണോമസ് കണക്ടിവിറ്റി, വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളുണ്ട്. Maono AU-PM420 USB Podcast Condenser Microphone, Computer Mic with Professional Sound Chipset for Gaming, Streaming, YouTube, Voice Over, Studio, Home Recording മികച്ച ശബ്ദവും ക്ലോക്കും എച്ച് ഡി സ്ക്രീനുമൊക്കെയായി വിപണികൾ കീഴടക്കുകയാണ് ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളിൽ പലവിധ സ്മാർട്ട് സ്പീക്കറുകളാണുളളത്.പാട്ട് കേൾക്കാനും ഇന്റ്ർനെറ്റിൽ സെർച്ച് ചെയ്യാനും വാർത്തകളറിയാനും സ്മാർട്ട് സ്പീക്കറുകളെ ആശ്രയിക്കാം. സെബ്രോണിക്സ്, എൽജിമൾട്ടിമീഡിയ സ്പീക്കറുകൾ മികച്ച സൗണ്ട് ക്ലാരിറ്റി നൽകുന്നവയാണ്.ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്. Audio-Technica ATH-M20x Over-Ear Professional Studio Monitor Headphones (Black) സെബ്രോണിക്സ്, ബോട്ട്, ജെബിഎൽ ബ്രാൻഡുകളുടെ സൗണ്ട്ബാറുകളും സ്വന്തമാക്കാം. അതിഗംഭീരമായ ശ്രവ്യാനുഭവം നൽകുന്നവയാണിവ. സിനിമകളും പാട്ടുകളും ആവോളം ആസ്വദിക്കാം. എല്ലാത്തിനും വൻ വിലക്കുറവാണ്. Casio SA-77 44 Mini Keys Keyboard, Black| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക സംഗീതപ്രേമികളുടെ മനം കവരുന്ന ഗിറ്റാറുകളും വിപണികളിലുണ്ട്. പല ബ്രാൻഡുകളിൽ മികച്ച ക്വാളിറ്റിയിലും ഡിസൈനുകളിലുമുളളവ. മൗത്ത് ഓർഗനും ഫ്ളൂട്ടുകളും മിതമായ നിരക്കിൽ ലഭ്യമാകും. കുട്ടികൾക്കായി മിനി കീബോർഡുകളും വാങ്ങാം. എൽസിഡി ഡിസ്പ്ലേയുളള കീബോർഡുകളിൽ പിയാനോ, ഓർഗൻ, ഹാർമോണിയം ബട്ടനുകളുണ്ട്. തബല, ഹാർമോണിയം, വീണ എന്നിങ്ങനെ സംഗീതോപകരണങ്ങളെല്ലാം മികച്ച ഓഫറിൽ സംഗീതപ്രേമികൾക്ക് സ്വന്തമാക്കാം. Juârez Acoustic Guitar, 38 Inch Cutaway, 038C with Bag, Strings, Pick and Strap, Black| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3o1lcYh
via IFTTT

Tuesday 25 January 2022

ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകാം; ഓഹരി വിപണിക്ക് താങ്ങാകില്ല

ആഗോള വിപണി ദുർബലമായി തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തിൽ, 2010 മുതൽ 2020 വരെ കാലയളവിൽ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂർവപ്രകടനം വിലയിരുത്തിയാൽ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതിൽ കുറവുവന്നതായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വിശകലനംചെയ്താൽ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോൾ, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിപണി ചഞ്ചലമാകാറുണ്ട്. പാദവാർഷിക ഫലങ്ങൾ, ആഗോള ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വിപണിയിലുണ്ട്. ഇത്തവണ സുപ്രധാന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. രണ്ടു വർഷത്തിനുശേഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിവ. ഇതിനുപുറമേ വീപണിയെ ചൂഴ്ന്നുനിൽക്കുന്ന മറ്റുഘടകങ്ങളും നിർണായകമാണ്. ആഗോള തലത്തിൽ ധനനയത്തിലുണ്ടാകുന്ന വ്യതിയാനം കാരണം വിപണിയുടെ ഗതിമാന്ദ്യം, കൂടിയ തോതിലുള്ള വിലക്കയറ്റം, മൂന്നാം പാദ ഫലങ്ങൾ എന്നിവയാണവ. കടലാസിൽ മഹത്തരമാകുമെങ്കിലും ഇക്കാലത്ത് ബജറ്റിൽ വലിയ പ്രതീക്ഷയർപ്പിക്കാൻ കഴിയില്ല. സുപ്രധാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയും ദേശീയ തിരഞ്ഞെടുപ്പിന്റെ കാഹളംമുഴങ്ങുകയും ചെയ്യുമ്പോൾ പ്രതീക്ഷ പിന്നെയും ദുർബലമാകുന്നു. പരിഷ്കരണ നടപടികൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സർക്കാരായതിനാൽ മാധ്യമങ്ങളിൽ വർധിച്ച പ്രതീക്ഷയാണുള്ളത്. ഉറച്ചസർക്കാറും ഭദ്രമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ളതിനാൽ ഇത്തവണ സർക്കാർ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ കൊണ്ടു വരുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. സുപ്രധാന പരിഷ്കരണ നടപടികൾ ബജറ്റിനു പുറമേയാണുണ്ടായതെന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിലും നടപ്പുവർഷം ആവിഷ്കരിക്കുന്ന പരിഷ്കരണനടപടികളും കൊണ്ടുവരുന്ന നവീനആശയങ്ങളും പ്രഖ്യാപിക്കാനുള്ള പ്രധാനവേദി തന്നെയാണ് സർക്കാരിന് ബജറ്റ്. ഇത്തവണ സർക്കാർ ശ്രദ്ധയർപ്പിക്കുന്ന പ്രധാന രംഗങ്ങൾ ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കൃഷി, ഗ്രാമീണ വിപണി, പാർശ്വവൽകൃത വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ, ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾ, ഹരിത ഊർജ്ജം, ഹോസ്പിറ്റാലിറ്റി മേഖലകളാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ ജനപ്രിയ നടപടികൾക്കു സാധ്യതയുണ്ടെങ്കിലും അവ ദീർഘകാലാടിസ്ഥാനത്തിൽ ധനകമ്മിയെ ബാധിക്കാനിടയില്ല. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാരായ നികുതി ദായകർക്കായി ആശ്വാസ നടപടികൾ പ്രതീക്ഷിക്കാം. ചുുക്കിപ്പറഞ്ഞാൽ ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണിക്കു താങ്ങാവുമെന്നു കരുതാൻവയ്യ. എങ്കിലും സർക്കാരിന്റെ ചിലവുകളും ഏറ്റെടുക്കുന്ന പരിഷ്കരണനടപടികളും കാരണം ചിലമേഖലകൾ മുന്നോട്ടുകുതിക്കും. 2022 സാമ്പത്തിക വർഷത്തേക്കുള്ള 6.8 ശതമാനം എന്ന ധനകാര്യ ലക്ഷ്യം നേടാനാണിട. 2023 സാമ്പത്തിക വർഷം 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയിൽ എന്ന ലക്ഷ്യവും സാധ്യമായേക്കാം. മഹാമാരിക്കാലത്ത് സ്വകാര്യ പണംമുടക്കലുകൾ കുറയുമ്പോൾ സർക്കാർ ഭാഗത്തുനിന്നു കൂടുതൽ ചിലവഴിക്കുകയും നേരിട്ടല്ലാത്ത നികുതികൾ വർധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വൻകിട ഉൽപന്നങ്ങൾ, അടിസ്ഥാന വികസനം, നിർമ്മാണമേഖല, ഉപഭോഗം എന്നീരംഗങ്ങളിൽ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം പാദഫലങ്ങളും ആഗോള ചലനങ്ങളുമായിരിക്കും വിപണി പിന്തുടരുക. നിത്യഹരിതമായ ഐടി മേഖലയുടെ പിന്തുണയോടെ മൂന്നാം പാദഫലങ്ങളുടെ തുടക്കം നന്നാവും. മുൻവർഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാപ്രതീക്ഷ ലോഹ, ഊർജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുൻപാദത്തെയപേക്ഷിച്ച് വളർച്ചയിൽ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവിൽ വിലക്കയറ്റം ലാഭത്തെ ബാധിക്കും. കൂടിയ മൂല്യനിർണയം വിപണിയിലെ കുതിപ്പിനു തടയിടും. ഉയർന്നതോതിലുള്ള ചെറുകിട നിക്ഷേപവും അഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപവും ഇന്ത്യൻ ഓഹരി വിപണിയെ ആഗോള വിപണിയേക്കാൾ മെച്ചപ്പെട്ട പ്രവർത്തനത്തിനു സഹായിച്ചിട്ടുണ്ട്. ലോകവിപണി പരസ്പര ബന്ധിതമാകയാൽ ദുർബലമായിക്കൊണ്ടിരിക്കുന്നു ആഗോള പ്രവണതകളെ പിന്തുടരേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33SinBZ
via IFTTT

ഓഹരി ഇടപാട് നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാള്‍ 57% അധികതുക

മുംബൈ: കോവിഡിനെതുടർന്ന് വിപണിയിൽ ചെറുകിട നിക്ഷേപകരുടെ എണ്ണം വൻതോതിൽ കൂടിയതോടെ ഓഹരി ഇടപാട് നികുതി (സെക്യൂറ്റീസ് ട്രാൻസാക് ഷൻ ടാക്സ്)യിനത്തിൽ സർക്കാരിന് ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ 57ശതമാനം അധികതുക. 2019-20 സാമ്പത്തിക വർഷത്തിൽ ലഭിച്ച 12,374 കോടി രൂപ കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷം ലക്ഷ്യതുക 12,500 കോടിയായാണ് നിശ്ചയിച്ചത്. എന്നാൽ 2021 ഏപ്രിൽ മുതൽ നവംബർവരെ ഓഹരി ഇടപാട് നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചത് 19,737 കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തേക്കാൾ 57ശതമാനം അധികതുകയാണ് ഈയിനത്തിൽ നേടാനായത്. എക്സ്ചേഞ്ചുകളിലെവിറ്റുവരവിലുണ്ടായ വൻവർധനവാണ് ഈ നേട്ടത്തിന് കാരണം. 2019-20 വർഷത്തിൽ എൻഎസ്ഇയുടെ കാഷ് സെഗ്മെന്റിലെ പ്രതിദിന ട്രേഡിങ് വിറ്റുവരവ് 36,432 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇത് ഇരട്ടിയോളമുയർന്ന് 61,839 കോടി രൂപയായി. 2022ആയപ്പോൾ പ്രതിമാസ ശരാശരി 70,000 കോടി രൂപയിലേറെയായാണ് വർധിച്ചത്. ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇടപാട് നികുതിയിനത്തിൽ 0.1ശതമാനമാണ് നിക്ഷേപകനിൽനിന്ന് നികുതി ഈടാക്കുന്നത്. നിക്ഷേപകരിൽ കൂടുതൽപേരും ദിനവ്യാപാരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാലാണ് എസ്ടിടിയിനത്തിൽ വൻവർധനവുണ്ടായത്. വിപണിയിൽ റീട്ടെയിൽ പങ്കാളിത്തം കൂടുന്നതിനാൽ 2022-23 സാമ്പത്തികവർഷവും ഈയിനത്തിൽ മികച്ചവരുമാനം സർക്കാരിന് ലഭിക്കും.

from money rss https://bit.ly/3u10V9d
via IFTTT

റിപ്പബ്ലിക് ദിനം: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: റിപ്പബ്ലിക് ദിനം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്. മെറ്റൽ, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. അഞ്ചുദിവസത്തെ തുടർച്ചയായ നഷ്ടത്തിനുശേഷം കഴിഞ്ഞ ദിവസം സെൻസെക്സ് 367 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, യുഎസ് സൂചികകൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/33M1edl
via IFTTT

ബജറ്റിനെ മറികടക്കുന്ന തിരഞ്ഞെടുപ്പ് സൗജന്യവാഗ്ദാനങ്ങള്‍: ആശങ്ക പ്രകടിപ്പിച്ച് കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനംചെയ്യുന്ന സൗജന്യങ്ങൾക്ക് മർഗനിർദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സാധാരണ ബജറ്റിനപ്പുറത്തേയ്ക്കാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സൗജന്യ പ്രഖ്യാപനങ്ങൾ പോകുന്നതെന്നും ഗൗരവമായ പ്രശ്നമാണിതെന്നും കോടതി നിരീക്ഷിക്കുകയുംചെയ്തു. നാലാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെങ്കിലും ഒരുയോഗംമാത്രമാണ് കമ്മീഷൻ ചേർന്നതെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പൊതുഫണ്ട് ദുരുപയോഗംചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സൗജന്യങ്ങൾ വിതരണംചെയ്യുമെന്ന് വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ അവഗണിച്ച് പൗരന്മാരുടെ പണം ദുരുപയോഗംചെയ്യുകയാണെന്ന് ഹർജിയിൽ പറയുന്നു. Content Highlights :Supreme Court issues notice to Election Commission and Central Government

from money rss https://bit.ly/3ADrSkA
via IFTTT

സ്വന്തം ചായക്കപ്പിൽ ചായ കുടിച്ചാൽ രുചി കൂടുമോ?; നിങ്ങൾക്കൊരു ഫേവറേറ്റ് ചായക്കപ്പുണ്ടോ?

ചായ ഈ വാക്ക് അഭിഭാജ്യഘടകമാണ് നമ്മുടെ ജീവിതത്തിൽ. ചായ ഇല്ലാത്ത ഒരു ദിവസം പോലും പലരുടെയും ജീവിതങ്ങളിൽ ഉണ്ടാവാറില്ല. ഒത്തുകൂടലുകൾക്കും ഏകാന്തതയിലും എല്ലാം ചായ നമ്മുടെ ഒപ്പം കൂടാറുണ്ട്. " എന്നാ പിന്നെ ഒരു ചായ ആയാലോ" എന്ന് ചോദ്യത്തിന് മുമ്പിൽ വീഴാത്ത ഒരാളുമില്ല. എന്തിലേറെ പറയുന്നു തലവേദന മാറാൻ പോലും പലപ്പോഴും ഈ ചായ മരുന്നാകാറുണ്ട്. ചായക്കപ്പുകളുടെ മഹനീയ ശേഖരം; വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യു നമ്മളിൽ ചിലരെങ്കിലും ഈ ചായ നേരം കൂടുതൽ രസകരമാക്കുന്നത് നമ്മുടെ ഫേവറേറ്റ് കപ്പുകളിൽ ചായമൊത്തിക്കുടിച്ചാണ്. എല്ലാവർക്കും അവരവരുടേതായ ഒരു ചായ കപ്പ് ഇല്ലാതിരിക്കില്ല. ഇതാ നിങ്ങളുടെ ഫേവറേറ്റ് ലിസ്റ്റ് വിപുലീകരിക്കാനായി ആമസോൺ അവസരമൊരുക്കുന്നു. ആമസോൺ ഗ്ലാസ് വെയർ ആൻഡ് ഡ്രിങ്ക് വെയർ വിഭാഗത്തിൽ കപ്പ്, മഗ്ഗ് സോസെസ് എന്നിവയ്ക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ തരത്തിലുള്ള കപ്പുകളും ലഭ്യമാണ്. ഗ്ലാസ്, ഫൈബർ, പ്ലാസ്റ്റിക്, സ്റ്റീൽ, സെറാമിക്, പേപ്പർ, എന്നിങ്ങനെ വിവിധതരം ടീ കപ്പുകൾ ആകർഷകമായ ഡിസ്കൗണ്ടിൽ ലഭിക്കും. Vatsalya Glass Tea Glass - Clear, 100 ml (6)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യു 1097 രൂപയുടെ അൻവാലിയ ആർകെ സീരീസ് സെറാമിക് ടീ കപ്പ് (6സെറ്റ് )വെറും 379 രൂപയ്ക്ക് സ്വന്തമാക്കാം.1000 രൂപ വിലമതിക്കുന്ന ആറ്റ് ട്രോക്ക് 6 സ്റ്റെയിൻലെസ് ടീ കപ്പുകൾ 57 ശതമാനം ഓഫറിൽ 429 രൂപയ്ക്ക് ലഭ്യമാണ്.മാത്രമല്ല ആഘോഷവേളകളിൽ സമ്മാനമായി നൽകാൻ മനോഹരമായ ഗിഫ്റ്റ് റിംഗ് ടി കപ്പുകളും ആമസോൺ ഒരുക്കുന്നു.കൂടാതെ ഡിസ്കൗണ്ട് നിരക്കിൽ കോംബോ ഓഫറുകളും. Jinaya Glass Tea and Coffee Cup, Cute Clear Cups, 220 ml, Set of 6| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യു

from money rss https://bit.ly/3AsIknH
via IFTTT

കൈവശം 23 ലക്ഷം രൂപയുണ്ട്: മികച്ച ആദായം ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും?

കുടുംബ സ്വത്ത് വീതംവെച്ചപ്പോൾ ലഭിച്ച 23 ലക്ഷം രൂപ കൈവശമുണ്ട്. തൽക്കാലത്തേയ്ക്ക് ഈതുക ആവശ്യമില്ല. ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ എവിടെയാണ് നിക്ഷേപിക്കേണ്ടത്. സുഹൃത്തുക്കളിൽ പലരും ഓഹരിയിൽ മുടക്കാനാണ് പറയുന്നത്. റിസ്കെടുക്കാൻ അത്ര താൽപര്യമില്ല. ഇതുവരെ ഓഹരിയിൽ നിക്ഷേപിച്ച് പരിചയവുമില്ല. ഈ സാഹചര്യത്തിൽ ഓഹരിയിൽ നിക്ഷേപിക്കുന്നത് ഗുണംചെയ്യുമോ? മ്യൂച്വൽ ഫണ്ടിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമോ?പലിശ കുറവായതിനാലാണ് എഫ്ഡിക്ക് ബദൽ അന്വേഷിക്കുന്നത്. യോജിച്ച പദ്ധതി നിർദേശിക്കാമോ? വിനയൻ (ഇ-മെയിൽ) സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശ ഏറ്റവും കുറഞ്ഞ സമയമാണിത്. അതുപോലെതന്നെ ലഘുസമ്പാദ്യ പദ്ധതികളിലെ ആദായവും ആകർഷകമല്ല. വിലക്കയറ്റത്തെ മറികടക്കുന്ന ആദായം സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുകയില്ല. ഭാവിയിൽ നേരിയതോതിൽ പലിശ നിരക്ക് ഉയരാൻ സാധ്യതയുണ്ടെങ്കിലും മികച്ച ആദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മൊത്തം നിക്ഷേപത്തിന്റെ40 ശതമാനം തുക ബാങ്ക് എഫ്ഡിയിലും10ശതമാനം സ്വർണത്തിലും ബാക്കിയുള്ള 50ശതമാനം ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിൽ റിസ്ക് ഉള്ളതിനാലാണ് ഹൈബ്രിഡ് ഫണ്ടുകൾ നിർദേശിക്കുന്നത്. അഞ്ചുവർഷമോ അതിൽകൂടുതൽ കാലമോ നിക്ഷേപം നിലനിർത്താനായാൽ തരക്കേടില്ലാത്ത ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച പദ്ധതി സർക്കാരിന്റെ ഗോൾഡ് ബോണ്ട് ആണ്.2.5ശതമാനം വാർഷിക പലിശയും കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യത്തിനനസരിച്ചുള്ളതുകയും ഇതിൽനിന്ന് ലഭിക്കും. 40ശതമാനംതുക എസ്ഐപിയായി അഗ്രസീവ് ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ദീർഘകാലയളവിൽ തരക്കേടില്ലാത്ത ആദായം ഇതിൽനിന്നുലഭിക്കും. എല്ലാതുകയും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ പണത്തിന് ആവശ്യംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടും. ദീർഘകാലയളവിൽ മികച്ച മൂലധനനേട്ടം ലഭിക്കുമ്പോൾ ഹൈബ്രിഡ് ഫണ്ടിലെ നിക്ഷേപം ഉപയോഗിക്കുകയുംചെയ്യാം.

from money rss https://bit.ly/3IzWlCN
via IFTTT

Monday 24 January 2022

മഴയായാലും വെയിലായാലും വ്യായാമം മുടങ്ങില്ല; ജിം സെറ്റാക്കാം വീട്ടില്‍ തന്നെ

ജോലി തിരക്ക് മൂലം മതിയായ വ്യായാമം കിട്ടാതെ വരുന്നുണ്ടോ ?,ജിമ്മിൽ പോകാൻ സാധിക്കാറില്ലേ ?എങ്കിൽ വീട്ടിലൊരു ജിം ആയാലോ ? ജിം ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇപ്പോളാണ് പറ്റിയ സമയം.വിപണികളിൽ ജിം ഉപകരണങ്ങളുടെ വൻ ശേഖരമാണുളളത്. വെയിറ്റ് പ്ലേറ്റുകളും ഡംബെല്ലുകളും സ്കിപ്പിംഗ് റോപ്പുകളുമായി ജിം ഫിറ്റ്നസ് കിറ്റുകളുണ്ട്. വർക്ക്ഔട്ട് ചെയ്യാൻ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്നസ് ബെഞ്ചുകൾ വിവിധ തരത്തിലാണുളളത്. 3 ഇൻ 1 വെയിറ്റ് ബെഞ്ച്, 8 ഇൻ 1 മൾട്ടി പർപ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിൾ പ്രീച്ചർ കേൾ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങൾ ചെയ്യുന്നതിനായി ഇവ എളുപ്പത്തിൽ ക്രമീകരിക്കാനാകും. Protoner 30Kg Weight Plates,5Ft Rod,3Ft Curl Rod,2D.Rods Home Gym Dumbell Set,Accessories. ഉപഭോക്താക്കൾക്ക് നേരിയതു മുതൽ ഭാരം കൂടിയ ഡംബെല്ലുകൾ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെൽ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തിൽ ട്രെയിൻ ചെയ്യാൻ സാധിക്കും. അപ്പർ ബോഡി വർക്ക്ഔട്ടിനായി ജിം ബാറുകൾ ഉപയോഗിക്കാം. പുൾ അപ്, ചിൻ അപ്, റിവേഴ്സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും. Toyshine Fitness Combo, Gym Bag, Gloves, Sports Shaker, Skipping Rope,Hand Gripper | Complete Fitness Set SSTP - B വ്യായാമത്തിനായി എക്സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാൻ ഡിജിറ്റൽ ഡിസ്പ്ലേയുണ്ട്. ഓടാനും നടക്കാനും ട്രെഡ്മില്ലുമുണ്ട്. ഹൃദയമിടിപ്പും അറിയാനാകും. SX Fitness 8 in 1 Multipurpose Incline or Decline Heavy Duty Home Gym Bench for Multiple Workouts and Strength Training - 250 kg , Black ബോഡി ഫ്ളക്സിബിളിറ്റി വർദ്ധിപ്പിക്കാനായി കെറ്റിൽബെൽ ഉപയോഗിക്കാം. സ്ക്വാറ്റ്, ത്രോ എന്നിങ്ങനെ വിവിധ തരത്തിലുളള എക്സസൈസുകൾ ഇതുപയോഗിച്ച് ചെയ്യാനാകും. ഗ്ലൗസ്, സ്വെറ്റ് ബാൻഡുകൾ, വെയിറ്റ് ലിഫ്റ്റിങ് ബെൽട്ടുകൾ എന്നിങ്ങനെ നിരവധി ജിം ആക്സസറീസുകളും ലഭ്യമാണ്. ജിം ബാഗുകളും വാങ്ങാം.

from money rss https://bit.ly/3rRJHZf
via IFTTT

നടപടികള്‍ അവസാനഘട്ടത്തില്‍: ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂർത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കനത്ത കടബാധ്യതയെതുടർന്ന് എയർ ഇന്ത്യയെ വിറ്റൊഴിയാൻ സർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായത്. എയർ ഇന്ത്യ എക്പ്രസിനൊപ്പം എയർ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യാ സ്റ്റാറ്റ്സിന്റെ 50ശതമാനം ഓഹരികളുമാകും ടാറ്റയ്ക്ക് ലഭിക്കുക. ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാൽ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുർ എയർലൈൻസിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയർ ഇന്ത്യ ഇടപാടുമായി സിങ്കപുർ എയർലൈൻസിന് ബന്ധമില്ലാത്തതിനാൽ തൽക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയർ ഇന്ത്യയുടെ പ്രവർത്തന, സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്. Content Highlights :Air India will be handed over to the Tata Group by January 27 after completing all the formalities

from money rss https://bit.ly/3KIyuTm
via IFTTT

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ| Market Opening

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച നേരിട്ട് വിപണി. നിഫ്റ്റി 17,000ന് താഴെയെത്തി. സെൻസെക്സ് 808 പോയന്റ് നഷ്ടത്തിൽ 56,683ലും നിഫ്റ്റി 232 പോയന്റ് താഴ്ന്ന് 16,917ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള കാരണങ്ങളാണ് ചൊവാഴ്ചയിലെയും ഇടിവിനുപിന്നിൽ. ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. നാസ്ദാക്ക് ഉൾപ്പടെയുള്ള യുഎസ് സൂചികകളിലെ തകർച്ചയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കുവർധന തീരുമാനംതന്നെയാണ് ഇടിവിന് കാരണം. പണപ്പെരുപ്പം കുറഞ്ഞാൽ മറിച്ചൊരു തീരുമാനമെടുക്കാനും യുഎസ് കേന്ദ്ര ബാങ്ക് തയ്യാറായേക്കാം. അങ്ങനെയെങ്കിൽ വിപണിയിൽ കുത്തനെയുള്ള തിരിച്ചുവരവിനും സാധ്യതയുണ്ട്.

from money rss https://bit.ly/3rMOET5
via IFTTT

കുഞ്ഞുങ്ങളുടെ പരിചരണം; ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുഞ്ഞുങ്ങളെ പരിചരിക്കുന്നതു പോലെ തന്നെ പ്രധാനമാണ്കുഞ്ഞുങ്ങൾക്കാവശ്യമായ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പും. അതിൽ വിട്ടുവീഴ്ചകളരുത്. വിപണികളിൽ കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ ധാരാളം ഉൽപ്പന്നങ്ങളുണ്ട്. Baby Store: Baby Travel ,Feeding, Bedding & More| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കുഞ്ഞിന്റെ ചർമ്മം വളരെ സെൻസിറ്റീവാണ്. അതിനാൽ പൗഡർ, സോപ്പ് തുടങ്ങിയവ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. ബേബി ബാത്ത്, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ചർമ്മസംരക്ഷണത്തിന് നല്ലതാണ്. ഹെയർ, മസ്സാജ് ഓയിലുകൾ, ക്രീമുകൾ, ലോഷനുകൾ, പൗഡർ, സോപ്പുകൾ എന്നിവയും ഉപയോഗിക്കാം. ബോഡി ലോഷനുകൾ ചർമ്മം സോഫ്റ്റായി നിലനിർത്താൻ സഹായിക്കും. പൗഡറുകൾ കുഞ്ഞുങ്ങളുടെ ചർമ്മത്തെ ഫ്രഷായും കൂളായും നിലനിർത്തും. ബേബി സോപ്പുകളും ഷാമ്പുവും ഉപയോഗിക്കാം. ഹിമാലയ, ജോൺസൺ, ചിക്കോ എന്നിങ്ങനെ നിരവധി ബ്രാൻഡുകളിലുളള ഉൽപ്പന്നങ്ങൾ വിപണികളിലുണ്ട്. ശരീരം ശുചിയാക്കാൻ ബേബി വെറ്റ് വൈപ്പുകളും ഉപയോഗിക്കാം. മൊസ്ക്വിറ്റോ റിപ്പല്ലന്റ് ജെല്ലുകളും വിപണികളിൽ നിന്ന് വാങ്ങാം. Medela Mini Electric Breast Pump (Yellow)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിപണികളിൽ ധാരാളം ഫീഡിങ് ഉൽപ്പന്നങ്ങളുമുണ്ട്. ബ്രസ്റ്റ്പമ്പ്, ഫീഡിങ് ബോട്ടിലുകൾ, സ്റ്റെറിലൈസേഴ്സ്, ഫീഡിങ് പില്ലോസ് തുടങ്ങിയവ. കനം കുറഞ്ഞതും സോഫ്റ്റും പോർട്ടബിളുമാണ്ബ്രസ്റ്റ്പമ്പ്. ആന്റി-ബാക്ക്ഫ്ളോ, നാല് സക്ഷൻ ലെവൽ ക്രമീകരണങ്ങളുളള ബ്രസ്റ്റ്പമ്പുകളുമുണ്ട്. ബേബി ഫീഡിങ് ബോട്ടിൽ സ്റ്റെറിലൈസറുകളും, ഫീഡിങ് പില്ലോകളും ഉപയോഗിക്കാം. ഫീഡിങിനായി വിവിധ ബ്രാൻഡുകളിലുളള ഫീഡിങ് ബോട്ടിലുകളും വിപണികളിലുണ്ട്. ബോട്ടിലുകളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാൻ ആന്റി-ബാക്ടീരിയൽ ലിക്വിഡുകളുമുണ്ട്. Pampers All round Protection Pants, Small size baby diapers (SM) 86 Count, Lotion with Aloe Vera| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ബേബി ഡയപ്പറുകളും വിവിധ സൈസുകളിൽ ഇവ ലഭ്യമാണ്. രാത്രിയിൽ ഡിസ്പോസിബിൾ ഡയപ്പറുകൾ ഉപയോഗിക്കാം. കൂടുതൽ വെളളം പിടിക്കുന്നതും കുഞ്ഞുങ്ങളുടെ ശരീരം നനയാത്തവയുമായിരിക്കണം. ഡയപ്പർ ധരിക്കുന്നിടത്ത് തൊലി ചുവന്ന് തടിച്ചാൽ അവ ഒഴിവാക്കാൻ ഡയപ്പർ റാഷ് ക്രീമുകൾ ഉപയോഗിക്കാം. പലതരം ഡയപ്പർ ബാഗുകളും വെറ്റ് വൈപ്പുകളും വിപണികളിലുണ്ട്. SebaMed Baby Body Lotion, For All Skin Types, 400 ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കുഞ്ഞുങ്ങൾക്ക് കളിക്കാനും അവരുടെ മുറികൾ അലങ്കരിക്കാനും വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളുണ്ട്. വിവിധ ഡിസൈനുകളിൽ ബേബി ക്രിബുകളും വുഡൺ കോട്ടുകളുമുണ്ട്. ആകർഷകമായ നിറങ്ങളിൽ ബേബി ബ്ലാങ്കറ്റുകളും ഷീറ്റുകളും വിപണികളിൽ ലഭ്യമാണ്. പലതരം ചിത്രങ്ങളുളള സ്ലീപ്പിങ് ബാഗുകളും വാങ്ങാം. ഇവ മടക്കിവെക്കാനും എളുപ്പത്തിൽ കൊണ്ടുനടക്കാനും സാധിക്കും. വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങളും വിപണികളിൽ നിന്ന് വാങ്ങാം. കുഞ്ഞുങ്ങളുടെ മാനസിക വളർച്ചക്ക് സഹായിക്കുന്നവയാണ് കളിപ്പാട്ടങ്ങൾ. സാധനങ്ങൾ വയ്ക്കുന്നതിനായി ഷെൽഫുകൾ അനിവാര്യമാണ്. മുറികളെ അലങ്കരിക്കുന്ന മോഡേൺ ഷെൽഫുകൾ വിപണികളിലെ മുഖ്യ ആകർഷകമാണ്.കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാനായിവിവിധ സൈസുകളിൽ കൺവെർട്ടിബിൾ കാർ സീറ്റുകളും ക്യാരി കോട്ടുകളുമുണ്ട്.

from money rss https://bit.ly/3rHcK1y
via IFTTT

വീടുവാങ്ങുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവരെ നികുതിയിളവുനേടാം: വിശദാംശങ്ങള്‍ അറിയാം

ആദ്യമായി വീടുവാങ്ങുന്നവർക്ക് ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുലക്ഷം രൂപവരെ നികുതിയിളവ് നേടാം. ഭവനവായ്പയുടെ പലിശ, മുതൽ എന്നിവയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കാണ് ആനുകൂല്യം ലഭിക്കുക. വിശദാംശങ്ങൾ അറിയാം. മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക വകുപ്പ് 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് ഓരോവർഷവും അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. നിർമാണം പൂർത്തിയായതിനുശേഷമേ ഈ ആനൂകൂല്യം ലഭിക്കൂ. ഇത്തരത്തിൽ വായ്പയെടുത്ത് നിർമിച്ച വീട് അഞ്ചുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നേടിയ കിഴിവ് വരുമാനത്തോടൊപ്പം ചേർക്കുകയും നികുതി ചുമത്തുകയുംചെയ്യും. പലിശയിലെ കിഴിവ് ഭവനവായ്പയുടെ പലിശയിലേയ്ക്ക് അടയ്ക്കുന്ന രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് വകുപ്പ് 24(ബി) പ്രകാരം ഓരോവർഷവും നികുതി ആനുകൂല്യം ലഭിക്കും. വീടിന്റെ നിർമാണം പൂർത്തിയായതിനുശേഷംമാത്രമേ ഈ ആനുകൂല്യവും ലഭിക്കൂ. നിർമാണഘട്ടത്തിൽ പലിശയിനത്തിൽ അടച്ച തുകയ്ക്ക് നിർമാണം പൂർത്തിയായതിനുശേഷം അഞ്ച് ഗഡുക്കളായി നികുതിയിളവ് അവകാശപ്പെടാൻ അവസരമുണ്ട്. ഇതിനുപുറമെ 80ഇഇഎ പ്രകാരവും ഇളവ് നേടാം. എല്ലാവർക്കം ഭവനം-പദ്ധതിയുടെ ഭാഗമായാണ് 2019ലെ ബജറ്റിൽ ഈ വ്യവസ്ഥ അവതരിപ്പിച്ചത്. 2019 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31നും ഇടയിൽ അനുവദിച്ച വായ്പയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2021ലെ ബജറ്റിൽ ഈ വകുപ്പ് പ്രകാരമുള്ള ആനുകൂല്യം ഒരുവർഷത്തേയ്ക്കുകൂടി നീട്ടിനൽകുകയായിരുന്നു. വസ്തുവിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 45 ലക്ഷം കവിയാൻ പാടില്ലെന്ന വ്യവസ്ഥ 80ഇഇഎ വകുപ്പുപ്രകാരമുള്ള ഇളവിനുണ്ട്. നിലവിൽ ഒരു വീടുള്ളവർക്കും ഇതുപ്രകാരം ആനുകൂല്യം ലഭിക്കില്ല. വീടിന്റെ കാർപറ്റ് ഏരിയ മെട്രോ നഗരങ്ങളിൽ 645 ചതുരശ്ര അടിയും ഗ്രാമങ്ങളിൽ 968 ചതുരശ്ര അടിയും കവിയാൻ പാടില്ല. നിർമാണം തുടങ്ങിയ ഉടനെ ഈ ആനുകൂല്യം ലഭിക്കും.

from money rss https://bit.ly/3nRhwbz
via IFTTT

1000ത്തിലേറെ പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്: നിഫ്റ്റി 17,300ല്‍

മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫിച്ചു. ഉച്ചയോടെ സെൻസെക്സ് 1000 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയുംചെയ്തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണി കനത്ത നഷ്ടംനേരിട്ടത്. സെൻസെക്സ് 1015 പോയന്റ് നഷ്ടത്തിൽ 58,021ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, വിപ്രോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, റിയാൽറ്റി, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-3ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകൾ 203ശതമാനവും. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ വർധനവുമാണ് രൂപയെ ബാധിച്ചത്.

from money rss https://bit.ly/3tTHO0s
via IFTTT

Sunday 23 January 2022

നിക്ഷേപം ആകര്‍ഷിക്കാന്‍ പൊതുമേഖല കമ്പനികളുടെ ആസ്തികളുടെ വിപണിമൂല്യം പ്രഖ്യാപിക്കും

ന്യൂഡൽഹി: ഭൂമി ഉൾപ്പടെയുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം പുനർനിർണയിക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് സർക്കാർ. കൈവശമുള്ള ഭൂമി, റിയൽ എസ്റ്റേറ്റ് ആസ്തികൾ തുടങ്ങിയവയുടെ വിപണിമൂല്യം കണക്കാക്കിയാകും കമ്പനികളുടെ ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തുക. ആസ്തിമൂല്യം ഉയരുന്നതോടെ നിക്ഷേപക താൽപര്യം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. സമാനമേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം പൊതുമേഖലയിലെ കമ്പനികളെയും കൊണ്ടുവരുന്നതിനാണ് ഈ തീരുമാനം. മൂല്യവർധിക്കുമ്പോൾ ഓഹരി വിലയിൽ മുന്നേറ്റവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി കമ്പനികളുടെ വസ്തുവകകളുടെ ആസ്തി പഴയതുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിയുടെയും റിയൽ എസ്റ്റേറ്റ് ആസ്തികളുടെയും വിപണി വില ചേർക്കുന്നതോടെ മൂല്യത്തിൽ വൻവർധനവുണ്ടാകും. കമ്പനികളുടെ മൊത്തം ആസ്തി മൂല്യത്തിൽ വർധനവുണ്ടാകുന്നതോടെ ചെറുകിട-വൻകിട നിക്ഷേപകരെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. പ്രധാന സ്ഥലങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് വസ്തുവകകളുണ്ടെങ്കിലും കുറഞ്ഞമൂല്യത്തിലാണ് ഇപ്പോഴും അവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാരത് ഹെവി ഇല്ക്ട്രിക്കൽ(ബിഎച്ച്ഇഎൽ)സിന്റെ മൂല്യം വർഷങ്ങളായി താഴ്ന്നുകിടക്കുകയാണ്. യഥാർഥമൂല്യം പ്രഖ്യാപിക്കുന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം താഴ്ന്ന നിലവാരത്തിലാണെന്ന് ബോധ്യപ്പെടുകയും നിക്ഷേപക താൽപര്യംകൂടാനിടയാക്കുകയുംചെയ്യും. കൂടുതൽ നിക്ഷേപം ആർകർഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികൾ ആസ്തികളുടെ പുനർമൂല്യനിർണയും സാധാരണയായി നടത്താറുള്ളത്. മൂല്യമുയരുന്നതോടെ സ്വകാര്യമേഖലയിലെ കമ്പനികളോടൊപ്പം മത്സരിക്കാൻ പല പൊതുമേഖല സ്ഥാപനങ്ങൾക്കുമാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3KCvJTt
via IFTTT

ഓഫറുകൾ അവസാനിക്കുന്നില്ല; തരംഗമായി ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍

നിങ്ങളിപ്പോഴും പഴയ ടിവിയാണോ കാണുന്നത് ? പുത്തൻ സിനിമകളും സീരീസുകളും ആസ്വദിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നുണ്ടോ ? മികച്ച ദൃശ്യാനുഭവം വേണമെന്ന് തോന്നാറില്ലേ ? എങ്കിൽ വിപണികളിൽ നിങ്ങളെ കാത്ത് സ്മാർട്ട് എൽഇഡി ടിവികളുണ്ട്. വിവിധ ഫീച്ചറുകളിൽ ആകർഷകമായ ഡിസ്പ്ലേകളുളളവ.മികച്ച ഓഫറോടെ. ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചെങ്കിലുംസ്മാർട്ട് എൽഇഡി ടിവികൾക്ക് ഇപ്പോഴും ഓഫർ ലഭ്യമാണ് ഇനി കണ്ണിമ ചിമ്മാതെ പുതിയ പരിപാടികൾ ആസ്വദിക്കാം. മിഴിവോടെ. Starting 15,999, Smart LED TVs Amazon basics| ഓഫറോടെ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആമസോൺ ബേസിക്സ് സ്മാർട്ട് എൽഇഡി ടിവികൾ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. ടോപ്പ് റേറ്റഡ് സ്മാർട്ട് എൽഇഡി ടിവികളാണിവ. ഉപഭോക്താക്കളെ ടിവി സ്ക്രീനുകളിൽ പിടിച്ചിരുത്തുന്ന തരത്തിൽ മികവുറ്റ ദൃശ്യങ്ങളാണ് സ്മാർട്ട് എൽഇഡി ടിവികളുടെ പ്രത്യേകത. AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black) ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോൺ ബേസിക്സ് സ്മാർട്ട് എൽഇഡി ടിവികൾ. കളർ ഡെപ്ത്, സ്റ്റാർക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വർധിപ്പിക്കാൻ സാധിക്കും. സാധാരണ ടിവികളിൽ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയും 20 വാട്സ് പവർഫുൾ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേൾവിക്കാർക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേൾക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേർത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആർ 10, എച്ച്എൽജി ടെക്നോളജി കൂടെയാകുമ്പോൾ അനിതരസാധാരണമായ വിഷ്വൽ ക്വാളിറ്റിയാണ് ഉപഭോക്താക്കൾക്ക് മുന്നിലെത്തുക. ആന്റി-എലിയാസിംഗ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷൻ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black) ആയിരക്കണക്കിന് സിനിമകളും ടിവി സീരീസുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. യൂട്യൂബ്,പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സ് കണ്ടന്റ് ഇന്റഗ്രേഷൻ വഴി ഡിടിഎച്ച് ടിവി ചാനലുകളും ഒടിടി ആപ്പുകളും ഹോം സ്ക്രീനിൽ നിന്ന് തന്നെ സ്വിച്ച് ചെയ്യാം. പരിപാടികൾ എളുപ്പത്തിൽ സെർച്ച് ചെയ്യാനും ബ്രൗസ് ചെയ്യാനും പ്ലേ ചെയ്യാനുമൊക്കെ വോയിസ് കമാൻഡ് സംവിധാനവുമുണ്ട്. ക്വാഡ് കോർ പ്രൊസസ്സറുകൾ മികച്ച പെർഫോമൻസും ലഭ്യമാക്കുന്നു.ഡിസ്പ്ലേ മിററിങ്, പാരന്റൽ കണ്ട്രോൾ, ഡാറ്റ മോണിറ്ററിംഗ്, ടൈമറുകൾ എന്നീ ഫീച്ചറുകളും ആമസോൺ ബേസിക്സ് സ്മാർട്ട് എൽഇഡി ടിവികളിലുണ്ട്. ആമസോൺ ബേസിക്സ് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നീ സ്ക്രീൻ സൈസുകളിൽ ലഭ്യമാണ്. 43 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 30,999 രൂപക്കും 50 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 29,699 രൂപക്കും 55 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 37,699 രൂപക്കും ലഭിക്കും. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും യുഎസ്ബി 3.0, യുഎസ്ബി 2.0, ഐആർ പോർട്ടുകളും ടിവിയിൽ ക്രമീകരിച്ചിട്ടുണ്ട്. എ പ്ലസ് ഗ്രേഡ് എൽഇഡി പാനൽ ഡിസ്പ്ലേയാണ്. AmazonBasics 109 cm (43 inches) Full HD Smart LED Fire TV AB43E10DS (Black) ആമസോൺ ബേസിക്സ് എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവിയിൽ രണ്ട് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ഐആർ പോർട്ടും ക്രമീകരിച്ചിട്ടുണ്ട്. 32 ഇഞ്ച്, 43 ഇഞ്ച് സ്ക്രീൻ സൈസുകളിൽ വിപണിയിലുണ്ട്. 32 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 15,999 രൂപക്കും 43 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 23,499 രൂപക്കും ലഭിക്കും. എ പ്ലസ് ഗ്രേഡ് എൽഇഡി പാനൽ ഡിസ്പ്ലേയാണ്. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, എച്ച്ഡിആർ 10, എച്ച്എൽജി ടെക്നോളജികളും മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും ആമസോൺ ബേസിക്സ് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവികളിൽ മാത്രമേ ലഭ്യമാകൂ.

from money rss https://bit.ly/3tQE0gH
via IFTTT

സൂചികകളില്‍ നഷ്ടംതുടരുന്നു: നിഫ്റ്റി 17,600ന് താഴെ |Market Opening

മുംബൈ: നേട്ടത്തിലേയ്ക്ക് തിരിച്ചെത്താനാകാതെ രണ്ടമാമത്തെ ആഴ്ചയും. നിഫ്റ്റി 17,600ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളുടെയും ബാധിച്ചത്. ഐടി ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. സെൻസെക്സ് 181 പോയന്റ് നഷ്ടത്തിൽ 58,855ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 17,555ലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മാരുതി സുസുകി, റിലയൻസ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 05ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3Izsryj
via IFTTT

Saturday 22 January 2022

കിടക്ക നന്നല്ലങ്കിൽ ഉറക്കം പാളുമോ; ശരിയായ ഉറക്കത്തിന് ഏത് തരം കിടക്ക വേണം?, എവിടെ കിട്ടും?

വായുവും വെളളവും പോലെ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. അത് കൃത്യമായ അളവിൽ ലഭിക്കുക എന്നത് നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും തലച്ചോറിന്റേയും പ്രവർത്തനങ്ങൾക്ക് ശരിയായ ഉറക്കം അനിവാര്യമാണ്. ശരിയായ ഉറക്കം ലഭിക്കുന്നതിൽ നാം ഉപയോഗിക്കുന്ന കിടക്കയ്ക്ക് വലിയ പങ്കുണ്ട്. പലപ്പോഴും നല്ല ഉറക്കം കിട്ടാതെ വരുന്നത് നമുക്കനുയോജ്യമല്ലാത്ത കിടക്ക ഉപയോഗിക്കുമ്പോളാണ്. അതുകൊണ്ടുതന്നെ കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. Amore Hybrid 6 Inch Eurotop Memory Foam,H R Foam & Pocket Spring Orthopedic Single Size Mattress (72x36x6)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. കിടക്കയുടെ അളവ്, മെറ്റീരിയൽ, കംഫർട്ട് ലെവൽ. ഉപയോഗിക്കുന്ന ആൾക്കാരുടെ എണ്ണത്തിന് അനുസരിച്ച് വിവിധ അളവുകളിൽ കിടക്കകളുണ്ട്. സിംഗിൾ, ഡബിൾ, ക്വീൻ, കിംഗ് സൈസുകളിലുളളവ. 36 ഇഞ്ച് വീതിയും 72 ഇഞ്ച് നീളവുമാണ് സിംഗിൾ ബെഡുകൾക്ക്. ഒരാൾക്ക് കിടക്കാൻ മാത്രം അനുയോജ്യമായവയാണിവ. ഡബിൾ ബെഡുകൾക്ക് 48 ഇഞ്ച് വീതിയും 72 ഇഞ്ച് നീളവുമുണ്ട്. രണ്ട് പേർക്ക് സുഖമായി കിടക്കാവുന്ന ക്വീൻ സൈസ് ബെഡുകൾക്ക് 60 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമാണ്. കിംഗ് സൈസ് ബെഡുകൾക്ക് 72 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമുണ്ട്. മാസ്റ്റർ ബെഡ് റൂമിലേക്ക് അനുയോജ്യമാണിവ. SleepyCat Original- 3 Layered Orthopedic Gel Memory Foam Mattress, King Bed Size, Medium Firm (78x72x6 Inches)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക കയർ, സ്പ്രിങ്, ഫോം, മെമ്മറി ഫോം എന്നിങ്ങനെ വിവിധ തരം കിടക്കകളും വിപണിയിലുണ്ട്. ശരീരതാപനിലയോടും മർദത്തോടും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയുന്നവയാണ് ഫോം കിടക്കകൾ. കനം കുറഞ്ഞ സ്പോഞ്ച് പോലുളള മെറ്റീരിയലാണ് ഫോം. അതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. ഉപഭോക്താക്കൾക്ക് മികച്ച കംഫർട്ട് നൽകുന്നവയാണ് ഫോം കിടക്കകൾ. കയർ കിടക്കകൾ നിർമിച്ചിരിക്കുന്നത് ചകിരിനാരുകളുടെ പാളികൾ കൊണ്ടാണ്. ചകിരികൾക്കിടയിൽ ഫോമിന്റെ പാളികളുണ്ടാകും. നടുവിന് ആവശ്യമായ സപ്പോർട്ട് നൽകുന്നവയാണ് കയർ കിടക്കകൾ. നടുവേദനയും കഴുത്ത് വേദനയുമുളളവർക്ക് ഗുണപ്രദമാണ്. Peps Caspia 10 Inch Queen Size Woven Fabric Spring Mattress(Navy Blue, 72X60X10) with Two Pillows Free സ്പ്രിംഗ് കിടക്കകൾക്ക് വായുസഞ്ചാരമുളളതിനാൽ ചൂട് തടയാൻ കഴിയും.സുഖമായി വിശ്രമിക്കാം. ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്നവ കൂടിയാണിവ. കിടക്കുന്നയാളുടെ ശരീരാകൃതിക്കും താപനിലക്കും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നവയാണ് മെമ്മറി ഫോം കിടക്കകൾ. ചൂട് കൂടുമ്പോൾ മൃദുവാകുന്ന തരത്തിലാണ് കിടക്കകളുടെ നിർമാണം. ഉയർന്ന ഗുണനിലവാരമുളള കിടക്കകൾ നടുവേദനയുളളവർക്ക് ഉത്തമമാണ്. സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ ഉപഭോക്താക്കൾക്ക് വിവിധ കംഫർട്ട് ലെവലുകളനുസരിച്ചും കിടക്കകൾ വാങ്ങാം.

from money rss https://bit.ly/3nKo7UX
via IFTTT

സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വിലക്കുറവിൽ എങ്ങനെ വാങ്ങാം...

1500 രൂപയിൽതാഴെയുള്ള കുറച്ച് പ്രൈം റേഞ്ച്സ്മാർട്ട് വാച്ചുകളെ പരിചയപ്പെടാം. ആമസോൺഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചെങ്കിലും ഈ വാച്ചുകൾക്ക് മികച്ച ഓഫറാണ് ആമസോൺ ഇപ്പോഴും നൽകുന്നത്. നിങ്ങളുടെ ദൈനംദിന വ്യായാമ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി വാച്ചുകളുടെ ശേഖരം ഒരുക്കിയിരിക്കുകയാണ്ഇൻഫിനിസി, ഹഗ് പപ്പി, ടെക്ക്കിങ്ങ് എന്നീ പ്രമുഖ ബ്രാൻഡുകൾ. സ്മാർട്ട് വാച്ചുകൾ വാങ്ങുമ്പോൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 1. ബിൽഡ് ക്വളിറ്റി - വിലയെത്രയായാലുംഒരു സ്മാർട്ട് വാച്ചിന്റെ ബിൽഡ് ക്വളിറ്റി ഉറച്ചതായിരിക്കണം. കട്ടിയില്ലാത്ത സ്ട്രാപ്പുകൾ, ക്ലിയറല്ലാത്ത ഡിസ്പ്ലേ, വിലകുറഞ്ഞ പ്ലാസ്റ്റിക്കുകൾ, വളരെയധികം മൃദുവായതോ വളരെയധികം കട്ടിയുള്ളതോ ആയ ബട്ടണുകൾ എന്നിവ ഒഴിവാക്കി പ്ലാസ്റ്റിക്കായാലും മെറ്റലായാലും ദൃഢതയുള്ള വാച്ചുകൾ തിരഞ്ഞെടുക്കുക. 2. ഏസ്തെറ്റിക്സ് - 1000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട് വാച്ചുകൾ കാണാൻ മോശമാവണമെന്നില്ല. ഡിസൈനിലും കളറിലും നിങ്ങളുടെ ശൈലിക്കനുയോജ്യമായത് തിരഞ്ഞെടുക്കു. 3. ഫീച്ചേഴ്സ് - ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്തുക അതുപോലെ തന്നെ കോളുകൾ മെസ്സേജുകൾ എന്നിവ നിരീക്ഷിക്കുക എന്നിങ്ങനെ വിപുലമായ ഫംക്ഷനുകൾ സ്മാർട്ട് വാച്ചുകളിൽ വേണം. ഇതിൽ വിട്ടുവീഴ്ച പാടില്ല . 1000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട് വാച്ചുകളിലും ഈ ഓപ്ഷനുകൾ ഉണ്ട്. 4. ആപ്പ് സപ്പോർട്ട് - ഒരു സ്മാർട്ട് വാച്ച് നിങ്ങളുടെ ഫോണുമായി സമന്വയിപ്പിക്കുന്നതിന് ആപ്പ് അത്യവശ്യമാണ്. അതിനാൽ ഈ വാച്ചുകൾ/ആപ്പുകൾ എന്നിവ ആൻഡ്രോയിഡ്, ഐ ഒ എസ് എന്നിവയുമായി സപ്പോർട്ടാകുമോയെന്ന് ഉറപ്പു വരുത്തുക. ചില വാച്ചുകൾ ആപ്പിൾ ഐ ഫോണുകൾക്ക് അനുയോജ്യമാവില്ല. 5. ബാറ്ററി ലൈഫ് - കരുത്തുറ്റ ബാറ്ററിലൈഫ് അനിവാര്യമാണ്. എത്രത്തോളംവാച്ചിന്റെ ബാറ്ററി നിലനിൽക്കുമെന്ന് ഉറപ്പുവരുത്തുക. ഒരാഴ്ചയെങ്കിലും ബാറ്ററി നിലനിൽക്കുന്ന വാച്ച് തിരഞ്ഞെടുക്കുക. 5 മികച്ച ബജറ്റ് സ്മാർട്ട് വാച്ചുകൾപരിചയപ്പെടാം, വിലക്കുറവിൽ വാങ്ങാം 1. ഇൻഫിനിസി ആകർഷകമായ ഡിസൈനിലും മേന്മയിലും തയ്യാറാക്കപ്പെട്ട ഇൻഫിനിസി സ്മാർട്ട്വാച്ചിൽ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകൾ നടന്നു, എത്ര സ്റ്റെപ്പുകൾ കയറി, എത്ര കാലറി കുറച്ചു, ഒരു ദിവസത്തിൽ എത്രത്തോളംആക്ടീവായിരുന്നു എന്നതിലുപരി വർക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങൾ പിന്തുടരേണ്ട ദൈനംദിന വർക്കൗട്ട് അതിന്റെ അഭാവം എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ലനിങ്ങളുടെ ഹൃദയമിടിപ്പ്,രക്തത്തിലെ ഓക്സിജൻ, രക്തസമ്മർദ്ദം എന്നിവയുടെ തോതും ഇൻഫിനിസി സ്മാർട്ട് വാച്ച് നിങ്ങളെ അറിയിക്കും. Infinizy (2022 Offer with 12 Years Warranty) Waterproof Smart Watch for Men/Women/Boys/Girls and All Age Group Features Like Daily Activity Tracker, Heart Rate Sensor, Sleep Monitor ഈ വാച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെലൈറ്റ്വെയ്റ്റ് ഫോർമുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇൻഫിനിസി സ്മാർട്ട്വാച്ചുകളെ കൂടുതൽ അഭികാമ്യമാക്കുന്നത്. 2. ഹഗ് പപ്പി ഈ യുണിസെക്സ് സ്മാർട്ട്വാച്ചുകൾ ഡെയ്ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്റ്റെപ്പുകൾ, കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ വഴിയൊരുക്കുന്നു. കോളുകൾ അറ്റന്റ്ചെയ്യാനോ മെസ്സേജുകൾക്ക് മറുപടി നൽകാനോ ഈ സ്മാർട്ട് വാച്ചിന് സാധിക്കില്ലെങ്കിലും നോട്ടിഫിക്കേഷനുകൾ നൽകും. മാത്രമല്ല ട്വിറ്റർ, ഫെയ്സ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കേഷനുകളും സമയോചിതമായി നൽകുന്നു. HUG PUPPY ID116 Plus Bluetooth Fitness Smart Watch for Men and Women Activity Tracker (Watch) 1Pc ഈ സ്മാർട്ട് വാച്ച് ഡസ്റ്റ് ആന്റ് വാട്ടർപ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാർട്ട് വാച്ച് പ്രവർത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്നസ് ബാന്റ് ആപ്പ്ഇൻസ്റ്റാൾ ചെയ്യണം. 3.ടെക്ക് കിങ്ങ് T 116 സ്മാർട്ട് വാച്ച് നിങ്ങളുടെ ദിവസേനയുള്ള കായികപ്രവർത്തനങ്ങൾ വിലയിരുത്താനും ഫോൺകോളുകൾ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബ്ലൂടൂത്ത് കണക്ടിവിറ്റിയും നൽകുന്നു. ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് , രക്തസമ്മർദ്ദം എന്നിവയുടെ മാറ്റങ്ങൾ കാലികമായി മനസ്സിലാക്കാനും ഇതിന്റെ 1.3 ഇഞ്ച്സ്ക്രീൻ തന്നെ മതിയാവുന്നതാണ്. TechKing (ONLY for Today 5 Years Special Warranty) T116 Smart Watch 1.3 Full Touch Men Women Fitness Tracker Blood Pressure Heart Rate Monitor Exercise Smartwatch for All Boys & Girl 4. സിൽവർ എക്സ് എം 5 ബാൻഡ് ഫിറ്റായിരിക്കാൻ അതിയായ ആഗ്രഹമുണ്ടോ എങ്കിൽ സിൽവർ എക്സ് എം 5 ബാൻഡ് തന്നെ സ്വന്തമാക്കു. നിങ്ങളുടെ ചുവടുകൾ, സഞ്ചരിച്ച ദൂരം, ഹൃദയമിടിപ്പിന്റെതോത് എന്നിവ ഇത് രേഖപ്പെടുത്തും. വ്യായാമം ഉപേക്ഷിച്ചാൽവീണ്ടും തുടരാൻനമ്മെ ഓർമ്മിപ്പിക്കും. ഇതിലെ ബ്ലൂടുത്ത് ഫോണുമായി കണക്ട് ചെയ്താൽ കോളുകളെയും മെസ്സേജുകളെയും കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ ലഭ്യമാകും. SilverX M5 Fitness Band 1.3 Inch Color Screen Wristband Smartwatch (Black Strap, Free Size) 5. ടി വൈ എം യു സ്മാർട്ട് വാച്ച് ഈ സ്മാർട്ട് വാച്ച്ഗുണത്തിലും തരത്തിലും ഒരുപോലെ മികച്ചതാണ്. ഇതിന്റെ ഡിസൈൻ, ഫോണുമായുള്ള അനുരൂപത എന്നിവ ഇതിനെ അത്യാകർഷകമായ മുൻഗണനയിൽപ്പെടുത്തുന്നു. പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, സെഡന്ററി റിമൈൻഡർ എന്നിവയുമുണ്ട്. ഇമേജ് വ്യൂവർ, സൗണ്ട് റെക്കോർഡർ, അലാം ക്ലോക്ക്, കലണ്ടർ, കാമറ എന്നിവയാണ് ഇതിന്റെമറ്റു പ്രത്യേകതകൾ. ഇതിലെ ബ്ലൂടുത്ത് കണക്ടിവിറ്റി ഉപയോഗിച്ചു വാട്ട്സാപ്പ്, ട്വിറ്റർ, ഫെയ്സ്ബുക്ക് എന്നിവയുടെയൊക്കെ നോട്ടിഫിക്കേഷനുകൾ ചെക്ക്ചെയ്യാനും ഫോൺകോളുകൾ ചെയ്യാനും, മെസ്സേജുകൾ അയക്കാനും സാധിക്കും. ഫോൺകോളുകൾ ചെയ്യാൻ ജി എസ് എം 2ജി/ 2.5 ജി നെറ്റ്വർക്കിന്റെ സിംകാർഡ് ഉപയോഗിക്കണം. RIZZER ID116 Plus Bluetooth Fitness Smart Watch for Men Women and Kids Activity Tracker (Black)

from money rss https://bit.ly/3fKL3z9
via IFTTT

Friday 21 January 2022

നാലാം ദിവസവും തകര്‍ച്ച നേരിട്ട് വിപണി: നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ|Market Closing

മുംബൈ: വിപണിയിൽ വെള്ളിയാഴ്ചയും നഷ്ടംതുടർന്നു. ഇതോടെ നാലുദിവസത്തിനിടെ സൂചികകൾക്ക് നഷ്ടമായത് നാലുശതമാനത്തിലേറെ. നിക്ഷേപകർക്കാകട്ടെ എട്ടുലക്ഷം കോടി രൂപയും. ആഗോള തലത്തിൽ, പ്രത്യേകിച്ച് യുഎസ് വിപണിയിലുണ്ടായ തകർച്ചയാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. തുടർച്ചയായി അഞ്ചുദിവസം യുഎസ് സൂചികകൾ തകർച്ചനേരിട്ടു. കടപ്പത്ര ആദായത്തിലെ വർധനവും യുഎസ് ഫെഡ് റിസർവ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ ബാധിച്ചത്. യുഎസ് കേന്ദ്ര ബാങ്കിനുപുറമെ റിസർവ് ബാങ്കും ല്വിക്വിഡിറ്റിയിൽ ഇടപെട്ടേക്കുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു. ഒക്ടോബറിന്റെ തുടക്കംമുതൽ ഇതുവരെ ഒരുലക്ഷം കോടിയോളം രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. സെൻസെക്സ് 427 പോയന്റ് താഴ്ന്ന് 59,037 നിലവാരത്തിലേയ്ക്കെത്തി. നിഫ്റ്റിയാകട്ടെ 110 പോയന്റ് നഷ്ടത്തിൽ 17,647ലുമാണ് ക്ലോസ് ചെയ്തത്. ബജാജ് ഫിൻസർവ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമായും നഷ്ടംനേരിട്ടത്. അതേസമയം, മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഹിന്ദുസ്ഥാൻ യുണിലിവർ മൂന്നുശതമാനത്തോളം ഉയർന്നു. മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3rxidb0
via IFTTT

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങൾ നിർമിക്കാനായി അദാനിയെന്ന പേരിൽ ബ്രാൻഡ് ഇതിനകം രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ടുകൾ. വാണിജ്യവാഹനങ്ങൾ ഉൾപ്പടെയുള്ളവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസ്സുകൾ, ട്രക്കുകൾ എന്നിവയുടെ നിർമാണം ഉൾപ്പടെയുള്ളവ അദാനിയുടെ പദ്ധതിയിലുണ്ട്. വിമാനത്തവാളം, തുറമുഖം എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്കായി തുടക്കത്തിൽ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി നിർമാണത്തോടൊപ്പം രാജ്യത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഹരിത പദ്ധതികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഗ്രീൻ ഹൈഡ്രജൻ, കാർബൺ രഹിത വൈദ്യുതി ഉത്പാദനം, സൗരോർജം തുടങ്ങിയവ ഉൾപ്പടെയുള്ള പദ്ധതികൾക്കായി അദാനി ഗ്രൂപ്പ് ഈയിടെ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നപേരിൽ പുതിയ സ്ഥാപനം ആരംഭിച്ചിരുന്നു. ഹരിത ഊർജം, വൈദ്യുതി വാഹനം തുടങ്ങിയ മേഖലകളിലേയ്ക്കുകൂടി പ്രവർത്തനംവ്യാപിപ്പിക്കുന്നതോടെ റിലയൻസിനും ടാറ്റക്കും കടത്തുവെല്ലുവിളിയാകും അദാനി ഉയർത്തുക.

from money rss https://bit.ly/3FQmxat
via IFTTT

ലാപ്പ്ടോപ്പിന് ഉപയോഗിക്കാവുന്ന നാല് കുഞ്ഞ‌ൻ സ്പീക്കറുകളെ പരിചയപ്പെടാം

തീയേറ്ററുകളിൽ പോയി സിനിമ കാണുന്നതിനേക്കാൾ പലർക്കും ഇഷ്ടം വീട്ടിലിരുന്ന് സിനിമ കാണാനാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമകളുടേയും, സീരീസുകളുടേയും വൻ ശേഖരമാണ്. വീട്ടിലിരുന്ന് ലാപ്ടോപ്പിൽ സിനിമ കാണുമ്പോൾ പലപ്പോഴും മികച്ച ശ്രവ്യാനുഭവം ലഭ്യമാവാറില്ല. മികവോടെ സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാൻ ടോപ്പ് സ്പീക്കറുകൾ വിപണിയിലുണ്ട്. അത്തരം ചില സ്പീക്കറുകളെ പരിചയപ്പെടാം. എച്ച്പി മൾട്ടിമീഡിയ യുഎസ്ബി സ്പീക്കറുകൾ Amazon.in Widgets മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മൾട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. യുഎസ്ബി കണക്റ്റിവിറ്റി ഫീച്ചറുപയോഗിച്ച് സ്മാർട്ട് ഫോണുമായും ലാപ്ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാൻ സാധിക്കും. ശബ്ദത്തിലും ഫ്രീക്വൻസിയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ തടയാനുളള സംവിധാനങ്ങളും സ്പീക്കറിലുണ്ട്. HP 8CA76AA 2 Watt 2.0 Channel USB Multimedia Speaker (Black) സെബ്രോണിക്സ് കമ്പ്യൂട്ടർ മൾട്ടിമീഡിയ 2.1 സ്പീക്കർ മികച്ച ഡിസൈനോടെ പുറത്തിറങ്ങിയ സ്പീക്കറിൽ ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. എൽഇഡി പവർ ഇൻഡികേറ്ററുളള സ്പീക്കറിൽ എഫ്എം റേഡിയോ കണക്ട് ചെയ്യാനും സാധിക്കാം. ഓക്സ് ഇൻപുട്ട് സംവിധാനമുളള സെബ്രോണിക്സ് സെബ്-ഫെയിം 2.0 മൾട്ടിമീഡിയ സ്പീക്കറുകൾക്കും വിപണിയിൽ വിലക്കുറവുണ്ട്. Zebronics ZEB-BT2490RUCF Wireless Bluetooth Multimedia Speaker with Supporting SD Card, USB, AUX, FM & Remote Control. (34 Watt, 2.1 Channel) സിങ്ക് ടെക്നോളജീസ് മെലോസ് 2.1 മൾട്ടിമീഡിയ സ്പീക്കർ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ അനുയോജ്യമായ മൾട്ടിമീഡിയ സ്പീക്കറാണിത്. ബ്ലാക്ക് ബോക്സ് ഡിസൈനുളള സ്പീക്കർ ഗംഭീരമായ ശ്രവ്യാനുഭവമാണ് നൽകുന്നത്. പവർഫുൾ ഒപ്റ്റിക്കൽ സെൻസറുണ്ട്. സ്മാർട്ട് ഫോണുമായും ലാപ്ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാൻ സാധിക്കും. സിംപിൾ ഡാഷ്ബോർഡായതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ZEBRONICS Zeb-Fame 5 watts 2.0 Multi Media Speakers with AUX, USB and Volume Control (Black) എൽജി എൽകെ 72 ബി ബൂം ബ്ലാസ്റ്റിക് മൾട്ടിമീഡിയ സ്പീക്കർ അഡ്വാൻസ്ഡ് ഇക്യു, ബാസ്ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള സ്പീക്കറാണിത്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. സ്മാർട്ട് ഫോണുമായും ലാപ്ടോപ്പുമായും ടിവിയുമായും കണക്റ്റ് ചെയ്യാൻ സാധിക്കും. ഓട്ടോ പവർ ഡൗൺ ഫീച്ചറുമുണ്ട്. LG LK72B Boom Blastic 40 Watt 2.1 Channel USB Multimedia Speaker (Black)

from money rss https://bit.ly/3Ine2Fw
via IFTTT

Thursday 20 January 2022

മാന്ദ്യഭയത്തില്‍ ചൈന: പണലഭ്യത ഉറപ്പാക്കാന്‍ വായ്പാ നിരക്കില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു

യുഎഫ് ഫെഡറൽ റിസർവ് ഉൾപ്പടെ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് ഉത്തേജന പാക്കേജുകളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നതിന്റെ ഭാഗമായി നിരക്ക് ഉയർത്താനുള്ള നീക്കത്തിനിടെ വിപരീത ദിശയിൽ നീങ്ങാൻചൈന. സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയിൽനിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകൾ വീണ്ടും താഴ്ത്തി. 2021ന്റെ അവസാനമാസങ്ങളിൽ ആശങ്കയുയർത്തി വളർച്ചാനിരക്ക് മന്ദഗതിയിലായതാണ് വായ്പാ നിരക്ക് കുറയ്ക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്. ദീർഘകാല-ഇടത്തരം വായ്പകളുടെ അടിസ്ഥാനമായ അഞ്ചുവർഷത്തെ നിരക്ക് 4.65ശതമാനത്തിൽനിന്ന് 4.60ശതമാനമായും ഒരുവർഷത്തെ നിരക്ക് 3.8ശതമാനത്തിൽനിന്ന് 3.70ശതമാനവുമായാണ് കുറച്ചത്. മാസങ്ങൾക്കിടെ വരുത്തുന്ന രണ്ടാമത്തെ നിരക്കുകുറയ്ക്കലാണിത്. പ്രസിഡന്റ് ഷി ജിൻപിങിന് നിർണായകമായ വർഷമായതിനാൽ വരുംമാസങ്ങളിലും നിരക്കുകുറയ്ക്കൽ തുടരുമെന്നുതന്നെയാണ് സൂചന. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനവും പ്രോപ്പർട്ടി മേഖലയിലെ പ്രതിസന്ധിയും കഴിഞ്ഞവർഷത്തെ അവസാനമാസങ്ങളിൽ വളർച്ചയെ ബാധിച്ചതായി തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തിക സൂചകങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ഇതേതുടർന്നാണ് തിരക്കിട്ട് നിരക്കിൽ കുറവുവരുത്താൻ കേന്ദ്ര ബാങ്കിന് പ്രേരണയായത്. ചൈനയുടെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുളള മേഖലയാണ് റിയൽ എസ്റ്റേറ്റ്. ചൈനീസ് രാഷ്ട്രീയത്തിലെ സമീപകാല കീഴ് വഴക്കങ്ങൾ തകർത്ത് മൂന്നാംതവണയും ഷി ജിൻപിങ് അധികരാത്തിൽവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാകുകയാണ്. റിയൽ എസ്റ്റേറ്റ് സെക്ടറിനെ ഉയർത്തിക്കൊണ്ടുവരികയെന്നത് അതുകൊണ്ടുതന്നെ രാഷ്ട്രീയ നീക്കമായി കരുതേണ്ടിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക ദുർബലാവസ്ഥ സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനയിലെ ഉന്നത നിയമ നിർവഹണ സംഘം ഇതിനകം മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തികമാന്ദ്യം രാജ്യത്തിന് ആഴത്തിലുള്ള മുറിവെൽപ്പിച്ചേക്കാമെന്നായിരുന്നു ഈ സംഘത്തിന്റെ മുന്നറിയിപ്പ്. 2022ൽ സ്ഥിരതയാർന്ന വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഷി ജിൻപിങിന്റെ അധ്യക്ഷതിയിൽ ചേർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതി വിലിയിരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ സമ്പദ്ഘടനയ്ക്ക് കരുത്തേകാനും നിർബന്ധമായും സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ വൈസ് ഗവർണർ ലിയു ഗുവോകിയാങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടാൻ അടിസ്ഥാന സൗകര്യമേഖലയിൽ വൻകിട പദ്ധതികൾ ഈവർഷം തുടക്കത്തിൽതന്നെ ആസുത്രണംചെയ്ത് നടപ്പാക്കാൻ ചൈനയിലെ ഉന്നത സാമ്പത്തിക ആസൂത്രണ ഏജൻസിയായ നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോംകമ്മീഷൻ നിർദേശംനൽകിയിട്ടുണ്ട്. വസ്തു വിപണിയുടെ അമിതസ്വാധീനത്തെ ചെറുക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുള്ള കടമെടുക്കൽ പരിധി കർശമായി നടപ്പാക്കാൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നു. സർക്കാരിന്റെ ഇത്തരം നിയന്ത്രണങ്ങൾ വൻകിട റിയൽ എസ്റ്റേറ്റ് ഭീമന്മാരെപ്പോലും പ്രതിസന്ധിയിലാക്കുകയാണുണ്ടായത്.

from money rss https://bit.ly/3KvrxER
via IFTTT