തൃശ്ശൂർ ജില്ലയിലെ നാട്ടിൻപുറത്തുകാരിയായ തങ്കമ്മ ജീവിക്കുന്നതുതന്നെ രണ്ടുപെൺമക്കൾക്കുവേണ്ടിയാണ്. ഭർത്താവ് ദുബായിയിൽ ജോലി ചെയ്യുന്നു. ഗൾഫിൽനിന്ന് പണമെത്തിയാലുടനെ അവർ അടുത്ത നഗരത്തിലുള്ള ജുവലറിയിലേയ്ക്ക് ഓടും. അവരുമായി ദീർഘനാളത്തെ ചെങ്ങാത്തമുണ്ട് തങ്കമ്മയ്ക്ക്. അതിനുപുറമെ നാട്ടിൽവരുമ്പോഴെല്ലാം അദ്ദേഹവും സ്വർണവും കൊണ്ടുവരും. 20 വയസ്സുകഴിഞ്ഞാൽ പെൺകുട്ടികളെ കെട്ടിച്ചുവിടണമെന്നാണ് തങ്കമ്മയുടെ അഭിപ്രായം. അതിനായി അവർ നാണയങ്ങളായും ആഭരണങ്ങളായും സ്വർണംവാങ്ങിക്കൂട്ടുന്നു....