121

Powered By Blogger

Monday 13 July 2020

പാഠം 82: നിയമവിധേയമായി എത്ര സ്വര്‍ണം കൈവശം സൂക്ഷിക്കാം?

തൃശ്ശൂർ ജില്ലയിലെ നാട്ടിൻപുറത്തുകാരിയായ തങ്കമ്മ ജീവിക്കുന്നതുതന്നെ രണ്ടുപെൺമക്കൾക്കുവേണ്ടിയാണ്. ഭർത്താവ് ദുബായിയിൽ ജോലി ചെയ്യുന്നു. ഗൾഫിൽനിന്ന് പണമെത്തിയാലുടനെ അവർ അടുത്ത നഗരത്തിലുള്ള ജുവലറിയിലേയ്ക്ക് ഓടും. അവരുമായി ദീർഘനാളത്തെ ചെങ്ങാത്തമുണ്ട് തങ്കമ്മയ്ക്ക്. അതിനുപുറമെ നാട്ടിൽവരുമ്പോഴെല്ലാം അദ്ദേഹവും സ്വർണവും കൊണ്ടുവരും. 20 വയസ്സുകഴിഞ്ഞാൽ പെൺകുട്ടികളെ കെട്ടിച്ചുവിടണമെന്നാണ് തങ്കമ്മയുടെ അഭിപ്രായം. അതിനായി അവർ നാണയങ്ങളായും ആഭരണങ്ങളായും സ്വർണംവാങ്ങിക്കൂട്ടുന്നു. അതിന്റെ ഒരുഭാഗം വീട്ടിലും ബാക്കി പ്രമുഖ ബാങ്കിന്റെ ലോക്കറിലുമാണ് സൂക്ഷിക്കുന്നത്. 22 വയസ്സായപ്പോൾ 101 പവൻ സ്വർണം നൽകി ആദ്യത്തെ മകളെകെട്ടിച്ചുവിട്ടു. രണ്ടാമത്തെ മകൾക്കായി അതിലേറെ സ്വർണം നീക്കിവെച്ചിരിക്കുന്നു. മലയാളിക്ക് സ്വർണത്തോടുള്ള കമ്പം ഇന്നുംഇന്നലെയും തുടങ്ങിയതല്ല. കയ്യിൽ കുറച്ചുതുകകിട്ടിയാൽ മറ്റ് നിക്ഷേമാർഗങ്ങളേറെയുണ്ടെങ്കിലും ആഭരണങ്ങളായും നാണയങ്ങളായും സ്വർണംവാങ്ങി സൂക്ഷിക്കാനാണ് താൽപര്യം. അതുകൊണ്ടുതന്നെ നിയമവിധേയമായും അല്ലാതെയും വൻതോതിലാണ് നാട്ടിലേയ്ക്ക് സ്വർണമെത്തുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ പിടികൂടന്നത് കിലോകണക്കിന് സ്വർണമാണ്. പിടികൂടാതെ രക്ഷപ്പെടുന്നത് അതിന്റെ എത്രയോ ഇരട്ടിയാണ്. നയതന്ത്ര പരിരക്ഷയോടെപോലും രാജ്യത്ത് സ്വർണംകടുത്തുന്ന സ്ഥിതിയുണ്ടായിരിക്കുന്നു! രാജ്യത്തെ ഗർഹിക സമ്പാദ്യത്തിന്റെ മുന്നിൽ രണ്ടുഭാഗവും റിയൽ എസ്റ്റേറ്റും സ്വർണവുമാണെന്നാണ് കണക്ക്. നിക്ഷേപത്തേക്കാളുപരിയുള്ള സ്ഥാനമാണ് ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ സ്വർണത്തിന് നൽകിയിട്ടുള്ളത്. നിയമപരമായി എത്രസ്വർണം സൂക്ഷിക്കാം ഇന്ത്യയിലെകുടുംബങ്ങളിൽമാത്രം 20,000 ടണ്ണിലേറെ സ്വർണശേഖരമുണ്ടെന്നാണ് ഏകദേശകണക്ക്. ആദായ നികുതി നിയമപ്രകാരം സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിന് പരിധിയുണ്ടെന്നകാര്യം പലർക്കുമറിയില്ല. വിവിഹാതിയായ സ്ത്രീ, അവിവാഹിതയായ സ്ത്രീ, പുരുഷൻ എന്നിവർക്ക് സ്വർണം സൂക്ഷിക്കാനുള്ള പരിധി വ്യത്യസ്തമണ്. പരിധിക്കുള്ളിലുള്ള സ്വർണം സൂക്ഷിക്കുന്നതിന് വരുമാന സ്രോതസ്സ് കാണിക്കേണ്ടതില്ല. അതേസമയം, പരിധിയിൽക്കവിഞ്ഞ സ്വർണംസൂക്ഷിച്ചാൽ അതിന്റെ ഉറവിടം വ്യക്തമാക്കണം. അതിനുകഴിഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാംവരെ സ്വർണം കൈവശംവെയ്ക്കാം. അവിവാഹിതയായ സ്ത്രീക്കാകട്ടെ ഇത് 250 ഗ്രാമാണ്. പുരുഷന്മാർക്ക് 100 ഗ്രാംവരെ വരുമാന സ്രോതസ് കാണിക്കാതെ കൈവശംവെയ്ക്കാൻ അനുമതിയുണ്ട്. സ്വർണംവാങ്ങിയതിന്റെ സാധുവായ ഉറവിടം(സോഴ്സ്)കാണിക്കാൻ കഴിയുമെങ്കിൽ സ്വർണകട്ടിയായോ ആഭരണമായോ എത്രവേണമെങ്കിലും സൂക്ഷിക്കാൻ വ്യക്തികൾക്ക് അനുവാദമുണ്ട്. 2016 ഡിസംബർ ഒന്നിന് പ്രത്യക്ഷ നികുതിബോർഡ്(സിബിഡിടി)പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യംവ്യക്തമാക്കിയിട്ടുള്ളതാണ്. പരിധിക്കപ്പുറം സ്വർണം സൂക്ഷിച്ചാൽ ലഭിച്ച സ്വർണത്തിന്റെയും വരുമാനത്തിന്റെയും കണക്കുകൾ യഥാസമയം ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ സ്വർണം സൂക്ഷിക്കുന്നതിന് പരിധിയൊന്നുമില്ല. അതായത് പരിധിയിൽകൂടുതൽ സ്വർണം സൂക്ഷിച്ചാൽ അതുവാങ്ങിയതിനുള്ള വരുമാനവും നിക്ഷേപത്തിന്റെ തെളിവും ഹാജരാക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിട്ടുള്ള ടാക്സ് ഇൻവോയ്സുകൾക്കുപുറമെ, അനന്തരാവകാശമോ, സമ്മാനമോ ആയി ലഭിച്ചതാണെങ്കിൽ അതുമായി ബന്ധപ്പെട്ട തെളിവുകളും ആവശ്യമാണ്. സമ്മാനമായോ അനന്തരാവകാശമായോ ലഭിച്ചതാണെങ്കിൽ, പ്രാരംഭ ഉടമയുടെ പേരോടുകൂടിയ രസീതുകൾ ആവശ്യമായിവന്നേക്കാം. അല്ലെങ്കിൽ ഗിഫ്റ്റ് ഡീഡ്, ഫാമിലി സെറ്റിൽമെന്റ് ഡീഡ്, വിൽപത്രം, സമ്മാനം കൈമാറിയതായി കാണുക്കുന്ന രേഖ എന്നിവയുംവേണ്ടിവരും. ആദായ നികുതി റിട്ടേണ് ഫയൽ ചെയ്യുമ്പോൾ ഫിക്സ്ഡ് അസറ്റ് ഷെഡ്യൂൾ വിഭാഗത്തിൽ സ്വർണം ഉൾപ്പടെയുള്ള ആസ്തികളുടെ വിവരങ്ങൾ നൽകണമെന്ന് വ്യവസ്ഥയുണ്ട്. 50 ലക്ഷത്തിൽകൂടതൽ നികുതി വിധേയ വരുമാനമുണ്ടെങ്കിലാണ് ഇതുബാധകം. വരുമാനത്തിൽ പ്രഖ്യാപിച്ചമൂല്യവും കയ്യിലുള്ളവയുടെ മൂല്യവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ പൊരുത്തക്കേട് വിശദീകരിക്കേണ്ടിവരും. നിക്ഷേപിക്കാനുള്ള വഴികൾ ആഭരണവും നാണയങ്ങളും സ്വർണക്കട്ടികളുംമാത്രമായല്ല സ്വർണത്തിൽ നിക്ഷേപിക്കാൻ കഴിയുക. കേന്ദ്രസർക്കാരിനുവേണ്ടി റിസർവ് ബാങ്ക് കാലാകാലങ്ങളിൽപുറത്തിറക്കുന്ന സ്വർണബോണ്ട് മികച്ച നിക്ഷേപമാർഗമാണ്. സ്വർണത്തിന്റെ മൂലധനനേട്ടത്തിനുപുറമെ, ബോണ്ടിന് 2.5ശതമാനം വാർഷിക പലിശയും ലഭിക്കും. ആറുമാസംകൂടുമ്പോൾ പലിശ ബാങ്കിൽ വരവരുവെയ്ക്കുകയാണ് ചെയ്യുക. കാലാവധിയെത്തുമ്പോൾ വിൽക്കുന്ന ബോണ്ടിന് അന്നത്തെ സ്വർണവില ലഭിക്കും ഇതിൽനിന്നുള്ള മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, സ്വർണാഭരണങ്ങളോ നാണയമോ വിൽക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതി നൽകണം. Tax Rate Chart for Income on Sale of Gold Asset Duration of the Asset Tax Rate Short-Term Long-Term Short-Term Long-Term Gold/Jewellery Less than 3 years More than 3 years Income tax slab rate 20.8% with indexation മൂന്നുവർഷത്തിൽതാഴെ കൈവശംവെച്ചശേഷമാണ് സ്വർണം വിൽക്കുന്നതെങ്കിൽ അതിൽനിന്നുള്ള ആദായത്തിന് ഓരോരുത്തരുടെയും ടാക്സ് സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടത്. എന്നാൽ മൂന്നുവർഷത്തിനുശേഷമാണ് വിൽക്കുന്നതെങ്കിൽ ഇൻഡക്സേഷൻ ബെനഫ്റ്റ്(പണപ്പെരുപ്പം കഴിച്ചുള്ളതുക)ബാധകമാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: ഇറക്കുമതിയിലൂടെയും അനധികൃതമായുമെത്തുന്ന സ്വർണം രാജ്യത്തെ സമ്പദ്ഘടനയെ തകിടംമറിക്കും. വൻതോതിലുള്ള ഇറക്കുമതി വ്യാപാരക്കമ്മി വർധിപ്പിക്കുകയുംചെയ്യും. 2018-19 സാമ്പത്തിക വർഷത്തിൽ 1,664 കിലോഗ്രാം സ്വർണംമത്രമാണ് ഇന്ത്യയിൽനിന്ന് ഖനനംചെയ്തെടുത്തത്. ആവശ്യകതകൂടിയതിനാൽ ഇറക്കുമതിയെയാണ് വൻതോതിൽ ആശ്രയിക്കുന്നത്. ഇറക്കുമതികൂടുന്നതിനാൽ ഡോളറിനെതിരെ രൂപയുടെമൂല്യത്തിൽ ഇടിവുണ്ടാകാനത് ഇടയാക്കുന്നു. ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ വിലഉയരാനും രൂപയുടെ മൂല്യമിടിവ് കാരണമാകും. സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇറക്കുമതിതീരുവ വർധിപ്പിച്ചത്. എന്നിട്ടും സ്വർണത്തിന്റെ വരവിൽകുറവൊന്നുമുണ്ടായില്ലെന്നുമാത്രമല്ല, അനധികൃതമായ കടത്ത് കൂടുകയുംചെയ്തു. സ്വർണത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യംകണക്കിലെടുത്താണ് ഗോൾഡ് ബോണ്ട് ഉൾപ്പടെയുള്ള സമാന്തര നിക്ഷേപ പദ്ധതികൾ സർക്കാർകൊണ്ടുവന്നത്. എന്നിട്ടും ഫിസിക്കൽ സ്വർണത്തിന് ഡിമാൻഡ് കൂടാനൊരുകാരണം അനധികൃതമായി ജനങ്ങൾ സ്വർണം സൂക്ഷിക്കുന്നതുകൊണ്ടാണ്.

from money rss https://bit.ly/2Op7KeI
via IFTTT

സെന്‍സെക്‌സില്‍ 252 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സിൽ 252 പോയന്റ് താഴ്ന്ന് 36434ലിലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തിൽ 10729 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 384 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 690 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഐടിസി, ഇൻഫോസിസ്, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഗെയിൽ, ടിസിഎസ്, സിപ്ല, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2CbizON
via IFTTT

40,000 പേരെ പുതുതായി നിയമിക്കുമെന്ന് ടി.സി.എസ്; വിപ്രോ ആരേയും പിരിച്ചുവിടില്ല

മുംബൈ: മുൻവർഷത്തെപ്പോലെ ഈ വർഷവും തുടക്കക്കാരിൽനിന്ന് 40,000 പേരെ നിയമിക്കുമെന്ന് പ്രമുഖ ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്. കാമ്പസുകളിൽനിന്നുള്ള നിയമനമാണ് പരിഗണിക്കുന്നത്. നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ വരുമാനം കുറഞ്ഞത് നിയമനത്തെ ബാധിക്കില്ലെന്നും ടി.സി.എസ്. അറിയിച്ചു. 35,000-നും 40,000-നും ഇടയിൽ നിയമനം ആണ് ഇന്ത്യയിൽ പദ്ധതിയിടുന്നതെന്ന് ടി.സി.എസ്. ഇ.വി.പി. ആൻഡ് ഗ്ലോബൽ എച്ച്.ആർ. മേധാവി മിലിന്ദ് ലക്കഡ് പറഞ്ഞു. ഈവർഷം രണ്ടാം പാദത്തിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടലെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിൽനിന്നുള്ള കാമ്പസ് നിയമനം 2,000 ആയി ഉയർത്തുന്നതിനും കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞവർഷം ആയിരം പേരെയാണ് ഇവിടെ കാമ്പസിൽനിന്ന് നിയമിച്ചത്. എച്ച് 1 ബി, എൽ 1 വിസ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രണ്ടു വിസകളും കിട്ടാൻ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണിത്. 2014 മുതൽ ഇതുവരെ 20,000 അമേരിക്കക്കാർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിപ്രോ ആരേയും പിരിച്ചുവിടില്ല കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ 'വിപ്രോ' കോവിഡ് മഹാമാരിയുടെ പേരിൽ ആരേയും സമീപഭാവിയിൽ പിരിച്ചുവിടില്ല. ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ വിപ്രോ ചെയർമാൻ റിഷാദ് പ്രേംജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെലവുചുരുക്കൽ നടപടികൾക്കിടയിലും കോവിഡിന്റെ പേരിൽ ഒരാളെപ്പോലും പിരിച്ചുവിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മൊത്തം ജീവനക്കാരിൽ 95 ശതമാനം പേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിലെത്തി ജോലിചെയ്യണമെന്നു തന്നെയാണ് കമ്പനിയുടെ നിലപാട്. എന്നാൽ, എല്ലാവരുംകൂടി ഒരുമിച്ച് ജോലിക്കെത്താൻ 12-18 മാസങ്ങൾ കൂടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിപ്രോയ്ക്ക് നിലവിൽ 1.88 ലക്ഷം ജീവനക്കാരാണ് ഉള്ളത്. അമേരിക്കയുടെ എച്ച്-1ബി വിസ പ്രതിസന്ധിയിൽ നിന്ന് വിപ്രോ കരകയറിയിട്ടുണ്ട്. കാരണം, അമേരിക്കയിൽ 70 ശതമാനത്തിലേറെ ജീവനക്കാരും തദ്ദേശീയരാണെന്ന് വിപ്രോ ചെയർമാൻ വ്യക്തമാക്കി.

from money rss https://bit.ly/3j0NON9
via IFTTT

എൽ.ഐ.സി.യെ കൊല്ലരുത്...

ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ എൽ.ഐ.സി.യുടെ അടയാളം ഓർമയില്ലേ...? ഒരു ചെരാതിൽ ജ്വലിക്കുന്ന നാളം കെട്ടുപോകാതെ കാക്കുന്ന രണ്ടു കൈകൾ... നാടിന്റെ പുരോഗതിയുടെ പാതയിൽ 64 കൊല്ലമായി വെളിച്ചം വിതറുന്ന നാളമാണത്. ഇന്നിപ്പോൾ ആ വെളിച്ചം എന്നെന്നേക്കുമായി കെട്ടുപോകുമോ എന്ന ആശങ്ക പടരുകയാണ്. ദേശസ്നേഹത്തിന്റെ പതിനെട്ടാംപടി കയറിയെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന്റെ നേതൃത്വത്തിൽ ഇത് നടക്കുന്നു എന്നത് ചിലപ്പോൾ ചിലരെ അത്ഭുതപ്പെടുത്തിയേക്കാം. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) അതിനായുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്. നിക്ഷേപത്തിനും രാഷ്ട്ര സമ്പത്തിന്റെ കൈകാര്യകർതൃത്വത്തിനും വേണ്ടിയുള്ള വകുപ്പ് എന്നാണ് വിവക്ഷയെങ്കിലും ആ വകുപ്പ് ഇപ്പോൾ ഓവർടൈം പണിയെടുക്കുന്നത് രാഷ്ട്ര സമ്പത്ത് ഒന്നൊന്നായി വിറ്റുതുലയ്ക്കാനാണ്. എൽ.ഐ.സി. ഓഹരിവില്പന കൈകാര്യം ചെയ്യാനുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച 'ക്വട്ടേഷനുകൾ' ജൂലായ് 14-ന് തുറക്കും. അതോടുകൂടി 'ദേശീയ' സർക്കാർ ഏറെക്കാലമായി കൊതിക്കുന്ന എൽ.ഐ.സി. സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വേഗം കൂടും. 1956 വരെ ഇൻഷുറൻസ് മേഖല അടക്കിവാണിരുന്നത് സ്വകാര്യ മൂലധന ശക്തികളായിരുന്നു. ജനങ്ങളോടും നാടിനോടും ഉത്തരവാദിത്വമില്ലാതെ അഴിഞ്ഞാടിയ അവരുടെ പോക്കിന് അറുതി വരുത്തിക്കൊണ്ടാണ് 1956-ൽ ജവഹർലാൽ നെഹ്റുവിന്റെ ഉറച്ച തീരുമാനപ്രകാരം എൽ.ഐ.സി. രൂപംകൊണ്ടത്. നാടനും മറുനാടനുമായ 245 ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചുകൊണ്ടാണ് 'ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ' അന്ന് രൂപവത്കൃതമായത്. അവിടെ നിന്ന് ആരംഭിച്ചത് രാജ്യത്തോട് കൂറുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമതയോടു കൂടിയ മുന്നേറ്റമായിരുന്നു. ഇൻഷുറൻസ് മേഖലയിലും ഇന്ത്യൻ സമ്പദ്ഘടനയിലും ആർക്കും നിഷേധിക്കാനാവാത്ത ശക്തിയും സ്വാധീനവുമായി എൽ.ഐ.സി. വളർന്നു. ഇന്ത്യൻ ജീവിതത്തിന്റെ എല്ലാ തുറകളിലും അതിന്റെ സംഭാവനകൾ തലയെടുപ്പോടെ തെളിഞ്ഞുനിന്നു. ദേശീയ താത്പര്യങ്ങൾ ആവശ്യപ്പെടുന്ന എല്ലാ തുറകളിലും എൽ.ഐ.സി. കൈത്താങ്ങായി നിലകൊണ്ടു. ഭവനം, ജലസേചനം, ഊർജം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, റോഡ്, തുറമുഖം, പാലങ്ങൾ, റെയിൽവേ ഇവിടെയെല്ലാം ജനങ്ങൾക്കു വേണ്ടി സർക്കാർ നടത്തിയ ഇടപെടലുകളിൽ എൽ.ഐ.സി.യുടെ സംഭാവന വലുതായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തിക്കൊണ്ട് ഈ മഹത്തായ പൊതുമേഖലാ സ്ഥാപനം ആർജിച്ച വിശ്വാസ്യതയ്ക്ക് അതിരില്ല. സർക്കാരിന്റെ ഒത്താശയോടെ തന്നെ എൽ.ഐ.സി.യുമായി മത്സരിക്കാനെത്തിയ സ്വകാര്യ ഇൻഷുറൻസ് കമ്പനികളൊന്നും പച്ചപിടിക്കാതെ പോയത് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും ഉള്ള തെളിവാണ്. 'യോഗ ക്ഷേമം മഹാമ്യഹം' എന്നതാണ് എൽ.ഐ.സി.യുടെ ആപ്തവാക്യം. 'നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്വം' എന്നാണ് അതിന്റെ അർത്ഥം. ആ ചുമതലാബോധത്തോടു കൂടി ഒരു ലക്ഷത്തോളം ജീവനക്കാരും 10.7 ലക്ഷം ഏജന്റുമാരും നടത്തിയ പരിശ്രമങ്ങളുടെ വിജയഗാഥയാണ് എൽ.ഐ.സി.യുടെ ചരിത്രം. ആ ആത്മാർത്ഥതയ്ക്കും വിശ്വാസ്യതയ്ക്കുമുള്ള അംഗീകാരം കണക്കെ 28.22 കോടി ഇന്ത്യക്കാർ എൽ.ഐ.സി.യുടെ പോളിസി ഉടമകളായി. അഞ്ചു കോടിയിൽ നിന്നും അതിന്റെ ആസ്തി 32 ലക്ഷം കോടി രൂപയിലേക്ക് പടർന്നുകയറി. 2018-19-ൽ എൽ.ഐ.സി. സർക്കാരിന് കൊടുത്ത ലാഭവിഹിതം മാത്രം 2,610 കോടി രൂപയാണ്. സർക്കാരിന്റെ വിവിധ പദ്ധതികളിലെ എൽ.ഐ.സി. പങ്കാളിത്തം 28,32,128.95 കോടി രൂപ വരും. വിവിധ സംരംഭങ്ങൾക്കായി എൽ.ഐ.സി. നേടിയ വായ്പ 1,17,352 കോടി രൂപയാണ്. 2019 മാർച്ചിലെ കണക്കുപ്രകാരം 53,214.41 കോടി രൂപയാണ് പോളിസി ഉടമകൾക്കായി പങ്കുവച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പലതും വിശ്വാസ്യതാരാഹിത്യത്തിന്റെ പ്രതിസന്ധി നേരിട്ടപ്പോൾ, എൽ.ഐ.സി.യുടെ ചിഹ്നം വിശ്വാസ്യതയുടെ കൊടിയടയാളമായി. 'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച മോദി സർക്കാർ 'ആത്മനിർഭരത'യുടെ അർത്ഥം അറിഞ്ഞുവെങ്കിൽ എൽ.ഐ.സി.യെ ശക്തിപ്പെടുത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്ത്യൻ സ്വയംപര്യാപ്തതയുടെ കിരീടത്തിലെ രത്നമായി വാഴ്ത്തപ്പെട്ട എൽ.ഐ.സി.യെ സ്വകാര്യ ലാഭത്തിന് ദാനംകൊടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. കോവിഡ് 19-ന്റെ ഈ ദിനങ്ങൾ ലോകത്തെ മുഴുവൻ പഠിപ്പിച്ച ഒരു ജീവത്തായ പാഠമുണ്ട്... ജീവൻ രക്ഷിക്കൽ അടക്കമുള്ള മൗലിക കർത്തവ്യങ്ങളിൽ സ്വകാര്യമേഖല സമ്പൂർണ പരാജയമാണെന്ന സത്യമാണത്. അവിടെയെല്ലാം വിശ്വസിക്കാവുന്ന ആശ്രയം പൊതുമേഖലയാണ് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് 'ആത്മനിർഭർ ഭാരത'ത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്തതു പോലെ സ്വകാര്യ ലാഭത്തിന് വേണ്ടിയുള്ള വാഴ്ത്തുപാട്ടുകൾ ഉയരുന്നത്. സ്വകാര്യ നിക്ഷേപകർ വരുന്നതോടെ എൽ.ഐ.സി. യുടെ ലക്ഷ്യവും ദൗത്യവും എല്ലാം തലകീഴായി മറിയും. അതിന്റെ കരുതലും സ്നേഹവും സംസ്കാരവുമെല്ലാം കടംകഥയായി മാറും. രണ്ട് കരങ്ങൾക്കിടയിൽ കെട്ടുപോകാതെ ഇന്ത്യ സൂക്ഷിച്ച കരുതലിന്റെ ആ വെളിച്ചത്തെ ഊതിക്കെടുത്താനാണ് അവരുടെ വരവ്. അരുത്, ആ വെളിച്ചം കെടുത്താൻ അനുവദിക്കരുത്... എൽ.ഐ.സി.യെ കൊല്ലരുത്! (രാജ്യസഭാ അംഗമാണ് ലേഖകൻ)

from money rss https://bit.ly/2OoPK3S
via IFTTT

അരികിലെത്തി പണം കൈമാറും ഹ്യൂമൻ എ.ടി.എം.

തിരുവനന്തപുരം: എ.ടി.എം. കേന്ദ്രങ്ങൾക്കു മുന്നിൽ വരിനിൽക്കാതെ പണം ലഭ്യമാക്കുന്ന മൈക്രോ എ.ടി.എമ്മുകൾക്ക് ജില്ലയിൽ പ്രചാരമേറുന്നു. പണം നിറച്ചുവയ്ക്കുന്ന വലിയ എ.ടി.എമ്മുകൾക്കു പകരം കൈവെള്ളയിൽ ഉപയോഗിക്കുന്ന ചെറിയ യന്ത്രമാണ് മൈക്രോ എ.ടി.എമ്മുകൾ. ഇതിൽ എ.ടി.എം. കാർഡ് ചിപ്പ് ചെയ്തും സ്വൈപ്പ് ചെയ്തും ഉപയോഗിക്കാം. പിൻ ടൈപ്പ് ചെയ്ത് അംഗീകരിക്കുന്നതോടെ യന്ത്രത്തിൽനിന്ന് പേപ്പർ സ്ലിപ്പ് ലഭിക്കും. യന്ത്രം കൈവശം വച്ചിരിക്കുന്നയാൾ പണം നൽകും. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് പണം കൈമാറും. ഭാരത് പെട്രോളിയത്തിന്റെ പമ്പുകളിലാണ് തലസ്ഥാന നഗരത്തിൽ മൈക്രോ എ.ടി.എമ്മുകൾ കൂടുതലുള്ളത്. ഗ്രാമങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളിലും ഇവ പ്രവർത്തിക്കുന്നു. എ.ടി.എം. കാർഡില്ലാത്ത പക്ഷം ആധാർ കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാം. യന്ത്രത്തിൽ കാർഡ് ഉരസുന്നുണ്ടെങ്കിലും പണം മനുഷ്യർ നൽകുന്നതിനാൽ 'ഹ്യൂമൻ എ.ടി.എം.' എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഉപഭോക്താവിന്റെ അടുത്തേക്ക് എ.ടി.എം. എത്തുന്ന സംവിധാനമാണിത്. പെട്രോൾ പമ്പിലാണെങ്കിൽ വാഹനത്തിൽനിന്നു പുറത്തിറങ്ങാതെതന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഫിനോ പെയ്മന്റ്സ് ബാങ്കാണ് ജില്ലയിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. രണ്ടു വർഷം മുൻപ് തോന്നയ്ക്കലിലാണ് തുടങ്ങിയത്. ജില്ലയിലെ 20-ലേറെ ഭാരത് പെട്രോളിയം പമ്പുകളിലും 50-ഓളം വാണിജ്യകേന്ദ്രങ്ങളിലും മൈക്രോ എ.ടി.എം. സ്ഥാപിച്ചിട്ടുണ്ട്. വായ്പ ഒഴികെയുള്ള മറ്റു സേവനങ്ങളെല്ലാം ഇതിലൂടെ ഫിനോ പെയ്മന്റ്സ് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. 2017-ൽ റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ച സംവിധാനമാണിത്. മറ്റ് ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന് സർവീസ് ചാർജ്ജ് ഈടാക്കും. തിരക്കിൽനിന്നൊഴിഞ്ഞും സുരക്ഷിതമായും എ.ടി.എം. സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കുമെന്ന് ബാങ്കിന്റെ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ അഹമ്മദ് അൽഷാ പറഞ്ഞു.

from money rss https://bit.ly/306EE9k
via IFTTT

നേട്ടമുണ്ടാക്കിയത് ഐടി ഓഹരികള്‍: നിഫ്റ്റി 10,800ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. എന്നിരുന്നാലും ഐടി, എഫ്എംസിജി, ലോഹം, ഊർജം തുടങ്ങിയ ഓഹരികളുടെ ബലത്തിൽ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെസ്ക്സ് 99.36 പോയന്റ് ഉയർന്ന് 36693.69ലും നിഫ്റ്റി 34.70 പോയന്റ് നേട്ടത്തിൽ 10,802.70ലുമെത്തി. ബിഎസ്ഇയിലെ 1110 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1543 ഓഹരികൾ നഷ്ടത്തുലമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, ഹിൻഡാൽകോ, എച്ച്സിഎല് ടെക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചികഒഴികെയുള്ളവ നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2Wc3GT6
via IFTTT

ഇന്ത്യയില്‍ 7,5000 കോടി നിക്ഷേപിക്കാന്‍ ഗൂഗിള്‍: മോദിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യത്തെ വൻകിട കമ്പനികളിലും വളർച്ചാ സാധ്യതയുള്ള ഡിജിറ്റൽ സേവനദാതാക്കളിലും 7,5000 കോടി(10 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ ഗൂഗിൾ. അടുത്ത അഞ്ചുമുതൽ ഏഴുവർഷത്തിനുള്ളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഒരുദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാനും രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ സ്വാധീനമുറപ്പിക്കാനുമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള പ്രമുഖ വിദേശകമ്പനികളിൽനിന്ന് റിലയൻസ് ജിയോ 1.18 ലക്ഷംകോടിയോളം രൂപ നിക്ഷേപം സമാഹരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വൻകിട കമ്പനികളിൽമാത്രമല്ല ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപംനടത്തും. ഡാറ്റ സെന്റർപോലുള്ള അടിസ്ഥാന സൗകര്യമേഖലകളിൽ കാര്യമായ നിക്ഷേപമുണ്ടാകും. ഡിജിറ്റൽ ഇന്ത്യ മുന്നേറ്റം ഗൂഗിളിന് വൻസാധ്യതകളാണ് തുറന്നിടുന്നതെന്നും പിച്ചായ് അഭിമുഖത്തിൽ സൂചിപ്പിച്ചു. ജിയോയിലോ വോഡാഫോൺ ഐഡിയയിലോ നിക്ഷേപംനടത്തുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ അദ്ദേഹം ചെയ്തില്ല. ഗൂഗിൾ പേ പോലെ ആഗോളതലത്തിൽ പ്രചരിപ്പിക്കാവുന്ന ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് തുടരും.നിർമിത ബുദ്ധി കേന്ദ്രീകൃതമായ സാധ്യതകളിലും പണംമുടക്കും. ഇംഗ്ലീഷ് ഭാഷയോടൊപ്പം പ്രാദേശികഭാഷകളിലേയ്ക്കുകൂടി ശ്രദ്ധകേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുന്ദർ പിച്ചായ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. മോദി ഇക്കാര്യം ട്വീറ്റ് ചെയ്യുകയുംചെയ്തു. This morning, had an extremely fruitful interaction with @sundarpichai. We spoke on a wide range of subjects, particularly leveraging the power of technology to transform the lives of India's farmers, youngsters and entrepreneurs. pic.twitter.com/IS9W24zZxs — Narendra Modi (@narendramodi) July 13, 2020

from money rss https://bit.ly/300qwhM
via IFTTT

സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കും

ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിർന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവർക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങൾക്കും, കുടുംബത്തിനും വ്യക്തികൾക്കുമായി തിയേറ്ററിലെ സീറ്റുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കുമിത്. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചർച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തിൽതീരുമാനമെടുത്ത് 31നുശേഷം സർവീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ 48-72 മണിക്കൂറിനുള്ളിൽ വിമാനത്തിൽ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവർക്ക് യാത്രചെയ്യാൻ അനുമതി നൽകില്ല. ഓരോരുത്തരും അവരവരുടെ ചെലവിൽ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 30 മുതൽ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്. ടെസ്റ്റിനുള്ള സൗകര്യം എയർപോർട്ടിലൊരുക്കും. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ രണ്ടുമണിക്കൂറെങ്കിലുംവേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.

from money rss https://bit.ly/2BVXurO
via IFTTT

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു

ന്യൂഡൽഹി: ഓഹരി വില കുത്തനെ ഉയർന്നതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു. തിങ്കളാഴ്ച ഓഹരിവില 3.64ശതമാനംകുതിച്ച് 1,947.70രൂപയിലെത്തിയതോടെയാണ് ഈനേട്ടം സ്വന്തമാക്കാനായത്. ഇന്നത്തെ വിലവർധനയിലൂടെമാത്രം ബിഎസ്ഇയിലെ വിപണിമൂല്യം 38,163.22 കോടി ഉയർന്ന് 12,29,020.35 കോടിയിലെത്തി. കഴിഞ്ഞദിവസം ക്വാൽകോമിൽനിന്ന് 730 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരിവില തിങ്കളാഴ്ച ഉയരാനിടയാക്കിയത്. ഇതോടെ ഏപ്രിലിനുശേഷം കമ്പനിയിലെത്തിയ വിദേശ നിക്ഷേപം 1.18 ലക്ഷം കോടിയായി ഉയർന്നിരുന്നു. ഇതാദ്യമായണ് ഒരു ഇന്ത്യൻ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷംകോടി പിന്നിടുന്നത്. കഴിഞ്ഞമാസമാണ് റിലയൻസ് ഈ നേട്ടം സ്വന്തമാക്കിയത്. വിദേശ നിക്ഷേപവും അവകാശ ഓഹരിയും റിലയൻസിനെ ജൂൺ പകുതിയോടെ കടരഹിത കമ്പനിയാക്കിയിരുന്നു. 13ഓളം കമ്പനികളുമായി ധാരണയിലെത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോ പ്ലാറ്റ്ഫോമിലെ 25.24ശതമാനം ഓഹരികളാണ് കൈമാറുക.

from money rss https://bit.ly/3iY9CJm
via IFTTT

ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെട്ടുകിടക്കുന്ന തീരപ്രദേശം 'അല്‍ മഫ്ജര്‍' ഇനി പൈതൃക ഗ്രാമം

ഖത്തറിന്റെ വടക്കേ അറ്റത്ത് ഒരു കടത്തീരത്തിനോട് ചേര്‍ന്ന് ഒരു ഗ്രാമമുണ്ട്.. ഒറ്റപ്പെട്ട്, ആള്‍ത്താമസമില്ലാത്ത ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമം. ഇപ്പോള്‍ പൗരാണികമായ ഈ തീരദേശത്തെ പൈതൃക ഗ്രാമമാക്കി ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഖത്തര്‍ അധികൃതര്‍. എപ്പോള്‍ വേണമെങ്കിലും നശിച്ചുപോകാവുന്നത് എന്നര്‍ത്ഥം വരുന്ന 'അല്‍ മഫ്ജര്‍' (ശരിയായ അര്‍ത്ഥം 'പൊട്ടിത്തെറിക്കുന്നത് എന്നാണ്) എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.

അല്‍ മഫ്ജറിന്റെ വടക്കുഭാഗത്ത് കടലാണ്. കടലാക്രമണത്തില്‍ നിന്ന് പലപ്പോഴും ഗ്രാമത്തെ സംരക്ഷിച്ചിരുന്നത് വടക്ക് ഭാഗത്ത് പ്രകൃതിദത്തമായിട്ടുള്ള ഒരു മണല്‍തിട്ടയാണ്. പക്ഷെ ഒരിക്കല്‍ ഈ തിട്ടയും താണ്ടി അപ്രതീക്ഷിതമായി സമുദ്രജലം ഉയര്‍ന്ന് ഗ്രാമത്തിനെ മുഴുവനും വെള്ളത്തിനടിയിലാക്കി. ഒടുവില്‍ ഇവിടുത്തെ ശേഷിച്ച ജനങ്ങള്‍ ഗ്രാമം ഉപേക്ഷിച്ച് പോവുകയായിരുന്നു.

വര്‍ഷങ്ങളായി ആരുമെത്തിപ്പെടാത്ത ഇവിടുത്തെ തീരങ്ങളും പഴയ കെട്ടിടങ്ങളും സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് ഖത്തര്‍ മ്യൂസിയം അധികൃതര്‍. പൗരാണിക ഗ്രാമം വീണ്ടും ആവിഷ്‌കരിക്കുകയും, സാംസ്‌കാരിക, പൈതൃക, പരിസ്ഥിതി സൗഹൃദ പരിപാടികളും ഓപ്പണ്‍ എയര്‍ മ്യൂസിയവും മറ്റു ആകര്‍ഷക സൗകര്യങ്ങളും ഒരുക്കാനാണ് ഖത്തര്‍ മ്യൂസിയത്തിന്റെ പദ്ധതി.
പൗരാണിക ഖത്തര്‍ ഗ്രാമങ്ങളുടെ പുനരാവിഷ്‌കരണ പദ്ധതികളുടെ ഭാഗമായിട്ടാണ് അല്‍ മഫ്ജറിനെയും പൈതൃക ഗ്രാമമായി മാറ്റുന്നത്. ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നത്, ഖത്തറിലെ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നായ സീഷോര്‍ ഗ്രൂപ്പുമായി കരാര്‍ ഒപ്പുവച്ചു എന്നാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൗരാണിക ഗ്രാമങ്ങളും, നിരീക്ഷണ ഗോപുരങ്ങളും, പട്ടണങ്ങളുമടക്കം നിരവധി ഇടങ്ങള്‍ പുനരുജ്ജീവിപ്പിച്ച് സംരക്ഷിച്ച് നിലനിര്‍ത്തുന്ന പദ്ധതിയിലാണ് ഖത്തര്‍ മ്യൂസീയം. ഖത്തറിലെ ഏറ്റവും വലിയ പൈതൃക കേന്ദ്രങ്ങളിലൊന്നായ അല്‍ സുബാറയെ സംരക്ഷിച്ചിരിക്കുന്നതും ഖത്തര്‍ മ്യൂസീയമാണ്.

18, 19 നൂറ്റാണ്ടുകളിലെ ഗള്‍ഫ് വ്യാപാര പട്ടണങ്ങളിലൊന്നായിരുന്നു അല്‍ സുബാറ. ഇതു കൂടാതെ പൗരാണിക താമസകേന്ദ്രങ്ങളായ ഫ്രഹയും റുവൈദയും, ബര്‍സാന്‍ - അല്‍ഖോര്‍ ടവറുകള്‍, അല്‍ റകയത് കോട്ട, റാസ് ബറൂഖ്, അല്‍ ജസ്സാസിയ എന്നിവയെല്ലാം ഖത്തറിലെ പൈതൃക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.



* This article was originally published here

പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് വിലകൂടുന്നു

ന്യൂഡൽഹി: രണ്ടാഴ്ചയായി പെട്രോളിന് കൂട്ടിയില്ലെങ്കിലും ഡീസലിന് വിലവർധന തുടരുന്നു. ഡൽഹിയിൽ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഡീസൽ വില ലിറ്ററിന് ഡൽഹിയിൽ 81.05 രൂപയായി. പെട്രോളിനാകട്ടെ 80.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 80.89 രൂപയും ഡീസലിന് 76.97 രൂപയുമാണ്. മുംബൈ: പെട്രോൾ-87.19, ഡീസൽ-79.27 ചെന്നൈ: പെട്രോൾ-83.63, ഡീസൽ-78.11 ബെംഗളുരു: പെട്രോൾ-83.04, ഡീസൽ-77.02 ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂൺ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവർധന വീണ്ടും നടപ്പാക്കാൻതുടങ്ങിയത്. അന്നുമുതൽ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വർധിപ്പിച്ചത്. ജൂൺ 29നുശേഷം പെട്രോൾ വിലയിൽ വർധനയുണ്ടായിട്ടില്ല. അതിനുമുമ്പ് 21 ദിവസം പെട്രോളിന് വിലകൂട്ടിയപ്പോൾ ഡീസലിന് 24 ദിവസമാണ് വർധന നടപ്പാക്കിയത്.

from money rss https://bit.ly/3ehIJMY
via IFTTT