121

Powered By Blogger

Sunday 28 February 2021

പ്രാരംഭ മൂലധനം 7000കോടി: ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ നിക്ഷേപിച്ചേക്കും

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക. Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank

from money rss https://bit.ly/2PojeTp
via IFTTT

സ്വയംതൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പുതിയ പദ്ധതി

കേരളത്തിലെ തൊഴിലും നൈപുണ്യവും (എംപ്ലോയ്മെന്റ്) വകുപ്പ് ഈയിടെ പുതിയൊരു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്തവർക്കായാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച് 2020 ഡിസംബർ 28-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സബ്സിഡിയോടു കൂടി വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സ്വയംതൊഴിൽ വായ്പാ പദ്ധതി, മുതിർന്ന പൗരന്മാരുടെ പരിചയം സംബന്ധിച്ച ഡേറ്റാ ബാങ്ക് സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ആനുകൂല്യങ്ങൾ • ഈ പദ്ധതിയുടെ കീഴിൽ ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. • വായ്പയുടെ 25 ശതമാനം (പരമാവധി 12,500 രൂപ) വരെ സബ്സിഡി അനുവദിക്കുന്നു. • സബ്സിഡി ആദ്യമേ ലഭിക്കും എന്നതിനാൽ ഇതിന് സമാനമായ തുകയ്ക്ക് പലിശ നൽകേണ്ടതില്ല. • ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ പ്രത്യേക ജാമ്യം നൽകേണ്ടതില്ല. • മൂന്നു വർഷത്തിനു ശേഷം സബ്സിഡി തുക സംരംഭകന്റെ വായ്പക്കണക്കിലേക്ക് വരവുവയ്ക്കും. ഇതിനായി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടി പരിശോധിക്കും. • മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന വായ്പയിന്മേലുള്ള പലിശ ഇളവും ലഭിക്കും. • സംയുക്ത സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും. യോഗ്യതകൾ • എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്ത 50-65 വയസ്സുള്ളവർ ആയിരിക്കണം (ജനുവരി ഒന്നിന് പ്രായം കണക്കാക്കും). • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടാകണം. • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. • പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഇല്ല. സാക്ഷരത മതി. • രജിസ്ട്രേഷൻ സീനിയോറിറ്റി, സ്ഥിരമായി പുതുക്കൽ, 55 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. • 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ബി.പി.എൽ. വിഭാഗങ്ങൾക്കും മാറ്റിെവച്ചിരിക്കുന്നു. ഏതുതരം സംരംഭവും തിരഞ്ഞെടുക്കാം കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകൾ തുടങ്ങി ഏതുതരം സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിങ്, പലചരക്ക് കട, സ്റ്റേഷനറി കട, ഗാർമെന്റ്സ്, കുട നിർമാണം, മെഴുകുതിരി, സോപ്പ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, സ്പെയർ പാർട്സ്, ഇന്റർനെറ്റ്, റിെപ്പയറിങ്, സർവീസ് സെന്ററുകൾ തുടങ്ങി എല്ലാത്തരം ബിസിനസുകൾക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷ ഇങ്ങനെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സൗജന്യമായി ലഭിക്കും. employment.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതല സമിതി അഭിമുഖം നടത്തിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതാണ്. ഏതാനും ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പരിഷ്കാരങ്ങൾ ആവശ്യം നവജീവൻ കൂടുതൽ ഉപകാരപ്രദമാകണമെങ്കിൽ ഇതിൽ നിരവധി പരിഷ്കാരങ്ങൾ ഇനിയും വേണം: • വായ്പത്തുക 50,000 രൂപയാണ്. ഒരു പശുവിനെ വാങ്ങാൻ പോലും തികയാത്ത തുക. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണം. • ഒരു ലക്ഷം വാർഷിക വരുമാന പരിധി എടുത്തു കളയണം. സംരംഭം ചെയ്യുന്നവർക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടാകണം. • 25 ശതമാനം സബ്സിഡി മതിയാകും. പരമാവധി സബ്സിഡി തുക ഒരു ലക്ഷം രൂപയെങ്കിലും നൽകാൻ കഴിയണം. • അപേക്ഷകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽത്തന്നെ പ്രോസസ് ചെയ്ത് ബാങ്കുകളിലേക്ക് അയയ്ക്കാൻ കഴിയണം. പല ഓഫീസുകളും കയറി ഇറങ്ങാൻ അവസരം ഉണ്ടാക്കരുത്. • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഏകദിന ബോധവത്കരണ പരിപാടിയും വായ്പ അനുവദിച്ചു കഴിഞ്ഞാൽ സംരംഭകത്വ വികസന പരിപാടിയും ഏർപ്പാടാക്കി നൽകണം. • 50 വയസ്സ് തികഞ്ഞിട്ടും സ്ഥിരം ജോലി ലഭിക്കാത്തവർക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/37YHdin
via IFTTT

സ്വർണവില പവന് 280 രൂപകൂടി 34,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന്റെ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയുംചെയ്തു.

from money rss https://bit.ly/3dX1Yiu
via IFTTT

സെൻസെക്‌സിൽ 494 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട്പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3rhjQIJ
via IFTTT

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഫണ്ടുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി.) വഴിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 'കെ. ചിറ്റിലപ്പിള്ളി കാപിറ്റൽ' എന്ന പേരിൽ ഈയിടെ രൂപവത്കരിച്ച കമ്പനി എൻ.ബി.എഫ്.സി.ക്കായുള്ള ലൈസൻസിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വ്യോമയാന കമ്പനികൾക്ക് പുതുതലമുറ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഒരുക്കുന്ന ട്രാവൽടെക് സ്റ്റാർട്ട്അപ്പായ 'വെർട്ടീൽ ടെക്നോളജീസി'ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഈയിടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് പദ്ധതി. കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ടുമായി അദ്ദേഹം എത്തുന്നത്. സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്തത കൊണ്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഫണ്ട് അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ സംരംഭത്തിന്റെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഓഹരി മൂലധനത്തിനു പുറമെ വായ്പയും ലഭ്യമാക്കും. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്പയെക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താവും സംരംഭങ്ങൾ തിരഞ്ഞെടുക്കുക. ഫണ്ടിനായി എത്ര തുകയാണ് നീക്കിവയ്ക്കുക എന്ന് വെളിപ്പെടുത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. അതേസമയം, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ ഈയിടെ വിറ്റ് ഏതാണ്ട് 90 കോടി രൂപ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഒരു വിഹിതം സ്റ്റാർട്ട്അപ്പ് ഫണ്ടിനു വേണ്ടിയായിരിക്കും ചെലവഴിക്കുക. കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ശേഷിച്ച തുക ചെലവിടുക. വി-ഗാർഡ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് എന്നിവ ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം ഇപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. പുതു സംരംഭകർക്ക് സംരംഭക പരിശീലനം നൽകുന്നതിനായി 'വിജയീ ഭവ'എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്. 2013-ൽ തുടക്കം കുറിച്ച ഈ പരിപാടിയിൽ ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് പരിശീലനം ലഭിച്ചു. roshan@mpp.co.in

from money rss https://bit.ly/3r3N4dX
via IFTTT

Friday 26 February 2021

വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുമായി ജോയ്‌ ആലുക്കാസ്‌ ; പണിക്കൂലിയില്‍ 50% ഫ്ളാറ്റ്‌ ഡിസ്കൗണ്ട്

2021 ന്റെ തുടക്കത്തിൽ വർഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ് ആലുക്കാസ്. ഇൻക്രഡിബിൾ 50" എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പർച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കണ്ട് നേടുന്നതിനുളള അസുലഭ അവസരമാണ്ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 8 മാസങ്ങളേക്കാൾ സ്വർണവില ഏറ്റുവും കുറഞ്ഞ സമയത്താണ് ഇൻക്രെഡിബിൾ 50”എന്ന ഓഫർ ജോയ്ആലുക്കാസ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ജോയ്ആലുക്കാസ് ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്നത്. ഇൻക്രെഡിബിൾ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളിൽ വലിയ സേവിംഗ് സോടെ പർച്ചേയ്സ് ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണൊരുക്കിയിരിക്കുന്നത്. ഓഫറിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാ ചാതുരി പ്രതിഫലിക്കുന്ന കമനീയ സൃഷ്ടികൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മിതമായ വിലകളിൽ വാങ്ങാം എന്നത് ഇൻക്രെഡിബിൾ 50 യെ വൃത്യസ്തമാക്കുന്നു. വർഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക് എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു". ഓഫർ അവതരിപ്പിച്ചുകൊണ്ട് ജോയ്ആലുക്കാസ് ഗ്രുപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. അവിശ്വസനീയമായ ഈ ഓഫർ 77 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി 26 ന് ആരംഭിച്ച ഓഫർ മാർച്ച് 4 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലൂക്കാസിൽ നിന്നുമുള്ള ജല്ലറി പർച്ചേയ്സുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസുംഉറപ്പ് നൽകുന്നുണ്ട്. കൂടാതെ, ആകർഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

from money rss https://bit.ly/3bHraGP
via IFTTT

സെൻസെക്‌സിന് നഷ്ടമായത് 1,939 പോയന്റ്: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്. ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം. യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ബോണ്ടുകളിൽ പണംമുടക്കാനായി നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റു. ഏഷ്യൻ വിപണികളിലും തകർച്ച പ്രതിഫലിച്ചു. ഇറാഖ് അതിർത്തിയെ ലക്ഷ്യമിട്ടുള്ള സിറിയയിലെ യുഎസിന്റെ വ്യോമാക്രമണവും പുറത്തുവരാനിക്കുന്ന ഡിസംബർ പാദത്തിലെ രാജ്യത്തെ ജിഡിപി കണക്കുകളും വിപണിയെ സ്വാധീനിച്ചതോടെ അടുത്തകാലത്തെ ഏറ്റവുംവലിയ തകർച്ചയ്ക്ക് സൂചികകൾ സാക്ഷിയായി. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ചനേരിട്ടത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്നുശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ടുശതമാനംവീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75ശതമാനവും 0.74ശതമാനവും നഷ്ടംനേരിട്ടു. Sensex falls 1,939 points, Nifty settles below 14,550

from money rss https://bit.ly/37RAFlB
via IFTTT

ബോണ്ട് മാർക്കറ്റിൽ റിസർവ് ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണം

2021 ഫെബ്രുവരി ഒന്നാംതിയതിയിലെ ബജറ്റ് അവതരണത്തിനുശേഷം ബോണ്ട് ട്രേഡർമാരെ ആശ്വസിപ്പിക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു റിസർവ് ബാങ്ക്. കൂടിയതോതിലുള്ള ധനകമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് യഥാക്രമം 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ജിഡിപിയുടെ 9.5 ശതമാനവും, 6.8 ശതമാനവും ആയത് ഏവരേയും അതിശയിപ്പിച്ചു. ഓഹരി വിപണി ബജറ്റിനെ ശ്ലാഘിച്ചു. എങ്കിലും ധനകമ്മി വർധിക്കുമെന്നു ബോണ്ട് മാർക്കറ്റിൽ പ്രചരിച്ച വാർത്ത ബോണ്ട് യീൽഡിൽ വർധന ഉണ്ടാക്കിയിരുന്നു. 2022 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ വിപണിയിൽനിന്നു വായ്പയെടുക്കാനിരിക്കുന്നത് 12 ലക്ഷം കോടിരൂപയാണ്. വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാപദ്ധതിക്കായി ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യപ്പെടുത്തി. ബോണ്ട് വിപണിയിൽ സർക്കാർ ബോണ്ടുകൾ പെരുകിയാൽ ഉണ്ടാകാവുന്ന ഡിമാന്റ്-സപ്ളെ പൊരുത്തക്കേട് ബോണ്ട് യീൽഡിനെ ബാധിക്കുകയുംചെയ്യും. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കൂടുതൽ ലാഭം കിട്ടുമ്പോൾ കോർപറേറ്റ് ബോണ്ടുകളുടെ കാര്യത്തിലും ഇതേ ആവശ്യം ഉയർന്നേക്കാം. കോർപറേറ്റുകളുടെ വായ്പാ ചെലവുവർധിക്കാൻ ഇതിടയാക്കുകയും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുകയുംചെയ്യും. കൂടിയ ബോണ്ട്നേട്ടം റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ പ്രക്രിയയുടെ പ്രവർത്തനത്തേയും സങ്കീർണമാക്കും. ബോണ്ട് നേട്ടം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ ആർബിഐക്കാണ്. കഴിഞ്ഞ ദ്വൈമാസ പണ നയകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ക്രമമായ ഒരു യീൽഡ് കേർവ് ഉണ്ടായിവരേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞിരുന്നു. മാന്ദ്യത്തിന്റെ ഘട്ടത്തിൽനിന്ന് സമ്പദ്ഘടന ക്രമേണ വീണ്ടെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോൾ വിലക്കയറ്റം കൂടുമോ എന്നഭയം നിലനിൽക്കുന്നു. ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.06 ശതമാനമായിരുന്നു. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കുതിക്കുന്ന ഇന്ധന വിലയും സമ്പദ്ഘടനയിൽ വിലക്കയറ്റ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പലിശനിരക്ക് ഇനി അടുത്ത കാലത്തൊന്നും കുറയാനിടയില്ല. സാമ്പത്തികരംഗം വളർച്ചാ ഘട്ടത്തിലേക്കു കടക്കുംവരെ ഉദാരനിലപാടു തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ പറയുകയുണ്ടായി. 2021 മാർച്ചിൽ തുടങ്ങുന്ന രണ്ടുഘട്ടങ്ങളിലായി ധന നീക്കിയിരുപ്പ് അനുപാതം പുനസ്ഥാപിക്കുക എന്നതായിരിക്കും പണ നയം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള ആദ്യചുവട്. ബോണ്ട് നേട്ടങ്ങളെ ഇതുകൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓപറേഷൻ ട്വിസ്റ്റി ന്റെ അടുത്തഘട്ടം പഖ്യാപിച്ചത്. ഓപറേഷൻ ട്വിസ്റ്റ് എന്നാൽ റിസർവ് ബാങ്ക് സർക്കാർ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന തുറന്നവിപണി പ്രവർത്തനമാണ്. ദീർഘകാല ബോണ്ടുകൾ വാങ്ങുന്നതിലൂടെ ബോണ്ട് നേട്ടംകുറയ്ക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. സർക്കാരിന്റെ വിപണി വായ്പാ പദ്ധതിയെ ഇതു സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോണ്ട് നേട്ടം നിയന്ത്രിക്കുക എന്നത് റിസർവ് ബാങ്കിനെ സംബന്ധിച്ചേടത്തോളം ക്ളേശകരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർധിച്ച വിപണി വായ്പകൾക്കൊപ്പം റിസർവ് ബാങ്കിന് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ആർബിഐ ബോണ്ട് മാർക്കറ്റിൽ സജീവമായി പങ്കെടുത്തുകൊണ്ട് വിപണിയിലെ പങ്കാളികളെ അതു ബോധ്യപ്പെടുത്തുകയും ബോണ്ട് നേട്ടം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2NJFo1Z
via IFTTT

മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാം

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാൻ മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ളനേട്ടത്തിനുപുറമെ വർഷാവർഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനൽകും. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ താഴെനൽകുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നൽകുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്. അഞ്ചുവർഷം തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമാണ് ഈ കമ്പനികൾ. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50X100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. നിക്ഷേപംനടത്തുംമുമ്പ് സ്വയം ഗവേഷണംനടത്തുക.

from money rss https://bit.ly/3svgt0Y
via IFTTT

കനത്ത നഷ്ടം: സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

മുംബൈ: കനത്ത വില്പന സമ്മർദത്തെതുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യംകാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ. യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69ശതമാനവും നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് ഇന്ന് വൈകീട്ട് ഡിസംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി)കണക്കുകൾ പുറത്തുവിടാനിരിക്കുന്നതും വിപണിയെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2.30ഓടെ സെൻസെക്സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്. Sensex declines more than 1,800 points

from money rss https://bit.ly/3aXMZ5Y
via IFTTT

Thursday 25 February 2021

സ്വർണവിലയിൽ വീണ്ടും താഴ്ച: പവന് 34,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.12ശതമാനം ഉയർന്ന് 46,297രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതിൽ ഉയർന്നത്.

from money rss https://bit.ly/3dPb1Sy
via IFTTT

ഓഹരി സൂചികകൾ തകർന്നടിഞ്ഞു: സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്. 1235 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 740 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മെറ്റൽ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു. നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയർടെൽ, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്. യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യൻ സൂചികകളെയൊന്നാകെ ബാധിച്ചത്. യുഎസ് ട്രഷറി യീൽഡിലെ വർധന വാൾസ്ട്രീറ്റിനെ വില്പ സമ്മർദത്തിലാഴ്ത്തി. ഇതോടെ ടെക്നോളജി ഓഹരികൾ വൻതോതിൽ സമ്മർദത്തിലായി. റെയിൽ ടെൽ കോർപറേഷന്റെ ലിസ്റ്റിങ് ഇന്നാണ്. 94 രൂപയാണ് ഓഹരിയൊന്നിന് നിശ്ചയിച്ച വില. Sensex cracks 900 pts at open, Nifty below 14,900

from money rss https://bit.ly/3aVizkP
via IFTTT

സെൻസെക്‌സിൽ 257 പോയന്റ് നേട്ടം: നിഫ്റ്റി 15,100നടുത്ത് ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, എനർജി ഓഹരികളുടെ ബലത്തിൽ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 257.62 പോയന്റ് ഉയർന്ന് 51,039.31ലും നിഫ്റ്റി 115.40 പോയന്റ് നേട്ടത്തിൽ 15,097.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1755 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1149 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടവും മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം ഉയർത്തിയുതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കോൾ ഇന്ത്യ, യുപിഎൽ, അദാനി പോർട്സ്, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, ഡിവീസ് ലാബ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ സൂചിക നാലുശതമാനവും എനർജി സൂചിക മൂന്നുശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 15,100, Sensex jumps 257 pts

from money rss https://bit.ly/2NYZq8m
via IFTTT

വളർച്ചാ അനുമാനം പരിഷ്‌കരിച്ചു: രാജ്യം 13.7ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. ലോകത്ത ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഔട്ട്ലുക്ക് 2021-22 ൽ പറയുന്നു. 2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3qTTn3C
via IFTTT

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ

മുംബൈ: ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. Centre, states must cut taxes on fuel, says RBI Governor Shaktikanta Das

from money rss https://bit.ly/3uvPcNC
via IFTTT

Wednesday 24 February 2021

മിറേ അസറ്റ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറേ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ഇന്ത്യ കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീം മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജർ ഫിക്സഡ് ഇൻകം സിഐഒ മഹേന്ദ്ര ജാജു ആയിരിക്കും. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി-ബില്ലുകൾ, എഎ പ്ലസിനും അതിനുമുകളിലും റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്. ഫണ്ടിൽ എക്സിറ്റ് ലോഡ് ഇല്ല. Mirae Asset launches Mirae Asset Corporate Bond Fund

from money rss https://bit.ly/3uy3YDk
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വിലകുറയുന്നത്.

from money rss https://bit.ly/3bAoquM
via IFTTT

സെൻസെക്‌സിൽ 524 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,100ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ എൻഎസ്ഇയിലെ സാങ്കേതിക തകരാർ പരിഹരിച്ചതോടെ നിക്ഷേപകർ വിപണിയിൽ സജീവമായി. ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 524 പോയന്റ് നേട്ടത്തിൽ 51,306ലും നിഫ്റ്റി 163 പോയന്റ് ഉയർന്ന് 15,145ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1468 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 466 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, യുപിഎൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. Sensex surges 524 pts, Nifty tops 15,100

from money rss https://bit.ly/2P9XDhr
via IFTTT

പാചക വാതകത്തിന് വിലകൂട്ടി: ഇത്തവണകൂടിയത് 25 രൂപ

മട്ടാഞ്ചേരി (കൊച്ചി): പാചകവാതക വില വീണ്ടും കൂടി. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു.

from money rss https://bit.ly/2NBbxbX
via IFTTT

വ്യാജ എ.ടി.എം. കാർഡുണ്ടാക്കി 30 ലക്ഷത്തോളം തട്ടിയ മലയാളികൾ പിടിയിൽ

മംഗളൂരു: എ.ടി.എം. മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്വേർഡ് ചോർത്തി വ്യാജ എ.ടി.എം. കാർഡ് നിർമിച്ച് പണം തട്ടിയ കേസിൽ മൂന്ന് മലയാളികളടക്കം നാലുപേർ അറസ്റ്റിലായി. മറ്റൊരാൾ ആസ്പത്രിയിൽ നിരീക്ഷണത്തിലാണ്. സംഘത്തലവാനായ തൃശ്ശൂർ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ഗ്ലാഡ്വിൻ ജിന്റോ ജോസ് (ജിന്റു-37), കാസർകോട് കുഡ്ലുവിലെ അബ്ദുൾ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവിൽ ടി.എസ്. രാഹുൽ (24), ന്യൂഡൽഹി പ്രേംനഗർ റെയിൽവേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽപ്പെട്ട അജ്മലാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരിക്കേറ്റ് ആസ്പത്രിയിലുള്ളത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ അറസ്റ്റ് ചെയ്യും. എ.ടി.എമ്മുകളിൽ ഡേറ്റ ചോർത്താൻ ഉപയോഗിക്കുന്ന ഉപകരണം, വ്യാജ എ.ടി.എം. കാർഡുകൾ, രണ്ട് കാറുകൾ, അഞ്ച് മൊബൈൽഫോൺ, രണ്ട് ആൻഡ്രോയ്ഡ് വാച്ച് എന്നിവ സംഘത്തിൽനിന്ന് പിടിച്ചെടുത്തു. എ.ടി.എം. മെഷിനിൽ കാർഡ് ഇടുന്ന ഭാഗത്ത് ഒറ്റനോട്ടത്തിൽ കാണാത്തതരം കാർഡ് റീഡറും മെഷിനിലെ രഹസ്യകോഡ് ടൈപ്പ് ചെയ്യുന്ന കീ ബോർഡിനരികിൽ ക്യാമറയും റെക്കോഡിങ് ചിപ്പും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ പണം പിൻവലിക്കാനായി കാർഡ് ഇടുന്നതോടെ രഹസ്യകോഡും മറ്റും ഈ കാർഡ് റീഡർ ശേഖരിക്കും. തുടർന്ന് ഈ ഡേറ്റ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാർഡുകൾ നിർമിച്ച് പണം പിൻവലിക്കുകയാണ് സംഘം ചെയ്തിരുന്നത്. ഇതുവരെയായി പലരുടെയും അക്കൗണ്ടുകളിൽനിന്നും 30 ലക്ഷത്തോളം രൂപ ഇത്തരത്തിൽ സംഘം പിൻവലിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാസർകോട്, ഗോവ, മടിക്കേരി, ഡൽഹി, ബെംഗളൂരു, മൈസൂരു തുടങ്ങി പല ഭാഗങ്ങളിൽനിന്നാണ് വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്. മംഗളൂരു സൈബർ പോലീസിൽ മാത്രം 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരത്തിലെ മംഗളാദേവി എന്നസ്ഥലത്ത് എ.ടി.എമ്മിൽ ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

from money rss https://bit.ly/3aSLk1k
via IFTTT

ബിറ്റ്‌കോയിൻ സമ്പദ്ഘടനയെ തകർക്കും: പകരം ഡിജിറ്റൽ കറൻസി ഉടനെയെന്ന് ആർബിഐ

ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശങ്ക സർക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യർച്വൽ കറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളിൽനിന്നും ട്രേഡേർമാരിൽനിന്നുമുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി. നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റുപ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികൾതേടുകയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ട്രേഡ്ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയോ എതിർക്കുന്നില്ല. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. RBI Governor Shaktikanta Das voices 'major concerns' about cryptocurrencies

from money rss https://bit.ly/2ZKM56j
via IFTTT

എന്‍എസ്ഇയിലെ തകരാര്‍: വ്യാപാരസമയം അഞ്ചുവരെ നീട്ടി

മുംബൈ: സാങ്കേതിക തകരാറിനെതുടർന്ന് ഏറെനേരം വ്യാപാരം തടസ്സപ്പെട്ടതിനാൽ ഓഹരി വിപണിയുടെ ക്ലോസിങ് സമയം വൈകീട്ട് അഞ്ചുവരെ നീട്ടി. സാധാരണ ദിവസങ്ങളിലെ ക്ലോസിങ് സമയമായ 3.30നുശേഷമാണ് എൻഎസ്ഇയിലെ തകരാർ പരിഹരിക്കാനായത്. നാലുമണിയോടെ നിഫ്റ്റിയിലും സൻസെക്സിലും നേട്ടത്തിലാണ് വ്യാപാരം നടന്നത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 50029ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 14,787ലുമെത്തി. എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3bywigv
via IFTTT

Tuesday 23 February 2021

സാങ്കേതിക തകരാർ: എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തി

സാങ്കേതിക തകരാറുമൂലം എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തിവെച്ചു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് 11.40നും ക്യാഷ് മാർക്കറ്റ് 11.43നുമാണ് നിർത്തിയത്. തകരാർ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എൻഎസ്ഇ അധികൃതർ അറിയിച്ചു. ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറാണ് ട്രേഡിങ് ടെർമിനലുകളെ ബാധിച്ചത്. തകരാറിനെതുടർന്ന് എൻഎസ്ഇവഴിയുള്ള എല്ലാ ബ്രോക്കർമാരുടെയും ഇടപാടുകൾ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകൾക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് സെറോധ ട്വീറ്റ്ചെയ്തു. NSE has multiple telecom links with two service providers to ensure redundancy. We have received communication from both the telecom service providers that there are issues with their links due to which there is an impact on NSE system. — NSEIndia (@NSEIndia) February 24, 2021 NSE halts trading in all segments due to links issue

from money rss https://bit.ly/3kkcCAF
via IFTTT

പാഠം 113| റിസ്‌കില്ലാതെ എങ്ങനെ 15ശതമാനം ആദായംനേടാം?

നിക്ഷേപ ലോകത്ത് നിശബ്ദ വിപ്ലവത്തിന്റെകാലമാണിത്. നാലുചെറുപ്പക്കാർകൂടിയാൽ ഓഹരി വിപണിയെയും മ്യൂച്വൽ ഫണ്ടുകളെയുംകുറിച്ചാണ് വർത്തമാനം. റോബർട്ട് കിയോസാക്കി 23 വർഷംമുമ്പ് രചിച്ച(അല്പം കാലഹരണപ്പെട്ടതാണെങ്കിലും) റിച്ച് ഡാഡ് പുവർ ഡാഡ് പോലുള്ള പുസ്തകങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നു. ലക്ഷങ്ങൾ നേട്ടമുണ്ടാക്കിയ കഥകൾകേട്ടാണ് പുതുതലമുറ നിക്ഷേപകർകൂട്ടത്തോടെയെത്തുന്നത്. ഒരളവുവരെ സോഷ്യൽമീഡിയയും നിക്ഷേപ ഫോറങ്ങളും പുതുനിക്ഷേപ ലോകത്തേയ്ക്ക് കയറിക്കൂടാൻ പലരെയും പ്രേരിപ്പിക്കുന്നുമുണ്ട്. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവരിൽ പലരും അതൊക്കെകണ്ട് വിപണിലേയ്ക്ക് എടുത്തുചാടുന്നുണ്ട്. ബെംഗളുരുവിൽനിന്ന് ലക്ഷ്മി വാസുദേവിന്റെ ഇ-മെയിൽ ലഭിച്ചത് ഈയിടെയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കണം. റിസ്ക് എടുക്കാൻ താൽപര്യമില്ല. എങ്ങനെ മികച്ച ആദായമുണ്ടാക്കാം? സമ്പാദിച്ച എല്ലാതുകയും ലക്ഷ്മി നിക്ഷേപിച്ചിരിക്കുന്നത് ബാങ്ക് എഫ്ഡിയിലാണ്. ഓരോതവണ നിക്ഷേപം പുതുക്കാൻ ബാങ്കിലെത്തുമ്പോഴാണ് പലിശനിരക്കിലെ ഇടിവ് എപ്രകാരമാണ് ആദായത്തെ ബാധിക്കുന്നതെന്ന് മനസിലാകുന്നത്. ഇപ്പോഴിതാ ആറുശതമാനത്തിന് താഴെയെത്തിയിരിക്കുന്നു. ഇനിയും ഈ പലിശയുംവെച്ച് മുന്നോട്ടുപോകാനാവില്ലെന്ന തീരുമാനത്തിലാണ് കൂടുതൽ ആദായംനൽകുന്ന മറ്റുപദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ലക്ഷ്മിയെ പ്രേരിപ്പിച്ചത്. റിസ്ക് എടുക്കാൻ താൽപര്യമില്ല, മികച്ച ആദായംവേണം, നിക്ഷേപതുക നഷ്ടപ്പെടാതിരുന്നാലുംമതി-എന്നൊക്കെയാണ് പലരുടെയും നിലപാട്. അവർക്കായി എല്ലാ കാലാവസ്ഥയിലും നിക്ഷേപിക്കാവുന്ന പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. ദീർഘകാല നിക്ഷേപലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രതിമാസം നിക്ഷേപിക്കാവുന്ന രീതിയിലുള്ള പോർട്ട്ഫോളിയോയാണ് നിർദേശിക്കുന്നത്. വ്യത്യസ്ത നിക്ഷേപ ആസ്തികൾ പരമ്പരാഗത നിക്ഷേപമാർഗങ്ങളാണ് വസ്തുവും സ്വർണവും ബാങ്ക് നിക്ഷേപവും. എല്ലാമുട്ടയും ഒരുകുട്ടയിലിടരുതെന്ന തത്വം അടിസ്ഥാനമാക്കി ഇവയ്ക്ക് ബദലായി ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാം. ഓഹരി വിപണി ഇടിഞ്ഞാലും സ്വർണത്തിന്റെ വില താഴെപ്പോയാലും നിക്ഷേപത്തിൽ മിനിമം ആദായം ഉറപ്പുരവരുത്തുകയെന്നലക്ഷ്യമാണ് ഇതിനുപിന്നിൽ. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംനൽകാൻ കഴിവില്ലെന്ന് ബോധ്യമായതാണ്. ദീർഘകാലത്തേയ്ക്ക് മികച്ച ആദായംനൽകാൻ ഓഹരിയിലെ നിക്ഷേപത്തിനുമാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ പോർട്ട്ഫോളിയോയിലെ നിശ്ചിതശതമാനം ഓഹരിയിലെ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ (ഹെഡ്ജിങ് ഇഫക്ടിനായി)സംരക്ഷിക്കേണ്ട ചുമതലയിൽ ഒരുഭാഗം സ്വർണത്തിനെ ഏൽപ്പിക്കാം. അതിനായി പോർട്ട്ഫോളിയോയിൽ സ്വർണ നിക്ഷേപവും ഉൾപ്പെടുത്താം. ഇനി ചേർക്കേണ്ട ആസ്തിയാണ് ഡെറ്റ്. ബാങ്ക് നിക്ഷേപത്തിന് ബദലായുള്ള നിക്ഷേപ പദ്ധതിയാണ് കടപ്പത്രങ്ങൾ. നിക്ഷേപതുകയിൽ നിശ്ചിതശതമാനം വളർച്ച എക്കാലവും ഉറപ്പുവരുത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. ഏഴുശതമാനം മുതൽ 11 ശതമാനംവരെ വാർഷികാദായം ഡെറ്റ് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. നിക്ഷേപം ക്രമീകരിക്കാം നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോർട്ട്ഫോളിയോയിൽ (വ്യത്യസ്ത ആസ്തികളിൽ) എത്രശതമാനം നിക്ഷേപമാകാമെന്ന് ഇനിതീരുമാനിക്കാം. ഓഹരി വിപണി തരക്കേടില്ലാത്ത മുന്നേറ്റത്തിന്റെ പാതയിലാണ്. സമീപഭാവിയിൽ ചെറിയരീതിയുള്ള തിരുത്തലുണ്ടാകാമെന്നുമാത്രമെ പ്രതീക്ഷിക്കാൻ കഴിയൂ. അതിനാൽ പ്രതിമാസ മൊത്തംനിക്ഷേപത്തിൽ 45ശതമാനംതുക ഓഹരിയിലേയ്ക്ക് മാറ്റിവെയ്ക്കാം. സ്ഥിരവളർച്ചക്കായി ഡെറ്റിൽ 30ശതമാനംതുകയും ഹെഡ്ജിങ് ഇഫക്ടിനായി 25ശതമാനംതുക സ്വർണത്തിലും നിക്ഷേപിക്കാം. Investment Portfolio Instruments Asset Class Investment(%) SBI ETF Nifty 50 Equity 20% Motilal Oswal NASDAQ 100 ETF Equity 25% Nippon India ETF Gold BeES Gold 25% ICICI Prudential Short Term Fund - Direct Plan Debt 30% ഭാവിയിൽ സ്വീകരിക്കേണ്ടരീതി മൂന്നുമാസത്തിലൊരിക്കലോ വിപണിയിലെ കാലാവസ്ഥയ്ക്കനുസരിച്ചോ ഈരീതിയിൽമാറ്റംവരുത്താം. ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ നിക്ഷേപഅനുപാതം 60-75ശതമാനമായി ഉയർത്താം. ഈസമയത്ത് സ്വാഭാവികമായും സ്വർണവില ഉയരുന്നതിനാൽ 0 മുതൽ 10ശതമാനംവരെയായി ഈ ആസ്തിയിലെ നിക്ഷേപതുക താഴ്ത്താം. സ്ഥിരവളർച്ച ലക്ഷ്യമിട്ടുള്ള ഡെറ്റിലെ നിക്ഷേപം അതേപടി നിലനിർത്താൻ മറക്കരുത്. ഓഹരി വിപണി ഉയരത്തിൽ തുടരുകയാണെന്നിരിക്കട്ടെ, സ്വർണവില മിതമായ നിരക്കിലേയ്ക്ക് എത്തയിട്ടുണ്ടാകും. അപ്പോൾ ഓഹരിയിലെ നിക്ഷേപം 30-40 ശതമാനമായി കുറച്ച് സ്വർണത്തിലെ നിക്ഷേപം 20 മുതൽ 40ശതമാനംവരെയായി വർധിപ്പിക്കാം. എന്തുകൊണ്ട് മികച്ചതാവുന്നു? ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നതിനാണ് മൂന്ന് ആസ്തികളുംചേർത്ത് പോർട്ട്ഫോളിയോ ഉണ്ടാക്കുന്നത്. ചുരങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചെങ്കിലമാത്രമെ ഓഹരിയിൽനിന്ന് മികച്ച ആദായംലഭിക്കൂ. എങ്കിലും പണം എപ്പോൾവേണമെങ്കിലും പിൻവലിക്കാനുംകഴിയും. അതുപോലെതന്നെ നിക്ഷേപതുക കുറയ്ക്കുന്നതിനും കൂട്ടുന്നതിനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമാകും. മറ്റൊരുവ്യവസ്ഥകളും നിങ്ങളെ അതിൽനിന്ന് വിലക്കാനുണ്ടാവില്ല. ഈരീതി മറ്റേത് നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുന്നതിനേക്കാളും ആദായംനൽകാൻ സഹായിക്കും. റിസ്ക് പരമാവധി കുറയ്ക്കുകയുംചെയ്യാം. വിപണിതാഴുമ്പോഴും ഉയരുമ്പോഴും നിശ്ചിതശതമാനം വാർഷികാദായം ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള ആസ്തിവിഭജനത്തിലൂടെ സാധിക്കുന്നു. തത്സമയം ട്രാക്കുചെയ്യാം നിക്ഷേപം കൈകാര്യംചെയ്യുന്നത് സുതാര്യമായതിനാൽ ഓരോദിവസവും അതിന്റെമൂല്യം എത്രയെന്ന് കാണാൻകഴിയും. നിക്ഷേപിച്ചതുക, മൂലധനേട്ടം, വാർഷികാദായം(ശതമാനക്കണക്കിൽ) അറിയാൻ സൗകര്യമുണ്ട്. Historical Return of the Investment Instruments 1yr(%) 3Yr(%) 5Yr(%) 7Yr(%) SBI ETF Nifty 50 22.48 13.17 17.03 - Motilal Oswal NASDAQ 100 ETF 37.37 29.40 26.49 22.30 Nippon India ETF Gold BeES 11.14 14.24 8.22 5.88 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എങ്ങനെ നിക്ഷേപിക്കും ഓഹരി നിക്ഷേപത്തിനായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. മികച്ച ഡിസ്കൗണ്ട് ബ്രോക്കർമാരിൽനിന്ന് ട്രേഡിങ് അക്കൗണ്ടെടുക്കാം. ട്രേഡിങ് അക്കൗണ്ട് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് മൂന്നു ആസ്തികളിലും മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപംനടത്തുകയുമാകാം. നിരക്ക് സീറോ ബ്രോക്കറേജ് ഈടാക്കുന്നവയാണ് ഡിസ്കൗണ്ട് ബ്രോക്കേഴ്സ്. അതുകൊണ്ടുതന്നെ ബ്രോക്കിങ് ഫീസ് നൽകേണ്ടതില്ല. വാർഷിക പരിപാലനചെലവിനത്തിൽ 350 രൂപമാത്രമാണ് ഈ ബ്രോക്കർമാർ ഈടാക്കുന്നത്. ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തിനായി മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുക്കാം. ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ വിതരണക്കാരുടെ കമ്മീഷനും നൽകേണ്ടതില്ല. എത്രരൂപ നിക്ഷേപിക്കാം പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. തിയതിയും സമയവും തീരുമാനിച്ച് അതിനായി ട്രേഡിങ് അക്കൗണ്ടിൽ സെറ്റ്ചെയ്യാം. പ്രതിമാസം 5000 രൂപയെങ്കിലും നിക്ഷേപിക്കാം. അതിനുകുറവോ കൂടുതലോ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ സൈറ്റിലൂടെയും നിക്ഷേപം നടത്താം. Investment in Mutual Funds Funds 1yr(%) 3Yr(%) 5Yr (%) 7Yr(%) Axis Bluechip Fund - Direct Plan, 17.92 17.70 19.44 18.10 Motilal Oswal Nasdaq 100 FOF - Direct Plan 37.84 - - - Nippon India Gold Savings Fund - Direct Plan 10.40 14.13 9.29 5.06 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എത്രആദായം പ്രതീക്ഷിക്കാം ചുരുങ്ങിയത് 11ശതമാനം ആദായമെങ്കിലും ഈ പോർട്ട്ഫോളിയോയിൽനിന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം ഫലപ്രദമായി ക്രമീകരിക്കുന്നതിനനുസരിച്ച് 15ശതമാനമോ അതിലധികമോ ആദായംനേടാനും അവസരമുണ്ട്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: റിസ്ക് കുറച്ച് പരമാവധി നേട്ടമുണ്ടാക്കാനുള്ള നിക്ഷേപ പദ്ധതിയാണിത്. നിശ്ചിതകാലം നിക്ഷേപിക്കണമെന്ന നിബന്ധനകളൊന്നുമില്ലെങ്കിലും ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചാൽ പരമാവധിനേട്ടമുണ്ടാക്കാം. ആറുമാസംകൂടുമ്പോൾ പോർട്ട്ഫോളിയോ വിലയിരുത്തിനേട്ടം പരിശോധിക്കാം. വിപണിയുടെ ചലനങ്ങൾ ശ്രദ്ധിച്ച് ഓഹരി, സ്വർണം എന്നിവയിലെ നിക്ഷേപഅനുപാതത്തിൽ ഏറ്റക്കുറച്ചിൽവരുത്താം.

from money rss https://bit.ly/2MkhRUF
via IFTTT

വിപണിയില്‍ നേട്ടത്തോടെ തുടക്കം: 50,000 മറികടക്കാനാകാതെ സെന്‍സെക്‌സ്

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 123 പോയന്റ് ഉയർന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 14,743ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 931 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, യുപിഎൽ, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതിനെതുടർന്ന് ഏഷ്യൻ സൂചികകളിൽ പലതും നഷ്ടത്തിലാണ്. Indices open higher amid mixed global cues

from money rss https://bit.ly/2P8R6DF
via IFTTT

ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന

മുംബൈ: ഒമ്പതുമാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും 2020-ൽ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ൽ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.അതിർത്തിതർക്കം രൂക്ഷമായതിനെത്തുടർന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ കുറച്ചുകൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണിത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം, 2019 -ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വർഷം ചൈനയിൽനിന്നുണ്ടായത്.

from money rss https://bit.ly/3upfb9j
via IFTTT

വിൽപന സമ്മർദം: ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താൻ വിപണിക്കായില്ല. വില്പന സമ്മർദംനേരിട്ട സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 7.09 പോയന്റ് ഉയർന്ന് 49,751.41ലും നിഫ്റ്റി 32.10 പോയന്റ് നേട്ടത്തിൽ 14,707.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 1-2ശതമാനവും ഉയർന്നു. ഫാർമ, ബാങ്ക് ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/37ERRum
via IFTTT

പ്രതിമാസം 3000 രൂപ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിർദേശിക്കാമോ?

കേരളത്തിലെ ഒരു ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് ഞാൻ. പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയിൽനിന്ന് പ്രതിമാസം 3000 രൂപ നിക്ഷേപിക്കണമെന്നുണ്ട്. 7 മുതൽ 10 വർഷംവരെ എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. സമ്പത്തുണ്ടാക്കുകയെന്നതൊഴിച്ചാൽ പ്രത്യേക ലക്ഷ്യമൊന്നുമില്ല. നേരത്തെതുടങ്ങിയാൽ പരമാവധിനേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മാതൃഭൂമിഡോട്ട്കോമിലെ ആർട്ടിക്കിളിൽ വായിച്ചിരുന്നു. ജെയ്സ് തോമസ് സ്വന്തമായി വരുമാനംനേടുംമുമ്പെ ചെറുപ്രായത്തിൽതന്നെ നിക്ഷേപം തുടങ്ങാനുള്ള ജെയ്സിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ദീർഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം. 12 മുതൽ 15 വരെ വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. മികച്ച വളർച്ചാസാധ്യതയുള്ള ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കാനാറ റൊബേകോ എമേർജിങ് ഇക്വീറ്റീസ് ഫണ്ട്, മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് എന്നിവയിലേതെങ്കിലുമൊന്ന് നിക്ഷേപത്തിനായി ശുപാർശചെയ്യുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുക. ഒരുവർഷക്കാലയളവിൽ 23.01ശതമാനവും മൂന്നുവർഷക്കാലയളവിൽ 12.9ശതമാനവും അഞ്ച് വർഷക്കാലയളവിൽ 20.86ശതമാനവും ഏഴ് വർഷക്കാലയളവിൽ 25.97ശതമാനം ആദായം കനാറ റൊബേകോ ഫണ്ട് നൽകിയിട്ടുണ്ട്. മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് ഒരുവർഷക്കാലയളവിൽ നൽകിയത് 30.54ശതമാനം ആദായമാണ്. മൂന്നുവർഷക്കാലയളവിൽ 17.61ശതമാനവും അഞ്ചുവർഷക്കാലയളവിൽ 23.64ശതമാനവും ഏഴുവർഷക്കാലയളവിൽ 26.74 ശതമാനവും ആദായം ഫണ്ട് നൽകിയിട്ടുണ്ട്.

from money rss https://bit.ly/3dEspJm
via IFTTT

Monday 22 February 2021

ഓയില്‍, കെമിക്കല്‍ ബിസിനസിന് പുതിയ കമ്പനി: റിലയന്‍സില്‍ ആരാംകോ നിക്ഷേപം നടത്തിയേക്കും

മുംബൈ: ജിയോ പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കൂടിച്ചേർന്ന റിലയൻസ് ഇൻഡസ്ട്രീസിന് പുതിയ സബ്സിഡിയറികൂടി നിലവിൽവരുന്നു. റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾമാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക. സൗദി ആരാംകോ ഉൾപ്പടെയുള്ള ആഗോള കമ്പനികളിൽനിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ പുതിയനീക്കം. ഇതോടെ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്കായി പുതിയ മാനേജുമെന്റ് നിലവിൽവരും. കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 49.14ശതമാനം ഓഹരി വിഹിതംതുടരും. സബ്സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിലെ രണ്ട് എണ്ണശുദ്ധീകരണശാലകളും പെട്രോകെമിക്കൽ ആസ്തികളും ഉൾക്കൊള്ളുന്ന ഓയിൽ, കെമിക്കൽ ബിസിനസിലെ 20ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് വിൽക്കാൻ 2019ൽ ധാരണയിലെത്തിയിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ചർച്ച നീണ്ടുപോകുകയായിരുന്നു. ലോകത്തെതന്നെ ഏറ്റവുംവലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടുംചർച്ച സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. RIL announces demerger of oil-to-chemical biz as talks with Aramco resume

from money rss https://bit.ly/3brkA7c
via IFTTT

സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.

from money rss https://bit.ly/3pJMf8B
via IFTTT

സെൻസെക്‌സിൽ 261 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750 കടന്നു

മുംബൈ: അഞ്ച് ദിവസംനീണ്ട നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 261 പോയന്റ് നേട്ടത്തിൽ 50005ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1467 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാൽറ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയർന്നു. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ബിപിസിഎൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഐഒസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 261 points, Nifty tops 14,750

from money rss https://bit.ly/3pJ6xPt
via IFTTT

അഞ്ചാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയന്റ്

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ലോഹ സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴുകയുംചെയ്തു. മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും വിലക്കയറ്റനിരക്കുകൾ വർധിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ വരവിലുണ്ടായ ഇടിവും ആഗോള കാരണങ്ങളുമൊക്കെയാണ് തിങ്കളാഴ്ച വിപണിയെ നഷ്ടത്തിലാക്കിയത്. Sensex falls over 1,100 points, Nifty slips below 14,650

from money rss https://bit.ly/3aEW2Z8
via IFTTT

പൊതുജനത്തിന് ആശ്വാസമായി പെട്രോൾ, ഡീസൽ നികുതി കുറച്ചത് നാല് സംസ്ഥാനങ്ങൾ

പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതിയ കുറച്ചത്. മൂല്യവർധിത നികുതി 38ശതമാനത്തിൽനിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്. നികുതികുറച്ചതിനെതുടർന്ന് കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങിൽ 86.87 രൂപയും ഗുവാഹട്ടിയിൽ 87.24രൂപയും ജെയ്പൂരിൽ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊൽക്കത്തയിൽ 84.56രൂപയും ഷില്ലോങിൽ 80.24 രൂപയും ഗുവാഹട്ടിയിൽ 81.49 രൂപയും ജെയ്പൂരിൽ 89.44 രൂപയും നൽകണം. രാജ്യതലസ്ഥാനമായ ഡൽഹയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയിൽമാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്. Relief to fuel consumers, four states cut taxes on petrol and diesel

from money rss https://bit.ly/3ka01Qy
via IFTTT

ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് തരിച്ചടി: നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് വീണ്ടും തിരിച്ചടി. ഇ-കൊമേഴ്സ് സ്ഥാപനമായി ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് അംംഗീകരിക്കുന്നതിൽനിന്ന് കമ്പനി ട്രിബ്യൂണലിനെ വിലക്കുകയുംചെയ്തിട്ടുണ്ട്. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, സെക്യൂരിറ്റീസ് ആൻഡ് എസ്ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), കമ്പറ്റീഷൻ കമ്മീഷൻ എന്നിവയുടെ നടപടികൾ നിർത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിലും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിനെതിരെയാണ് സൂപ്രീംകോടതിയുടെ നടപടി. ആമസോണിന്റെ ഹർജിയിൽ രേഖാമൂലം മറുപടിനൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകി. അഞ്ച് ആഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും. റിലയൻസിന് ആസ്തികൾ വിൽക്കാനുള്ള കരാറിൽ ഫ്യൂച്ചർ ഗ്രൂപ്പ് പങ്കാളിത്തകരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറിൽ ആമസോൺ സിംങ്കപൂർ ആർബ്രിടേഷൻ ട്രിബ്യൂണലിൽനിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വിലയിൽ രണ്ടുശതമാനത്തോളം ഇടിവുണ്ടായി. SC halts Future Retail deal with Reliance after Amazon plea

from money rss https://bit.ly/3pGRx4H
via IFTTT

Sunday 21 February 2021

സ്വർണത്തിനിതെന്തുപറ്റി ?; വിലയിടിവിന്റെ കാരണങ്ങളറിയാം

സംസ്ഥാനത്ത് സ്വർണവില മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത് പവന് 2,200 രൂപ. ഈവർഷം, അതായത് രണ്ടുമാസത്തിനിടെയുണ്ടായ തകർച്ച 4000 രൂപയോളം. കഴിഞ്ഞവർഷം ഓഗസറ്റിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7,400 രൂപയും കുറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരംകുറച്ച സ്വർണത്തിനിതെന്തുപറ്റി? വിലയിടിവിന്റെ കാരണങ്ങളറിയാം. 1. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോള വിപണിയിൽ സ്വർണത്തിന്റെ പ്രഭ മങ്ങാനിടയാക്കി. സമ്പദ്ഘടനകൾ വളർച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവുമെല്ലാം നിക്ഷേപകരെ സ്വർണത്തിൽനിന്നകറ്റി. 2. കടപ്പത്രങ്ങളിൽനിന്നുള്ള ആദായംവർധിച്ചത് സ്വർണത്തിൽനിന്ന് കളംമാറിചവിട്ടാൻ ആഗോളതലത്തിൽ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാൽ ആദായമൊന്നും ലഭിക്കാത്തെ സ്വർണത്തിന്റെ തിളക്കം മങ്ങാൻ അതുംകാരണമായി. 3. ഗോൾഡ് ഇടിഎഫുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പിൻവാങ്ങിയതും വിലതകർച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവർധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫിൽനിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കിൽ വില ഇനിയുംതാഴാനാണ് സാധ്യത. 4. ബിറ്റ്കോയിന്റെ മൂല്യവർധന ആഗോളതലത്തിൽ സ്വർണത്തെ ബാധിച്ചു. ഡിജിറ്റൽ ഗോൾഡായി ബിറ്റ്കോയിൻ പരിണമിക്കുമോയെന്നതരത്തിൽ നിക്ഷേപലോകത്ത് ചർച്ചകൾ നടക്കുന്നുണ്ട്. പലരും ബിറ്റ്കോയിനിലേയ്ക്ക് മാറിയതിനാൽ സ്വർണം വില്പന സമ്മർദംനേരിടുകയാണ്. 5. യുഎസ് ട്രഷറി വരുമാനവും ഡോളർ കരുത്താർജിച്ചതും വൻതോതിലുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാൻ. 6. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കുറവുവരുത്തിയത് ഇന്ത്യയിൽ നേരിയതോതിൽ വിലകുറയാൻ ഇടയാക്കി. അതേസമയം, റിസർവ് ബാങ്ക് നിരക്കിൽമാറ്റംവരുത്താത്തതും പലിശനിരക്ക് കുറഞ്ഞനിലയിൽ തുടരുന്നതും സ്വർണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3qJkVsa
via IFTTT

വിപണിയിൽ നഷ്ടംതുടരുന്നു: സെൻസെക്‌സ് 14,500ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 14,953ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 888 ഓഹരികൾ നഷ്ടത്തിലുമാണ്. 107 ഓഹരികൾക്ക് മാറ്റമില്ല. വില്പന സമ്മർദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഹിൻഡാൽകോ, ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജൂബിലന്റ് ഫുഡ്സ് 52 ആഴ്ചയിലെ ഉയർന്ന നിലവരത്തിലെത്തി. ഐടിസി, എൽആൻഡ്ടി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഗെയിൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3kbjzUD
via IFTTT

ധനലക്ഷ്മി ബാങ്ക് ഒറ്റക്കുവളരും

റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടിയും (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) തുടർച്ചയായുണ്ടായ നേതൃമാറ്റവും മൂലം പ്രതിസന്ധിയിലായ ധനലക്ഷ്മി ബാങ്ക് ഒരു വർഷത്തിനുള്ളിൽ സുസ്ഥിര വളർച്ചയുടെ ട്രാക്കിലെത്തുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മൂന്നാഴ്ച മുമ്പ് ചുമതലയേറ്റ മലയാളിയായ ജെ.കെ. ശിവൻ. ബാങ്കിന്റെ വളർച്ചലക്ഷ്യങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ബാങ്കിങ് രംഗത്ത് 37 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ശിവൻ എസ്.ബി.ഐ.യിൽനിന്ന് കഴിഞ്ഞ വർഷം ചീഫ് ജനറൽ മാനേജരായി വിരമിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ കൺസൾട്ടൻസി സ്ഥാപനങ്ങളിലൊന്നായ ഏണസ്റ്റ് ആൻഡ് യങ്ങിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2021 ജനുവരി 30-നാണ് ധനലക്ഷ്മി ബാങ്കിന്റെ എം.ഡി.യായി എത്തിയത്. പ്രതിസന്ധിയുടെ നടുവിലാണ് താങ്കൾ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തെത്തിയിരിക്കുന്നത്. തുടർച്ചയായ നേതൃമാറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ പെട്ട് ഉലയുന്ന ബാങ്കിനെ കരകയറ്റാൻ എന്തൊക്കെ നടപടികളാവും കൈക്കൊള്ളുക? ജീവനക്കാരായിരിക്കണം ഈ ബാങ്കിന്റെ നടത്തിപ്പ് നിർവഹിക്കേണ്ടത്. അവർക്ക് തീരുമാനമെടുക്കാവുന്ന കാര്യങ്ങൾ ആ തലത്തിൽത്തന്നെ തീർപ്പാക്കണം. ജീവനക്കാരുടെ നിരയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് എം.ഡി. ഡയറക്ടർ ബോർഡിന്റെ അനുമതി വേണ്ട കാര്യങ്ങൾ മാത്രം എം.ഡി. തലത്തിലേക്ക് എത്തിയാൽ മതി. ഭരണ നിർവഹണം, റെഗുലേറ്ററി നിയമങ്ങൾ പാലിക്കുക എന്നിവയ്ക്കാവും ഡയറക്ടർ ബോർഡ് പ്രാധാന്യം നൽകുക. അങ്ങനെ സ്ഥിരത കൊണ്ടുവരാനാണ് പദ്ധതി. എം.ഡി. മുതൽ ഏതു തട്ടിലുള്ള ജീവനക്കാരും സെയിൽസ് സ്റ്റാഫിനെപ്പോലെ ജോലി ചെയ്താലേ വളർച്ചയുടെ ട്രാക്കിലേക്ക് ബാങ്കിനെ കൊണ്ടുവരാൻ കഴിയൂ. ഇടപാടുകാരെ ഒപ്പം നിർത്താൻ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക? ഉപഭോക്തൃ സേവനമാണ് ധനലക്ഷ്മി ബാങ്കിന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കൾ ബാങ്കിനെ കൈവിട്ടിട്ടില്ല. ഏതൊക്കെ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക? സ്വർണപ്പണയ വായ്പയിൽ വളർച്ച കൈവരിക്കുന്നുണ്ട്. അതു തുടരും. കേരളത്തിൽ കാർഷിക വായ്പയ്ക്കും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) വായ്പകൾക്കും അവസരമുണ്ട്. ഭവന വായ്പയാണ് സാധ്യതയുള്ള മറ്റൊരു മേഖല. ഇവയ്ക്കൊപ്പം, എ., എ.എ. റേറ്റിങ് ഉള്ള കോർപ്പറേറ്റുകൾക്ക് 50 കോടി മുതൽ 100 കോടി രൂപ വരെയുള്ള ഹ്രസ്വകാല വായ്പ നൽകാനും പദ്ധതിയുണ്ട്. ആറു മാസം വരെയുള്ള വായ്പകളായിരിക്കും അവർക്ക് അനുവദിക്കുക. കാര്യമായ നഷ്ടസാധ്യതയില്ലാതെ തന്നെ ലോൺ ബുക്ക് വിപുലീകരിക്കാൻ ഇത് സഹായിക്കും. നിക്ഷേപങ്ങളുടെ കാര്യത്തിൽ എന്തൊക്കെയാണ് ലക്ഷ്യങ്ങൾ? വായ്പ-നിക്ഷേപ അനുപാതം 60 ശതമാനം എന്ന ഉയർന്ന നിലയിലാണ്. കുറഞ്ഞ ചെലവുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകൾ (കാസ) ആണ് മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനവും. അനുകൂലമായ ഈ ഘടകം ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. അതിനൊപ്പം, സാലറി അക്കൗണ്ടുകൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി നീങ്ങിയോ? മൊത്തം കിട്ടാക്കടം വായ്പയുടെ 5.78 ശതമാനം എന്ന താരതമ്യേന സുരക്ഷിതമായ നിലയിലാണ്. മാത്രമല്ല, കിട്ടാക്കടത്തിന്റെ 92 ശതമാനത്തിനും വകയിരുത്തൽ നടത്തിയിട്ടുണ്ട്. കിട്ടാക്കടമായ വായ്പകളിൽ ഭൂരിഭാഗത്തിനും ഈടും ലഭിച്ചിട്ടുള്ളതാണ്. അതിനാൽ തിരിച്ചുപിടിക്കാൻ അവസരം കൂടുതലാണ്. ബാങ്കിൽ മധ്യനിര നേതൃത്വമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കില്ലേ? ബാങ്കിൽ എം.ഡി. കഴിഞ്ഞാൽ രണ്ടാമനില്ലെന്നതു ശരിയാണ്. എക്സിക്യുട്ടീവ് ഡയറക്ടർമാരോ മുഴുവൻ സമയ ഡയറക്ടർമാരോ ഇല്ലാത്ത ബാങ്കാണ് ഇത്. അത്തരം പ്രശ്നങ്ങൾ വഴിയേ പരിഹരിക്കാൻ ശ്രമിക്കും. ബാങ്കിലെ ഓരോ ഡിപ്പാർട്ട്മെന്റിലും വരും തലമുറ നേതൃത്വത്തെ വളർത്തിയെടുക്കും. നിലവിൽ ഇരുനൂറോളം ജീവനക്കാരുടെ കുറവുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തുകയും ശക്തമായ മധ്യനിര കെട്ടിപ്പടുക്കുകയും ചെയ്യും. വൻകിട ഓഹരി നിക്ഷേപകരിൽ പലർക്കും മുടക്കിയ തുകയ്ക്ക് കാര്യമായ നേട്ടം കിട്ടിയിട്ടില്ല എന്ന പരിഭവമുണ്ട്? റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ, തുടർച്ചയായുള്ള നേതൃമാറ്റം എന്നിവ മൂലം കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി വളർച്ച മുരടിച്ചുനിൽക്കുകയാണ്. കഴിഞ്ഞ ഏതാനും പാദങ്ങളായി ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും ലാഭവീതം നൽകാനായിട്ടില്ല. അടുത്ത സാമ്പത്തിക വർഷം അത് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കപ്പെടും. ബാങ്കിങ് രംഗത്ത് സംയോജനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിനെ മറ്റാരെങ്കിലും ഏറ്റെടുക്കാൻ സാധ്യതയുണ്ടോ? പ്രതിസന്ധികളിൽനിന്ന് കരകയറി ഒറ്റയ്ക്ക് വളരാനാണ് പദ്ധതി. അതിനാൽ, ലയനങ്ങളും ഏറ്റെടുക്കലുകളുമൊന്നും ധനലക്ഷ്മി ബാങ്കിന്റെ അജൻഡയിൽ ഇപ്പോൾ ഇല്ല. സുസ്ഥിര വളർച്ചയുടെ പാതയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ ബാങ്കിന് എത്താൻ സാധിക്കും. roshan@mpp.co.in

from money rss https://bit.ly/2ZCLcwy
via IFTTT

ഐ.പി.ഒ വിപണിയിലേയ്ക്ക് വരുന്നു ഈ നായിക

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഓൺലൈൻ സൗന്ദര്യവർധക ഉത്പന്ന വിപണി പിടിച്ചടക്കിയ നൈക ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ഫാൽഗുനി നയ്യാർ 2012-ൽ തുടക്കം കുറിച്ച ഓൺലൈൻ ബ്യൂട്ടി റീട്ടെയ്ലറായ നൈകയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിെവച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. 2020-ൽ കമ്പനിയുടെ മൂല്യം 100 കോടി ഡോളർ പിന്നിട്ടതോടെ യൂണികോൺ പദവിയിലെത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 100 കോടി ഡോളറിനു മുകളിൽ മൂല്യമുള്ള കമ്പനികളെയാണ് യൂണികോൺ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ന് ഓൺലൈൻ സ്റ്റോറിനു പുറമെ, 76 ഓഫ്ലൈൻ സ്റ്റോറുകളുമുണ്ട്.

from money rss https://bit.ly/3ukp9sD
via IFTTT

Friday 19 February 2021

തകർച്ച തുടരുന്നു: സെൻസെക്‌സ് 51,000നും നിഫ്റ്റി 15,000നുംതാഴെ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. എല്ലാവിഭാഗങ്ങളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിലായി. നിഫ്റ്റി 15,000ന് താഴെയെത്തി. സെൻസെക്സ് 434.93 പോയന്റ് നഷ്ടത്തിൽ 50,889.76ലും നിഫ്റ്റി 137.20 പോയന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1175 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമണ്ടാക്കുകയുംചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മകച്ചനേട്ടമുണ്ടാക്കിയ പൊതുമേഖ ബാങ്ക് സൂചിക 4.7ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. വാഹനം, ബാങ്ക്, അടിസ്ഥാനസൗകര്യവികസനം, ലോഹം, ഫാർമ സൂചികകൾ 1-2ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമ്മർദംനേരിട്ടു. Sensex ends below 51K, Nifty below 15,000

from money rss https://bit.ly/37vBbpd
via IFTTT

ജിഎസ്ടിയിലെ സ്ലാബുകളുടെ എണ്ണംകുറയ്ക്കുന്നു: വിലയിൽ ഏറ്റക്കുറച്ചിലിന് സാധ്യത

ന്യൂഡൽഹി: ചരക്ക് സേവന നികുതിയിൽ നിലവിലുള്ള സ്ലാബുകളുടെ എണ്ണംകുറച്ചേക്കും. 12ശതമാനം, 18ശതമാനം നികുതികൾ ഒരൊറ്റ സ്ലാബിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അഞ്ചാംധനകാര്യ കമ്മീഷന്റെയും ചില സംസ്ഥാനങ്ങളുടെയും ആവശ്യംപരിഗണിച്ചാണിത്. മാർച്ചിൽചേരുന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നിലവിൽ 5ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയിൽ ഉള്ളത്. ഇതുകൂടാതെ വിവിധ സെസുകളും ഈടാക്കുന്നുണ്ട്. സ്ലാബുകളുടെ എണ്ണംകുറയ്ക്കുന്നതിന്റെഭാഗമായി 12ശതമാനത്തിനും 18ശതമാനത്തിനും ഇടയ്ക്കുള്ള നിരക്കായിരിക്കും നശ്ചിയിക്കുക. അതോടെ നിലവിൽ 12ശതമാനം സ്ലാബിലുള്ള ചരക്കുകളുടെ നികുതിയിൽ വർധനവുണ്ടാകും. അതേസമയം 18ശതമാനം നികുതിയീടാക്കുന്ന ഉത്പന്നങ്ങളുടെ നിരക്കിൽ കുറവുണ്ടാകുകയുംചെയ്യും. നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയവയുടെ വിലവർധിച്ചേക്കും. സോപ്പ്, അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിലകുറയുകയുംചെയ്യും. എന്നാൽ ഇനംതിരിച്ചുള്ള നികുതിനിരക്ക് സംബന്ധിച്ച് അന്തിമതീരുമാനം പ്രത്യേക സമതിയുടെ അനുമതിയോടെമാത്രമെ ഉണ്ടാകൂ. Govt backs merger of 2 tax slabs in GST

from money rss https://bit.ly/3bl4prZ
via IFTTT

Thursday 18 February 2021

ആദ്യത്തെ ശീതീകരിച്ച റെയിൽവെ ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു: ചിത്രങ്ങൾ കാണാം

രാജ്യത്തെ ആദ്യത്തെകേന്ദ്രീകൃത എ.സി ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ തുറന്നുകൊടുക്കുന്ന ടെർമിനലിന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പുറത്തുവിട്ടു. നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയിൽവെ ടെർമിനൽ ഭാരത്രത്ന എം വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെുടക. അത്യാധുനിക സൗകര്യങ്ങളോടെ നിർമച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്. Have a glimpse of the upcoming Sir M. Visvesvaraya Terminal in Bengaluru, Karnataka, equipped with state-of-the-art facilities. View on Koo: https://bit.ly/3dzBkf0 pic.twitter.com/pRwu2zG38O — Piyush Goyal (@PiyushGoyal) February 18, 2021 ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്. ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ. എസ്കലേറ്ററുകളും ലിഫ്റ്റുകളും ഏഴ് പ്ലാറ്റ്ഫോമുകളിലുമുണ്ട്. ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്. സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക്ചെയ്യാനുള്ള സൗകര്യമുണ്ട്.

from money rss https://bit.ly/37sUBLm
via IFTTT

വിപണിയുടെനീക്കം എങ്ങോട്ട്; സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

ഇന്ത്യൻ ഓഹരി വിപണി അങ്ങേയറ്റം ശക്തമായ അവസ്ഥയിലാണിപ്പോഴെങ്കിലും ഈനില തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. വലിയ പ്രതീക്ഷകളോടെകാത്തിരുന്ന ബജറ്റിനുമുമ്പ് വിപണിയിൽ ഉൽക്കണ്ഠയുടെ നിമിഷങ്ങളായിരുന്നു. തുടർന്ന് 8 ശതമാനം തിരുത്തലും നിഫ്റ്റി 50ൽ 12 ശതമാനം ഉയർച്ചയുമുണ്ടായി. സമീപ ഭൂതകാലത്തെ ഏറ്റവും പരിഷ്കരണോന്മുഖ ബജറ്റ് എന്ന നിലയിൽ പോയകാലത്തെ ബജറ്റ് കുതിപ്പുകളെയപേക്ഷിച്ച് നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുൻകാല ബജറ്റ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷാപട്ടിക നേർത്തതായിരുന്നു. സർക്കാർ ചിലവ് കൂടുതലായി ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ബജറ്റ് രാജ്യത്തിന്റെ ഏകീകൃത സാമ്പത്തിക പ്രഖ്യാപനമായിത്തീരാറുണ്ടെങ്കിലും കൂടുതൽ കൃത്യമായ പ്രവചനങ്ങളും വിപ്ലവകരമായ നടപടികളുമായി ഇത്തവണ ഈ സങ്കൽപം തകർക്കപ്പെട്ടിരിക്കയാണ്. സമീപകാലത്തൊന്നും ദർശിച്ചിട്ടില്ലാത്ത വിശാലവിപണിയിലെ സൂപ്പർ പ്രകടനം വിപണിയിൽ മുൻകരുതലിനും കളമൊരുക്കിയിട്ടുണ്ട്. കൂടിയവിലകളുടെ മേഖലയിലാണിപ്പോൾ വിപണിയെന്നാണ് സാങ്കേതിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ പറയാൻകഴിയുക. ബജറ്റാനന്തര കുറവുകൾ മറച്ചുവെച്ചുകൊണ്ടു കൂടിയതോതിലുള്ള വാങ്ങലാണ് നടക്കുന്നതെന്ന കാഴ്ചപ്പാടുമുണ്ട്. കൂടിയ മൂല്യനിർണയവും ചഞ്ചലമായ വിദേശ സ്ഥാപന നിക്ഷേപങ്ങളും ആഗോളതലത്തിൽതന്നെ അരക്ഷിതത്വമുണ്ടാക്കിയിട്ടുണ്ട്. വളരുന്ന ഓഹരികളിൽനിന്നും മേഖലകളിൽനിന്നും പണം പ്രതിരോധിക്കാവുന്ന ഓഹരികളിലേക്കു മാറ്റുന്നതാണു നല്ലതെന്ന ജാഗ്രതാ നിർദ്ദേശങ്ങൾ വീണ്ടും ഉയർന്നുവരുന്നു. നടപ്പുവർഷം ചാക്രിക പ്രകടനങ്ങളിലുണ്ടായ കുതിപ്പ് ഭാവിയിൽ ആശാവഹമായ പ്രകടനത്തിനിടയാക്കില്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഹൃസ്വകാലത്തേക്കുള്ളതല്ല, കുത്തനെയുള്ള ഈ കുതിപ്പെന്നാണ് മനസിലാക്കാൻകഴുയക. പരിഷ്കരണ അജണ്ടയെത്തുടർന്ന് സർക്കാർനയത്തിലുണ്ടായമാറ്റം കാരണം രാജ്യത്തിന്റെ വീക്ഷണത്തിലുണ്ടായ അടിസ്ഥാനപരമായ പുരോഗതിയുടെ പിന്തുണ ഇതിനുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശസ്ഥാപന നിക്ഷേപങ്ങൾക്കുമൊപ്പം അഭ്യന്തര സമ്പദ്ഘടനയിൽ നീണ്ടുനിൽക്കുന്ന ചെലവഴിക്കലുകൾക്കും ഇതു വഴിതെളിക്കും. വിശാലവിപണിയുമായി തുലനംചെയ്യുമ്പോൾ ഒരേസമയം വില പിടിപ്പുള്ളതും വിലകുറഞ്ഞതുമായ ഇടങ്ങൾ കാണാൻ കഴിയുന്നുണ്ട്. വർഷത്തിലുടനീളം ഈകൂടിയ വിലകൾ നില നിൽക്കുമെന്നുതന്നെയാണ് കരുതുന്നത്. വിലകളുടെ കാര്യത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഓഹരി പ്രകടനത്തെ സംബന്ധിച്ചേടത്തോളം തെറ്റായ ആശയത്തിലേക്കു നയിക്കുകയും പോർട്ഫോളിയോ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കാതെവരികയും ചെയ്യും. വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും അഭ്യന്തര സാമ്പത്തിക മേഖലയിൽ കൂടുതൽ പണം ചിലവഴിക്കുന്നവയും ഗുണം നോക്കിവാങ്ങാവുന്നവയുമായ വിഭാഗങ്ങളിലേക്കു മാറുന്നതാണ് ഉചിതം. സാമ്പത്തിക വളർചിച കൂടിയ ഈഘട്ടത്തിൽ പ്രതിരോധാത്മക മേഖലകളിലേക്കു വൻതോതിൽ തിരിയുന്നത് അഭിലഷണീയമായിരിക്കില്ല. തിരുത്തലിന്റെഘട്ടത്തിൽ വിശാല വിപണിയിൽ മികച്ചപ്രകടനം നടത്തുന്നവയാണ് ഇവഎന്നത് വസ്തവംതന്നെ. എന്നാൽ, കൂടിയ മൂല്യനിർണയവും ആഗോള അനിശിശ്ചിതത്വവുംചേർന്ന് വിശാലവിപണിയുടെ വേഗത്തിൽ മാറ്റമുണ്ടായാൽ ഈ മേഖലകളിലും തിരുത്തലിനു സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിരോധ ഓഹരികളായ എഫ്എംസിജിയുംമറ്റും വളരെ ഉയർന്ന നിലവാരത്തിലാണ്. കൂടുതൽ മേഖലകളിലേക്കുതിരിയുന്നത് പോർട്ഫോളിയോക്ക് ഇപ്പോൾ ഗുണകരമല്ല. പ്രതിരോധ ഓഹരികൾ തിരുത്തലിനു വിധേയമാകാമെങ്കിലും ഐടി, ഫാർമ മേഖലകൾക്ക് ഇടക്കാലയളവിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻകഴിയും. കാരണം ആഗോള കാഴ്ചപ്പാടിൽ അവയ്ക്ക് നല്ല വളർച്ചയുണ്ടായിട്ടുണ്ട്. മൂല്യനിർണയം വീണ്ടും പരിഷ്കരിക്കപ്പെടാനും സാധ്യത വർധിച്ചിട്ടുണ്ട്. എങ്കിലും 2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ അവയുടെ വിലകളും കൂടിയ നിലയിൽ തന്നെയായിരിക്കും. പോർട്ട്ഫോളിയോയിൽ കൂടുതൽ പണം എത്തിക്കുന്നതിനും ഹൃസ്വകാല തിരുത്തലിൽ ഓഹരി ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും ഓഹരികൾ വിൽക്കുന്നതും ഗുണകരമാണ്. വില കുറയുമ്പോൾ വാങ്ങുക എന്ന തന്ത്രത്തിന്റെ തുടർച്ച തന്നെയാണിത്. തിരുത്തലിന്റെഘട്ടത്തിൽ ഇൻഷുറൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, അടിസ്ഥാന വികസന സ്ഥാപനങ്ങൾ, പ്രമുഖ ഉൽപന്നങ്ങളുടേയും ഉപഭോക്തൃ വസ്തുക്കളുടേയും ചാക്രിക ഓഹരികൾ എന്നിവ കൂടുതലായി കൈവശം വെയ്ക്കുന്നത് ഗുണകരമായിരിക്കും. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുന്നിൽ കണ്ടതുപോലെ K മാതൃകയിലുള്ള സമ്പത്തിക വീണ്ടെടുപ്പിന്റെ സാധ്യത കുറയ്ക്കുന്ന കാര്യത്തിൽ ബജറ്റ് ഇന്ത്യക്കു മേൽക്കൈ നൽകിയിട്ടുണ്ട്. അഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിലും കയറ്റുമതി അവസരങ്ങളിലും ഗുണംലഭിക്കുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതാണ് മുന്നോട്ടുള്ളയാത്രയിൽ ഗുണകരം. പരിഷ്കരണങ്ങടങ്ങിയ കേന്ദ്ര ബജറ്റിനെത്തുടർന്നുണ്ടായകുത്തനെയുള്ള നേട്ടങ്ങൾക്കുശേഷം വിപണിയിൽ ഏകീകരണത്തിനു സാധ്യതയുണ്ട്. വേഗതയിലെ ഈമാറ്റംഹ്രസ്വകാലമേ നിലനിൽക്കൂ. കാരണം ബജറ്റിലെ പരിഷ്കരണങ്ങളുടെ ആനുകൂല്യം ഇടക്കാലം മുതൽ ദീർഘകാലംവരെ അടിസ്ഥാനമാക്കിയുള്ളതാണ്. വിപണിയുടെ വിശാലമായ അടിയൊഴുക്കുകൾ ഗുണകരമായിത്തന്നെതുടരും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ. ഇടക്കാല പ്രവണതകൾ നിർണയിക്കുന്നകാര്യത്തിൽ ആഗോള വിപണിയിലെ അടിയൊഴുക്കുകൾ നിർണായകമാണ്. കൂടുതൽ ഉത്തേജനത്തിനായി കാത്തിരിക്കുന്ന യുഎസ് വിപണിയിലെ മികച്ചനേട്ടങ്ങളും ദൗർബ്ബല്യം പ്രകടിപ്പിക്കുന്ന യൂറോപ്യൻ വിപണിയിലെ ഗതിവ്യതിയാനങ്ങളുംചേർന്ന് സമ്മിശ്രമാണ് ആഗോള വിപണിയിലെ ചലനങ്ങൾ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3s8kyaW
via IFTTT

സ്വര്‍ണവില താഴോട്ടുതന്നെ: പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോൾഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവർഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ൽ സ്വർണവിലയെത്തിയത്.

from money rss https://bit.ly/3beWNau
via IFTTT

സെൻസെക്‌സിൽ 222 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,100നുതാഴെയെത്തി

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 222 പോയന്റ് നഷ്ടത്തിൽ 51,101ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 15,054ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 637 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭന്തര സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പൊതുമേഖല ബാങ്ക് ഓഹരികളാണ് നേട്ടത്തിൽമുന്നിൽ. റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, സൺ ഫാർമ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മാരുതി, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, ടൈറ്റാൻ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, ഏഷ്യൻ ടീ എക്സ്പോർട്സ്, ബിനാനി ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open lower amid weak global cues; Nifty below 15,100

from money rss https://bit.ly/3k6DXGv
via IFTTT

വ്യാജ സിം ഉപയോഗിച്ച് തട്ടിപ്പ്: അക്കൗണ്ടുടമകളുടെ വിവരം ചോർത്തിയത് വ്യാജ ഇ-മെയിൽ വഴി

തൃശ്ശൂർ: വ്യാജ സിം നിർമിച്ച് പണം തട്ടിപ്പ് നടത്തുന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളായ പ്രതികൾ വിവരം ചോർത്തുന്നത് ആദായനികുതിവകുപ്പിന്റേതെന്ന വ്യാജേന അയയ്ക്കുന്ന വ്യാജ ഇ മെയിൽ വഴി.നൈജീരിയയിൽനിന്നാണ് മെയിലുകളും സന്ദേശങ്ങളും വരുന്നത്. ആധാർ, പാൻ നമ്പറുകളാണ് ആവശ്യപ്പെടുക. ഇ മെയിലുകൾക്ക് മറുപടിയായി ആധാർ, പാൻ വിവരങ്ങൾ ഷെയർ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതോടെ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. ഒരു സ്ത്രീയടക്കം മൂന്നുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിൽനിന്ന് നെടുന്പാശ്ശേരി വഴി കേരളത്തിൽ എത്തിയാണ് ഇവർ ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിച്ചിരുന്നത്. ഇവരുടെ നീക്കം നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം നിരീക്ഷിച്ചാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയായ നൂർജഹാനെ തൃശ്ശൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ചന്ദ്രകാന്ത്, ആദിൽ എന്നീ രണ്ട് മഹാരാഷ്ട്ര സ്വദേശികളെക്കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിൽ പങ്കാളികളായനൈജീരിയസ്വദേശികളുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് െസെബർ പോലീസ്. തൃശ്ശൂർസൈബർ സ്റ്റേഷൻ പരിധിയിൽ രണ്ടും എറണാകുളം െസെബർ സ്റ്റേഷൻ, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ ഒാരോ തട്ടിപ്പും ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ െഹെദരാബാദിലും സമാനമായ തട്ടിപ്പിൽ ഇവർ പ്രതികളാണ്. മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാൾ കേന്ദ്രീകരിച്ചും മറ്റൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ തൃശ്ശൂർ സൈബർ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.

from money rss https://bit.ly/3biCWY7
via IFTTT

മൂന്നാംദിവസവും തകർച്ച: സെൻസെക്‌സ് 379 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്ത ദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തിൽ 15,119ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾനേട്ടത്തിലും 1316 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. മൂന്നാംദിവസവും തുടർന്ന ലാഭമെടുപ്പും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. ബജാജ് ഫിനാൻസ്, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മീഹന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ഗെയിൽ, ബിപിസിഎൽ, ഐഒസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളലേതുപോലെ പൊതുമേഖല സൂചിക മികച്ചനേട്ടമുണ്ടാക്കി. അഞ്ചുശതമാനമാണ് സൂചിക ഉയർന്നത്. ഐടി, ലോഹം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 1-2ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, ഓട്ടോ സൂചിക ഒരുശതമാനം നഷ്ടത്തിലാകുകയുംചെയ്തു. Sensex slips for 3rd day, drops 379 pts, Nifty defends 15,100

from money rss https://bit.ly/2NiJ6PJ
via IFTTT

പാപ്പരായ ദിവാൻ ഹൗസിങ് ഫിനാൻസിനെ ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് അനുമതി

കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷനെ(ഡിഎച്ച്എഫ്എൽ)ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക് അനുമതി നൽകി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കൽ പൂർത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തിൽപിടിച്ച പിരമൽ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ആർബിഐയുടെ അനുമതി ലഭിച്ചത്. പിരമൽ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലയമായി ഡിഎച്ച്എഫിലിന് പണംനൽകിയവരിൽ 94ശതമാനത്തിലേറെപ്പേർ വോട്ടുചെയ്തിരുന്നു. ചുരുങ്ങിയത് 66ശതമാനം വോട്ടുകളായിരുന്നുവേണ്ടിയിരുന്നത്. ഡിഎച്ച്എഫ്എലിനെ ഏറ്റെടുക്കാനെത്തിയ യുഎസ് കമ്പനിയായ ഓക്ട്രീ ക്യാപിറ്റലിന് 45ശതമാനവും അദാനി ക്യാപിറ്റലിന് 18ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനുവരി 15നായിരുന്നു പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്. RBI gives nod to Piramal to take over DHFL

from money rss https://bit.ly/3avAZbF
via IFTTT

ടെലികോം, നെറ്റ് വർക്ക്‌ ഉപകരണങ്ങൾ രാജ്യത്ത് നിർമിക്കാൻ 12,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഘടകഭാഗങ്ങളുംമറ്റും രാജ്യത്ത് നിർമിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎൽഐ സ്കീമിൽ ടെലികോം, നെറ്റ് വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രിൽ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4ലക്ഷംകോടി രൂപയിലധികംമൂല്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻകഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടുലക്ഷംകോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു. കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്സ്റ്റ് ജനറേഷൻ റേഡിയോ ആക്സസ് നെറ്റ് വർക്ക്, വയർലെസ് എക്യുപ്മെന്റ് തുടങ്ങിയവയുൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കിമാറ്റുകയാണ് ലക്ഷ്യം. മൊബൈൽ നിർമാണമേഖലയിൽ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഒരുലക്ഷത്തോളം പേർക്ക് നേരിട്ടും മൂന്നുലക്ഷംപേർക്ക് പരോക്ഷമായും ഈമേഖലയിൽ തൊഴിൽലഭിക്കും. ലാപ്ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനംവർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Govt approves over ₹12,000-cr PLI scheme for telecom equipment

from money rss https://bit.ly/3ataC66
via IFTTT

Wednesday 17 February 2021

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു

ന്യഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിങ്ങനെ സ്വകാര്യവത്കരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ബാങ്കുകൾ ഏതെക്കെയാണെന്ന് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. അതിനുപിന്നാലെയാണ് ഇൻഷുറൻസ് കമ്പനിയുടെ പേരുകൂടി പുറത്തുവരുന്നത്. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് ഇന്ത്യയെക്കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നിവയും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളാണ്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75ശതമാനമായി ഉയർത്തുകയുംചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മെഗാ ഐപിഒ അടുത്ത സാമ്പത്തികവർഷംതന്നെയുണ്ടോകും. Govt may kickstart privatisation exercise with United India

from money rss https://bit.ly/3ax33Lq
via IFTTT

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന്റെ വില 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,407 രൂപയാണ്.

from money rss https://bit.ly/3asPQDp
via IFTTT