121

Powered By Blogger

Wednesday 11 March 2015

ചെറുകോട് പോരൂര്‍ പഞ്ചായത്ത് പ്രവാസി സംഗമം ഏപ്രില്‍ 10 ന്







ജിദ്ദ: ചെറുകോട് പോരൂര്‍ പഞ്ചായത്ത് പ്രവാസി കുട്ടായ്മയുടെ വാര്‍ഷിക സംഗമം 2015 ഏപ്രില്‍ 10 വെള്ളിയാഴ്ച വിപുലമായ കലാ കായിക പരിപാടികളോടെ ജിദ്ദയിലെ മക്ക മദീന ഹറമയിന്‍ എക്‌സ്പ്രസ്സ്‌വെയിലുള്ള അല്‍ വഫ (അല്‍ ഹംദാനിയ ) ഓഡിറ്റൊറിയത്തില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് അഷ്‌റഫ് കന്നങ്ങാടെന്റെ നേതൃത്വത്തില്‍ 25 അംഗ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു അഷ്‌റഫ് കന്നങ്ങാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹുസൈന്‍ കെ, ബാബു മാമ്പ്ര, കണ്ണിയന്‍ അബ്ദുല്‍ അസീസ്, സുബൈര്‍ പി, മൂസ ടി., ആസാദ്.കെ, ഉമ്മര്‍ ഫാറൂക്ക്, റഹീം, മജീദ് ഇകെ. ഷാനവാസ് ഇ, ഷൈജു, സലാം ഉല്‍പ്പില എന്നിവര്‍ പ്രസംഗിച്ചു.


കലാ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുസാദിക്ക് ബാബു എം: (050 2442400), ഷാനവാസ് ഇളയോടന്‍ (0503 678920), ഷൈജു കെ.പി. (05 43 55 6152) നജ്മുല്‍ ബാബു പത്തു തറ (055 2360849) ആസാദ് കന്നങ്ങാടന്‍ (050 730 4158) സലാം ഉല്‍പ്പില ( 056154 1794) എന്നിവരെ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.


കൂട്ടായ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കിയതിന്റെ ഭാഗമായി നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള സഹായധന പരിപാടികളുടെ വിശദ വിവരങ്ങള്‍ പ്രസിഡന്റ് യോഗത്തില്‍ അവതരിപ്പിച്ചു.











from kerala news edited

via IFTTT

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് ഉദ്ഘാടനം ചെയ്തു








ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് ഉദ്ഘാടനം ചെയ്തു


Posted on: 11 Mar 2015







ലിവര്‍പൂള്‍: ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിമ ആദ്യമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി ഫാമിലി ക്ലബ് ഉദ്്ഘാടനം ചെയ്തു. ലിവര്‍പൂള്‍ ഷീല്‍ റോഡിലുള്ള ആള്‍ സെയിന്റ്‌സ് ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടന യോഗം നടത്തപ്പെട്ടത്.






ലിമയുടെ വൈസ് പ്രസിഡന്റ് ലിദീഷ് രാജ് തോമസിന്റ് അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇപ്പോള്‍ യുകെ സന്ദര്‍ശിക്കുന്ന ലിമയുടെ സ്ഥാപക പ്രസിഡന്റ് സാബു ജോസഫ് ഭദ്ര ദീപം കൊളുത്തി ഫാമിലി ക്ലബിന്റ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.






പ്രസ്തുത ചടങ്ങില്‍ ലിമയുടെ സെക്രട്ടറി ജോയ് അഗസ്തി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജിനോയ് മദാന്‍, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി ഹരികുമാര്‍ ഗോപാലന്‍, പി.ആര്‍.ഒ. ജോസ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു. ലിമയുടെ കമ്മിറ്റിയംഗങ്ങളും, ലിമയുടെ അംഗങ്ങളും ലിമയെ സ്‌നേഹിക്കുന്ന അനവധി ആളുകളും സാക്ഷ്യം വഹിച്ച ചടങ്ങ് വന്‍വിജയമായിരുന്നു.



വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍













from kerala news edited

via IFTTT

വി.യൗസ്സേപ്പിതാവിന്റെ തിരുന്നാള്‍ വര്‍ണ്ണാഭമായി








വി.യൗസ്സേപ്പിതാവിന്റെ തിരുന്നാള്‍ വര്‍ണ്ണാഭമായി


Posted on: 11 Mar 2015






ന്യൂയോര്‍ക്ക്: തൊഴിലാളികളുടെ മധ്യസ്ഥനും തിരുകുടുംബത്തിന്റെ നാഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടാമത് തിരുന്നാള്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ മിഷന്‍ ദേവാലയത്തില്‍ ആഘോഷിച്ചു.




ലദീഞ്ഞോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ തിരുന്നാള്‍ സന്ദേശവും സംഗീത സാന്ദ്രമായ തിരുന്നാള്‍ കുര്‍ബ്ബാനയും തിരുന്നാളിനെ ഭക്തിനിര്‍ഭരമാക്കി.




ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എബ്രഹാം പുളിയനക്കുന്നേല്‍ റെജി ഓഴങ്ങാലിന്‍, മാഗി പാട്ടക്കണ്ടത്തില്‍, തോമസ് പാലിച്ചേരില്‍ എന്നിവരോടും പതിമൂന്ന് പ്രസുദേന്തിമാരോടും കുടുംബാംഗങ്ങളോടും മിഷന്‍ ഡയറക്ടര്‍ ഫാ.റെനി കട്ടേന്‍ നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.










from kerala news edited

via IFTTT

പ്രവാസി മലയാളി കുടുംബസംഗമത്തില്‍ സ്ത്രീകളും സമൂഹവും








പ്രവാസി മലയാളി കുടുംബസംഗമത്തില്‍ സ്ത്രീകളും സമൂഹവും


പി.പി.ശശീന്ദ്രന്‍


Posted on: 11 Mar 2015


ന്യൂയോര്‍ക്ക്: പ്രവാസി മലയാളി കുടുംബസംഗമത്തോട് അനുബന്ധിച്ചു നടക്കുന്ന വനിതാ സെമിനാറില്‍ 'സ്ത്രീകളും സമൂഹവും' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ലൈസി അലെക്‌സ് (യു.എസ്.എ) അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും തുല്യത നല്‍കുന്ന ഒരു സംഘടനയാണ്. പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കായി വിദേശങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപിപ്പിക്കേണ്ടതും, ആവശ്യങ്ങളില്‍ സഹായിക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നിലയിലാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിനു മലയാളി നേഴ്‌സുമാര്‍ക്കും, ഗാര്‍ഹിക തൊഴിലാളികള്‍ക്കും സഹായം നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും ലൈസി അറിയിച്ചു.


സ്ത്രീകളുടെ മാന്യത സമൂഹത്തില്‍ ചവിട്ടിയരയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ചര്‍ച്ച പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ചെറു (യു.എസ്.എ) അഭിപ്രായപ്പെട്ടു.


ആഗസ്ത് 7,8,9 തീയതികളില്‍ തിരുവനന്തപുരം പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തില്‍ വച്ചാണ് പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബസംഗമം നടക്കുന്നത്. അന്തര്‍ദേശീയ തലങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹികസാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കും.


ഷീല ചെറു (യു.എസ്.എ), ലൈസി അലെക്‌സ് (യു.എസ്.എ) എന്നിവരെ കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാവിഭാഗം നേതാക്കളായ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ബിന്ദു അലക്‌സ് (യു.എ.ഇ), സംഗീത രാജ് (യു.എ.ഇ), രമാ വേണുഗോപാല്‍ (ദമാം), ആനി ഫിലിപ്പ് (കാനഡ), മേരിയം (ജിദ്ദ) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.


പ്രവാസി മലയാളി കുടുംബസംഗമത്തിലും, വനിതാ സെമിനാറിലും പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ pravasimalayalifederation@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്.












from kerala news edited

via IFTTT

സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ പ്രകൃതി വിരുദ്ധര്‍. ലൈസി അലെക്‌സ്‌








സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ പ്രകൃതി വിരുദ്ധര്‍. ലൈസി അലെക്‌സ്‌


പി.പി.ശശീന്ദ്രന്‍


Posted on: 11 Mar 2015


ന്യൂയോര്‍ക്ക്: സ്ത്രീകള്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും സ്ത്രീയെ ബഹുമാനിക്കാത്തവര്‍ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കുന്നില്ലെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ലൈസി അലെക്‌സ് പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്‍ സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു സംഘടനയാണ്. പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കായി വിദേശങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപിപ്പിക്കേണ്ടതും, ആവശ്യങ്ങളില്‍ സഹായിക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നിലയിലാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിനു മലയാളി നേഴ്‌സുമാര്‍ക്കും, ഗാര്‍ഹിക തൊഴിലാളികള്‍ക്കും സഹായം നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. ആഗസ്തില്‍ തിരുവനന്തപുരത്തു നടക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം'ത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുന്നതും, സ്ത്രീ ശാക്തീകരണ വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമായിരിക്കും.


സ്ത്രീകള്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍, അവര്‍ക്ക് സമൂഹത്തില്‍ നേരിടുന്ന അനീതികളും അസമത്വങ്ങളും പീഡനങ്ങളും അവസാനിക്കണമെങ്കില്‍ സ്ത്രീകള്‍ പ്രതിബന്ധങ്ങളെ മറികടന്ന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സംഘടനകളും, സമൂഹവും അതിനായുള്ള അവസരങ്ങള്‍ ഒരുക്കണം. ഭാവിയില്‍ സാമ്പത്തികമായും രാഷ്ട്രീയമായും വിജയിക്കുന്ന സ്ത്രീകളാക്കി വാര്‍ത്തെടുക്കണം.


ആദിവാസികളുടെ ഭൂമിക്കായുള്ള പോരാട്ടത്തില്‍ തന്റെ നില്‍പ്പ് സമരത്തിലൂടെ ചരിത്രം കുറിച്ച് 2015ലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം കരസ്ഥമാക്കിയ സി.കെ ജാനുവിനെ ഈ അവസരത്തില്‍ അനുമോദിക്കുന്നതായും ലൈസി തന്റെ പ്രസ്താവനയില്‍ അറിയിച്ചു.












from kerala news edited

via IFTTT

യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മറ്റി രൂപീകരിച്ചു








യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മറ്റി രൂപീകരിച്ചു


Posted on: 11 Mar 2015







ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കൂന്ന പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിന് വന്‍ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കെ ആഘോഷകമ്മിറ്റി രൂപീകരിച്ച് ഹണ്ടിംങ്ങ്ടണ്‍ മലയാളികള്‍ കലാ മഹാമഹത്തിന് തുടക്കം കുറിച്ചു. ഹണ്ടിങ്ങ്ടണ്‍ പാപ്‌വര്‍ത്ത് മലയാളി അസോസിയേഷനൂകള്‍ സംയുക്തമായിച്ചേര്‍ന്നാണ് പ്രവര്‍ത്തനോദ്ഘാടനത്തിന് നേതൃത്വം നല്‍കുന്നത്.






പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബിന്റെയും പ്രോഗ്രാം കണ്‍വീനര്‍ സജീവ് അയ്യപ്പന്റെയും നേതൃത്വത്തില്‍ പരിപാടികളുടെ ചാര്‍ട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം തോമസ് മാറാട്ടുകളം, യുക്മ മുന്‍ സെക്രട്ടറി എബ്രാഹം ലൂക്കോസ് എന്നിവരും രംഗത്തുണ്ട്.






ഹണ്ടിങ്ങ്ടണില്‍ നിന്നൂം റീജിയണല്‍ ജോയിന്റ് സെക്രട്ടറിയായ ജെന്നി ജോസിന് പുറമേ മറ്റ് കമ്മിറ്റി അംഗങ്ങളായ ഫിജോ ആന്റണി, സാബു ജോസഫ്, മനോജ് ജോസഫ്, ബിന്‍സ് കുര്യന്‍, ആംജെം നെറ്റോ, മോഹന്‍ പി കെ, റിജോ തോമസ്, റെജി തോമസ് എന്നിവര്‍ പ്രതിനിധീകരിക്കുമ്പോള്‍ പാപ്‌വര്‍ത്ത് മലയാളി അസോസിയേഷനില്‍ നിന്ന് ജെസ്റ്റിന്‍, ഷിബു സ്‌കറിയ, അനില്‍ തോമസ്, സിബി ആന്റണി എന്നിവരും ആഘോഷകമ്മറ്റിയില്‍ അംഗങ്ങളാണ്. കൂട്ടായ പരിശ്രമത്തിലൂടെ പരിപാടി വിജയത്തിലെത്തിക്കുവാനൂള്ള ശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങള്‍.

ഹണ്ടിങ്ങ്ടണ്‍പാപ്‌വര്‍ത്ത് അസോസിയേഷനിലെ കുട്ടികള്‍ സംയുക്തമായി നടത്തുന്ന അവതരണ നൃത്തം പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കൂം. ഷേര്‍ലി എല്‍ദോയാണ് അവതാരകയായെത്തുന്നത്. റെജി ഹണ്ടിങ്ങ്ടണ്‍ ആണ് കേറ്ററിങ്ങിന്റെ ചുമതല.


പരിപാടി നടക്കൂന്ന വേദിയുടെ വിലാസം: Medway Road, Huntingdon, PE29 1SF Medway Road, Huntingdon, PE29 1SF Medway Ro-ad, Huntingdon, PE29 1SF



കൂടുതല്‍ വിവരങ്ങള്‍ക്ക്:


കുഞ്ഞുമോന്‍ ജോബ് 07828 976113

രെഞ്ജിത്ത് കുമാര്‍ 07796 886931

ഓസ്റ്റിന്‍ അഗസ്റ്റിന്‍ 07889869216





വാര്‍ത്ത അയച്ചത് : ജിജോ












from kerala news edited

via IFTTT

മാര്‍ബസേലിയോസ്‌ കോളജില്‍ ടെക്‌ടോപ്പ്‌











Story Dated: Wednesday, March 11, 2015 06:53


തിരുവനന്തപുരം: സംരംഭ മികവ്‌ തെളിയിക്കാന്‍ ടെക്‌ടോപ്പ്‌ -ജൂണ്‍ 25 മുതല്‍ മാര്‍ബസേലിയോസ്‌ എന്‍ജിനിയറിംഗ്‌ കോളജില്‍ അരങ്ങേറും. നവ സാങ്കേതിക വിദ്യയുടെ വളര്‍ച്ച സാമൂഹ്യ പുരോഗതിയ്‌ക്കുവേണ്ടി ഉപയുക്‌തമാക്കുകയാണ്‌ ടെക്‌ടോപ്പിലൂടെ ലക്ഷ്യമിടുന്നത്‌. തൊഴില്‍ തേടാനല്ല തൊഴില്‍ ദാതാക്കളാകാന്‍ യുവ ജനതയെ പ്രാപ്‌തരാക്കാനാണ്‌ ടെക്‌ടോപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ടെക്‌ടോപ്പ്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിംഗ്‌ ട്രസ്‌റ്റിയും ഡിഗ്രി കണ്‍ട്രോള്‍സിന്റെ സ്‌ഥാപകനുമായ രാജേഷ്‌. എം. നായര്‍ പറഞ്ഞു.


ടെക്‌ടോപ്പ്‌-2015 മത്സരങ്ങളിലെ മികച്ച പ്ര?ജക്‌ടിനു ഒരു ലക്ഷം രൂപ സമ്മാനം നല്‍കും. രണ്ടാം സ്‌ഥാനത്തിന്‌ 50,000 രൂപ, മൂന്നും സ്‌ഥാനത്തിന്‌ 30,000 രൂപ ലഭിക്കും, കൂടാതെ മികച്ച സാങ്കേതിക പ്രവര്‍ത്തനം, മികച്ച വ്യവസായ പദ്ധതി, മികച്ച വനിത സംരംഭം എന്നിവയ്‌ക്ക് ഇരുപതിനായിരം രൂപ വീതവും പ്രത്യേക അഭിനന്ദന സമ്മാനം നല്‍കുമെന്നും ടെക്‌ടോപ്പ്‌ കോര്‍ഡിനേറ്റര്‍ മൂസ. സി. കാന്‍ഡി പറഞ്ഞു.


ടെക്‌ടോപ്പ്‌ പത്താം വാര്‍ഷികം ആഘോഷിക്കുന്നിന്റെ ഭാഗമായി എട്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക്‌ നാഷണല്‍ ജൂനിയര്‍ ഇന്നോവേഷന്‍ കോണ്‍ടെസ്‌റ്റ് എന്ന പേരില്‍ ഇന്നോവേഷന്‍ ചാലഞ്ചും സംഘടിപ്പിക്കും. ടെക്‌ടോപ്പ്‌ നടക്കുന്ന ജൂണ്‍ 25 - 26 തീയതികളില്‍ അവരുടെ നൂതന ശാസ്‌ത്രസാങ്കേതിക പ്ര?ജക്‌ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമൊരുക്കും


ഇതിലെ മികച്ച പ്ര?ജക്‌ടിനു ഇരുപത്തിയയ്യായിരം രൂപയും രണ്ടും മൂന്നും സ്‌ഥാനം നേടുന്നവര്‍ക്ക്‌ 15,000 രൂപ, 10,000 രൂപ എന്നിങ്ങനെ സമ്മാനമായി ലഭിക്കും. മത്സരങ്ങള്‍ക്കുവേണ്ടിയുള്ള പൂരിപ്പിച്ച ആപ്ലിക്കേഷന്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 17, 2015 ആണ്‌. ആപ്ലിക്കേഷന്‍ ഫോറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.










from kerala news edited

via IFTTT

ബ്രദേഴ്‌സ്: ഹോളിവുഡില്‍ നിന്ന് 'വാരിയര്‍' ബോളിവുഡിലേക്ക്‌











ബേബിക്ക് ശേഷം ആരാധകര്‍ക്കായി അക്ഷയ്കുമാറിന്റെ പുതിയ ലുക്ക്. കരണ്‍ മല്‍ഹോത്രയുടെ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിലെ താരത്തിന്റെ ഗെറ്റപ്പാണ് എങ്ങും ചര്‍ച്ച. ഹോളിവുഡ് ചിത്രമായ വാരിയറിന്റെ റീമേക്കാണ് ബ്രദേഴ്‌സ്. പരസ്പരം പോരടിക്കുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് ബ്രദേഴ്‌സ്.

അക്ഷയ്കുമാറും സിദ്ദാര്‍ഥ് മല്‍ഹോത്രയുമാണ് ഈ വേഷങ്ങളില്‍. ഇവരുടെ പിതാവായി ജാക്കി ഷറോഫും അഭിനയിക്കുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് നായിക.


കരണ്‍ ജോഹറും, ഹീരു യാഷ് ജോഹറും എന്‍ഡുമോള്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആഗസ്ത് 14 നാണ് റിലീസ്.











from kerala news edited

via IFTTT

അലയൊടുങ്ങാതെ 15 വര്‍ഷങ്ങള്‍- അലൈപായുതേ...










പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒരു സിനിമയെക്കുറിച്ച് നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ എന്തോ ഒരു അദൃശ്യ രുചിക്കൂട്ട് ഉണ്ടെന്നാണര്‍ത്ഥം. ഒരു വര്‍ഷം പോലും നില നില്‍ക്കാത്ത 'ന്യൂ ജനറേഷന്‍ സിന്‍ഡ്രോ'മിനിടയിലാണെങ്കില്‍ ഇങ്ങനെയുള്ള സിനിമകളുടെ മാറ്റ് ഒന്നു കൂടി വര്‍ധിക്കും. റൊമാന്റിക് സിനിമകള്‍ക്ക് മറ്റൊരു ഭാവതലം നല്‍കിയ മണി രത്‌നത്തിന്റെ 'അലൈപായുതേ' പ്രണയത്തിന്റെ ഒരു ചൂണ്ടു പലകയാണ്. ഇന്നത്തെ പോലെ ന്യൂ ജനറേഷന്‍ സ്‌റ്റൈല്‍ തലക്ക് പിടിക്കാത്ത ഒരു കാലത്ത് - കൃത്യമായി പറഞ്ഞാല്‍ 2000ത്തില്‍ ഒരു ഏപ്രിലില്‍ ആണ് - മണി രത്‌നം ഒരു പുതുമുഖത്തെയും പിന്നെ അത്രയൊന്നും പരിചയ സമ്പത്തില്ലാത്ത ഒരു നടിയെയും വെച്ച് 'അലൈപായുതേ' എന്ന പരീക്ഷണത്തിന് ഒരുങ്ങിയത്. 15 വര്‍ഷം കഴിഞ്ഞ് അതേ മണി രത്‌നം ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും വെച്ച് 'ഒകെ കണ്മണി' എന്ന മറ്റൊരു റൊമാന്റിക് സിനിമ ഒരുക്കുമ്പോള്‍ സ്വാഭാവികമായും ആലോചിച്ച് പോകുന്നത് ആ കേട്ട് പഴകിയ ക്ലീഷേ സംഭാഷണം തന്നെയാണ്: പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, മരണവുമില്ല.

എന്താണ് അലൈപായുതേ എന്ന സിനിമയെ പതിനഞ്ച് വര്‍ഷത്തിന് ശേഷവും നില നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ അഞ്ച കാര്യങ്ങളാണ് ഓര്‍മ വരുന്നത്.




1. തീവണ്ടി അഥവാ ട്രെയിന്‍


ട്രെയിന്‍ എന്റെ വേദനയാകുന്നു എന്നും തീവണ്ടിയുടെ രഥവേഗഗരിമയെന്നും പണ്ടാരോ എഴുതിയത് 'അലൈപായുതേ' എന്ന സിനിമയ്ക്ക് കൃത്യമായി ചേരും. ചെന്നൈ താംബരത്തെ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനിന്റെ ദ്രുതതാളത്തിലും തുടങ്ങിയ ശക്തിയുടെയും (ശാലിനി) കാര്‍ത്തിക്കിന്റെയും (മാധവന്‍) പ്രണയം ഇടയിലെപ്പോഴോ മുറിഞ്ഞ് പോയതും അവിടെ എവിടെയോ തന്നെയാണ്. ട്രെയിന്‍ ശക്തിയുടെയും കാര്‍ത്തിക്കിന്റെ വേദനയും പ്രണയവുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത് പക്ഷെ വളരെ വൈകിയായിരുന്നുവെന്ന് മാത്രം. ട്രെയിനുകളിലെ (കളോട്) പ്രണയം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സംവിധായകരായ ഗൗതം മേനോനും മണി രത്‌നവും തമ്മില്‍ ഒരു മത്സരം തന്നെ നടത്തേണ്ടി വരും. അത്ര വിദഗ്ധമായാണ് മണി രത്‌നം 'അലൈപായുതേ'യില്‍ ട്രെയിന്‍ ഷോട്ടുകളെടുത്തിരിക്കുന്നത്. പ്രണയംപറയാന്‍ ട്രെയിനിനപ്പുറം മറ്റൊരു കാറ്റലിസ്റ്റ് (ചാലകശക്തി) ഇല്ലെന്ന് തോന്നിപ്പിക്കും വിധമാണ് അലൈപായുതേയില്‍ ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം അലൈപായുതെയുടെ രണ്ടാം ഭാഗമെന്ന മട്ടിലെത്തുന്ന 'ഒകെ കണ്മണി' യുടെ ട്രെയിലറിലും ആദിയെയും (ദുല്‍ഖര്‍) താരയെയും (നിത്യ) ബന്ധിപ്പിക്കുന്ന കണ്ണിയായി ട്രെയിന്‍ എത്തുന്നുവെന്നത് ഒരു പക്ഷെ യാദൃശ്ചികതയാകാം.


നിറം

മഴവില്ലിന് ഏഴു നിറങ്ങളാണെങ്കില്‍ അലൈപായുതേയ്ക്ക് ആയിരം നിറങ്ങളാണ്. ശക്തിയും കാര്‍ത്തിക്കും അവരുടെ മനസ്സിലെ നിറങ്ങള്‍ നമുക്ക് കാണിച്ച് തന്നത് 'പച്ചൈ നിറമേ' എന്ന പാട്ടിലൂടെ ആയിരുന്നു. എന്നാല്‍ അതില്‍ പച്ചക്കും തൂ വെള്ളക്കും കറുപ്പിനും ചുവപ്പിനുമിടയില്‍ കോര്‍ത്ത് വെച്ചിരുന്നത് പ്രണയത്തിന്റെ അദൃശ്യ നിറമാണെന്നും മണി രത്‌നം പറയാതെ സൂചിപ്പിച്ചു. സിനിമയുടെ ആദ്യം മുതല്ക്ക് അവസാനം വരെ കടുപ്പം കൂടിയതും കുറഞ്ഞതുമായ നിറങ്ങളുടെ സാന്നിദ്ധ്യം സിനിമയിലുടനീളം കാണാന്‍ സാധിക്കും.


ആദ്യത്തെ സീനുകളില്‍ ഒരു കല്യാണവീട്ടിലെ ശബ്ദം നിറഞ്ഞ നിറങ്ങളും, പിന്നെ രണ്ട് ട്രെയിനുകളില്‍ അപ്പുറവും ഇപ്പുറവും യാദൃശ്ചികമായി കണ്ടു മുട്ടുമ്പോള്‍ ശക്തിയില്‍ നിന്നും കാര്‍ത്തിക്കില്‍ നിന്നും പ്രസരിക്കുന്ന പ്രണയത്തിന്റെ നിറവും ഇവയില്‍ ചിലത് മാത്രമാണ്. ഡോക്ടറാകാന്‍ പഠിക്കുന്ന ശക്തി കണ്ണൂരില്‍ ക്യാമ്പിന് പോകുമ്പോള്‍ കടലിലൂടെ ഒഴുകി വന്നത് വിരഹത്തിന്റെ നിറമാണെന്നും മണിരത്‌നം പറഞ്ഞു തരുന്നു. ഒടുവില്‍ ശക്തിക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ പ്ലാറ്റ്‌ഫോമിലും റോഡിലും കാര്‍ത്തിക് ഓടി നടക്കുമ്പോള്‍ അതില്‍ ഒറ്റപ്പടലിന്റെയും ആകാംക്ഷയുടെയും നിറമായിരുന്നു.




പാട്ട്


ചെവിയില്‍ ഇയര്‍ഫോണും വെച്ച് 'എന്‍ട്രന്‍ട്രം പുന്നകൈ' എന്ന പാട്ടും വെച്ച് ചോക്ലേറ്റ ബോയ് മാധവന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ തന്നെ പാട്ടിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ഏകദേശ ധാരണ കിട്ടിയിരുന്നു. എ. ആര്‍ റഹ്മാന്റെ രണ്ട് സിനിമകളിലെ പാട്ടുകളായിരുന്നു അന്ന് എല്ലാ ഹിറ്റ് ചാര്‍ട്ടിലും ഒന്നും രണ്ടും സ്ഥാനത്ത്. 'അലൈപായുതേ'യും 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേനും' ആദ്യ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ തന്നെ 'അലൈപായുതേ'യിലെ പാട്ടുകള്‍ അതിലെ വ്യത്യസ്തത കൊണ്ട് മറ്റെല്ലാവരെയും അസ്ഥാനത്താക്കി.




'യാരോ യാരോടി' എന്ന കല്യാണ പാട്ടിലെ സീനുകള്‍ പിന്നീട് മലയാള സിനിമയിലെയും മറ്റ് ചില സംവിധായകര്‍ അതേ പടി പകര്‍ത്താന്‍ പാഴ്ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. 'കാതല്‍ സഡുഗുഡു' പോലെ വള്‍ഗര്‍ അല്ലാതെ എന്നാല്‍ പ്രണയത്തിന്റെ ഉദാത്ത ഭാവം ചോര്‍ന്നു പോകാത്ത വിധം അവതരിപ്പിക്കും വിധം ട്യൂണിടാനും എ. ആര്‍ റഹ്മാന് കഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ എതിര്‍ കക്ഷികള്‍ പോലും സമ്മതിക്കും.

സിനിമയില്‍ ട്രെയിനുകള്‍ ഒാടുമ്പോള്‍ പോലും സംഗീതമുണ്ടോ എന്ന തോന്നും വിധമാണ് അതിലെ സംഗീതത്തെ റഹ്മാന്‍ സൃഷ്ടിച്ചിരിക്കുന്നതും മണി രത്‌നം അതിനെ ഉപയോഗിച്ചിരിക്കുന്നതും. സപ്തംബര്‍ മാതം എന്ന ഐറ്റം സോങ് ഒഴിവാക്കാമായിരുന്നുവെന്ന് അന്ന് ചില സിനിമാ നിരൂപകര്‍ അടക്കം പറഞ്ഞിരുന്നെങ്കിലും മറ്റ് പാട്ടുകളുടെ ഒച്ചത്തിലുള്ള ശബ്ദത്തില്‍ അതെല്ലാം അലിഞ്ഞില്ലാതായി.




ശാലിനിയും മാധവനും


തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുവെന്ന് ശാലിനി പറഞ്ഞതായുള്ള ഗോസിപ്പും പിന്നെ തിരക്കഥയില്‍ ഉണ്ടായതായി പറയ്‌പ്പെടുന്ന മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍ 'അലൈപായുതേ' എല്ലാം കൊണ്ടും ശാലിനിക്കും മാധവനും മാത്രം അവകാശപ്പെട്ടതാണ്. വളെര കുറച്ച് സിനിമകളില്‍ മാത്രം നായികയായി അഭിനയിച്ചിട്ടുള്ള ശാലിനിക്ക് ഒരു മണി രത്‌നം സിനിമ എന്തു കൊണ്ടും കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. പ്രത്യേകിച്ച് അജിത്തുമായി വിവാഹം അതേ വര്‍ഷം നടക്കുമെന്ന ഗോസിപ്പ് സജീവമായിരിക്കുന്ന കാലത്ത് ( അതേ വര്‍ഷം തന്നെയായിരുന്നു അവരുടെ വിവാഹം.)

എന്നാല്‍ മണി രത്‌നം അവതരിപ്പിക്കുന്ന നായകന്മാരുടെ കാര്യത്തില്‍ ഈ ഗ്യാരണ്ടി ആര്‍ക്കും ഉറപ്പിക്കാനാകുമായിരുന്നില്ല. (റോജ ഫെയിം അരവിന്ദ് സ്വാമി ഉദാഹരണം) പക്ഷെ അന്ന് ചോക്ലേറ്റ് ഹീറോ ആയിരുന്ന മാധവന്‍ ഇപ്പോഴും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും സജീവമായിരിക്കുന്നത് അദ്ദേഹത്തിന്റെ കഴിവിന്റെ ഉത്തരം തന്നെയാണ്.


ശക്തിക്കൊപ്പം തന്നെ പ്രാധാന്യമുള്ള ചേച്ചി പൂര്‍ണി, പൂര്‍ണിയുടെ കാമുകന്‍, യശ: ശരീരയായ സുകുമാരി, വിവേക്, കാര്‍ത്തിക്കിന്റെ കൂട്ടുകാര്‍ എന്നിവരും സഹകഥാപാത്രങ്ങളായി ഈ സിനിമയില്‍ നിറഞ്ഞാടുന്നു.











from kerala news edited

via IFTTT

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്









Story Dated: Thursday, March 12, 2015 10:07



mangalam malayalam online newspaper

ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബയിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് ബുധനാഴ്ച രാത്രി ആരകമണം നടന്നതെന്ന് ബി.എസ്.എഫ് അറിയിച്ചു. രാംഘട്ട് സെക്ടറിലെ സ്‌റ്റോപ്-2 ബി.എസ്.എഫ് പോസ്റ്റിനു നേര്‍ക്കാണ് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്നും ഇന്ത്യ തിരിച്ചടിച്ചില്ലെന്നും ബി.എസ്.എഫ് അറിയിച്ചു.










from kerala news edited

via IFTTT