121

Powered By Blogger

Monday 27 April 2020

5ജി ഉടനെ: എയര്‍ടെല്ലും നോക്കിയയും കരാറിലെത്തി

ന്യൂഡൽഹി: 4ജി സേവനം ശക്തിപ്പെടുത്തുന്നതും 5ജിയുടെ സാധ്യതകൾ ഭാവിയിൽ പ്രയോജനപ്പെടുത്തുന്നതിനുമായി എയർടെൽ നോക്കിയയുമായി കൈകോർക്കുന്നു. ഇതിനായി ഭാരതി എയർടെൽ നോക്കിയയുമായി 7,636 കോടി(1 ബില്യൺ ഡോളർ)രൂപയുടെ കരാറിലെത്തി. രാജ്യത്തെ ഒമ്പത് സർക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയർടെൽ നെറ്റ് വർക്കിന് നിലവിൽതന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നൽകിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകൾ സ്ഥാപിച്ച് 2022ഓടെ ഈ സർക്കിളുകളിൽ 5ജി സേവനം നൽകാനാണ് കരാർകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈൽ ഉപഭോക്താക്കൾ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിൽ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു.

from money rss https://bit.ly/2Y734QG
via IFTTT

കടബാധ്യത: അവകാശ ഓഹരിയിലൂടെ റിലയന്‍സ് 40,802 കോടി സമാഹരിക്കും

കടബാധ്യത ഇല്ലാതാക്കാൻ അവകാശ ഓഹരി(റൈറ്റ്സ് ഇഷ്യു)യിലൂടെ വൻതുക സമാഹരിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇതുസംബന്ധിച്ച് ഏപ്രിൽ 30ന് പ്രഖ്യാപനമുണ്ടായേക്കും. കമ്പനിയുടെ ഓഹരികൾ വിൽക്കാനുള്ളശ്രമം വൈകുന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ ഈനീക്കം. നേരത്തെ സൗദി ആരാംകോയ്ക്ക് ഓഹരികൾ വിൽക്കാൻ ചർച്ചകൾ പുരോഗമിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ട സാഹചര്യത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് ഈ നീക്കത്തിന് തടസ്സമായി. തുടർന്നാണ് പ്ലാൻ ബിയെന്ന നിലയിൽ അവകാശ ഓഹരി പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്. റിലയൻസിന്റെ 100 ഓഹരി കൈവശമുള്ളവർക്ക് അവകാശ ഓഹരിയായി അഞ്ച് ഓഹരികൾ നൽകാനായിരിക്കും തീരുമാനിക്കുക. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കിൽനിന്ന് 10ശതമാനം കിഴിവിലായിലിക്കും ഓഹരികൾ അനുവദിക്കുക. ഇതിലൂടെ 40,802 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 2021ഓടെ റിലയൻസിനെ 100ശതമാനം കടമില്ലാത്ത കമ്പനിയാക്കിമാറ്റുമെന്ന് 2019 ഓഗസ്റ്റിലെ ഓഹരി ഉടമകളുടെ യോഗത്തിൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2019ഡിസംബറിലെ കണക്കുപ്രകാരം 1.53 ലക്ഷംകോടി രൂപയാണ് റിലയൻസിന്റെ കടബാധ്യത. കഴിഞ്ഞയാഴ്ച ജിയോ പ്ലാറ്റ്ഫോമിൽ ഫേസ് ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചിരുന്നു. ജിയോമാർട്ടും വാട്സാപ്പുമായി ചേർന്ന് രാജ്യമെമ്പാടുമുള്ള കച്ചവടമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. അവകാശ ഓഹരി ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കിൽകൂടി, നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫർ പ്രൈസ്. ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാർക്കറ്റ് വിലയായ 100 രൂപയിൽ നിന്നും 20 രൂപ താഴ്ത്തിയാണ് നൽകപ്പെടുന്നത്. അതിനാൽ ഇതും ഓഹരിയുടമകൾക്ക് ലഭിക്കുന്ന മെച്ചം തന്നെ.

from money rss https://bit.ly/2SfMWsf
via IFTTT

തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനയില്ല. സെൻസെക്സ് 294 പോയന്റ് ഉയർന്ന് 32037ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടം 35 പോയന്റിലേയ്ക്ക് ചുരുങ്ങി. നിഫ്റ്റി 16 പോയന്റ് ഉയർന്ന് 9298ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിൽ 847 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 593 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, വേദാന്ത, സൺ ഫാർമ, വിപ്രോ, എച്ച്സിഎൽ ടെക്, റിലയൻസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് ഒഴികെയുള്ള മിക്കവാറും സൂചികകൾ നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2xhGk5u
via IFTTT

വിതരണക്കാർക്ക് അനുമതിയില്ല, കടകൾ കാലിയാകുന്നു

തൃശ്ശൂർ: കടകൾ കൂടുതൽ തുറക്കുമ്പോഴും വിതരണക്കാർക്ക് അനുമതിയില്ലാത്തതിനാൽ പലകടകളിലും സാധനങ്ങളുടെ സ്റ്റോക്ക് തീർന്നു. കൃഷിക്കുവേണ്ട വസ്തുക്കൾക്കും മൊബൈൽ ഫോണുകൾക്കും വരെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജലസേചനത്തിനുള്ള പൈപ്പുകൾ അന്വേഷിച്ച് ദിവസം 35 വിളികൾ എങ്കിലും വരുന്നുണ്ടെന്ന് തൃശ്ശൂരിലെ പൈപ്പുകളുടെയും ടാർപോളിൻ ഷീറ്റുകളുടെയും മൊത്തവിതരണക്കാരനായ ടി.ജി. ജിബിൻ പറയുന്നു. ജലസേചനത്തിനുപയോഗിക്കുന്ന പൈപ്പുകളുടെ ആവശ്യം മഴ തുടങ്ങുംവരെ മാത്രമേ ഉണ്ടാകൂ എന്നതും വിതരണക്കാർക്ക് ആശങ്കയുണ്ടാക്കുന്നു. വേനൽക്കാലം മുന്നിൽകണ്ട് മുൻകൂട്ടി സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇതൊന്നും കടകളിൽ എത്തിക്കാനാവുന്നില്ല. മഴയെ പ്രതിരോധിക്കാൻ വീടുകൾക്കുമുകളിലിടുന്ന ടാർപോളിൻ ഷീറ്റുകളുടെ കാര്യവും ഇങ്ങനെതന്നെ. മഴയ്ക്കുമുമ്പാണ് ഇവയുടെ ആവശ്യം. തീരദേശമേഖലയിലെല്ലാം ഇത്തരം ഷീറ്റുകൾ കൂടുതൽ ആവശ്യം വരാറുണ്ട്. മൊബൈൽ വിപണിയും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് നേരിടുന്നത്. മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. പുറത്തുനിന്നുള്ള ഇവയുടെ വരവും നിലച്ചിട്ടുണ്ട്. കംപ്യൂട്ടർ മേഖലയിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഓൾ കേരള ഐ.ടി.ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ റെജിപോൾ പറഞ്ഞു. കംപ്യൂട്ടർ കടകൾ തുറക്കുന്നുണ്ടെങ്കിലും വിതരണക്കാർ മിക്കവരും അനുമതിയിലെ ആശയക്കുഴപ്പം മൂലം തുറക്കുന്നില്ല. പ്രിന്റർ, മഷി തുടങ്ങിയസാധനങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഉള്ളത്. ഇവയ്ക്കും വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വിതരണക്കാരുടെ അനുമതിയില്ലായ്മപോലെ ഇലക്ട്രീഷ്യൻമാർക്ക് അനുമതിയില്ലാത്തതും എ.സി.പോലുള്ളവയുടെ വിൽപ്പനകളെ ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് എ.സി. വീടുകളിൽ സ്ഥാപിക്കാൻ ഇലക്ട്രീഷ്യൻമാരെ വിട്ടുനൽകാൻ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല. വാങ്ങിക്കുന്ന സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്താനും സാധിക്കുന്നില്ല. ചൂടുകൂടിയ അവസ്ഥയിൽ എ.സി. വാങ്ങാൻ പലരും വരുന്നുവെങ്കിലും ചിലകച്ചവടങ്ങൾ ഇത്തരം കാരണങ്ങൾകൊണ്ട് മുടങ്ങുന്നുവെന്ന് കടയുടമകൾ പറയുന്നു.

from money rss https://bit.ly/3cQfd0v
via IFTTT

ഐ.ടി. കമ്പനികൾക്ക് ഇളവ്; പുതിയ കമ്പനികൾക്കും പിന്തുണ

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐ.ടി. കമ്പനികൾക്ക് പിന്തുണയുമായി സർക്കാർ. വാടകയിൽ ഉൾപ്പെടെയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. സംസ്ഥാനസർക്കാരിനു കീഴിലുള്ള ഐ.ടി. പാർക്കുകളിലെ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് പ്രയോജനം ലഭിക്കുക. കേരള ഐ.ടി. പാർക്ക് സി.ഇ.ഒ.യും ജി-ടെക്കും (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളവുകൾ ഇങ്ങനെ • 10, 000 ചതുരശ്രയടിവരെ സ്ഥലമെടുത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസങ്ങളിൽ വാടക ഒഴിവാക്കി. • ഐ.ടി. പാർക്കുകളിലെ ഇൻക്യുബേഷൻ സെന്ററുകൾക്കും ഇക്കാലയളവിൽ വാടകയില്ല. • 10, 000 ചതുരശ്രയടിയിൽ കൂടുതൽ സ്ഥലമെടുത്തിരിക്കുന്ന കമ്പനികൾക്കു വാടകയിൽ മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചു. പെനാൽറ്റിയും സർചാർജും ഈടാക്കില്ല. • ഐ.ടി. പാർക്കുകളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കും മൂന്നുമാസത്തേക്ക് വാടക ഒഴിവാക്കി. • വാർഷികവാടകവർധനയുണ്ടാകില്ല. 2019-20 സാമ്പത്തികവർഷത്തെ വാടകതന്നെ അടച്ചാൽ മതി. • ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടകയ്ക്ക് സർചാർജില്ല. • ലോക്ഡൗൺമൂലം പാർക്കുകളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ഇതിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് എത്തിക്കും. • ഐ.ടി. പാർക്കുകളിൽ ഭൂമി ദീർഘകാല പാട്ടത്തിനെടുത്തവർക്ക് കെട്ടിടം പൂർത്തിയാക്കാനും പ്രവർത്തനം തുടങ്ങാനും ആറുമാസംകൂടി നൽകും. ഇക്കാലയളവിലെ പെനാൽറ്റിയിൽ ഇളവുനൽകും. പുതിയ കമ്പനികൾക്ക് സർക്കാർ ഐ.ടി. പാർക്കുകളിൽ 2021 മാർച്ച് 31നകം പ്രവർത്തനം തുടങ്ങുന്ന ഐ.ടി., ഐ.ടി. ഇതര കമ്പനികൾക്ക് ആദ്യ മൂന്നുമാസങ്ങളിൽ വാടക ഒഴിവാക്കിനൽകും.

from money rss https://bit.ly/2SfF8Xo
via IFTTT

Poomuthole Neeyerinja Lyrics : Joseph Malayalam Movie Song

Movie: Joseph
Year: 2018
Singer: Vijay Yesudas
Lyrics: Ajeesh Dasan
Music: Ranjin Raj
Actor: Joju George
Actress: Aathmiya Rajan, Madhuri Braganza, Malavika Menon


Poomuthole neeyerinja
Vazhiyil njan mazhayaayi peythedi...
Aariraaram idaralle
Manimuthe kanmani...

Maarathurakkaninnolam
Thanalellam veyilaayi kondede...
Maanatholam mazhavillaay
Valarenam en mani...

Aazhithiramaala pole
Kaathu ninneyelkkaam
Peelicheruthooval veeshi
Kaattilaadi neengam

Kaniye iniyen
Kanavithalaay nee vaa...
Nidhiye madiyil
Puthumalaraay vaa...vaa...

Poomuthole neeyerinja
Vazhiyil njan mazhayaayi peythedi...
Aariraaram idaralle
Manimuthe kanmani...

Aarum kaana mettile..
Thinkal neyyum koottile
Eenakkuyil paadum paattin
Thaalam pakaraam...

Perumanipoovile..
Thenozhukum novine..
Omalchiri noorum neerthi
Maarathothukkaam...

Snehakaliyodameri nin
Theerathennum kaavalaay
Mohakothivaakku thooki nin
Charathennum omalaay
Ennenum kanne nin koottaay
Nenjil punjirithookunna
Ponnomal poovurangu

Poomuthole neeyerinja
Vazhiyil njan mazhayaayi peythedi...
Aariraaram idaralle
Manimuthe kanmani...

Maarathurakkaninnolam
Thanalellam veyilaayi kondede...
Maanatholam mazhavillaay
Valarenam en mani...

Aazhithiramaala pole
Kaathu ninneyelkkaam
Peelicheruthooval veeshi
Kaattilaadi neengam

Kaniye iniyen
Kanavithalaay nee vaa...
Nidhiye madiyil
Puthumalaraay vaa...vaa...


* This article was originally published here

ഫണ്ടുകമ്പനികള്‍ക്ക് ആശ്വാസം: സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മ്യൂച്വൽ ഫണ്ട് വിപണിയിലെ പണലഭ്യത പ്രശ്നം പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് ഉണർവേകി. സെൻസെക്സ് 415.86 പോയന്റ് നേട്ടത്തിൽ 31,743.08ലും നിഫ്റ്റി 127.90 പോയന്റ് നഷ്ടത്തിൽ 9282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1076 ഓഹരികൾ നഷ്ടത്തിലുമാണ്. 180 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എംആൻഡ്എം, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2KBQBwj
via IFTTT

ബി.ആര്‍ ഷെട്ടി: ശതകോടീശ്വരനായുള്ള അമ്പരപ്പിക്കുന്ന വളര്‍ച്ചയും അവിശ്വസനീയമായ വീഴ്ചയും

കടബാധ്യത തീർക്കാനായി ഗൾഫിലെത്തി വൻ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളർന്ന ബി.ആർ ഷെട്ടി ഇതാ വീണ്ടും കടക്കെണിയിലകപ്പെട്ടിരിക്കുന്നു. എൻ.എം.സി ഹെൽത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് ഏറ്റവും ഒടുവിൽ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ തീരുമാനം. വിവിധ ബാങ്കുകൾക്ക് ബി.ആർ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഒരു വൻവ്യവസായിയിയുടെകൂടി വൻവീഴ്ചയുടെ അറിയാക്കഥകൾ പുറത്തുകൊണ്ടുവന്നത്. ബി.ആർ ഷെട്ടി ഇടപെട്ടിട്ടുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കുമേലെല്ലാം ഉടനെ നിയന്ത്രണങ്ങൾവരും. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സർവീസുകൾ തുടങ്ങിയാൽ ഉടനെ യുഎഇയിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 70കളുടെ തുടക്കത്തിൽ കീശയിൽ 500 രൂപയുമായി ബാവഗത്തു രഘുറാം ഷെട്ടിയെന്ന ബിആർ ഷെട്ടി ദുബായിയിലെത്തിയതാണ്. ഫാർമസി ബിരുദമാണ് കൈമുതലായുണ്ടായിരുന്നത്. ഗൾഫിലെത്തിയ ആദ്യകാലത്ത് മെഡിക്കൽ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടർന്നാണ് ന്യൂ മെഡിക്കൽ ഹെൽത്ത് കെയർ (എൻഎംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളർച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകൾ എൻഎംസിക്കുണ്ട്. 1980കളിലാണ് യുഎഇ എക്സ്ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാൻ ഗൾഫിലെ മലയാളികളിൽ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പൻ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് വളർന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്. ഷെട്ടിയുടെ എൻഎംസി നിയോ ഫാർമ ലണ്ടൻ സ്റ്റോക്ക് എസ്ക്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ 2012ൽ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയിൽ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയർത്തി. 420 കോടി ഡോളറായിരുന്നു 2008ലെ ഫോബ്സിന്റെ വിലയിരുത്തൽ പ്രകാരം ഷെട്ടിയുടെ സമ്പത്ത്. 2019ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്. മഡി വാട്ടേഴ്സ്-എന്ന അമേരിക്കൻ മാർക്കറ്റ് റിസർച്ച് സ്ഥാപനം എംഎൻസിയുടെ സാമ്പത്തിക ക്രമക്കേടുകൾ സമ്പന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇതോടെ എംഎൻഎസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകൾക്കൊടുവിൽ എൻഎംസിയുടെ ഡയറക്ടർ ആൻഡ് നോൺ എക്സിക്യുട്ടീവ് ചെയർമാൻ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു. അതുകൊണ്ടൊന്നും തീർന്നില്ല ഷെട്ടിയുടെ പ്രശ്നങ്ങൾ. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോൾ. അബുദാബി കൊമേഴ്സ്യൽ ബാങ്കിന് 96.3 കോടി ഡോളർ, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളർ, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളർ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന് 25 കോടി ഡോളർ, ബാർക്ലെയ്സ് ബാങ്കിന് 14.6 കോടി ഡോളർ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകൾ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എൻഎംസിയുടെ വ്യാപാരം ഫെബ്രവരിയിൽ സസ്പെൻഡ് ചെയ്തു. നവംബറിൽ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഓഹരിവിലയിലുണ്ടായ ഇടിവ് 60ശതമാനമാണ്. ഉഡുപ്പിമുതൽ ബുർജ് ഖലീഫവരെയുള്ള വളർച്ച ഉഡുപ്പിയിലെ കാപ്പുവിൽ 1942ലാണ് ബാവഗുതു രഘുറാം ഷെട്ടിയെന്ന ബിആർ ഷെട്ടിയുടെ ജനനം. ജൻ സംഘിന്റെ സ്ഥാനാർഥിയായി ഉഡുപ്പി നഗരസഭ കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ റെപ്രസെന്ററ്റീവായി 1973ൽ അബുദാബിയലെത്തി. 1975ൽ ന്യൂമെഡിക്കൽ സെന്റർ-ക്ലിനിക്ക് തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു അവിടത്തെ ആദ്യ ഡോക്ടർ. 1980ൽ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ യുഎഇ എക്സ്ചേഞ്ച് തുടങ്ങി. 1981ൽ എൻഎംസിയുടെ പ്രവർത്തനം യുഎഇലെമ്പാടും കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. 2003ൽ മരുന്നു നിർമാണക്കമ്പനിയായ നിയോ ഫാർമയ്ക്ക് അബുദാബിയിൽ തുടക്കമിട്ടു. 2005ൽ അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഷെട്ടിക്കുലഭിച്ചു. 2010ൽ ദുബായിയിലെ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ അദ്ദേഹം സ്വന്തമാക്കി. 2012 എൻഎംസി ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് 187 മില്യൺ ഡോളർ നേടി. 2017ൽ 1000 കോടി രൂപ മുടക്കി മഹാഭാരത-സിനിമ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. 2019ൽ എൻഎംസി ഹെൽത്തിനെതിരെ മഡി വാട്ടേഴ്സ് ആരോപണ റിപ്പോർട്ടുകൾ പുറത്തുവിട്ടു. 2020ൽ ഷെട്ടി എൻഎംസി ഹെൽത്ത് കെയറിന്റെ ചെയർമാൻ ്സ്ഥാനത്തുനിന്നും ട്രാവലക്സിന്റെ ബോർഡിൽനിന്നും രാജിവെയ്ക്കുന്നു. ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം സസ്പെന്റു ചെയ്യുന്നതും തുടർന്നാണ്. 2020 ഏപ്രിലിൽ വ്യക്തിപരമായ കാരണങ്ങളാൽ ഷെട്ടി ഇന്ത്യയിലെത്തി. വ്യമയാന നിയന്ത്രണങ്ങൾ നീക്കിയാൽ യുഎഇയിലേയ്ക്ക് തിരിച്ചുപോകുമെന്ന് അദ്ദേഹം പറയുന്നു.

from money rss https://bit.ly/2KF8cU2
via IFTTT

ബാങ്ക് ഇടപാട്: തട്ടിപ്പില്‍നിന്ന് ലക്ഷപ്പെടാനുള്ള വഴികള്‍ വിശദീകരിച്ച് എസ്ബിഐ

കോവിഡ് കാലത്ത് ഓൺലൈൻ ബാങ്കിങ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ ശ്രദ്ധിക്കേണ്ടകാര്യങ്ങളുമായി എസ്ബിഐ. അക്കൗണ്ട് ഉടമകൾക്ക് അയച്ച ഇ-മെയിലിലാണ് ഈ കാര്യങ്ങൾ വിശദമാക്കിയിട്ടുള്ളത്. ഒടിപി, ബാങ്ക് വിവരങ്ങൾ, ഇഎംഐ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുവരുന്ന എസ്എംഎസിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. തട്ടിപ്പ് പദ്ധതികളെക്കുറിച്ചോ, വൻതുക സമ്മാനമായി ലഭിച്ചെന്നതിനെക്കുറിച്ചോ വരുന്ന എസ്എംഎസുകൾ, ഇ-മെയിലുകൾ, ഫോൺ കോൾ എന്നിവ അവഗണിക്കുക.ജോലി വാഗ്ദാനം ചെയ്തും ഇത്തരം ഇ-മെയിലുകളും മറ്റും ലഭിച്ചേക്കാം. ബാങ്കുമായി ബന്ധപ്പെട്ട പാസ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക. വ്യക്തിവിവരങ്ങളോ, പാസ് വേഡോ, ഒടിപിയോ ആവശ്യപ്പെട്ട് എസ്ബിഐയോ ബാങ്കിന്റെ പ്രതിനിധികളോ ഇ-മെയിൽ, എസ്എംഎസ് എന്നിവ അയയ്ക്കാറില്ല. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളുംമറ്റും എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നുമാത്രം ശേഖരിക്കുക. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ഇത്തരം വിവരങ്ങൾ ശേഖരിക്കരുത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ അടുത്തുള്ള ശാഖയിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക. The key to safe banking is vigilance. SBI has laid out six important protocols that our customers must follow in order to safeguard their personal information from fraudsters. Be Safe. Bank Safe.#SBI #StateBankOfIndia #BeSafe #BankSafe #SafetyTips pic.twitter.com/3ofVr9v25y — State Bank of India (@TheOfficialSBI) April 23, 2020

from money rss https://bit.ly/2W0jxDF
via IFTTT