121

Powered By Blogger

Wednesday 10 June 2020

ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപവുമായി എട്ടാമത്തെ സ്ഥാപനം: 150 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിലേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിഡി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നിലവിൽ ഏഴുസ്ഥാപനങ്ങൾമൊത്തം 97,885.65 കോടി(13 ബില്യൺ ഡോളർ)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിഡികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസിൽനിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസിൽ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്. ഉബർ, എയർബിഎൻബി, സർവെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി. ജിയോയിൽ ഇവർ 150 ബില്യൺ ഡോളർ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ആഗോള നിക്ഷേപ സ്ഥാപനങ്ങളിൽനിന്നും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇത്രയുംതുകയുടെ നിക്ഷേപം സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്. US private equity firm TPG Capital looks to invest up to $1.5 billion in Jio Platforms

from money rss https://bit.ly/2MOWx6s
via IFTTT

കോവിഡ് ചികിത്സ: ക്ലെയിംചെയ്യുന്ന തുകയില്‍ 25% കുറവുവരുത്താന്‍ കമ്പനികള്‍

കോവിഡ് ചികിത്സയ്ക്കുള്ള ഇൻഷുറൻസ് ക്ലെയിമിൽ 25ശതമാനത്തോളം കിഴിച്ചുള്ളതുകയാകും കമ്പനികൾ നൽകുക. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യാത്ത വസ്തുക്കളും ഉപകരണങ്ങളും കോവിഡ് ചികിത്സയുടെ ഭാഗമായതിനാലാണിത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ എണ്ണവും വിലയും വൻതോതിൽ വർധിക്കുന്നത് ചികിത്സ ചെലവേറിയതാക്കിയിട്ടുണ്ട്. 50,000 രൂപമുതൽ ഒരു ലക്ഷംരൂപവരെയുള്ള ചെലവ് ഒരു ലക്ഷം രൂപമുതൽ രണ്ടുലക്ഷരൂപവരെ ഉയർന്നതായി ഇൻഷുറൻസ് കമ്പനികൾ പറയുന്നു. വൻകിട ആശുപത്രികളിൽ ആറുലക്ഷംരൂപവരെയാണ് ഈടാക്കുന്നത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കർ ഇതര വസ്തുക്കൾ പരിരക്ഷയ്ക്കുകീഴിൽവരില്ലെന്നാണ് കമ്പനികളുടെ നിലപാട്. കോവിഡ് വ്യാപനംതടയാൻ ഉപയോഗിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ പിപിഇ കിറ്റ്, പ്രത്യേക ഗ്ലൗസുകൾ, ഗ്ലാസ് കവചങ്ങൾ, എൻ-95 മാസ്ക് ഇവയെല്ലാം മറ്റ് ഉപഭോഗവസ്തുക്കളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണമാത്രം ഉപയോഗിക്കുന്നവയായതിനാൽ വൻതുകയാണ് ഇവയ്ക്കുമാത്രംചെലവുവരുന്നത്. പിപിഇ കിറ്റുകളുടെ വിലയോടൊപ്പം ടിഷ്യു പേപ്പർ, ക്രേപ്പ് ബാൻഡേജ്, ഗൗൺ, പാദരക്ഷ കവറുകൾ എന്നിവയുടെയെല്ലാം ചെലവ് ആശുപത്രി ബില്ലിലുണ്ടാകുമെങ്കിലും ഇയൊന്നും ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല. അതുകൊണ്ടാണ് മൊത്തം ബില്ലിൽ 25ശതമാനത്തോളം കുറച്ചുള്ളതുകയാകും നൽകുകയെന്ന് കമ്പനികൾ പറയുന്നത്. കേരളത്തിൽ കോവിഡ് ചികിത്സ സൗജന്യമായാണ് സർക്കാർ നൽകുന്നതെങ്കിലും മറ്റുസംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത്. Insurer may not pay 25% of covid hospital bill

from money rss https://bit.ly/2AgB7fT
via IFTTT

സെന്‍സെക്‌സില്‍ 189 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 189 പോയന്റ് നഷ്ടത്തിൽ 34507ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10094ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 583 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, എസ്ബിഐ, നെസ് ലെ, ബജാജ് ഓട്ടോ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഗെയിൽ, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ടിസിഎസ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, റിലയൻസ്, എൻടിപിസി, ഇൻഫോസിസ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2XOkjFQ
via IFTTT

അഞ്ചാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74 രൂപയായി. ഡീസലിനാകട്ടെ 73.40 രൂപയും. ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോൾ തിരുവനന്തപുരത്ത് വാഹനത്തിൽ നിറയ്ക്കുമ്പോൾ വ്യാഴാഴ്ച നൽകേണ്ടിവരുന്നത് 75.72 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 69.85 രൂപയും. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. ഇപ്പോൾ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറിൽനിന്ന് 41 ഡോളറിലെത്തിയെന്നപേരിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗൺ പിൻവലിച്ച് വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെയാണ് നിർത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിർണയം പുനഃസ്ഥാപിച്ചത്. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയരാനാണ് സാധ്യത. Petrol, Diesel Prices Hiked For Fifth Day In A Row

from money rss https://bit.ly/2Ymi0sx
via IFTTT

നിഫ്റ്റി 10,100ന് മുകളില്‍: സെന്‍സെക്‌സ് 290 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,100ന് മുകളിലെത്തി. സെൻസെക്സ് 290.36 പോയന്റ് ഉയർന്ന് 34247.05ലും നിഫ്റ്റി 69.50 പോയന്റ് നേട്ടത്തിൽ 10116.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1503 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1005 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ശ്രീ സിമെന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ഗെയിൽ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക 3.5ശതമാനം ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. Nifty ends above 10,100, Sensex up 290 pts

from money rss https://bit.ly/3f98Hmz
via IFTTT

രണ്ടുവര്‍ഷംകൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 1000ശതമാനത്തിലേറെ നേട്ടം

കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലൊന്നും ഈ ഓഹരിക്ക് തടസ്സമായില്ല. രണ്ടുവർഷംകൊണ്ട് നിക്ഷേപകർക്ക് നൽകിയത് 1000ശതമാനത്തിലേറെ ആദായം. അദാനി ഗ്രീൻ എനർജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയുടെ കരാർകൂടി ലഭിച്ചതോടെ കോവിഡ് കാലത്തും ഓഹരി വില കുതിച്ചു. 8000 മെഗാവാട്ടിന്റെ പ്ലാന്റ് നിർമിക്കുന്നതിനാണ് പൊതുമേഖസ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ അദാനി ഗ്രീൻ എനർജിക്ക് 45,000 കോടി രൂപയുടെ കരാർ നൽകിയത്. തുടക്കത്തിൽ 29.40 രൂപയായിരുന്ന ഓഹരിയുടെ വില എക്കാലത്തെയും ഉയർന്ന നിലവാരമായ 328.35 നിലവാരത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. പുതിയ കരാർ ലഭിച്ചതോടെ രണ്ടു വ്യാപാര ദിനങ്ങിളിലായി ഓഹരിവില അപ്പർ സർക്യൂട്ട് ഭേദിക്കുകയും ചെയ്തു. 2021ൽ 1,300 മെഗാവാട്ടിന്റെ പദ്ധതി പൂർത്തിയാക്കാനാണ് അദാനി ഗ്രീൻ എനർജി ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷം 1,100-1,500 മെഗാവാട്ടിന്റെ വിൻഡ്, സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിനായി 10,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. ഓഹരി വില കുതിച്ചതോടെ അദാനി ഗ്രീൻ എനർജിയുടെ വിപണമൂല്യം 44,450 കോടിയായി ഉയർന്നു. 2020 മാർച്ച് പാദത്തിൽ 55.64 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞവർഷം ഇതേപാദത്തിൽ 94.08 കോടിരൂപ നഷ്ടമുണ്ടാക്കിയസ്ഥാനത്താണിത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അദാനി എന്റർപ്രൈസസിന്റെ ഭാഗമായിരുന്നു. 2018 ജൂൺ 18നാണ് മറ്റൊരുകമ്പനിയായിമാറി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. കമ്മോഡിറ്റി ട്രേഡിങ് ബിസിനസിനായി ഗൗതം അദാനിയാണ് അഹമ്മദാബാദ് ആസ്ഥാനമായി അദാനി ഗ്രൂപ്പ് സ്ഥാപിച്ചത്. ഊർജം, കാർഷികം, ലോജിസ്റ്റിക്സ്, റിലയൽ എസ്റ്റേറ്റ്, ധനകാര്യം, വ്യോമയാനം, പ്രതിരോധം തുടങ്ങി നിരവധിമേഖലകളിലേയ്ക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് പിന്നീടാണ്. മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്.കഴിഞ്ഞകാലത്തെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലായതിനാൽ അദാനി ഗ്രീൻ എനർജിയുടെ ഓഹരിയിൽ കരുതലോടെവേണം നിക്ഷേപിക്കാൻ. ഓഹരിയിൽ നിക്ഷേപിക്കുന്നതിനുള്ള ശുപാർശയായി ഇതിനെ കരുതേണ്ടതില്ല.

from money rss https://bit.ly/37i56Qi
via IFTTT

ഡല്‍ഹിക്കാര്‍ക്ക് മാത്രം ഡല്‍ഹിയിൽ ചികിത്സയെന്ന കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ലെഫ്.ഗവര്‍ണര്‍ തള്ളി

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ - സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും - ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമേ നല്‍കൂ എന്ന വിവാദതീരുമാനം ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കി. ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ക്ക് ലെഫ്.ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയിലെ ആശുപത്രികളില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കുമെന്ന് ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ മാത്രം ടെസ്റ്റുകള്‍ക്ക് വിധേയരാക്കുക എന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനവും ലെഫ്.ഗവര്‍ണര്‍ തള്ളി. രോഗലക്ഷണങ്ങളില്ലാത്തവരും എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായവരേയും ടെസ്റ്റിന് വിധേയരാക്കും. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമാണ് ആരോഗ്യരക്ഷയ്ക്കുള്ള അവകാശമെന്ന് സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ക്ലിനിക്കുകളുമടക്കമുള്ള ഒരു ചികിത്സാ കേന്ദ്രവും രോഗികളോട് വിവേചനം കാണിക്കാന്‍ പാടില്ലെന്നും ലെഫ്.ഗവര്‍ണര്‍ വ്യക്തമാക്കി.



രോഗികള്‍ക്ക് മതിയായ കിടക്കയില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ എന്ന വിവാദ തീരുമാനം കെജ്രിവാള്‍ സര്‍ക്കാര്‍ എടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രികളില്‍ മാത്രം പുറത്തുനിന്നുള്ളവര്‍ക്ക് ചികിത്സ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ വലിയ തോതിലുള്ള വരവ് മൂലം ഡല്‍ഹിയിലെ ഹോസ്പിറ്റലുകള്‍ നിറയുമെന്ന ചിന്തയിലാണ് അതിര്‍ത്തികള്‍ അടച്ചതെന്നും ഇത് ഉടന്‍ തുറക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ 1000ലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 28936 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 812 പേര്‍ മരിച്ചു. 10999 പേര്‍ക്ക് രോഗം ഭേദമായി. 17125 പേര്‍ ചികിത്സയില്‍ തുടരുന്നു. ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായോ എന്ന് നാളെ ചേരുന്ന യോഗം പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് പറഞ്ഞിരുന്നു. 



* This article was originally published here

സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി

സ്വർണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. ആഗോള വിപണിയിൽ ബുധനാഴ്ച വിലയിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,715.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കിന്റെ യോഗംനടക്കുന്നതിനാൽ അതിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ. ദേശീയ വിപണിയിലാകട്ടെ വിലകുറയുകയാണ് ചെയ്തത്. എംസിഎക്സിൽ 10 ഗ്രാമിന് 46,570 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2zkioiV
via IFTTT