121

Powered By Blogger

Tuesday 14 September 2021

കരുതലോടെ വിപണി: സെൻസെക്‌സിലും നിഫ്റ്റിയിലും നേരിയനേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 49 പോയന്റ് ഉയർന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടൈറ്റാൻ, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിഡ്, സ്മോൾ ക്യാപുകളിൽ നേട്ടംതുടരുകയാണ്. ഇരുസൂചികകളും 0.40ശതമാനത്തോളം ഉയർന്നു. നിഫ്റ്റി മീഡിയ, റിലയാൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകളുംനേട്ടത്തിലാണ്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾമാത്രമാണ് നഷ്ടത്തിൽ.

from money rss https://bit.ly/3lou9Jc
via IFTTT

ഫ്ളാറ്റ് നിർമാണം വൈകി; നഷ്ടപരിഹാരം 4.5 കോടി രൂപ

തിരുവനന്തപുരം: കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി ഫ്ളാറ്റ് നൽകാത്ത നിർമാണ കമ്പനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക വിഷമത്തിന് അഞ്ചുലക്ഷം രൂപയും കേസ് ചെലവിന് പതിനായിരം രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഫ്ളാറ്റ് നിർമാണ കമ്പനിയായ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റാണ് വസ്ത്ര വ്യാപാരിയായ പാർഥാസ് ഉടമ അഭിഷേക് അർജുന് നഷ്ടപരിഹാരം നൽകേണ്ടത്. കവടിയാർ ഗോൾഫ് ലിങ്ക്സിന് സമീപം ജി.ഐ.ഇ. ഗ്രാൻഡ് അസ്റ്റീരിയ എന്ന പേരിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റിനായി അഭിഷേക് 2,63,86,000 രൂപ നൽകിയിരുന്നു. കരാർ ഒപ്പിട്ട് 33 മാസത്തിനകം ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു നിർമാണ കമ്പനിയുമായി ഉണ്ടായിരുന്ന കരാർ. അഞ്ച് വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് കൈമാറാത്തതിനാൽ പണം മടക്കി ചോദിച്ചെങ്കിലും അതുനൽകാനും കമ്പനി തയ്യാറായില്ല. നൽകിയ തുകയ്ക്കുള്ള പലിശയ്ക്കാണ് 4.5 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. തുടർന്ന് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നൽകിയ പരാതിയിലാണ് ഉത്തരവ്.

from money rss https://bit.ly/395WX3p
via IFTTT

എസ്.ഐ.പി. വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വൻവർധന

മുംബൈ: രാജ്യത്ത് സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിങ് (എസ്.ഐ.പി.) വഴി മ്യൂച്വൽ ഫണ്ടിലുള്ള നിക്ഷേപം കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നുമാസം 20 ലക്ഷത്തിലധികം പുതിയ എസ്.ഐ.പി. അക്കൗണ്ടുകളാണ് തുറന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റിൽ മാത്രം 24.9 ലക്ഷം പുതിയ അക്കൗണ്ടുകൾ തുറന്നു. ദീർഘകാല ശരാശരിയുടെ രണ്ടര ഇരട്ടിയാണിത്. രാജ്യത്ത് നിലവിൽ എസ്.ഐ.പി. വഴിയുള്ള മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ 4.3 കോടിയിലെത്തിയിട്ടുണ്ട്. 12 മാസത്തിനിടെ മാത്രം ഒരു കോടി പുതിയ അക്കൗണ്ടുകൾ രജിസ്റ്റർചെയ്തു. ആകെയുള്ളതിന്റെ 25 ശതമാനത്തോളം വരുമിത്. എസ്.ഐ.പി. അക്കൗണ്ടുകൾ വഴി കൈകാര്യംചെയ്യുന്ന ആസ്തി 5.3 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ മ്യൂച്വൽഫണ്ട് ആസ്തികളുടെ 14.4 ശമതാനമാണിത്. അതേസമയം, എസ്.ഐ.പി.യിലെ ശരാശരി നിക്ഷേപം മുൻവർഷത്തെ 2,355 രൂപയിൽനിന്ന് 2,294 രൂപയായി കുറഞ്ഞു.

from money rss https://bit.ly/3AcZQLH
via IFTTT

മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ കുതിച്ചു: സെൻസെക്‌സ് നേരിയനേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിർത്താനായില്ലെങ്കിലും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 69 പോയന്റ് ഉയർന്ന് 58,247.09ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തിൽ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളിൽനിന്നുള്ള സമ്മിശ്ര പ്രതികരണം വിപണിയിലെ നേട്ടംപരിമിതമാക്കി. ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ദിനവ്യാപാരത്തിനിടെ പതിവുപോലെ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് ഉയരംതൊട്ടു. ബിഎസ്ഇ മിഡ്ക്യാപ് 1.09ശതമാനവും സ്മോൾ ക്യാപ് 0.63ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3lqn36M
via IFTTT

സഹസ്ഥാപകൻ ഗൗരവ് ഗുപ്ത സൊമാറ്റോ വിട്ടു

പ്രമുഖ ഫുഡ് ടെക് പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനും ഉന്നത ഉദ്യോഗസ്ഥനുമായ ഗൗരവ് ഗുപ്ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗുപ്തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ ഓഹരി വില അഞ്ചുശതമാനം താഴ്ന്ന് 136.20 രൂപ നിലവാരത്തിലെത്തി. 2015ൽ കമ്പനിയിൽ ചേർന്ന ഗുപ്ത 2018ൽ ചീഫ് ഓപറേറ്റിങ് ഓഫീസറായി. 2019ൽ സഹസ്ഥാപകനുമായി. പ്രാരംഭ ഓഹരി വില്പനയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് നേതൃത്വംനൽകിയത് ഗുപ്തയാണ്. പലചരക്ക്, ആരോഗ്യ ഉത്പന്ന വിതരണമേഖലകളിൽനിന്ന് പിന്മാറുകയാണെന്ന് കമ്പനി വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കമ്പനിയുടെ പ്രവർത്തനം വിദേശത്തേക്കുൾപ്പടെ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയും നടന്നില്ല. Thank you @grvgpta – the last 6 years have been amazing and we have come very far. Theres so much of our journey still ahead of us, and I am thankful that we have a great team and leadership to carry us forward.https://bit.ly/394mnOC — Deepinder Goyal (@deepigoyal) September 14, 2021

from money rss https://bit.ly/3tCFvwR
via IFTTT