121

Powered By Blogger

Tuesday 20 January 2015

സംസ്‌ഥാന സ്‌കൂള്‍ കലോത്സവം: 2016ല്‍ എറണാകുളം വേദിയാകും









Story Dated: Tuesday, January 20, 2015 09:03



mangalam malayalam online newspaper

കോഴിക്കോട്‌: അടുത്ത വര്‍ഷത്തെ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ എറണാകുളം വേദിയാകും. ഇത്തവണത്തെ കലോത്സവ വേദിയായി എറണാകുളത്തെ മുമ്പ്‌ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെട്രോ റെയിലിന്റെ പണി ജില്ലയില്‍ പുരോഗമിക്കുന്നതിനാല്‍ വേദി കോഴിക്കോട്ടേക്ക്‌ മാറ്റുകയായിരുന്നു. ഈ വര്‍ഷത്തെ കലോത്സവം നാളെ അവസാനിക്കും.










from kerala news edited

via IFTTT

റോഡ്‌ ഷോ വൈകി: കെജ്രിവാളിന്‌ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല









Story Dated: Tuesday, January 20, 2015 08:47



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടത്തിയ റോഡ്‌ ഷോ വൈകിയതിനാല്‍ ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാളിന്‌ ചൊവ്വാഴ്‌ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. രാവിലെ പത്തിന്‌ വാത്മീകി സദനില്‍നിന്ന്‌ ആരംഭിച്ച റോഡ്‌ ഷോ വൈകിട്ട്‌ മൂന്നിന്‌ ജാംനഗര്‍ ഹൗസില്‍ എത്തിച്ചേരുമെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ പ്രതീക്ഷിച്ച സമയത്തിനേക്കാള്‍ റോഡ്‌ ഷോ വൈകിയതിനാല്‍ കെജ്രിവാളിന്‌ കളക്‌ട്രേറ്റില്‍ നിശ്‌ചിത സമയത്ത്‌ എത്താന്‍ സാധിച്ചില്ല. നാമനിര്‍ദ്ദേശ പത്രിക ബുധനാഴ്‌ച സമര്‍പ്പിക്കുമെന്ന്‌ കെജ്രിവാള്‍ വ്യക്‌തമാക്കി.


അതേസമയം കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം ശക്‌തമാകുന്നു. ഡല്‍ഹി അധ്യക്ഷന്‍ സതീഷ്‌ ഉപാധ്യയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിന്‌ മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട്‌ പോലീസെത്തിയാണ്‌ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്‌.










from kerala news edited

via IFTTT

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ പിടിയില്‍











Story Dated: Tuesday, January 20, 2015 07:10


ആര്യനാട്‌: പതിനേഴുകാരിയെ പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ്‌ പിടിയില്‍. കോട്ടൂര്‍ കള്ളിയല്‍ പന്തലിച്ചി തടത്തരകത്ത്‌ വീട്ടില്‍ അനീഷി (21) നെയാണ്‌ ആര്യനാട്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്‌റ്റ് ചെയ്‌തത്‌. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനീഷ്‌ ഈഞ്ചപ്പുരി സ്വദേശിനി പെണ്‍കുട്ടിയെ കോട്ടൂര്‍ ലക്ഷ്‌മിപുരത്തിനടുത്ത്‌ വലിയ വിള എസ്‌റ്റേറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്‌.


അനീഷ്‌ പേഴുംമൂട്‌ ലക്ഷംവീട്‌ കോളനിയിലാണ്‌ വാടകയ്‌ക്ക് താമസിക്കുന്നത്‌. അടുത്ത സമയത്ത്‌ റബര്‍ മുറിച്ചുമാറ്റിയ എസ്‌റ്റേറ്റില്‍ വിജനവും കാട്‌ നിറഞ്ഞതുമായ പ്രദേശം ഏറെയാണ്‌. ഇവിടം അനാശാസ്യക്കാരുടെയും മദ്യപന്‍മാരുടെയും താവളമായി മാറിയിട്ടുണ്ട്‌.


എസ്‌റ്റേറ്റിനുള്ളില്‍ കടക്കാന്‍ വഴികളും ഏറെയുണ്ട്‌.സി.ഐക്ക്‌ പുറമെ സി.പി.ഒമാരായ ബിജുകമാര്‍, പ്രഭാത്‌കുമാര്‍, സജു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ ചികിത്സാ സഹായ നിധി വിതരണം ചെയ്‌തു











Story Dated: Tuesday, January 20, 2015 07:10


തിരുവനന്തപുരം: ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്റെ (ജനമൈത്രി) ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ നിധി വിതരണം ചെയ്‌തു. മണക്കാട്‌, ചാല, ടി.സി. 39/1708, കെ.ആര്‍.ഡബ്ല്യൂ.എ 31 ല്‍ കൃഷ്‌ണകുമാറിന്റെ ഒന്‍പതു വയസുള്ള മകള്‍ ഗായത്രിയുടെ ചികിത്സയ്‌ക്കായാണ്‌ ഫോര്‍ട്ട്‌ പോലീസിന്റെയും ജനമൈത്രി അംഗങ്ങളുടേയും നേതൃത്വത്തില്‍ പിരിച്ചെടുത്ത തുക കുട്ടിയുടെ രക്ഷിതാക്കള്‍ക്ക്‌ കൈമാറിയത്‌.


കൂലിവേലക്കാരനായ കുട്ടിയുടെ പിതാവിന്‌ കുട്ടിയുടെ ശസ്‌ത്രക്രിയയ്‌ക്ക് ആവിശ്യമായ പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ തദ്ദേശ വാസികളും ഫോര്‍ട്ട്‌ ജനമൈത്രീ പോലീസ്‌ സ്‌റ്റേഷനും റസിഡന്റ്‌സ് അംഗങ്ങളും വ്യക്‌തികളും ഉള്‍പ്പെടെ ധാരാളം പേര്‍ സഹായ ഹസ്‌തവുമായി എത്തിയത്‌. കുര്യാത്തി ആനന്ദമഠം ഓഡിറ്റോറിയത്തില്‍ നടന്ന ചികിത്സാ ധനസഹായ ഫണ്ട്‌ വിതരണം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ എച്ച്‌. വെങ്കിടേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.


ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ അജീതാബീഗം, ഫോര്‍ട്ട്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എ. അജിചന്ദ്രന്‍ നായര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ഷാജിമോന്‍, ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ (ജനമൈത്രി) കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ എ. ഗോപകുമാര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന ചടങ്ങില്‍ തിരുവനന്തപുരം നഗരസഭാ കേരളോത്സവത്തില്‍ കലാതിലകമായ കുര്യാത്തി സ്വദേശിനി ഗോപിക അഭിജിത്തിനെ ആദരിച്ചു.










from kerala news edited

via IFTTT

മൊബൈലില്‍ ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം യുവാവ്‌ പിടിയില്‍











Story Dated: Tuesday, January 20, 2015 07:10


ആര്യനാട്‌: പതിനാലുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 21 കാരന്‍ പോലീസ്‌ പിടിയിലായി. ആര്യനാട്‌ തോളൂര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ അഭിലാഷി(21)നെയാണ്‌ ആര്യനാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പെണ്‍കുട്ടിയോട്‌ സ്‌നേഹം നടിച്ച്‌ മൊബൈലില്‍ ഒരുമിച്ചുള്ള ഫോട്ടോ എടുത്തശേഷം ഇത്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണത്രേ ഉപദ്രവം തുടര്‍ന്നിരുന്നത്‌.


കഴിഞ്ഞ 16-ന്‌ നെടുമങ്ങാട്ട്‌ നിന്നും കെ.എസ്‌.ആര്‍.ടി.സി ബസില്‍ കൂട്ടിക്കൊണ്ടുപോകുംവഴിയും ഉപദ്രവിച്ചതായി പരാതിയുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തതായി ആര്യനാട്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

കോടതി പരിസരത്ത്‌ മദ്യപാനം: മുന്‍ മന്ത്രിയുടെ മകനും സുഹൃത്തും പിടിയില്‍











Story Dated: Tuesday, January 20, 2015 07:10


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കോടതി പരിസരത്തുവച്ച്‌ നാടന്‍ മദ്യം കഴിച്ച കേസില്‍ മുന്‍ മന്ത്രിയുടെ മകനും സുഹൃത്തും പിടിയിലായി. നെയ്യാറ്റിന്‍കര എം.എല്‍.എയും മന്ത്രിയുമായിരുന്ന വി.ജെ. തങ്കപ്പന്റെ മകനും കോണ്‍ഗ്രസ്‌ നേതാവുമായ അതിയന്നൂര്‍ തലയില്‍ ആറാലുംമൂട്‌ വട്ടവിളാകത്തുവീട്ടില്‍ ഷാജന്‍(41), പാറശാല, ഇഞ്ചിവിള കിഴക്കുംകര വീട്ടില്‍ മണികണ്‌ഠന്‍(32) എന്നിവരാണ്‌ പിടിയിലായത്‌.


ഇവര്‍ രണ്ടുപേരും ചേര്‍ന്ന്‌ കോടതിക്ക്‌ മുന്‍പിലുള്ള മുറിയിലിരുന്ന്‌ നാടന്‍ മദ്യം കഴിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. ഇത്‌ നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്‌ എസ്‌.ഐ: ശ്രീകുമാരന്‍നായരുടെ നേത്യത്വത്തിലുള്ള സംഘം മദ്യവുമായി പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ ചോദ്യം ചെയ്‌തു വരുന്നു.


നാടന്‍ ചാരായത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കരയിലും പരിസരത്തും വന്‍തോതില്‍ നാടന്‍ മദ്യം ഒഴുകുന്നു എന്ന പരാതി നില നില്‍ക്കെയാണ്‌ മദ്യവുമായി അറസ്‌റ്റ് നടന്നത്‌.










from kerala news edited

via IFTTT

ഹോം ഗാര്‍ഡുകളുടെ സര്‍വീസ്‌ കാലവധി 62 വയസാക്കി











Story Dated: Tuesday, January 20, 2015 07:10


തിരുവനന്തപുരം: ഹോംഗാര്‍ഡുകളുടെ സര്‍വീസ്‌ കാലാവധി 62 വയസുവരെയാക്കി ഉയര്‍ത്തിയതായി ഹോംഗാര്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഹോംഗാര്‍ഡുകളുടെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്‌ തടഞ്ഞുകൊണ്ടാണ്‌ മന്ത്രി രമേശ്‌ ചെന്നിത്തല ഈ തീരുമാനം എടുത്തതെന്ന്‌ ഹോംഗാര്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ഇതോടൊപ്പം ഹോംഗാര്‍ഡുകളുടെ വേതനം പ്രതിദിനം 400 രൂപ എന്നതില്‍ നിന്ന്‌ 500 രൂപയാക്കി ഉയര്‍ത്തണമെന്ന്‌ നാളെ നടക്കുന്ന ഹോംഗാര്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നാളെ കുമാരപുരം എ.ജെ. ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.


തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പൊതുസമ്മേളനം മന്ത്രി രമേശ്‌ ചെന്നിത്തലയും ഉദ്‌ഘാടനംചെയ്യും. സമ്മേളനത്തില്‍ വിവിധ രാഷ്‌ട്രീയ സാമുഹിക നേതാക്കള്‍ പങ്കെടുക്കും. ഹോംഗാര്‍ഡുകളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ചര്‍ച്ചചെയ്‌ത് പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.










from kerala news edited

via IFTTT

സ്വകാര്യ ബസ്‌ ജീവനക്കാരുടെ ചിറ്റമ്മനയം; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍











Story Dated: Tuesday, January 20, 2015 01:43


വൈക്കം : സ്വകാര്യ ബസ്‌ ജീവനക്കാരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം അതിരുവിടുന്നതായി വ്യാപകപരാതി. വൈക്കത്തുനിന്നും എറണാകുളം, പാലാ, കുമരകം ഭാഗങ്ങളിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളിലാണ്‌ ജീവനക്കാരുടെ അതിക്രമങ്ങള്‍. കണ്‍സഷന്‍ കാര്‍ഡുണ്ടെങ്കിലും സൗജന്യയാത്ര അനുവദിക്കുന്നില്ല. അനുവദിച്ചാല്‍ തന്നെ ഏറെ അസഭ്യവാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ കേള്‍ക്കേണ്ടി വരുന്നു. പെണ്‍കുട്ടികളാണ്‌ ഇതിന്‌ ഏറ്റവുമധികം ബലിയാടാകുന്നത്‌. വെച്ചൂരില്‍ നിന്നും വൈക്കത്തെ വിവിധ സ്‌ക്കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ മുതല്‍ സേ്‌റ്റാപ്പുകളില്‍ കാത്തുനിന്നാണ്‌ ബസുകളില്‍ കയറുന്നത്‌.


വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഒട്ടുമിക്ക സ്വകാര്യ ബസുകളും സേ്‌റ്റാപ്പില്‍ നിര്‍ത്താറില്ല. നിര്‍ത്തിയാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്‌ മുന്‍പുതന്നെ ബസ്‌ പുറപ്പെടുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ മിക്ക ദിവസങ്ങളിലും സേ്‌റ്റാപ്പുകളില്‍ വിദ്യാര്‍ത്ഥികളും ബസ്‌ ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിന്‌ ഇടയാക്കുന്നു. മാടപ്പള്ളി, മാരാംവീട്‌, വിയറ്റ്‌നാം, വളഞ്ഞമ്പലം, തോട്ടകം സ്‌ക്കൂള്‍ എന്നീ സേ്‌റ്റാപ്പുകളിലാണ്‌ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നത്‌. വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം കയറുന്ന പ്രധാന ഇടമായ തലയോലപ്പറമ്പില്‍ ജീവനക്കാരുടെ അതിക്രമങ്ങള്‍ നിരവധിയാണ്‌.


പോലീസ്‌ സേ്‌റ്റഷന്‌ മൂക്കിനുതാഴെയാണ്‌ ഇവരുടെ അഴിഞ്ഞാട്ടങ്ങള്‍. വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്‌ മുന്‍പുതന്നെ സ്വകാര്യ ലിമിറ്റഡ്‌ സേ്‌റ്റാപ്പ്‌ ബസുകള്‍ ബെല്ലടിച്ചു പോകുന്നത്‌ പതിവാണ്‌. പലപ്പോഴും വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ്‌ അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത്‌. ചിലദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സുരക്ഷിത യാത്രയൊരുക്കുവാന്‍ രക്ഷിതാക്കള്‍ തന്നെ രംഗത്തുവരുന്നുണ്ട്‌. എന്നിട്ടും പോലീസ്‌ അനങ്ങാറില്ല. ചില രക്ഷിതാക്കള്‍ ജീവനക്കാരുടെ അതിക്രമങ്ങളെക്കുറിച്ച്‌ ബസുടമകളോട്‌ പരാതിപ്പെടാറുണ്ട്‌.


എന്നാല്‍ ഉടമകളും ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികളോട്‌ ക്രൂരമായി പെരുമാറുന്ന ജീവനക്കാരെ നിലക്കുനിര്‍ത്തുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ.ഐ.എസ്‌.എഫ്‌ മണ്‌ഡലം പ്രസിഡന്റ്‌ പി.എസ്‌ അര്‍ജ്‌ജുന്‍, സെക്രട്ടറി ജോയല്‍ ജേക്കബ്‌ എന്നിവര്‍ പറഞ്ഞു.










from kerala news edited

via IFTTT

പോഷകാഹാരകുറവ്‌: കരിമന്‍കുന്ന്‌ ആദിവാസി കോളനിയില്‍ ശിശുമരിച്ചു











Story Dated: Tuesday, January 20, 2015 04:15


മണ്ണാര്‍ക്കാട്‌: പോഷകാഹാര കുറവുമൂലം തെങ്കര തത്തേങ്ങലം കരിമന്‍കുന്ന്‌ ആദിവാസി കോളനിയില്‍ ശിശുമരിച്ചു. കോളനിയിലെ രാജന്‍-റോജ ദമ്പതികളുടെ 51 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ്‌ മരിച്ചത്‌. കുട്ടി ജനിക്കുമ്പോള്‍ 900 ഗ്രാമായിരുന്നു തൂക്കം. നവംബര്‍ 29 ന്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. തൂക്കകുറവുള്ളതിനാല്‍ ഒരുമാസം ആശുപത്രിയില്‍ കിടന്നിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഇവരുടെ മറ്റൊരു കുഞ്ഞും തൂക്കകുറവ്‌ മൂലം മരിച്ചിരുന്നു.


കോളനിയില്‍ ഇതിനു മുമ്പും ശിശുമരണങ്ങള്‍ നടന്നിട്ടുണ്ട്‌. കേരളത്തില്‍ ജനിക്കുന്ന കുട്ടികളുടെ ശരാശരി തൂക്കം 2.900 കിലോഗ്രാമാണെന്നിരിക്കേയാണ്‌ കരിമന്‍കുന്ന്‌ കോളനിയില്‍ 900 ഗ്രാം തൂക്കവുമായി കുട്ടി ജനിച്ചത്‌. ഗര്‍ഭാശയത്തില്‍ കുട്ടിക്കാവശ്യമായ വളര്‍ച്ചയുണ്ടായിരുന്നില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞത്‌. അമ്മയുടെ പോഷാകാഹാരകുറവ്‌ മൂലമാണ്‌ കുട്ടിയുടെ മരണമുണ്ടായത്‌. കരിമന്‍കുന്ന്‌ ആദിവാസി കോളനിയില്‍ ഭക്ഷണത്തിന്റെ കുറവ്‌ അനുഭവിക്കുന്ന ആദിവാസി കുടുംബങ്ങളുമുണ്ട്‌.










from kerala news edited

via IFTTT

കുറ്റിപ്പുറത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു











Story Dated: Tuesday, January 20, 2015 09:02


mangalam malayalam online newspaper

കുറ്റിപ്പുറം: കുറ്റിപ്പുറത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. തവനൂര്‍ വെള്ളാഞ്ചേരി സ്വദേശി കോട്ടകാട്ടില്‍ സെയ്‌തുഹാജി (51) ആണു മരിച്ചത്‌. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ മൂടാലിലാണ്‌ അപകടം ഉണ്ടായത്‌. ഇന്നലെ ഉച്ചയ്‌ക്ക് 2.30നാണ്‌ അപകടം. കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറിയും കുറ്റിപ്പുറം ഭാഗത്തേക്ക്‌ വരികയുമായിരുന്ന കാറുമാണ്‌ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ്‌ സെയ്‌തുഹാജിയെ പുറത്തെടുത്ത്‌. ഉടനെ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം പോലീസ്‌ സ്‌ഥലത്തെത്തിയാണ്‌ ഗതാഗതം പുന:സ്‌ഥാപിച്ചത്‌.










from kerala news edited

via IFTTT