121

Powered By Blogger

Saturday 14 August 2021

സൂചികകളെ അവരുടെ വഴിക്കുവിടാം: കരുത്തുറ്റ ഓഹരികൾ തേടിപ്പിടിക്കാം

ആഭ്യന്തര-വിദേശ നിക്ഷേപകരുടെ ഇടപെടൽ രണ്ടാമത്തെ ആഴ്ചയിലിലും സൂചികകളിൽ മികച്ചനേട്ടത്തിന് നിമിത്തമായി. ആഗോള കാരണങ്ങളും സാമ്പത്തിക സൂചികങ്ങളും വിപണിയെ റെക്കോഡ് ഉയരംകീഴടക്കാൻ സഹായിച്ചു. ഇതോടെ സെൻസെക്സ് 55,487 പോയന്റ് അനായാസം കീഴടക്കി. നിഫ്റ്റിയാകട്ടെ 16,543ലുമെത്തി. പോയ ആഴ്ചയിലെ കണക്കുപരിശോധിക്കുകയാണെങ്കിൽ സെൻസെക്സിലുണ്ടായ നേട്ടം 2.13ശതമാനമാണ്. അതായത് 1,159.58 പോയന്റ്. 55,437.29 പോയന്റിലായിരുന്നു ക്ലോസിങ്. നിഫ്റ്റിയാകട്ടെ 290.9 പോയന്റ് കൂട്ടിച്ചേർത്ത് 16,529.10 നിലവാരത്തിലുമെത്തി. മിഡ്-സ്മോൾ ക്യാപുകൾക്ക് അടിപതറി മുൻ ആഴ്ചകളിൽ റെക്കോഡ് ഉയരങ്ങൾ കീഴടക്കി മുന്നേറിയ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തിരുത്തൽനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനവും സ്മോൾ ക്യാപ് സൂചിക 1.7ശതമാനവും താഴെയാണ് ക്ലോസ് ചെയ്തത്. സ്മോൾ ക്യാപുകളിൽ 31 കമ്പനികളുടെ ഓഹരികൾ 10-22 ശതമാനം നഷ്ടംനേരിട്ടു. ക്വിക് ഹീൽ ടെക്നോളജീസ്, മണപ്പുറം ഫിനാൻസ്, ജിഐസി ഹൗസിങ് ഫിനാൻസ്, ജയ്പ്രകാശ് അസോസിയേറ്റ്സ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. നെൽകോ, ഗ്ലോബസ് സ്പിരിറ്റ്സ്, തേജസ് നെറ്റ് വർക്സ്, ആൽബർട് ഡേവിഡ്, ശ്രീരാം സിറ്റി യൂണിയൻ ഫിനാൻസ് തുടങ്ങി 20ഓളം ഓഹരികൾ 35ശതമാനംവരെ നേട്ടമുണ്ടാക്കുകയുംചെയ്തു. സെൻസെക്സിൽ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ച കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎസ് ആണ്. ഇൻഫോസിസ്, റിലയൻസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നീ കമ്പനികൾക്കും വിപണിമൂല്യം ഉയർത്താൻകഴിഞ്ഞു. അതേസമയം, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയ കമ്പനികളുടെ മൂല്യത്തിൽ ഇടിവുണ്ടാകുകയുംചെയ്തു. സെക്ടറൽ സൂചികകളുടെ കണക്കെടുക്കുകയാണെങ്കിൽ നിഫ്റ്റി ഐടി നാല് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. എനർജി, ഇൻഫ്ര സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. നിഫ്റ്റി ഫാർമക്ക് മൂന്നുശതമാനം നഷ്ടമാകുകയുംചെയ്തു. വിദേശ നിക്ഷേപകർ 879.2 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 636.38 കോടിയും പോയവാരം രാജ്യത്തെ വിപണിയിലിറക്കി. ഓഗസ്റ്റിൽ ഇതുവരെ വിദേശ നിക്ഷേപകരുടെ മൊത്തം നിക്ഷേപം 3,495.24 കോടിയാണ്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുളള ആഭ്യന്തര നിക്ഷേപകർ 1,533.22 കോടിയുമിറക്കി. മുന്നേറ്റത്തിന് പാതതുറന്നവർ വ്യാപാര ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ആഗോളതലത്തിലും രാജ്യത്തും സാമ്പത്തിക ഉണർവിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടതാണ് മുന്നേറ്റത്തിന് പ്രധാനകാരണമായത്. കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപകമായി ഇളവുവരുത്തിയത് വിപണിയിൽ പ്രതിഫലിച്ചു. ആഗോള കാരണങ്ങളും രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൾ താഴ്ന്നതും വിപണിയെ ചലിപ്പിച്ചു. ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഡൗ ജോൺസ് ഉൾപ്പടെയുള്ള പ്രധാന ആഗോള സൂചികകളെക്കാൾ മുന്നേറ്റംനടത്താൻ നിഫ്റ്റിക്കായി. വരും ആഴ്ച ഉണർവിന്റെ പ്രതിഫലനം അടുത്തയാഴ്ചയിലും വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇടക്കിടെയുണ്ടാകുന്ന ലാഭമെടുപ്പ് ചാഞ്ചാട്ടമുണ്ടാക്കുമെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്ക് നേട്ടം തുടർന്നുംനിലനിർത്താൻ പര്യമാപ്തമാണ്. അതേസമയം, ഗുണനിലവാരവുമുള്ള വൻകിട ഓഹരികളിൽ നിക്ഷേതാൽപര്യംവർധിച്ചതിനാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിൽ തിരുത്തൽ തുടരാനും സാധ്യതയുണ്ട്. ഐപിഒതരംഗം വിപണിയിൽ ഉച്ചസ്ഥായിയിലെത്തി പിന്മാറുന്ന കാഴ്ചയാണുള്ളത്. ഒരേസമയം ഒന്നിലധികം കമ്പനികൾ പ്രാരംഭ ഓഹരി വില്പയനയുമായെത്തിയതും മറ്റുകാരണങ്ങളും റീട്ടെയിൽ നിക്ഷേപകരുടെ ഐപിഒ താൽപര്യത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആ പണംകൂടി വിപണിയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.സൂചികകളേക്കാൾ വ്യക്തിഗത ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും നിലവിലെ സാഹചര്യത്തിൽ നല്ലത്.മികച്ച ബിസിനസ് മോഡൽ മുന്നോട്ടുവെക്കുന്ന, മുന്നേറാൻ കരുത്തുള്ള ഓഹരികൾ തേടിപ്പിടിക്കാം.

from money rss https://bit.ly/3iMFMJW
via IFTTT