121

Powered By Blogger

Saturday 1 February 2020

ആരോഗ്യമേഖലയ്ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയത് ശുഭകരമായി നോക്കികാണുന്നു- ഡോ. ആസാദ് മൂപ്പന്‍

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ ധനമന്ത്രി ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നത് ശുഭകരമായി നോക്കികാണുന്നുവെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ. വളർച്ചയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിൽ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഈ കേന്ദ്ര ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2025 ആകുമ്പോഴേക്കും രാജ്യത്ത് ക്ഷയരോഗ നിർമാർജനം നടപ്പാക്കുക എന്നത് ആരോഗ്യകരമായ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. ആയുഷ്മാൻഭാരത് ആവശ്യകത നിറവേറ്റുന്നതിനായി ടയർ 2, 3 നഗരങ്ങളിലെ ആശുപത്രികൾക്ക് വയബിലിറ്റി ഫണ്ട് വിടവ് നികത്താൻ പിന്തുണ നൽകാനുള്ള നിർദേശം ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ആരോഗ്യ സേവനം ലഭ്യമാക്കാൻ സഹായിക്കും. പിപിപി മോഡൽ ആശുപത്രികൾ സ്ഥാപിക്കാനുള്ള തീരുമാനം 112 ജില്ലകളിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. 2000 അവശ്യ മരുന്നുകൾ ജന ഔഷധി സ്റ്റോറുകൾ വഴി സാധാരണക്കാർക്ക് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ ആശ്വാസ്യകരമാണ്. അതേസമയം, ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി രൂപ വകയിരുത്തിയത് നിർഭാഗ്യകരമാണ്. ഈ മേഖലയുടെ മുന്നേറ്റത്തിന് ഇത് വലിയ അപര്യാപ്തത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെക്കുറിച്ച് ബജറ്റ് ഏറെക്കുറെ നിശബ്ദമാണ്. പ്രവാസികൾക്ക് പ്രയോജനകരമാകുന്ന നിരവധി ആവശ്യങ്ങളും നിർദേശങ്ങളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. Content Highlights: union budget 2020; aster dm health care md dr.azad moopans response

from money rss http://bit.ly/2RMKz0b
via IFTTT

നിക്ഷേപിച്ചുള്ള നികുതി ഇളവിന്റെ വഴി അടച്ച് കേന്ദ്രം: ലക്ഷ്യം വാങ്ങല്‍ ശേഷി കൂട്ടുക

ന്യൂഡൽഹി: നിക്ഷേപിച്ച് നികുതി ഇളവ് നേടുക എന്ന സ്ഥിരം ഫോർമുല പൊളിച്ചെഴുതിയതാണ് നിർമ്മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിക്സഡ് ഡിപ്പോസിറ്റിൽ തുടങ്ങി നികുതി കിഴിവിനുള്ള അനന്ത സാധ്യതകളാണ് ഓരോ ബജറ്റും തുറന്നുകൊടുത്തത്. ഇൻഷുറൻസിലും പി.എഫിലും ടാക്സ് സേവിങ്സ് ഫണ്ടുകളിലേക്കും നിക്ഷേപം ഒഴുകി. ട്യൂഷൻ ഫീസ് ഇനത്തിലും നികുതി ലാഭിക്കാനായി. ഭവന വായ്പയും പലിശയും ഇടത്തരക്കാരന്റെ നികുതി കിഴിവിനുള്ള പ്രധാന മാർഗമായിരുന്നു. നിക്ഷേപിച്ച് നികുതി കിഴിവ് നേടുന്ന വഴി ഘട്ടം ഘട്ടമായി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നികുതി ഇളവിന്റെ പരിധി ഏറ്റവും ഒടുവിൽ 1.50 ലക്ഷം വരെയായിരുന്നു. ആദായനികുതി വകുപ്പിലെ 80 സി പ്രകാരമായിരുന്നു ഇങ്ങനെ ഒന്നര ലക്ഷം നിക്ഷേപിച്ച് 15,000 രൂപ വരെ നികുതി കിഴിവ് നേടാൻ കഴിഞ്ഞിരുന്നത്. 30 ശതമാനം നികുതി സ്ലാബിൽ ഉള്ളവർക്ക് ഇതുവഴി 45,000 രൂപ വരെ നികുതി കിഴിവ് ലഭിച്ചിരുന്നു. നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന നിശ്ചിത വരുമാനം ഒപ്പം നികുതി നൽകാതെ രക്ഷപെടുകയും ചെയ്യാം എന്ന ഇരട്ട നേട്ടമായിരുന്നു 80 സിയുടെ ഹൈലൈറ്റ്. അതിന് പുറമെ മെഡിക്ലെയിം അടക്കമുള്ളവയിലൂടെ 80 ഡിഡി പ്രകാരവും കിഴിവ് ലഭിക്കുകമായിരുന്നു. ടാക്സ് റിബേറ്റായി 2500 വേറെയുമുണ്ടായിരുന്നു. ഫലത്തിൽ നിക്ഷേപം നടത്തുന്നതിലൂടെ ഏറക്കുറേ അഞ്ച് ലക്ഷം രൂപയ്ക്ക് അടുത്ത് നികുതിയുടെ പിടിയിൽ നിന്ന് നിലവിൽ തന്നെ ഒഴിവാകുമായിരുന്നു. നിർമ്മലയുടെ രണ്ടാം ബജറ്റിൽ ഇത് അടിമുടി പൊളിച്ചെഴുതി. ഒന്നുകിൽ പഴയ നികുതി ഘടനയിൽ തുടരാം. അല്ലെങ്കിൽ പുതിയ നികുതി ഘടനയിലേക്ക് മാറാം. പുതിയതിലേക്ക് മാറുന്നതോടെ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതൊരു നികുതിയും നൽകേണ്ടതില്ല. അതിന് മുകളിൽ അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ലക്ഷം വരെ 15 ശതമാനവും നികുതി നൽകണം. നികുതി കിഴിവിനായി നടത്തിയ നിക്ഷേപത്തിന്റെ കണക്കുപുസ്തകം സ്വീകരിക്കില്ല. നികുതി ഇളവിനുള്ള 70 മാനദണ്ഡങ്ങൾ എടുത്തുകളഞ്ഞു. എന്നാൽ 30 കിഴിവുകൾ തുടരും. ഇവ ഏതൊക്കെ എന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചത്. ഈ ലിസ്റ്റ് പുറത്തുവന്നാൽ മാത്രമേ ഭവന വായ്പ അതിൽ ഉൾപ്പെടുമോ അതോ ചാരിറ്റി, ദുരിതാശ്വാസ നിധി എന്നിവയിലേക്കുള്ള വിഹിതം ഇങ്ങനെയുള്ളവ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നൊക്കെ വ്യക്തമാകൂ. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനമായിരുന്ന നികുതി സ്ലാബിനെ രണ്ടായി പിരിച്ച് 5 ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ശതമാനം നികുതിയും 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനവുമാണ് പുതിയ നികുതി നിരക്ക്. ഫലത്തിൽ ഇതിൽ 7.5 ലക്ഷം വരെയുള്ളവർക്ക് 50,000 നികുതി നൽകേണ്ടിയിരുന്നത് 25,000 രൂപയായി കുറയും. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 50,000 രൂപയായിരുന്ന നികുതി 37,500 രൂപയായും കുറയുന്നു Content Highlights: Tax Slabs changed

from money rss http://bit.ly/36JVDPX
via IFTTT

11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി 988 പോയന്റ് കൂപ്പുകുത്തി

മുംബൈ: 11 വർഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയന്റ് കൂപ്പുകുത്തി. സെൻസെക്സ് 987.96 പോയന്റ് താഴ്ന്ന് 39,735.53ലും നിഫ്റ്റി 318.30 പോയന്റ് നഷ്ടത്തിൽ 11643.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 611 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1726 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബജറ്റിൽ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് നീക്കിയത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പടെയുള്ളവയുടെ ഓഹരി വിലയിടിച്ചു. അടിസ്ഥാന സൗകര്യവികസനം, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികൾ നാലുശതമാനംവരെ നഷ്ടത്തിലായി. ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ആറുശതമാനംവരെ താഴ്ന്നു. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, നെസ് ലെ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി വലിയ പ്രതീക്ഷകൾ വെച്ചു പുലർത്തിയ ബജറ്റ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു. സാമ്പത്തിക മേഖലയ്ക്ക് ശക്തമായ പിന്തുണ ഉണ്ടാകുമെന്നും സർക്കാർ തലത്തിൽ കൂടുതൽ പണം ചിലവഴിക്കുമെന്നും കരുതപ്പെട്ടിരുന്നു. വിശദാംശങ്ങളിൽ രണ്ടും കുറവാണ്. 2020 സാമ്പത്തിക വർഷത്തെ ധനകമ്മി നിയന്ത്രിച്ചു നിർത്താനുള്ള തീരുമാനം ഗുണകരമാണ്. എന്നാൽ ഇത് 2021 സാമ്പത്തിക വർഷത്തേക്കു കൂടി നീട്ടിയിരുന്നെങ്കിൽ അത് വിപണിക്ക് കൂടുതൽ ആത്മവിശ്വാസം പകരുമായിരുന്നു. സാധാരണഗതിയിൽ പൊതുജനത്തിനും കോർപറേറ്റുകൾക്കും നികുതിയിളവു നൽകുകയും കർഷകരുടെ വരുമാനത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്ത ബജറ്റ് ഗുണകരമായി പരിഗണിക്കപ്പെട്ടേനെ. എന്നാൽ സാഹചര്യം ഇതിലും എത്രയോ കൂടുതൽ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Sensex crashes almost 1000 pts

from money rss http://bit.ly/3b6XpOL
via IFTTT

ആദായ നികുതി കുറച്ചതോടൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറച്ചെങ്കിലും നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകളെല്ലാം എടുത്തുകളഞ്ഞു. എന്നാൽ പഴയ സ്ലാബിൽ തുടരാൻ താൽപര്യമുള്ളവർക്ക് നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകൾ നേടാം. നേരത്തെ 80 സി പ്രകാരം 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതിയിളവുകളുണ്ടായിരുന്നു. പുതിയ സ്ലാബുകൾ സ്വീകരിക്കുന്നവർക്ക് ഈ ഇളവുകൾ ബാധകമാകില്ല. അഞ്ചുവർഷത്തെ ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്, യുലിപ്, പിഎഫ് തുടങ്ങിയവയ്ക്കൊന്നും ഇനി നികുതി ഇളവുകൾ ബാധകമാകില്ല. നികുതി കുറച്ച് നികുതി ഇളവുകൾക്കുള്ള സാധ്യതകൾ എടുത്തുകളഞ്ഞ് പണം വിപണിയിൽ ഇറക്കുന്നതിന് പ്രേരിപ്പിക്കുകയാണ് സർക്കാരിന് ഇതിനുപിന്നിലുള്ള ലക്ഷ്യം. ബജറ്റ് പ്രഖ്യാപനംവന്നതോടെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളുടെ വിലയിൽ 5-10 ശതമാനം ഇടിവുണ്ടായി.

from money rss http://bit.ly/2GKtqhm
via IFTTT

കൊച്ചിന്‍ കപ്പല്‍ ശാലയ്ക്ക് 650 കോടി; തോട്ടം മേഖലയ്ക്ക് 681 കോടി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽകേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുക വകയിരുത്തി.റബ്ബർ ബോർഡിന് 221.34 കോടി രൂപയും കോഫി ബോർഡിന് 225 കോടിയും ബജറ്റിൽ വകയിരുത്തി.കൊച്ചിൻ കപ്പൽ ശാലയ്ക്ക് ബജറ്റിൽ 650 കോടി രൂപ അനുവദിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടിയും. 15236.64 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം. ബജറ്റിൽ കേരളത്തിന് ലഭിച്ചത് ടീ ബോർഡിന് 200 കോടി സ്പൈസസ് ബോർഡിന് 120 കശുവണ്ടി കയറ്റുമതി കൗൺസിലിന് 10 കോടി തോട്ടം മേഖലയ്ക്ക് 681.74 കോടി സമുദ്രോൽപന്ന വികസനബോർഡിന് 77 കോടി content highlights;2020 unidon budget allocation for kerala

from money rss http://bit.ly/36JDbXH
via IFTTT

ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഭാരത് നെറ്റ്; 6000 കോടി വകയിരുത്തി

ന്യൂഡൽഹി:രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളിൽ ഭാരത് നെറ്റ് ഒ.എഫ്.സി കേബിളുകൾ കൊണ്ടുവരുമെന്ന് ധനമന്ത്രി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി നിർവ്വഹണത്തിനായി 6000 കോടിരൂപ വകയിരുത്തി. ഒരു ലക്ഷം ഗ്രാമങ്ങളിൽ ഒഎഫ്സി സ്വകാര്യ മേഖലയിൽ ഡേറ്റ സെന്റർ പാർക്കുകൾ ക്വാണ്ടം സാങ്കേതികവിദ്യാ മേഖലയ്ക്കായി 8000 കോടി അഞ്ച് വർഷത്തിനുള്ളിൽ ചിലവഴിക്കും. Content Highlight: Budget 2020: Rs 6,000 crore allocated for Bharat Net

from money rss http://bit.ly/2RMuTtN
via IFTTT

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം; സ്വന്തം റെക്കോര്‍ഡ് മറികടന്ന് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: തന്റെ രണ്ടാം ബജറ്റ് അവതരണത്തിൽ സ്വന്തം റെക്കോർഡ് മറികടന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഏറ്റവും കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരണം നടത്തിയ റെക്കോർഡാണ് നിർമല സീതാരാമൻ ഭേദിച്ചത്. രണ്ട് മണിക്കൂർ 40മിനിറ്റ് സമയമെടുത്താണ് ഇന്ന് അവർ ബജറ്റ് അവതരണം നടത്തിയത്. 2019-ൽ രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോൾ നിർമല സീതാരാമൻ രണ്ടു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമെടുത്തിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോർഡാണ് അവർ ഇന്ന് മറികടന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് അവസാന പേജ് വായിക്കുകയും ചെയ്തില്ല. അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോർഡ്. 2003-ൽ രണ്ട് മണിക്കൂർ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ൽ അരുൺ ജെയ്റ്റ്ലി രണ്ട് മണിക്കൂർ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്. Content Highlights:Nirmala Sitharaman breaks own record, delivers longest-ever Budget speech

from money rss http://bit.ly/2RLyqsk
via IFTTT

പൊതുബജറ്റ് 2020- നികുതിയിളവ്, അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയും ആദായ നികുതി നിരക്കുകളിൽ കുറവ് വരുത്തിയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂർ 40 മിനുട്ട് നീണ്ടുനിന്നു. മോദിസർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ട് ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഊന്നിപ്പറഞ്ഞു. കാർഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികൾ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ആദായ നികുതിഘടനയിൽ വരുത്തിയ മാറ്റമാണ് ബജറ്റിലെ പുതിയ നിർദേശം. നികുതി പരിഷ്കരണം പുതിയ പദ്ധതിയായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഘടനയിലൂടെ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുകൾക്ക് പുറമേ 78000 രൂപയുടെ നേട്ടം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ സർക്കാരിന് 40000 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2.83 ലക്ഷം കോടി ഇതിനായി ചെലവഴിക്കും. കിസാൻ റെയിൽ, കിസാൻ ക്രെഡിറ്റ് കാർഡ്, കൃഷി ഉഡാൻ തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചുകൊണ്ട് സ്റ്റഡി ഇൻ ഇന്ത്യ പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപവും ദേശീയ പോലീസ് സർവകലാശാലയും ഓൺലൈൻ ഡിഗ്രി കോഴ്സുകളും പുതിയ നിർദേശങ്ങൾ. വനിതാക്ഷേമത്തിനായി 28600 കോടി പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമത്തിന് 53700 കോടി, പട്ടികജാതി-പിന്നോക്ക വികസന വിഭാഗക്ഷേമത്തിന് 85000 കോടി ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടിയും ഊർജമേഖലയ്ക്ക് 22000 കോടിയും ബജറ്റിൽ വകയിരുത്തി. 2024ഓടെ നൂറ് പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംരംഭകത്വത്തിനും സാങ്കേതികതയ്ക്കും ബജറ്റിൽ ഊന്നൽ നൽകുന്നുണ്ട്. ബജറ്റിന്റെ വിശദാംശങ്ങൾ വായിക്കാം- UNION BUDGET 2020 Content Highlights:Finance Minister Nirmala Sitaraman presented Union Budget 2020

from money rss http://bit.ly/31gJqBh
via IFTTT

നികുതി ഘടനയില്‍ വന്‍മാറ്റം; കോര്‍പ്പറേറ്റ് നികുതികളില്‍ ഇളവ്‌

ന്യൂഡൽഹി: നികുതി ഘടനയിൽ വൻമാറ്റം വരുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കമ്പനികൾക്കും പുതിയ സംരഭകർക്കും ആശ്വാസം നൽകുന്നതാണ് നിർമ്മലാ സീതാരാമന്റെ ബജറ്റ്. അഞ്ച് കോടിവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് ഓഡിറ്റിങ്ങ് വേണ്ട കോർപ്പറേറ്റ് ബാങ്കുകളുടെ നികുതി 30%ത്തിൽ നിന്ന് 22% ആയി കുറച്ചു. നിലവിലുള്ള കമ്പനികൾക്ക് 22 ശതമാനംകോർപ്പറേറ്റ് നികുതി പുതിയ കമ്പനികൾക്ക് 15 ശതമാനംകോർപ്പറേറ്റ് നികുതി വൈദ്യുതി ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന പുതിയ ആഭ്യന്തര കമ്പനികൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ് ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കി Content Highlight: Budget 2020: Corporate tax reduction

from money rss http://bit.ly/2RKhTVA
via IFTTT

ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കും: നോണ്‍ഗസറ്റഡ് തസ്തികളില്‍ പൊതുപ്രവേശന പരീക്ഷ

ന്യൂഡൽഹി:ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. നോൺഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനം പൊതുപ്രവേശന പരീക്ഷ വഴി നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്കിനായി പുതിയ ഏജൻസി ലഡാക്കിന്റെ വികസനത്തിന് 5958 കോടി റാഞ്ചിയിൽ ട്രൈബൽ മ്യൂസിയം ജമ്മു കശ്മീരിന്റെ വികസനത്തിനായി 30,700 കോടി പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രായം നിർണയിക്കുന്നതിന് പ്രത്യേക ദൗത്യസംഘം ഏഷ്യൻ ആഫ്രിക്കൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം 2022-ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പിനായി 100 കോടി Content Highlight: Union Budget 2020:National recruitment agency will conduct single exam

from money rss http://bit.ly/2OjfSxv
via IFTTT

ആദായ നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം

ന്യൂഡൽഹി: ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ തുടർന്നും നികുതി നൽകേണ്ടതില്ല. പുതിയ നികുതി നിരക്ക് ഇപ്രകാരം അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷംവരെ 10 ശതമാനം(നിലവിൽ 20 ശതമാനം) 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനം(നിലവിൽ 20ശതമാനം) 10 ലക്ഷം 12.5 ലക്ഷം വരെ 20 ശതമാനമാക്കി(നിലവിൽ 30 ശതമാനം) 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം(നിലവിൽ 30 ശതമാനം) 15 ലക്ഷം മുകളിൽ 30 ശതമാനം(നിലവിൽ 30 ശതമാനം) Content Highlights:10% For Income Of Rs 5-7.5 Lakh Against

from money rss http://bit.ly/2tZZeMH
via IFTTT

അംഗന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍; മുതിര്‍ന്ന പൗരന്മാര്‍ക്ക് 9500 കോടി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ അംഗൻവാടി ജീവനക്കാർക്കും സ്മാർട്ട് ഫോൺ നൽകുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി. ബജറ്റ് അവതരണത്തിൽ രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം നടത്തുകയായിരുന്നു ധനമന്ത്രി. ആറ് ലക്ഷം അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട്ഫോൺ നൽകും. പോഷകഹാരം ലഭിക്കുന്നതിന്റെ തോത് കൃത്യമായി അറിയുന്നതിന് കൂടിയാണ് ഈ പദ്ധതി പെൺകുട്ടികളുടെ വിവാഹപ്രായം നിർണയിക്കുന്നതിന് പ്രത്യേക സമിതി ഏഷ്യൻ ആഫ്രിക്കൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം മലിനീകരണം കൂട്ടുന്ന തെർമൽ പവർ പ്ലാന്റുകൾ അടച്ചുപൂട്ടും ക്ലീൻ എയർ ഇന്ത്യക്ക് 4400 കോടി വൈദ്യുതി ചാർജിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകൾ 2021 ജനുവരി ഒന്നുമുതൽ പാരീസ് ഉടമ്പടി നടപ്പാക്കും Content Highlight: union budget 2020: Smartphone for Anganwadi employees

from money rss http://bit.ly/38TAJPK
via IFTTT

എല്‍ഐസി ഓഹരി വില്‍ക്കും; ബാങ്ക് നിക്ഷേപത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷമാക്കി

ന്യൂഡൽഹി:എൽഐസിയിലെ സർക്കാർ ഓഹരി വിൽക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനം നടത്തി ധനമന്ത്രി. ഐഡിബിഐ ബാങ്കുകളിലെ മുഴുവൻ ഓഹരിയും വിൽക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എൽഐസി ഓഹരിയും വിൽക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒരു ലക്ഷമായിരുന്ന ബാങ്ക് നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി വർധിപ്പിച്ചു. പൊതുമേഖലാ ബാങ്കുകൾക്ക് 3.5 ലക്ഷം കോടി നികുതിദായകരെ സഹായിക്കാൻ പുതിയ നിയമം അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച്തുടങ്ങും സ്റ്റാറ്റസ്റ്റിക്കിനായി പുതിയ ഏജൻസി Content Highlight: Union Budget 2020: Govt to sell part of its LIC holding

from money rss http://bit.ly/2RMvoUP
via IFTTT

100 പുതിയ വിമാനത്താവളങ്ങള്‍: 150 പുതിയ ട്രെയിനുകള്‍

ന്യൂഡൽഹി:വ്യോമഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി. രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രിനിർമ്മലാ സീതാരാമൻ. 100 പുതിയ വിമാനത്താവളങ്ങൾ 2024 ന് മുമ്പായി ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിനിടെപ്രഖ്യാപിച്ചു. 11,000 കി.മി റെയിൽവേ ലൈൻ വൈദ്യുതീകരിക്കും ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും റെയിൽ ഭൂമിയിലൂടെസോളാർ ഊർജോത്പാദനം സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് തേജസ് മോഡൽ കൂടുതൽ ട്രെയിനുകൾ Content Highlight: Union Budget 2020: 100 new airports to be developed under UDAN scheme

from money rss http://bit.ly/36N1F2v
via IFTTT