121

Powered By Blogger

Tuesday 31 August 2021

കോവിഡിനെ അതിജീവിച്ച് മുന്നേറ്റം: 20.1ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യം

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽനിന്ന് 20.1ശതമാമാണ് വളർച്ച. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പിൽ മുന്നിൽ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7ശതമാനമായിരുന്നു വളർച്ച. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റംതോന്നിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

from money rss https://bit.ly/2WA1lFh
via IFTTT

റിയാൽറ്റി, എനർജി ഓഹരികളുടെ കരുത്തിൽ വീണ്ടും പുതിയ ഉയരംകുറിച്ച് ഓഹരി വിപണി

മുംബൈ: റിയാൽറ്റി, എനർജി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തിൽ സൂചികകളിൽ കുതിപ്പ് തുടരുന്നു. സമ്പദ്ഘടനയിൽ ഉണർവ് പ്രകടമായതാണ് വിപണി നേട്ടമാക്കിയത്. നിർമാണ, കാർഷികമേഖലകളിലെ മുന്നേറ്റമാണ് സമ്പദ്ഘടനക്ക് കരുത്തായത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയർന്ന് 17,168ലുമെത്തി. ആക്സിസ് ബാങ്ക് മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഒഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3t1bcQ2
via IFTTT

അഞ്ചുകോടിയിൽ തുടങ്ങിയ എൽ.ഐ.സി.യുടെ ആസ്തി ഇന്ന് 38 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ. നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. തുടങ്ങിയിട്ട് ബുധനാഴ്ച 65 വർഷം പിന്നിടുന്നു. അഞ്ചുകോടി രൂപയുടെ മൂലധനവുമായി 1956-ൽ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തിനിൽക്കുന്നു. ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂർണ അർഥത്തിൽ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇൻഷുറൻസ് സേവനം എത്തിക്കാനായെന്നതാണ് കമ്പനിയുടെ ഏറ്റവുംവലിയ നേട്ടം. 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയിന്ന് 'ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 100' എന്ന ആഗോള പട്ടികയിൽ ലോകത്തിലെ ശക്തമായ മൂന്നാമത്തെയും മൂല്യത്തിൽ പത്താമത്തെയും ബ്രാൻഡാണ്. രണ്ടു ദശാബ്ദം മുമ്പ് ഇൻഷുറൻസ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നെങ്കിലും ഇപ്പോഴും വിപണിയിൽ ഒന്നാംസ്ഥാനം നിലനിർത്തിവരുന്നു. ആദ്യവർഷ പ്രീമിയത്തിൽ 66.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസികളുടെ എണ്ണത്തിലിത് 74.58 ശതമാനമാണ്. 2020-21 സാമ്പത്തിക വർഷം 2.10 കോടി പുതിയ പോളിസികൾ രജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു. ആദ്യവർഷ പ്രീമിയമായി ലഭിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. എട്ടു സോണൽ ഓഫീസുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമാണ് കമ്പനിക്കുള്ളത്. ഡിജിറ്റൽ പേമെന്റിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി പുതുക്കൽ പ്രീമിയത്തിൽ 74.8 ശതമാനവും ഡിജിറ്റൽ രീതിയിലായിക്കഴിഞ്ഞു. പുതിയ പോളിസികൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാർക്കായി ആനന്ദ എന്ന പുതിയ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. LIC's asset base goes past Rs 38 lakh crore in fiscal 2021.

from money rss https://bit.ly/3kBOt9s
via IFTTT

നിഫ്റ്റി ഇതാദ്യമായി 17,000 കടന്നു: സെൻസെക്‌സ് 663 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ ഓഹരികളുടെ കുതിപ്പിൽ രണ്ടാംദിവസവും റെക്കോഡ് ഉയരത്തിൽ സൂചികകൾ ക്ലോസ്ചെയ്തു. ഇതാദ്യമായി നിഫ്റ്റി 17,000 കടന്നു. പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക സൂചകങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും വിപണിയിൽ രണ്ടാംദിവസവും ഉണർവ് പകർന്നു. അതോടെ, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യം 250 ലക്ഷംകോടി രൂപ കടന്നു. 662.23 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.16ശതമാനം ഉയർന്ന് 57,552.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 201.20 പോയന്റ് നേട്ടത്തിൽ 17,132.20ലുമെത്തി. ഭാരതി എയർടെൽ ആണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില 6.7ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് തൂടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3jrfhK9
via IFTTT

യൂറോപ്പിലെ ഏറ്റവും വലിയ സോളർ പാനൽ കമ്പനിയായ ആർഇസിയെ റിലയൻസ് ഏറ്റെടുത്തേക്കും

മുംബൈ: ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണക്കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദരസ്ഥാപനമാണ് സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപറേഷൻ. 1200 കോടി രൂപയുടെതാകും ഇടപാടെന്നാണ് റിപ്പോർട്ടുകൾ. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായി റിപ്പോർട്ടുകളുണ്ട്. സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. വാർഷിക നിർമാണശേഷി 1.5 ഗിഗാ വാട്ട്സാണ്. 4 കോടിയിലധികം സോളാർ പാനലുകൾ കമ്പനി ഇതിനകം നിർമിച്ചിട്ടുണ്ട്. ഐകിയ, ഓഡി തുടങ്ങിയവ ആർഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയിൽ ഗ്രീൻകോ, ആറ്റോമിക് എനർജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഹരിത ഊർജമേഖലയിലേക്കുള്ള ചുവടുവെപ്പായി 44-ാമത് വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 5000 ഏക്കർ വിസ്തൃതിയിൽ സ്ഥാപിക്കുന്ന ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്ലാണ് അതിൽ പ്രധാനം. പദ്ധതി വിപിലൂകരിക്കുന്നതിന്റെ ഭാഗമായി പോൾസൺ ആൻഡ് കമ്പനി, ബിൽഗേറ്റ്സ് എന്നിവരുമായി സഹകരിച്ച് പ്രമുഖ എനർജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയെ ഏറ്റെടുക്കുമെന്ന് ഈയിടെ അംബാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3DzmSP1
via IFTTT

Monday 30 August 2021

പുതിയ ഉയരങ്ങൾ കീഴടക്കുന്നു: ഏതൊക്കെ മേഖലകളിലെ ഓഹരികളിൽ നിക്ഷേപിക്കാം

മഹാമാരിക്കാലത്തെ മികച്ച പ്രകടനത്തിനുശേഷം ഓഹരി വിപണി ഇപ്പോൾ ഏകീകരണത്തിന്റെ ഘട്ടത്തിലാണ്. ഇടത്തരം, ചെറുകിട ഓഹരികളേക്കാൾ കൂടുതൽ ആകർഷകമായതിനാൽ വൻകിട ഓഹരികളാണിപ്പോൾ കുതിക്കുന്നത്. അടച്ചിടൽ അവസാനിക്കുന്നതോടെ വൻകിട ഓഹരികൾക്കു കൂടുതൽ പ്രയോജനം പ്രതീക്ഷിക്കുന്നതിനാലാണിത്. വിശാല വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ വിലകൾ നീതീകരിക്കത്തക്കതാണ്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത ആസ്തികളിലേക്കാണ് നിക്ഷേപകർ നീങ്ങുന്നത്. ഉദാര പണനയങ്ങൾ പിൻവലിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കങ്ങളും പലിശ നിരക്കിൽ വരാനിരിക്കുന്ന വ്യത്യാസവും ഉറ്റു നോക്കുകയാണ് വിപണി. മഹാമാരിക്കാലത്തെ കുതിപ്പിന്റെ പ്രധാന ചാലകമായ ആഗോള വിപണിയിലെ പണമൊഴുക്കിനെ ഇതു ബാധിക്കും. ഉദാരവൽക്കരണത്തിൽനിന്നുള്ള പിൻമാറ്റം എത്രമാത്രം ഉണ്ടാകുമെന്നതു സംബന്ധിച്ച വ്യക്തത കൈവരിക്കാൻ ഈവർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് വേണ്ടിവരും. വിപണിയിൽ വർധിക്കുന്ന ചാഞ്ചാട്ടങ്ങളുടേയും ഉൽപന്ന വിലയിലെ വ്യതിയാനങ്ങളുടേയും ഐപിഒയുടേയും ഇടത്തരം, ചെറുകിട ഓഹരികളിലെയും പലിശയുടെ പതനത്തിന്റേയും ഒരുകാരണം ഇതാണ്. യഥേഷ്ടം ഒഴുകിയ പണവും ഉദാരനയങ്ങളും ഓഹരി വിപണിയെ മാത്രമല്ല സമ്പദ് വ്യവസ്ഥയെ പൊതുവേയും ഏറെ സഹായിച്ചിട്ടുണ്ട്. ഈആനുകൂല്യം നിലനിൽക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥക്കു ഗുണംനൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഓഹരി മൂല്യനിർണയം പരമാവധിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതും വിപണിയെ നിയന്ത്രിക്കുന്ന ഒരുഘടകമാണ്. പണമൊഴുക്കു കുറയുകയും കൂടിയവിലകൾ നിലനിൽക്കുകയും ചെയ്യുമ്പോഴും ഹ്രസ്വകാലം മുതൽ ഇടക്കാലത്തേക്കുമാത്രമേ ഏകീകരണത്തിനു സാധ്യതയുള്ളു എന്നാണ് കരുതുന്നത്. കാരണം കുറഞ്ഞ പലിശനിരക്കും ഉദാര നിലപാടുകളും 2023വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. കൂടിയ വിലകൾ ലാഭത്തിൽ കുറവുണ്ടാക്കുമെങ്കിലും ലോക സാമ്പത്തികരംഗം വീണ്ടെടുക്കപ്പെടുന്നത് കൂടിയ മൂല്യനിർണയത്തിനു സഹായകരമാകും. ഇതിനൊക്കെ പുറമേ രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതും കാണാതെവയ്യ. പക്ഷേ വിപണിയിൽ ഇത് കാര്യമായി പ്രതിഫലിച്ചിട്ടില്ല. ഇടത്തരം, ചെറുകിട ഓഹരികളിൽ ഇപ്പോൾ നടക്കുന്ന ഏകീകരണം ദീർഘകാല നിക്ഷേപകർക്ക് ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരം കൂടിയാണു നൽകുന്നത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വൻകിട ഓഹരികൾ ക്രിയാത്മകമായ പ്രവണത തുടരുകയും ഇടത്തരം, ചെറുകിട ഓഹരികൾ ചില പ്രത്യേക ഓഹരികളിലും മേഖലകളിലും ഒഴികെ ചാഞ്ചാട്ടത്തിനു വിധേയമായിക്കൊണ്ടിരിക്കുകയുംചെയ്യും. വിപണിയിൽ നല്ലപ്രകടനം നടത്തുന്നതിന്, അപകട സാധ്യത കുറഞ്ഞ പുതുകാല ബിസിനസ് വളർച്ചാ അവസരമുള്ള ഓഹരികളിൽ നിക്ഷേപിക്കുകയാണുവേണ്ടത്. പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്കനുസരിച്ച് നവീന ബിസിനസ് മാതൃകകൾ സൂക്ഷിക്കുന്ന ടെക് കമ്പനികളും കരാറടിസ്ഥാനത്തിലുള്ള ആഗോള നിർമ്മാണ യൂണിറ്റുകളും മികച്ച അവസരമാണു വാഗ്ദാനം ചെയ്യുന്നത്. ലോകമെങ്ങും ആവശ്യക്കാരുള്ള കെമിക്കൽ, ഐടി, ഇലക്ട്രോണിക്, ഫാർമമേഖലകളിൽ കൂടിയ വളർച്ചാ സാധ്യതയുണ്ട്. മൂല്യ നിർണയം കൂടിയ വിപണിയിൽ ഗുണനിലവാരംനോക്കി ഓഹരികൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. അപകടസാധ്യത കുറച്ച് പോർട്ഫോളിയോയെ ബലപ്പെടുത്താൻ അതിനുകഴിയും. ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖല ഗുണകരമാണെങ്കിലും ദുർബ്ബലമായ ആസ്തി നിലവാരം സമീപകാല സാധ്യതകളെ ബാധിക്കുന്നുണ്ട്. ലോഹങ്ങൾ, പ്രധാന ഉൽപന്നങ്ങൾ, വാഹനമേഖല, അടിസ്ഥാന വികസനം തുടങ്ങിയ, നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്ന മേഖലകളിലാണ് നിക്ഷേപിക്കേണ്ടത്. ഈ മേഖലകളിലും കടപ്പത്രങ്ങളിലും സ്വർണ ബോണ്ടുകളിലും നിക്ഷേപിക്കുന്നത് പോർട്ഫോളിയോ സന്തുലനത്തിനും ഗുണംചെയ്യും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3gOHMjo
via IFTTT

ചരിത്രം തിരുത്തി വീണ്ടും സെൻസെക്‌സ്: വ്യാപാരം ആരംഭിച്ചയുടനെ 57,000 കടന്നു

മുംബൈ: റെക്കോഡ് ഉയരങ്ങൾ കീഴടക്കി ഓഹരി സൂചികകൾ മുന്നേറുന്നു. ഇതാദ്യമായി സെൻസെക്സ് 57,000 കടന്നു. 127 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് ഉയർന്ന് 16,970ലുമെത്തി. കഴിഞ്ഞ ഏഴുവ്യാപാര ദിനത്തിനിടെ ആറിലും മികച്ചനേട്ടത്തിലാണ് സൂചികകൾ ക്ലോസ്ചെയ്തത്. അടുത്തകാലത്തൊന്നും നിരക്കുകൾ ഉയർത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ ചലിപ്പിച്ചത്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. എഫ്എംസിജി, ഫാർമ ഓഹരികളിലും നേട്ടം പ്രകടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിന്റെ പാതയിലാണ്.

from money rss https://bit.ly/3mKfIkX
via IFTTT

പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം

കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബർ സേവ പോർട്ടൽ വഴിയോ ഇ-കെ.വൈ.സി. പോർട്ടൽ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം. ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ * വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദർശിക്കുക. * ലിങ്ക് യു.എ.എൻ. ആധാർ ഓപ്ഷൻ ക്ലിക് ചെയ്യുക. * യു.എ.എൻ. നൽകി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക. * ശേഷം ആധാർ വിവരങ്ങൾ നൽകി ആധാർ വെരിഫിക്കേഷൻ മോഡ് (മൊബൈൽ ഒ.ടി.പി. അല്ലെങ്കിൽ ഇ-മെയിൽ) സെലക്ട് ചെയ്യുക. * വീണ്ടും ഒരു ഒ.ടി.പി. ആധാർ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂർത്തിയാക്കാം.

from money rss https://bit.ly/2WyCqBY
via IFTTT

കല്യാൺ ജൂവലേഴ്‌സ്‌ 147-ാമത്‌ ഷോറൂം നാസിക്കിൽ തുടങ്ങി

നാസിക്ക്:ഇന്ത്യയിലെ മുൻനിര ആഭരണ കമ്പനികളിലൊന്നായ കല്യാൺ ജൂവലേഴ്സിന്റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കിൽ തുടങ്ങി. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാൻഡ് അംബാസഡറായ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരൺപുർ റോഡിലാണ് ഷോറൂം. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ ഒൻപതാമത്തെയും നാസിക്കിലെ ആദ്യത്തെയും ഷോറൂമാണിത്. ജനപ്രീതിയാർജിച്ച കല്യാൺ ബ്രാൻഡുമായുള്ള ബന്ധം സന്തോഷകരമാണെന്ന് ഉപയോക്താക്കളുമായി നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പൂജ സാവന്ത് പറഞ്ഞു. നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂർണമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷയും മുൻകരുതലും എല്ലാ ഷോറൂമുകളിലുമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ഉറപ്പുനൽകുന്നതിനായി ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും നൽകും. അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവും നൽകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. നവവധുക്കൾക്കായുള്ള ആഭരണങ്ങളായ മുഹൂർത്ത്, പോൾക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാൽ തീർത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ജൂവലറിയായ നിമാഹ്, നൃത്തംചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയ എന്നിവയെല്ലാം ഷോറൂമിലുണ്ട്.

from money rss https://bit.ly/3ywoh58
via IFTTT

കുതിപ്പിൽ വിപണി: നിഫ്റ്റി 17,000ലേക്ക്, സെൻസെക്‌സ് 765 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: എക്കാലത്തെയും ഉയരംകുറിച്ച് ഓഹരി സൂചികകൾ ജൈത്രയാത്ര തുടരുന്നു. സെൻസെക്സ് 765.04 പോയന്റ് നേട്ടത്തിൽ 56,889.76ലും നിഫ്റ്റി 225.80 പോയന്റ് ഉയർന്ന് 16,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വ്യാപാരദനത്തിലുടനീളം സൂചികകൾ കുതിപ്പ് നിലനിർത്തി. യുഎസ് ഫെഡ് റിസർവ് മേധാവിയുടെ പ്രഖ്യാപനമാണ് ആഴ്ചകളായി നിലനിന്ന ആശങ്കക്ക് വിരാമമിട്ടത്. വാക്സിനേഷൻ വ്യാപകമായതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ്ഘടനക്ക് തിരിച്ചുവരാൻ കഴിയുമെന്ന നീതി ആയോഗ് വൈസ് ചെയർമാന്റെ പ്രസ്താവനയും വിപണിക്ക് ആത്മവിശ്വാസംനൽകി. ഭാരതി എയർടെൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3sWccoJ
via IFTTT

കോവിഡ്: ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30വരെ നീട്ടി

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബർ 30വരെ നീട്ടി. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. കോവിഡ് വാക്സിൻ, ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവഡ് വ്യാപനതോത് ഉയർന്നുനിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയുംചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെഇറക്കുമതിക്കായിരുന്നുഇളവ് നൽകിയത്.

from money rss https://bit.ly/3jsJN6t
via IFTTT

അവകാശ ഓഹരി വില്പനയിലൂടെ ഭാരതി എയർ ടെൽ 21,000 കോടി സമാഹരിക്കും

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയർടെൽ അവകാശ ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കും. 535 രൂപ നിരക്കിൽ 1ഃ14 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഭാരതി എയർടെലിന്റെ 14 ഓഹരികൾ ഉള്ളവർക്ക് ഒരു ഓഹരി വാങ്ങാൻ അനുമതി ലഭിക്കും. 25 ശതമാനം തുകയാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്. ബാക്കിയുള്ളതുക രണ്ടോ മൂന്നോ ഘട്ടങ്ങളായി 36 മാസത്തിനുള്ളിലായിരിക്കും സ്വീകരിക്കുക. സ്ഥാപക ചെയർമാൻ സുനിൽ മിത്തലും മറ്റ് ഉന്നതരും ഓഹരി വാങ്ങും. എജിആർ കുടിശ്ശിക അടക്കുക, നെറ്റ് വർക്ക് വിപുലൂകരിക്കുക, 5 ജി സേവനം ആരംഭിക്കുക എന്നിവക്കായിരിക്കും സമാഹരിക്കുന്ന പണം വിനിയോഗിക്കുക. റിലയൻസ് ജിയോയുമായി മത്സരിക്കാൻ പുതിയ നീക്കങ്ങൾ അനിവാര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതേസമയം, അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല. അവകാശ ഓഹരി വില്പന തീരുമാനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില 609 നിലവാരത്തിലെത്തി. നിലവിൽ കമ്പനിയിലെ പ്രൊമോട്ടർമാർക്ക് 55.86ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അവകാശ ഓഹരി ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കിൽകൂടി, നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫർ പ്രൈസ്. ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാർക്കറ്റ് വിലയായ 100 രൂപയിൽ നിന്നും 20 രൂപ താഴ്ത്തിയാണ് നൽകപ്പെടുന്നത്. അതിനാൽ ഇതും ഓഹരിയുടമകൾക്ക് ലഭിക്കുന്ന മെച്ചം തന്നെ.

from money rss https://bit.ly/2WBxgEU
via IFTTT

Sunday 29 August 2021

നിയോലിബറലിസത്തിന്റെ മൂന്നുപതിറ്റാണ്ട്

ഇന്ത്യയിൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുകയാണ്. കോൺഗ്രസും ബി.ജെ.പി.യും മാത്രമല്ല, പ്രാദേശികപാർട്ടികൾപോലും ഇന്ന് നിയോലിബറലിസത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ട്. ഇടതുപക്ഷംമാത്രമാണ് അന്നും ഇന്നും നിയോലിബറൽ പരിഷ്കാരങ്ങളുടെ വിമർശകരായുള്ളത്. നിയോലിബറൽ വാദക്കാരുടെ തുറുപ്പുചീട്ട് പരിഷ്കാരങ്ങൾ ഇന്ത്യയിലെ സാമ്പത്തികവളർച്ചയിൽ സൃഷ്ടിച്ച കുതിപ്പാണ്. ചൈനയ്ക്കുപിന്നിലാണെങ്കിലും ഇന്ത്യയാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്ന്. കോവിഡുകാലത്തും നടപ്പുവർഷത്തിൽ ഇന്ത്യൻ സമ്പദ്ഘടന കഴിഞ്ഞ വർഷത്തെ തകർച്ചയിൽനിന്ന് 9.5 ശതമാനം ഉയരുമെന്നാണ് ഐ.എം.എഫ്. കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികവളർച്ച ഒരുകാലത്ത് ഇന്ത്യയുടെ മന്ദഗതിയിലുള്ള സാമ്പത്തികവളർച്ചയെ പരിഹസിച്ച് പ്രൊഫ. രാജ്കൃഷ്ണയെപ്പോലുള്ളവർ വിളിച്ചത് ഹിന്ദു വളർച്ചനിരക്ക് എന്നാണ്. അങ്ങനെ സ്വാതന്ത്ര്യപ്രാപ്തിമുതൽ '70-കളുടെ അവസാനംവരെ 3.6 ശതമാനനിരക്കിൽ വളർന്ന ഇന്ത്യ പരിഷ്കാരങ്ങൾ തുടങ്ങിയശേഷം 7.6 ശതമാനം ശരാശരി വളർന്നിട്ടുണ്ട്. 2000-ങ്ങളിലാണ് വളർച്ച ഉച്ചസ്ഥായിയിലെത്തിയത്-11 ശതമാനം. ഒരു ശതമാനംെവച്ച് സമ്പദ്ഘടന വളർന്നുകൊണ്ടിരുന്ന കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായ 3.6 ശതമാനം വളർച്ച വലിയ കുതിപ്പായിരുന്നു. '80-കളിൽ അത് 5.6 ശതമാനമായി ഉയർന്നു. ഇവിടെ നിന്നാണ് 7.6 ശതമാനത്തിലേക്ക് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ സാമ്പത്തികവളർച്ച ഉയർന്നത്. തൊഴിൽ മുരടിപ്പ് സാമ്പത്തികവളർച്ച ഉയർന്നു. പക്ഷേ, തൊഴിലവസരങ്ങൾ വർധിച്ചില്ല. 1980-'81 മുതൽ 1990-'91 വരെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനംവീതം വളർന്നു. ഇത് ഏതാണ്ട് ജനസംഖ്യാവർധനയ്ക്കൊപ്പം വരും. എന്നാൽ, പരിഷ്കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-'92/1999-'2000 കാലത്ത് തൊഴിലവസരവർധന പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. 1999-'2000/2009-'10 കാലയളവിൽ ഇതുവീണ്ടും 1.47 ശതമാനമായി കുറഞ്ഞു. 2010-നുശേഷം തൊഴിലവസരങ്ങൾ പൂർവസ്ഥിതിയിലേക്ക് ഉയർന്നില്ല എന്നു മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥവന്നു. കോവിഡ് കാലത്തെ നമ്മൾ പരിഗണിക്കുന്നില്ല. എന്നാൽപ്പോലും 2009-'10 മുതൽ 2017-'18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസരവർധന നാമമാത്രമായിരുന്നു-പ്രതിവർഷം 0.03 ശതമാനംവീതം. നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് തൊഴിൽരഹിത വളർച്ചയിലേക്കാണ്. സ്വത്തിലെ അസമത്വം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുവിഹിതം 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 12 ശതമാനമായി വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ അത് അനുക്രമമായി വർധിച്ചു. 2020 ആയപ്പോഴേക്കും 42.5 ശതമാനമായി. ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതമെടുത്താൽ 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 43-45 ശതമാനമായിരുന്നത് പിന്നീടുള്ള കാലയളവിൽ അനുക്രമമായി വർധിച്ച് 74.3 ശതമാനമായി ഉയർന്നു. ഇതിന്റെ നേർവിപരീതമാണ് ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതം. 1961-ൽ 12.3 ശതമാനം ഉണ്ടായിരുന്നത് പതുക്കെ കുറഞ്ഞ് 1981-ൽ 10.9 ശതമാനമായി. പിന്നെ ഇടിവിന്റെ വേഗംകൂടി. 2020-ൽ 2.8 ശതമാനമായി കുറഞ്ഞു. ഏതാണ്ട് 45 ശതമാനമുണ്ടായിരുന്ന ഇവരുടെ സ്വത്തുവിഹിതം ഇപ്പോൾ 22.9 ശതമാനം മാത്രമാണ്. വരുമാനത്തിലെ അസമത്വം 1961-ൽ ഏറ്റവും പണക്കാരായ ഒരു ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 13 ശതമാനമായിരുന്നു. 1981 ആയപ്പോഴേക്കും അത് 6.9 ശതമാനമായി താഴ്ന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ തുടർച്ചയായ വർധനയാണ് കാണുന്നത്. 2020-ൽ അത് 21.7 ശതമാനമായി. ഏറ്റവും പണക്കാരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-ൽ 37.2 ശതമാനം 1981-ൽ 30.7 ആയി കുറഞ്ഞു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇതുവർധിച്ച് 2020-ൽ 56.1 ശതമാനമായി. ഇതിന് നേർവിപരീതമാണ് പാവപ്പെട്ടവരുടെ ഗതി. ഏറ്റവും പാവപ്പെട്ട 50 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-'81 കാലത്ത് 21.2 ശതമാനത്തിൽനിന്ന് 23.5 ശതമാനമായി ഉയർന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇത് തുടർച്ചയായി കുറഞ്ഞ് 2020-ൽ 14.7 ശതമാനമായി. ഇടത്തരം കുടുംബങ്ങളുടെ വിഹിതം ആഗോളീകരണത്തിനുമുമ്പ് വർധിച്ചുവെങ്കിൽ, 1981-നും 2020-ത്തിനും ഇടയിൽ 47.1 ശതമാനത്തിൽനിന്ന് 29.7 ശതമാനമായി കുറഞ്ഞു. സ്വകാര്യവത്കരണം 1990-'91 വരെ രാജ്യത്തിന്റെ സമ്പാദ്യം നിക്ഷേപിച്ചുവളർത്തിയ പൊതുമേഖലയുടെ വിൽപ്പന നിയോലിബറൽ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ വരുമാനമാർഗമായി മാറി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയിൽ പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ കേന്ദ്രബജറ്റ് സമാഹരിച്ച തുക മൊത്തം 4.83 ലക്ഷംകോടി രൂപവരും. ഇത് 2019-ലെ സ്ഥിരവില അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ 6.73 ലക്ഷം കോടിരൂപ വരും. ആദ്യദശകത്തിൽ 18,480 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ദശകത്തിൽ 58,488 കോടി രൂപയായി. മൂന്നാംദശകത്തിൽ 4,05,731 കോടി രൂപയായി ഉയർന്നു. ഇനിയിപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിൽനിന്ന് പൊതുപശ്ചാത്തലസൗകര്യങ്ങളുടെ വിൽപ്പനയിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയിരിക്കയാണ്. താമസിയാതെ ഭൂമിയും നദിയും പർവതങ്ങളും വനവുമെല്ലാം ഇതേപാതയിലൂടെ സ്വകാര്യകരങ്ങളിലെത്താം. ഫെഡറലിസം നിയോലിബറൽ കാലഘട്ടം കേന്ദ്രീകരണത്തിന്റെകൂടി കാലമാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് ഇത്രയേറെ തിരിച്ചടിയുണ്ടായിട്ടുള്ള മറ്റൊരു സന്ദർഭമില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികയിടം തുടർച്ചയായി ഞെരുക്കപ്പെടുന്നു. ധനഉത്തരവാദിത്വനിയമം ചെലവിനുമേലും ജി.എസ്.ടി വരുമാനത്തിനുമേലും കൂച്ചുവിലങ്ങിട്ടു. കേന്ദ്രവായ്പകൾ നിബന്ധനകൾക്കുവിധേയമായി. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികൾക്കുപകരം കൂടുതൽ സെസുകളും പ്രത്യേക നികുതികളും ചുമത്തപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളുടെ സംസ്ഥാന അവകാശങ്ങൾ കവരുന്നതാണ് പുതിയ കാർഷികനിയമങ്ങളും ദേശീയ വിദ്യാഭ്യാസനയവും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികളും. സഹകരണമേഖലയിലേക്കുകൂടി കേന്ദ്രം കൈവെക്കുകയാണ്. കശ്മീരിന്റെ ശിഥിലീകരണത്തിനുശേഷം ഇപ്പോൾ ലക്ഷദ്വീപ് കോർപ്പറേറ്റുകൾക്ക് പങ്കുവെക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്. ആഗോളസൂചകങ്ങൾ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) വർഷംതോറും പ്രസിദ്ധീകരിക്കുന്ന മാനവവിഭവ വികസന സൂചികയിൽ 1990-ൽ ഇന്ത്യയുടെ റാങ്ക് 114 ആയിരുന്നു. 2019-ൽ ഇന്ത്യയുടെ റാങ്ക് 131 ആയി. മറ്റൊന്ന്, ലോക പട്ടിണിസൂചികയാണ്. 1990-ൽ ഇന്ത്യയുടെ റാങ്ക് 55 ആയിരുന്നു. 2017-ൽ അത് 100 ആയി താഴ്ന്നു. പട്ടിണിക്ക് കുപ്രസിദ്ധിയാർജിച്ച പല ആഫ്രിക്കൻ രാജ്യങ്ങളുടെയുംനില ഇന്ത്യയെക്കാൾ മെച്ചമാണ്. പെരുകുന്ന ദാരിദ്ര്യം അസമത്വത്തിന്റെ കണക്കുകൾ വിമർശകർ വെക്കുമ്പോൾ മറുഭാഗം ചൂണ്ടിക്കാണിക്കുക ദാരിദ്ര്യം ഇടിഞ്ഞുവെന്നുള്ളതാണ്. മുമ്പ് ഒരാൾക്ക് പ്രതിദിനം 2200 കലോറിയും നഗരങ്ങളിൽ 2100 കലോറിയും പോഷകാഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലാത്തവരെയാണ് ദരിദ്രരായി കണക്കാക്കിയിരുന്നത്. 1993-'94-ൽ ഗ്രാമീണ മേഖലയിൽ 58 ശതമാനവും നഗരത്തിൽ 57 ശതമാനവുമായിരുന്നു ദരിദ്രർ. ഇതേമാനദണ്ഡംെവച്ചാൽ 2011-'12-ൽ ഇത് യഥാക്രമം 68, 65 ശതമാനംവീതമായിരുന്നു. ദാരിദ്ര്യം കുറഞ്ഞുവെന്ന കണക്കുകൾ നിർവചനത്തിൽ മാറ്റംവരുത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്. പോഷകാഹാരമാനദണ്ഡം ഉപേക്ഷിച്ച് കേവലം നിശ്ചിതവരുമാനത്തിൽതാഴെയുള്ളവരെ ദരിദ്രരായി കണക്കാക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. പുതുക്കിയ കണക്ക് എഴുത്തുരീതിപോലും മോദി ഭരണത്തിൻകീഴിൽ 2011-'12-ൽ 21.9 ശതമാനമായിരുന്ന ദരിദ്രർ 2019-20 ആയപ്പോൾ 25.9 ശതമാനമായി ഉയർന്നു.

from money rss https://bit.ly/38lpem4
via IFTTT

പുതിയ ഉയരംകുറിച്ച് വിപണി: സെൻസെക്‌സ് 56,400ഉം നിഫ്റ്റി 16,800ഉം കടന്നു

മുംബൈ: ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളും നേട്ടമാക്കി. എക്കാലത്തെയും റെക്കോഡ് തിരുത്തി വിപണി കുതിച്ചു. നിഫ്റ്റി 16,800ന് മുകളിലെത്തി. സെൻസെക്സ് 321 പോയന്റ് നേട്ടത്തിൽ 56,446ലും നിഫ്റ്റി 103 പോയന്റ് ഉയർന്ന് 16,808ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിശ നിരക്ക് വർധന സംബന്ധിച്ച തീരുമാനം നീട്ടിയതാണ് വിപണിക്ക് കരുത്തായത്. ഇതുസംബന്ധിച്ച് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ടൈറ്റാൻ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എൽആഡ്ടി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മെറ്റൽ, റിയാൽറ്റി, പവർ, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Indices hit new record; Sensex tops 56,400, Nifty above 16,800.

from money rss https://bit.ly/3sZFVwJ
via IFTTT

ഉയർന്ന പണപ്പെരുപ്പവും ഉയരാത്ത വളർച്ചയും വെല്ലുവിളി

കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിൽനിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഒന്നര വർഷത്തോളമായി റിസർവ് ബാങ്ക് പണ-വായ്പാ നയത്തിലൂടെ നടപടികളെടുത്തു വരുന്നു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പണ-വായ്പാ നയത്തിലുള്ള വെല്ലുവിളികളെക്കുറിച്ചും പലിശ നിരക്കുകളിലെ മാറ്റത്തിനുള്ള സാധ്യതകളെക്കുറിച്ചും ആർ.ബി.ഐ.യിലെ പണ-വായ്പാ സമിതിയിലെ പുറത്തുനിന്നുള്ള അംഗവും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറും മലയാളിയുമായ പ്രൊഫ. ജയന്ത് ആർ. വർമ 'മാതൃഭൂമി'യോട് സംസാരിക്കുന്നു. നിലവിൽ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി വിശദമാക്കുമോ കോവിഡ് അസാധാരണ സാഹചര്യമാണ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിട്ടുള്ളത്. വിവിധ മേഖലകളെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം വലിയ വെല്ലുവിളിയാണ്. സാമ്പത്തിക വളർച്ച വേണ്ടത്ര വേഗം കൈവരിച്ചിട്ടുമില്ല. രണ്ടും സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവരുന്ന അനിശ്ചിതത്വം വലുതാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. പണപ്പെരുപ്പം കുറയാതിരിക്കുകയും വളർച്ച കൂടുതൽ വേഗം കൈവരിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി മുൻകൂട്ടി കണ്ടുവേണം തീരുമാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒന്നിനെ മാത്രം നോക്കി തീരുമാനമെടുത്താൽ അത് രണ്ടാമത്തേതിന് തിരിച്ചടിയാകും. സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വിലപ്പെരുപ്പമുണ്ടാകും. തിരിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സാമ്പത്തിക വളർച്ച മുരടിക്കും. രണ്ടും സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. കോവിഡ് രണ്ടാം തരംഗം എങ്ങനെ ബാധിച്ചു പണപ്പെരുപ്പവും വളർച്ചാ നിരക്കും തമ്മിലുള്ള സന്തുലനാവസ്ഥയിൽ കോവിഡ് രണ്ടാം തരംഗം മാറ്റങ്ങളുണ്ടാക്കി. പണപ്പെരുപ്പം സ്വീകാര്യമായ ഉയർന്ന നിലവാരത്തിനടുത്താണ്. അഞ്ചു ശതമാനത്തിനു മുകളിൽ പണപ്പെരുപ്പം കൂടുതൽ കാലം നിന്നാൽ തമസ്കരിക്കാൻ ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ പാദത്തിലിത് പ്രശ്നമാകില്ല. രണ്ടു വർഷത്തോളം തുടർന്നാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വ്യവസായ ലോകം അതിനോട് താദാത്മ്യം പ്രാപിച്ച് പ്രതിരോധിച്ച് നിൽക്കും. പക്ഷേ, ഉപഭോക്താക്കൾക്ക് ഇതുമൂലമുണ്ടാകുന്ന വിലവർധന താങ്ങാൻ ബുദ്ധിമുട്ടാകും. പ്രത്യേകിച്ചും കോവിഡ് അവരുടെ വരുമാനത്തെ വളരെയധികം ബാധിച്ച സാഹചര്യത്തിൽ. അതുകൊണ്ടാണ് പണപ്പെരുപ്പത്തിന് അൽപ്പം കൂടി പ്രാധാന്യം നൽകണമെന്ന് പണ-വായ്പാ നയ യോഗത്തിൽ ആവശ്യപ്പെട്ടത്. അടുത്ത പണനയത്തിൽ റിപോ,റിവേഴ്സ് റിപോ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കേണ്ടതുണ്ടോ പണ-വായ്പാ സമിതിയിൽ ഒരാളുടെ അഭിപ്രായമനുസരിച്ചല്ല തീരുമാനങ്ങൾ. ആറംഗങ്ങളിൽ ഭൂരിപക്ഷ അഭിപ്രായത്തിനാണ് പ്രാധാന്യം. ഓരോരുത്തരുടേതും സ്വതന്ത്ര കാഴ്ചപ്പാടാണ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യം മുൻനിർത്തിയാണ് ഇത്തവണ ഞാൻ വിയോജിപ്പു രേഖപ്പെടുത്തിയത്. അടുത്ത പണ-വായ്പാ നയ യോഗം വരുമ്പോഴേക്കും സ്ഥിതി മാറാം. ഓരോ ആഴ്ചയും പുതിയ ഡേറ്റ എത്തുന്നു. ഇതു പരിഗണിച്ചാണ് അഭിപ്രായങ്ങൾ വരിക. മൂന്നോ നാലോ അംഗങ്ങൾക്ക് ഇപ്പോഴത്തെ അഭിപ്രായം മാറിയാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. നിലവിൽ റിപോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനവുമാണ്. റിവേഴ്സ് റിപോ നിരക്ക് നാലു ശതമാനത്തോട് അടുപ്പിക്കാനായിരുന്നു എന്റെ ശുപാർശ. റിപോ നിരക്ക് കുറച്ചുകാലം കൂടി നാലു ശതമാനത്തിൽ തുടർന്നേക്കും. പക്ഷേ മാറ്റങ്ങൾ എപ്പോൾ വേണമെന്നത് സമ്പദ് വ്യവസ്ഥയിലെ ചലനങ്ങൾ നോക്കിയാകും തീരുമാനിക്കുക. വിപണിയിൽ പലിശ നിരക്ക് ഏറെ താഴെയാണ്. നിരക്കു വർധിപ്പി ച്ചാൽ അത് എത്തരത്തിലാകും പ്രവർത്തിക്കുക പണപ്പെരുപ്പം കുറയ്ക്കുന്നതിന് അടിസ്ഥാന നിരക്കുകൾ ഉയർത്തിയാൽ അത് വളർച്ചയെ ബാധിക്കും. വളർച്ച കൂട്ടാൻ നിരക്ക് കുറച്ചു നിർത്തുമ്പോൾ പണപ്പെരുപ്പം ഉയരുന്നു. ഇന്നത്തെ പ്രതിസന്ധി ഇതാണ്. രണ്ടും സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല. അതുകൊണ്ട് ഇവയെ സന്തുലിതമായി നിലനിർത്തുന്നതാണ് വലിയ വെല്ലുവിളി. പലിശ നിരക്ക് കുറഞ്ഞുനിന്നിട്ടുംഉപഭോഗം കൂടുന്നില്ല, അപ്പോൾ പലിശ കൂട്ടുന്നത് നന്നാകുമോ പല മേഖലയിലും ഉപഭോഗം കുറവാണ്. ചിലതിൽ കൂടുതലും. ഇതിന് ഏകീകൃത രീതിയില്ല. വാഹന മേഖലയെടുത്താൽ എസ്.യു.വി.കളുടെ വില്പന ഉയർന്നു. ചെറു കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും സ്ഥിതി തിരിച്ചാണ്. എസ്.യു.വി. വില്പന ഉയർന്നു നിൽക്കുന്നതു ചൂണ്ടിക്കാട്ടി സമ്പദ് വ്യവസ്ഥ നേരായ ദിശയിലാണെന്നു പറയാനാകില്ല. ഇവയുടെ ഉപഭോഗം സമൂഹത്തിൽ ഏതെല്ലാം വിഭാഗത്തെ ആശ്രയിച്ചാണെന്നതാണ് പരിഗണിക്കേണ്ടത്. ആർക്കൊക്കെയാണ് ഉത്തേജനം വേണ്ടതെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. പലിശ കുറച്ചു നിർത്തിയാൽ അത് ഓഹരി വിപണിക്കും റിയൽ എസ്റ്റേറ്റ് രംഗത്തിനും മറ്റുമാകും നേരിട്ട് നേട്ടമെത്തിക്കുക. വരുമാനം കുറഞ്ഞവർക്ക് ഇത് വലിയ പ്രയോജനം ചെയ്യില്ല. ഓരോ വിഭാഗം തിരിച്ച് ഉത്തേജക നടപടികളെടുക്കാൻ പണ-വായ്പാ നയത്തിനു കഴിയില്ല. ചെറിയ വരുമാനക്കാർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള സമ്പാദ്യം മുഴുവൻ നഷ്ടമായി. ഇതാണ് അത്തരക്കാർ കൂടുതൽ ഇടപെടുന്ന മേഖലയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നത്. ഇവർക്ക് ഉത്തേജനം നൽകാൻ ആർ.ബി.ഐ.ക്ക് പരിമിതികളുണ്ട്. നേരിട്ടു നേട്ടം കൈമാറിയും (ഡി.ബി.ടി.) മറ്റും ഇത്തരക്കാർക്കു സഹായമെത്തിക്കാൻ സർക്കാരിനാണ് കഴിയുക. നിരക്ക് കുറഞ്ഞുനിൽക്കുന്നത് ഭാവിയിൽ നിഷ്ക്രിയ ആസ്തി കൂടാൻ കാരണമാകുമോ അത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്. പലിശ കൂടുമ്പോൾ അത് തിരിച്ചടയ്ക്കാൻ എല്ലാവർക്കും ശേഷിയുണ്ടാകുമോ എന്നത് ആശങ്ക നൽകുന്നതാണ്. പ്രൊഫ. ജയന്ത് ആർ. വർമ കേരളത്തിൽ ചാലക്കുടിയിൽ വേരുകളുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ. ആയുർവേദ പണ്ഡിതൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്റെ ഇളയ സഹോദരൻ രാമ വർമയുടെയും ഗിരിജ വർമയുടെയും മകനാണ്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് വിഭാഗം പ്രൊഫസറായി പ്രവർത്തിക്കുന്നു. ആർ.ബി.ഐ.യുടെ പണ-വായ്പാ സമിതിയിൽ പുറത്തുനിന്നുള്ള അംഗം. സെബി ഡയറക്ടർ ബോർഡിൽ മുഴുവൻ സമയ അംഗമായിരുന്ന അദ്ദേഹം സെക്കൻഡറി മാർക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഇന്ത്യയിലെ സാമ്പത്തിക വിപണി, ഫിനാൻസ് തിയറി എന്നിവയിൽ വലിയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ജേണലുകളിലടക്കം ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ഉമ ഇടപ്പള്ളി സ്വദേശി. ഏക മകൻ അക്ഷർ പിഎച്ച്.ഡി.യുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. raheshinct@gmail.com

from money rss https://bit.ly/3zsA4CB
via IFTTT

Saturday 28 August 2021

20 ലക്ഷം രൂപയുണ്ട്: ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാൻ ഇപ്പോൾ യോജിച്ച സമയമാണോ?

എല്ലാവരും ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നു. എന്റെ കൈവശം 40 ലക്ഷം രൂപയുണ്ട്. സ്ഥിര നിക്ഷേപത്തിന് നാമാത്രമായ പലിശയാണ് ലഭിക്കുന്നത്. 20 ലക്ഷം രൂപ ഒറ്റത്തവണയായി ഇക്വറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേിക്കാനാണ് പ്ലാൻ. ഇപ്പോൾ അതിന് അനുയോജ്യമായ സമയമാണോ? വിപിൻ, കൊടകര ഏറെ വർഷമെടുത്താകും 20 ലക്ഷംരൂപ സമ്പാദിച്ചിട്ടുണ്ടാകുക. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് പലിശ കുറവാണെന്നതുകൊണ്ടുമാത്രം ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ല. റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ് എന്നിവയെല്ലാം പരിഗണിച്ചുമാത്രമെ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്താവൂ. വിപണി എക്കാലത്തെയും ഉയർന്ന നിലാവരത്തിൽ തുടരുന്നതിനാൽ ഒറ്റത്തവണയായി വൻതുക നിക്ഷേപിക്കുന്നത് ഉചിതമാകില്ല. നിക്ഷേപംനടത്തിയതിനുശേഷം വിപണി തകർന്നാൽ, തുടർന്നുണ്ടായേക്കാവുന്നു ഇടിവിൽനിന്ന് രക്ഷപ്പെടാൻ നിക്ഷേപം പിൻവലിക്കാൻ പ്രേരണയുണ്ടായേക്കാം. അത് ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപത്തെ ബാധിക്കുകയുംചെയ്യും. ഇക്കാര്യങ്ങൾ പരിഗണിച്ച്, എസ്ഐപിയായി നിക്ഷേപിക്കുന്നതാകും ഉചിതം. 20 ലക്ഷം രൂപ ഘട്ടംഘട്ടമായി, അതായത് 12-24 മാസമെടുത്ത് ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റാം. വിപണിയിലെ ഏറ്റക്കുറച്ചിലിന്റെനേട്ടം പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും. അച്ചടക്കവും ക്ഷമയുമുള്ള നിക്ഷേപകനായാൽ ആജീവനന്തം അതിന്റെ പ്രയോജനംനേടാൻ കഴിയുമെന്നാണ് ചരിത്രംതെളിയിച്ചിട്ടുള്ളത്.

from money rss https://bit.ly/3ztyRv4
via IFTTT

Friday 27 August 2021

സ്വർണവില പവന് 140 രൂപ കൂടി 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. പവന്റെ വില 140 രൂപ കൂടി 35,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 4455 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് നേരിയ തോതിൽ ഉയർന്ന് 1,796.07 നിലവാരത്തിലെത്തിയിരുന്നു. യുഎസ് ഫെഡറൽ റിസർവ് ഉടനെ പലിശ നിരക്ക് വർധിപ്പിക്കില്ലെന്ന ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനം സ്വർണവിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

from money rss https://bit.ly/3sUwkaG
via IFTTT

വിപണിമൂല്യത്തിൽ കുതിപ്പ്: ഒരു ലക്ഷം കോടി ക്ലബിൽ ഇടംപിടിച്ച് 47 കമ്പനികൾ

വിപണിമൂല്യത്തിൽ മികച്ചനേട്ടവുമായി രാജ്യത്തെ കമ്പനികൾ. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികൾക്കൂടി സ്വന്തമാക്കിയതോടെ ഒരുവർഷത്തിനിടെ ഈവിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി. ഒരുവർഷംമുമ്പ് 28 കമ്പനികളാണ് ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നത്. അദാനി എന്റർപ്രൈസസ്, ബിപിസിഎൽ, ഡാബർ, ഗോദ്റേജ് കൺസ്യൂമർ, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, എൻടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷംകോടി ക്ലബിൽ അംഗമായത്. ഓഹരി വിപണിയിൽകുതിപ്പുണ്ടാകുമ്പോൾ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തൽ. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയിൽ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എൻടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎൻജിസി എന്നീ കമ്പനികളെക്കൂടാതെ പവർഗ്രിഡ് കോർപറേഷനും നേട്ടംസ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തിൽ ഒരുവർഷത്തിനിടെ 49ശതമാനവും ഒഎൻജിസിയുടേത് 24ശതമാനവുമാണ്വർധനവുണ്ടായത്.

from money rss https://bit.ly/2XVyvPI
via IFTTT

എൽ.ഐ.സി. ഐ.പി.ഒ. കൈകാര്യം ചെയ്യാൻ പത്ത് നിക്ഷേപക ബാങ്കുകൾ

മുംബൈ: എൽ.ഐ.സി.യുടെ ഐ.പി.ഒ. കൈകാര്യം ചെയ്യാനായി പത്തു നിക്ഷേപക ബാങ്കുകളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗോൾഡ്മാൻ സാഷെ, സിറ്റി ഗ്രൂപ്പ്, കൊടക് മഹീന്ദ്ര, എസ്.ബി.ഐ. കാപ്സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് കാപിറ്റൽ, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് പട്ടികയിലുള്ളത്. ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യുടെ ഭാഗമാകാൻ അപേക്ഷ നൽകിയിരുന്നത്. എൽ.ഐ.സി. വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ജൂലായിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയത്. പത്തു ശതമാനംവരെ ഓഹരികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിസഭാ സമിതിയുടെ തീരുമാനം ഉടനുണ്ടായേക്കും. പത്തുശതമാനം ഓഹരികൾക്ക് ഒന്നുമുതൽ ഒന്നരലക്ഷം കോടി രൂപവരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടുഘട്ടമായിട്ടാവും ഓഹരി വിൽപ്പനയെന്നും സൂചനകളുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഐ.പി.ഒ. നടത്താനാണ് നടപടികൾ പുരോഗമിക്കുന്നത്. 34 ലക്ഷം കോടി രൂപയുടെ ആസ്തികൾ ഉള്ള എൽ.ഐ.സി.ക്ക് സിങ്കപ്പൂരിൽ ഒരു ഉപകമ്പനികൂടിയുണ്ട്. കൂടാതെ ബഹ്റൈൻ, കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളുമുണ്ട്.

from money rss https://bit.ly/3zBNCvy
via IFTTT

വ്യവസായങ്ങൾക്ക് വൈദ്യുതി: ചട്ടങ്ങൾ പൊളിച്ചെഴുതുന്നു

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് വൈദ്യുതി കണക്ഷൻ കിട്ടുന്നത് എളുപ്പമാക്കാൻ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു. ഇതിനുള്ള നിർദേശങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു. വ്യവസായങ്ങൾ തുടങ്ങുന്നത് അനായാസമാക്കാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയങ്ങളുടെ ഭാഗമായാണിത്. 2014-ലെ ഇലക്ട്രിസിറ്റി സപ്ലൈകോഡ്, കേരള ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾസ്, കേരള സിനിമ റെഗുലേഷൻ റൂൾ എന്നിവയും സർക്കാർ ഉത്തരവുകളുമാണ് ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചില ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും. നിർദേശിച്ച പ്രധാന മാറ്റങ്ങൾ • പുതിയ കണക്ഷൻ കിട്ടാൻ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നോ റവന്യൂ വകുപ്പിൽനിന്നോ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള സർട്ടിഫിക്കറ്റ് നിർബന്ധം. ഇതിനു പകരം വിൽപ്പനക്കരാറോ മറ്റ് തിരിച്ചറിയൽ രേഖകളോ സ്വീകരിക്കാമെന്നാണു നിർദേശം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് ഗുണകരമാവും. • ലൈനിന്റെ നീളവും വേണ്ടിവരുന്ന പോസ്റ്റിന്റെ എണ്ണവും ഉൾപ്പെടെയുള്ളവയുടെ ചെലവ് കണക്കാക്കിയാണ് ഇപ്പോൾ പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നത്. ഇതിനുപകരം റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയൊടുക്കണം. ഈ നയംമാറ്റം ഗാർഹിക കണക്ഷനെടുക്കുന്നത് അനായാസമാക്കും. • വ്യവസായ ഉപഭോക്താക്കൾ ഇപ്പോൾ കണക്ഷൻ സംബന്ധിച്ച് വൈദ്യുതി ബോർഡുമായി കരാറിൽ ഏർപ്പെടണം. കരാർ ലംഘിച്ചാൽ പിഴയൊടുക്കണം. ഈ കരാർ സമ്പ്രദായം അവസാനിപ്പിക്കും. പകരം കണക്ഷനെ സംബന്ധിച്ച വിവരവും മാറ്റങ്ങളും അറിയിച്ചാൽ മതി. • വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോർഡിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്കേ ഇപ്പോൾ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താൻ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവർക്ക് അത് ചെയ്യാം. • ലിഫ്റ്റുകളുടെ ലൈസൻസ് രണ്ടുവർഷത്തിലൊരിക്കൽ പുതുക്കുന്നത് ഇനി മൂന്നുവർഷത്തിലൊരിക്കലാക്കും. ഇപ്പോൾ പത്ത് കെ.വി. എ.ക്കു മുകളിൽ ശേഷിയുള്ള ജനറേറ്ററുകൾ സ്ഥാപിക്കാൻ മുൻകൂർ അനുമതി വേണം. ഇത് 30 കെ.വി.എ. ആയി ഉയർത്തും. അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയാൽ ഈടാക്കുന്ന അസസ്മെന്റ് ചാർജ് കുറയ്ക്കും. ചട്ടങ്ങൾ മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. സതീഷ് പറഞ്ഞു. തിയേറ്ററിനും പുതുചട്ടം സിനിമാ തിയേറ്ററുകളുടെ നടത്തിപ്പിലും ഇളവുകൾ വരുത്തുന്നത് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നത് മൂന്നിൽനിന്ന് അഞ്ചുവർഷത്തിലൊരിക്കലാക്കും. സ്ക്രീൻ ഒന്നിന് ഒരു ഓപ്പറേറ്റർ എന്ന നിബന്ധന ഒഴിവാക്കും. മൾട്ടിപ്ലക്സിൽ രണ്ട് സ്ക്രീനിന് ഒരു ഓപ്പറേറ്റർ മതിയെന്നാണ് പുതിയ നിർദേശം.

from money rss https://bit.ly/3jlJw5h
via IFTTT

സെൻസെക്‌സ് വീണ്ടും 56,000ന് മുകളിൽ ക്ലോസ്‌ചെയ്തു: മിഡ്, സ്‌മോൾ ക്യാപുകളിലും നേട്ടംതുടർന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകൾക്കും കരുത്തായത്. സെൻസെക്സ് 176 പോയന്റ് നേട്ടത്തിൽ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അൾട്രടെക് സിമെന്റ്, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.04ശതമാനവും സ്മോൾ ക്യാപ് സൂചിക 0.93ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

from money rss https://bit.ly/3zzzB1q
via IFTTT

റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടനെ: പരീക്ഷണം ആരംഭിച്ചു

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്സിൻ നിർമാണംതുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് ആറ് വാക്സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡിലഎന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്. അതേസമയം, കുട്ടികൾക്കുള്ള വാക്സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിലും സ്കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനത്തിനുമുമ്പ് സ്കൂൾ അധ്യാപകരുടെ കുത്തിവെപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2Y3o4tC
via IFTTT

Thursday 26 August 2021

ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപം കുറച്ച് വൻകിട ഓഹരികളിലേക്ക് മാറുക

ചെറുകിട ഓഹരികൾക്ക് അങ്ങേയറ്റം വിലക്കൂടുതലുള്ള ഇപ്പോൾ വൻതോതിൽ ഓഹരി വിപണിയിൽ മുതൽ മുടക്കുന്നത് ഗുണകരമല്ല. അതേസമയം, സാമ്പത്തിക നിരീക്ഷണങ്ങളനുസരിച്ച് യഥാർത്ഥ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലകാലമാണു താനും. 2022, 2023 വർഷങ്ങളിൽ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഹരി വിപണിയെ ശാന്തമാക്കി മൂല്യനിർണയങ്ങൾ നിലനിർത്തുമെന്നാണ് കരുതേണ്ടത്. 10 വർഷ കാലയളവിൽ നിഫ്റ്റി 50 ദീർഘകാല ശരാശരിയേക്കാൾ 33 ശതമാനം മുകളിലാണ്. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 20 ശതമാനം, 58 ശതമാനം എന്ന ക്രമത്തിൽ ഉയരത്തിലും. 5 വർഷത്തിന്റെ ഇടക്കാലയളവിൽ നിഫ്റ്റി 50 ശരാശരിയേക്കാൾ 19 ശതമാനം മുകളിലാണ്. ഇടത്തരം ഓഹരികൾ 1 ശതമാനവും ചെറുകിട ഓഹരികൾ 37.5 ശതമാനവും മുകളിലാണ്. വളരുന്ന വികസ്വര സമ്പദ് വ്യവസ്ഥ എന്നനിലയ്ക്ക് ഇന്ത്യയുടെ മൂല്യ നിർണയം തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കയാണ്. സർക്കാരിന്റെ നിരന്തരമായ പരിഷ്കരണ നടപടികൾ മുന്നേറ്റത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളും വിദേശ വ്യക്തിഗത നിക്ഷേപങ്ങളും അഭ്യന്തര നിക്ഷേപങ്ങളും നൽകുന്ന പിന്തുണയോടെ ഇന്ത്യയുടെ ദീർഘകാല, ഇടക്കാല മൂല്യ നിർണയം 15 X എന്ന സങ്കൽപത്തിൽ നിന്ന് 16 X, 18 X എന്നിങ്ങനെയായി കുതിച്ചിട്ടുണ്ട്. ആഗോള സാങ്കേതികവിദ്യയ്ക്കും നിലവാരത്തിനുമനുസരിച്ച് ഉൽപന്നങ്ങളും സേവനങ്ങളും നിരന്തരമായി നവീകരിക്കപ്പെടുന്നതിനാൽ ഇന്ത്യൻ ഇടത്തരം ഓഹരികളുടെ നിലവാരം പുരോഗമിച്ചുകൊണ്ടിരിക്കയായിരുന്നു. വരുമാനവും സ്ഥിരവളർച്ചയും കാരണം ഇത്തരം കമ്പനികൾ വൻകിട ഓഹരികളേക്കാൾ ഉയരത്തിലാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. വ്യാപാര, നിക്ഷേപ മേഖലകളിൽ വികസിത രാജ്യങ്ങൾ ഈയിടെയായി കൈക്കൊണ്ട ചൈനാവിരുദ്ധനയങ്ങൾ ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകമാവും. ഇതിന്റെ ഫലമായി, ലാഭ വളർച്ചയും ശുഭപ്രതീക്ഷയുംമൂലം മികച്ച മൂല്യനിർണയങ്ങൾ ഭാവിയിലും നിലനിർത്താൻ പര്യാപ്തമാണ്. എങ്കിലും, ഹ്രസ്വകാല പരിധിയിൽ വിപണിയിൽ ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ആഗോളമായി കൂടിയവിലകളും മൂല്യനിർണയവുമാണ് ഓഹരി വിപണികളുടെ ഭാവിപ്രകടനത്തിന്റെ അടിസ്ഥാനം. കുറഞ്ഞ പലിശയ്ക്ക് യഥേഷ്ടം ലഭ്യമാകുന്ന പണവും ധനപരമായ പുരോഗതിയും ഓഹരി വിപണിയെ നിർണയിക്കുന്ന ഘടകങ്ങളായിരിക്കും. പണപ്പെരുപ്പവും പലിശയിലെ വ്യതിയാനവുംകാരണം ഭാവിയിൽ സമ്പദ് വ്യവസ്ഥ കൂടുതൽ കൊഴുക്കും. ഇടത്തരം, ചെറുകിട ഓഹരികളിൽ തിരുത്തൽ സാധ്യത ഇപ്പോഴും തുടരുന്നു. ഇന്നു കാണുന്ന അതേ വീര്യത്തോടെ നിലവിലുള്ള തരംഗം തുടർന്നുപോവുകയാണെങ്കിൽ 2022 സാമ്പത്തികവർഷം, മൂന്നും നാലും പാദങ്ങളിൽ ഈ പ്രവണത നിലനിർത്തുക പ്രയാസകരമായിരിക്കും. ഇപ്രകാരം കുതിക്കുന്ന വിപണിയിൽ, സമ്പദ് വ്യവസ്ഥയിലെ മാറ്റവും രൂപപരിണാമവും മുന്നിൽകണ്ട് വിലകൾ വളരെകൂടതലായ ഘട്ടത്തിൽ വിപണിയിൽ എന്താണു ചെയ്യേണ്ടതെന്ന് മനസിലാക്കുക പ്രധാനമാണ്. പോർ്ടഫോളിയോയിലെ റിസ്ക് ഇല്ലാതാക്കുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി ചെറുകിട, ഇടത്തരം ഓഹരികളിൽ നിന്നു മോചനംനേടുക. പകരം വൻകിട ഓഹരികളിലും കുതിക്കുന്ന ഇടത്തരം ഓഹരികളിലും ശ്രദ്ധകേന്ദ്രീകരിക്കുക. കാരണം അവ വിപണിയെ കവച്ചുവെക്കുന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സർക്കാർ നയപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്ന മേഖലകളിൽ നിക്ഷേപിക്കുക. അഭ്യന്തരരംഗത്തും ആഗോളതലത്തിലും വർധിക്കുന്ന ഡിമാന്റിനനുസരിച്ച് ഉൽപാദനം നടത്താനുള്ളശേഷിയും സംവിധാനവുമുള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വിപണിയിൽ ജാഗ്രതയോടെയുള്ള സമീപനം നിലനിൽക്കും. ഐടി, എഫ്എംസിജി, ഫാർമ, ടെലികോം മേഖലകളിൽ നിക്ഷേപിക്കുക. ഓഹരികൾക്കു പുറമെ മ്യൂച്വൽ ഫണ്ട് കടപ്പത്ര പദ്ധതികളിലും, ഉന്നത ഗുണനിലവാരമുള്ള കോർപറേറ്റ്, സർക്കാർ ഹ്രസ്വകാല ബോണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. പണപ്പെരുപ്പത്തിന്റേയും ബോണ്ട് യീൽഡിന്റേയും റിസ്ക് കണക്കിലെടുത്ത് പരമാവധി 10 ശതമാനംവരെ സ്വർണത്തിലോ ഗോൾഡ് ബോണ്ടിലോ നിക്ഷേപം നടത്താം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BjZHGb
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38gr3Ay
via IFTTT

സൂചികകളിൽ നഷ്ടത്തോടെ തുടക്കം: ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് നിക്ഷേപകർ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും സെപ്റ്റംബർ സീരിസിന്റെ തുടക്കവുമായ വെള്ളിയാഴ്ച ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രഖ്യാപനംവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഐടിസി, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ടിസിഎസ്, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പ്രധാന സൂചികകൾ നഷ്ടംനേരിട്ടെങ്കിലും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.40ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/3jrbdd7
via IFTTT

ആഗോള സമ്മർദം: കാര്യമായ നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. സെൻസെക്സ് 4.89 പോയന്റ് ഉയർന്ന് 55,949.10ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,636.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദുർബലമായ ആഗോള സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെട്ടത്. ചൈനയും യുഎസും തമ്മിലുള്ള പുതിയ പിരിമുറക്കുവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നേട്ടത്തിന് തടയിട്ടു. ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബിപിസിഎൽ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുകി, ഹിൻഡാൽകോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. മെറ്റൽ സൂചികക്ക് ഒരുശതമാനത്തിലേറെ നഷ്ടമായി. ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികളും സമ്മർദംനേരിട്ടു. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടംനിലനിർത്തി.

from money rss https://bit.ly/3jifIq8
via IFTTT

ആർബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു

റിസർവ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. നേരത്തെ ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു കുമാർ. 30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിങ്, കറൻസി മാനേജുമെന്റ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കറൻസി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുക. പട്ന സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയിൽനിന്ന് ബാങ്കിങിൽ എംഎസും നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസർച്ചിൽനിന്ന് സർട്ടിഫൈഡ് ബാങ്ക് മാനേജർ കോഴ്സ്, ചിക്കാഗോയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജുമെന്റിൽനിന്ന് എക്സിക്യൂട്ടീവ് മാനേജുമെന്റ് പ്രോഗ്രാം എന്നിവ ഉൾപ്പടെയുള്ള പ്രൊഫഷണൽ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്. RBI appoints Ajay Kumar as Executive Director.

from money rss https://bit.ly/3mxJx8f
via IFTTT

വൻവളർച്ച ലക്ഷ്യമിട്ട് ബാർക്ലെയ്‌സ് രാജ്യത്ത് 3000 കോടി രൂപ നിക്ഷേപിക്കും

വളർച്ചാ സാധ്യത മുന്നിൽകണ്ട് യു.കെ ആസ്ഥാനമായുള്ള ബാർക്ലെയ്സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാർക്ലെയ്സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8,300 കോടിയാകും. മൂലധന നിക്ഷേപം കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽമേഖലയിൽനിന്ന് 2011ൽ പിന്മാറിയ ബാങ്ക് കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തിയത്. ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാൻഡേഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻപി പാരിബാസ് എന്നിവ ഉൾപ്പെടുയുള്ള വിദേശ ബാങ്കുകളുമായിട്ടായിരിക്കും ബാർക്ലെയ്സിന് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/3ku5DWo
via IFTTT

ഡിജിറ്റൽ ഗോൾഡ് വില്പനക്ക് എൻഎസ്ഇയുടെ വിലക്ക്

ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ബ്രോക്കർമാരോട് ആവശ്യപ്പെട്ടു. സെബിയുടെ നിർദേശത്തെതുടർന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് നിർദേശം. ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കർമാരും ഒരുക്കിയിരുന്നു. 1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകൾക്കുമാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റൽ ഗോൾഡ് സെക്യൂരിറ്റീസിന്റെ നിർവചനത്തിൽ വരുന്നില്ല.

from money rss https://bit.ly/3gBXFcC
via IFTTT

റെക്കോഡ് കുറിച്ച് എസ്ബിഐയുടെ എൻഎഫ്ഒ:ബാലൻസ്ഡ് ഫണ്ട് സമാഹരിച്ചത് 12,000 കോടി

പുതിയ ഫണ്ട് ഓഫർവഴി എസ്ബിഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ ഇത്രയും തുക എൻഎഫ്ഒവഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച അർധരാത്രിവരെ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളതിനാൽ 1000 കോടി രൂപയോളം ഇതിനുപുറമെ ഓൺലൈനിൽ നിക്ഷേപമായെത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫണ്ട് കമ്പനി പറയുന്നു. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനാൽ പുതിയ ഫണ്ടുകളിലും വൻതോതിലാണ് നിക്ഷേപമെത്തുന്നത്. ഐസിഐസിഐ ഫ്ളക്സി ക്യാപ് ഫണ്ട് ഈയിടെ എൻഎഫ്ഒ വഴി സമാഹരിച്ചത് 9,808 കോടി രൂപയാണ്. ഇതിനുമുമ്പ്, 2017ൽ ഭാരത് 22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) 14,499 കോടി രൂപ സമാഹരിച്ചിരുന്നു. നഗരങ്ങളിൽനിന്നുപുറമെ ഗ്രാമങ്ങളിൽനിന്നും വൻതുകയുടെ നിക്ഷേപമാണെത്തിയതെന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് അധികൃതർ പറയുന്നു. ബാങ്ക് വഴിയുള്ള വിതരണശൃംഖലയിലൂടെയാണ് പകുതിയിലധികം തുകയുടെ നിക്ഷേപവുമെത്തിയത്. വിപണി റെക്കോഡ് ഉയരത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നതിനാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തികവർഷംമാത്രം 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളിൽമാത്രമെത്തിയത്. ജൂലായ് അവസാനംവരെയുള്ള കണക്കുപ്രകാരം ബാലൻസ്ഡ് അഡ്വാന്റേ്ജ് ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 1.22 ലക്ഷം കോടി രൂപയാണ്. ഡൈനാമിക് അസറ്റ് അലോക്കേഷൻ വിഭാഗത്തിലുള്ളതാണ് എസ്ബിഐയുടെ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരികളിലും സ്ഥിര നിക്ഷേപ പദ്ധതികളിലുമാണ് നിക്ഷേപം നടത്തുക. സ്ഥിര നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെടുത്തിയായിരുന്നു നേരത്തെ ഈ വിഭാഗത്തിലെ ഫണ്ടുകൾ തെറ്റായി വിതരണംചെയ്തിരുന്നത്. കഴിഞ്ഞവർഷം ഓഹരി വിപണി തകർച്ചനേരിട്ടപ്പോൾ നിക്ഷേപതുകയിൽപോലും ഇടിവുണ്ടായത് ഈ വിഭാഗം ഫണ്ടുകളിൽനിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.

from money rss https://bit.ly/3sORTJI
via IFTTT

Wednesday 25 August 2021

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്-സ്‌മോൾ ക്യാപുകളിൽ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 3 പോയന്റ് ഉയർന്ന് 55,947ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തിൽ 16,637ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, റിലയൻസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് 0.52ശതമാനവും സ്മോൾക്യാപ് 0.39ശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മികച്ച മൂല്യനിർണയവും അതോടൊപ്പം കോവിഡിന്റെ അനിശ്ചിതത്വവുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് അനിശ്ചിതത്വത്തിനിടയിലും വിപണിക്ക് കരുത്താകുന്നത്.

from money rss https://bit.ly/3DiFeDF
via IFTTT

വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു

തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്. ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന 'ഹൈബ്രിഡ്' രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം. എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്. സർക്കാർതലത്തിലും താത്പര്യം വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫിഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്. ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും. ഓഫീസുള്ള ലൊക്കേഷനിലേക്ക് സൗകര്യം ഓഫീസുള്ള സ്ഥലത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം. ജി. വിജയരാഘവൻ, സ്ഥാപക സി.ഇ.ഒ., ടെക്നോപാർക്ക്, തിരുവനന്തപുരം.

from money rss https://bit.ly/3mtJDOa
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: അദാനി പോർട്‌സ് 4ശതമാനം ഉയർന്നു

മുംബൈ: ഓഗസ്റ്റിലെ ഫ്യച്ചർ കരാറുകൾ അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് പുതിയ ഉയരംകുറിച്ച് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിൽ 16,634.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഫാർമ, റിയാൽറ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാർജ് ക്യാപുകൾ പിന്നിലായപ്പോൾ, കഴിഞ്ഞയാഴ്ചകളിൽ തിരുത്തൽ ഭീഷണനേരിട്ട മിഡ്ക്യാപ്, സ്മോൾ ക്യാപുകൾ തിരിച്ചുവരുന്നതായാണ് വിപണിയിൽ കണ്ടത്. Sensex, Nifty end flat; Adani Ports gains 4%.

from money rss https://bit.ly/3mxB5pi
via IFTTT

ഫ്രഷ് ടു ഹോമിന് യുഎഇയിൽ കോഡലാറ്റിസ് സാങ്കേതിക സംവിധാനമൊരുക്കും

യുഎഇയിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഫ്രഷ് ടു ഹോമിന്റെ ബിൽഡ് ഓൺ ഓപറേറ്റ് ട്രാൻസ്ഫർ കരാർ കോഴിക്കോട്ടെ സ്റ്റാർട്ടപ്പായ കോഡലാറ്റിസ് സ്വന്തമാക്കി. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക സംവിധാനമാണ് ഫ്രഷ് ടു ഹോമിനായി യുഎഇയിൽ തയ്യാറാക്കുക. മത്സ്യം, മാംസം എന്നിവയുടെ ചില്ലറ വില്പന മേഖലയിൽ മികച്ച സാന്നിധ്യമുള്ള കമ്പനിയാണ് ഫ്രഷ് ടു ഹോം. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയാകും പുതിയ സാങ്കേതിക വിദ്യ കോഡലാറ്റിസ് ഒരുക്കുക. പുതു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പിന്തുണാ സേവനങ്ങളും ഒരേ ശ്രേണിയിൽ കൊണ്ടുവന്ന് പരിശീലനം നൽകുകയാണ് ലക്ഷ്യം. കമ്പനിയിലെ 100ലേറെ ഡെവലപ്പർമാരുടെ സേവനം പുതിയ പദ്ധതിക്ക് പ്രയോജനകരമാകുമെന്ന് ദുബായ് ഫ്രെഷ് ടു ഹോം സിഒഒ അരുൺ കൃഷ്ണൻ പറഞ്ഞു.

from money rss https://bit.ly/3zcohbw
via IFTTT

Tuesday 24 August 2021

പാഠം 139| ഹരിത നിക്ഷേപം: സാമൂഹിക പ്രതിബദ്ധത നേട്ടമാക്കാനാകുമോ?

തോമാച്ചൻ തനി നാടനാണ്. അതുകൊണ്ടാണ് 49-ാംവയസ്സിൽ യുഎസിലെ താമസം മതിയാക്കി ഇങ്ങ് പുൽപ്പള്ളിയിൽ പത്തേക്കർ ഭൂമിവാങ്ങി കൊച്ചുവീടുവെച്ച് താമസമാക്കിയത്. പ്രകൃതിയോടൊത്തുള്ള ജീവിതത്തിന്റെ ഭാഗമാകാൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയുംതുടങ്ങി. ദീർഘകാലത്തെ പ്രവാസി ജീവിതത്തിനുശേഷമാണ് ഭാര്യ ആനിയോടൊപ്പം വയനാട്ടിലേക്ക് തിരിച്ചെത്തിയത്. കുറച്ചൊക്കെ സാമൂഹിക പ്രതിബന്ധതയും പ്രകൃതിസൗഹൃദ നിലപാടുമൊക്കെയാണ് അദ്ദേഹത്തെ വീണ്ടും കേരളത്തിലേക്കെത്തിച്ചത്. വിശാലമായ ലോകത്തേക്ക് കണ്ണോടിക്കാൻ പച്ചത്തുരുത്തുനിറഞ്ഞ പുൽപ്പള്ളിമതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ആശയങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാനും അദ്ദേഹം മറന്നില്ല. പുതുമകൾതേടിയുള്ള യാത്രയിലാണ് നിക്ഷേപലോകം. വികസിത വിപണികളിൽ ജനപ്രീതിനേടിയവയുടെ പിൻപറ്റി കാലക്രമേണ പുതിയ തന്ത്രങ്ങളും മാതൃകകളും സംവിധാനങ്ങളും മറ്റിടങ്ങളിലേക്കുമെത്തുന്നു. പരിസ്ഥതി സംരക്ഷണത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്തവിധം സമസ്തമേഖലകളിലും ബോധ്യമായ കാലഘട്ടമാണിത്. പ്ലാസ്റ്റിക് ഉത്പന്ന ബഹിഷ്കരണംമാത്രമല്ല, വ്യവസായം, വാഹനം തുടങ്ങിയ മേഖലകളും പരിഷ്കരണത്തിന്റെ സാധ്യതകളാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ഹരിത ഭൂപടം തീർക്കുന്നതിൽനിന്ന് സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഒഴിഞ്ഞുമാറാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത നിക്ഷേപ ഉത്പന്നങ്ങളുടെ പ്രസക്തിവർധിക്കുന്നത്. രാജ്യത്തെ ഫണ്ട് ഹൗസുകൾ ഇഎസ്ജിയെന്ന പുതി ആശയംമുന്നോട്ടുവെച്ചത് അതിന്റെ ഭാഗമായികൂടിയാണ്. 2020 ഡിസംബറിൽ അവസാനിച്ച കലണ്ടർവർഷത്തിൽ ഏഴ് ഇഎസ്ജി ഫണ്ടുകളാണ് നിക്ഷേപകർക്കുമുന്നിലെത്തിയത്. ഗ്രീൻ എഫ്ഡിയുമാകാം ബാങ്കിതര ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയാണ് ആദ്യമായി രാജ്യത്ത് ഹരിത സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. യുഎൻ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസനലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതും പരിസ്ഥിതിയിലും സമൂഹത്തിലും നല്ലരീതിയിൽ സ്വാധീനംചെലുത്തുന്ന സാമ്പത്തിക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രാപ്തമാക്കുന്നതുമാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനി പറയുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് പലിശ കുറവാണ്. ഉദാഹരണത്തിന് രണ്ടുകോടി വരെയുള്ള റെഗുലർ നിക്ഷേപങ്ങൾക്ക് 6.20ശതമാനം(കാലാവധി 33 മാസം) പലിശ നൽകുമ്പോൽ ഈ വിഭാഗത്തിലെ എഫ്ഡിക്ക് 6.10ശതമാനമാണ് വാഗ്ദാനംചെയ്യുന്നത്. എച്ച്ഡിഎഫ്സിക്കുപിന്നാലെ ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സമാനമായ പദ്ധതികളുമായി രംഗത്തുവന്നേക്കാം. ഇഎസ്ജി ഫണ്ടുകൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരിലെത്തിച്ച പുതു ആശയമാണ് ഇഎസ്ജി. പരിസ്ഥിതി-സാമൂഹിക-ഭരണനിർവഹണ ഫണ്ടുകളെന്ന് ഇതിനെ വിളിക്കാം. ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. പരിസ്ഥിതിമാത്രമല്ല, സാമൂഹിക പ്രതിബദ്ധത, ഭരണനിലവാരം തുടങ്ങിയവയും അതോടൊപ്പം പരിഗണിക്കുന്നു. ഏകീകൃതമായ ചട്ടക്കൂട് ഇല്ലെങ്കിലും ഫണ്ടുഹൗസുകൾ ഓരോരുത്തരും തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് നിക്ഷേപ പദ്ധതി തയ്യാറാക്കുന്നത്. നേട്ടസാധ്യത എത്രത്തോളമുണ്ട്? ഹരിത നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ത്യാഗമായി കരുതേണ്ടതുണ്ടോ? അത്രതന്നെ ത്യാഗം സഹിക്കാതെ മികച്ചനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഇത്തരം ഫണ്ടുകൾ മുന്നോട്ടുവെക്കുന്നത്. മികച്ച നേട്ടസാധ്യതകളുള്ള നിരവധി കമ്പനികൾ ഈ മേഖലയിലുണ്ട്. കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഒഴിവാക്കി പുനരുപയോഗ ഊർജമേഖലയിലെ സ്ഥാപനങ്ങൾ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. ടെസ് ലയെപോലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ഉദാഹരണമാത്രം. ഭാവിയിൽ മികച്ച വളർച്ചാസാധ്യതയാണ് ഇ.വി തുറന്നിടുന്നത്. എല്ലാ ഗ്രീൻ നിക്ഷേപങ്ങളും ഹരിതമല്ലെന്നും മനസിലാക്കണം. കൽക്കരിയേക്കാൾ പ്രകൃതി സൗഹൃദമായി പ്രകൃതി വാതകത്തിന്റെ ഉപയോഗം പരിഗണിക്കാം. എന്നാൽ, പ്രകൃതി വാതക ഖനനവും വേർതിരിച്ചെടുക്കുന്നതിനുമുള്ള പ്രകൃയയും അത്രതന്നെ പ്രകൃതി സൗഹൃദമല്ലെന്നകാര്യം ഓർക്കേണ്ടതുണ്ട്. ഇഎസ്ജി നിക്ഷേപത്തിന്റെ ഭാഗമാകാൻ ഏതൊക്കെ കമ്പനികൾ യോഗ്യതനേടുന്നു എന്നതാണ് പ്രധാനം. ഇതുംസബന്ധിച്ച് പൊതുവായ അടിസ്ഥാനങ്ങളൊന്നുമില്ല. ഇക്കാര്യം വിലയിരുത്തുന്നതിനും മൂല്യംനിർണയത്തിനും റേറ്റിങ് ഏജൻസികളിൽനിന്നുള്ള ഡാറ്റയോടൊപ്പം ഫണ്ട് കമ്പനികൾ സ്വന്തമായുള്ള ഗവേഷണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ESG FUNDS Fund Lauch Expense Ratio* Net Assets(Cr) ABSL ESG Fund Dec-20 0.42 1,006 Axis ESG Equity Fund Feb-20 0.54 1,963 ICICI Prudential ESG Fund Oct-20 0.60 1,861 Invesco India ESG Equity Fund Mar-21 0.59 691 Kotak ESG Opp Fund Dec-20 0.32 1,735 Mirae Asset ESG Nov-20 0.40 125 Quant ESG Equity Fund Nov-20 1.35 23 Quantum India ESG Equity Fund Jul-19 0.93 47 SBI Magnum Equity ESG Fund Jan-13 1.29 4,025 *Direct plan തീരുമാനം വ്യക്തിപരം സമൂഹത്തിനുകൂടി ഉപകാരപ്രദമാകുന്ന നിക്ഷേപം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. യുഎസിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട്ടിലെ പച്ചത്തുരുത്തിൽസ്വയംപര്യാപ്തതനേടിയ തോമാച്ചന്റെ നിലപാട് ഇതിനോട് കൂട്ടിവായിക്കാം. സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകാനും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാനും കഴിയുന്ന മികച്ച മാർഗമാണ് മുന്നിലുള്ളത്. കമ്പനികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിക്ഷേപകരുടെ പിന്തുണ എന്തുകൊണ്ടും പ്രചോദനകരമാണ്. വൻകിട ടെക് കമ്പനികൾപോലും കാർബൺ രഹിത ലക്ഷ്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. പാരിസ്ഥിതികമായി ചിന്തിച്ചാൽ എത്രയോ ഉന്നതമാണ് ഈതീരുമാനമെന്ന് മനസിലാക്കാം. അതേസമയം, ഈ കമ്പനികളുടെ ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ സാമൂഹികപരമായ നിലപാടിനെ ചോദ്യചെയ്യാനിടയാക്കുന്നകാര്യവും ഇവിടെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇഎസ്ജി-യുടെ മൂന്നുഘടകങ്ങൾക്കും ഒരേപോലെ പ്രധാന്യംനൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നത് വെല്ലുവിളിയാണ്. ഇഎസ്ജിയുടെ അതിരുകൾ ഇരുമ്പുമറകൊണ്ട് വേർതിരിക്കാനും എളുപ്പമല്ല. വിപണിമൂല്യംകൊണ്ട് ലോകംതന്നെ കീഴടക്കിയ ജനപ്രിയ വൈദ്യുതി വാഹന നിർമാതാവ് കോംഗോയിലെ ഖനനഭീമനുമായി സഹകരിച്ച് കോബാൾട്ട് ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. എന്നാൽ, ബാലവേല സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക ഉയർത്തിയ കമ്പനിയുമായുള്ള സഹകരണം ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്. വാഹന നിർമാതാവ് ഇഎസ്ജി മാനദണ്ഡത്തന്റെ നഗ്നമായ ലംഘനംനടത്തുന്നില്ലെങ്കിലും അതിന്റെ ഭാഗമാകുന്ന നിക്ഷേപകർ അവർ ഉദ്ദേശിച്ച സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. നേട്ടസാധ്യത റിസ്കിന് അനുസരിച്ചുള്ള വരുമാനം ഉണ്ടാക്കുക എന്നതാണ് ഏതൊരു നിക്ഷേപ തീരുമാനത്തിന്റെയും പ്രാഥമിക ലക്ഷ്യം. ഇക്വിറ്റി നിക്ഷേപകരെടുക്കുന്ന റിസ്ക് പരിഗണിക്കുമ്പോൾ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നവരുമാനം പ്രതീക്ഷിക്കുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഇഎസ്ജി ഫണ്ടുകൾക്കും ഈ പ്രതീക്ഷ നിറവേറ്റാൻ കഴിയണം. പരിമിതമായ ചരിത്രമുള്ള ഇത്തരം ഫണ്ടുകളുടെ ട്രാക്ക് റെക്കോഡ് വിലയിരുത്താതെ ഇക്കാര്യത്തിൽ ഒരു നിർദേശം മുന്നോട്ടുവെക്കാനാവില്ല. എങ്കിലും മികച്ച ആശയം മുന്നോട്ടുവെക്കുന്ന കമ്പനികൾക്ക് വളരാൻ ഏറെ സാധ്യതകൾ മുന്നിലുണ്ട്. മനുഷ്യ സമൂഹം പുരോഗമിക്കുമ്പോൾ ഇത് വർധിക്കുകയേയുള്ളൂ. വിപണിയുടെ ചലനത്തിൽ വിദേശ നിക്ഷേപകർ നിർണായക പങ്കുവഹിക്കുന്ന സാഹചര്യം നിലനിൽക്കുവോളം സുസ്ഥിര ബിസിനസുകൾക്ക് കൂടുതൽ വിദേശമൂലധനം ആകർഷിക്കാനാകും. കറയറ്റ ഭരണനിർവഹണം മൂലധന സമാഹരണം എളുപ്പമാക്കുമെന്നകാര്യത്തിൽ സംശയമില്ല. ഇത്തരം കമ്പനികളുടെ ഓഹരികൾ നയംകൊണ്ട് ശക്തരായവരുടെ കൈവശമായിരിക്കുമെന്നതിനാൽ അസ്ഥിരത കുറവുമായിരിക്കും. നികുതി ആനുകൂല്യം? ഗ്രീൻ എഫ്ഡിക്കോ ഇഎസ്ജി ഫണ്ടുകൾക്കോ പ്രത്യേകം നികുതി ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭ്യമല്ല. സാധാരണ എഫ്ഡികൾക്ക് ബാധകമായ നികുതിതന്നെയാണ് ഗ്രീൻ എഫ്ഡികൾക്കുമുള്ളത്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലും മാറ്റമില്ല. അതായത് ഹ്രസ്വകാല മൂലധനനേട്ടത്തിന് 15ശതമാനവും ദീർഘകാല മൂലധനനേട്ടത്തിന് 10ശതമാനവുമാണ് നികുതി. കമ്പനികൾക്ക് ലഭിക്കുന്ന സബ്സിഡികളും ഇളവുകളും പരോക്ഷമായി പ്രയോജനംചെയ്യും. പോർട്ട്ഫോളിയോ രൂപപ്പെടുത്താം ഇതേ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുന്ന മികച്ച കമ്പനികളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തി അവയുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. പാരിസ്ഥിതിക ആഘാതം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയകാര്യങ്ങൾ വിലയിരുത്തി യോജിച്ച കമ്പനികൾ തിരഞ്ഞെടുക്കുകയാണ് അതിന് ചെയ്യേണ്ടത്. കമ്പനികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി, പ്രവർത്തനചരിത്രം വിശകലനംചെയ്ത് ഈ തീമിലേക്ക് സ്വതന്ത്രമായി ഓഹരികൾ തിരഞ്ഞെടുക്കാം. നിലവിലുള്ള ഇഎസ്ജി ഫണ്ടുകളുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ 134 സ്റ്റോക്കുകളാണ് കാണാൻ കഴിയുക. (പട്ടിക കാണുക). മാനദണ്ഡത്തിൽ വ്യതിയാനംവരുന്നുഎന്നുള്ളതാണ് വളരെ വലിയൊരുപട്ടിക നൽകുന്ന സൂചന. ക്രമവത്കരണത്തിന്റെ അഭാവം ലോകമെമ്പാടുമുള്ള ഇഎസ്ജി ഫണ്ടുകൾ നേരിടുന്ന വിമർശനത്തിന് കാരണമാണ്. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഉയർന്ന ലക്ഷ്യത്തിനുള്ള നിക്ഷേപമെന്നത് ഇപ്പോഴും സ്വപ്നമായി തുടരുമെന്നുതന്നെയാണ് അതിൽനിന്ന് വ്യക്തമാകുന്നത്. വൈവിധ്യവത്കരണം വൈവിധ്യവത്കരണത്തിനാണ് ഈ വിഭാഗം ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അത് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവിധ ഫണ്ടുകളുടെ നിക്ഷേപ പോർട്ട്ഫോളിയോ പരിശോധിച്ചാൽ അത് ബോധ്യമാകും. ഇഎസ്ജി ഫണ്ടുകൾ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യംചെയ്താൽ ഓവർലാപിങ് ഓഹരികളുടെ എണ്ണം 11 മുതൽ 17 വരെയാണെന്ന് കാണാം. feedback to: antonycdavis@gmail.com കുറിപ്പ്:സമൂഹികപ്രതിബദ്ധതയോടൊപ്പം പരിസ്ഥിതി സൗഹൃദവുംകറയറ്റ ഭരണനിർവഹണവുമുള്ള പ്രവർത്തനരീതിയും മനോഭാവവും വളർത്തുന്ന ബിസിനസുകൾ രൂപപ്പെടുത്താൻ ഇഎസ്ജി എന്ന ആശയം ഭാവിയിലെങ്കിലും ഉപകരിക്കുമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഉന്നത ലക്ഷ്യംമുന്നോട്ടുവെക്കുന്ന ഇഎസ്ജി ഫണ്ടുകൾ മറ്റ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകളെ അപേക്ഷിച്ച് എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നിലവിലെ മറ്റ് ഫണ്ടുകൾ വാഗ്ദാനംചെയ്യാത്ത സാധ്യത ഇഎസ്ജി ഫണ്ടുകൾ നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് നിക്ഷേപകനെന്ന നിലയിൽ തീരുമാനമെടുക്കാം. ഭാവിയിൽ ഈ ആശയത്തോട് യോജിക്കുന്നതരത്തിൽ കമ്പനികൾ അവരുടെ പ്രവർത്തനരീതികളിൽ മാറ്റംവരുത്തുമ്പോൾ നിക്ഷേപലോകവും വിശാലമാകും.

from money rss https://bit.ly/3DgRCUD
via IFTTT

സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് 'വി ഭവൻ' എന്ന പേരിലുള്ള ഇ-കൊമേഴ്സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 'വി ഭവൻ' ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം. ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്പന്നങ്ങൾ കുറിയർ സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും. വി ഭവൻ ആപ്പ് ലോഗോ പ്രകാശനം ടി. നസിറുദ്ദീൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, അമോസ് ടാംടൺ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുൾ റസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ സംസാരിച്ചു.

from money rss https://bit.ly/2WriUqE
via IFTTT

നേട്ടംതുടരുന്നു: സെൻസെക്‌സ് വീണ്ടും 56,000ഉം നിഫ്റ്റി 16,650ഉം കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 16,650 മറികടന്നു. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെനേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാരുതി, റിലയൻസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.44ശതമാനവും സ്മോൾ ക്യാപ് 0.70ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ഫാർമയാണ് സമ്മർദത്തിൽ.

from money rss https://bit.ly/3sK7uKw
via IFTTT

ധനസ്ഥിതി മോശമായ സഹകരണ ബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കാം

മുംബൈ: ധനസ്ഥിതി മോശമായ അർബൻ സഹകരണബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. അർബൻ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടേതാണ് റിപ്പോർട്ട്. ഇതനുസരിച്ച് സഹകരണബാങ്കുകൾ ആർ.ബി.ഐ. നടപടിക്കുള്ള മാർഗനിർദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാൽ പുനരുജ്ജീവനത്തിന് അല്ലെങ്കിൽ നിർബന്ധിതലയനത്തിന് നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിൽ വരുക. ലയന നിർദേശങ്ങൾ സമർപ്പിക്കുന്നതിൽ ബന്ധപ്പെട്ട ബാങ്കിന്റെ ബോർഡുകൾക്കു കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം ആർ.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധിതലയനത്തിന് അല്ലെങ്കിൽ പുനരുജ്ജീവനത്തിന് ആർ.ബി.ഐ. പ്രത്യേക പദ്ധതി തയ്യാറാക്കണം. നിർബന്ധിത ലയനമെന്നാൽ മറ്റൊരു ബാങ്കിങ് സ്ഥാപനത്തിൽ ലയിപ്പിക്കുക അല്ലെങ്കിൽ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തികസ്ഥാപനത്തിന് കൈമാറുകയാണ് ലക്ഷ്യം. സഹകരണ ബാങ്കുകൾക്കേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പുപ്രകാരം ബാങ്കുകൾക്കേർപ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളിൽ നിക്ഷേപകർക്ക് പണം പിൻവലിക്കാനുൾപ്പെടെ നിയന്ത്രണങ്ങളുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു മുൻനിർത്തി നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നത് മൂന്നു മാസത്തിൽ കൂടുതലാകരുത്. നിലവിൽ അമ്പതോളം അർബൻ സഹകരണബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണ നിർദേശത്തിനു കീഴിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. നാലായി തിരിച്ച് നിയന്ത്രിക്കാം നിക്ഷേപത്തിന്റെയും മൂലധനലഭ്യതയുടെയും അടിസ്ഥാനത്തിൽ നാലുവിഭാഗങ്ങളായിത്തിരിച്ച് സഹകരണബാങ്കുകൾക്കായി നിയന്ത്രണ ചട്ടക്കൂടുണ്ടാക്കണം. ഇതനുസരിച്ച് 100 കോടിരൂപ വരെമാത്രം നിക്ഷേപമുള്ള ചെറുസഹകരണ ബാങ്കുകൾ ടയർ-1 വിഭാഗത്തിലും 100 മുതൽ 1000 കോടി രൂപവരെയുള്ളവ ടയർ-2 വിഭാഗത്തിലും വരും. 1000 കോടി മുതൽ 10,000 കോടി രൂപവരെ നിക്ഷേപമുള്ളവ ടയർ-3 വിഭാഗത്തിലാകും. മൂലധനപര്യാപ്തതാ അനുപാതം 15 ശതമാനമെന്ന വ്യവസ്ഥ പാലിച്ചാൽ ഇവയ്ക്ക് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്.എഫ്.ബി.) മാതൃകയിൽ പ്രവർത്തിക്കാൻ അനുമതി നൽകാം. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടയർ-4 വിഭാഗത്തിലുള്ളവയ്ക്ക് യൂണിവേഴ്സൽ ബാങ്കുകളുടെ മാതൃകയിൽ പ്രവർത്തനാനുമതി നൽകാം. അതിനായി മൂലധന പര്യാപ്തതാ അനുപാതം ഒമ്പതുശതമാനമുണ്ടാവണം. കൂടാതെ ചീഫ് എക്സിക്യുട്ടീവും മികച്ച ബോർഡ് സംവിധാനവും ഉണ്ടായിരിക്കണം. അർബൻ സഹകരണബാങ്കുകൾക്കായി 300 കോടി രൂപ മൂലധനത്തിൽ ഒരു നിയന്ത്രണസംവിധാനം (അംബ്രല്ല ഓർഗനൈസേഷൻ-യു.ഒ.) രൂപവത്കരിക്കണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു സമാനമായി നിയന്ത്രണ ചട്ടക്കൂടും ഒരുക്കണം. കൃത്യമായ ഓഡിറ്റ്, പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നിർവഹണവകുപ്പും സജ്ജമാകുന്ന മുറയ്ക്ക് കാലക്രമത്തിൽ ചെറു സഹകരണബാങ്കുകൾക്കുള്ള സ്വയംനിയന്ത്രിത സംവിധാനമായി ഇതിനെ മാറ്റാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

from money rss https://bit.ly/38a3Y2q
via IFTTT

സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ബാങ്ക്, ഫാർമ ഓഹരികൾ കുതിച്ചു

മുംബൈ: മെറ്റൽ, ഫാർമ, ബാങ്ക് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു. ആഗോള കാരണങ്ങളാണ് വിപണിയിൽ കുതിപ്പുണ്ടാക്കിയത്. സെൻസെക്സ് 403.19 പോയന്റ് ഉയർന്ന് 55,958.98ലും നിഫ്റ്റി 128.10 പോയന്റ് നേട്ടത്തിൽ 16,624.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 56,000 പിന്നിട്ടിരുന്നു. ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XH1OFB
via IFTTT

ലോക്കൽ ട്രെയിനുകളുടെ വേഗംകൂടും: ഇനി 110 കിലോമീറ്റർ വേഗത്തിൽ കുതിക്കും

ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാൻ റെയിൽവെ പദ്ധതി തയ്യാറാക്കുന്നു. കോവിഡ് വ്യാപനം കുറയുന്നമുറക്ക് തീവണ്ടികൾഓടിത്തുടങ്ങുമ്പോൾ വേഗംകൂട്ടാനാണ് പദ്ധതി. നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവരെയാണ്. ഇത് 110 കിലോമീറ്ററായാണ് വർധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ അധികൃതർ അറിയിച്ചു. ഡൽഹി ഡിവിഷനിൽ ഉടനെ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3ye1F96
via IFTTT

തകരാർ പരിഹരിക്കാനായില്ല: റിട്ടേൺ ഫയൽചെയ്യേണ്ട തിയതി വീണ്ടും നീട്ടിയേക്കും

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോർട്ടലിലെ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പുതിയ വെബ്സൈറ്റിനെതിരെ വ്യാപകമായി പരാതിഉയർന്നിട്ടും പ്രശ്നംപരിഹരിക്കാതെവന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് എംഡി സലിൽ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. സെപ്റ്റംബർ 15നകം തകരാറുകൾ പരഹരിക്കാൻ അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് ജൂൺ 22നും ഇൻഫോസിസുമായി ധനമന്ത്രാലയം ചർച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയംനൽകിയിട്ടും പരിഹാരം ഇല്ലാതെവന്നതോടെയാണ് എംഡിയെ വിളിച്ചുവരുത്തിയത്. ജൂൺ ഏഴിനാണ് പോർട്ടൽ നിലവിൽവന്നത്. പുതിയ പോർട്ടൽ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനംമൂലവും റിട്ടേൺ നൽകേണ്ട അവസാന തിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബർ 15നകം തകരാർ പരിഹരിച്ചാൽ 15 ദിവസമാണ് റിട്ടേൺ ഫയൽ ചെയ്യാൻ ലഭിക്കുക. ചുരുങ്ങിയ സമയംകൊണ്ട് പുതിയ സംവിധാനത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ചാർട്ടേണ്ട് അക്കൗണ്ടന്റുമാർപോലും പറയുന്നു. നിലവിലെ സാഹചര്യത്തിൽ റിട്ടേൺ ചെയ്യേണ്ട തിയതി നീട്ടിനൽകണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മൂന്നുതവണയാണ് തിയതി നീട്ടിയത്. ജൂലായ് 31ൽനിന്ന് നവംബർ 30 ആയും പിന്നീട് ഡിസംബർ 31ആയും നീട്ടി. അവസാനം ജനുവരി 10വരെ റിട്ടേൺ ഫയൽ ചെയ്യാൻ അനുമതി നൽകി.

from money rss https://bit.ly/3jcGkbX
via IFTTT

സൊമാറ്റോയുടെ ഓഹരി വില താഴ്ന്നത് 15ശതമാനം: കാരണമറിയാം

വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15ശതമാനം തകർച്ചനേരിട്ടു. ആങ്കർ നിക്ഷേപകരുടെ ലോക്ക് ഇൻ പിരിഡ് കഴിഞ്ഞതോടെയാണ് വൻതോതിൽ ഓഹരി വിറ്റത്. ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. 141.20 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ ദിവസം ആറ് ശതമാനമായിരുന്നു താഴ്ന്നത്. വില്പന സമ്മർദംനേരിട്ടതോടെ കമ്പനിയുടെ വിപണിമൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ്ചെയ്ത ഉടനെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.

from money rss https://bit.ly/386r8Xt
via IFTTT

Monday 23 August 2021

സ്വർണവില കൂടുന്നു: പവന് 35,560 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 4445 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ ഇടിവുണ്ടായി. ട്രോയ് ഔൺസിന് 1,801.78 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളർ സൂചിക ഉയർന്നതാണ് സ്വർണത്തെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.19ശതമാനംതാഴ്ന്ന് 47,495 രൂപയിലെത്തി. മുൻവ്യാപാര ദിനത്തിലുണ്ടായ കുതിപ്പ് നിലനിർത്താനായില്ല.

from money rss https://bit.ly/3kcsmpK
via IFTTT

സെൻസെക്‌സിൽ 148 പോയന്റ് നേട്ടത്തോടെ തുടക്കം: മെറ്റൽ, ഐടി സൂചികകളിൽ മുന്നേറ്റം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 55,704ലിലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,553ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എൽആൻഡ്ടി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ് ലെ, ബജാജ് ഓട്ടോ, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്മോൾ ക്ാപ് സൂചിക 0.27ശതമാനവും നേട്ടത്തിലാണ്.നിഫ്റ്റി ഐടി 0.8ശതമാനവും ഉയർന്നു.

from money rss https://bit.ly/2XVEdRX
via IFTTT

നികുതിത്തർക്ക കേസുകൾ ഒഴിവാക്കാൻ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ

മുംബൈ: ആദായനികുതി നിയമഭേദഗതിയിലൂടെ പൂർവകാല പ്രാബല്യമുള്ള മൂലധനനേട്ട നികുതി ഒഴിവാക്കിയതിനുപിന്നാലെ 17 കമ്പനികളുമായുള്ള നികുതിത്തർക്ക കേസുകൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കമ്പനികൾ സർക്കാരിനെ സമീപിക്കുന്നതുവരെ കാത്തിരിക്കാതെ കമ്പനികളെ അങ്ങോട്ടുസമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി, പുതിയ നിയമപ്രകാരം ഒത്തുതീർപ്പിന് അർഹമായ കേസുകൾ കണ്ടെത്താനും വിശദാംശങ്ങൾ അറിയിക്കാനും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ ജെ.ബി. മൊഹപത്ര ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർമാർക്ക് നിർദേശം നൽകിയതായാണ് വിവരം. ഇത്തരം കേസുകൾ സർക്കാരിനും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കമ്പനികൾ കേസുകൾ പിൻവലിക്കാതിരുന്നാൽ അതു സർക്കാരിനു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ഇവ എത്രയുംവേഗം തീർപ്പാക്കാനാണ് തീരുമാനം. നിലവിൽ 2012-ലെ നിയമഭേദഗതിയിലൂടെ മൂന്നുകമ്പനികളിൽ നിന്നായി സർക്കാർ 8,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 7,900 കോടിയും കെയിൻ എനർജിയുടേതാണ്. വോഡഫോണിൽനിന്ന് 44.7 കോടിയും ഡബ്ല്യു.എൻ.എസിൽനിന്ന് 48 കോടിയുമാണ് പിടിച്ചത്. ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് ഇതുമാത്രമാണ് തിരിച്ചുനൽകേണ്ടതായി വരുക. അതുകൊണ്ടുതന്നെ മറ്റുകമ്പനികളുടെ കേസുകൾ പിൻവലിക്കാൻ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നഷ്ടപരിഹാരമോ പലിശയോ ആവശ്യപ്പെടരുതെന്നും കേസുകളെല്ലാം പിൻവലിക്കണമെന്നുമാണ് ഇതിൽ പ്രധാനം. നിർദേശങ്ങൾ അംഗീകരിച്ചാൽ പിടിച്ചെടുത്ത പണം തിരിച്ചുനൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഇവ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പണം എപ്പോൾ തിരികെ ലഭിക്കും, മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങൾ വരുമോ തുടങ്ങിയ ആശങ്കകൾ കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി ഏഴുകമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യ പിടിച്ചെടുത്ത നികുതി തിരിച്ചുപിടിക്കാൻ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണലിൽ നിന്ന് അനുമതി ലഭിച്ച കെയിൻ എനർജി വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ ആസ്തികൾ പിടിച്ചെടുക്കാൻ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് സർക്കാർ നിയമഭേദഗതി പിൻവലിച്ച് ഒത്തുതീർപ്പിനൊരുങ്ങുന്നത്.

from money rss https://bit.ly/3jag2qM
via IFTTT

മിഡ്, സ്‌മോൾ ക്യാപുകൾ നഷ്ടംനേരിട്ടു: സെൻസെക്‌സ് 226 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. മിഡ്, സ്മോൾ ക്യാപ്ഓഹരികൾ നഷ്ടംനേരിട്ടു. സെൻസെകസ് 226.47 പോയന്റ് നേട്ടത്തിൽ 55,555.79ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 16,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎൽ ടെക്, നെസ് ലെ, ടിസിഎസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, അദാനി പോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 1.7ശതമാനം ഉയർന്നു. മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും താഴ്ന്നു.

from money rss https://bit.ly/3gmdSCz
via IFTTT

ഇന്ത്യയിലെ റിന്യൂ പവർ നാസ്ദാക്കിൽ ലിസ്റ്റ്‌ചെയ്യും: ലക്ഷ്യം 7400 കോടി രൂപ

പുനരുപയോഗ ഊർജമേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ റിന്യു പവർ നാസ്ദാക്കിൽ ലിസ്റ്റ്ചെയ്യും. 100 കോടി ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. യുഎസ് വിപണിയിൽ ലിസ്റ്റ്ചെയ്യുന്ന ആദ്യ ഇന്ത്യൻ റിന്യുവബ്ൾ കമ്പനിയാണ് റിന്യൂ പവർ. യുഎസിൽ പ്രാരംഭ ഓഹരി വില്പനയിലൂടെ 2020 ഡിസംബറിൽ 34.5 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. നാസ്ദാക്കിൽകൂടി ലിസ്റ്റ്ചെയ്യുന്നതോടെ കമ്പനിയുടെ വിപണിമൂല്യം 400 കോടി ഡോളറാകും. ഗോൾഡ്മാൻ സാക്സ്, സിപിപി ഇൻവെസ്റ്റ്മെന്റ്സ്, അബുദാബി ഇൻവെസ്റ്റുമെന്റ് അതോറിറ്റി തുടങ്ങിയവയാണ് റിന്യൂ പവറിലെ പ്രധാന നിക്ഷേപകർ. ലിസ്റ്റിങ് പൂർത്തിയായാൽ ഗോൾഡ്മാൻ സാക്സിന്റെ നിക്ഷേപം 49ശതമാനത്തിൽനിന്ന് 33ശതമാനമാകും. സിപിപിയുടെയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും ഓഹരി വിഹിതം യഥാക്രമം 17ശതമാനം, 13ശതമാനം എന്നിങ്ങനെയായി കുറയും. പുതിയ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ 20ശതമാനം ഓഹരി പങ്കാളിത്തംനേടും. 2025ഓടെ 18.5 ജിഗാവാട്സ് പ്രവർത്തനശേഷി ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികൾക്കായി ഐപിഒയിൽനിന്നുള്ള വരുമാനം ഉപയോഗിക്കും. നിലവിൽ കമ്പനിക്ക് 6 ജിഗാ വാട്ട് പ്രവർത്തനശേഷിയാണുള്ളത്. 4.5 ജിഗാവാട്ടിന്റെ പ്ലാന്റ് നിർമാണത്തിലാണ്. യുഎസിൽ ലിസ്റ്റ്ചെയ്യുമെങ്കിലും കമ്പനിയുടെ പ്രധാന പ്രവർത്തനം ഇന്ത്യയിൽതന്നെയായിരിക്കും. ആഗോളതലത്തിൽ സാന്നിധ്യമുള്ള കമ്പനിയായി മാറാൻ ലിസ്റ്റിങ് സഹായിക്കും. Indias ReNew Power to list on Nasdaq, aims to raise $1 billion

from money rss https://bit.ly/3y7twb1
via IFTTT

Sunday 22 August 2021

സ്വർണവില പവന് 80 രൂപ വർധിച്ച് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വർധനവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ കുറഞ്ഞു. ട്രോയ് ഔൺസിന് 1,779.12 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡൽറ്റ വകഭേദത്തിന്റെ വ്യാപനം വിലയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസ്സമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3j8zGn5
via IFTTT

ഏഷ്യയിൽ ആവശ്യകത കുറയുന്നു: എണ്ണവിലവർധനവിന് സാധ്യതമങ്ങി

ഏഷ്യയിൽ ഡിമാന്റിലുണ്ടായകുറവും ആഗോള ഉൽപാദന വർധനാ പ്രതീക്ഷയുമായി ക്രൂഡോയിൽ വില ജൂലൈയിലെ ഉയരങ്ങളിൽനിന്നു ഗണ്യമായി താഴ്ന്നു. യുഎസ് എണ്ണ സൂചികയായ നൈമെക്സ് ഡബ്ള്യുടിഐ ഓഹരിക്കമ്പോളത്തിൽ എണ്ണ വില 18 ശതമാനം കുറഞ്ഞ് ബാരലിന് 63 ഡോളറിൽ താഴെവന്നു. ഏഷ്യൻ സൂചികയായ ബ്രെന്റ് ക്രൂഡ് വിലയും 15 ശതമാനം നഷ്ടത്തിൽ ബാരലിന് 66 ഡോളർ നിരക്കിലാണ് ട്രേഡിംഗ് നടന്നത്. സാമ്പത്തിക വീണ്ടെടുപ്പും ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവും കാരണം എണ്ണവില ഏഴുവർഷത്തെ ഏറ്റവും ഉയരത്തിൽ എത്തിയിരുന്നു. സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും എണ്ണയുടെ ഡിമാന്റ് വർധിച്ചപ്പോൾ ഏഷ്യയിലെ ഡിമാന്റ് ഇനിയും ഉയർന്നിട്ടില്ല. ലോകത്ത് ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 37 ശതമാനവും ഉപയോഗിക്കുന്ന ഏഷ്യയാണ് എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. കൂടിയവിലയും പല ഏഷ്യൻ രാജ്യങ്ങളിലും കോവിഡിനെതിരായ പോരാട്ടം ഇപ്പോഴും തുടരുന്നതും എണ്ണവില കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ എണ്ണ ഉപഭോക്താക്കളായ ചൈനയിൽ നിന്ന് ഈയിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത് അവരുടെ സാമ്പത്തിക വീണ്ടടുപ്പിന് വേഗംനഷ്ടപ്പെട്ടു എന്നാണ്. വെള്ളപ്പൊക്കവും പുതുതായി പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് വകഭേദവും ഫാക്ടറി പ്രവർത്തനങ്ങളേയും ചില്ലറ വിപണനത്തേയും ബാധിച്ചതായാണ് ജൂലൈയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കയറ്റുമതി വളർച്ചയും നിക്ഷേപവും ഓഗസ്റ്റിൽ വീണ്ടും കുറഞ്ഞു. പ്രതീക്ഷിച്ച വ്യാവസായിക വളർച്ച ജൂലൈയിൽ 7.8 ശതമാനം ആയിരുന്നെങ്കിലും 6.4 ശതമാനം വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. മുൻ വർഷത്തയപേക്ഷിച്ച് ചില്ലറ വിൽപനയിലെ വളർച്ച 11.5 ശതമാനമാണു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും 8.5 ശതമാനം മാത്രമാണുണ്ടായത്. ചൈനയിലെ എണ്ണ ഉൽപാദനവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ചിലുണ്ടായ ഡിമാന്റ് തകർച്ചയുടെ നിലവാരത്തിലേക്കു താഴുകയായിരുന്നു. നിയമവിരുദ്ധമായ പെർമിറ്റ് വിൽപന നിയന്ത്രിക്കുന്നതിനുംമറ്റുമായി സർക്കാർ നിയമങ്ങൾ കർശനമാക്കുകയും ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ രാജ്യത്തെ പല സ്വതന്ത്ര പ്ളാന്റുകളും ഉൽപാദനം വെട്ടിക്കുറച്ചു. ചെലവുകളിലെ വർധനയും ലാഭത്തിലുണ്ടായകുറവും എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഷേൽ എണ്ണയുടെ ഉൽപാദനമാകട്ടെ വർധിക്കുകയും ചെയ്തു. 2020 സെപ്തംബറിനു ശേഷമുള്ള ഏറ്റവും വലിയ ഉൽപാദന വർധനയിലെത്തുമെന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ വിഭാഗത്തിന്റെ പ്രതിമാസ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ കുറവിൽ നിന്ന് എണ്ണവില മുന്നോട്ടു പോകാൻ തുടങ്ങിയതോടെ യുഎസിലെ ഊർജ്ജ നിലയങ്ങൾ എണ്ണ ഖനന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ഒരു വർഷം മുമ്പ് 172 ആയിരുന്ന എണ്ണക്കിണറുകളുടെ എണ്ണം കഴിഞ്ഞ വാരം 397 ആയി ഉയർന്നു. ഒപെക് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചത് അമിതോൽപാദന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജൂലൈയിൽ ഉൽപാദകരുടെ സംഘം പ്രതിദിന ഉൽപാദനം 400000 ബാരൽ വീതം ഓഗസ്റ്റ് മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചത് വിപണിയിൽ എണ്ണയുടെ സാന്നിധ്യം വർധിപ്പിക്കും. വിപണിയിൽ എണ്ണയുടെ അമിത സംഭരണം ഒഴിവാക്കുന്നതിന് കഴിഞ്ഞവർഷം ഉൽപാദനം പ്രതിദിനം 10 മില്യൺ ബാരൽവീതം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്തിരുന്നു. പിന്നീടിത് ക്രമേണ വർധിപ്പിക്കുകയാണുണ്ടായത്. യുഎസ് സിഎഫ്ടിസി കണക്കുകൾ പ്രകാരം യുഎസ് ക്രൂഡിന് ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ന്യൂയോർക്ക്, ലണ്ടൻ ഓഹരി സൂചികകളിൽ ഊഹക്കച്ചവടക്കാരുടെ നിലപാട് ഇതിനെ സാധൂകരിക്കുന്നു. ആഗോള ഉൽപാദനം വൈകാതെ ഡിമാന്റിനെ മറികടക്കാനിടയുള്ളതുകൊണ്ട് എണ്ണ വില പ്രതികൂലമായിത്തന്നെ തുടരാനാണ് സാധ്യത. ചൈനയിൽ പുതിയ വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ യാത്ര നിയന്ത്രണത്തിനുംമറ്റും സാധ്യതയുള്ളതുകൊണ്ട് ഏഷ്യയിൽ എണ്ണയുടെ ഡിമാന്റിൽ കാര്യമായ വീണ്ടെടുപ്പ് വൈകുമെന്നാണ് നിരീക്ഷണം. എന്നാൽ യുഎസിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കൂടിയ ഡിമാന്റ് വിലയിൽ ഇനിയും ഇടിവുണ്ടാകുന്നതിനെ തടഞ്ഞു നിർത്തിയേക്കും.

from money rss https://bit.ly/3ze2YXg
via IFTTT

സെൻസെക്‌സിൽ 384 പോയന്റ് നേട്ടത്തോടെ തുടക്കം: സ്‌മോൾ ക്യാപിൽ കുതിപ്പ് തുടരുന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്സ് 384 പോയന്റ് നേട്ടത്തിൽ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 16,562ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഗസ്റ്റിൽമാത്രം 7,245 കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയിൽ മുടക്കിയത്. സാമ്പത്തിക സൂചകകങ്ങൾ നൽകിയ പ്രതീക്ഷയാണ് നിക്ഷേപകരെ ആകർഷിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ഫാർമ ഓഹരികളും കുതിപ്പ് നിലനിർത്തി. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. Sensex up 384 pts; small-caps outperform.

from money rss https://bit.ly/3yk8VAJ
via IFTTT