121

Powered By Blogger

Wednesday 4 March 2015

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ പരിശോധന; പതിനെട്ടുപേര്‍ പിടിയില്‍











Story Dated: Wednesday, March 4, 2015 01:29


കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ പതിനെട്ടുപേരെ പിടികൂടി. മെഡിക്കല്‍ കോളജിലും പരിസരത്തും സാമൂഹികവിരുദ്ധശല്യം ഉണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ രാത്രി എട്ടിന്‌ ഗാന്ധിനഗര്‍ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധനക്കു നേതൃത്വം നല്‍കിയത്‌.


അത്യാഹിതവിഭാഗം, ഒ.പി ടിക്കറ്റ്‌ കൗണ്ടര്‍, വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യപാനികളായ ഏഴു പേരെയും, രോഗികള്‍ക്ക്‌ കൂട്ടിരിക്കാന്‍ മദ്യപിച്ചെത്തിയ എട്ടു പേരെയും ആശുപത്രിക്കകത്തുനിന്നും പോലീസ്‌ പടികൂടി. രോഗിയുമായി മദ്യപിച്ച്‌ വാഹനമോടിച്ചെത്തിയ ഓട്ടോ ഡ്രൈവറെയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.


മണര്‍ക്കാട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കൊലപാതകശ്രമകേസിലെ പ്രതിയായ കൊല്ലം സ്വദേശി രാജേഷിനെയും മെഡിക്കല്‍ കോളജ്‌ പരിസരത്തുനിന്നു പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ഇയാളെ വിശദമായി പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. ഗാന്ധിനഗര്‍ എസ്‌.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.










from kerala news edited

via IFTTT

വിജയപുരത്തിന്റെ ദാഹമകറ്റാന്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തും











Story Dated: Wednesday, March 4, 2015 01:29


കോട്ടയം: വിജയപുരം നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കാന്‍ തീരുമാനം. ഇന്നു ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ നാളെ മുതല്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്തു ഭരണസമിതി യോഗം തീരുമാനിച്ചു.


ഒരു ലക്ഷം രൂപയുടെ പദ്ധതിയാണ്‌ ഇതിനായി തയാറാക്കിയിരിക്കുന്നത്‌. നഗരത്തോടു ചേര്‍ന്നു കിടക്കുന്ന വിജയപുരം പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും രൂക്ഷമായ കുടിവെള്ളമാണ്‌ അനുഭവപ്പെടുന്നത്‌. നഗരസഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റുകള്‍ സ്‌ഥിതി ചെയ്യുന്ന പഞ്ചായത്താണിത്‌.


ഫ്‌ളാറ്റുകളുടെ എണ്ണം കൂടിയതോടെ ആവശ്യകത വര്‍ധിച്ചതും വെള്ളത്തിന്റെ ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്‌. ഇതിനൊപ്പം പൈപ്പ്‌ പൊട്ടല്‍ തുടര്‍ക്കഥയായതും പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന്റെ ആക്കം കൂട്ടി. പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലും പൈപ്പ്‌ പൊട്ടല്‍ നിത്യസംഭവമാണ്‌. വടവാതൂര്‍ കടത്തുഭാഗത്തു പ്രധാന പൈപ്പ്‌ ലൈന്‍ പൊട്ടി ദിവസവും വന്‍തോതില്‍ വെള്ളം നഷ്‌ടമാകുന്നുണ്ട്‌.


പൈപ്പിലൂടെ പോകുന്ന പോകുന്ന വെള്ളത്തിന്റ 50 ശതമാനവും ഇത്തരത്തില്‍ മീനന്തറയാറ്റിലേക്കു ഒഴുകി പോകുന്നു. ഈ തകരാര്‍ 31നകം പരിഹരിക്കാമെന്ന്‌ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ഉറപ്പു നല്‍കിയതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയി ജോണ്‍ ഇടയത്തറ അറിയിച്ചു.


പൈപ്പ്‌ പൊട്ടലുകളും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പരിഹരിക്കാമെന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. കെ.കെ. റോഡില്‍ വടവാതൂര്‍ കവലയില്‍ പൈപ്പ്‌ പൊട്ടിയതിനെത്തുടര്‍ന്ന്‌ റോഡിനുണ്ടായ തകരാറും ഉടന്‍ പരിഹരിക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ഇവിടെ റോഡ്‌ തകര്‍ന്നു കിടക്കുന്നതിനെതിരേ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


പഞ്ചായത്തിനായി നടപ്പാക്കുന്ന 44 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ എം.എല്‍.എ. ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടക്കുന്ന കാര്‍മല്‍വില്ല,ഉന്നക്കുന്ന്‌ കുടിവെള്ള പദ്ധതികളും അവസാന ഘട്ടത്തിലാണ്‌.


അതേസമയം കോട്ടയം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്‌. നഗരത്തിന്റെ ഓരോ ഭാഗങ്ങളില്‍ ദിവസവും പൈപ്പ്‌ ലൈനുകള്‍ പൊട്ടുന്നതാണ്‌ കുടിവെള്ള ക്ഷാമത്തിനു കാരണം. പുതിയ പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക്‌ ഇതുവരെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല.










from kerala news edited

via IFTTT

പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ ജനം; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ മത്സരം











Story Dated: Wednesday, March 4, 2015 01:29


ചങ്ങനാശേരി : ഐ.സി.ഒ ജംഗ്‌ഷനില്‍ ഉദയഗിരി ഹോസ്‌പിറ്റലിന്‌ സമീപം ഇന്നലെ വൈകിട്ട്‌ 7.30ന്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌യാത്രികനായ യുവാവ്‌ മരിച്ച അപകടത്തില്‍ പരിക്കേറ്റവര്‍ റോഡില്‍ കിടന്നത്‌ അരമണിക്കൂര്‍.


ടൗണിനോട്‌ ചേര്‍ന്നുള്ള ഐ.സി.ഒ ജംഗ്‌ഷനില്‍ ഏറെ തിരക്കുണ്ടായിട്ടും പരിക്കേറ്റു കിടന്നവരെ കൊണ്ടുപോകുന്നതിനായി അരമണിക്കൂറിലേറെ വാഹനങ്ങള്‍ക്ക്‌ കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല. മാത്രമല്ല പരിക്കേറ്റു കിടന്നിരുന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനാണ്‌ ഓടിക്കൂടിയവരില്‍ ഏറെയും ശ്രദ്ധിച്ചത്‌.


അരമണിക്കൂറിന്‌ ശേഷം അതിലെ എത്തിയ സി.പി.എം തൃക്കൊടിത്താനം-അമര ബ്രാഞ്ച്‌ സെക്രട്ടറി ബിനോയിയുടെ വാഹനത്തില്‍ ചങ്ങനാശേരി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുല്‍ മരണമടഞ്ഞിരുന്നു. പരിക്കേറ്റു കിടന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയവരെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ യുവാക്കളില്‍ ചിലര്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തു.


അപകട സ്‌ഥലത്തു നിന്ന്‌ അല്‌പം മാറി നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനോ സഹായം നല്‍കുന്നതിനോ ഇവര്‍ ശ്രമിച്ചില്ലെന്നും രക്ഷപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.










from kerala news edited

via IFTTT

പ്ലാസ്‌റ്റിക്‌ വിമുക്‌ത ശബരിമല പദ്ധതി വിപുലീകരിക്കുന്നു











Story Dated: Thursday, March 5, 2015 01:54


പത്തനംതിട്ട: ശബരിമല ഉത്സവകാലത്ത്‌ ജില്ലയില്‍ നടപ്പിലാക്കിയ പ്ലാസ്‌റ്റിക്‌ വിമുക്‌ത ശബരിമല പദ്ധതി വിപുലീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌.ഹരികിഷോര്‍ പറഞ്ഞു. പ്ലാസ്‌റ്റിക്‌ വിമുക്‌ത ശബരിമല പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച കുടുംബശ്രീ സി.ഡി.എസ്‌ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ശബരിമല നടതുറക്കുന്ന മലയാള മാസം ഒന്നാം തീയതികളിലും വിഷുവിനും പദ്ധതി തുടര്‍ന്നും നടപ്പാക്കും.


ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കിയ പ്ലാസ്‌റ്റിക്‌ വിമുക്‌ത പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ്‌ പ്രവര്‍ത്തകരാണ്‌ പ്രധാനമായും പങ്കെടുത്തത്‌. പദ്ധതിയിലൂടെ ജില്ലയെ പൂര്‍ണമായും പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കുകയാണ്‌ ലക്ഷ്യമിടുന്നത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരിദാസ്‌ ഇടത്തിട്ട ഉദ്‌ഘാടനം ചെയ്‌തു. അസി.കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്‌.സാബിര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.അനിതകുമാരി, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

അടൂര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തില്‍











Story Dated: Thursday, March 5, 2015 01:54


അടൂര്‍: പോലീസ്‌ സ്‌റ്റേഷനില്‍ ആവശ്യത്തിന്‌ പോലീസുകാരില്ലാ ത്തതുമൂലം പ്രവര്‍ത്തനം അവതാളത്തിലായി. ജില്ലയുടെ അതിര്‍ത്തി പ്രദേശം കൂടി ഉള്‍പ്പെടുന്ന അടൂര്‍ സ്‌റ്റേഷനില്‍ വളരെ കുറച്ച്‌ പോലീസുകാരാണ്‌ ഉള്ളത്‌. സ്‌റ്റേഷന്‍ ആരംഭിച്ചപ്പോള്‍ അനുവദിച്ച തസ്‌തികകളാണ്‌ ഇപ്പോഴും നിലവിലുള്ളത്‌. നാല്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, മൂന്ന്‌ എ.എസ്‌.ഐമാര്‍, നാല്‌ ഗ്രേഡ്‌ എ.എസ്‌.ഐമാര്‍, 35 സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ 10 വനിതാ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരാണ്‌ ഉള്ളത്‌. സീനിയര്‍ സിവില്‍ പോലീസുകാരായിട്ട്‌ ഇവിടെ ഒരാള്‍മാത്രമാണുള്ളത്‌.


രണ്ട്‌ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരുടെയും അഞ്ച്‌ സിവില്‍ പോലീസ്‌ ഓഫീസര്‍മാരുടെയും ആറു വനിതാ പോലീസ്‌ ഓഫീസര്‍മാരുടെയും തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്‌. നിലവിലുളള പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ പലരേയും മറ്റു വിവിധ ഡ്യൂട്ടികള്‍ക്കായി അയയ്‌ക്കുകയാണ്‌. ഇതോടെ സ്‌റ്റേഷനില്‍ ആവശ്യത്തിന്‌ പോലീസുകാരുടെ സേവനം ലഭിക്കാതെയായി. ട്രഷറി, പോലീസ്‌ കണ്‍ട്രോള്‍ റൂം, തുടങ്ങി ജില്ലയിലെ പ്രധാന ഉത്‌സവങ്ങള്‍, കണ്‍വന്‍ഷനുകള്‍, ആഘോഷങ്ങള്‍ എന്നിവയ്‌ക്കും ഇവിടെ നിന്നും ഡ്യൂട്ടിക്ക്‌ പോകേണ്ടതായി വരുന്നുണ്ട്‌.


നേരത്തെ എ.ആറില്‍ നിന്നും പോലീസുകാരെ സ്‌റ്റേഷനിലേക്ക്‌ നിയോഗിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ അവരെ നിയോഗിക്കാറില്ല. കൂടാതെ ജനമൈത്രി പോലീസ്‌ സ്‌റ്റേഷന്‍ കൂടി ആയതിനാല്‍ നിലവിലുള്ള വരില്‍ നിന്നും ഒരു എസ്‌.ഐ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക്‌ ദൈനംദിന ഡ്യൂട്ടിക്കിടയില്‍ ജനമൈത്രി ബീറ്റ്‌ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടതായി വരുന്നുണ്ട്‌. എം.സി റോഡ്‌ കടന്നുപോകുന്ന മേഖലയായതിനാല്‍ അപകടങ്ങളും ഗതാഗത കുരുക്കും കൂടുതലാണ്‌.


കൂടാതെ എം.സി റോഡിലൂടെയും കെ.പി റോഡിലൂടെയും പോകുന്ന മന്ത്രിമാര്‍ക്ക്‌ പൈലറ്റ്‌ പോകേണ്ടിയും വരും. അടൂര്‍ നഗരസഭ, പള്ളിക്കല്‍ പഞ്ചായത്ത്‌ പൂര്‍ണമായും ഏനാദിമംഗലം, ഏറത്ത്‌, ഏഴംകുളം പഞ്ചായത്തുകളുടെ കുറച്ചു ഭാഗവുമാണ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ളത്‌. അടുത്തിടെ ഉദ്‌ഘാടനം കഴിഞ്ഞകണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. അതിനാല്‍ പകല്‍ മാത്രമാണ്‌ കണ്‍ട്രോള്‍ റൂമിന്റെ സേവനം ലഭിക്കുക. രാവിലെ എട്ടു മുതല്‍ വൈകിട്ട്‌ എട്ടുവരെ മാത്രമാണ്‌ ഇതിന്റെ പ്രവര്‍ത്തനം.


അപകടങ്ങള്‍, ആക്രമണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ആദ്യം എത്തേണ്ടത്‌ കണ്‍ട്രോള്‍റൂം വിഭാഗക്കാരാണ്‌. അടുത്തിടെ ആഭ്യന്തരമന്ത്രി ഉദ്‌ഘാടനം ചെയ്‌ത കമ്മ്യുണിറ്റി പോലീസ്‌ റിസോഴ്‌സ്‌ സെന്റര്‍, ജില്ലാ പോലീസ്‌ ട്രെയിനിംഗ്‌ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടം മിക്കപ്പോഴും അടഞ്ഞുകിടക്കുകയാണ്‌. പോലീസുകാരെ ആവശ്യത്തിന്‌ നിയമിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.










from kerala news edited

via IFTTT

ദമ്പതികളുടെ മരണം; നടപടിയെടുക്കാതെ പോലീസ്‌











Story Dated: Thursday, March 5, 2015 01:51


പത്തിയൂര്‍: ദമ്പതികളുടെ മരണത്തിനു കാരണക്കാരായവരെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയാറാകുന്നില്ലെന്നു പരാതി. എരുവ മാവണ്ണൂര്‍ കിഴക്കതില്‍ അനില(22), ഭര്‍ത്താവ്‌ പൂവണ്ണാല്‍ കിഴക്കതില്‍ ബിജു(27) എന്നിവരുടെ ആത്മഹത്യക്ക്‌ കാരണക്കാരായവരാണ്‌ നിയമ വ്യവസ്‌ഥയെ വെല്ലുവിളിച്ച്‌ നാട്ടില്‍ വിലസുന്നത്‌. പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അനിലയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി. കഴിഞ്ഞ ഏഴിനാണ്‌ ദമ്പതികള്‍ കായംകുളം പുതിയിടത്തെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌തത്‌. ആത്മഹത്യാക്കുറിപ്പില്‍ മരണകാരണം വ്യക്‌തമാക്കിയിരുന്നു.


കുടുംബ വഴക്കിനെത്തുടര്‍ന്ന്‌ ബിജുവിന്റെ പിതാവും സഹോദരനും ഇയാളുടെ സുഹൃത്തുകളായ രണ്ടു പേരും ചേര്‍ന്ന്‌ അനിലയെയും ബിജുവിനെയും ക്രൂരമായി മര്‍ദിച്ചു. അനിലയെ റോഡിലൂടെ വലിച്ചിഴക്കുന്ന സ്‌ഥിതിയുണ്ടായി. മര്‍ദനത്തെത്തുടര്‍ന്ന്‌ ഇവര്‍ മാനസികമായി തകര്‍ന്നു. അക്രമത്തില്‍ അനിലയുടെ വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ നഷ്‌ടമായി. സമീപ വീട്ടില്‍ ചെന്ന്‌ അവരുടെ വസ്‌ത്രം വാങ്ങി ധരിച്ച ശേഷം ബിജുവുമൊത്ത്‌ അനിലയുടെ വീട്ടിലെത്തി.


രണ്ടു വയസുള്ള മകന്‍ അനന്തപത്മനാഭനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം ഇരുവരും കായംകുളത്തെത്തി ലോഡ്‌ജില്‍ മുറിയെടുത്ത്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതികള്‍ ആരാണെന്ന്‌ ആത്മഹത്യാ കുറുപ്പിലും മാതാപിതാക്കള്‍ നല്‍കിയ പരാതിയിലും പറയുന്നുണ്ട്‌. എന്നാല്‍ ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ്‌ തയാറാകുന്നില്ല. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ പോലീസിന്റെ ഭാഷ്യം.


കായംകുളം സി.ഐ: അനിലയുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസവും പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയാണ്‌ സി.ഐ ചെയ്‌തത്‌. പ്രതികള്‍ ആരാണെന്ന്‌ വ്യക്‌തമായിട്ടും നടപടി സ്വീകരിക്കാത്ത പോലീസിന്റെ നിലപാടിനെതിരെ ആക്‌ഷന്‍ കൗണ്‍സില്‍ രൂപികരിച്ച്‌ സമരത്തിന്‌ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.










from kerala news edited

via IFTTT

സബ്‌ സെന്റര്‍ നിര്‍മാണത്തിന്‌ പഞ്ചായത്തിനു വൈമുഖ്യം











Story Dated: Thursday, March 5, 2015 01:51


മണ്ണഞ്ചേരി: സൗജന്യമായി ഭൂമി നല്‍കിയിട്ടും പി.എച്ച്‌.സി.യുടെ സബ്‌ സെന്റര്‍ നിര്‍മാണത്തിന്‌ പഞ്ചായത്തിന്‌ വൈമുഖ്യം. മണ്ണഞ്ചേരി പഞ്ചായത്ത്‌ അധികൃതരാണ്‌ പി.എച്ച്‌.സി.യുടെ കീഴിലെ സബ്‌ സെന്റര്‍ നിര്‍മാണം തുടങ്ങാന്‍ താല്‍പര്യം കാട്ടാത്തത്‌. 2013-14ലെ എന്‍.ആര്‍.എച്ച്‌.എം - പി.ഐ.പിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മാണത്തിന്‌ പ്ലാനും എസ്‌റ്റിമേറ്റും അംഗീകരിച്ച്‌ 13 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത്‌ വിഹിതം അടയ്‌ക്കാത്തതിന്റെ പേരിലാണ്‌ നിര്‍മാണം അനന്തമായി നീളുന്നത്‌. 13-ാം വാര്‍ഡിലെ ശ്രീനാരായണ ധര്‍ണപ്രചാരണ സംഘമാണ്‌ 2003 സെപ്‌റ്റംബറില്‍ അഞ്ചുസെന്റ്‌ സ്‌ഥലം സൗജന്യമായി അനുവദിച്ച്‌ നല്‍കിയത്‌.


2007ല്‍ നബാര്‍ഡ്‌ ഇതിനുവേണ്ടി മൂന്നുലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്‌ ഭരണസമിതി തയാറാകാതെ വന്നതോടെ ഈ പണം വിനിയോഗിക്കാതെ ലാപ്‌സാകുകയായിരുന്നു. 2011ലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന്‌ പരാതിപ്പെട്ടതനുസരിച്ച്‌ എസ്‌റ്റിമേറ്റും പ്ലാനും തയാറാക്കി എന്‍.ആര്‍.എച്ച്‌.എം ഡയറക്‌ടര്‍ക്ക്‌ നല്‍കാന്‍ മുഖ്യമന്ത്രി ശിപാര്‍ശ ചെയ്‌തു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ്‌ നിര്‍മാണത്തിനായി 13 ലക്ഷം രൂപ അനുവദിച്ചത്‌.


വര്‍ഷങ്ങളായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ സെന്റര്‍ വര്‍ഷാവര്‍ഷം സെന്റര്‍ മാറുക പതിവാണ്‌. പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളിലെ 15,000 ത്തോളം വരുന്ന സാധാരണക്കാരാണ്‌ സെന്ററിനെ ആശ്രയിക്കുന്നത്‌. പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്‌ഥതയാണ്‌ നിര്‍മാണം നീളാന്‍കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. അടുത്തസാമ്പത്തിക വര്‍ഷമെങ്കിലും വിഹിതം നല്‍കി പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ സബ്‌ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ പഞ്ചായത്ത്‌ ഭരണാധികാരികള്‍ തയാറാകണമെന്ന്‌ പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു.


സ്‌ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപ്രശ്‌നങ്ങളോട്‌ പഞ്ചായത്ത്‌ ഭരണസമിതി കാട്ടുന്ന നിഷേധാത്മക നിലപാടിലും നിസഹരണത്തിനുമെതിരേ ഏഴുവാര്‍ഡുകളിലെ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു. ടി.പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സതീഷ്‌കുമാര്‍, ഇന്ദിരാദേവി, രാമന്‍പിള്ള, സി. വിഷ്‌ണു എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

കെ.കെ.കൊച്ചുവിന്‌ നാടിന്റെ പ്രണാമം











Story Dated: Thursday, March 5, 2015 01:51


ചാരുംമൂട്‌: ഗാനരചയിതാവും രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നൂറനാട്‌ എരുമക്കുഴി ശ്രുതിയില്‍ കെ.കെ.കൊച്ചു(70)വിന്‌ നാടിന്റെ അന്ത്യാഞ്‌ജലി. ചൊവ്വാഴ്‌ച വൈകിട്ടാണ്‌ കൊച്ചു അന്തരിച്ചത്‌. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ സംസ്‌കാരം നടന്നു. 1963 ല്‍ എസ്‌.എന്‍ കോളജില്‍ പഠനത്തിനെത്തിയ കൊച്ചു സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷനിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. മെഡിസിന്‌ പ്രവേശനം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം പോകാന്‍ കഴിഞ്ഞില്ല. ബിരുദ പഠനാനന്തരം ഏജീസ്‌ ഓഫീസില്‍ ജോലി ലഭിച്ചെങ്കിലും ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു.


പിന്നീട്‌ കെ.എസ്‌.ഇ.ബിയില്‍ ജോലി ലഭിച്ചു. സി.പി.എം, കെ.എസ്‌.കെ.ടി.യു, ബാലസംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പാലമേല്‍ പട്ടികജാതി സഹകരണ സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വിപ്ലവ ഗാനങ്ങള്‍ രചിച്ച്‌ ശ്രദ്ധ നേടിയ കൊച്ചുവിന്റെ ഗാനങ്ങള്‍ പാര്‍ട്ടി വേദികളില്‍ ആവേശമായിരുന്നു. ബാലസംഘം, വേനല്‍ത്തുമ്പി സംസ്‌ഥാന കലാജാഥക്കായി കൊച്ചു രചിച്ച എത്ര സുന്ദരം എന്നു തുടങ്ങുന്ന ഗാനം കെ.ജെ.യേശുദാസാണ്‌ ആലപിച്ചത്‌.


സി.പി.എം നേതാക്കളായ ആനത്തലവട്ട, ആനന്ദന്‍, സജി ചെറിയാന്‍, കെ.പി.ഉദയഭാനു, ആര്‍.ഉണ്ണിക്കൃഷ്‌ണപിള്ള, അനന്തഗോപന്‍, സി.എസ്‌.സുജാത, സി.ബി.ചന്ദ്രബാബു, ആര്‍.നാസര്‍, എം.എല്‍.എമാരായ ആര്‍.രാജേഷ്‌, ചിറ്റയം ഗോപകുമാര്‍, സി.പി.ഐ നേതാവ്‌ പി.പ്രസാദ്‌ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.










from kerala news edited

via IFTTT

സബ് രജിസ്ട്രാര്‍ ഓഫീസര്‍ ജോലി രാജിവെച്ചൊഴിഞ്ഞു








സബ് രജിസ്ട്രാര്‍ ഓഫീസര്‍ ജോലി രാജിവെച്ചൊഴിഞ്ഞു


Posted on: 05 Mar 2015


മൈസൂരു: പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കൈക്കൂലിക്കാരായ സഹപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു പോയതിലുള്ള വിഷമത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ ജോലി രാജിവെച്ചൊഴിഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍ നിന്ന് ഏറെ അകലെയെല്ലാത്ത ടി. നരസിപ്പുരയിലെ സബ് രജിസ്ട്രാര്‍ ഓഫീസറായ ചെലവരാജുവാണ് സ്വന്തം ഓഫീസിലെ അഴിമതിയില്‍ മനംമടുത്ത് സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഓഫീസില്‍ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അഴിമതിക്കെതിരെ പുറത്തുനിന്ന് പോരാട്ടം തുടരുമെന്ന് ചെലവരാജു അറിയിച്ചു.

രണ്ടുവര്‍ഷം മുന്‍പാണ് ടി. നരസിപ്പുരയിലെ സബ് രജിസ്ട്രാര്‍ ഓഫീസറായി ചെലവരാജു ജോലിയില്‍ പ്രവേശിച്ചത്. ചുമതലയേറ്റ് ഏറെ നാള്‍ കഴിയും മുന്‍പ് തന്നെ ഓഫീസിനുള്ളില്‍ നടക്കുന്ന ഭീകരമായ അഴിമതിയെ ക്കുറിച്ച് ഇദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് കീഴ് ജീവനക്കാരെ വിളിച്ച് ഉപദേശിച്ചെങ്കിലും കൈക്കൂലി വാങ്ങുന്നതില്‍ നിന്ന് പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല. ഇത് മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതൊക്കെ സാധാരണമാണെന്നും അതില്‍ ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു അവരുടെ മറുപടി. എന്നാല്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന ചെലവരാജു സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ഓഫീസിനുള്ളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുകയും ബയോ-മെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതു മറികടക്കാന്‍ ജീവനക്കാര്‍ കൈക്കൂലി ഇടപാടുകള്‍ ചെക്കിലൂടെയാക്കി മാറ്റി. ഓഫീസിനു പുറത്തുവെച്ച് പണംവാങ്ങുന്നതും നിര്‍ബാധം തുടര്‍ന്നു. ഇതോടൊപ്പം ഓഫീസിലെത്തുന്നവരുടെ മുന്നില്‍വെച്ച് ചെലവരാജുവിനെ കളിയാക്കി സംസാരിക്കാനും ആരംഭിച്ചു. ഇതേപ്പറ്റി വീണ്ടും വീണ്ടും അധികാരികളെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് അനക്കമൊന്നുമുണ്ടായില്ല.

അതിനിടെ ഒരു ഉന്നത ഓഫീസര്‍ ചെലവരാജുവിനെ ബുദ്ധിമാനായ മണ്ടന്‍ എന്ന് കീഴ്ജീവനക്കാരുടെ മുന്നില്‍ വെച്ച് സംബോധന ചെയ്യുകയും ചെയ്തതോടെയാണ് ജോലി രാജിവെക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിബ്രവരി 27-ന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. താന്‍ രാജിവെക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു. സര്‍ക്കാര്‍ ഇതില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് നോക്കിയതിനു ശേഷം കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചെലവരാജു മാധ്യമങ്ങളോടു പറഞ്ഞു. നേരത്തേ ടി. നരസിപ്പുരയില്‍ സ്വന്തം ഓഫീസില്‍ നടക്കുന്ന അഴിമതിയില്‍ മനംനൊന്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു.











from kerala news edited

via IFTTT

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ പുനരാരംഭിക്കും.








ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ പുനരാരംഭിക്കും.


Posted on: 05 Mar 2015


മൈസൂരു: സാങ്കേതികകാരണങ്ങളാല്‍ മുടങ്ങിപ്പോയ മൈസൂരു പാലസിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ പുനരാരംഭിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധസംഘം പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരികയാണ്. അടുത്ത ഒരുമാസത്തിനുള്ളില്‍ തന്നെ ഷോ പുനരാരംഭിക്കുമെന്ന് പാലസ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മൈസൂരുവിലേക്കു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പരിപാടി എല്ലാ ദിവസവും നടത്തുന്നതിനെ പ്പറ്റിയും അധികൃതര്‍ ആലോചിക്കുന്നുണ്ട്. മൈസൂരു പാലസിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന സന്ദര്‍ശകര്‍ക്ക് അടുത്ത വരവില്‍ ഇത് ഏറെ ആഹ്ലാദം പകരും.

മൈസൂരു രാജകുടുംബത്തിന്റെയും, പാലസിന്റെയും ചരിത്രം ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും രൂപത്തില്‍ അവതരിപ്പിക്കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിനു ശേഷം മൈസൂരു പാലസിലെ ലക്ഷം ദീപങ്ങള്‍ അഞ്ചു മിനിറ്റ് ഒരുമിച്ച് പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയില്‍ നടന്നുവന്നിരുന്ന പരിപാടി കാണാന്‍ വേണ്ടി മാത്രമായി നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പരിപാടി ഇടയ്ക്കിടെ മുടങ്ങുന്നത് പതിവായിരുന്നു. ഇതിനുശേഷം യെദ്യൂരപ്പയുടെ ഭരണകാലത്ത് പുതിയ കമ്പനിയെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നെങ്കിലും സ്‌ക്രിപ്റ്റില്‍ ചരിത്രത്തെ വളച്ചൊടിച്ചെന്ന രാജകുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് വീണ്ടും നിര്‍ത്തലാക്കി. തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പാണ് ഷോ പുനരാരംഭിച്ചത്.

എന്നാല്‍, കാര്യമായ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ മൂന്നുമാസം മുന്‍പാണ് ഷോ വീണ്ടും നിര്‍ത്തിയത്. പ്രശ്‌നം എളുപ്പം പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് സമയം കൂടുതല്‍ വേണ്ടിവരുന്നതെന്ന് പാലസ് അധികൃതര്‍ പറഞ്ഞു. കുറച്ചു മാറ്റങ്ങളോടെയായിരിക്കും ഷോ പുനരാരംഭിക്കുകയെന്നും ഇവര്‍ വ്യക്തമാക്കി.











from kerala news edited

via IFTTT

റാസല്‍ഖൈമയിലെ തീപ്പിടിത്തം: കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു








റാസല്‍ഖൈമയിലെ തീപ്പിടിത്തം: കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു


Posted on: 05 Mar 2015


അബുദാബി: നാലുദിവസംമുമ്പ് അഗ്നിക്കിരയായ റാസല്‍ഖൈമയിലെ സ്‌പോഞ്ച് ടിഷ്യു ഗോഡൗണില്‍നിന്ന് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവര്‍ ഏഷ്യക്കാരാണെന്നാണു നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ വിശദപരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അഗ്നിബാധയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ പോലീസ് അപകടസ്ഥലം ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയതായിരുന്നു. റാസല്‍ഖൈമയിലെ പഴയ ഷീപ്പ് മാര്‍ക്കറ്റിനു സമീപമുള്ള േഗാഡൗണാണ് കത്തിയത്. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് വകുപ്പ് ശക്തമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.












from kerala news edited

via IFTTT