121

Powered By Blogger

Friday, 31 July 2020

ഓഗസ്റ്റിലെ വായ്പാ അവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പാവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു....

40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി

തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവർഷത്തിനിടെ പവൻവലിയിൽ 14,240 രൂപയാണ് വർധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനുപിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ...

കോവിഡ് ചികിത്സ: ഇൻഷുറൻസിന് മലയാളികൾ ചെലവഴിച്ചത് 3.38 കോടി

കോഴിക്കോട്: കോവിഡ് ചികിത്സാ ഇൻഷുറൻസ് പ്രീമിയത്തിനായി കേരളീയർ 20 ദിവസത്തിനുള്ളിൽ ചെലവഴിച്ചത് 3.38 കോടി. 'കോവിഡ് കവച്', 'കോവിഡ് രക്ഷാ' പോളിസികൾക്കായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ലഭിച്ചത് 2.18 കോടിയാണ്. ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു. ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള...

'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി യുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ചുവന്ന വാർത്തകൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. ആദായ നികുതി വകുപ്പ് ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് വാർത്ത പ്രചരിച്ചത്. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനുമുന്നിൽ വെളിപ്പെടുത്തേണ്ടിവരുമെന്നായിരുന്നു...

നിഫ്റ്റി 11,100ന് താഴെ: സെന്‍സെക്‌സ് 129 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,100ന് താഴെയെത്തി. 129.18 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,606.89ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയന്റ് താഴ്ന്ന് 11,073.50ലുമെത്തി. ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ്...

എസ്ബിഐയുടെ അറ്റാദായം 81ശതമാനം ഉയര്‍ന്ന് 4,189 കോടിയായി

മുംബൈ: വിലയിരുത്തലുകൾ മറികടുന്നുകൊണ്ട് രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ജൂൺ പാദത്തിൽ 4,189.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്ത അപേക്ഷിച്ച് 81ശതമാനമാണ് വർധന. പലിശവരുമാനത്തിലുണ്ടായ വർധനവാണ് മികച്ച ആദായം നേടാൻ ബാങ്കിനെ സാഹായിച്ചത്. പലിശ വരുമാത്തിൽമാത്രം 26,641.5 കോടി രൂപയുടെ വർധനവാണ് ബാങ്ക് നേടിയത്. നിക്ഷേപം 16ശതമാനമുയർന്ന് 34.19 ലക്ഷം കോടി രൂപയായി. 15 അനലിസ്റ്റുകളുടെ വിശകലനം മുൻനിർത്തി ബ്ലൂംബർഗ് 3,375 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു റിപ്പോർട്ട്...

ഏഷ്യാനെറ്റും സിപിഎമ്മും: വളയമില്ലാതെ ചാടാൻ ശീലിച്ചവരും ഗോൾ പോസ്റ്ററിയാതെ ഗോളടിക്കുന്നവരും

ഏഷ്യാനെറ്റ് - സിപിഎം വിവാദത്തെപ്പറ്റി പല തലത്തിലുള്ള സംവാദങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ആ പ്രശ്നം ഇങ്ങനെ ഗൗരവമായ ആലോചനകൾ അർഹിക്കുന്ന ഒന്നാണോ എന്ന കാര്യത്തിൽ എനിക്കിപ്പോഴും സന്ദേഹമുണ്ട്. സിപിഎം ഇക്കാര്യത്തിൽ ഒരു താത്വിക നിലപാടെടുത്തു എന്നു കരുതാൻ മതിയായ കാരണങ്ങൾ ഇപ്പോൾ പൊതുമണ്ഡലത്തിലില്ല. ഏഷ്യാനെറ്റാകട്ടെ ഒരു പ്രായോഗിക പരിഹാരം തേടുക എന്ന ചിന്തയോടെയല്ല ഇതിനെ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. പുറമെ നിന്നു നോക്കുമ്പോൾ പരസ്പരം സംസാരിച്ച്...