121

Powered By Blogger

Tuesday 10 March 2015

നിഷാമിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ആരോപണം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു









Story Dated: Wednesday, March 11, 2015 11:04



mangalam malayalam online newspaper

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്. ബാബു എം. പാലിശേരിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.


തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന് നിഷാമുമായി ബന്ധമുണ്ടെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് ബാബു എം. പാലിശേരി ആരോപിച്ചു. പി.എ. മാധവന്‍ എംഎല്‍എയ്ക്കും നിഷാമുമായി ബന്ധമുണ്ട്. ബംഗലൂരു യാത്രയ്ക്കിടെയാണ് നിഷാമിനെ രക്ഷിക്കുന്നതിനുള്ള ശ്രമം നടന്നത്. ഉദ്യോഗസ്ഥര്‍ നിഷാമില്‍ നിന്നും പണം വാങ്ങി. ബോധമുണ്ടായിരുന്ന സമയത്തും ആശുപത്രിയില്‍ ചെന്ന് ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല. നിഷാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ സര്‍ക്കാര്‍ താമസം വരുത്തി. നിഷാമിന്റെ ഭാര്യയെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല. സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.


നിരപരാധിക്ക് നീതി നിഷേധിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയെ സംരക്ഷിക്കുന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് തന്നെ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


എന്നാല്‍ നിഷാമിനെതിരായ എല്ലാ കേസുകളും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. കാപ്പ ചുമത്തിയത് അടക്കം കര്‍ശന നടപടിയുമായി മുന്നോട്ടു പോകും. പോലീസ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടല്ല. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒത്തുതീര്‍പ്പാക്കിയ കേസുകള്‍ വിജിലന്‍സ് അന്വേഷിക്കും. നിഷാമിന്റെ സാമ്പത്തിക ഇടപാടുകള്‍ സിബിസിഐഡി അന്വേഷിക്കും. കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടമായത് ആശുപത്രിയില്‍ നിന്നാണ്. വസ്ത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയത് ആശുപത്രി ജീവനക്കാര്‍ക്കാണ്. ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.


നിഷാമുമായി പോലീസ് ബംഗലൂരുവിലേക്ക് പോയത് ടെംപോ ട്രാവലറിലാണ്. മറിച്ചുള്ള ആരോപണം ശരിയല്ല. ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നത്തില കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡി.ജി.പിയില്‍ വിശ്വാസം രേഖപ്പെടുത്തി. ഡി.ജി.പിക്കെതിരെ വിയോജിപ്പ് അറിയിച്ച പി.സി ജോര്‍ജിന് മുന്നറിയിപ്പു നല്‍കാനും മുഖ്യമന്ത്രി മറന്നില്ല.


അതിനിടെ, വിഷയത്തില്‍ ഇടപെട്ട പി.സി ജോര്‍ജ് തന്റെ പേര് ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം നല്‍കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. താന്‍ പറഞ്ഞതായി തെളിയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എല്‍.എമാര്‍ക്ക് നിഷാമുമായി ബന്ധമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.


അതേസമയം, താന്‍ ജയിലില്‍ പോയി നിഷാമിനെ കണ്ടിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും പി.എ.മാധവന്‍ എം.എല്‍.എയും പറഞ്ഞു.










from kerala news edited

via IFTTT

ബന്ദിയെ കുട്ടിഭീകരന്‍ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ.എസ.്‌ പുറത്തുവിട്ടു









Story Dated: Wednesday, March 11, 2015 10:55



mangalam malayalam online newspaper

ഇസ്രായേല്‍: ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ.എസ്‌) ക്രുരത വീണ്ടും, ഇസ്രയേല്‍ ചാരനെന്ന്‌ ആരോപിച്ച്‌ ബന്ദിയാക്കിയ 19കാരനെ ഐ.എസ്‌. വധിച്ചു. സെയ്‌ദ് ഇസ്‌മയില്‍ മുസല്ലയാണ്‌ ഐ.എസ്‌ ക്രൂരതയ്‌ക്ക് ഇരയായത്‌. ബന്ദിയായ സെയ്‌ദിനെ ഒരു കുട്ടി വെടിവച്ച്‌ കൊല്ലുന്ന ദൃശ്യങ്ങളാണ്‌ ഐ.എസ.്‌ ഇന്റര്‍നെറ്റിലൂടെ പുറത്ത്‌ വിട്ടത്‌. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും ഉറപ്പ്‌ വരുത്തിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.


സിറിയയിലെ വിമത സംഘത്തിനൊപ്പം ചേര്‍ന്ന സെയ്‌ദിനെ 2014 മുതലാണ്‌ കാണാതായത്‌. തുര്‍ക്കി യാത്രയ്‌ക്കിടയില്‍ ഇയാളെ ഐ.എസ്‌ ഭീകരര്‍ തട്ടിക്കൊണ്ട്‌ പോവുകയായിരുന്നു. സെയ്‌ദ് ഇസ്രായെല്‍ ചാരനാണെന്നായിരുന്നു ഐ.എസിന്റെ വാദം. ഇത്‌ സെയ്‌ദ് സമ്മതിച്ചതായും ഐ.എസ്‌ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും, സെയ്‌ദിന്റെ മാതാപിതാക്കളും ഇത്‌ നിഷേധിച്ചു.


അക്രമണോത്സുകതയുള്ള യുവാക്കളെ ഐ.എസിലേക്ക്‌ ആകര്‍ഷിക്കുന്നതിനാണ്‌ കൊലപാതക ദൃശ്യങ്ങള്‍ ഐ.എസ്‌ പുറത്ത വിട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. കൗമാരക്കാരനെകൊണ്ട്‌ കൊലപാതകം നടത്തിയതിന്റെ ഉദ്ദേശ്യവും ഇതുതന്നെയാണെന്നാണ്‌ വിലയിരുത്തല്‍.


അതേസമയം ഏറ്റവും പ്രായംകുറഞ്ഞ ഐ.എസ്‌ ഭീകരന്‍ അബു ബക്കര്‍ അല്‍ ഫരാന്‍സി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഐ.എസ്‌ നിയന്ത്രണത്തിലുള്ള ഹോംസ്‌ നഗരത്തില്‍ സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ്‌ ഈ കുട്ടിഭീകരന്‍ കൊല്ലപ്പെട്ടത്‌. ഫ്രാന്‍സില്‍ നിന്ന്‌ തന്റെ മാതാപിതാക്കള്‍ക്കൊപ്പം രണ്ട്‌ മാസം മുമ്പാണ്‌ അബു ഐ.എസില്‍ ചേര്‍ന്നത്‌.










from kerala news edited

via IFTTT

ബിക്കിനി ഫോട്ടോഷൂട്ടിന്‌ തോക്ക്‌ നല്‍കിയ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍









Story Dated: Wednesday, March 11, 2015 10:46



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: മോഡലുകള്‍ക്ക്‌ ബിക്കിനി ഫോട്ടോ ഷൂട്ടിന്‌ തോക്ക്‌ നല്‍കിയ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. സുന്ദരികളുടെ ഹോട്ട്‌ ഫോട്ടോ ഷൂട്ടിന്‌ സ്വന്തം തോക്ക്‌ നല്‍കിയ ജസ്‌റ്റിന്‍ ഹസ്‌നന്‍, റോബ്‌ വില്‍ക്കിന്‍സണ്‍ എന്നീ പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ വെട്ടിലായത്‌. പ്രത്യേകം പരിശീലനം ലഭിച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍ മാത്രം ഉപയോഗിക്കുന്ന തോക്ക്‌ മോഡലുകള്‍ക്ക്‌ നല്‍കിയതിനാണ്‌ ഇവര്‍ക്ക്‌ സസ്‌പെന്‍ഷന്‍ നല്‍കിയത്‌.


വില്‍ക്കിന്‍സണിന്‌ മൂന്ന്‌ ദിവസവും, ഹസ്‌നന്‌ ഒരു ദിവസവുമാണ്‌ സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുത്‌. അര്‍ദ്ധനഗ്നരായി നില്‍ക്കുന്ന മോഡലുകളുടെ അടുത്ത്‌ പോലീസ്‌ ഉപയോഗിക്കുന്ന തോക്ക്‌ കണ്ടതാണ്‌ വിവാദങ്ങള്‍ക്ക്‌ ഇടവെച്ചത്‌. ഹോട്ട്‌ ഷോട്ട്‌ കലണ്ടര്‍ 2015ന്‌ വേണ്ടിയായിരുന്നു ബിക്കിനി ചിത്രീകരണം. മേലുദ്യോഗസ്‌ഥരുടെ അനുമതിയില്ലാതെയാണ്‌ ഇവര്‍ മോഡലുകള്‍ക്ക്‌ തോക്ക്‌ നല്‍കിയത്‌. സംഭവം ടി.വിയില്‍ എത്തിയപ്പോഴാണ്‌ മേലുദ്യോഗസ്‌ഥര്‍ ഇക്കാര്യം അറിയുന്നത്‌.










from kerala news edited

via IFTTT

ആരോഗ്യമന്ത്രി നടത്തുന്നത് വാചകമടി മാത്രമെന്ന് ഭരണകക്ഷി എം.എല്‍.എ









Story Dated: Wednesday, March 11, 2015 10:41



തിരുവനന്തപുരം: ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ ഭരണകക്ഷി എം.എല്‍.എയുടെ വിമര്‍ശനം. തിരുവമ്പാടി എം.എല്‍.എ മൊയിന്‍കുട്ടിയാണ് ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചത്. ആരോഗ്യമന്ത്രി വാചകമടി മാത്രമാണ് നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ല. കോഴിക്കോടും സംസ്ഥാനത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും മൊയിന്‍കുട്ടി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് മരുന്നുക്ഷാമം ഇല്ലെന്നും ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.










from kerala news edited

via IFTTT

പന്നിപ്പനി: ബംഗലൂരുവില്‍ മലയാളി മരിച്ചു









Story Dated: Wednesday, March 11, 2015 10:36



ബംഗലൂരു: എച്ച്1എന്‍ വൈറസ്പനി ബാധിച്ച് മലയാളി ബംഗലൂരുവില്‍ മരിച്ചു. ബംഗലൂരുവില്‍ പാല്‍ വിതരണക്കാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി മോഹനന്‍ ആണ് മരിച്ചത്.










from kerala news edited

via IFTTT

പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ താക്കീത്: ഡി.ജി.പിയെ അവിശ്വസിക്കരുത്









Story Dated: Wednesday, March 11, 2015 10:31



തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താക്കീത്. സര്‍ക്കാരിന്റെ ഭാഗാമയിരുന്ന് ഡി.ജി.പിയെ അവിശ്വസിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പിയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് സത്യമുണ്ട്. അതില്‍ ആര്‍ക്കും യോജിക്കുകയും വിയോജിക്കുകയും ചെയ്യാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായി വിയോജിക്കാന്‍ പാടില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയത്. ചന്ദ്രബോസ് വധക്കേസില്‍ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാപ്പ അല്ല അതിലും ശക്തമായ നിയമമുണ്ടെങ്കില്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ഇടപെട്ടുവെന്ന ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.










from kerala news edited

via IFTTT

ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ മകള്‍ പ്രദര്‍ശിപ്പിച്ചു








ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ മകള്‍ പ്രദര്‍ശിപ്പിച്ചു


Posted on: 11 Mar 2015



ന്യൂയോര്‍ക്ക്: തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ചിത്രീകരിക്കുന്ന ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി ന്യൂയോര്‍ക്ക് ബറൂച്ചു കോളേജില്‍ സിനിമാ താരങ്ങളുടെയും നിറഞ്ഞ സദസ്സിന്റെയും സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. മെറില്‍ സ്ട്രീപ്, ഫ്രിഡാ പിന്റൊ, ലസ്‌ലി യുഡ്‌വിന്‍ തുടങ്ങി നിരവധി വ്യക്തികള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പ്രദര്‍ശനം ആരംഭിച്ചത്.




വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

ബ്രദേഴ്‌സ്: ഹോളിവുഡില്‍ നിന്ന് 'വാരിയര്‍' ബോളിവുഡിലേക്ക്‌











ബേബിക്ക് ശേഷം ആരാധകര്‍ക്കായി അക്ഷയ്കുമാറിന്റെ പുതിയ ലുക്ക്. കരണ്‍ മല്‍ഹോത്രയുടെ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിലെ താരത്തിന്റെ ഗെറ്റപ്പാണ് എങ്ങും ചര്‍ച്ച. ഹോളിവുഡ് ചിത്രമായ വാരിയറിന്റെ റീമേക്കാണ് ബ്രദേഴ്‌സ്. പരസ്പരം പോരടിക്കുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് ബ്രദേഴ്‌സ്.

അക്ഷയ്കുമാറും സിദ്ദാര്‍ഥ് മല്‍ഹോത്രയുമാണ് ഈ വേഷങ്ങളില്‍. ഇവരുടെ പിതാവായി ജാക്കി ഷറോഫും അഭിനയിക്കുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് നായിക.


കരണ്‍ ജോഹറും, ഹീരു യാഷ് ജോഹറും എന്‍ഡുമോള്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആഗസ്ത് 14 നാണ് റിലീസ്.











from kerala news edited

via IFTTT

അലയൊടുങ്ങാതെ 15 വര്‍ഷങ്ങള്‍- അലൈപായുതേ...










പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒരു സിനിമയെക്കുറിച്ച് നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ എന്തോ ഒരു അദൃശ്യ രുചിക്കൂട്ട് ഉണ്ടെന്നാണര്‍ത്ഥം. ഒരു വര്‍ഷം പോലും നില നില്‍ക്കാത്ത 'ന്യൂ ജനറേഷന്‍ സിന്‍ഡ്രോ'മിനിടയിലാണെങ്കില്‍ ഇങ്ങനെയുള്ള സിനിമകളുടെ മാറ്റ് ഒന്നു കൂടി വര്‍ധിക്കും. റൊമാന്റിക് സിനിമകള്‍ക്ക് മറ്റൊരു ഭാവതലം നല്‍കിയ മണി രത്‌നത്തിന്റെ 'അലൈപായുതേ' പ്രണയത്തിന്റെ ഒരു ചൂണ്ടു പലകയാണ്. ഇന്നത്തെ പോലെ ന്യൂ ജനറേഷന്‍ സ്‌റ്റൈല്‍ തലക്ക് പിടിക്കാത്ത ഒരു കാലത്ത് - കൃത്യമായി പറഞ്ഞാല്‍ 2000ത്തില്‍ ഒരു ഏപ്രിലില്‍ ആണ് - മണി രത്‌നം ഒരു പുതുമുഖത്തെയും പിന്നെ അത്രയൊന്നും പരിചയ സമ്പത്തില്ലാത്ത ഒരു നടിയെയും വെച്ച് 'അലൈപായുതേ' എന്ന പരീക്ഷണത്തിന് ഒരുങ്ങിയത്. 15 വര്‍ഷം കഴിഞ്ഞ് അതേ മണി രത്‌നം ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും വെച്ച് 'ഒകെ കണ്മണി' എന്ന മറ്റൊരു റൊമാന്റിക് സിനിമ ഒരുക്കുമ്പോള്‍ സ്വാഭാവികമായും ആലോചിച്ച് പോകുന്നത് ആ കേട്ട് പഴകിയ ക്ലീഷേ സംഭാഷണം തന്നെയാണ്: പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, മരണവുമില്ല.

എന്താണ് അലൈപായുതേ എന്ന സിനിമയെ പതിനഞ്ച് വര്‍ഷത്തിന് ശേഷവും നില നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ അഞ്ച കാര്യങ്ങളാണ് ഓര്‍മ വരുന്നത്.




1. തീവണ്ടി അഥവാ ട്രെയിന്‍


ട്രെയിന്‍ എന്റെ വേദനയാകുന്നു എന്നും തീവണ്ടിയുടെ രഥവേഗഗരിമയെന്നും പണ്ടാരോ എഴുതിയത് 'അലൈപായുതേ' എന്ന സിനിമയ്ക്ക് കൃത്യമായി ചേരും. ചെന്നൈ താംബരത്തെ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനിന്റെ ദ്രുതതാളത്തിലും തുടങ്ങിയ ശക്തിയുടെയും (ശാലിനി) കാര്‍ത്തിക്കിന്റെയും (മാധവന്‍) പ്രണയം ഇടയിലെപ്പോഴോ മുറിഞ്ഞ് പോയതും അവിടെ എവിടെയോ തന്നെയാണ്. ട്രെയിന്‍ ശക്തിയുടെയും കാര്‍ത്തിക്കിന്റെ വേദനയും പ്രണയവുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത് പക്ഷെ വളരെ വൈകിയായിരുന്നുവെന്ന് മാത്രം. ട്രെയിനുകളിലെ (കളോട്) പ്രണയം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സംവിധായകരായ ഗൗതം മേനോനും മണി രത്‌നവും തമ്മില്‍ ഒരു മത്സരം തന്നെ നടത്തേണ്ടി വരും. അത്ര വിദഗ്ധമായാണ് മണി രത്‌നം 'അലൈപായുതേ'യില്‍ ട്രെയിന്‍ ഷോട്ടുകളെടുത്തിരിക്കുന്നത്. പ്രണയംപറയാന്‍ ട്രെയിനിനപ്പുറം മറ്റൊരു കാറ്റലിസ്റ്റ് (ചാലകശക്തി) ഇല്ലെന്ന് തോന്നിപ്പിക്കും വിധമാണ് അലൈപായുതേയില്‍ ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം അലൈപായുതെയുടെ രണ്ടാം ഭാഗമെന്ന മട്ടിലെത്തുന്ന 'ഒകെ കണ്മണി' യുടെ ട്രെയിലറിലും ആദിയെയും (ദുല്‍ഖര്‍) താരയെയും (നിത്യ) ബന്ധിപ്പിക്കുന്ന കണ്ണിയായി ട്രെയിന്‍ എത്തുന്നുവെന്നത് ഒരു പക്ഷെ യാദൃശ്ചികതയാകാം.


നിറം

മഴവില്ലിന് ഏഴു നിറങ്ങളാണെങ്കില്‍ അലൈപായുതേയ്ക്ക് ആയിരം നിറങ്ങളാണ്. ശക്തിയും കാര്‍ത്തിക്കും അവരുടെ മനസ്സിലെ നിറങ്ങള്‍ നമുക്ക് കാണിച്ച് തന്നത് 'പച്ചൈ നിറമേ' എന്ന പാട്ടിലൂടെ ആയിരുന്നു. എന്നാല്‍ അതില്‍ പച്ചക്കും തൂ വെള്ളക്കും കറുപ്പിനും ചുവപ്പിനുമിടയില്‍ കോര്‍ത്ത് വെച്ചിരുന്നത് പ്രണയത്തിന്റെ അദൃശ്യ നിറമാണെന്നും മണി രത്‌നം പറയാതെ സൂചിപ്പിച്ചു. സിനിമയുടെ ആദ്യം മുതല്ക്ക് അവസാനം വരെ കടുപ്പം കൂടിയതും കുറഞ്ഞതുമായ നിറങ്ങളുടെ സാന്നിദ്ധ്യം സിനിമയിലുടനീളം കാണാന്‍ സാധിക്കും.


ആദ്യത്തെ സീനുകളില്‍ ഒരു കല്യാണവീട്ടിലെ ശബ്ദം നിറഞ്ഞ നിറങ്ങളും, പിന്നെ രണ്ട് ട്രെയിനുകളില്‍ അപ്പുറവും ഇപ്പുറവും യാദൃശ്ചികമായി കണ്ടു മുട്ടുമ്പോള്‍ ശക്തിയില്‍ നിന്നും കാര്‍ത്തിക്കില്‍ നിന്നും പ്രസരിക്കുന്ന പ്രണയത്തിന്റെ നിറവും ഇവയില്‍ ചിലത് മാത്രമാണ്. ഡോക്ടറാകാന്‍ പഠിക്കുന്ന ശക്തി കണ്ണൂരില്‍ ക്യാമ്പിന് പോകുമ്പോള്‍ കടലിലൂടെ ഒഴുകി വന്നത് വിരഹത്തിന്റെ നിറമാണെന്നും മണിരത്‌നം പറഞ്ഞു തരുന്നു. ഒടുവില്‍ ശക്തിക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ പ്ലാറ്റ്‌ഫോമിലും റോഡിലും കാര്‍ത്തിക് ഓടി നടക്കുമ്പോള്‍ അതില്‍ ഒറ്റപ്പടലിന്റെയും ആകാംക്ഷയുടെയും നിറമായിരുന്നു.




പാട്ട്


ചെവിയില്‍ ഇയര്‍ഫോണും വെച്ച് 'എന്‍ട്രന്‍ട്രം പുന്നകൈ' എന്ന പാട്ടും വെച്ച് ചോക്ലേറ്റ ബോയ് മാധവന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ തന്നെ പാട്ടിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ഏകദേശ ധാരണ കിട്ടിയിരുന്നു. എ. ആര്‍ റഹ്മാന്റെ രണ്ട് സിനിമകളിലെ പാട്ടുകളായിരുന്നു അന്ന് എല്ലാ ഹിറ്റ് ചാര്‍ട്ടിലും ഒന്നും രണ്ടും സ്ഥാനത്ത്. 'അലൈപായുതേ'യും 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേനും' ആദ്യ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ തന്നെ 'അലൈപായുതേ'യിലെ പാട്ടുകള്‍ അതിലെ വ്യത്യസ്തത കൊണ്ട് മറ്റെല്ലാവരെയും അസ്ഥാനത്താക്കി.




'യാരോ യാരോടി' എന്ന കല്യാണ പാട്ടിലെ സീനുകള്‍ പിന്നീട് മലയാള സിനിമയിലെയും മറ്റ് ചില സംവിധായകര്‍ അതേ പടി പകര്‍ത്താന്‍ പാഴ്ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. 'കാതല്‍ സഡുഗുഡു' പോലെ വള്‍ഗര്‍ അല്ലാതെ എന്നാല്‍ പ്രണയത്തിന്റെ ഉദാത്ത ഭാവം ചോര്‍ന്നു പോകാത്ത വിധം അവതരിപ്പിക്കും വിധം ട്യൂണിടാനും എ. ആര്‍ റഹ്മാന് കഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ എതിര്‍ കക്ഷികള്‍ പോലും സമ്മതിക്കും.

സിനിമയില്‍ ട്രെയിനുകള്‍ ഒാടുമ്പോള്‍ പോലും സംഗീതമുണ്ടോ എന്ന തോന്നും വിധമാണ് അതിലെ സംഗീതത്തെ റഹ്മാന്‍ സൃഷ്ടിച്ചിരിക്കുന്നതും മണി രത്‌നം അതിനെ ഉപയോഗിച്ചിരിക്കുന്നതും. സപ്തംബര്‍ മാതം എന്ന ഐറ്റം സോങ് ഒഴിവാക്കാമായിരുന്നുവെന്ന് അന്ന് ചില സിനിമാ നിരൂപകര്‍ അടക്കം പറഞ്ഞിരുന്നെങ്കിലും മറ്റ് പാട്ടുകളുടെ ഒച്ചത്തിലുള്ള ശബ്ദത്തില്‍ അതെല്ലാം അലിഞ്ഞില്ലാതായി.




ശാലിനിയും മാധവനും


തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുവെന്ന് ശാലിനി പറഞ്ഞതായുള്ള ഗോസിപ്പും പിന്നെ തിരക്കഥയില്‍ ഉണ്ടായതായി പറയ്‌പ്പെടുന്ന മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍ 'അലൈപായുതേ' എല്ലാം കൊണ്ടും ശാലിനിക്കും മാധവനും മാത്രം അവകാശപ്പെട്ടതാണ്. വളെര കുറച്ച് സിനിമകളില്‍ മാത്രം നായികയായി അഭിനയിച്ചിട്ടുള്ള ശാലിനിക്ക് ഒരു മണി രത്‌നം സിനിമ എന്തു കൊണ്ടും കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. പ്രത്യേകിച്ച് അജിത്തുമായി വിവാഹം അതേ വര്‍ഷം നടക്കുമെന്ന ഗോസിപ്പ് സജീവമായിരിക്കുന്ന കാലത്ത് ( അതേ വര്‍ഷം തന്നെയായിരുന്നു അവരുടെ വിവാഹം.)

എന്നാല്‍ മണി രത്‌നം അവതരിപ്പിക്കുന്ന നായകന്മാരുടെ കാര്യത്തില്‍ ഈ ഗ്യാരണ്ടി ആര്‍ക്കും ഉറപ്പിക്കാനാകുമായിരുന്നില്ല. (റോജ ഫെയിം അരവിന്ദ് സ്വാമി ഉദാഹരണം) പക്ഷെ അന്ന് ചോക്ലേറ്റ് ഹീറോ ആയിരുന്ന മാധവന്‍ ഇപ്പോഴും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും സജീവമായിരിക്കുന്നത് അദ്ദേഹത്തിന്റെ കഴിവിന്റെ ഉത്തരം തന്നെയാണ്.


ശക്തിക്കൊപ്പം തന്നെ പ്രാധാന്യമുള്ള ചേച്ചി പൂര്‍ണി, പൂര്‍ണിയുടെ കാമുകന്‍, യശ: ശരീരയായ സുകുമാരി, വിവേക്, കാര്‍ത്തിക്കിന്റെ കൂട്ടുകാര്‍ എന്നിവരും സഹകഥാപാത്രങ്ങളായി ഈ സിനിമയില്‍ നിറഞ്ഞാടുന്നു.











from kerala news edited

via IFTTT

നെല്ലിക്ക സിനിമയോട്‌ തിയറ്ററുകാര്‍ക്ക്‌ അവഗണനയെന്ന്‌











Story Dated: Wednesday, March 11, 2015 03:21


കോഴിക്കോട്‌: നെല്ലിക്ക എന്ന തന്റെ പുതിയ ചിത്രത്തെ തിയറ്ററുകള്‍ അവഗണിക്കുകയാണെന്ന്‌ യുവ സംവിധായകന്‍ ബിജിത്ത്‌ ബാല ആരോപിച്ചു.

ആദ്യ ഷോ കണ്ടവരെല്ലാം തന്നെ മികച്ച അഭിപ്രായമാണ്‌ പറഞ്ഞതെങ്കിലും വേണ്ടത്ര ശ്രദ്ധ ചിത്രത്തിനു ലഭിക്കുന്നില്ലെന്ന്‌ സംവിധായന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിയറ്ററില്‍ പോസ്‌റ്റര്‍ ഒട്ടിക്കേണ്ട ചുമതല തിയേറ്റര്‍ ഉടമസ്‌ഥര്‍ക്കാണ്‌.

എന്നാല്‍ ചിത്രത്തിനോടുള്ള അവരുടെ പ്രതികരണം മോശം രീതിയിലായിരുന്നു. ഒരൊറ്റ സൂപ്പര്‍ സ്‌റ്റാറുകളും ഇല്ലാതെ എന്തിനാണ്‌ സിനിമ നിര്‍മിക്കാന്‍ പോയത്‌ എന്നായിരുന്നു തിരുവനന്തപുരം കൈരളി തീയേറ്ററിലെ ജീവനക്കാരന്‍ ചോദിച്ചത്‌. പല തീയേറ്ററുകളിലും സിനിമ മാറ്റാനുള്ള തീരമാനം സംവിധായകനെ അറിയിച്ചിട്ടുണ്ട്‌. നെല്ലിക്ക എന്ന ചിത്രത്തിനോടൊപ്പം തീയേറ്ററില്‍ പ്രദര്‍ശനം നടത്തുന്ന മറ്റു ചലച്ചിത്രങ്ങക്ക്‌ ഈ പ്രതിസന്ധി വന്നിട്ടില്ല.തിരക്കഥയോടു കൂടിയ സിനിമകള്‍ മലയാളത്തില്‍ പരാജയപ്പെട്ടുപോവുന്നത്‌ സ്‌റ്റാറുകളെ അവതരിപ്പിക്കാത്തതുകൊണ്ടാണെന്നും ബിജിത്ത്‌ ബാല പത്രസമ്മേളനത്തില്‍ ആരോപിച്ചു.

നെല്ലിക്കയിലെ നടനായ ദീപക്ക്‌, മറ്റു സഹനടന്മാരായ കുട്ടിക്കല്‍ ജയചന്ദ്രന്‍, ഷിബിന്‍, ജിഷിന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

പദ്ധതി പ്രവൃത്തികളുടെ പൂര്‍ത്തീകരണം സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന്‌











Story Dated: Wednesday, March 11, 2015 03:21


കോഴിക്കോട്‌: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കാനാവാതെ നീട്ടിവച്ച സ്‌പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ വക മരാമത്ത്‌ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലാവധി നീട്ടണമെന്ന്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലാവധി മെയ്‌ 31 വരെ ദീര്‍ഘിപ്പിക്കണമെന്നു സര്‍ക്കാറിനോട്‌ അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു.


നഗരസഭ നടപ്പിലാക്കേണ്ട പല പ്രവൃത്തികളും തുടങ്ങിക്കഴിഞ്ഞ്‌ പൂര്‍ത്തീകരിക്കാനാവാത്ത സ്‌ഥിതിയിലാണുള്ളതെന്നു മരാമത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.മോഹനന്‍ കൗണ്‍സിലില്‍ അറിയിച്ചു. ആവശ്യമായ ഫണ്ട്‌ ലഭ്യമല്ലാത്തതും നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും കാരണം പല പദ്ധതികളും അനിശ്‌ചതത്വത്തിലാണ്‌. ആകെ പദ്ധതി പ്രവൃത്തികള്‍ പരിഗണിക്കുമ്പോള്‍ ഫണ്ട്‌ വിനിയോഗം നാല്‍പത്‌ ശതമാനമാണെങ്കിലും സ്‌പില്‍ ഓവര്‍ പദ്ധതികളില്‍ തൊണ്ണൂറ്‌ ശതമാനത്തോളം ചെലവഴിക്കാന്‍ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. മരാമത്ത്‌ പദ്ധതികളില്‍ ജനറല്‍ വിഭാഗത്തില്‍ ലഭിച്ച ഫണ്ടിന്റെ 32 ശതമാനം മാത്രമാണു ചെലവഴിച്ചതെന്നും റോഡിതര മരാമത്ത്‌ പ്രവൃത്തിക്കുള്ള ഫണ്ടില്‍ 28 ശതമാനമാണു വിനിയോഗിച്ചതെന്നും ഡെപ്യൂട്ടിമേയര്‍ പ്ര?ഫ. പി ടി അബ്‌ദുള്‍ ലത്തീഫ്‌ അറിയിച്ചു.


പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നു പ്രതിപക്ഷ ഉപനേതാവ്‌ എം.ടി പത്മ ആവശ്യപ്പെട്ടു. നഗരവികസനത്തിനായി അനുവദിക്കപ്പെടുന്ന തുകയില്‍ നാല്‍പതു ശതമാനം പോലും വിനിയോഗിക്കാത്ത അപമാനകരമായ അവസ്‌ഥ ഇല്ലാതാക്കണമെന്നു സക്കറിയ പി ഹുസൈന്‍ ആവശ്യപ്പെട്ടു. പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പ്രവൃത്തികളുടെ ഭാരം സി.ഡി എ.യുടെ മറ്റ്‌ ഏജന്‍സികളെയോ മുകളില്‍ ചാരേണ്ടതില്ലെന്നും നഗരസഭ പദ്ധതി പൂര്‍ത്തീകരണത്തിന്‌ സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടുകയാണ്‌ വേണ്ടതെന്നും പി.കിഷന്‍ചന്ദ്‌ പറഞ്ഞു.










from kerala news edited

via IFTTT