121

Powered By Blogger

Sunday 16 June 2019

ഐ.ടി.സി. മേധാവിയുടെ ശമ്പളം 6.16 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായ ഐ.ടി.സി.യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് പുരി 2018-19 സാമ്പത്തികവർഷം പ്രതിഫലമായി നേടിയത് 6.16 കോടി രൂപ. മുൻവർഷത്തെ 4.06 കോടി രൂപയിൽ നിന്ന് 51 ശതമാനം വർധന. ചെയർമാനായിരുന്ന വൈ.സി. ദേവേശ്വറിന്റെ മരണത്തെ തുടർന്ന് ഈയിടെയാണ് 56-കാരനായ സഞ്ജീവ് പുരി ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. അതിന് മുമ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായിരുന്നു. പരേതനായ ദേവേശ്വർ 2018-19 സാമ്പത്തിക വർഷം 16.62 കോടി രൂപ പ്രതിഫലമായി നേടി. 2019 മേയിലാണ് അദ്ദേഹം മരണമടഞ്ഞത്. കമ്പനിയിൽ ഒരു കോടിയിലേറെ രൂപ വാർഷിക ശമ്പളമുള്ള ജീവനക്കാരുടെ എണ്ണം ഇപ്പോൾ 91 ആയിട്ടുണ്ടെന്ന് കമ്പനിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു.

from money rss http://bit.ly/2Y0Ptas
via IFTTT

ഡോക്ടറോ എന്‍ജിനിയറോ ആകേണ്ട; സിനിമാ നടിയാകണം

എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു കരിയർ ഗൈഡൻസ് സെമിനാറായിരുന്നു അത്... പതിവുപോലെ കരിയർ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. 'ഡോക്ടർ', 'എൻജിനീയർ' തുടങ്ങിയ പതിവ് ക്ലീഷേ മറുപടികളിൽനിന്ന് വ്യത്യസ്തമായി ഏകദേശം പകുതിയോളം പേർ 'സിനിമ-ചലച്ചിത്ര' മേഖലയിലെ സ്വപ്നങ്ങളാണ് പങ്കുവച്ചത്. ചിലർക്ക് സിനിമ സംവിധാനം ചെയ്യണം. വേറെ ചിലർക്ക് അഭിനയരംഗത്തേക്ക് കടക്കണം. മറ്റ് ചിലർ ഷോർട്ട് ഫിലിം, പരസ്യകല, ഡോക്യുമെന്ററി മേഖലയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്നു. സാമ്പത്തികം ചിന്തിച്ചിട്ടാവണം നിർമാണമേഖലയെക്കുറിച്ച് അധികംപേരും പറഞ്ഞില്ല. ആശയസംവേദനത്തിന്റെയും സാങ്കേതികവിദ്യയുടെയും കലാവൈഭവത്തിന്റെയും ശക്തമായ മാധ്യമമായി സിനിമ മാറിക്കഴിഞ്ഞു. കേവലം കലാസ്വാദനത്തിനുമപ്പുറം അനേകം പേരുടെ കഴിവുകളുടെയും സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളുടെയും തട്ടകമാണ് സിനിമാലോകം. പണം, പ്രശസ്തി ഇവ രണ്ടും നേടിത്തരുന്നതുകൊണ്ട് മാത്രമല്ല, ആത്മസാക്ഷാത്കാരത്തിന്റെ മറുവാക്കായും സിനിമാവ്യവസായം മാറുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഒരുവനിൽ വ്യക്തിപരമായി അന്തർലീനമായിരിക്കുന്ന കഴിവിനെ സാമ്പത്തികസ്രോതസ്സായാണ് പരിഗണിക്കുന്നത്. പ്രശസ്ത ഭാരതീയ സാമ്പത്തികശാസ്ത്രജ്ഞനും നോബേൽ സമ്മാന ജേതാവുമായ അമർത്യാ സെൻ 'സാധ്യതകളുടെയും കഴിവുകളുടെയും വളർച്ച' എന്നാണ് വികസനത്തെ നിർവചിച്ചിരിക്കുന്നത്. ഒരു സാമ്പത്തിക വ്യവസ്ഥിതി അതിന്റെ വികസനത്തിന്റെ പരമാവധിയിലെത്തുന്നത് ഓരോ അംഗത്തിന്റെയും വ്യക്തിഗത കഴിവുകൾ പരമാവധി ഉപയോഗിക്കപ്പെടുമ്പോഴാണ്. അപ്പോൾ വസ്തുക്കളും പണവും സൃഷ്ടിക്കപ്പെടുന്നു. അതനുസരിച്ച് സിനിമാവ്യവസായം വലിയ സാമ്പത്തികസ്രോതസ്സുമാണ്. ജീവിതമാർഗത്തിനായി മറ്റ് തൊഴിൽരംഗങ്ങളിലേക്ക് കടക്കുമ്പോഴും സിനിമ എന്ന സ്വപ്നം സൈഡ് ട്രാക്കിലൂടെ കൊണ്ടുനടക്കുന്ന നിരവധിപേരെ ഈ നാളുകളിൽ ഞാൻ കണ്ടുമുട്ടുന്നുണ്ട്. സിനിമയുടെ പേരുപറഞ്ഞ് ജീവിതം തുലയ്ക്കുന്നുവെന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും പഴികേൾക്കുന്നവരും ധാരാളമുണ്ട്. പലർക്കും സിനിമയെന്ന സ്വപ്നം അസ്ഥികളിൽ പിടിച്ച അഗ്നിപോലെയാണ്. എത്ര ഇറക്കിവയ്ക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അത് മജ്ജയിലേക്കും മാംസത്തിലേക്കുമെന്നപോലെ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്നു. സിനിമാസ്വപ്നം നെഞ്ചിലേറ്റി ഈ രംഗത്ത് ചെറുതായി എന്തെങ്കിലും ചെയ്യുമ്പോഴും സാമ്പത്തികപരാധീനത മൂലം താൻ തിരഞ്ഞെടുത്ത വഴി ശരിയാണോ എന്ന് ആശങ്കപ്പെടുന്നവരെയും കണ്ടുമുട്ടുന്നു... മകളെ സിനിമയിലേക്ക് എത്തിക്കാൻ സ്വന്തം കരിയറും ബിസിനസും മാറ്റിവച്ച അമ്മമാരെയും കണ്ടുമുട്ടുന്നു. ഒരുകാര്യം ഉറപ്പാണ്, സിനിമ ഒരു വശീകരണരംഗമായി പുതുതലമുറയ്ക്ക് മാറിക്കഴിഞ്ഞു. സിനിമാവ്യവസായത്തിൽ ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, ക്യാമറയ്ക്ക് പിന്നിലും നിരവധി മേഖലകളും സാധ്യതകളും ഉണ്ട്. അതുകൊണ്ടുതന്നെ, സിനിമ സ്വപ്നം കാണുന്നവർക്ക് പഠിക്കാൻപറ്റിയ നിരവധി കോഴ്സുകളും ഈ രംഗത്തുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ, എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. ഫീസടയ്ക്കാൻ പണമില്ലാത്തതുകൊണ്ട് യു-ട്യൂബ് നോക്കി എിഡിറ്റിങ് പഠിക്കുന്നവരുണ്ട്. അനിമേഷൻ വ്യവസായമേഖല വിപ്ലവംതന്നെ സൃഷ്ടിക്കുകയാണ്. അനിമേഷൻ രംഗത്ത് പരിശീലനം ലഭിച്ചവർക്ക് സിനിമ മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യ, വീഡിയോ ഗെയിമിങ്, ഗ്രാഫിക് ഡിസൈനിങ്, പരസ്യകല എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവ് ഉപയോഗിക്കാനാവും. സിനിമാറ്റോഗ്രഫി ഈ രംഗത്ത് വളർന്നുവരുന്ന മറ്റൊരു കാൽവയ്പാണ്. നൈസർഗിക കലയോടൊപ്പം സർഗാത്മകത, അവതരണ ചാരുത, ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം എന്നിവ ഈ രംഗത്ത് മികവ് തെളിയിക്കാൻ ആവശ്യമാണ്. വിഷ്വൽ കമ്യൂണിക്കേഷൻ പഠനരംഗം ധാരാളം വിദ്യാർഥികളെ ഇന്ന് ആകർഷിക്കുന്നുണ്ട്. സിനിമയിൽ സ്വന്തമായി ഇടംനേടുക എന്നത് മാത്രമല്ല, വെബ്സൈറ്റ് നിർമാണം മുതൽ കലാസംവിധാനം വരെ ന്യൂ മീഡിയാ രംഗത്ത് ഈ പഠനശാഖയ്ക്ക് സാധ്യതകളേറെയാണ്. മറ്റൊരു പഠന മേഖലയാണ് മാസ് കമ്യൂണിക്കേഷൻ. ടെലിവിഷൻ രംഗത്തും ജേണലിസത്തിനും പ്രയോജനകരമായ കോഴ്സാണിത്. സിനിമാ നിർമാണം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർധനയും ശ്രദ്ധേയമാണ്. പുണെയിലെ 'ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' (http://bit.ly/2XV7cQM) െകാൽക്കത്തയിലെ 'സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്' (wwws.rfti.ac.in) തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ മാത്രമായിരുന്നു ഈ രംഗത്ത് പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് സർക്കാർ-സർക്കാരിതര-സ്വകാര്യ മേഖലകളിൽ ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ധാരാളമായുണ്ട്. അടിസ്ഥാന ഡിഗ്രി ആവശ്യമാണെങ്കിലും ഒരു ഡിഗ്രികൊണ്ടു മാത്രം ജീവിതം രക്ഷപ്പെട്ടുവെന്ന് ഇക്കാലത്ത് പറയാനാവുകയില്ല. അടിസ്ഥാന വിവരം വളരെ ആവശ്യമാണ്. സിനിമാ അഭിനയരംഗത്ത് പ്രധാനപ്പെട്ടത്, തനിക്ക് അഭിനയിക്കുന്നതിന് അനുയോജ്യമായ കഴിവുകളുണ്ടോ എന്ന കണ്ടെത്തലാണ്. അതുപോലെതന്നെ, കഴിവിനോടൊപ്പം കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വ്യക്തിത്വവും ഏറെ പ്രധാനപ്പെട്ടതാണ്. സിനിമാമേഖലയെ ഗൗരവമായി ജീവിതശൈലിയായി കാണുന്നവർക്ക് ദൃശ്യരചനാ പാടവവും സ്വാഭാവിക സർഗാത്മകതയും ഭാവനാനിപുണതയും ആശയവിനിമയ ചാരുതയും ഈ രംഗത്തോടുള്ള തീവ്രമായ അഭിനിവേശവും കൈമുതലായുണ്ടാവണം. വ്യക്തിബന്ധങ്ങൾ സുതാര്യവും മാന്യവുമായി കാത്തുസൂക്ഷിക്കാനുള്ള കഴിവും വേണം. കാരണം, സിനിമയെന്നത് അനേകം പേരുടെ അദ്ധ്വാനഫലമാണ്. ഒരുപക്ഷേ, തുടക്കത്തിൽ 'ഗോഡ്ഫാദർ' എന്ന് പറയുംപോലെ ആരെങ്കിലും കൈപിടിച്ചുകയറ്റാനും ആദ്യചുവടുകൾ നൽകാനും തയ്യാറാവണം. ചിലർക്ക് അതിന്റെ ആവശ്യവുമില്ല. ഭാഗ്യവും സമയവുമെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും സ്ഥിരോത്സാഹികൾ രംഗം കീഴടക്കുന്നതും നമ്മൾ കാണുന്നു. drkochurani@gmail.com

from money rss http://bit.ly/2IjAinA
via IFTTT

ഓഹരി വിപണിയില്‍ 142 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു.സെന്ഡസെക്സ് 142 പോയന്റ് താഴ്ന്ന് 39309ലും നിഫ്റ്റി 65 പോയന്റ് താഴ്ന്ന് 11757ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 399 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 830 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, വിപ്രോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ടാറ്റ സ്റ്റീൽ, റിലയൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex trades lower

from money rss http://bit.ly/2IjAfrU
via IFTTT

Saturday 15 June 2019

വാട്ട്‌സാപ്പിനോട് കളിച്ചാല്‍ കോടതി കേറേണ്ടിവരും

ന്യൂഡൽഹി: വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ ബൾക്ക് മെസേജുകൾ അയയ്ക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്സാപ്പ് മുന്നറിയിപ്പ് നൽകി. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ, അവർ നൽകിയിട്ടുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബൾക്ക്, ഓട്ടോമേറ്റഡ് മെസേജുകൾ അയച്ചാൽ നടപടിയുണ്ടാകും. ഏതുതരത്തിലുള്ള നിയമ നടപടിയാകും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിനിടെ വ്യാജ ആപ്പ് വഴി സോഫ്റ്റ വെയർ ഉപയോഗിച്ച് ബൾക്ക് മെസേജുകൾ ഓട്ടോമാറ്റിക്കായി അയച്ചതായി കണ്ടെത്തിയിരുന്നു. വാട്സ്ആപ്പുപയോഗിച്ച് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഒരാൾക്ക് ഒരുസന്ദേശം അഞ്ചുപേർക്ക് മാത്രം അയക്കാൻ കഴിയുന്നതരത്തിൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ട്സാപ്പ് കഴിഞ്ഞവർഷം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 20 കോടി ഉപയോക്താക്കളാണ് വാട്ട്സാപ്പിന് ഇന്ത്യയിലുള്ളത്.

from money rss http://bit.ly/2IPzc26
via IFTTT

Friday 14 June 2019

എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലേ? ബാങ്ക് നിങ്ങള്‍ക്ക് പിഴതരും

ന്യൂഡൽഹി: എടിഎമ്മിൽനിന്ന് നിങ്ങൾക്ക് പണം ലഭിച്ചില്ലേ. എങ്കിൽ ബാങ്ക് നിങ്ങൾക്ക് പിഴ നൽകേണ്ടിവരും. എടിഎമ്മിൽ കാലിയാണെങ്കിൽ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിർദേശം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശം നൽകിയതായി ഡിഎൻഎ റിപ്പോർട്ടു ചെയ്തു. ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മിൽ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം. എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിനെ അറിയിക്കാൻ സെൻസറുകൾ മെഷീനിൽ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാൻ കാരണം. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താൻ അക്കൗണ്ട് ഉടമ നിർബന്ധിതനാകുന്നു. ഇതിന് സർവീസ് ചാർജും ബാങ്കുകൾ ഈടാക്കുന്നുണ്ട്. Banks to pay penalty if ATMs run out of cash

from money rss http://bit.ly/2XLEOjW
via IFTTT

The Aadhaar Amendment Bill 2019 will be introduced in the ensuing session of Parliament, according to an official release.

Image result for aadhaar and bank account linking status
Aadhaar Bill approved by Cabinet: The Cabinet on Wednesday cleared a Bill to allow voluntary use of Aadhaar as identity proof for opening bank accounts and procuring mobile phone connections. The Bill – which will be in form of amendment to Aadhaar Act 2016 and other laws and will replace an ordinance issued in March, 2019 – also proposes stiff penalties for violation of norms.
The Aadhaar and Other Laws (Amendment) Bill, 2019 will be introduced in the ensuing session of Parliament, beginning June 17.
“For the convenience of general public in opening of bank accounts, the proposed amendments would allow the use of Aadhaar number for authentication on voluntary basis as acceptable KYC (Know Your Customer) document under the Telegraph Act, 1885 and the Prevention of Money Laundering Act, 2002,” an official release said.

Put simply, this means it will allow voluntary use of Aadhaar number for authentication and identity proof in opening of bank accounts and procuring of mobile phone connections.
The Bill seeks to giving a child an option to exit from the biometric ID programme on attaining 18 years of age, while stipulating stiff penalties for violation of norms set for the use of Aadhaar and violation of privacy.
“The decision would enable UIDAI (Unique Identification Authority of India) to have a more robust mechanism to serve the public interest and restrain the misuse of Aadhaar…Subsequent to this amendment, no individual shall be compelled to provide proof of possession of Aadhaar number or undergo authentication for the purpose of establishing his identity unless it is so provided by a law made by Parliament,” the release said.
The move is aimed at making Aadhaar “people friendly”, it added.
The amendments proposed are the same as those contained in the Ordinance promulgated by President on March 2, 2019. The changes provide for voluntary use of Aadhaar number in physical or electronic form by authentication or offline verification with the consent of Aadhaar number holder. It will also pave the way for use of alternative virtual identity number to conceal the actual Aadhaar number of an individual.
It seeks to permit entities to perform authentication only when they are compliant with the standards of privacy and security specified by the UIDAI and the authentication is permitted under any law made by Parliament or prescribed to be in the interest of state by the central government.
It proposes deletion of section 57 of the Aadhaar Act relating to use of the biometric identifier by private entities. The amendment will also prevent denial of services for refusing to, or being unable to, undergo authentication.

Besides this, the proposed amendments provide for establishment of Unique Identification Authority of India Fund, and confers enhanced regulator-like power on the UIDAI to give directions as it may consider necessary to any entity in the Aadhaar ecosystem.
The changes proposed include a civil penalty of up to Rs 1 crore on entities that violate the provisions of the Aadhaar Act, with an additional fine of up to Rs 10 lakh per day in case of continuous non compliance.
Unauthorised use of identity information by a requesting entity or offline verification seeking entity would be punishable with imprisonment of up to three years with a fine that may extend to Rs 10,000 or in case of a company with a fine of up to Rs 1 lakh. Punishment for unauthorised access to the Central Identities Data Repository as well as data tampering is proposed to be extended to 10 years each from the current three years.

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി 'ലിബ്ര' വരുന്നു

ന്യൂയോർക്ക്: ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറൻസിയായ ലിബ്ര 2020ൽ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറൻസി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. യുബർ, മാസ്റ്റർകാർഡ്, വിസ, പേയ്പാൽ തുടങ്ങിയവരുടെ കൺസോർഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി.വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജന്റീന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമായ മെർക്കാഡോലിബ്ര, ഫിൻടെക് കമ്പനിയായ സ്ട്രൈപ്പ്, ഹോട്ടൽ ബുക്കിങ് വെബ്സൈറ്റായ ബുക്കിങ്ഡോട്ട്കോം എന്നിവരുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ 2008ലാണ് പുറത്തിറക്കിയത്. ഇതിനകം 2000ലേറെ ഡിജിറ്റൽ കോയിനുകൾ പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ ഇടപാടുകൾക്ക് നിരോധനമുണ്ട്. Facebook's cryptocurrency

from money rss http://bit.ly/2KikGCT
via IFTTT

Thursday 13 June 2019

താജ്മഹല്‍ കാണാന്‍ മൂന്നുമണിക്കൂര്‍മാത്രം: സമയപരിധി ലംഘിച്ചാല്‍ പിഴ

ആഗ്ര: നിങ്ങൾക്ക് താജ് മഹൽ കാണാൻ ആഗ്രഹമുണ്ടോ. ആഗ്രഹം നല്ലതാണ്. പക്ഷേ, താജ് മഹൽ പരിസരത്ത് മൂന്നുമണിക്കൂറിൽ കൂടുതൽ ചെലവഴിക്കരുത്. മൂന്നുമണിക്കൂറിൽ കൂടുതൽ സമയം താജ്മഹൽ പരിസരത്ത് ചെലവഴിച്ചാൽ കൂടുതൽ തുക പിഴയടയ്ക്കേണ്ടിവരും. അനധികൃത പ്രവേശനം തടയാൻ പുതിയതായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാൻ. ഇത്തരത്തിൽ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകൾ. വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ പ്രത്യേക ഗേറ്റുകളുണ്ട്. മുന്നുമണിക്കൂർ മാത്രം തങ്ങാൻ അനുവദിക്കുന്ന ടോക്കണുകളാണ് നൽകുക. അതിൽകൂടുതൽ സമയം ചെലവഴിച്ചാൽ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാർജ് ചെയ്യണം. നേരത്തെ രാവിലെയെത്തുന്ന സന്ദർശകരെ വൈകുന്നേരംവരെ താജ്മഹൽ പരിസരത്ത് തങ്ങാൻ അനുവദിച്ചിരുന്നു. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികൾ രംഗത്തെത്തിക്കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. pay fine if you spend more than 3 hours at Taj Mahal

from money rss http://bit.ly/2ZxmH1V
via IFTTT

കോര്‍പ്പറേറ്റ് മേഖല ശുദ്ധീകരിക്കുന്നു: കമ്പനി ഡയറക്ടര്‍മാരാകാന്‍ ഇനി പരീക്ഷ പാസാകണം

ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലെത്തിയ മോദി കോർപ്പറേറ്റ് മേഖല ശുദ്ധീകരിക്കാൻ ശ്രമം നടത്തുന്നു. കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട പരീക്ഷ പാസായവരെമാത്രം ഇനി സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. ഇന്ത്യൻ കമ്പനി നിയമം, മൂല്യങ്ങൾ, മൂലധന വിപണിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ തുടങ്ങിയവയാകും പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. ഓൺലൈനിലാകും പരീക്ഷ നടത്തുക. പരീക്ഷ ജയിക്കാൻ നിശ്ചിത സമയവും അനുവദിക്കും. എത്രതവണ വേണമെങ്കിലും, അതായത് ജയിക്കുന്നതുവരെ എഴുതാം. നിലവിലുള്ള പരിചയ സമ്പന്നരായ ഡയറക്ടർമാരെ പരീക്ഷയിൽനിന്ന് ഒഴിവാക്കും. എന്നാൽ സർക്കാർ തയ്യാറാക്കുന്ന ഡാറ്റബേസിൽ ഇവർ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനിയിൽ മൂന്നിലൊരാൾ സ്വതന്ത്ര ഡയറക്ടറാകണമെന്നുണ്ട്. ന്യൂനപക്ഷമായ ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഇവരുടെ പ്രധാന കടമ.

from money rss http://bit.ly/2WElrYP
via IFTTT

സെന്‍സെക്‌സില്‍ 71 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 71 പോയന്റ് താഴ്ന്ന് 39669ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11883ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 620 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, എഫ്എംസിജി, ഫാർമ, ലോഹം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ഗെയിൽ, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് വ്യാപാരം ആരംഭിച്ചപ്പോൾ നേട്ടത്തിലായത്. റിലയൻസ്, ഐഒസി, ബപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WJU2tp
via IFTTT

വിമാനത്താവളമല്ല; ഇത് ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷന്‍തന്നെ

വാരണാസി: ഇത് പുതിയതായി നിർമിച്ച വിമാനത്താവള ലോഞ്ച് അല്ല. വൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസല്ല. ലോക നിലവാരത്തിൽ നിർമിച്ച റെയിൽവെ സ്റ്റേഷനാണ്. ഉത്തർ പ്രദേശിലെ വാരണാസിയിലെ മണ്ഡോദി റെയിൽവെ സ്റ്റേഷനാണ് അതിശയിപ്പിക്കുന്നരീതിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. കാണാൻ ഭംഗി മാത്രമല്ല. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങളും റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ലോക നിലവാരത്തിലുള്ളവയാണ് എല്ലാം. പ്രകാശം പരത്തുന്നതെല്ലാം എൽഇഡി ലൈറ്റുകളാണ്. ശീതീകരിച്ച കാത്തിരിപ്പുമുറി, വെട്ടിത്തിളങ്ങുന്ന സ്റ്റീലിൽ നിർമിച്ച കസേരകൾ ഇതെല്ലാം ഇവിടെ കാണാം. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തിൽ ജലധാരയന്ത്രങ്ങൾ, റിസർവേഷൻ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോർട്ട് എന്നുവേണ്ട ഇവിടെ ഇല്ലാത്തതൊന്നുമില്ല. ശീതീകരിച്ച ലോഞ്ച്, ശീതീകരിച്ചതും അല്ലാത്തതുമായ വിശ്രമമുറികൾ, ഡോർമിറ്ററി എന്നിവയുമുണ്ട്. കാശിയുടെ ശില്പകല പ്രതിഫലിക്കുന്നതാണ് റെയിൽവെ സ്റ്റേഷന്റെ പുറംഭാഗം. പ്ലാറ്റ്ഫോമിന്റെ ഉൾഭാഗം നിറയെ എൽഇഡി ലൈറ്റുകളാണ്. എൽസിഡി ഡിസ്പ്ലെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്. എട്ട് തീവണ്ടികൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്നുമുണ്ട്.

from money rss http://bit.ly/2ICI62P
via IFTTT

Wednesday 12 June 2019

ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നു

ബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതികൾ. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എൻജി സുബ്രഹ്മണ്യൻ. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കർ എന്നിവരെ ഉൾപ്പെടുത്താതെയാണിത്. ഇൻഫോസിസിലാണെങ്കിൽ 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉൾപ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്. ടിസിഎസ് ലൈഫ് സയൻസ് ആന്റ് ഹെൽത്ത്കെയർ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സർവീസിന്റെ തലവനായ കൃഷ്ണൻ രാമാനുജൻ 4.1 കോടി രൂപയാണ് ശമ്പളയിനത്തിൽ ലഭിച്ചത്. 100 TCS employees earn more than Rs 1 crore

from money rss http://bit.ly/31wBVpp
via IFTTT

ഒരു കിലോ മത്തിക്ക് 300 രൂപ അയിലയ്ക്ക് 340

പാലക്കാട്:നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാവും. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായി. വില ഉയർന്നതോെട ഇരുചക്രവാഹനങ്ങളിൽ മത്തി വില്പനയ്ക്കെത്തിയില്ല. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. ഇവയുൾപ്പെടെ പച്ചമീനുകൾക്കെല്ലാം വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതൽ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോൾ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ 140 മുതൽ 180 രൂപവരെയായിരുന്നു വില. കടൽമീൻവരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി. വാളമീൻ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. കോഴിക്കോട്ടെ മീൻ മാർക്കറ്റുകളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ മീനുകൾ വരുന്നത്. ജില്ലയിലേക്കുള്ള മീൻവരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളിൽ ഹോൾസെയിൽ വില്പനയ്ക്കായി 25 ലോഡ് മീൻ വന്നിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്. ട്രോളിങ് നിരോധനം മീൻവരവിനെ ബാധിച്ചതായി ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗം റഫീഖ് പറഞ്ഞു. Content Highlights:high price for fishes in kerala

from money rss http://bit.ly/2RcSCSj
via IFTTT

സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടം

മുംബൈ: ഓഹരി വിപണിയിൽ വില്പന സമ്മർദം തുടരുന്നു. സെൻസെക്സ് 93 പോയന്റ് താഴ്ന്ന് 39664ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11875ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 838 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം, ഇൻഫ്ര, എഫ്എംസിജി, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഡിഎച്ച്എഫ്എൽ, ജെറ്റ് എയർവെയ്സ്, ഇന്ത്യബുൾസ് ഹൗസിങ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2X3uIhp
via IFTTT

വിലക്കയറ്റം ഏഴു മാസത്തെ ഉയരത്തിൽ

കൊച്ചി:രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തിൽനിന്ന് 2.99 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിച്ചു. 2018 മേയ് മാസത്തിൽ 4.87 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. 2018 ഒക്ടോബറിൽ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 2019 മേയ് മാസത്തിലെ കണക്കനുസരിച്ച് ഭക്ഷ്യോത്പന്നങ്ങൾക്ക് 1.83 ശതമാനം വർധനയുണ്ടായി. ഏപ്രിലിൽ ഇത് 1.1 ശതമാനമായിരുന്നു. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ മൂന്ന് നയ അവലോകനങ്ങളിൽ ആർ.ബി.ഐ. റിപോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം വീണ്ടും കൂടിയാൽ നിരക്ക് ഉയർത്താൻ ആർ.ബി.ഐ. നിർബന്ധിതമാകും.

from money rss http://bit.ly/2ICCjdw
via IFTTT

വായ്പ തിരിച്ചടയ്‌ക്കേണ്ട; പ്രതിമാസ വാടകയില്‍ ഇനി പുതിയ കാറ് നിങ്ങള്‍ക്ക് സ്വന്തമാക്കാം

ന്യൂഡൽഹി: നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക മുടക്കേണ്ടതില്ല. ബാങ്ക് ലോൺ എടുക്കേണ്ട. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. കാർ കമ്പനിയുമായി ഒരു കരാറിലെത്തിയാൽമതി. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാറുകൾക്കുപുറമെ ഇരുചക്ര വാഹനമേഖലയും ഇത്തരത്തിൽ ലീസിന് വാഹനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി ബാറ്ററിയിൽ ഓടുന്ന പ്രീമിയം ബൈക്കായ ഏതർ 450 ഉം ഇങ്ങനെ ലഭിക്കും. പ്രതിമാസം 2,500 രൂപ മുടക്കിയാൽ മതി. നടപ്പ് സാമ്പത്തിക വർഷം ആദ്യ രണ്ടുമാസങ്ങളിൽ വാഹന വില്പന 19 ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് പുതിയ രീതിയിലുള്ള കരാർ രീതി അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായത്. വരും മാസങ്ങളിലും വില്പന കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്തെ പുതുതലമുറയിൽ ഭൂരിഭാഗംപേരും ഇടയ്ക്കിടെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ലീസിന് കാറെടുക്കാൻ നിരവധിപേർ തയ്യാറാകുമെന്നാണ് കരുതുന്നത്. ശമ്പള വരുമാനക്കാർ, ചെറുകിട ബിസിനസുകാർ, കോർപ്പറേറ്റ്-പൊതുമേഖ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ പുതിയ നീക്കം.

from money rss http://bit.ly/2IztIbv
via IFTTT

Tuesday 11 June 2019

സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും

ന്യൂഡൽഹി: സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീർഘനാളത്തെ ആവശ്യമാണിത്. നിലവിൽ പൊതുമേഖലകമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയൻസിന്റെ പ്ലാന്റിൽ വൻതോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സബ്സിഡി സിലിണ്ടർ വിതരണത്തിന് സർക്കാരിൽ വൻ സമ്മർദം ചെലുത്തിവരികയായിരുന്നു. നിലവിൽ പൊതുമേഖല കമ്പനികൾ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നത്. അർഹതപ്പെട്ടവർക്ക് സബ്സിഡി സർക്കാർ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക വിദഗ്ധൻ കിരിത് പരീഖ്, മുൻ പെട്രോളിയം സെക്രട്ടറി ജിസി ചതുർവേദി, ഇന്ത്യൻ ഓയിലിന്റെ മുൻ ചെയർമാൻ എംഎ പത്താൻ, ഐഐഎം അഹമ്മദാബാദ് ഡയറക്ടർ ഇറോൾ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടൺ എൽപിജിയാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ പകുതിയും ഇറക്കുമതി ചെയ്തതാണ്.

from money rss http://bit.ly/2IA2L7r
via IFTTT

സെന്‍സെക്‌സില്‍ 141 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 141 പോയന്റ് നഷ്ടത്തിൽ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഊർജം എന്നി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ഐടി, ഫാർമ, വാഹനം, ബാങ്ക്, ഇൻഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, ഗെയിൽ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബ്രിട്ടാനിയ, ഒഎൻജിസി, ഐടിസി, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2I9C8XU
via IFTTT

14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി

മുംബൈ:ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ കഴിഞ്ഞ 14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി. 2018 ഏപ്രിൽ ഒന്നുമുതൽ 2019 മേയ് 31 വരെയുള്ള കണക്കനുസരിച്ച് 24,800 കോടി മുതലിലേക്കും 10,600 കോടി രൂപ പലിശയിനത്തിലും നൽകിയെന്ന് അനിൽ അംബാനി വ്യക്തമാക്കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനിൽ അംബാനി മാധ്യമ പ്രവർത്തകരെ അറിയിച്ചു. റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കാലാവധിക്കുള്ളിൽ കടം തീർക്കുമെന്ന് ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് താൻ കടം തീർത്തതെന്ന് അനിൽ അംബാനി പറഞ്ഞു. റിലയൻസ് ഗ്രൂപ്പിനെതിരേ അനാവശ്യമായി നടത്തിയ കുപ്രചാരണങ്ങൾ കമ്പനിയുടെ ഓഹരിയുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് കമ്പനി 14 മാസത്തിനുള്ളിൽ മറികടന്നത്. റിലയൻസ് ഗ്രൂപ്പിന് വിവിധ കമ്പനികളിൽനിന്ന് ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോർഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പല കേസുകളും പത്ത് വർഷമായി കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അനിൽ അംബാനി കുറ്റപ്പെടുത്തി. കമ്പനി വളർച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പനിക്ക് കുറച്ചു കാലങ്ങളിലുണ്ടായ മോശം പ്രതിച്ഛായ 70 ലക്ഷം ഓഹരി ഉടമകളെ നിരാശപ്പെടുത്തിയിരുന്നെന്നും അനിൽ അംബാനി പറഞ്ഞു. റഫാൽ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് അനിൽ അംബാനി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 46,000 കോടി രൂപയുടെ കടമായിരുന്നു അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനുണ്ടായിരുന്നത്. 90,000 കോടി കടമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു ഈ സാഹചര്യത്തിൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അംബാനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ടെലികോം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർന്നത് സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടു കൂടിയായിരുന്നു. അതിനിടെ റഫാൽ വിവാദവും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരികൾ വൻ വീഴ്ചയിലായിരുന്നു. Content Highlights:anil ambani says he paid 35000 crore as debt payment

from money rss http://bit.ly/2KbVHky
via IFTTT

ശിഖര്‍ ധവാനുമൊത്ത് പുതിയൊരു ഇന്നിങ്സ് ആരംഭിച്ച് വി സ്റ്റാര്‍

മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ശിഖർ, ഈ സീസണിലെ വിസ്റ്റാറിന്റെ മെൻസ്വെയർ ഫാഷൻശ്രേണികളുടെ പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. വിസ്റ്റാറിന്റെ യാത്രയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്ശിഖർ ധവാൻ പറഞ്ഞു. ശിഖർ ധവാനെ വിസ്റ്റാർ കുടുംബത്തിലേയ്ക്ക് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വിസ്റ്റാർ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. തന്റെ ബാറ്റിൽ നിന്നും വിരിയുന്ന ഇന്ദ്രജാലം കൊല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യപുരുഷനായി ശിഖർ മാറിക്കഴിഞ്ഞു. മികവും പുതുമകളും തേടിയുള്ള ഞങ്ങളുടെ പ്രയാണത്തിൽ അദ്ദേഹവുമായി കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല! ലോകകപ്പ് ആവേശച്ചൂട് മൂർദ്ധന്യത്തിൽ എത്തിയ ഈ വേളയിൽ, ശിഖർ ധവാനെ പോലെയുള്ള ഒരു താരം വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറാകുന്നതിലൂടെ വിസ്റ്റാർ യുവാക്കളുടെ ശ്രദ്ധയാകർഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. എന്തും സാധ്യമാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയെ പ്രതിനിധാനം ചെയ്യാൻ ശിഖറിനെ പോലെ വേറൊരാളില്ലെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു വളർന്നു വരുന്ന സ്പോർട്സ്പ്രേമികളായ യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫാഷൻ ബാൻഡാകാനുള്ള ഒരു സുവർണാവസരമായാണ് ശിഖർ ധവാനുമൊത്തുള്ള പങ്കാളിത്തത്തെ വിസ്റ്റാർ വീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, യുവാക്കളിൽ ബ്രാൻഡിന്റെ സ്വാധീനം വളർത്താൻ ലക്ഷ്യമിട്ട് ശിഖർ ധവാൻ ഭാഗമായ ഒരു പരസ്യപ്രചരണം ദൃശ്യവാർത്താ മാധ്യമങ്ങളിലൂടെ വിസ്റ്റാർ ഉടൻ തന്നെ ആരംഭിക്കും. ശിഖർ ആയിരുന്നു ഞങ്ങളുടെ ഒരേയൊരു ചോയ്സ്, വിഗാർഡ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ മിഥുൻ ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി. അതിന് ഒന്നിലേറെ കാരണങ്ങളും ആയിരുന്നു. ഇക്കാലം കൊണ്ട് ഞങ്ങൾ നേടിയെടുത്ത വളർച്ചയുടേയും, ഞങ്ങളുടെ സ്വപ്നങ്ങളുടേയും ഒരു വലുപ്പം പ്രതിനിധാനം ചെയ്യുവാൻ ശിഖറിനെ പോലൊരു താരത്തിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സത്യം പറഞ്ഞാൽ, ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ കാത്തിരുന്ന ഒരു ഫാഷൻ പങ്കാളിയേയാണ് വിസ്റ്റാറിന് ശിഖറിലൂടെ ലഭിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം എളുപ്പമായിരുന്നു കാര്യങ്ങൾ-വിസ്റ്റാർ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ എബ്രഹാം തരിയൻ പറഞ്ഞു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലുള്ള വിപണികളിൽ ഒരു സജീവസാന്നിദ്ധ്യമായി മുന്നേറുന്ന വിസ്റ്റാർ, ഇന്ത്യയിലെ പ്രസിദ്ധമായ മറ്റ് നഗരങ്ങളിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റ് വിപണികളിലുള്ള സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാനും അതുവഴി കൂടുതൽ അന്താരാഷ്ട്രതലങ്ങളിലേയ്ക്ക് ബ്രാൻഡിനെ വളർത്താനും വിസ്റ്റാർ ലക്ഷ്യമിട്ടിട്ടും-വിസ്റ്റാർ ബിസിനസ്സ് ഹെഡ് മനോജ് നായർ പറഞ്ഞു. Content Highlights:Shikar Dhawan World Cup Cricket V Star Mens Inner Wear

from money rss http://bit.ly/2KJewen
via IFTTT

മിനിമം ബാലന്‍സ് വേണ്ട: എടിഎമ്മില്‍നിന്ന് സൗജന്യമായി നാലുതവണ പണം പിന്‍വലിക്കാം

ന്യൂഡൽഹി: മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകൾക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകി. ജൂലായ് ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകും. സാമ്പത്തികമായി പിന്നോക്കം നൽക്കുന്നവർക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആർബിഐയുടെ നിർദേശപ്രകാരം ബാങ്കുകൾ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്. എടിഎം വഴിയോ ബാങ്ക് ശാഖവഴിയോ മാസം നാല് മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താൻ കഴിയുക. നാലിൽ കൂടുതൽ ഇടപാടുകൾക്ക് നിശ്ചിത ചാർജ് നൽകേണ്ടിവരും.

from money rss http://bit.ly/2I9LseB
via IFTTT

Monday 10 June 2019

ട്രോളിങ് നിരോധനം: മീൻ വിപണിയിൽ തമിഴ്‌നാട് പിടിമുറുക്കുന്നു

തോപ്പുംപടി: ട്രോളിങ് നിരോധനത്തെ തുടർന്ന് കേരളത്തിലുണ്ടാകുന്ന മീൻ ക്ഷാമം മുതലെടുക്കാൻ തമിഴ്നാട്ടിൽനിന്ന് വൻതോതിൽ മത്സ്യങ്ങൾ വരുന്നു. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മീൻ വണ്ടികൾ വരുന്നത്. ഇക്കുറി കേരളത്തിൽ ചാളയ്ക്ക് വലിയ ക്ഷാമമുണ്ടായെങ്കിലും തമിഴ്നാട്ടിൽ നല്ല രീതിയിൽ ചാള ലഭിക്കുന്നുണ്ട്. തമിഴ്നാട്ടുകാർ ചാള ഭക്ഷ്യാവശ്യത്തിനായി സാധാരണ ഉപയോഗിക്കാറില്ല. ചാളയുടെ പേരുതന്നെ അവർക്ക് 'പേയ്ച്ചാള' എന്നാണ്. വില ഒട്ടുമില്ല. കേരളത്തിൽ ചാളയ്ക്ക് നല്ല ഡിമാൻഡുള്ളതിനാൽ നിരോധനം തുടങ്ങും മുമ്പ് തന്നെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ചാളയുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മഴയും ട്രോളിങ് നിരോധനവും ഇക്കുറി കാലവർഷം തുടങ്ങും മുമ്പുതന്നെ കേരളത്തിൽ വലിയ രീതിയിൽ മീൻ ക്ഷാമമുണ്ടായി. നാടൻ ചന്തകളിൽ മീൻവില കുത്തനെ ഉയർന്നു. ഇതിനിടയിലാണ് കാലവർഷവും ട്രോളിങ് നിരോധനവുമൊക്കെ വരുന്നത്. കാലാവസ്ഥ മോശമായതിനാൽ പരമ്പരാഗത വള്ളങ്ങളെയും കടലിൽ വിലക്കി. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ മത്സ്യോത്പാദനം തന്നെ നടന്നിട്ടില്ല. അതെസമയം ചാള കേരള തീരത്തുനിന്ന് പതിയെ തമിഴ്നാടൻ തീരക്കടലിലേക്ക് വഴിമാറിയതായി ശാസ്ത്ര സമൂഹം കണക്കുകൂട്ടുന്നു. കേരളത്തിൽ നേരത്തെ ലഭിച്ചുവന്ന രുചിയുള്ള ചാളയാണ് ഇപ്പോൾ തമിഴ്നാട്ടിൽ ലഭിക്കുന്നത്. ശീതീകരിച്ച വാഹനങ്ങളിൽ കേരളത്തിലെ ഹാർബറുകളിലേക്കാണ് തമിഴ്നാട്ടിൽനിന്നുളള മീൻ എത്തുന്നത്. ഇവിടെയാണ് കച്ചവടം നടക്കുന്നത്. ഹാർബറുകളിൽനിന്ന് കച്ചവടക്കാർ ചെറിയ വാഹനങ്ങളിൽ നാടൻ ചന്തകളിലേക്ക് കൊണ്ടുപോകും. കൊച്ചി, മുനമ്പം, വൈപ്പിൻ മേഖലകളിൽനിന്ന് വൻതോതിൽ മീൻ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്നുണ്ട്. കൊച്ചി ഹാർബറിൽ മാത്രം ദിവസം മൂന്നു കോടി രൂപയുടെ മീൻകച്ചവടമാണ് നടക്കുന്നത്. ദിവസവും കുറഞ്ഞത് ആയിരം ടൺ മീൻ കൊച്ചിയിൽനിന്ന് കൊണ്ടുപോകുന്നുണ്ട്. ചാള, അയല, കൊഴുവ തുടങ്ങിയ മീനുകൾക്കാണ് നാടൻ ചന്തകളിൽ വലിയ ഡിമാന്റുള്ളത്. എന്നാൽ, ചാളയാണ് തമിഴ്നാട്ടിൽനിന്നു വരുന്നത്. തിലോപിയ, പ്രാഞ്ഞിൽ, കട്ല, കരിമീൻ തുടങ്ങിയ മീനുകൾ വിവിധ സംസ്ഥാനങ്ങളിലെ ഫാമുകളിൽ ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഇത്തരം മീനുകൾ കൂടുതൽ വരുന്നത്. തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് ബോട്ട് തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെ യാനങ്ങളിൽ അവർ ഇനി ജോലി ചെയ്യും. കേരളത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന പതിനായിരങ്ങൾക്ക് ജോലി ഇല്ലാതായിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാം. പക്ഷെ, കാലാവസ്ഥ അവിടെയും പ്രശ്നമാണ്. കാലാവസ്ഥയുടെ പേരിൽ വള്ളങ്ങൾക്ക് ഇടയ്ക്കിടെ സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നതും പ്രതിസന്ധിയായി. വള്ളങ്ങളും ബോട്ടുകളും കടലിൽ നിന്ന് വിട്ടുനിൽക്കേണ്ട സ്ഥിതിയാണ്. കടുത്ത മീൻ ക്ഷാമമാണ് കേരളത്തിലുണ്ടാകാൻ പോകുന്നത്. കേരളത്തിന്റെ പ്രതിശീർഷ മത്സ്യ ഉപഭോഗം ഏതാണ്ട് 30-32 കിലോഗ്രാമാണ്. ഇത്ര വലിയ രീതിയിൽ മത്സ്യം ഉപയോഗിക്കുന്ന മറ്റൊരു സംസ്ഥാനമില്ല.

from money rss http://bit.ly/2KbrceO
via IFTTT

ഒരുവര്‍ഷം 10 ലക്ഷം രൂപയില്‍കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി

ന്യൂഡൽഹി: ഒരു വർഷം 10 ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ അതിന് നികുതി ഏർപ്പെടുത്തിയേക്കും. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സർക്കാർ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മോദി സർക്കാരിന്റെ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. വൻതുകകൾ പിൻവലിക്കുമ്പോൾ ആധാർ നമ്പർകൂടി നൽകേണ്ടിവരും. വ്യക്തികളുടെ നികുതി റിട്ടേണുകൾ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്. 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപം നടത്തുമ്പോൾ ഇപ്പോൾതന്നെ പാൻ നിർബന്ധമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കിയിരുന്ന സർവീസ് ചാർജ് ഈയിടെ വേണ്ടെന്നുവെച്ചിരുന്നു.

from money rss http://bit.ly/2ZoBn3l
via IFTTT

Sunday 9 June 2019

സെന്‍സെക്‌സില്‍ 301 പോയന്റ് മുന്നേറ്റം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 301 പോയന്റ് ഉയർന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തിൽ 11951ലുമാണ് രാവിലെ 10ന് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1041 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 7171 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, ഐടി, എഫ്എംസിജി, വാഹനം, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോ്ട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

from money rss http://bit.ly/2wLYeJC
via IFTTT

ആര്‍ക്കും വേണ്ടാതെ സര്‍ക്കാരിന്റെ പ്രത്യേക വായ്പാ പദ്ധതി

കൊച്ചി:സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന തികച്ചും കൗതുകമേറിയൊരു വായ്പയാണ് കൊതുകുവല വാങ്ങാനുള്ള വായ്പ. രണ്ടു സാമ്പത്തിക വർഷമായി ആരും ഇത് വാങ്ങിയിട്ടില്ല. 200 രൂപയാണ് സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങാനായി വായ്പയായി ലഭിക്കുക. 200 രൂപ മാസതവണകളിലായി ശമ്പളത്തിൽനിന്ന് പിടിക്കും. 2016-17 സാമ്പത്തിക വർഷത്തിലാണ് അവസാനമായി ഫണ്ട് അനുവദിച്ചത്. അന്ന് 103 പേർ അപേക്ഷിച്ചു. 20,600 രൂപ ഇതിനായി സർക്കാർ അനുവദിച്ചു. ഇതിൽ 11 പേർ വായ്പ കൈപ്പറ്റിയില്ല. ഇതോടെ 18400 രൂപ സർക്കാരിന് ഈയിനത്തിൽ ചെലവായി. പതിറ്റാണ്ടുകൾക്കുമുമ്പാണ് സാംക്രമികരോഗങ്ങളിൽനിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി വായ്പ അനുവദിക്കാൻ തീരുമാനിച്ചത്. 27800 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമുള്ള സർക്കാർ ജീവനക്കാർക്കാണ് കൊതുകുവല വായ്പ അനുവദിക്കുക. കാലം ഏറെ കഴിഞ്ഞിട്ടും 200 രൂപ വായ്പ അനുവദിക്കുന്നതെന്നാണ് ഏറെ വിചിത്രം. കൊതുകുവല ഉപയോഗിക്കുന്നവർ അപൂർവമായി മാറിയ വിവരം സർക്കാർമാത്രം തിരിച്ചറിഞ്ഞിട്ടില്ല. വായ്പാസംവിധാനം കാലഹരണപ്പെട്ടതാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽതന്നെ സംവിധാനം തുടർന്നുക്കൊണ്ടുമിരിക്കുന്നു. ഓരോ വർഷവും വായ്പകൾ നൽകാൻവേണ്ട അപേക്ഷകൾ ലഭ്യമാക്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി ധനകാര്യവകുപ്പ് ഉത്തരവിറക്കുന്നത് ഇപ്പോഴും തുടരുകയാണ്. Content Highlights:Nobody Taking Loan for Mosquito Nets

from money rss http://bit.ly/2IyfF5P
via IFTTT

എന്തിനാണ് സമ്പാദിക്കുന്നത്; ആവശ്യംവരുമ്പോള്‍ വായ്പയെടുക്കാലോ

ബെംഗളുരു നഗരത്തിൽവച്ച് സോജൻ എന്ന യുവാവിന്റെ ബിസിനസ് കഥ കേട്ടിരുന്നപ്പോൾ, സമാനമായ രീതിയിൽ അനുഭവമുള്ള പലരും മനസ്സിലേക്ക് കടന്നുവന്നു. സോജൻ നല്ല ചുറുചുറുക്കും ആരോഗ്യവുമുള്ള കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനാണ്. സ്വന്തമായി ബിസിനസ് ചെയ്യണമെന്നുള്ള ആഗ്രഹത്താൽ 22-ാമത്തെ വയസ്സിൽ ബിസിനസ് തുടങ്ങി. വലിയ വേഗത്തിൽത്തന്നെ ബിസിനസ് വളർന്നു. ധാരാളം പണം കൈവശം എത്തിച്ചേർന്നു. തുടർന്ന് സ്വപ്നംകണ്ടിരുന്ന കൊട്ടാരതുല്യമായ വീടുപണിയാൻ ആരംഭിച്ചു. നാട്ടിൽ എല്ലാവർക്കുമുള്ളതിനേക്കാൾ കുറച്ചുകൂടി വലിയ വീട് തനിക്കുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു അൽപ്പം ഗർവോടെതന്നെയാണ് പണിതത്. കൈവശം ഉണ്ടായിരുന്ന സമ്പാദ്യവും ബാങ്ക്ലോണും എടുത്താണ് പണി തുടങ്ങിയത്. 20 ലക്ഷത്തിന്റെ രണ്ട് ചിട്ടികൾ സോജനുണ്ടായിരുന്നു. ചിട്ടികിട്ടുമ്പോൾ തിരിച്ചുനൽകാമല്ലോ എന്ന് ചിന്തിച്ച് വ്യക്തിഗത വായ്പകളും പല വ്യക്തികളിൽ നിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തുമാണ് പണി പൂർത്തിയാക്കാനായത്. രൂപഭംഗികൊണ്ട് ശ്രദ്ധേയമായ വീട് ടി.വി. ചാനലുകൾ അവരുടെ വിവിധ പ്രോഗ്രാമുകളിൽ പ്രദർശിപ്പിച്ചപ്പോൾ അഭിമാനം തോന്നി. പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന രോഗംമൂലം ആറുമാസത്തേക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാതെ സോജന് കഴിയേണ്ടിവന്നു. വരുമാനം പെട്ടെന്ന് നിലച്ചു. ബിസിനസ് ഓർഡറുകൾ കുറഞ്ഞു. തുടർന്ന് ചിട്ടിയടവ് മുടങ്ങി. ബാങ്ക്ലോണിന്റെ ഇ.എംഐ.യും കൃത്യമായി അടയ്ക്കാനാവാതായി. പിന്നീട് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. അടച്ചതുകയെങ്കിലും തിരിച്ചുകൊടുക്കാനുള്ള സൗമനസ്യം ചിട്ടിയുടമസ്ഥൻ കാട്ടി. അതിനാൽ, മറ്റ് ചില വായ്പകളും തിരിച്ചടച്ചു. വീണ്ടും ബിസിനസ് പച്ചപിടിപ്പിക്കാൻ വാടകവീട്ടിലിരുന്ന് സോജൻ പദ്ധതികൾ നെയ്യുന്നു. 'പണം സമ്പാദിച്ച് സൂക്ഷിച്ചുവച്ചിട്ടാണോ അതോ വായ്പ എടുത്താണോ വീടുപോലുള്ള വസ്തുക്കൾ വാങ്ങേണ്ടത്...?' -പലരും എന്നോട് ചോദിക്കാറുള്ള ചോദ്യമാണ്. പണത്തിന്റെ മൂല്യത്തിലുണ്ടാവുന്ന കുറവുമൂലം വായ്പയെടുത്ത് വീടുപണിയുന്നതിൽ അപാകമൊന്നുമില്ല. 'ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം എന്നും ലഭിച്ചുകൊണ്ടേയിരിക്കും' എന്ന ധാരണയിലാണ് പലരും വായ്പയെടുക്കുന്നതും ചിട്ടി ചേരുന്നതും. ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ക്ലിപ്തതയിൽ കാര്യമുണ്ടാവാം. എന്നാൽ, ബിസിനസ് മേഖലയിലുള്ളവരുടെ കാര്യം വ്യത്യസ്തമാണ്. 'സാമ്പത്തികശാസ്ത്രത്തിൽ പണസംബന്ധമായ സിദ്ധാന്തത്തിന്റെ പുനർപ്രസ്താവന' എന്ന പേരിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മിൽട്ടൻ ഫ്രിഡ്മാൻ സാമ്പത്തികാവശ്യങ്ങൾക്ക് ഒരു പുനർവായന നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പണത്തിന് ഒരു വിനിമയ മാധ്യമം എന്നതിനേക്കാളുപരി ആസ്തി സൃഷ്ടിക്കുന്ന പങ്കാണുള്ളത്. ധനവും ആസ്തിയും സൃഷ്ടിക്കാനുള്ള ആഗ്രഹം ഒരാളുടെ താത്പര്യങ്ങളും അഭിരുചിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അത് ഒരു വ്യക്തിയുടെ ശരാശരി സ്ഥിരവരുമാനത്തിന്റെ ആകെത്തുകയുമായി താരതമ്യം ചെയ്താണ് കണക്കാക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെ സ്ഥിര വരുമാനവും വ്യതിയാന വരുമാനവുമുള്ളവർ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കേണ്ടത് അഭിലഷണീയമായിരിക്കും. ഇക്കാര്യത്തിൽ വളരെ പക്വമായ നിലപാടുകളുള്ളവരുമുണ്ട്. നല്ല ജോലിയും അത്യാവശ്യം സാമ്പത്തികശേഷിയുമുള്ള ഒരു കുടുബത്തിൽ സ്വീകരണമുറിയിലെ ഫർണിച്ചറിെന്റ അഭാവം ശ്രദ്ധയിൽപ്പെട്ടു. കാര്യം ആരാഞ്ഞപ്പോൾ അവർ പറഞ്ഞതോർക്കുന്നു: 'ഞങ്ങൾക്ക് ട്രാൻസ്ഫറുള്ള ജോലിയായതിനാൽ ഓരോ മൂന്നുവർഷവും കെട്ടിെപ്പറുക്കി നടക്കുമ്പോൾ ഫർണിച്ചർ ഏറ്റവും ലളിതമായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. അല്ലെങ്കിലും എന്തിനാണ്, ആരെ കാണിക്കാനാണ് വിലയേറിയത് വാങ്ങിക്കൂട്ടുന്നത് എന്നുംകൂടി അവർ കൂട്ടിച്ചേർത്തു. മനസ്സിനാണ്, മുറിക്കല്ല വലിപ്പമുണ്ടാവേണ്ടത്. ഇപ്രകാരം സംതൃപ്തമായ ജീവിതങ്ങളെയും തൊട്ടറിയാനാവുന്നു. യൂറോപ്പിലെ ചില വിദേശികളുടെ വീടുകൾ സന്ദർശിച്ചപ്പോഴും സമാനമായ അനുഭവമുണ്ടായി. ചെറിയ സ്വീകരണമുറി, അതിനോടു ചേർന്ന് വൃത്തിയുള്ളതും അത്യാവശ്യ സൗകര്യമുള്ളതുമായ അടുക്കള, തുടർന്ന് വിശാലമായ കിടപ്പുമുറി, അതിനോടു ചേർന്ന് നല്ല പുൽത്തകിടിയോടുകൂടിയ പൂന്തോട്ടം. അവർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നും മറ്റുള്ളവരെ കാണിക്കാനല്ല എന്നും വിളിച്ചോതുന്ന തരത്തിൽ വീടിന്റെ ലളിതമായ മുൻഭാഗവും ശ്രദ്ധിക്കപ്പെട്ടു. 'മലയാളികൾ പൊതുവെ സമ്പാദിക്കാൻ വിമുഖരും വായ്പയെടുക്കാൻ ഉത്സാഹമുള്ളവരുമാണ്' എന്നാണ് പറയാറുള്ളത്. വീട് മലയാളിക്ക് എന്നും സ്വകാര്യ അഹങ്കാരവുമാണ്. അതുകൊണ്ടുതന്നെ വലിയ വായ്പകൾ എടുത്ത് മുന്തിയ വീടുകൾ പണിയുന്നു. പിന്നീട് ലോൺ അടച്ചുതീർക്കാനായി മാത്രം ജീവിക്കുന്നു.'നിങ്ങളുടെ ജോലിയെ സ്നേഹിക്കാൻ ഒരു ഭവനവായ്പ എടുത്താൽ മതി' എന്ന ചിന്തയ്ക്ക് ഏറെ പ്രസക്തിയുള്ളതുപോലുള്ള ജീവിതങ്ങൾ ചുറ്റുപാടും ഏറുകയാണ്. സ്ഥിരവരുമാനമുള്ളവർ ചെയ്യുന്നതുപോലെ വ്യതിയാന വരുമാനമുള്ളവർ ഭവനവായ്പയ്ക്ക് മുതിരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ബിസിനസിൽ വലിയ ഉയർച്ചകൾക്കും താഴ്ചകൾക്കും സാധ്യതയുള്ളതിനാൽ 'എമർജൻസി ഫണ്ട്' കരുതേണ്ടത് പ്രധാനപ്പെട്ടതാവുന്നു. ഗാർഹിക കടവും പൊതു കടവും തമ്മിൽ വ്യത്യാസമുണ്ട്. സ്വകാര്യവ്യക്തികളുടെ പണമിടപാടുകൾ പൊതു സംവിധാനത്തിന്റേതുമായി താരതമ്യം ചെയ്യാനാവുകയില്ല. കടത്തിന്റെ സ്രോതസ്സും പലിശയും തിരിച്ചടവുകളുടെ പ്രത്യേകതകളും കാലാവധിയും ഇവയെല്ലാം തമ്മിൽ, രണ്ടു വിഭാഗവും തമ്മിൽ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. കുട്ടിക്കാലത്ത് കടംവാങ്ങാൻ പഠിപ്പിച്ചത് കണക്ക് ടീച്ചറാണ്. ചെറിയ സംഖ്യയിൽനിന്ന് വലിയ സംഖ്യ കുറയ്ക്കേണ്ടിവരുമ്പോൾ തൊട്ടടുത്ത സംഖ്യയിൽനിന്ന് കടം വാങ്ങാൻ പഠിപ്പിച്ചു. പക്ഷേ, അപ്പോഴും ആ കണക്കിൽ ശിഷ്ടസംഖ്യ മിച്ചം വരുമായിരുന്നു. മിച്ചം വരാത്ത കണക്കിലേക്ക് എടുത്തുചാടുമ്പോഴാണ് സാമ്പത്തിക താളപ്പിഴകൾ സംഭവിക്കുന്നത്. അഹങ്കാരവും പ്രദർശന മനോഭാവവും നമ്മുടെ ചെലവുകളെ സ്വാധീനിക്കാതിരുന്നാൽ 'വീടുകൾ' വസിക്കാൻ തക്കവിധം 'ഭവന'മായി മാറും.

from money rss http://bit.ly/2I5vdyU
via IFTTT

Saturday 8 June 2019

എസ്ബിഐ ഭവനവായ്പ ജൂലായ് മുതല്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ജൂലായ് ഒന്നുമുതൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് കുറഞ്ഞത്. സേവിങ്സ് അക്കൗണ്ടിലെ നിരക്കും ഹ്രസ്വകാല നിക്ഷേപങ്ങൾക്കുള്ള പലിശയും കഴിഞ്ഞ മാർച്ചിൽതന്നെ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. നിലവിലുള്ള മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം ഭവന വായ്പ തുടർന്നും നൽകും. എന്നാൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എസ്ബിഐയുടെ 75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവിൽ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോൾ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേർത്തിയുള്ള പലിശയാണ് ബാധകമാകുക. അങ്ങനെവരുമ്പോൾ എട്ടുശതമാനമാകും പലിശ. 40 ബേസിസ് പോയന്റുകൂടി പലിശ നിരക്കിൽ കൂടും. നിലവിൽ ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാൽ പലിശയിൽ കാൽശതമാനം കുറവുണ്ടാകുമെന്ന് റിട്ടെയിൽ ബാങ്കിങിന്റെ മാനേജിങ് ഡയറക്ടർ ഇൻ ചാർജ് പി.കെ ഗുപ്ത വ്യക്തമാക്കി. SBI to link home loans to repo rate

from money rss http://bit.ly/2EVg8OA
via IFTTT

ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരിൽ ഒരുശതമാനത്തോളം വരുമിത്. കഴിഞ്ഞ വർഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയിൽ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോർട്ടുകളുണ്ട്. പ്രകടനത്തിൽ പിന്നിൽ നിൽക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു. വാൾസ്ട്രീറ്റ് ജേണലും സിഎൻബിസിയും ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. IBM lays off 2,000 employees

from money rss http://bit.ly/2wIwpSI
via IFTTT

Friday 7 June 2019

15 ശതമാനം കിഴിവോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിച്ചു

മുംബൈ: ഇതാദ്യമായി ഇലക്ട്രിക് വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഐആർഡിഎ പുറത്തുവിട്ടു. 2019-20വർഷത്തേയ്ക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയമാണ് പരസ്യപ്പെടുത്തിയത്. നിലവിലുള്ള കാറുകളുടെയും മറ്റും പ്രീമിയം താരതമ്യം ചെയ്യുമ്പോൾ അതേ വിഭാഗത്തിലുള്ള വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിന്റെ 15 ശതമാനത്തോളം കുറവാണ് തുക. ഇനിമുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേകം തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അടയ്ക്കാം. നേരത്തെ പൊതു വാഹനങ്ങളുടെ ഗണത്തിൽപ്പെടുത്തിയാണ് പ്രീമിയം നിശ്ചയിക്കാറ്. ജൂൺ നാലിനാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഐആർഡിഎ പുറത്തുവിട്ടത്. പുതിയ നിരക്കുകൾ ജൂൺ 16 മുതലാണ് നിലവിൽ വരിക. ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം സ്വകാര്യ കാറ് കിലോവാട്ട് കപ്പാസിറ്റി ഒരുവർഷത്തെ പ്രീമിയം 30 KW താഴെ Rs 1,761 30നും 65 കിലോവാട്ടിനും ഇടയിൽ Rs 2,738 65 കിലോവാട്ടിന് മുകളിൽ Rs 6,707 ഇരുചക്ര വാഹനങ്ങൾ ഒരുവർഷത്തെ പ്രീമിയം 3 കിലോവാട്ടിന് താഴെ Rs 410 3നും 7 കിലോവാട്ടിനുമിടയിൽ Rs 639 7നും 16 കിലോവാട്ടിനുമിടയിൽ Rs 639 16 കിലോവാട്ടിനുമുകളിൽ Rs 1,975 Source: IRDAI

from money rss http://bit.ly/2I2w7MC
via IFTTT

ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയാല്‍ 10 വര്‍ഷം തടവ്

ന്യൂഡൽഹി: ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൊണ്ട് ഇടപാട് നടത്തിയാൽ ഇനി പത്തുവർഷംവരെ ജയിലിൽ കിടക്കാം. ക്രിപ്റ്റോകറൻസി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റൽ കറൻസി ബിൽ 2019-ലാണ് പത്തുവർഷത്തെ ജയിൽ ശിക്ഷ ശുപാർശ ചെയ്തിട്ടുള്ളത്. ക്രിപ്റ്റോ കറൻസി മൈൻ ചെയ്യുകയോ, രൂപപ്പെടുത്തുകയോ, കൈവശം സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ, വിൽക്കുകയോ ചെയ്താലും ഈ ശിക്ഷ ലഭിക്കും. ക്രിപ്റ്റോകറൻസി കൈവശം സൂക്ഷിക്കുന്നത് ജാമ്യംലഭിക്കാത്ത കുറ്റമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് ചെയിൻ സങ്കേതം ഉപയോഗിച്ച് ഒരു കൂട്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ് ക്രിപ്റ്റോകറൻസികൾ നിർമിക്കുന്നത്. ക്രിപ്റ്റോകറൻസികളിൽ ബിറ്റ്കോയിനാണ് ഏറ്റവും പ്രശസ്തം.

from money rss http://bit.ly/2EZ6Cde
via IFTTT

ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക്: അടുത്തമാസത്തോടെ കൈമാറും

ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ നടത്താനുള്ള അവകാശം അദാനി എന്റർപ്രൈസസിന് ഉടൻ ലഭിക്കും. മോദി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇതുസംബന്ധിച്ച് തീരുമാനം അടുത്തമാസത്തോടെ ഉണ്ടാകും. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാർക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ ചേരുകയോ ചെയ്യാം. അഹമ്മദാബാദ്, ലക്നൗ, ജെയ്പുർ, ഗുവാഹട്ടി, തിരിുവനന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങളാണ് 50 വർഷത്തെ നടത്തിപ്പിന് അദാനി ലേലത്തിൽ പിടിച്ചത്. ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചതോടെ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം 1,300 കോടി ലഭിക്കും. ഈ തുകകൊണ്ട് മറ്റ് വിമാനത്താവളങ്ങൾ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

from money rss http://bit.ly/2Wt81yU
via IFTTT

നിഫ്റ്റി 11,850നുമുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850ന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 86.18 പോയന്റാണ്. 39,615.90ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. 26.90 പോയന്റാണ് നിഫ്റ്റി ഉയർന്നത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഐടി ഓഹരികളായിരുന്നു നേട്ടത്തിൽ. ഫാർമ, ഇൻഫ്ര, ലോഹം, ഊർജം, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, വേദാന്ത, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, സിപ്ല, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty above 11,850

from money rss http://bit.ly/2Xyu5cz
via IFTTT

മോദി സര്‍ക്കാര്‍ വന്നു: ഇതാ ക്രൂഡ് ഓയില്‍ വില വീണ്ടും കുറയുന്നു

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയപ്പോൽ ആദ്യത്തെപ്പോലെ ഇതാ വീണ്ടും അസംസ്കൃത എണ്ണവില ഇടിയുന്നു. അന്താരാഷ്ട വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് ഒമ്പത് ഡോളറാണ് താഴ്ന്നത്. മെയ് 28ന് ബാരലിന് 70 ഡോളർ നിരക്കിലാണ് വ്യാപാരം നടന്നത്. ജൂൺ നാല് ആയപ്പോഴേയ്ക്കും ബാരലിന് ഒമ്പത് ഡോളറാണ് ഇടിഞ്ഞത്. ചൈനയും മെക്സിക്കോയുമായുള്ള യുഎസ് വ്യാപാര ആശങ്കകളും ആഗോള സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങളുമാണ് അസംസ്കൃത എണ്ണയെ ബാധിച്ചത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതിന് സമാനമായി രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളും വിലകുറച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 93 പൈസയുമാണ് കുറവുവരുത്തിയത്. വ്യതിയാനം ഇങ്ങനെ: 2014 മെയ് -മോദി സർക്കാർ അധികാരത്തിൽ വന്നയുടനെ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. 2014 ജൂൺ 20ന് ബാരലിന് 114.81 ഡോളറായിരുന്ന വില 2015 ജനുവരി 23 ആയപ്പോൾ 48.79 ഡോളറായി. കാരണം: വിപണിയിൽ ആവശ്യത്തിൽകൂടുതൽ എണ്ണയെത്തിയത്. 2015 ജനുവരി - ബാരലിന് 28 ഡോളറിലേയ്ക്ക് കൂപ്പുകുത്തി. രാജ്യത്തെ പണപ്പെരുപ്പം കുറയുന്നതിന് ഇത് സഹായകമായി. ഇറക്കുമതി, സബ്സിഡി ബില്ലുകൾ കുറയുന്നതിനും ഇത് ഇടയാക്കി. 2019 മെയ് 21 -ഓയിൽ വില ഇടയ്ക്ക് കയറിയെങ്കിലും ബാരലിന് 72.18 ഡോളറിൽനിന്ന് 61 ഡോളറായി താഴ്ന്നു. കാരണം: യുഎസ്-ചൈന വ്യാപാര ആശങ്കകളും ആഗോള മാന്ദ്യ സൂചനകളും അസംസ്കൃത എണ്ണയെ ബാധിച്ചു.

from money rss http://bit.ly/2WQjX1S
via IFTTT

Thursday 6 June 2019

മല്യയുടെയും മോദിയുടെയും കൂട്ടത്തില്‍ പുതിയൊരാള്‍കൂടി: വിജയ് കലന്ത്രി-ബാധ്യത 3,334 കോടി

മുംബൈ: വിജയ് ഗോവർധൻദാസ് കലന്ത്രിയെ അധികമാരും ഇപ്പോൾ അറിയില്ല. നിരവ് മോദിയെയും വിജയ് മല്യയെയും പോലെ ബാങ്കിന് വൻതുക ബാധ്യത വരുത്തിയയാളാണ് ഇദ്ദേഹം. ഉന്നതങ്ങളിൽ ബന്ധങ്ങളുള്ള ഈ വ്യവസായിയെ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിഗ്ഗി പോർട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകൻ വിശാൽ കലന്ത്രി കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന 16 ബാങ്കുകളുടെ കൺസോർഷ്യത്തിന് കമ്പനി നൽകാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. ജൂൺ 2ന് ഞായറാഴ്ച മുംബൈയിലെ പത്രങ്ങളിൽ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1, ഡിജി പോർട്ട് ലിമിറ്റഡ് 2, വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ)3, വിജയ് ഗോവർധൻദാസ് കലന്ത്രി(ഡയറക്ടർ) എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബോധപൂർവം ബാധ്യതവരുത്തിയ ആളായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ബാങ്ക് ഇക്കാര്യം ഇവരെ അറിയിച്ചിരുന്നു. ആർബിഐയുടെ അനുമതിയോടെയാണ് ഇവരുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചത്.

from money rss http://bit.ly/2Xw3KMn
via IFTTT

സെന്‍സെക്‌സില്‍ 135 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 135 പോയന്റ് നഷ്ടത്തിൽ 39398ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 871ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഊർജം, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലാണ്. വേദാന്ത, ഇന്ത്യബുൾസ്ഹൗസിങ്, എസ്ബിഐ, വിപ്രോ, ഇൻഫോസിസ്, എംആന്റ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Muv1xr
via IFTTT

റിസർവ് ബാങ്കിന്റെ വായ്പനയം:സാമ്പത്തികമാന്ദ്യം പരിഹരിക്കില്ല

ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജി.ഡി.പി. വളർച്ചനിരക്കിലെ ഇടിവ് കാണിക്കുന്നു. ഈ സ്ഥിതി അഭിമുഖീകരിക്കാൻ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചിരിക്കുന്നു. ലോക സാമ്പത്തികരംഗത്തെ മാന്ദ്യവും ഇന്ത്യൻ സാമ്പത്തികരംഗത്തുള്ള ഉത്പാദനത്തകർച്ചയും കണക്കിലെടുത്തുകൊണ്ടാണ് വായ്പനയം രൂപവത്കരിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. 2019-ലെ ആദ്യ പാദത്തിൽ ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളിലെ ഉത്പാദനം, കച്ചവടം, കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇടിവും വിദേശ വ്യാപാരരംഗത്ത് മാന്ദ്യവും ഉണ്ടായി. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധവും ലോക സാമ്പത്തികപ്രതിസന്ധി വർധിപ്പിച്ചു. ഈ ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു. 2019-ലെ രണ്ടാം ക്വാർട്ടറിലും ആഗോള സാമ്പത്തിക മാന്ദ്യത്തിൽ അയവുണ്ടായിട്ടില്ല. ഇന്ത്യയിലെ കയറ്റുമതിയിൽ കാര്യമായ ഇടിവും ഇറക്കുമതിയിൽ വൻ വർധനയും ഉണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന നിലപാടിലാണ് റിസർവ് ബാങ്ക്. ഇതോടൊപ്പം ഇന്ത്യൻ ഉത്പാദനമേഖലകളിലെ മാന്ദ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നു. പ്രശ്നം ഘടനാപരം വായ്പാപലിശ നിരക്കിൽ ചെറിയ കുറവുവരുത്തി ഭവന-വാഹന മറ്റു ഉപഭോഗവസ്തുക്കളുടെ വായ്പകൾ വർധിപ്പിച്ച് ഉത്പന്നങ്ങളുടെ ഡിമാൻഡുകൂട്ടി സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ല രാജ്യം. കാരണം, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും രൂക്ഷപ്രതിസന്ധിയും ഒരു താത്കാലിക പ്രശ്നമോ ആഗോള സാമ്പത്തികമാന്ദ്യംമൂലമോ ഉണ്ടായിട്ടുള്ള പ്രശ്നമല്ല. സമ്പദ്ഘടനയുടെ ഘടനാപരമായ പ്രശ്നമാണ്. കഴിഞ്ഞ അഞ്ചുവർഷമായി കേന്ദ്രത്തിൽ മുൻ ബി.ജെ.പി. സർക്കാർ അനുവർത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങൾമൂലമാണ് (നോട്ട് നിരോധനം, ജി.എസ്.ടി., കാർഷിക, വ്യവസായ, തൊഴിൽ വായ്പനയങ്ങൾ തുടങ്ങിയ). ഈ നയങ്ങൾ ഉത്പാദന, സേവന മേഖലകളിലെ മാന്ദ്യം സൃഷ്ടിക്കുകയും വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തികനിലയെക്കുറിച്ച് പുതുതായി അധികാരത്തിലെത്തിയ ബി.ജെ.പി. സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ ആശങ്കാജനകമാണ്. 2018-'19 സാമ്പത്തികവർഷത്തെ അവസാന പാദത്തിലെ ജി.ഡി.പി.യുടെ വാർഷിക വളർച്ച 5.8 ശതമാനമായി കുറഞ്ഞു. ജി.ഡി.പി. വളർച്ച അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് (6.8%). എട്ട് പ്രധാന വ്യവസായമേഖലകൾ ഉൾപ്പെടുന്ന കോർ ഉത്പാദന രംഗത്തെ വളർച്ച 2.6 ശതമാനമായി കുറഞ്ഞു. 2017-'18 കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് (തൊഴിലില്ലായ്മ നിരക്ക് 6.1%). ഉത്പന്നം വാങ്ങാൻ ആളില്ലാതെ വ്യാപാരം ഇടിയുന്നു. സ്വകാര്യ മേഖലയിലെ നിക്ഷേപം മരവിച്ചിരിക്കുന്നു, കാർഷിക മേഖലയും രൂക്ഷമായ പ്രതിസന്ധിയിലാണ്. ചുരുക്കത്തിൽ സമ്പദ്ഘടന എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയും തകർച്ചയും നേരിടുന്നു. ഈ വലിയ പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ ചെറിയനടപടിക്ക് കഴിയില്ല.

from money rss http://bit.ly/2JYzB52
via IFTTT

നാം എവിടെ? സാമ്പത്തിക അസമത്വത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നു

എവിടെയാണ് നാം ഇന്ന് ? സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുന്നു. ഇത് അളക്കാനുള്ള മാപിനികൾ നമ്മുടെ കൈവശം തന്നെയുണ്ട്. പക്ഷേ, അസമത്വങ്ങൾ വർധിക്കുമ്പോഴും അതിനുള്ള ന്യായമായി പറയാറുള്ളത്, ഉയർന്ന വളർച്ചനിരക്ക് ഇത്തരം അസമത്വത്തെ ദീർഘകാലത്തിൽ കവച്ചുവെക്കുമെന്നാണ്. തത്ഫലമായി, ഹൃസ്വകാലത്തിലൂടെ താത്കാലികപ്രശ്നങ്ങൾ ദീർഘകാലത്തിൽ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകൾ മുകളിൽപ്പറഞ്ഞ വാദഗതിയെ പരിശോധിക്കേണ്ടത് ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകളെ മുന്നിൽവെച്ചുകൊണ്ടായിരിക്കണം. ഒന്നാമതായി, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഘടനാപരമായി പിരമിഡ് സ്വഭാവത്തിലുള്ളതാണ്. ഉത്പാദന പ്രക്രിയയുടെയും ഉത്പാദകരുടെയും ഒരു വൻനിരയാണ് സാമ്പത്തിക ഘടനയുടെ ഉപരിതലത്തെ താങ്ങിനിർത്തുന്നത്. ഉത്പന്നനിർമാണമേഖലയടക്കം നമ്മുടെ സമ്പദ്ഘടന ഇത്തരം പിരമിഡ് സ്വഭാവം കാലാകാലങ്ങളായി നിലനിർത്തുന്നു എന്നത്, ഇന്ത്യയുടെ ഒരു പ്രത്യേകത തന്നെയാണ്. ഇത്തരമൊരു ഘടനാപരമായ സവിശേഷത, ഒരേസമയം പ്രശ്നങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്നു. രണ്ടാമതായി, വളർന്നുകൊണ്ടിരിക്കുന്ന ഒരു മധ്യവർഗം, ക്രമാനുഗതമായി വികസിക്കുന്ന ഇന്ത്യൻ കമ്പോളത്തിന്റെ ഒരു പ്രതിഫലനമാണ്. സ്വാഭാവികമായും ഈ രണ്ടുഘടകങ്ങളുടെ ഉൾച്ചേരലും അതിനുവേണ്ട നയപരമായ പിൻബലവും സമ്പദ്ഘടനയെ ചലിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ഇന്ന് സംഭവിക്കുന്നത് അതല്ല. മധ്യവരുമാനക്കാരുടെ കെണി സമ്പദ്ഘടനയെ ചലിപ്പിക്കേണ്ട മുകളിൽപ്പറഞ്ഞ രണ്ടുകൂട്ടരുടെയും ചോദന ശക്തി (demand) ക്ഷയിച്ചുവരുന്ന അവസ്ഥയാണ് 2019-ലെ സാമ്പത്തിക കാലാവസ്ഥ. 'മധ്യ വരുമാനക്കാരുടെ കെണി'യെന്ന് സാമ്പത്തികശാസ്ത്രജ്ഞർ പേരുവിളിക്കുന്ന പ്രതിഭാസം, ബ്രസീലിലും മറ്റു പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സമീപകാലത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തിൽ ലോകത്താകമാനം വമ്പിച്ച കുതിച്ചുചാട്ടം കഴിഞ്ഞ അരദശകമായി നടക്കുന്നുണ്ട്. വ്യാപാരരംഗത്തെ ആഗോള ചലനങ്ങൾ ഈ ഉത്പന്നങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള നീക്കം ലളിതമാക്കിയിട്ടുണ്ട്. പക്ഷേ, ഉത്പന്നങ്ങൾ വാങ്ങാനുള്ള ക്രയശേഷി കുറഞ്ഞുവരുമ്പോൾ, സ്വാഭാവികമായി അത് ഉത്പാദനത്തെയും തൊഴിൽ ലഭ്യതയെയും കാര്യമായി ബാധിക്കുമെന്നത് വ്യക്തമാണ്. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും അതുതന്നെയാണ്. നിക്ഷേപ വർധനയാണ് അടിസ്ഥാനപരമായി സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊന്നൽനൽകുന്നത്. പക്ഷേ, നിക്ഷേപ പ്രോത്സാഹനത്തെ സംബന്ധിച്ച ചർച്ചകളിൽ രണ്ടുകാര്യങ്ങളിൽ പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാറില്ല. ഒന്നാമതായി പുതുനിക്ഷേപങ്ങളുടെ ഘടന എന്താണ് ? കോർപ്പറേറ്റ് മേഖലയുടെയും വിദേശ നിക്ഷേപത്തിന്റെയും വളർച്ചയ്ക്കാണ് മിക്കപ്പോഴും മൂലധനനിക്ഷേപം എന്ന പരിഗണന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക (ease of doing business) എന്ന ഊന്നലാണ് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുന്നിൽ നിർത്തുന്നത്. നിക്ഷേപങ്ങൾക്ക് പിന്നിലെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും വ്യക്തികളുടേതാണ്. അങ്ങനെയെങ്കിൽ, ഈ പ്രതീക്ഷകളെ സർക്കാർ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. അവിടെയാണ്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ച കണക്കുകൂട്ടലുകൾ മിക്കപ്പോഴും പിഴച്ചുപോകുന്നത്. രണ്ടാമതായി, നിക്ഷേപകാലാവസ്ഥയെ സംബന്ധിച്ച ചർച്ചകളിൽ പലപ്പോഴും പ്രാധാന്യം കിട്ടാതെപോകുന്ന ഒരു ഘടകമാണ് നിലവിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും പ്രതീക്ഷകളും. കെയ്നീഷ്യൻ തത്ത്വം അനുസരിച്ച്, ഇത്തരം അവധാനതക്കുറവ് സമ്പദ്ഘടനയെ, പ്രത്യേകിച്ച് മാന്ദ്യകാലത്ത്, അപകടത്തിലേക്ക് തള്ളിവിടുമെന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം തന്നെ, ഈ ഘടനാപരമായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. പുതിയ ഒരു ഗവൺമെന്റിന് വേണ്ടിവരുന്ന ഗൃഹപാഠവും ഇവിടെനിന്നുതന്നെ ആരംഭിക്കേണ്ടിവരും.

from money rss http://bit.ly/2MBa0Bo
via IFTTT

അസിം പ്രേംജി പടിയിറങ്ങുന്നു; വിപ്രോയെ നയിക്കാൻ മകൻ

മുംബൈ:വിപ്രോയെന്ന ഐ ടികമ്പനി സ്ഥാപിക്കുകയും 53 വർഷക്കാലം അമരത്തിരുന്ന് അതിനെ ഇന്ത്യയിലെ മുൻ നിരയിലേക്കെത്തിക്കുകയും ചെയ്ത അസിം പ്രേംജി സ്ഥാനമൊഴിയുന്നു. നിലവിലെ കാലാവധി ജൂലായ് 30-ന് പൂർത്തിയാകുന്നതോടെയാണ് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. സ്ഥാനമൊഴിയുമെങ്കിലും നോൺ എക്സിക്യുട്ടീവ് ഡയറക്ടർ, സ്ഥാപക ചെയർമാൻ പദവികളിൽ അസിം പ്രേംജി കമ്പനി ബോർഡിൽ തുടരും. അസിം പ്രേംജിയുടെ സ്ഥാനത്തേക്ക് മകൻ റിഷാദ് പ്രേംജിയായിരിക്കും സ്ഥാപനത്തെ നയിക്കാൻ എത്തുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിൽ ചീഫ് സ്ട്രാറ്റജി ഒാഫീസറും ബോർഡംഗവുമാണ് റിഷാദ് പ്രേംജി. വിപ്രോ സി.ഇ.ഒ. ആബിദലി ഇസഡ് നീമൂച്ച്വാലയ്ക്കായിരിക്കും മാനേജിങ് ഡയറക്ടറുടെ ചുമതല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും പുതിയ സ്ഥാനം ഏറ്റെടുക്കുക. അതേസമയം വിപ്രോ എന്റർപ്രൈസസിന്റെ ചെയർമാൻ സ്ഥാനത്ത് അസിം പ്രേംജി തുടരും. വിപ്രോയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച എല്ലാവർക്കും അസിം പ്രേംജി നന്ദി പറഞ്ഞു. പിതാവിന്റെ മരണ ശേഷം ഏറ്റെടുത്ത സസ്യ എണ്ണ ബിസിനസിൽനിന്നാണ് അസിം പ്രേംജി െഎ.ടി. രംഗത്തേക്ക് തിരിയുന്നതും വിപ്രോയ്ക്ക് ജന്മം കൊടുക്കുന്നതും. content highlights:azim premji retires

from money rss http://bit.ly/2Xw0n8b
via IFTTT

മൂന്നാംതവണയും റിപ്പോ നിരക്ക് കുറച്ചു: വായ്പ പലിശ കുറയുമോ?

2019ൽ ഇത് മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വർഷമാകട്ടെ രണ്ടാംതവണയും. അതുകൊണ്ടുതന്നെ ആർബിഐയുടെ നിരക്ക് കുറയ്ക്കൽ ഭവന-വാഹന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളെ നിർബന്ധിതരാക്കും. ഈവർഷം മൂന്നുതവണയായി നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറഞ്ഞ് 5.75ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിൽനിന്ന് 5.50 ശതമാനമായും കുറഞ്ഞു. 2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തിൽ കാൽശതമാനം വീതം റിപ്പോ നിരക്കിൽ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടർ വർഷം ഒരുശതമാനത്തിനടുത്ത് നിരക്കിൽ കുറവുണ്ടായി. റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ബാങ്കുകൾ കൈമാറുകയാണെങ്കിൽ പ്രതിമാസ തിരിച്ചടവ് തുകയിൽ എത്ര കുറവ് വരുമെന്ന് നോക്കാം. എസ്ബിഐയുടെ പലിശയാണ് ഉദാഹരണമായെടുത്തിരിക്കുന്നത്. ഇഎംഐ കുറയുന്നതിങ്ങന വായ്പ തുക 30,00000രൂപ കാലാവധി 20 വർഷം നിലവിലെ പലിശ 8.6% നിലവിലെ ഇഎംഐ 26,225രൂപ പുതുക്കിയ പലിശ 8.35% പുതിയ ഇഎംഐ 25,751രൂപ ഇഎംഐയിലെ കുറവ് 474 രൂപ നിക്ഷേപകർക്ക് തിരിച്ചടിയാകും വായ്പ പലിശയിൽ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങൾക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായിൽ പലിശ പരിഷ്കരിക്കുമ്പോൾ ഇത് പ്രതിഫലിക്കാനാണ് സാധ്യത.

from money rss http://bit.ly/2KxJ6I6
via IFTTT

നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

ന്യൂഡൽഹി: എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ ആർബിഐ തീരുമാനിച്ചു. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോൾ ഈടാക്കിയിരുന്ന തുക വേണ്ടെന്നുവെയ്ക്കാനും ആർബിഐ തീരുമാനിച്ചു. നിലവിൽ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേൽ സർവീസ് ടാക്സും ബാധകമായിരുന്നു. രണ്ടുലക്ഷത്തിൽ കൂടുതൽ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആർടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അതിന് താഴെയുള്ള ഇടപാടുകൾ എൻഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ പുനഃപരിശോധിക്കാൻ ബാങ്കുകളുടെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദമുണ്ടായതിനെതുടർന്നാണ് ആർബിഐ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. രണ്ടുമാസത്തിനികം സമിതി റിപ്പോർട്ട് നൽകും.

from money rss http://bit.ly/2HYgGW3
via IFTTT

Wednesday 5 June 2019

റിപ്പോ നിരക്ക് വീണ്ടും കുറച്ചു: 5.75 ശതമാനമായി

ന്യൂഡൽഹി: റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കിൽ വീണ്ടും കുറവുവരിത്തിയത്. ഈ വർഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയിൽ അത് പ്രതിഫലിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വർധിച്ചപ്പോൾ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിരുന്നു. നിരക്കുകുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ യോഗം തുടങ്ങിയത്. നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.

from money rss http://bit.ly/2WNXimI
via IFTTT

സെന്‍സെക്‌സില്‍ 96 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: അവധി ദിവസം പിന്നിട്ട് വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സിൽ 96 പോയന്റ് നഷ്ടത്തിൽ 39986ലും നിഫ്റ്റി 43 പോയന്റ് താഴ്ന്ന് 11978ലുമാണ് 9.40ഓടെ വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 589 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 859 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികളുടെ വിലയിൽ മാറ്റമില്ല. പൊതുമേഖല ബാങ്കുകൾ, ഐടി തുടങ്ങിയ ഓഹരികളാണ് സമ്മർദത്തിൽ. വാഹനം, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, വേദാന്ത, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2IoQItv
via IFTTT

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടിയേക്കും

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി ഇത്തവണ നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയൽ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. തൊഴിൽ ഉടമകളോട് ടിഡിഎസ് ഫയൽ ചെയ്യേണ്ട അവസാനതിയതി ജൂൺ 30 ലേയ്ക്ക് നീട്ടി നൽകിയിരുന്നു. ഫോം 16 ജീവനക്കാർക്ക് നൽകേണ്ട തിയതി ജൂലായ് 10 ലേയ്ക്കും പ്രത്യക്ഷ നികുതി ബോർഡ് നീട്ടിയിരുന്നു. ജൂലായ് 10ന് ഫോം 16 കിട്ടിയാൽ വളരെ കുറച്ചുസമയംമാത്രമാണ് റിട്ടേൺ ഫയൽ ചെയ്യാൻ വ്യക്തികൾക്ക് ലഭിക്കുക. മുൻകാലങ്ങളെപ്പോലെ ജൂലായ് 31 ആണ് അവസാന തിയതിയെങ്കിൽ റിട്ടേൺ ഫയൽചെയ്യാൻ 21 ദിവസം മാത്രമാണ് ലഭിക്കുക. നിശ്ചിത തിയതിക്കകം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കഴിഞ്ഞവർഷം മുതൽ പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോർഡ് നീട്ടിനൽകാനാണ് സാധ്യത. പാൻ-ആധാർ ബന്ധിപ്പിക്കൽ, ട്രാഫിക് കൂടിയതിനെതുടർന്ന് റിട്ടേൺ നൽകേണ്ട വെബ്സൈറ്റ് കിട്ടാതായത് എന്നിവമൂലം കഴിഞ്ഞവർഷംതന്നെ റിട്ടേൺ ഫയൽചെയ്യേണ്ട അവസാന തിയതി നീട്ടിയിരുന്നു.

from money rss http://bit.ly/2HWDlC2
via IFTTT

Monday 3 June 2019

സെന്‍സെക്‌സില്‍ 132 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 132 പോയന്റ് താഴ്ന്ന് 40135ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 12051ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 300 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 325 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളൊഴികെയുള്ള ഓഹരികളാണ് നഷ്ടത്തിൽ. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇന്ത്യബുൾസ് ഹൗസിങ്, പിഎഫ്സി, എൻടിപിസി, എൽആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികളാമ് നേട്ടത്തിൽ. ടിസിഎസ്, സീ എന്റർടെയ്ൻമെന്റ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WmLPLD
via IFTTT

ആദ്യമായി നിഫ്റ്റി 12,000 കടന്നു: സെന്‍സെക്‌സിലെ നേട്ടം 553 പോയന്റ്

ന്യൂഡൽഹി: ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചു. ആഗോള വിപണികളിൽ സമ്മർദമുള്ളപ്പോഴാണ് രാജ്യത്തെ വിപണി മികച്ച നേട്ടം സ്വന്തമാക്കിയത്. സെൻസെക്സ് 553.42 പോയന്റ് നേട്ടത്തിൽ 40267.62ലിലും നിഫ്റ്റി 165.70പോയന്റ് ഉയർന്ന് 12095.95ലുമെത്തി. ആർബിഐ കാൽശതമാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. ആണവ പദ്ധതികളെക്കുറിച്ച് ഇറാനുമായി ചർച്ച നടത്താമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടും ഡോളറിനെതിരെ രൂപയുടെ മൂല്യമുയർന്നതും വിപണിയെ തുണച്ചു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ രാജ്യത്തെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് അനുകൂലമായ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിച്ചു. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഏ്ഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി, റിലയൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഗെയിൽ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 12,000 for 1st time

from money rss http://bit.ly/2HREXNd
via IFTTT

കൂടുതല്‍ ആദായനികുതി നല്‍കിയാല്‍ പ്രധാനമന്ത്രിയോടൊപ്പം ചായകുടിക്കാം

ന്യൂഡൽഹി: അതിസമ്പന്നരിൽനിന്ന് ആദായ നികുതി പിരിച്ചെടുക്കാൻ സർക്കാർ പുതിയ വഴി ആലോചിക്കുന്നു. കൂടുതൽ നികുതി നൽകുന്നവർക്ക് പ്രതിഫലം നൽകുക, അവരെ ആദരിക്കുക തുടങ്ങിയവയാണ് സർക്കരിന്റെ പരിഗണനയിലുള്ളത്. രാജ്യത്തെ കെട്ടിപ്പടുക്കുന്നവർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയ വിശിഷ്ടവ്യക്തികൾക്കൊപ്പം ചായസൽക്കാരത്തിൽ കൂടുതൽ നികുതി കൊടുക്കുന്നവരെയും പങ്കെടുപ്പിക്കും. കൂടുതൽ നികുതി നൽകാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിപ്പിക്കുകയെന്നതും മുന്നിൽ കണ്ടാണ് തീരുമാനം. എൻഡിഎ സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിനുശേഷം ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. മറ്റ് പല നികുതി പരിഷ്കാരങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം. ഇപ്പോൾതന്നെ ടാക്സ് ഡിപ്പാർട്ട്മെന്റ് നികുതിദാായകർക്ക് അംഗീകാരമായി സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.

from money rss http://bit.ly/2WlGEeQ
via IFTTT

Sunday 2 June 2019

സെന്‍സെക്‌സില്‍ 205 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 205 പോയന്റ് നേട്ടത്തിൽ 39,919 ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 11972 പോയന്റിലുമെത്തി. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 880 ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ്-മെക്സികോ വ്യാപാര ആശങ്കകളെതുടർന്ന് മറ്റ് ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ഐഒസി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, എംആന്റ്എം, ഇന്ത്യബുൾസ് ഹൗസിങ്, ടെക് മഹീന്ദ്ര, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WDAgyR
via IFTTT

Saturday 1 June 2019

10 ലക്ഷം നിക്ഷേപിച്ച രമേശന് ലഭിച്ച ആദായം1.02 ലക്ഷം; സവിതയ്ക്കാകട്ടെ 3.42 ലക്ഷവും

കുടുംബ വസ്തു വിറ്റവകയിൽ രമേശന് 10 ലക്ഷം രൂപ ലഭിച്ചു. കയ്യിൽ സൂക്ഷിച്ചാൽ ഉടനെതന്നെ അത് ആവിയാകുമെന്ന് മനസിലാക്കിയ രമേശൻ പണം കിട്ടിയ ഉടനെ എസ്ബിഐയിലെ തന്റെ എസ്ബി അക്കൗണ്ടിലിട്ടു. അതവിടെ കിടക്കട്ടെ, അത്യാവശ്യ കാര്യങ്ങളെന്തെങ്കിലും വന്നാൽ ഉപയോഗിക്കാം-രമേശൻ കരുതി. വീടുപണി പൂർത്തിയാക്കാനുണ്ട്, മകളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം മുന്നിലുണ്ട്. രമേശന്റെ സഹോദരൻ സഹദേവൻ കിട്ടിയ പത്തുലക്ഷം രൂപ ഒരു ലക്ഷം രൂപയുടെ പത്ത് എഫ്ഡികളായി എസ്ബിഐയിൽതന്നെ നിക്ഷേപിച്ചു. എന്തെങ്കിലും അത്യാവശ്യം വന്നാൽ ഓരോ ലക്ഷത്തിന്റെ എഫ്ഡിയിന്മേൽ തൊട്ടാൽമതിയല്ലോ. രമേശന്റെ മറ്റൊരു സഹോദരനായ സദാശിവൻ അദ്ദേഹത്തിനുലഭിച്ച 10 ലക്ഷം രൂപ വീട്ടിനടുത്തുള്ള സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ഐദർ ഓർ സർവൈവർ എന്ന ജേയിന്റ് അക്കൗണ്ടിൽ ഒരു ലക്ഷം രൂപവീതം 10 എഫ്ഡിയായാണ് നിക്ഷേപം നടത്തിയത്. അക്കൗണ്ടിൽ അമ്മയുടെ പേരുകൂടി ചേർത്തതോടെ മുതിർന്ന പൗരന്റെ അരശതമാനം പലിശ അധികം ലഭിക്കുകയും ചെയ്തു. രമേശന്റെ ഒരേഒരു സഹോദരിയായ സവിത അവർക്കുലഭിച്ച 10 ലക്ഷം രൂപ എന്തുചെയ്യണമെന്ന് സിഎയ്ക്കുപഠിക്കുന്ന മകനോട് ചോദിച്ചു. അവനാകട്ടെ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് ഫണ്ട്, ലോഡ്യൂറേഷൻ ഫണ്ട് എന്നിവ നിർദേശിച്ചു. ഉടനെ ആവശ്യമില്ലാത്തതിനാൽ ലോഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. മൂന്നുവർഷത്തിനുശേഷം നാലുപേരും കണ്ടുമുട്ടി. വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് നിക്ഷേപത്തെക്കുറിച്ചും പരസ്പരം വിവരങ്ങൾ തിരക്കി. രമേശന് ലഭിച്ചത്: 11,02,266 രൂപ അതായത് നിക്ഷേപ തുക 10,00000, കാലാവധിയെത്തിയപ്പോൾ ലഭിച്ചമൊത്തം തുക 1102,266, പലിശ 1,02,266 രൂപ(എസ്ബി അക്കൗണ്ടിലെ പലിശ 3.25ശതമാനം). ഒരു ലക്ഷത്തിലധികം തുക പലിശയായി ലഭിച്ചെന്ന് രമേശൻ വീ്മ്പുപറയുകയും ചെയ്തു. സഹദേവന് ലഭിച്ചത്: 12,32,925 രൂപ നിക്ഷേപ തുക പത്ത് ലക്ഷം, പലിശ 7 ശതമാനം. ഇതുപ്രകാരം അധികമായി ലഭിച്ചത് 2,32,925 രൂപ. രമേശന് ലഭിച്ചതിനേക്കാൾ 1.30 ലക്ഷം രൂപ അധികം. രമേശൻ പിന്നെ ഒന്നും മിണ്ടിയില്ല. സദാശിവന് ലഭിച്ചത്: 13,18,422 രൂപ മറ്റുരണ്ടുപേരും ഒന്നും മിണ്ടിയില്ല. കാരണം സദാശിവന് അധികമായി ലഭിച്ചത് 3,08,645 രൂപയായിരുന്നു. പത്തുലക്ഷം രൂപയായിരുന്നത് 13,08,645 രൂപയായാണ് വളർന്നത്. മൂവരുടെയും ലാഭക്കണക്കുകൾ കേട്ട് സവിത ചിരിച്ചു. സവിതയാകട്ടെ മകന്റെ ഉപദേശം സ്വീകരിച്ച് പത്തുലക്ഷം രൂപ ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകംപ്ലാ(ഡയറക്ട്)നിൽ നിക്ഷേപിച്ചു. സവിതയ്ക്ക് ലഭിച്ചത്: മൊത്തം 13,42,577 രൂപ. പലിശമാത്രം 3,42,577 രൂപ. പിന്നീട് സംഭവിച്ചത്: സവിതയുടെ മകന് സിഎ വിജയകരമായി പൂർത്തിയാക്കാനായില്ല. നിക്ഷേപ ഉപദേശംതേടിയെത്തുന്നവരുടെ സംശയം തീർക്കാൻതന്നെ അവന് സമയമില്ലാതായി. ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഉപദേശകനാണ് അയാൾ ഇപ്പോൾ. 5000 രൂപ മുതൽ 10,000 രൂപവരെയാണ് കൺസൾട്ടേഷന് ഈടാക്കുന്നത്. പേരോ ഫോൺനമ്പറോ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞു. കാരണം, ഓഹരി, നിക്ഷേപം എന്നൊക്കെ പറഞ്ഞാൽ മലയാളികൾക്ക് വലിയ ആവേശമാണ്. പറഞ്ഞതുപോലെ ചെയ്യുകയുമില്ല. പണം നഷ്ടപ്പെടുത്തുകയും ചെയ്യും. എന്നിട്ട് കുറ്റംമുഴുവൻ എനിക്കും! അദ്ദേഹത്തിന്റെഅഭിപ്രായത്തിൽ കുറച്ചല്ല കൂടുതൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. antony@mpp.co.in

from money rss http://bit.ly/2YWrB80
via IFTTT