121

Powered By Blogger

Tuesday 11 May 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.

from money rss https://bit.ly/2RawdsY
via IFTTT

ഭേദഗതി വേണ്ടെന്നുവെച്ചേക്കും: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായിതുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും. നിയമം പരിഷ്കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയിൽശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തിൽ ഭേദഗതികൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടംതുടരണമെന്ന് നിരവധികോണുകളിൽനിന്ന് ആവശ്യം ഉയർന്നതുപരിഗണിച്ചാണ് നിയമഭേഗതി സർക്കാർ വേണ്ടെന്നുവെയ്ക്കുന്നത്. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന്, സുപ്രീംകോടതി നിയമിച്ച സമിതയിൽനിന്ന് സർക്കാർ അഭിപ്രായംതേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിമയങ്ങളിലെ പരിഷ്കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടിയിരുന്നു. നടപടികളിലെ ചെറിയവീഴ്ചകളും മറ്റുംപരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം.

from money rss https://bit.ly/3uIg24C
via IFTTT

വില്പന സമ്മർദംതുടരുന്നു: സെൻസെക്‌സിൽ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രണ്ടാംദിവസവും രാജ്യത്തെ സൂചികകളെ ബാധിച്ചു. സെൻസെക്സ് 221 പോയന്റ് നഷ്ടത്തിൽ 48,940ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50പോയന്റ് നഷ്ടത്തിൽ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 331 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെൻറ്സ്, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എസ്ബിഐ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ലുപിൻ, യുപിഎൽ, അപ്പോളോ ടയേഴ്സ്, ടാറ്റ പവർ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uFYOVv
via IFTTT

സിമെന്റ് കിട്ടാനില്ല: അവസരം മുതലാക്കി വില കൂട്ടി കമ്പനികൾ

കൊച്ചി: നിർമാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സിമന്റ് ഗോഡൗണുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. എന്നാൽ, ഈ സാഹചര്യം മുതലാക്കി വില കൂട്ടിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഏപ്രിലിൽ 420-ലേക്ക് എത്തിയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനു മുന്നേ വില 480-ലേക്കും എത്തി. ക്ഷാമം ഉള്ളതിനാൽ വില കൂട്ടുന്നത് വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ ധരിക്കുക. എന്നാൽ, സാഹചര്യം മുതലാക്കി സിമന്റ് കമ്പനികളാണ് വില കൂട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് മൂലം ഇപ്പോൾ സിമന്റ് വില്പന കാര്യമായി നടക്കുന്നില്ല. അതിനാൽ വില കൂട്ടി പരമാവധി വരുമാനം ഉണ്ടാക്കുകയാണ് സിമന്റ് കമ്പനികളുടെ പദ്ധതിയെന്നാണ് വ്യാപാരികൾ പറയുന്നത്. സിമന്റ് വിലകൂട്ടലിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ 2019-ൽ സർക്കാർ, സിമന്റ് വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇനി സിമന്റ് വില കൂട്ടേണ്ട സാഹചര്യമുണ്ടായാൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതു കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന് 60 രൂപയോളം വില കൂട്ടി. വില വ്യത്യാസം സംബന്ധിച്ച് കമ്പനികളും വ്യാപാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അന്ന് വില കൂട്ടിയത്. അതേസമയം വിലക്കയറ്റത്തിന്റെ കൂടെ സിമന്റ് ഗോഡൗണുകൾ തുറക്കാനാകാത്തതും കനത്ത തിരിച്ചടിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് ബാഗുകൾ കെട്ടിക്കിടക്കുന്നുണ്ട്. സിമന്റ് അല്പം കട്ടപിടിച്ചാൽ ഇത് വിൽക്കാനാവില്ല. ലോക്ഡൗൺ നീണ്ടുപോയാൽ സ്ഥിതി കൈവിട്ട് പോകും എന്നാണ് ഇവർ പറയുന്നത്.

from money rss https://bit.ly/3xZWWJD
via IFTTT

പി.എൻ.ബി.യുമായി കൈകോർത്ത് ജിയോജിത്

കൊച്ചി: 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എൻ.ബി.യിൽ സേവിങ്സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും. പി.എൻ.ബി. ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേയ്മെന്റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യപ്രദമാണ്. ഓൺലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിങ് അക്കൗണ്ട് ജിയോജിത് നൽകുന്ന വിവിധ നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും.

from money rss https://bit.ly/3vZNG6l
via IFTTT

സെൻസെക്‌സ് 341 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് താഴെയെത്തി

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മർദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ വിപണികളിലേയ്ക്കും പടർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നിൽ. സെൻസെക്സ് 340.60 പോയന്റ് നഷ്ടത്തിൽ 49,161.81ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, എൻടിപിസി, ഐഒസി, ഒഎൻജിസി, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.80ശതമാനവും ഉയർന്നു. Sensex slips 341 pts amid global sell-off

from money rss https://bit.ly/3y2DNXn
via IFTTT

ഇന്‍ഡല്‍ മണി ജീവനക്കാര്‍ക്ക് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് സമ്പൂർണ വാക്സിനേഷൻ നടത്തുന്നു. കമ്പനിയിലെ 4500 ൽ അധികം വരുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാക്സിനേഷൻ നടത്തുന്ന ജീവനക്കാർക്ക് അതിന് ചെലവാകുന്ന പണം പൂർണ്ണമായും കമ്പനി വഹിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വേണ്ടി ജീവനക്കാർക്കായി ഹെൽപ്പ് ലൈൻ സൗകര്യവും ഇൻഡൽ മണി ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണ്ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകൾ, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, ഉപഭോക്തൃ വായ്പകൾ എന്നിവയാണ് ഇൻഡൽ മണി കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/3eB5gYs
via IFTTT

വ്യക്തിഗത വായ്പകൾ നൽകാനായി മുത്തൂറ്റ് ഫിനാൻസും നിരയും കൈകോർക്കുന്നു

ബെംഗളുരു: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻടെക് കമ്പനി നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. ശമ്പളവരുമാനക്കാർക്ക് ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് നിര അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു നേടാൻ കഴിയും. വ്യക്തിഗത വായ്പ നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയാണ് നിര. പ്രതിമാസം 12,000 രൂപ വരെ ശമ്പളമുള്ളവർക്ക് കമ്പനി വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം വഴി മുത്തൂറ്റ് ഫിനാൻസിനു അൺസെക്യൂർഡ് വായ്പ മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും.

from money rss https://bit.ly/3o4Jdg1
via IFTTT

കോവിഡ് ചികിത്സ: കള്ളപ്പണമിടപാട് തടയാൻ ആശുപത്രികളിൽ ഐടി വകുപ്പിന്റെ പരിശോധന

കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നു എന്ന പരാതികൾക്കിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. കണക്കിൽപ്പെടാത്ത പണംകണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജീവൻരക്ഷാമരുന്നുകൾ ഉൾപ്പടെയുള്ളവയ്ക്ക് പണംമാത്രമാണ് സ്വീകരിക്കുന്നതെന്ന് പരാതികൾ ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ലഭിച്ച പണത്തിന്റെ ഉറവിടവും വ്യക്തമായ കണക്കുകളും ഹാജരാക്കേണ്ടിവരും. ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/33z4ViA
via IFTTT