121

Powered By Blogger

Friday 18 September 2020

അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ ആര്‍ക്കാണ് യോജിച്ചത്?

കടപത്രങ്ങളിലും മണിമാർക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന മൂന്നു മുതൽ ആറു മാസംവരെ കാലാവധിയുള്ള സ്ഥിരവരുമാന പദ്ധതികളാണ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ദീർഘകാലത്തേക്കുള്ള പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളവരുമാനം ഉണ്ടാകുമെന്നതിനാലും കുറഞ്ഞ ചാഞ്ചാട്ടം മാത്രമേ ഉണ്ടാകൂഎന്നതിനാലും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. എന്നാൽ പല നിക്ഷേപകർക്കും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ, ലിക്വിഡ് പദ്ധതികൾ തമ്മിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വ്യത്യാസം അറിയാം ലിക്വിഡ് പദ്ധതികളും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളും തമ്മിലുള്ള പ്രധാനവ്യത്യാസം അവയുടെ കാലാവധിയിലാണ്. കടപത്രങ്ങളിലും മണിമാർക്കറ്റിലും നിക്ഷേപിക്കുന്ന ലിക്വിഡ് പദ്ധതികൾ 91 ദിവസത്തിൽ കാലാവധി പൂർത്തിയാക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി മൂന്നുമുതൽ ആറു മാസംവരെയാണ്. ഇതിൽനിന്നുള്ള ആദായം കൂടുതലായിരിക്കും. ഉദാഹരണത്തിന് 2020 സെപ്റ്റംബർ 15-ൽ മൂന്നുമാസ കാലാവധിയുള്ള സർക്കാർ കടപത്രങ്ങളുടെ (ജി-സെക്) യീൽഡ് 3.31 ശതമാനമാണ് ആറു മാസ കാലാവധിയുള്ള ജി-സെക് 3.52 ശതമാനവും ഒരു വർഷത്തേതിന് 3.72 ശതമാനവുമാണ് നൽകുന്നത്. അതുകൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ ലിക്വിഡ് പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ നേട്ടം ലഭിക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി ലിക്വിഡ് പദ്ധതികളുടേതിനേക്കാൾ കൂടുതലായതിനാൽ ദൈനംദിന, പ്രതിവാര അടിസ്ഥാനത്തിൽ ഇവ ലിക്വിഡ് പദ്ധതികളേക്കാൾ അൽപംചാഞ്ചാട്ടം കൂടുതലുള്ള അവസ്ഥയിലായിരിക്കും. അതു കൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാര്യത്തിൽ താരതമ്യേന ദീർഘമായ നിക്ഷേപ കാലാവധി ആവശ്യമാണ്. ആർക്കുനിക്ഷേപിക്കാം? മൂന്നുമാസം മുതൽ ഒരുവർഷംവരെ നിക്ഷേപം തുടരുന്ന യാഥാസ്ഥിതിക ചിന്താഗതിയുള്ളവർക്കാണ് ഇത് ഉചിതം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ മൂലധനത്തിന് ഗാരണ്ടി നൽകുകയോ വരുമാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഓർമിക്കണം. പ്രതിദിനവും പ്രതിവാരവുമുള്ള ചാഞ്ചാട്ടങ്ങൾക്കായി കരുതിയിരിക്കുകയും വേണം. അതേസമയം നിങ്ങളുടെ നിക്ഷേപം മൂന്നു മാസത്തിലേറെയാണെങ്കിൽ നഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെകുറവുമാണ്. ഒരുവർഷത്തേക്കോ അതിലേറേയോ കാലത്തേക്കാണു നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അനുയോജ്യമായ മറ്റുനിരവധി സാധ്യതകൾ വേറെഉണ്ടെന്നതും ഇവിടെ മറക്കരുത്. എന്തിന് നിക്ഷേപിക്കണം? മൂന്നുമാസം മുതൽ ഒരുവർഷംവരെ ആവശ്യമില്ലാതെ വരുന്ന അധികപണം പലരും ബാങ്ക് അക്കൗണ്ടുകളിലാണു നിക്ഷേപിക്കുക. ഇത്തരം പണം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ച് ലാഭക്ഷമമാക്കാം. പല പൊതുമേഖലാ ബാങ്കുകളും 2.75 മുതൽ 3.5 ശതമാനം വരെയാണ് എസ്ബി അക്കൗണ്ടുകളിൽ പലിശ നൽകുന്നത്. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്ക് ഇതിലേറെനേട്ടം നൽകാനുള്ള കഴിവുണ്ട്. പ്രധാന ബാങ്കുകളുടെ 6-9 മാസ സ്ഥിരനിക്ഷേപങ്ങളക്കാൾ വാർഷികാടിസ്ഥാനത്തിൽ 90-150 ബേസിക് പോയിന്റുകൾ അധിക നേട്ടം നൽകാൻ അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്കാകുമെന്നാണ് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നികുതി ബാധ്യത അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിലെ നിക്ഷേപം 36 മാസത്തിൽ താഴെ കൈവശംവെച്ച് പണമാക്കുകയാണെങ്കിൽ മൂലധനനേട്ടം വരുമാനത്തിൽ കൂട്ടുകയും ബാധകമായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകുകയും വേണം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപ കാലാവധി ഈ വിഭാഗം പദ്ധതികളിലെ നിക്ഷേപ കാലാവധി മൂന്നു മുതൽ 12 മാസം വരെയായിരിക്കണം. മൂന്നു മാസത്തിൽ കുറവാണ് കാലാവധിയെങ്കിൽ ലിക്വിഡ് പദ്ധതികളാവും മികച്ച തെരഞ്ഞെടുപ്പ്. 12 മാസത്തിൽ കൂടുതൽ കാലത്തേക്കാണെങ്കിൽ ഡെറ്റ് പദ്ധതികളിൽ തന്നെ മികച്ച മറ്റുസാധ്യതകളും കണ്ടെത്താം. ചെലവിന്റെ അനുപാതം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ ദീർഘകാല പദ്ധതികളേക്കാൾ താരതമ്യേന വരുമാനം കുറഞ്ഞവയാണ്. അതുകൊണ്ടുതന്നെ ഉയർന്ന അനുപാതത്തിലെ ചെലവുകൾ ഈവരുമാനത്തെ കുറയ്ക്കും. ഇക്കാര്യം പരിഗണിച്ച് കുറഞ്ഞ തോതിലെ ചെലവുള്ള പദ്ധതികൾവേണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുവാൻ. ഉയർന്ന വായ്പാനിലവാരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നഷ്ടസാധ്യതയില്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. പലിശനിരക്കുമായി ബന്ധപ്പെട്ട നഷ്ട സാധ്യതയ്ക്കൊപ്പം വായ്പയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളും ഇവയ്ക്കുണ്ടെന്നു മനസിലാക്കണം. വായ്പകളുമായി ബന്ധപ്പെട്ട നഷ്ടം നിങ്ങളുടെ നിക്ഷേപം സ്ഥിരമായ അടിസ്ഥാനത്തിൽ ചുരുങ്ങുവാൻ വഴിയൊരുക്കും. ്ട്രിപ്പിൾ എ, എ1 പ്ലസ് റേറ്റിങുകൾ ഉള്ള ഉയർന്ന വായ്പാ നിലവാരമുള്ള പദ്ധതികളിൽ വേണം നിക്ഷേപം നടത്തുവാൻ. പദ്ധതികളുടെ പ്രതിമാസ സ്ഥിതിവിവര പട്ടികകളിൽ നിന്ന് പദ്ധതികളുടെ വായ്പാ ഗുണനിലവാരം വിലയിരുത്താനാവും. ഹ്രസ്വകാല പ്രകടനം അടിസ്ഥാനമാക്കിരുത് വിപുലമായ സാമ്പത്തികഘടകങ്ങളുടെ അടിസ്ഥാനത്തിൽ കടപത്രങ്ങളിൽനിന്നുള്ള നേട്ടം മാറിക്കൊണ്ടിരിക്കും. റിസർവ് ബാങ്കിന്റെ പണ നയം, വിനിമയ നിരക്ക്, മറ്റു വിപണി അനുബന്ധ ഘടകങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. ഹ്രസ്വകാലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേട്ടം പ്രതീക്ഷിക്കുന്നത് ഗുണകരമാകില്ല. അതിനുപുറമെ ഉയർന്ന വായ്പാ നഷ്ടസാധ്യത ഉള്ളതുകൊണ്ട് ചില പദ്ധതികൾ ഉയർന്ന വരുമാനം നൽകിയേക്കാം. ഇത്തരത്തിലുള്ള നഷ്ട സാധ്യതകളും നിങ്ങൾക്ക് അവനേരിടാനുള്ള കഴിവും എല്ലാം വിലയിരുത്തി നിക്ഷേപ കാലാവധിയുടേയും പദ്ധതിയുടെ വായ്പാ നിലവാരത്തിന്റേയും ചെലവു തോതിന്റേയും എല്ലാം അടിസ്ഥാനത്തിൽ വേണം തീരുമാനം കൈക്കൊളളാൻ. ഫണ്ട് മാനേജരുടെയും സ്ഥാപനത്തിന്റേയും പ്രകടനചരിത്രം വ്യത്യസ്ത വിപണി ഘട്ടങ്ങളിലും വിവിധ പലിശ നിരക്കുകളുടെ കാലങ്ങളിലും മറ്റുള്ളവരേക്കാൾ മികച്ച പ്രകടനമാണോ ഫണ്ട് മാനേജർ നടത്തിയതെന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള വിശകലനം അനിവാര്യമാണ്. വിവിധ വിഭാഗങ്ങളിൽ മറ്റുപദ്ധതികളിൽ ഫണ്ട് ഹൗസ് നടത്തിയ പ്രകടനവും വിലയിരുത്തണം. കൈവശമുള്ള അധികപണം സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുപകരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ചു ലാഭക്ഷമമാക്കാം. ഇതിനു മുൻപായി ഹ്രസ്വകാല നിക്ഷേപ ആവശ്യങ്ങൾക്ക് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ അനുയോജ്യമാണോ സാമ്പത്തിക ഉപദേശകരോട് ചർച്ചചെയ്യുക. (മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ പ്രൊഡക്ട് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2ZLIk0T
via IFTTT

ലോക്ക്ഡൗണിനുശേഷം സ്വർണപ്പണയ വായ്പയിൽ 70 ശതമാനം വരെ വർധന

കൊച്ചി: സ്വർണ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ വർധന. കോവിഡ്-19 ലോക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണ പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കെടുത്താൽ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയിട്ടുള്ളത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമേ ബാങ്കിന്റെ കാർഷിക സ്വർണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വർധന കാർഷിക സ്വർണ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തി. ഫെഡറൽ ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ നടപ്പു സാമ്പത്തിക വർഷം 25 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടെ 2,500 കോടി രൂപയുടെ സ്വർണ പണയ വായ്പ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളർച്ചയിലും വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ബാങ്ക് അറിയിച്ചു. സ്വർണപ്പണയ വായ്പാ വിതരണത്തിൽ 46 ശതമാനം വാർഷിക വർധന മാർച്ച്-സെപ്റ്റംബർ കാലയളവിൽ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും അറിയിച്ചു. 2020 മാർച്ച് 24 മുതൽ സെപ്റ്റംബർ ഏഴു വരെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വിതരണം ചെയ്ത വായ്പകളിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വർധന രേഖപ്പെടുത്തി. 40,000 ഗുണഭോക്താക്കൾക്കായി 38 ലക്ഷത്തിലധികം രൂപയാണ് ഇക്കാലയളവിൽ സ്വർണപ്പണയ വായ്പയായി വിതരണം ചെയ്തിട്ടുള്ളതെന്നും ഇസാഫ് വ്യക്തമാക്കി. സ്വർണപ്പണയ പോർട്ട്ഫോളിയോ ശക്തമാക്കി ബാങ്കുകൾ നേരത്തെ എൻ.ബി.എഫ്.സി.കളും സ്മോൾ ഫിനാൻസ് ബാങ്കുകളും മാത്രമാണ് സ്വർണപ്പണയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, കുറച്ച് വർഷങ്ങളായി ബാങ്കുകളും റീട്ടെയ്ൽ വിഭാഗത്തിൽ ഊന്നൽ നൽകിക്കൊണ്ട് സ്വർണപ്പണയ വായ്പാ പോർട്ട്ഫോളിയോ ശക്തമാക്കുന്നതാണ് കാണുന്നത്. വായ്പ വീണ്ടെടുക്കുന്നതിൽ റിസ്ക് കുറവാണ് എന്നതാണ് ബാങ്കുകളെ സംബന്ധിച്ച് സ്വർണപ്പണയ വായ്പകളുടെ മേന്മ. വലിയ ലക്ഷ്യങ്ങളാണ് ഈ വിഭാഗത്തിൽ ബാങ്കുകൾക്കുള്ളത്. ഇതിലേക്കെത്തുന്നതിനായി കോവിഡ് കാലത്തും ആകർഷകമായ പലിശ നിരക്കുകളും ഡോർ സ്റ്റെപ്പ് വായ്പാ സൗകര്യവുമൊക്കെയാണ് ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. വായ്പ എളുപ്പമാക്കുന്നതിനായി കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളും നൽകുന്നുണ്ട്. ഇതിനു പുറമെ ഓവർഡ്രാഫ്റ്റ് സ്വർണപ്പണയത്തിനുള്ള സൗകര്യങ്ങളും മിക്ക ബാങ്കുകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/3mCmQgP
via IFTTT

Mammootty's 69th Birthday: The Pictures Of The Bash Go Viral

Mammootty's 69th Birthday: The Pictures Of The Bash Go Viral
Mammootty, the megastar of Malayalam cinema recently celebrated his 69th birthday. Just like the previous years, the senior actor had a simple birthday celebration with his family members and a few close friends, this time as well. Interestingly, the pictures of

* This article was originally published here

പേ ടിഎമ്മിന്റെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നീക്കി: പണം സുരക്ഷിതമെന്ന് കമ്പനി

പ്രമുഖ ഫിൻടെക് സ്ഥാപനമായ പേ ടിഎമ്മിന്റെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കി. ആപ്പ് നീക്കംചെയ്തെങ്കിലും ഉപഭോക്താക്കളുടെ പണം സുരക്ഷിതമായിരിക്കുമെന്ന് പേ ടിഎം അധികൃതർ ട്വീറ്റ് ചെയ്തു. പ്ലേ സ്റ്റോറിൽനിന്ന് നീക്കിയതിലൂടെ പുതിയ ഡൗൺലോഡും അപ്ഡേറ്റ്സുമാണ് ലഭിക്കാതിരിക്കുക. നിലവിൽ ഡൗൺലോഡ് ചെയ്തിട്ടുള്ളവർക്ക് പതിവുപോലെ ഉപോയഗിക്കാമെന്നും താൽക്കാലികമായാണ് പ്ലേ സ്റ്റോറിൽനിന്ന് നീക്കംചെയ്തതെന്നും ഉടനെ വീണ്ടും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. Dear Paytmers, Paytm Android app is temporarily unavailable on Googles Play Store for new downloads or updates. It will be back very soon. All your money is completely safe, and you can continue to enjoy your Paytm app as normal. — Paytm (@Paytm) September 18, 2020 പ്ലേസ്റ്റോറിലെ ഓൺലൈൻ ഗാംബ്ലിങ് പോളിസിക്കെതിരായി പ്രവർത്തിച്ചതാണ് ആപ്പ് നീക്കംചെയ്യാൻ കാരണമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎമ്മുന്റെ ഫാന്റസി ഗെയ്മിങ് പ്ലാറ്റ്ഫോമായ പേടിഎം ഫസ്റ്റ് ഗെയിംസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് വിലക്കുവന്നത്. സച്ചിൻ തെണ്ടുൽക്കറാണ് അതിന്റെ ബ്രാൻഡ് അംബാസഡർ. കമ്പനിയുടെതെന്നെ പേ ടിഎം മണി, മർച്ചന്റ് ആപ്പ്, പേ ടിഎം ഫോർ ബിസിനസ്, മൂവി ടിക്കറ്റ് ആപ്പ്, പേ ടിഎംമാൾ, പേ ടിഎം ഇൻസൈഡർ തുടങ്ങിയവ ഇപ്പോഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. Google removed Paytm app from Play Store

from money rss https://bit.ly/3cmBRPb
via IFTTT

സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ വിപണിക്ക് നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 38,845.82ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11,504.95 വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,430 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എൻടിപിസി, സൺ ഫാർമ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്മോൾ ക്യാപ് 0.32ശതമാനവും നേട്ടമുണ്ടാക്കി. Sensex falls 134 points, Nifty holds 11,500

from money rss https://bit.ly/2FFM2Cl
via IFTTT

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിങ്സുമായി കൈകോര്‍ത്ത് അമൃതാഞ്ജന്‍

ചെന്നൈ: പ്രമുഖ വേദനസംഹാരി ലേപനമരുന്ന് കമ്പനിയായ അമൃതാഞ്ജൻ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഫീഷ്യൽ പെയിൻ റിലീഫ് (ഡിജിറ്റൽ) പങ്കാളികൾ. ശനിയാഴ്ച യു.എ.ഇ.യിൽ ആരംഭിക്കുന്ന ഐ.പി.എൽ. 13-ാം സീസണിലേക്കാണ് പങ്കാളിത്തം. കമ്പനി ആദ്യമായിട്ടാണ് ഇത്തരമൊരു പങ്കാളിത്തമുണ്ടാക്കുന്നതെന്നും ചെന്നൈ സൂപ്പർ കിങ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും എം.ഡി.യുമായ എസ്. ശംഭുപ്രസാദ് പറഞ്ഞു. 125 വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വേദനാ സംഹാരി മരുന്ന് നിർമാതാക്കളാണ് അമൃതാഞ്ജൻ. നടുവേദനയ്ക്കും തലവേദനയ്ക്കുമുള്ള റോൾ ഓൺ മരുന്നുകൾ വിപണിയിൽ പ്രശസ്തമാണ്.

from money rss https://bit.ly/33DQVUy
via IFTTT

മാലിദ്വീപ് കാര്‍ഗോ ഫെറി സര്‍വീസിന് മികച്ചപ്രതികരണം

കൊച്ചി: കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള കാർഗോ ഫെറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യുടെ നേതൃത്വത്തിൽ മൂന്ന് തുറമുഖങ്ങളിൽ വെർച്വൽ റോഡ്ഷോ നടത്തി. പുതിയ ചരക്കുകപ്പൽ സർവീസിന് കേരളത്തിലെ കയറ്റുമതി സമൂഹത്തിൽ നിന്ന് വലിയ പ്രതികരണം ലഭിച്ചതായി കപ്പൽ സർവീസിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ്ഷോയിൽ മുഖ്യാതിഥിയായ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൻ എം ബീന ഐ എ എസ് അറിയിച്ചു. 21ന് തൂത്തുക്കുടിയിൽ നിന്നാരംഭിച്ച് 22ന് കൊച്ചി തുറമുഖം വഴി മാലിക്ക് പോകുന്ന പോകുന്ന കാർഗോ ഫെറി സർവീസിന് മലബാർ മേഖലയിൽ നിന്നാണ് വലിയ തോതിൽ പ്രതികരണമുണ്ടാകുന്നത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് കടൽ മാർഗവും റോഡ് മാർഗവും വടക്കൻകേരളത്തിൽ നിന്ന് മാലിയിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ പടിഞ്ഞാറൻ തീരത്തെ കണ്ട്ല പോലുള്ള തുറമുഖങ്ങളിൽ നിന്നും നിന്നും ട്രാൻസ്ഷിപ്പ്മെന്റായി കൊച്ചി വഴി മാലിയിലേക്ക് വലിയ തോതിൽ കയറ്റുമതി നടക്കുമന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാലിദ്വീപിലെ ആകെ ഇറക്കുമതിയുടെ 9.7 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള വിഹിതമെന്നും മാലിദ്വീപിൽ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളുടെയും ഉൽപാദനം ഇന്ത്യയിലുള്ളതിനാൽ അവിടേക്ക്ുള്ള കയറ്റുമതി വർധിപ്പിക്കാൻ വലിയ സാധ്യതളാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും എം ബീന ചൂണ്ടിക്കാട്ടി. പുതിയ കാർഗോ ഫെറി സർവീസ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് റോഡ് ഷോ ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. രോഹിത് രതീഷ് പറഞ്ഞു. മാലിദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ത്യാ ഗവൺമെന്റ് വിവിധ തലങ്ങളിൽ മാലിദ്വീപിന് പിന്തുണ നൽകി വരികയാണ്. മാലിദ്വീപ് പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫെറി സർവീസ് യാഥാർഥ്യമാകുന്നത്. ഇന്ത്യക്കും മാലിദ്വീപിനുമിടയിലുള്ള ചരക്ക് ഗതാഗതം കുതിച്ചുയരാൻ പുതിയ ഫെറി സർവീസ് സഹായിക്കും. രണ്ട് രാജ്യങ്ങളുടെയും വാണിജ്യബന്ധങ്ങളിൽ ഇത് പുതിയ അധ്യായം തുറക്കും. മാലിദ്വീപിലെ രണ്ട് തുറമുഖങ്ങളിലേക്കായിരിക്കും കാർഗോ ഫെറി സർവീസ് ഉണ്ടാകുക. ഇതിൽ തിരക്കേറിയ മാലി തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് മാലിദ്വീപിന് നൽകുന്ന 2.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് ഉപയോഗപ്പെടുത്തുമെന്നും ഇത് മാലിദ്വീപിന്റെ വിദേശവ്യാപാരത്തിനും സാമ്പത്തിക വളർച്ചക്കും വേഗം കൂട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ ഐ എ എസ്, കേന്ദ്ര വാണിജ്യമന്ത്രാലയ ജോയിന്റ് ഡയറക്ടർ കെ എം ഹരിലാൽ, ഷിപ്പിംഗ് കോർപറേഷൻ ജനറൽ മാനേജർ ജി വിനോദ്, ഫിക്കിയുടെ പ്രോജക്ട് അഡൈ്വസർ ഡോ. ഉണ്ണികൃഷണൻ നായർ, ഫിക്കി കേരള കോ ചെയർമാൻമാൻമാരായ ഡോ. എം സഹദുള്ള,ദീപക് എൽ അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു. കൊച്ചിക്ക് പുറമെ തൂത്തുക്കുടിയിലും മുംബൈയിലും റോഡ്ഷോ നടന്നു.

from money rss https://bit.ly/3hIlbCL
via IFTTT

ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും. ഇന്ത്യക്കാരായ ഉപഭോക്താക്കൾക്ക് വില്പനയും സർവീസും ഇതോടെ പ്രാദേശികമായി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് എഡ്യുക്കേഷൻ സ്റ്റോർ തുടങ്ങാനും പദ്ധതിയുണ്ട്. മാക് കംപ്യൂട്ടറുകൾ, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോർട്ട് ആപ്പിൾ കെയർ പ്ലസും ഇതോടൊപ്പം ലഭ്യമാകും. തുടക്കത്തിൽ ആപ്പിളിന്റെ ഉത്പന്നങ്ങൾ മാത്രമാകും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉൾപ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓൺ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും. ആപ്പിൾ സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സിംഗിൾ ബ്രാൻഡ് റീട്ടിയലർമാർക്ക് രാജ്യത്ത് ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരം ആരംഭിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞവർഷം നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

from money rss https://bit.ly/32HtcDK
via IFTTT

കോവിഡ് ബാധിതരെ എത്തിച്ചു: ദുബായിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിലക്ക്

കോവിഡ് പോസറ്റീവായവരെ രണ്ടുതവണ യുഎഇയിലെത്തിച്ചെന്നാരോപിച്ച് ദുബായ് അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ മൂന്നുവരെ 15 ദിവസത്തേയ്ക്കാണ് വിലക്ക്. ദുബായ് ഏവിയേഷൻ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് പിഴയും ചുമത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് റിപ്പോർട്ട് പോസറ്റീവ് ആയിട്ടും രണ്ടുപേരെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നതായാണ് ആരോപണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ഇക്കാര്യം അറിയിക്കണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാകും സർവീസിന് അനുമതി നൽകുക. Dubai suspends Air India Express flights for flying COVID-19 patients

from money rss https://bit.ly/2FxDuO1
via IFTTT

നവംബറില്‍ കോവിഡ് വാക്‌സിന്‍: അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഡോ.റെഡ്ഡീസ് ലാബ്

നവംബറോടെ റഷ്യൻ നിർമിത കോവിഡ് വാക്സിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സർക്കാർ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തി. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടു(ആർഡിഐഎഫ്)മായാണ് 10 കോടി വാക്സിൻ നിർമിക്കാൻ കരാർ. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കുംശേഷമാകും വിപണിയിലെത്തുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.റെഡ്ഡീസ് ലാബ് ഇതുസംബന്ധിച്ച് റഷ്യൻ വെൽത്ത് ഫണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ലോകത്ത് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ കോവിഡ് വാക്സിനാണ് റഷ്യയുടേത്. മേയ്ക്ക് ഇൻ ഇന്ത്യയിൽപ്പെടുത്തിയാകും നിർമാണം. തീരുമാനം രാജ്യത്തെ ഫാർമ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഇന്ത്യയിലെ റഷ്യൻ നയതന്ത്ര പ്രതിനിധി കിറിൽ ദിമിത്രീവ് അഭിപ്രായപ്പെട്ടു. Russian coronavirus vaccine to arrive in India in November

from money rss https://bit.ly/32Gk8Ph
via IFTTT