121

Powered By Blogger

Friday 6 March 2020

വിപണി സാമ്പത്തിക മാന്ദ്യ ഭീതിയില്‍

ഇന്ത്യയുടെ ജിഡിപി 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.7 ശതമാനമായി വീണ്ടും താഴേക്കു പോയിരിക്കുന്നു. ഒന്നാം പാദത്തിൽ ഇത് 5.6 ശതമാനവും രണ്ടാം പാദത്തിൽ 5.1 ശതമാനവുമായിരുന്നു. നാലാം പാദം മുതൽ ആഭ്യന്തര സാമ്പത്തിക നിലവാരം പുരോഗമിക്കും എന്നൊരു കാഴ്ചപ്പാടാണ് വിപണിക്കുണ്ടായിരുന്നത്. ലോക സാമ്പത്തിക രംഗത്തെ പുരോഗതിയും സർക്കാറിന്റെ ഉത്തേജക നടപടികളിലൂടെ ആഭ്യന്തര വിപണിയിൽ കൈവരിച്ച സ്ഥിരതയുമാണ് ഈ പ്രതീക്ഷയ്ക്കു നിദാനം. തുടർച്ചയായി കഴിഞ്ഞ നാലു മാസങ്ങളിൽ ജിഎസ്ടി വരുമാനം ശരാശരി 1.06 ലക്ഷം കോടി എന്നനിലയിൽ ഒരു ലക്ഷം കോടിക്കു മുകളിലായിരുന്നു. ഒരു വർഷം മുമ്പ് ഇത് 0.98 ലക്ഷം കോടിയായിരുന്നു. 2020 ജനുവരിയിൽ വാങ്ങൽ നിർമ്മിതി സൂചിക (പിഎംഐ) എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 55.3ൽ എത്തി. തൊഴിലിലും ആവശ്യങ്ങളിലും ഉണ്ടായ ഗണ്യമായ പുരോഗതിയാണ് ഇതിനു കാരണം. അഖിലേന്ത്യാ തലത്തിൽ വൈദ്യുതിയുടെ ഡിമാന്റ് 3.5 ശതമാനം വർധിച്ചു. 2020 ജനുവരിയിൽ പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കു കടത്ത് മുൻവർഷത്തെയപേക്ഷിച്ച് 2.2 ശതമാനം വർധനവു രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ കൊറോണ വൈറസ് പ്രശനത്തെ തുടർന്ന് ഫെബ്രുവരി മുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ കുറയുന്നതായിട്ടാണു കാണുന്നത്. പ്രതീക്ഷിച്ചിരുന്ന വീണ്ടെടുപ്പ്, നിലവിലെ സാഹചര്യത്തിൽ ഒന്നു മുതൽ രണ്ടു വരെ പാദം നീണ്ടു പോയേക്കാം. കയറ്റുമതി, വിതരണ ശൃംഖലകളിലെ വേഗക്കുറവിനെത്തുടർന്ന് നിരമ്മാണരംഗത്തുണ്ടായ തടസങ്ങൾകാരണം ഫെബ്രുവരിയിൽ രാജ്യത്തിന്റെ പിഎംഐ 54.5 ശതമാനമായി കുറയുകയുണ്ടായി. ഡിസമ്പറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്തം കോർപറേറ്റ് വിൽപന നിലവാരം -1 ശതമാനം കുറഞ്ഞു. 2019 സെപ്തംബറിലെ 3 ശതമാനത്തിനു ശേഷം തുടർച്ചയായ രണ്ടാം പാദത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കാലയളവിൽ മൊത്തവില സൂചിക ഏതാണ്ട് 1 ശതമാനമായിരുന്നു. യഥാർത്ഥ വളർച്ച കൂടുതൽ പ്രതികൂലമായിരിക്കുമെന്നാണ് ഇതിനർത്ഥം. കുറഞ്ഞ അളവും വിലകളുമുള്ള സാമ്പത്തിക ഇതര മേഖലകളിലായിരിക്കും ഇതിന്റെ ഫലം ഏറ്റവും വലിയ ആഘാതമുണ്ടാക്കുക. ലോഹം, എണ്ണ, കയറ്റുമതി ഇറക്കുമതി വ്യാപാരം തുടങ്ങിയ അന്തർദേശീയ വിപണിയുമായി ബന്ധപ്പെട്ട രംഗങ്ങളിൽ ഈ സ്ഥിതി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം പാദത്തിൽ ഈ രംഗത്തെ ആഘാതം 0.2 ശതമാനമായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഇലക്ട്രോണികസ്, ഫാർമ, വാഹന മേഖലകളിലായിരിക്കും ഇത് കൂടുതൽ പ്രതിഫലിക്കുക. അന്തർദേശീയ നാണ്യ നിധി ലോക ജിഡിപി 0.1 ശതമാനം കുറച്ചിട്ടുണ്ട്. സമകാലിക സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ അതിനിയും കുറയ്ക്കാനാണിട. ചൈനയിലെ പ്രശ്നം യുഎസിലെ വളർച്ചയെ ബാധിക്കുകയില്ലെന്ന പ്രതീക്ഷയിൽ രണ്ടാഴ്ച മുമ്പ് അമേരിക്കൻ വിപണി പുതിയ ഉയരങ്ങളിലായിരുന്നു. എന്നാൽ കൊറോണ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ സ്ഥിതിമാറി. അന്തർദേശിയ ഗതാഗത, വിതരണ ശൃംഖലകൾ മുറിഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കക്ക് 12 ശതമാനം തെറ്റുതിരുത്തൽ (എസ് ആന്റ് പി 500) വേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാതെ അമേരിക്കൻ കേന്ദ്ര ബാങ്ക് ഈയാഴ്ച പലിശ നിരക്ക് 50 പോയിന്റ് കുറച്ച് 1.75 ശതമാനത്തിൽ നിന്ന് 1.25 ശതമാനമാക്കി. 2008 ലെ പ്രതിസന്ധിക്കു ശേഷം ഇതാദ്യമാണ് ഇങ്ങിനെയൊരു അടിയന്തിര തീരുമാനം അവർ കൈക്കൊള്ളുന്നത്. ഈ അനുകൂല നടപടിക്കു ശേഷവും അമേരിക്കൻ ഓഹരി വിപണി പ്രതികൂല കുതിപ്പു തുടരുകയാണുണ്ടായത്. നേരത്തേ കണക്കു കൂട്ടിയതിനേക്കാൾ സമ്മർദ്ദത്തിലാണോ യുഎസ് സാമ്പത്തിക രംഗം എന്ന ഉൽക്കണ്ഠയാണിതിനു കാരണം. ഓസ്ട്രേലിയയും പലിശ നിരക്കു കുറയ്ക്കുകയുണ്ടായി. ഉയർന്ന ഉപഭോക്തൃ വില സൂചിക ഉണ്ടായിട്ടും ഇന്ത്യയിൽ റിസർവ് ബാങ്കും 25 ബി പി എസ് നിരക്കിൽ പലിശ കുറച്ചേക്കുമെന്നാണു കരുതപ്പെടുന്നത്. ആഭ്യന്തര സാമ്പത്തിക രംഗം വീണ്ടും വേഗക്കുറവിലായതോടെ വിലകൾ ഏകീകരിക്കപ്പെടുമെന്ന് കരുതുന്നു.. രണ്ടു ശതമാനം മാത്രം മരണ നിരക്കുള്ള കൊറോണ മാരകമായ മറ്റു പകർച്ചവ്യാധികളെയപേക്ഷിച്ച് അത്ര അപകടകാരിയല്ലെന്നാണ് വിദഗ്ധ നിഗമനം. എളുപ്പം പകരുന്നതും തിരിച്ചറിയാൻ വൈകുന്നതുമാണ് രോഗത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. അടുത്ത രണ്ടു മൂന്നു മാസത്തിനകം ഈ പ്രശ്നം പരിഹരിക്കപ്പെടുക തന്നെ ചെയ്യും. നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക നില സാധാരണ ഗതിയിലേക്കു മടങ്ങി വരും. എങ്കിലും പല ഓഹരികളും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്നും നാം മറന്നു കൂട. പണമുണ്ടാക്കാനുള്ള വലിയൊരവസരമായി ദയവായി ഇതിനെ കാണരുത്. ഇവയിൽ പല സ്ഥാപനങ്ങളും കമ്പനിയുമായോ വ്യവസായവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളോ പ്രമോട്ടർമാരുടെ കുഴപ്പമോ കാരണം സമ്മർദ്ദത്തിലായതാണ്. അതിനാൽ അടിസ്ഥാന പ്രശ്നങ്ങൾ വിലയിരുത്തി വേണം ഇത് അവസരമാണോ ഭീഷണിയോണോ എന്നു വിലയിരുത്തേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2wx2lwl
via IFTTT

യെസ് ബാങ്കിന്റെ അക്കൗണ്ട് മാറ്റാന്‍ നിര്‍ദേശിച്ച് ഓഹരി ബ്രോക്കര്‍മാരും ഫണ്ടുകമ്പനികളും

മുംബൈ: പണം കൈമാറുന്നതിന് യെസ് ബാങ്കിന്റെ അക്കൗണ്ട് നൽകിയിട്ടുള്ളവർ മാറ്റിനൽകണമെന്ന് മ്യൂച്വൽ ഫണ്ട് കമ്പനികളും ബ്രോക്കിങ് ഹൗസുകളും നിക്ഷേപകരെ അറിയിച്ചുതുടങ്ങി. പ്രതിസന്ധിയിലായ യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയതോടെയാണിത്. നിരവധി ഓഹരി ബ്രോക്കർമാർ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇടപാടുകൾ നിർത്തിവെച്ചിട്ടുണ്ട്. വൻകിട വ്യാപാരികളും കോർപ്പറേറ്റുകളും ചുരുങ്ങിയ കാലയളവിൽ ഓവർ നൈറ്റ്, ല്വിക്വിഡ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനി ഈ നിക്ഷേപങ്ങൾ പെട്ടെന്ന് പിൻവലിക്കാൻ കഴിയില്ല. ലിക്വിഡ്, ഓവർ നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ പണം നാളെ ബാങ്കിലെത്തുന്നവയാണ്. ബാങ്ക് അക്കൗണ്ട് മാറ്റാൻ സമയമെടുക്കുന്നതിനാൽ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാൻ ഇവർക്ക് ബുദ്ധിമുട്ടാകും. നിക്ഷേപം തിരിച്ചെടുക്കാൻ ലഭിക്കുന്ന അപേക്ഷകളിൽ യെസ് ബാങ്കിന്റെ അക്കൗണ്ടുള്ളവരോട് മാറ്റിനൽകാൻ ആവശ്യപ്പെട്ടുവരികയാണെന്ന് ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് വക്താവ് അറിയിച്ചു. Mutual@kotak.comഎന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് ബാങ്ക് അക്കൗണ്ട് മാറ്റാനുള്ള അപേക്ഷ നൽകാൻ കൊട്ടക് മ്യൂച്വൽഫണ്ടും നിർദേശം നൽകിയിട്ടുണ്ട്. പ്രമുഖ ഡിസ്കൗണ്ട് ബ്രോക്കർമാരായ സെറോധ യെസ് ബാങ്ക് വഴി പണം പിൻവലിക്കാനുള്ള ഉപഭോക്താക്കളുടെ നിർദേശം ബാങ്കുമാറ്റുന്നതുവരെ പരിഗണിക്കുന്നില്ല.

from money rss http://bit.ly/3cCv7wb
via IFTTT

‘ഫോബ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പിന്റെ നന്ദകുമാറും

അബുദാബി: ബിസിനസ് പ്രസിദ്ധീകരണമായ 'ഫോബ്സി'ന്റെ ഈ വർഷത്തെ പശ്ചിമേഷ്യ -ഉത്തരാഫ്രിക്ക(മിന) മേഖലയിലെ മികച്ച മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ ഇടംപിടിച്ചു. 50 പേരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നന്ദകുമാർ. അറബ് പ്രമുഖർക്ക് മുൻതൂക്കമുള്ള പട്ടികയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരനും നന്ദകുമാർതന്നെ. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ 25 വർഷത്തോളമായി കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു. നേരത്തേ ടൈംസ് ഗ്രൂപ്പിൽ മീഡിയാ കമ്യൂണിക്കേഷൻ റിസർച്ച് മാനേജരായിരുന്നു. 2000-ൽ ലുലു ഗ്രൂപ്പിൽ ചേർന്ന നന്ദകുമാർ 2015 മുതൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ചീഫ് കമ്യൂണിക്കേഷൻ ഓഫീസറാണ്. 19 രാജ്യങ്ങളിലെ വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും കമ്യൂണിക്കേഷൻ രംഗത്തെ ഉദ്യോഗസ്ഥരെയാണ് പട്ടികയിലേക്കു പരിഗണിച്ചത്. പട്ടികയിൽ 22 പേർ വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. മാസ്റ്റർകാർഡിന്റെ ബിയാട്രിസ് കൊർണാഷ്യയാണ് ഒന്നാംസ്ഥാനത്ത്. പെപ്സി സി.എം.ഒ. മുസ്തഫ ഷംസുദ്ദീൻ രണ്ടാംസ്ഥാനത്തും ടെലികോം ഭീമനായ ഊറെഡൂ ഗ്രൂപ്പ് സി.ഒ. ആൻഡ്രൂ ക്വാൽസെത് മൂന്നാംസ്ഥാനത്തുമെത്തി. ഇത്തിഹാദ് എയർവേസിന്റെ അമീന താഹർ, അഡ്നോക്കിന്റെ അലക്സ് ബ്രൗൺ, ഡി.ഐ.എഫ്.സി.യുടെ പേമാൻ പർഹം അൽ അവാദി എന്നിവരും യു.എ.ഇ.യിൽനിന്ന് പട്ടികയിലെത്തി.

from money rss http://bit.ly/3cNCO2K
via IFTTT

ലയനം: ബാങ്കുകളുടെഓഹരികൈമാറ്റ അനുപാതമായി

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിനുപിന്നാലെ യൂണിയൻ ബാങ്കും കാനറ ബാങ്കും ഇന്ത്യൻ ബാങ്കും ലയനനടപടികളുടെ ഭാഗമായി ഓഹരികൈമാറ്റ അനുപാതം പ്രഖ്യാപിച്ചു. 2020 ഏപ്രിൽ ഒന്നുമുതൽ നിലവിലുള്ള പത്തുബാങ്കുകൾ ലയിച്ച് നാലെണ്ണമായി ചുരുങ്ങും. ഓഹരികൈമാറ്റ അനുപാതത്തിൽ നിക്ഷേപകർക്ക് ആക്ഷേപമുണ്ടെങ്കിൽ പരിഹരിക്കുന്നതിന് ഓരോ ബാങ്കും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ തർക്കപരിഹാരസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. ഇതിനു സമയവും അനുവദിച്ചിട്ടുണ്ട്. ലയനം ഇങ്ങനെ: * യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും * ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും * അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെ ഭാഗമാകും * സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെ ഭാഗമാകും ഓഹരികൈമാറ്റ അനുപാതം: * ആന്ധ്ര ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് യൂണിയൻ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 325 ഓഹരികൾ ലഭിക്കും. കോർപ്പറേഷൻ ബാങ്കിന്റെ രണ്ടുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് യൂണിയൻ ബാങ്കിന്റെ 330 ഓഹരികളാകും ലഭിക്കുക. റെക്കോഡ് തീയതി: മാർച്ച് 23 * സിൻഡിക്കേറ്റ് ബാങ്കിന്റെ പത്തുരൂപ മുഖവിലുള്ള ആയിരം ഓഹരികൾക്ക് പകരമായി കനറാബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 158 ഓഹരികളാണ് നൽകുക. റെക്കോഡ് തീയതി: മാർച്ച് 23 * അലഹാബാദ് ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് പകരമായി ഇന്ത്യൻ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 115 ഓഹരികൾ ലഭിക്കും. റെക്കോഡ് തീയതി: മാർച്ച് 23 * ഓറിയന്റൽ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികൾക്ക് പി.എൻ.ബി.യുടെ രണ്ടുരൂപ മുഖവിലയുള്ള 1150 ഓഹരികളും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികൾക്ക് പി.എൻ.ബി.യുടെ 121 ഓഹരികളുമാണ് കൈമാറുക. റെക്കോഡ് തീയതി: മാർച്ച് 25. Three banks announce merger ratios

from money rss http://bit.ly/2wEy8vb
via IFTTT

നിഫ്റ്റി 11,000ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 894 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ വീണ്ടും കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,000ത്തിന് താഴെയെത്തി. സെൻസെക്സ് 893.99 പോയന്റ് നഷ്ടത്തിൽ 37,576.62ലും നിഫ്റ്റി 279.50 പോയന്റ് താഴ്ന്ന് 10,989.50ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള 1,400ലേറെ നഷ്ടത്തിലായ സെൻസെക്സ് പിന്നീട് തിരിച്ചുകയറുകയായിരുന്നു. ബിഎസ്ഇയിലെ 538 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1875 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികൾക്ക് മാറ്റമില്ല. കൊറോണ വൈറസ് ഭീതിയും യെസ് ബാങ്കിന്റെ തകർച്ചയും വിപണിക്ക് ഭീഷണിയായി. വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റഴിച്ചത് വിപണിയുടെ കരുത്തുചോർത്തി. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ലോഹം 4.4 ശതമാനവും നിഫ്റ്റി ബാങ്ക് 3.5ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. ബജാജ് ഓട്ടോ, മാരുതി സുസുകി, ഗെയിൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.

from money rss http://bit.ly/2wAFa46
via IFTTT

യെസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ ഇനി എന്തുചെയ്യും?

പെട്ടെന്നുള്ള നീക്കമായിരുന്നു റിസർവ് ബാങ്കിന്റേത്. പ്രതിസന്ധിയിലായ യെസ് ബാങ്കിനുമേൽ മൊറട്ടോറിയംപ്രഖ്യാപിച്ചത് വ്യാഴാഴ്ച വൈകീട്ടാണ്. പിഎംസി, ഡിഎച്ച്എഫ്എൽ എന്നിവയ്ക്കുമേൽ ചുമത്തിലതുപോലുള്ള നിയന്ത്രണം യെസ് ബാങ്കിനും ഏർപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ യെസ് ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ ഇതൊരു മുന്നറിയിപ്പായി കരുതണം. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്. ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയിൽ നിജനപ്പെടുത്തി. സേവിങ്സ്, കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് ഇത് ബാധകമാണ്. വായ്പ അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ കഴിയില്ല. ബോർഡിന്റെ അധികാരങ്ങൾ നീക്കി. മുൻ എസ്ബിഐ സിഎഫ്ഒ ആയ പ്രശാന്ത കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. വായ്പ തരിച്ചടവ്, എസ്ഐപി, പ്രീമിയം അടവ് എന്നിവയെ ബാധിക്കുമോ? 50,000 രൂപയ്ക്കുമുകളിലുള്ള എല്ലാ പണമിടപാടുകളെയും ഇത് ബാധിക്കും. അതിന് താഴയാണെങ്കിൽതടസ്സമില്ല. ശമ്പള അക്കൗണ്ട് ശമ്പള അക്കൗണ്ടുള്ളവർ 50,000 രൂപയ്ക്കുമുകളിലുള്ള പണം നേടാൻ മറ്റുവഴികൾ തേടേണ്ടിവരും. മ്യൂച്വൽ ഫണ്ട് നിക്ഷേപകർ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള റിഡംപ്ഷൻ(പണം പിൻവലിക്കൽ)നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. യെസ് ബാങ്കിലെ അക്കൗണ്ട് നൽകിയിട്ടുള്ളവർ മറ്റൊരു ബാങ്കിലെ അക്കൗണ്ട് ഫണ്ട് ഹൗസുകൾക്ക് നൽകേണ്ടതാണ്. കാൻസൽ ചെയ്ത ചെക്കും അപേക്ഷയും മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ ഫിൻടെക്, കാംസ് എന്നിവയുടെ ഓഫീസിൽ നൽകിയാൽമതി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ട്. ഇനിയെന്ത്? നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ടുപോകുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാങ്കിന്റെ പുനരുദ്ധാരണമോ ലയനമോ സാധ്യമാക്കുന്നതിനാണ് ശ്രമം. മൊറട്ടോറിയം പ്രഖ്യാപിച്ച 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയേക്കും. മെഡിക്കൽ എമർജൻസി, വിവാഹം തുടങ്ങിയ നിക്ഷേപകരുടെ അടിയന്തിരാവശ്യങ്ങൾക്ക് പ്രത്യേക പരിഗണ ലഭിക്കും. ജീവനക്കാർക്കുള്ള ശമ്പളവും സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും ബാങ്കിന് നൽകാം. യുപിഐ, എൻഇഎഫ്ടി പോലുള്ള ഇടപാടുകൾ കുറച്ചുകാലത്തേയ്ക്ക് തടസ്സപ്പെട്ടേക്കാം. ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ, എൽഐസി എന്നിവയുമായി ചേർന്നുള്ള കൺസോർഷ്യത്തിന് ഉടനെ രൂപംനൽകിയേക്കും. 2002ൽ നെടുങ്ങാടി ബാങ്കിനെ പിഎൻബിയും 2003ൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും 2010ൽ യൂണൈറ്റഡ് വെസ്റ്റേൺ ബാങ്കിനെ ഐഡിബിഐ ബാങ്കും ഏറ്റെടുത്തതുപോലെ യെസ് ബാങ്കും മറ്റൊരു ബാങ്കിനൊപ്പം ലയിക്കും. അതുവരെ കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാത്തിരിക്കേണ്ടിവരും. ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷം രൂപവരെ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് എന്തുസംഭവിച്ചാലും ഭയക്കേണ്ടതില്ല. ഈയിടെ കേന്ദ്ര സർക്കാർ ബാങ്ക് നിക്ഷേപത്തിന്മേലുള്ള പരിരക്ഷ അഞ്ചുലക്ഷമായി ഉയർത്തിയിരുന്നു. ഒരാളുടെപേരിൽ എത്ര എക്കൗണ്ടുണ്ടെങ്കിലും എല്ലാം ചേർത്തായിരിക്കും അഞ്ചുലക്ഷംരൂപവരെ പരമാവധി ലഭിക്കുക.

from money rss http://bit.ly/2v27OuM
via IFTTT