121

Powered By Blogger

Thursday 17 September 2020

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: യൂണിറ്റ് അലോട്ട് ചെയ്യുന്ന രീതിയില്‍ മാറ്റംവരുത്തി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ യുണിറ്റ് അലോട്ട് ചെയ്യുന്ന തിയതിയിൽ സെബി മാറ്റംവരുത്തി. നിലവിൽ കട്ട് ഓഫ് സമയത്തിനുമുമ്പ് ഫണ്ടിൽ നിക്ഷേപിച്ചിക്കുന്നതിനായി അപേക്ഷിച്ചാൽ അന്നത്തെ ക്ലോസിങ് എൻഎവി(ഒരുയൂണിറ്റിന്റെ വില)പ്രകാരമാണ് യൂണിറ്റ് അനുവദിച്ചിരുന്നത്. ഇനിമുതൽ പണം അസ്റ്റ് മാനേജുമെന്റ് കമ്പനിയുടെ കൈവശമെത്തുമ്പോഴാകും യൂണിറ്റുകൾ അലോട്ട് ചെയ്യുക. 2021 ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പിലാകക. അതേസമയം, ലിക്വിഡ്, ഓവർനൈറ്റ് ഫണ്ടുകളിൽ നിലവിലെ രീതിക്ക് മാറ്റമില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. കട്ട് ഓഫ് ടൈമിൽ സെബി ഈയിടെ മാറ്റംവരുത്തിയിരുന്നു. ഡെറ്റ് ഫണ്ടുകൾക്ക് 12.30ഉം ഇക്വിറ്റി ഫണ്ടുകൾക്ക് ഒരുമണിയുമാണ് പുതുക്കിയ സമയക്രമം. ഡെറ്റ് വിപണിയിലെ വ്യാപാര സമയം കുറച്ചതിനെതുടർന്നായിരുന്നു ഈ തീരുമാനം. ലോക്ക് ഡൗണിനുമുമ്പ് മൂന്നുമണിയായിരുന്ന സമയമാണ് ഏപ്രിൽ ഏഴുമുതൽ നേരത്തെയാക്കിയത്. രണ്ടു ലക്ഷം രൂപയിൽതാഴെയാണ് നിക്ഷേപിക്കുന്നതെങ്കിൽ നിലവിൽ അതാത് ദിവസത്തെ ക്ലോസിങ് എൻഎവി പ്രകാരമാണ് നിക്ഷേപകന് യൂണിറ്റുകൾ അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റംവരിക. Mutual Fund buying rules changed

from money rss https://bit.ly/3iKREJG
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 38,080 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച പവന് 120 രൂപകൂടി 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,960 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,951.13 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു. കോവിഡ് വ്യാപനത്തോത് ഉയരുന്നതാണ് വിലയെ സ്വാധീനിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണവിലവർധനയ്ക്ക് കാരണമായി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,571 രൂപയിലെത്തി.

from money rss https://bit.ly/33IsZiE
via IFTTT

സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 162.45 പോയന്റ് ഉയർന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തിൽ 11,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 617 ഓഹരികൾ നഷ്ടത്തിലുമാണ്. 103 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. sensex gains 162 pts

from money rss https://bit.ly/2EhqRWE
via IFTTT

കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. സർട്ടിഫിക്കേഷൻ

മുംബൈ: ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. ചൈനയിൽനിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് നടപടി. സെപ്റ്റംബർ ഒന്നു മുതൽ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നൽകുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും വസ്തുക്കൾക്കും ബി.എസ്.എസ്. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. സർട്ടിഫിക്കേഷനില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സർക്കാർ തീരുമാനം. ജർമൻ മാർക്കറ്റ് ഡേറ്റ പോർട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം. കളിപ്പാട്ട നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ ഇന്ത്യ ഇതുവരെ വലിയ നിഷ്കർഷ പുലർത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വൻതോതിൽ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്. ചൈനയിൽനിന്നുള്ള കളിപ്പാട്ട ഇറക്കുമതി നിയന്ത്രിച്ച് ഇന്ത്യയിൽ അവയുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു.

from money rss https://bit.ly/2ZNMENg
via IFTTT

Drishyam 2: The Mohanlal-Jeethu Joseph Project Is Delayed Again!

Drishyam 2: The Mohanlal-Jeethu Joseph Project Is Delayed Again!
Mohanlal, the complete actor is joining hands with director Jeethu Joseph for the sequel of Drishyam, which has been titled as Drishyam 2. As per the latest reports, the much-awaited project is delayed once again. As per the updates, The Mohanlal

* This article was originally published here

സെന്‍സെക്‌സ് 323 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 323 പോയന്റ് താഴ്ന്ന് 38,979.85ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 11,516.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,154 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,573 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. വിപണിയിലെ നഷ്ടത്തിനുപിന്നിൽ ആഗോള കാരണങ്ങളാണ്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, മാരുതി, അൾട്രടെക് സിമെന്റ്, ഒഎൻജിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.24 ശതമാനവും 0.53ശതമാനവും നഷ്ടമുണ്ടാക്കി. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകൾ കാര്യമായി താഴെപ്പോയത്.

from money rss https://bit.ly/2E7JEDw
via IFTTT

അനില്‍ അംബാനിക്ക് ആശ്വാസം: എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരായ പാപ്പരത്ത നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കാൻ എസ്ബിഐ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. അനിൽ അംബാനിക്കെതിരായ നടപടികൾ നിർത്തിവെയ്ക്കാൻ ഓഗസ്റ്റ് അവസാനമാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽനിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഒക്ടോബർ ആറിന് ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി. ആർകോമിനും റിലയൻസ് ഇൻഫ്രടെലിനും അനുവദിച്ച വായ്പകൾക്ക് 2016ൽ അനിൽ അംബാനി വ്യക്തിഗത ഗ്യാരണ്ടിനൽകിയിരുന്നു. 1,000 കോടിയോ അതിലധികമോ വായ്പകൾക്ക് പ്രൊമോട്ടർമാർ വ്യക്തിഗത ഗ്യാരണ്ടി നൽകുന്നതിനെതിരായ പുതിയ നിയമങ്ങൾ ബാധകമായതിനാലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുവന്നത്.

from money rss https://bit.ly/3hGenoU
via IFTTT

ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ലിസ്റ്റുചെയ്തു: നിക്ഷേപകര്‍ക്ക് ലഭിച്ചത് 100ശതമാനം നേട്ടം

നിക്ഷേപകർക്ക് ഇരട്ടിയിലേറെ നേട്ടം സമ്മാനിച്ച് ഹാപ്പിയെസ്റ്റ് മൈൻഡ്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 351 രൂപ നിലവാരത്തിലാണ് ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത്. ഇതോടെ ഒരു ഓഹരിയിന്മേൽ നിക്ഷേപകനുണ്ടായനേട്ടം 185 രൂപയാണ്. 166 രൂപയായിരുന്നു കമ്പനിയുടെ ഒരുഓഹരിയുടെ ഐപിഒ വില. ടെക് കമ്പനിയായ ഹാപ്പിയസ്റ്റ് മൈൻഡ്സിന്റെ ഓഹരിവില ഒരുവേള 395 നിലാവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 5,409 കോടിയായി ഉയർന്നു. കഴിഞ്ഞയാഴ്ച അവസാനിച്ച 702 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

from money rss https://bit.ly/35WE56H
via IFTTT

സ്വര്‍ണവില 200 രൂപ കുറഞ്ഞ് 37,960 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയായി. 4745 രൂപയാണ് ഗ്രാമിന്. 38,160 രൂപയായിരുന്നു ബുധനാഴ്ചത്തെ വില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. സാമ്പത്തികതളർച്ചയിൽനിന്ന് കരകയറുന്നതുവരെ കുറച്ചുവർഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തിൽതന്നെ തുടരാൻ യുഎസ് ഫെഡ് റിസർവ് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. മൂന്നുദിവസത്തെ വർധനയ്ക്കുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3caz5MO
via IFTTT