121

Powered By Blogger

Tuesday 18 February 2020

സ്വര്‍ണവില പവന് 30,680 രൂപയായി

സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന് 280 രൂപകൂടി 30,680 രൂപയായി. 3835 രൂപയാണ് ഗ്രാമിന്റെ വില. ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയിൽനിന്ന് 760 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വർണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപവർധിച്ചത്. അതേസമയം, ദേശീയ വിപണിയിൽ ഇന്നലെ വില ഉയർന്നെങ്കിലും ബുധനാഴ്ച വിലയിൽ കുത്തനെ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാമിന് 41,375 രൂപയാണ് വില. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയുടെ കാരണം. അന്തർദേശീയ വിപണിയിൽ ഔൺസിന് 1,601.77 ഡോളർനിവലാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2SWdDBJ
via IFTTT

പാഠം 61: പെന്‍ഷന്‍കാലത്ത് ജീവിക്കാന്‍ സമാഹരിച്ച 3 കോടി രൂപ എവിടെ നിക്ഷേപിക്കും?

പെൻഷൻകാല ജീവിതത്തിനായി പണംസമാഹരിച്ചാൽമാത്രംപോരെ മികച്ചരീതിയിൽ നിക്ഷേപിക്കുകയും വേണം. അതേക്കുറിച്ചാകട്ടെ ഇത്തവണ. സജീവ് നായർക്ക് വിരമിക്കാൻ ഇനി അഞ്ചുവർഷംകൂടിയുണ്ട്. 28-ാമത്തെ വയസ്സിൽ സർക്കാർ ജോലി കിട്ടിയതാണ്. അഞ്ചുവർഷം കഴിഞ്ഞ് 33-ാമത്തെ വയസ്സിലാണ് റിട്ടയർമെന്റുകാല ജീവിതത്തിന് നിക്ഷേപം തുടങ്ങിയത്. 22 വർഷംകൊണ്ട് നല്ലൊരുതുക അദ്ദേഹം സമാഹരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിന് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കാൻ സമയമായി. ഓഹരി വിപണിയാകട്ടെ മികച്ച നേട്ടത്തിലുമാണ്. പതുക്കെപതുക്കെ ഡെറ്റ് പദ്ധതികളിലേയ്ക്ക് നിക്ഷേപത്തിലെ ഒരുഭാഗം മാറ്റുന്നതായിരിക്കും ഉചിതം. അതിനായി 60വയസ്സുവരെ അദ്ദേഹം കാത്തിരുന്നില്ല. കാരണം അവസാന നിമിഷത്തിൽ വിപണിയിൽ തിരുത്തലുണ്ടായാൽ അത് നിക്ഷേപത്തെ ബാധിക്കുമെന്നതുകൊണ്ടുതന്നെ. 2008ലെ വിപണിയുടെ കൂപ്പുകുത്തൽ മറന്നിട്ടുണ്ടാവില്ലല്ലോ. ഒരുവർഷംകൊണ്ട് 50ശതമാനത്തിലേറെയാണ് വിപണി താഴെപ്പോയത്. പോർട്ട്ഫോളിയോ ഉടച്ചുവാർക്കുമ്പോൾ നിക്ഷേപമായി അദ്ദേഹം സമാഹരിച്ച മൂന്നുകോടി രൂപ എവിടെ നിക്ഷേപിക്കും? വാർഷിക ചെലവിന്റെ 25 ഇരട്ടിതുകയാണ് അദ്ദേഹം സമാഹരിച്ചിട്ടുള്ളത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ ഇടുന്നത് ശരിയല്ലല്ലോ. ഉപദേശപ്രകാരം അദ്ദേഹം സ്വീകരിച്ച ആസ്തിവിഭജനം ഇങ്ങനെയാണ്. എമർജൻസി ഫണ്ട് ജോലി ചെയ്യുന്ന സമയത്ത് അടിയന്തര ആവശ്യങ്ങൾക്കായി ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയാണ് നീക്കിവെച്ചിരുന്നത്. റിട്ടയർമെന്റ് കാലയളവിലും അത്രതന്നെതുക എമർജൻസി ഫണ്ടായി കരുതണം. അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യം നേരിടാൻ അത് ഉപകരിക്കും. അതുപ്രകാരം സജീവ് നായർ ആറു ലക്ഷം രൂപ ബാങ്ക് എഫ്ഡിയിലിട്ടു. അടിന്തര ആവശ്യങ്ങൾക്കല്ലാതെ അതിൽനിന്ന് ഒരുരൂപപോലും പിൻവലിക്കാൻ പാടില്ല. പിൻവലിച്ചാൽ അത്രയുംതുക വൈകാതെ തിരിച്ചിടാൻ മറക്കുകയുമരുത്. ജീവിത ചെലവിന് എമർജൻസി ഫണ്ട് നീക്കിവെച്ചതിനുശേഷം അടുത്ത അഞ്ചുവർഷത്തെ ജീവിതത്തിനുള്ള തുക ഡെറ്റ് പദ്ധതികളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത വരുമാനംനേടാൻ (മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ടെങ്കിൽ) മൂന്നോ നാലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ആവശ്യമുള്ളതുക സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പ്രതിമാസം പിൻവലിക്കാം. ഇതുപ്രകാരം അഞ്ചുവർഷം ജീവിക്കാനുള്ള 60 ലക്ഷം രൂപ സജീവ് നായർ നഷ്ടസാധ്യതകുറഞ്ഞ മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിച്ചു. ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് സീനിയർ സിറ്റിസൺസ് സ്കീം തിരഞ്ഞെടുക്കാം. 15 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക. അഞ്ചുവർഷം ലോക്ക് ഇൻ പരിയഡുള്ള പദ്ധതിയിൽനിന്ന് നിലവിലെ നിരക്ക് പ്രകാരം 8.6 ശതമാനം ആദായം ലഭിക്കും. രണ്ടാമതായി പരിഗണിക്കാവുന്നതാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന. എൽഐസിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. 15 ലക്ഷം രൂപവരെ ഇതിൽ നിക്ഷേപിക്കാം. അടുത്ത 10 വർഷത്തേയ്ക്ക് 8 ശതമാനമാണ് ആദായം ലഭിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയാണ് ലഭിക്കുക(ഉയർന്ന ആദായം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും ഇതിന് പകരമായി പരിഗണിക്കാം). സജീവ് നായർ ചെയ്തത് 15 ലക്ഷം രൂപവീതം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിലും പ്രധാൻമന്ത്രി വയ വന്ദന യോജനയിലും നിക്ഷേപിക്കാൻ തീരുമാനിച്ചു. ബാക്കിയുള്ള 30 ലക്ഷം രൂപ നിക്ഷേപിക്കാൻ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുത്തു. മികച്ച വരുമാനവളർച്ചനേടാൻ ഓഹരിയിലെ നിക്ഷേപം സഹായിക്കുമെന്നതിനാൽ ബാക്കിയുള്ളതുക മികച്ച ഹൈബ്രിഡ് ഫണ്ടുകളിലോ മൾട്ടിക്യാപ് ഫണ്ടുകളിലോ കിടക്കട്ടെയെന്നും തീരുമാനിച്ചു. അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും അഞ്ചുവർഷത്തേയ്ക്കുകൂടിയുള്ള തുക ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റുകയുംചെയ്യാമല്ലോ. Short Duration Fund Fund 1yr(%)* 3yr(%)* 5yr(%)* 7yr(%)* Axis Short Term Fund - Direct Plan 11.23 8.35 8.82 9.08 HDFC Short Term Debt Fund - Direct Plan 10.92 8.23 8.56 8.87 IDFC Bond Fund Short Term Plan - Direct Plan 10.88 8.19 8.49 8.88 *Retrun as on:18-Feb-2020 നിക്ഷേപം വളരട്ടെ റിട്ടയർമെന്റുകാല ജീവിത്തിനായി സമാഹരിച്ച മൂന്നുകോടി രൂപയിൽനിന്ന് 66 ലക്ഷം ഇതിനകം വിന്യസിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ബാക്കിയുള്ള 2.34 കോടി രൂപയാണ് പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാൻ നീക്കിവെച്ചത്. 30വർഷം ഇനിയും മുന്നിലുണ്ടല്ലോ. പെൻഷൻപറ്റിയതിനുശേഷം പിൻവലിക്കുന്നതുകയിൽ ഓരോവർഷം കഴിയുമ്പഴും നാലുശതമാനം വീതം വർധനവരുത്താം. പണപ്പെരുപ്പംമൂലം ജീവിതചെലവുകൾ വർധിക്കുന്നതിനാലാണിത്. നാലുശതമാനത്തിന്റെ വർധനവിനൊപ്പം ശരാശരി ആറുശതമാനം പണപ്പെരുപ്പവും കണക്കിലെടുക്കണം. അങ്ങനെവരുമ്പോൾ, റിട്ടയർമെന്റിനായി നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് 10 ശതമാനമെങ്കിലും ആദായം ലഭിച്ചാലേ സമാഹരിച്ച തുകകൊണ്ട് പ്രതീക്ഷിച്ചകാലംമുഴുവൻ മുന്നോട്ടുപോകാനാകൂ. സജീവ് നായർ ഇതിനായി 2.34 കോടി രൂപയുടെ പകുതി 1.17 കോടി രൂപ മികച്ച നാല് മൾട്ടിക്യാപ് ഫണ്ടിലായി നിക്ഷേപിക്കാൻ തീരുമാനിച്ചു. അവശേഷിക്കുന്ന 1.17 കോടി രൂപയ്ക്കായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുത്തു. നേരത്തെ വ്യക്തമാക്കിയ കാലാവദി കഴിഞ്ഞാൽ, തുടർന്നുള്ളവർഷങ്ങളിലെ ആവശ്യത്തിന് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാം. അതോടൊപ്പം മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തെ വളരാൻ അനുവദിക്കുകയും ചെയ്യാം. Equity: Multi cap Fund Return(%) 1 yr(%)* 3 yr(%)* 5 yr(%)* 7 yr(%)* Axis Focused 25 Fund- Direct Plan 29.82 18.20 13.35 16.78 DSP Equity Fund- Direct Plan 31.93 14.11 10.34 15.93 Canara Robeco Equity Diversified Fund- Direct Plan 22.16 15.20 9.42 14.12 Kotak Standard Multicap Fund- Direct Plan 19.83 12.40 11.04 17.80 SBI Focused Equity Fund- Direct Plan 28.87 17.08 12.57 16.70 *Retrun as on:18-Feb-2020 ചെയ്തത് ക്രോഡീകരിക്കാം ഇതുപ്രകാരം റിട്ടയർമെന്റ് കാല ജീവിത്തിനായി സമാഹരിച്ച അദ്ദേഹം സമാഹരിച്ച തുകയിൽ 40 ശമതാനവും ഓഹരി അധിഷ്ഠിത ഫണ്ടുകളിലാണ് നിക്ഷേപിച്ചത്. ഈ കാലയളവിൽ ഓഹരി വിപണിയിൽ തിരുത്തലുണ്ടായാലും അത് നാലോ അഞ്ചോ വർഷം നീണ്ടുനിന്നാലും അതിൽനിന്ന് പിൻവലിക്കാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി. 60 ശതമാനത്തോളം തുക ഡെറ്റ് സ്കീമുകളിലാണല്ലോ നിക്ഷേപിച്ചിരിക്കുന്നത്. ഇങ്ങനെയുമാകാം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ അത്രയും തുകനിക്ഷേപിച്ച് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ, വാർഷിക പിൻവലിക്കൽ തുകയിലെ വർധനവും പണപ്പെരുപ്പ നിരക്കുമായിരിക്കും ശ്രദ്ധിക്കണം. നിക്ഷേപ പോർട്ട്ഫോളിയോ ജീവിതകാലംമുഴുവൻ നിലനിൽക്കുന്നതിന് ആദ്യവർഷത്തിൽ 4-5 ശതമാനത്തിൽ കൂടുതൽ പിൻവലിക്കാതിരിക്കുക. അതിനുശേഷം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്കിന് ആനുപാതികമായിമാത്രം പിൻവലിക്കുന്നതുകയിൽ വർധനവരുത്തുക. ഉദാഹരണത്തിന്, പോർട്ട്ഫോളിയോയിൽനിന്ന് പിൻവലിക്കുന്നതുകയിൽ മൂന്നുശതമാനം മാത്രംവർധനവരുത്തുകയും പണപ്പെരുപ്പം അഞ്ചുശതമാനത്തിൽ തുടരുകയും ചെയ്താൽ ഓഹരിയിലെ നിക്ഷേപം 20 മുതൽ 30 ശതമാനംവരെയായി ചുരുക്കാം. ബാക്കിയുള്ളതുക ഡെറ്റ് ഫണ്ടുകളിൽനിക്ഷേപിക്കാം. ഡെറ്റ് പദ്ധതികളിൽനിന്ന് പരമാവധി എട്ടുശതമാനംമാത്രമാണ് ആദായം പ്രതീക്ഷിക്കാൻ കഴിയുക. feedbacks to: antonycdavis@gmail.com കുറിപ്പ്: എന്തുകൊണ്ടാണ് നിക്ഷേപത്തിന്റെകാര്യത്തിൽ നെഗറ്റീവ് മനോഭാവം? ജീവിതത്തെ പോസീറ്റീവ് ആയി കാണാത്തതിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കാത്ത നിക്ഷേപ പാഠങ്ങളുട അപര്യാപതയും മറ്റുമാണ് അതിന് കാരണം. പാഠം 62നായി കാത്തിരിക്കുക.

from money rss http://bit.ly/2SDLwIA
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നാലു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 315 പോയന്റ് നേട്ടത്തിൽ 41212ലും നിഫ്റ്റി 94 പോയന്റ് ഉയർന്ന് 12085ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടമാകട്ടെ 115 പോയന്റുമാണ്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ 28 എണ്ണവും നേട്ടത്തിലാണ്. അരൊബിന്ദോ ഫാർമയുടെ ഓഹരി വില 15 ശതമാനം കുതിച്ചു. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിൽ. 396 ഓഹരികൾ മാത്രമാണ് നഷ്ടത്തിലുളളത്. 57 ഓഹരികൾക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യവികസനം, ഊർജം, ലോഹം, ഫാർമ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty above 12,100, Sensex up 315 pts

from money rss http://bit.ly/2HA8biL
via IFTTT

ചായപ്പൊടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക: മായം ചേര്‍ക്കല്‍ പതിവാണ്‌

ചായപ്പൊടി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു തന്നെ വാങ്ങണം. ചായപ്പൊടികളിൽ മായം ചേർക്കുന്നത് പതിവാണ്. വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ചായയെ കുറിച്ച് അറിഞ്ഞു വേണം വാങ്ങാൻ. വില കുറവാണെന്നു കരുതി ഗുണനിലവാരമില്ലാത്ത ചായപ്പൊടികൾ വാങ്ങാതിരിക്കുക. ചായ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ നല്ല ചായപ്പൊടി അല്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും. ഒരു കപ്പ് ചായയിലൂടെയാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. സമയത്ത് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ ശരിയാകാത്തവരുമുണ്ട്. ചായയ്ക്ക് മലയാളികളുടെ നിത്യജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനമുണ്ട്. മലയാളികളുടെ ചായ കുടി കൂടിയതോടെ കേരളം ലക്ഷ്യം െവച്ച് വിവിധ കമ്പനികളാണ് ചായപ്പൊടിയുമായി വിപണിയിൽ എത്തിയിട്ടുള്ളത്. തേയിലത്തോട്ടങ്ങളുള്ള കമ്പനികളുടെ ബ്രാൻഡുകൾ അടക്കം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ ഉത്പാദനം നടക്കുന്നത് മേയ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. ഉയരം കൂടുംതോറും ചായയുടെ സ്വാദ് കൂടുമെന്ന് പരസ്യവാചകത്തിൽ മോഹൻലാൽ പറഞ്ഞതു പോലെ, ഉയരങ്ങളിലുള്ള തേയിലകളാണ് ഗുണമേന്മയുള്ളവ. കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയാണ് തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള്ള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്. സ്വന്തം ബ്ലാക്ക് ടീ രാവിലെയും വൈകുന്നേരങ്ങളിലും എന്തിന് രാത്രിപോലും ചായ ശീലമുള്ളവരുണ്ട്. ദിവസവും അഞ്ചോളം ചായ കുടിക്കുന്നവരുമുണ്ട്. ഇവരുടെ ഹീറോ ബ്ലാക്ക് ടീയാണ്. കടുപ്പം കൂടിയതും കടുപ്പം കുറഞ്ഞതും തുടങ്ങി വിവിധ രുചികളിലും വിവിധ തരത്തിലുമുള്ള ചായപ്പൊടികൾ ലഭ്യമാണ്. പാൽച്ചായയ്ക്കായി പ്രത്യേകം പൊടി തന്നെയുണ്ട്. ഏറ്റവും ഗുണനിലവാരമുള്ള ചായ എന്നത് രണ്ട് ഇലയും മുളയും അടങ്ങുന്ന തേയിലയുടെതാണ്. എന്നാൽ കൂടുതലായും മൂന്ന് ഇലയും അതിന്റെ മുളയും അടങ്ങുന്ന തേയിലയാണ് ചായപ്പൊടികൾക്കായി ഉപയോഗിക്കുന്നത്. ഓർത്തഡോക്സും സി.ടി.സി.യും ചായപ്പൊടി പാക്കറ്റിൽ ഓർത്തഡോക്സ് അല്ലെങ്കിൽ സി.ടി.സി. എന്ന് എഴുതിയത് കാണാം. അതായത് ഓഫീഷ്യലായി ഓർത്തഡോക്സ്, സി.ടി.സി., ഗ്രീൻ ടീ എന്നിങ്ങനെ മൂന്നു തരം ചായകളാണുള്ളത്. പറിച്ചെടുത്ത തേയില ചായപ്പൊടിയാക്കി മാറ്റുന്ന നടപടിക്രമങ്ങളിൽ വരുന്ന വ്യത്യാസമാണ് ഇതിൽ പ്രധാനം. ഹാരിസൺ മലയാളം പ്രധാനമായും ഓർത്തഡോക്സ് ചായപ്പൊടികളാണ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ ലോകാർട്ട് മ്യൂസിയത്തിനോടു ചേർന്നുള്ള ഔട്ട്ലെറ്റ് വഴി മാത്രമാണ് വില്പന. മറ്റുള്ളവ ലേലം വഴി വിൽക്കുകയും കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നത്. ഓർത്തഡോക്സിലും സി.ടി.സി.യിലും കടുപ്പം കൂടിയവയും കുറഞ്ഞവയും ലഭ്യമാണ്. ദക്ഷിണേന്ത്യയിൽ ജനുവരിയിൽ ഒരു കിലോ സി.ടി.സി.യുടെ ശരാശരി ലേല വില 112 രൂപയും ഓർത്തഡോക്സിന് 125 രൂപയുമായിരുന്നു. ചോക്ലേറ്റ്, വാനില, റോസ്, ഹണി തുടങ്ങിയവയുടെ രുചികളിലും ചായപ്പൊടി ലഭ്യമാണ്. തേയില ചായപ്പൊടിയാക്കി മാറ്റുമ്പോഴാണ് ഇത്തരം രുചികൾ കൂട്ടിച്ചേർക്കുന്നത്. വ്യത്യസ്തമായി വൈറ്റ് ടീ ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയാണ് സാധാരണ നമ്മൾ കുടിക്കുന്നത്. എന്നാൽ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ്ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയിൽ ചെയ്യുന്നത്. ഇത് പൊടിരൂപത്തിൽ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാൾ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. വിരിഞ്ഞുവരുന്നതിനു മുൻപുള്ള ഇളം പച്ച ഇലകളും തിരികളും ശ്രദ്ധാപൂർവം കൈകൊണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്സിഡന്റുകൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറിൽനിന്ന് ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക. കേരളത്തിൽ പൊതുവേ വൈറ്റ് ടീക്ക് ഡിമാൻഡ് കുറവാണ്. വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്. ഗ്രീൻ ടീക്ക് പ്രചാരം വന്നതോടെ ഗ്രീൻ ടീയുടെ നിരവധി ആരാധകരാണ് നഗരത്തിലുള്ളത്. ആരോഗ്യ വശം മുൻനിർത്തി രാവിലെ ഒരു കപ്പ് ഗ്രീൻ ടീ പതിവാക്കിയവരും കുറവല്ല. ചെറിയ ചവർപ്പ് ഉണ്ടെങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തളിരില ഉണക്കി എടുത്താണ് ഗ്രീൻ ടീ ഉണ്ടാക്കുന്നത്. ഇത് പൊടിച്ചെടുക്കൽ പതിവില്ല.

from money rss http://bit.ly/2V5IRsL
via IFTTT

സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഒരുവേള സെൻസെക്സ് 440 പോയിന്റിലേറെ താഴ്ന്നെങ്കിലും അവസാന മണിക്കൂറിൽ തിരിച്ചുകയറുകയായിരുന്നു. സെൻസെക്സ് 161.31 പോയന്റ് താഴ്ന്ന് 40,894.38ലും നിഫ്റ്റി 53.30 പോയന്റ് നഷ്ടത്തിൽ 11992.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 884 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, സീ എന്റർടെയൻമെന്റ്, കോൾ ഇന്ത്യ, ബിപിസിഎൽ, ഗെയിൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികലാണ് നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം താഴ്ന്നു. Sensex ends 161 pts lower

from money rss http://bit.ly/38HD4xG
via IFTTT