121

Powered By Blogger

Wednesday 9 September 2020

ജിയോയുടെ മാതൃകയില്‍ റിലയന്‍സ് റീട്ടെയിലും നിക്ഷേപം സമാഹരിക്കുന്നു: ലക്ഷ്യം 63,000 കോടി

ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്. കെകെആറുമായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ 15ശതമാനം ഉടമസ്ഥതാവകാശം കൈമാറാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 63,000 കോടി രൂപയാകും സമാഹരിക്കുക. ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പടെയുള്ള വൻകിട വിദേശകമ്പനികളുമായാണ് ചർച്ച പുരോഗമിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല. ഫേസ്ബുക്ക്, എൽ കാട്ടർടൺ, പിഐഎഫ്, കെകെആർ ഉൾപ്പടെ 13 കമ്പനികളാണ് 20 ബില്യൺ ഡോളർ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30ശതമാനം ഓഹരിയാണ് ഭാവിയിൽ ഇവർക്ക് ലഭിക്കുക. Reliance Retail may go the JPL way; to raise Rs 63,000 cr

from money rss https://bit.ly/3387RC4
via IFTTT

സ്വര്‍ണവില പവന് 80 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച പവന് 240 രൂപകൂടി 37,840 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 1,945.20 നിലവാരത്തിലെത്തി. ഡോളർ തളർച്ചനേരിട്ടതും കോവിഡ് വാക്സിൻ വൈകുന്നതുമാണ് സ്വർണവില വീണ്ടും വർധിക്കാനിടയാക്കിയത്.

from money rss https://bit.ly/33hqraX
via IFTTT

അതിര്‍ത്തിയിലെ സംഘര്‍ഷം: ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി ഇന്ത്യ നിർത്തുന്നു. ലോകത്തത്തന്നെ ഏറ്റവുംവലിയ പട്ടുനൂൽ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. ചൈനയിൽനിന്ന് പട്ടുനൂൽ ഇറക്കുമതിചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയർത്തുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴിൽ സമിതിയുടെ മുമ്പാകെയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അടുത്ത ഒരുവർഷത്തിനുള്ളിൽ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിർത്തും. രാജ്യത്ത് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ് നേരത്തെതന്ന വിമർശനത്തിന് വിധേയമായിട്ടുള്ളതാണ്. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കും ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 9.9 കോടി ഡോളർ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്. മുൻവർഷത്തേക്കാൾ 31ശതമാനംകുറവാണിത്. Chinese silk yarn next on govt's radar amid surge in border tensions

from money rss https://bit.ly/3ihEl3p
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 250 പോയന്റ് ഉയർന്ന് 38,450ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 11,350ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1228 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 237 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. വായ്പ മൊറട്ടോറിയം വിഷയത്തിൽ സുപ്രീംകോടതിയിൽ വാദംകേൾക്കാനിരിക്കെയാണ് വിപണിയിൽ നേട്ടം. ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, റിലയൻസ്, മാരുതി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ്, ജെആൻഡ്കെ ബാങ്ക് തുടങ്ങി 74 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RhZ7Up
via IFTTT

Pranayakadha Paadi Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : 
Mohan Sitara
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol, Sangeetha

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Ni Sa Ga Ma Pa
Ni Sa Ga Ma Pa

En Maanasam Pon Veenayaay Meettuvaano Vannu Nee
En Jeevitham Kalhaaramaay Maattuvaano Vannu Nee
Omalkinaave...
Raagangalum Pon Pookkalum Chundilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Swapnangal Than Poovaadiyil Premagaanam Paadi Nee
Ennormma Than Manvediyil Hemalathayaay Aadi Nee
Poovennilaave...
Raagangalum Mohangalum Nenjilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil



* This article was originally published here

സെന്‍സെക്‌സ് 171 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 171 പോയന്റ് നഷ്ടത്തിൽ 38,193.92ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1802 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.28ശതമാനവും സ്മോൾ ക്യാപ് സൂചിക 0.94ശതമാനവും താഴ്ന്നു. എസ്ബിഐ, ഗെയിൽ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, ഐടിസി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, സിപ്ല, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഗ്രാസിം, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. യുഎസിലെ ടെക്നോളജി ഓഹരികൾ വൻതോതിൽ താഴ്ന്നത് ആഗോള വ്യാപകമായി സൂചികകളെ ബാധിച്ചു. മറ്റ് ഏഷ്യൻ സൂചികകളും യൂറോപ്യൻ വിപണിയും നഷ്ടത്തിലായിരുന്നു. Sensex, Nifty close in the red

from money rss https://bit.ly/2GKxBNy
via IFTTT

ഇപിഎഫ് പലിശ 8.5ശതമാനംതന്നെ: രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും

ഇപിഎഫ് വരിക്കാർക്ക് ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും പലിശ അക്കൗണ്ടിൽ വരവുവെയ്ക്കുക. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെതുടർന്നാണ് ഇപിഎഫ്ഒ ബോർഡ് യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആദ്യഘട്ടമായി 8.15ശതമാനം പലിശ വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. 0.35ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കണ്ടിലെത്തുക. നിക്ഷേപത്തിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞതും മറ്റ് നിക്ഷേ പദ്ധതികളുടെ പലിശയിൽ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ 8.5ൽനിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോർഡ് യോഗം തീരുമാനിച്ചത്. പുതിയ സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടമായി പലിശ വരവുവെയ്ക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. വിപണിയിലെ മോശം സാഹചര്യം കാരണം ചില നിക്ഷേപങ്ങൾ പണമാക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2019-20 സാമ്പത്തിക വർഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാർച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുൻവർഷത്തേക്കാൽ 0.15ശതമാനം കുറവായിരുന്നു ഇത്.

from money rss https://bit.ly/35kWysY
via IFTTT

മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട്സ് എന്‍എഫ്ഒ

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ടിനു തുടക്കം കുറിച്ചു. മുഖ്യമായും ആഭ്യന്തര ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളിൽ (ഇടിഎഫ്) നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ (എൻഎഫ്ഒ) സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കും. നിഫ്റ്റി 200 (ടിആർഐ) സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാനം. ഭാരതി സാവന്താണ് ഫണ്ട് മാനേജർ. വൻകിട, ഇടത്തരം മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് നിഫ്റ്റി 50 ഇടിഎഫ്, നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, മിഡ്കാപ് 150 ഇടിഎഫുകൾ തുടങ്ങിയവയിലായായിരിക്കും ഇതിന്റെ ആസ്തികൾ സജീവമായി വകയിരുത്തുക. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിലും ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണം കൊയ്യാം എന്നതാണ് ഈ ഫണ്ട് ഓഫ് ഫണ്ട് വഴി ലഭിക്കുന്ന നേട്ടം. ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി ആസ്തികൾ വിലയിരുത്തുകയും നിക്ഷേപകർക്ക് പരമാവധി നേട്ടമുണ്ടാക്കുകയുമായിരിക്കും മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് ചെയ്യുക. വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ചും കുറഞ്ഞ ചെലവിലുമായിരിക്കും ഇതു ചെയ്യുക. അയ്യായിരം രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ചെലവു കുറഞ്ഞ ഇടിഎഫുകൾ വഴി ദീർഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയും മോഡറേറ്റ് ഹൈ വിഭാഗത്തിലുള്ള നഷ്ടസാധ്യതയിലൂടെ വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മിറൈ അസറ്റ് ഇക്വിറ്റ് അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് റെഗുലർ പദ്ധതിയും ഡയറക്ട് പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. ഇവയിൽ ലാഭവിഹിതം നൽകുന്നതും അത് നിക്ഷേപത്തിൽ കൂട്ടിച്ചേർക്കുന്നതും ആയ രീതികളും ലഭ്യമാണ്.

from money rss https://bit.ly/2Zom118
via IFTTT

എംസിഎക്‌സില്‍ വെള്ളിയില്‍ റെക്കോഡ്‌ വില്‍പന

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വെള്ളിയുടെ കോൺട്രാക്റ്റിൽ റെക്കോഡ് വിൽപന. സെപ്തംബർ മാസത്തെ കോൺട്രാക്റ്റിൽ കഴിഞ്ഞ 12 വർഷത്തിനിടയിലെ റെക്കോഡ് വിൽപനയാണ് നടന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു. വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ സെപ്തംബർ കോൺട്രാക്റ്റിൽ മാത്രം 127.50 ടൺ വിൽപനയാണ് നടന്നത്. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കോൺട്രാക്റ്റിൽ ഇത്രയധികം വെള്ളിയുടെ വിൽപന നടക്കുന്നത്. ഇതിനു മുൻപ് 2008 ഡിസംബറിൽ വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ 141.81 ടണ്ണിന്റെ വിൽപന നടന്നിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർമാസങ്ങളിൽ അവസാനിച്ച കോൺട്രാക്റ്റുകളിൽ ആകെ 139.96 ടൺ വെള്ളിയുടെ ഇടപാടാണ് എംസിഎക്സ് പ്ലാറ്റ്ഫോം വഴി നടന്നത്. ഓഗസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി ആകെ 17,574 കോടി രൂപയുടെ വെള്ളി വിൽപനയാണ് നടന്നത്. വെള്ളി വിപണിയിൽ അസ്ഥിരത പ്രകടമായിട്ടും എംസിഎക്സിന്റെ ആഭ്യന്തര വില നിർണ്ണയത്തോടും റിസ്ക് മാനേജ്മെന്റ് രീതിയോടും ഇടപാടുകാർ കാണിച്ച വിശ്വാസമാണ് വെള്ളിയിൽ റിക്കാർഡ് വിൽപന സാധ്യമാക്കിയതെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2R6D03d
via IFTTT