121

Powered By Blogger

Wednesday 28 October 2020

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്പ് 37,880 രൂപയിലേയ്ക്ക് ഉയർന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയിൽ സ്വർണവില 1,877.83 ഡോളർ നിലവാരത്തിലെത്തി.ആറ് പ്രധാന കറൻസികളുടെ സൂചികയിൽ ഡോളർ കരുത്തുനേടിയാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയിൽ 0.14ശതമാനമാണ് കുറവുണ്ടായത്.

from money rss https://bit.ly/35I8fZw
via IFTTT

സെന്‍സെക്‌സില്‍ 308 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 11,650ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 11,650ന് താഴെയെത്തി. സെൻസെക്സ് 308 പോയന്റ് താഴ്ന്ന് 39,613ലും നിഫ്റ്റി 94 പോയന്റ് നഷ്ടത്തിൽ 11,635ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 231 ഓഹരികൾ നേട്ടത്തിലും 743 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ലോകമൊട്ടാകെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഗോള വിപണികളിലെല്ലാം ആശങ്ക പ്രകടമാണ്. ടിസിഎസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, ബിപിസിഎൽ, ബാങ്ക് ഓഫ് ബറോഡ, വോഡാഫോൺ ഐഡിയ തുടങ്ങി 82 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex dips 308 points, Nifty below 11,650

from money rss https://bit.ly/2GbIvfm
via IFTTT

ബി.എസ്.എൻ.എൽ: തദ്ദേശീയ 4-ജി സാങ്കേതികത വികസിപ്പിക്കൽ നീളും

തൃശ്ശൂർ: ബി.എസ്.എൻ.എൽ. 4-ജിക്ക് തദ്ദേശീയ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങൾ ഇനിയും നീളും. ഒക്ടോബറിൽ തീരുമെന്നു കരുതിയിരുന്ന പദ്ധതി ജനുവരിവരേക്ക് നീട്ടി. സോഫ്റ്റ്വേർ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും(ഐ.ടി.ഐ.) ചേർന്ന് വികസിപ്പിക്കുന്ന 4-ജി ഉപകരണങ്ങളുടെ പരീക്ഷണം ബെംഗളൂരുവിലാണു നടക്കുന്നത്. പരീക്ഷണം നടത്താനാവശ്യമായ 4-ജി സ്പെക്ട്രം ഇതുവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണു വിവരം. ടവറുകളിലെ ബേസ് ട്രാൻസീവർ സ്റ്റേഷൻ(ബി.ടി.എസ്.) എന്ന ഉപകരണമാണ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഹാർഡ്വേർ ഭാഗങ്ങൾ ഐ.ടി.ഐ.യും സോഫ്റ്റ്വേർ ഭാഗം ടെക് മഹീന്ദ്രയുമാണ് വികസിപ്പിക്കുക. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ 25 ടവർ സൈറ്റുകളിലാണ് പരീക്ഷണം. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ബി.എസ്.എൻ.എലിന് സൗജന്യമായി 4-ജി സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാൽ, വരിക്കാരിലേക്ക് 4-ജി സേവനം എത്തിക്കാനാവാത്തതിനാൽ അത് ഏറ്റുവാങ്ങിയിട്ടില്ല. സ്പെക്ട്രം വാങ്ങിയാൽ അതിന് മാസം ലൈസൻസ് ഫീസായി വൻതുക സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും. ഓരോ കാരണങ്ങളിൽത്തട്ടി ബി.എസ്.എൻ.എൽ. 4-ജി സേവനം മുടങ്ങുമ്പോൾ, സ്വകാര്യ കമ്പനികൾക്ക് 5-ജി കൊടുക്കുന്നതിന്റെ നടപടികൾക്ക് കേന്ദ്രസർക്കാർ ആക്കം കൂട്ടിയിട്ടുമുണ്ട്.

from money rss https://bit.ly/37MRcrX
via IFTTT

എൽ.പി.ജി. ബുക്കിങ്ങിന് ഏകീകൃത നമ്പറുമായി ‘ഇൻഡെയ്ൻ’

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പാചകവാതക ബ്രാൻഡായ 'ഇൻഡെയ്ൻ', എൽ.പി.ജി. റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പർ അവതരിപ്പിക്കുന്നു. 77189 55555 എന്ന നമ്പർ വഴിയാണ് നവംബർ മുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾ ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. നിലവിലെ നമ്പർ 31-ന് നിർത്തലാക്കും. പുതിയ നമ്പർ എസ്.എം. എസ്., ഐ.വി.ആർ.എസ്. എന്നിവയിലൂടെ ഇൻഡെയ്ൻ എൽ.പി.ജി. റീഫിൽ ബുക്കിങ് എളുപ്പമാക്കുന്നതിനു വേണ്ടിയാണ്. ഉപയോക്താക്കൾ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സർക്കിളിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇൻഡെയ്ൻ റീഫിൽ ബുക്കിങ് നമ്പർ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇൻഡെയ്ൻ എൽ.പി.ജി. ബുക്ക് ചെയ്യാനാകൂ.

from money rss https://bit.ly/3owdkg9
via IFTTT

സെന്‍സെക്‌സ് 600 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തിൽ 11,729.60ലുമെത്തി. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1606 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെങ്കിലും യുഎസിലും മറ്റ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണംകൂടുന്നതാണ് വിപണിയ്ക്ക് പ്രതികൂലമായത്. വിദേശ നിക്ഷേപകരടക്കം ഓഹരകൾ വിറ്റ് ലാഭമെടുക്കാൻ തിടുക്കംകൂട്ടി. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഭാരതി എയർടെൽ, യുപിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-0.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. Nifty ends below 11,750, Sensex cracks 600 pts

from money rss https://bit.ly/326So5V
via IFTTT

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരി എന്നിവ ഈടായി നല്‍കിയ വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികൾ എന്നിവ ഈടായി നൽകിയെടുത്ത വായപ്കൾക്ക് സർക്കാരിന്റെ എക്സ് ഗ്രേഷ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. അതേസയം, ക്രഡിറ്റ് കാർഡിന്മേലുള്ള തിരിച്ചടവിന് പലിശയിളവ് ലഭിക്കുകയുംചെയ്യും. ഇതുസംബന്ധിച്ചുള്ള എഫ്എക്യൂ(ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ്)സർക്കാർ പുറത്തിറക്കി. ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തവർ അപേക്ഷയോ മറ്റോ നൽകേണ്ടകാര്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകോടിക്കുതാഴെയുള്ള വായ്പകൾക്കെല്ലാം കൂടുതലായി ഈടാക്കുന്ന പലിശ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക. വായപ്കൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശയിന്മേൽ പലിശ ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം സുപ്രീം കോടതി ഇടപെട്ടാണ് തീർപ്പാക്കിയത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. Loans against FDs, bonds, shares out of Nirmala Sitharamans relief plan

from money rss https://bit.ly/35ICZtg
via IFTTT

സ്മാര്‍ട്ട്‌ഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ തമിഴ്‌നാട്ടില്‍ 5000കോടി നിക്ഷേപിക്കും

സ്മാർട്ട്ഫോണിന്റെ ഘടകഭാഗങ്ങൾ നിർമിക്കുന്ന പ്ലാന്റിനായി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിനായി തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ടാറ്റ ഇലക്ട്രോണിക്സിന് 500 ഏക്കർ ഭൂമി നൽകിയതായി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടുചെയ്തു.പദ്ധതിക്കായി ടാറ്റയുടെതന്നെ സ്ഥാപനമായ ടൈറ്റാൻ എഞ്ചിനിയറിങ് ആൻഡ് ഓട്ടോമേഷൻ ആയിരിക്കും വിദഗ്ധോപദേശം നൽകുക. ആപ്പിളിന്റെ ഐഫോൺ പ്ലാന്റിൽ നിർമിക്കുന്നതും പദ്ധതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആപ്പിൾ പ്രതിനിധികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇലക്ട്രോണിക് ഘടകഭാഗങ്ങൾ നിർമിക്കുന്ന കമ്പനിയാണ് സ്ഥാപിക്കുകയെന്നും ഏതെങ്കിലുമൊരു പ്രത്യേക സ്ഥാപനത്തിനുസേവനം നൽകുകയല്ല ലക്ഷ്യമെന്നും ടാറ്റയുടെ പ്രതിനിധി വ്യക്തമാക്കി. ആപ്പിളിനുവേണ്ടി ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ ഫോക്സ്കോണും വിസ്ട്രോണും പെഗാട്രോണും ധാരണയിലെത്തിയിട്ടുണ്ട്. എല്ലാകമ്പനികൾക്കുവേണ്ടിയുള്ള സ്മാർട്ട്ഫോൺ ഘടകഭാഗങ്ങളാകും ടാറ്റയുടെ പ്ലാന്റിൽ നിർമിക്കുക. സ്മാർട്ട്ഫോൺ നിർമാണവും പുതിയ പ്ലാന്റിൽ ലക്ഷ്യമിടുന്നുണ്ട്. Tata group to set up ₹5000 crore phone component making unit in TN

from money rss https://bit.ly/37V943E
via IFTTT