121

Powered By Blogger

Saturday 31 July 2021

പിന്നിടുന്നത് തളർച്ചയുടെ രണ്ടാംആഴ്ച: അനിശ്ചിതത്വം വരുംആഴ്ചയും തുടരുമോ?

തളർച്ചയുടെ പാതയിൽനിന്ന് വ്യതിചലിക്കാതെയുളള സൂചികകളുടെ നീക്കം രണ്ടാമത്തെ ആഴ്ചയുംതുടർന്നു. ആഗോള-ആഭ്യന്തരകാരണങ്ങൾ അതിന് വഴിമരുന്നിട്ടു. ബിഎസ്ഇ സെൻസെക്സിന് 388.96 പോയന്റും നിഫ്റ്റിക്ക് 93.05പോയന്റും പോയവാരത്തിൽ നഷ്ടമായി. യഥാക്രമം 52,586.84ലിലും 15,763ലുമായിരുന്നു ക്ലോസിങ്. അതേസമയം, ബിഎസ്ഇ സ്മോൾ ക്യാപ് 1.3ശതമാനം നേട്ടമുണ്ടാക്കി. മിഡ്ക്യാപ് സൂചികയാകട്ടെ 0.29ശതമാനവും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, സൺ ടിവി, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങിയവ മിഡ്ക്യാപ് സൂചികക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ പെട്രോളിയം, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ ബിഎസ്ഇ ലാർജ് ക്യാപ് സൂചികയിൽ നേട്ടമുണ്ടാക്കി. സെൻസെക്സിൽ, വിപണിമൂല്യത്തിൽ പ്രധാനമായും തകർച്ചനേരിട്ടത് റിലയൻസാണ്. ടിസിഎസ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവും ഇക്കാര്യത്തിൽ പുറകോട്ടുപോയില്ല. സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ വിപണിമൂല്യംകൂട്ടുകയുംചെയ്തു. സൂചികകൾ പരിശോധിച്ചാൽ, മെറ്റലാണ് കരുത്തുതെളിയിച്ചത്. 8ശതമാനത്തോളം നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ, ഐടി സൂചികകൾ രണ്ടുശതമാനത്തോളവും എനർജി, ഓട്ടോ സൂചികകൾ 1.5-3ശതമാനവും ഉയരംതാണ്ടി. പോയവാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 10,825.21 കോടി രൂപയുടെ ഓഹരികളാണ് കയ്യൊഴിഞ്ഞത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര സ്ഥാപനങ്ങൾ 8,206.92 കോടി രൂപ നിക്ഷേപിക്കുകയുംചെയ്തു. ജൂലായ് മാസത്തിൽ വിദേശികൾ ആകെ വിറ്റഴിഞ്ഞത് 23,193.39 കോടി രൂപയുടെ ഓഹരികളാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 18,393.92 കോടി രൂപ നിക്ഷേപം നടത്തുകയുംചെയ്തു. യുഎസ് ഡോളറിനെതിരെ കാര്യമായ നേട്ടമില്ലാത്ത ആഴ്ചയാണ് കടുന്നുപോയത്. ജൂലായ് 30ന് അവസാനിച്ച ആഴ്ചയിൽ 74.41 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.40 ആയിരുന്നു ജൂലായ് 23ലെ നിലവാരം. വരുംആഴ്ച അത്രതന്നെ ശുഭകരമല്ലാത്ത ആഗോള കാരണങ്ങളാകും വരുംആഴ്ച വിപണിയുടെ ഗതിനിയന്ത്രിക്കുക. ആവശ്യത്തിന് ഉത്പാദനക്ഷമത കൈവരിക്കാനാകാത്തതിനാൽ നിലനിൽക്കുന്ന വിലക്കയറ്റ ഭീഷണിയും. യൂറോപ്പിലെ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനവും യുദ്ധക്കളത്തിൽ മുൻനിരയിലുണ്ട്. രാജ്യങ്ങൾ 13 ലക്ഷംകോടി ഡോളറിന്റെ ഉത്തേജനപാക്കേജുകൾ പ്രഖ്യാപിച്ചത് ഡിമാൻഡ് പുനഃസ്ഥാപിക്കാൻ സഹായകരമാകും. കാറ്, വിനോദം, ഉപഭോക്തൃഉത്പന്നം, ഒടിടി തുടങ്ങിയ മേഖലകളിൽ ഉണർവ് പ്രകടമായിതുടങ്ങിയിട്ടുണ്ട്. വിലക്കയറ്റ ഭീഷണിയാകും അതിന്റെ ഉപോത്പന്നം. എങ്കിലും മികച്ച ഗുണനിലവാരമുള്ള കമ്പനികളിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് വിപണി നൽകുന്ന സൂചന. ആർബിഐയുടെ വായ്പാനയവും കമ്പനികളുടെ രണ്ടാംപാദഫലങ്ങളും രാജ്യത്തെ സൂചികകളുടെ ഗതിനിയന്ത്രിക്കും. ചൈനയിലെ റെഗുലേറ്ററി കടമ്പകളാകും ഏഷ്യൻ വിപണിയെ ഈയാഴ്ചയും മുൾമുനയിൽനിർത്തുക. വികസ്വര വിപണികളിൽനിന്ന് പിന്മാറുകയെന്ന വിദേശ നിക്ഷേപകരുടെ നയം തുടരാനാണ് സാധ്യത. അതേസമയം, ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ ഇടപെടൽ വിപണിക്ക് അനുകൂലവുമാണ്. കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ പണമൊഴുക്കിനുണ്ടാകുന്ന തടസ്സം വിപണിനേരിടുന്ന വലിയ വെല്ലുവിളിയാകും. വിദേശ നിക്ഷേപകർ പിൻവാങ്ങുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചെറുകിട നിക്ഷേപകരും വിപണിയിൽ ശക്തമായി ഇടപെടുന്നത് ആശ്വാകരമാണ്. അത് എത്രനാൾ തുടരുമോയെന്നാണ് കണ്ടറിയേണ്ടത്.

from money rss https://bit.ly/3ffsNye
via IFTTT

Friday 30 July 2021

277 രൂപയിൽനിന്ന് 800 രൂപയിലേക്ക്: ഈ ഓഹരി നിക്ഷേപകന് നൽകിയത് 192% ആദായം

കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ ഓഹരി വിപണി തകർന്നപ്പോൾ നഷ്ടംനേരിട്ട ഓഹരികളിൽ പലതും കുതിപ്പിന്റെ പാതയിലാണ്. തകർച്ചയിൽ നിക്ഷേപംനടത്തിയവർക്ക് മികച്ചനേട്ടമാണ് ഈ ഓഹരികൾ സമ്മാനിച്ചത്. ആ ഗണത്തിൽപ്പെടുന്ന ഒരു ഓഹരിയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ്. 2020 ജൂലായ് 27ന് 276.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരിയുടെ വില. ഒരുവർഷംപിന്നിടുമ്പോൾ 192 ശതമാനത്തിലേറെ ആദായമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 806.10 രൂപയിലെത്തിയ ഓഹരി വില ജൂലായ് 31ന് ക്ലോസ് ചെയ്തത് 748 രൂപ നിലവാരത്തിലാണ്. കമ്പനിയുടെ വിപണിമൂല്യം ഇതോടെ 5,400 കോടിയായി ഉയരുകയുംചെയ്തു. ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 14 ലക്ഷത്തിലേറെ രൂപയായി മൂല്യം ഉയരുമായിരുന്നു. 2021ലെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം 113ശതമാനം ഉയർന്ന് 873 കോടി രൂപയായി. 9.35കോടി രൂപയാണ് അറ്റാദായനേടിയത്. മുൻവർഷം ഇതേപാദത്തിൽ 410 കോടിയായിരുന്നു വരുമാനം. അറ്റനഷ്ടം 15.81 കോടി രുപൂയുമായിരുന്നു. നിക്ഷേപ സ്ഥാപനങ്ങൾക്ക് മൊത്തമായി കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 32.29ശതമാനമാണ്. വളരെ കുറഞ്ഞ ബാധ്യതകളുള്ള കമ്പനിയുടെ ഓഹരി വില ഉയർന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും ഈയിടെയാണ് കുതിപ്പുണ്ടായിട്ടുള്ളതെന്നകാര്യം ശ്രദ്ധിക്കുക. ഓഹരിമൂല്യമാകട്ടെ ഉയർന്ന നിലവാരത്തിലുമാണ്. ഓരോരുത്തരും സ്വന്തംഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3xdOaWD
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അനിശ്ചിതത്വംതുടരുന്നതിനാൽ വരുംദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകനാണ് സാധ്യത. സ്വർണവില ഉയരുമോ? വിലയിരുത്തൽ അറിയാം.

from money rss https://bit.ly/2VoZvpt
via IFTTT

സ്വർണവിലയിൽ അനിശ്ചിതത്വംതുടരുമോ: സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾ ?

യുഎസ് ഡോളർ വീണ്ടും കരുത്താർജ്ജിക്കാൻ തുടങ്ങിയത്, ഓഹരികളിലെ സ്ഥിരത, യുഎസ് ട്രഷറി ആദായത്തിലുണ്ടായ തിരിച്ചുവരവ്, കോവിഡ് വ്യാപനം എന്നീ ഘടകങ്ങളാണ് സ്വർണവിലയെ ഇപ്പോൾ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. യുഎസ് ഡോളറിൽ പെട്ടെന്നുണ്ടായ കുതിപ്പ് സ്വർണത്തിന്റെ ആകർഷണീയതക്ക് മങ്ങലേൽപിച്ചു. സ്വർണ വിലയുടെ സൂചികയായി കണക്കാക്കുന്നത് യുഎസ് ഡോളർ ആകയാൽ യുഎസ് കറൻസിയുടെ ചലനങ്ങളുമായാണ് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. ആറു പ്രധാന കറൻസികളുമായി താരത്യപ്പെടുത്തുന്ന യുഎസ് ഡോളറിന് ഈവർഷം നല്ലതുടക്കമായിരുന്നു. ആദ്യപാദത്തിൽ ഉണ്ടാക്കിയ 4 ശതമാനംനേട്ടം മെയ് അവസാനത്തോടെ കളഞ്ഞുകുളിച്ചു. എന്നാൽ ആറു മാസത്തെ താഴ്ചയിൽനിന്നു പെട്ടെന്നു നടത്തിയ വീണ്ടെടുപ്പിലൂടെ ഈയിടെ ഡോളർ കരുത്തു വീണ്ടെടുത്തു. ഡോളറിന്റെ കുതിപ്പ് സ്വാഭാവികമായും മറ്റുകറൻസികളെ ബാധിച്ചു. 5 മാസത്തെ ഉയർന്നനിലവാരത്തിൽനിന്ന യൂറോ മെയ്മാസത്തോടെ 4 ശതമാനം തിരുത്തൽനേരിട്ടു. ഇപ്പോൾ നാലുമാസത്തെ ഏറ്റവും താഴ്ന്നനിലയിലാണ്. ഡോളറിന്റെ കരുത്ത് ഇന്ത്യൻ രൂപയേയും ബാധിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരത്തിനുശേഷം ഡോളറിന് 72.31 രൂപ എന്നതിൽ നിന്ന് 75.02 രൂപ വരെയായി രൂപയുടെ മൂല്യം. ആഭ്യന്തര ഉൽപന്നങ്ങൾക്ക് ഇത് ഗുണകരമാകുകയുംചെയ്തു. യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധന പലിശ രഹിത ആസ്തിയായ സ്വർണത്തെ സ്വാധീനിച്ചു. പുതിയ കോവിഡ് വൈറസിന്റെ ആഗമനത്തെതുടർന്ന് സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് താഴ്ന്ന ഉദാര പലിശ നിരക്ക് തുടരുമെന്ന പ്രതീക്ഷയും ട്രഷറി യീൽഡിലെ കുതിപ്പിനു കാരണമായി. ഉത്തേജക പദ്ധതികൾ തുടരുന്നതിന് കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ സ്വർണത്തിന് ഗുണകരമാണ്. യുഎസ് കേന്ദ്ര ബാങ്ക് ബോണ്ട് വാങ്ങൽ പദ്ധതി കുറയ്ക്കുമെന്ന കിംവദന്തി പരന്നതോടെ സ്വർണം 6 ശതമാനം തിരുത്തലിനു വിധേയമായി. തൊഴിൽ സൃഷ്ടിക്കുന്നതിലുണ്ടായ കുറവ് യുഎസ് റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ധനനയം കടുപ്പിക്കുന്നതിനുള്ള സാധ്യതമങ്ങി. ചില വികസ്വരവിപണികളിൽ പ്രത്യക്ഷപ്പെട്ട കൂടുതൽശക്തിയുള്ള കോവിഡ് വൈറസിന്റെ സാന്നിധ്യം സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വർണത്തിന്റെ നിലനിൽപിന് പിന്തുണയേകി. സ്വർണത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യമായ ഇന്ത്യയിലെ കോവിഡ് സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണെങ്കിലും സ്വർണത്തിന്റെ വിപണി ക്രയവിക്രയം ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല. കോർപറേറ്റ് യീൽഡ് പ്രതീക്ഷ, ധനനയം, ആഗോള സാമ്പത്തിക വളർച്ച തുടങ്ങിയ സാമ്പത്തിക ചാലകങ്ങൾക്കനുസരിച്ചായിരിക്കും ഭാവിയിൽ സ്വർണ വിലയിൽ വ്യതിയാനങ്ങളുണ്ടാവുക. കൂടിയ ബോണ്ട് നേട്ടം അവസര ചിലവുകൾ വർധിപ്പിക്കുന്നതിനാൽ സ്വർണത്തെ സ്വാധീനിക്കും. യുഎസ് കേന്ദ്ര ബാങ്കിന്റെ നയനടപടികൾ യുഎസ് ഡോളറിനെ നേരിട്ടും സ്വാധീനിക്കും. യുഎസ് ഡോളർ ശക്തമാകുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവർക്ക് സ്വർണ വിലയിൽ വർധനവുണ്ടാക്കും. തിരിച്ചും ഇതുതന്നെയാണ് സംഭവിക്കുക. മികച്ച നിലയിൽ സാമ്പത്തിക വീണ്ടെടുപ്പുണ്ടാകുന്നതിനുള്ള സാധ്യതയ്ക്ക് പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് മങ്ങലേൽപ്പിച്ചേക്കും. ധനരംഗത്തും വിപണിയിലും ചാഞ്ചല്യം ഉണ്ടാകുമ്പോൾ സുരക്ഷിത ആസ്തി എന്നനിലയിൽ ഇതു സ്വർണത്തിനു ഗുണകരമാവും. ദീർഘകാല പോർട്ഫോളിയോ വൈവിധ്യ വൽക്കരണത്തിന് ഏറ്റവും അനുയോജ്യമെന്നനിലയിലും പരിഗണിക്കപ്പെടുന്ന മഞ്ഞലോഹം വിലകൾക്കു താങ്ങാവുകയും ചെയ്യും. സ്വർണത്തിന് ഇപ്പോൾ ലണ്ടൻ സ്പോട് വില ഔൺസിന് 1827 ഡോളറാണ്. വില 1645 ഡോളറിനു താഴെപ്പോകുന്നത് അശുഭ സൂചനയായി കാണേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)

from money rss https://bit.ly/3zRFVRS
via IFTTT

അതിവേഗ ഇന്റർനെറ്റ് : ബി.എസ്.എൻ.എലിന് ഒറ്റ മാസം കൊണ്ട് 11.29 ലക്ഷം കണക്ഷന്റെ വർധന

തൃശ്ശൂർ: വാർത്താവിനിമയ രംഗത്ത് ബി.എസ്.എൻ.എലിന് ഉണ്ടായിരുന്ന പ്രതാപം അതിവേഗ ഇന്റർനെറ്റ് വഴി തിരിച്ചുപിടിച്ചു. ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള കണക്ഷൻ നൽകുന്ന പദ്ധതിയായ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) ആണ് ഇതിന് തുണയായത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുപ്രകാരം ഒറ്റ മാസം കൊണ്ട് 11.29 ലക്ഷം കണക്ഷനുകളുടെ വർധനയാണ് ബി.എസ്.എൻ.എലിന്. കഴിഞ്ഞ മേയിലെ വർധനയാണിത്. ലാൻഡ്ലൈനിൽ പരമ്പരാഗതമായി നൽകിവന്നിരുന്ന ഫോൺ കണക്ഷനുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും ഗണ്യമായി കുറഞ്ഞുവന്നിരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഏപ്രിലിൽ 1.02 ലക്ഷം ലാൻഡ് ലൈനുകളാണ് രാജ്യത്താകെ ബി.എസ്.എൻ.എലിന് നഷ്ടപ്പെട്ടത്. മേയിലെ കണക്ക് പ്രകാരം കമ്പനിക്ക് രാജ്യത്ത് 76.75 ലക്ഷം കണക്ഷനുകളുണ്ട്. ഏപ്രിലിൽ ഇത് 65.46 ലക്ഷമായിരുന്നു. സ്വകാര്യ കമ്പനികളിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്കാണ് വർധന ഉണ്ടാക്കാനായത്. ജിയോയ്ക്ക് 1.77 ലക്ഷവും എയർടെല്ലിന് 4013-ഉം കണക്ഷനുകൾ ഏപ്രിൽ മാസത്തെക്കാൾ മേയിൽ വർധിച്ചു. രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന 10 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ബി.എസ്.എൻ.എലിന് സഹായകരമായത്. വർക്ക് ഫ്രം ഹോം, സ്കൂൾ/ കോളേജ് ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് വേണ്ടിയാണ് എഫ്.ടി.ടി.എച്ച്. കണക്ഷനുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എലിന്റെ ശക്തമായ കോർ നെറ്റ് വർക്കാണ് എഫ്.ടി.ടി.എച്ചിന്റെ നട്ടെല്ല്. ഡൗൺലോഡ് സ്പീഡും അപ്ലോഡ് സ്പീഡും ഒരേപോലെയായതാണ് ഇതിന്റെ മേൻമ. സാധാരണ ബ്രോഡ്ബാൻഡിൽ ഡൗൺലോഡിങ് സ്പീഡാണ് കൂടുതൽ. എന്നാൽ, ഓൺലൈൻ ക്ലാസുകൾക്കും വർക്ക് ഫ്രം ഹോമിനും അപ് ലോഡിങ് സ്പീഡും അവശ്യഘടകമാണ്.

from money rss https://bit.ly/3xixT2C
via IFTTT

നേട്ടമില്ലാതെ ക്ലോസ് ചെയ്തു: സൺഫാർമ 10ഉം ടെക് മഹീന്ദ്ര 7ഉം ശതമാനം നേട്ടമുണ്ടാക്കി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടംനിലനിർത്താനാവാതെ വ്യാപാര ആഴ്ചയുടെ അവസാനദിനം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 66.23 പോയന്റ് താഴ്ന്ന് 52,586.84ലിലും നിഫ്റ്റി 15.50 പോയന്റ് നഷ്ടത്തിൽ 15,763ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറെനേരം സൂചികകൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീടുണ്ടായ വില്പനസമ്മർദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്യൻ ഓഹരികളിലെ ഇടിവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. സൺ ഫാർമ, ടെക് മഹീന്ദ്ര, സിപ്ല, ശ്രീ സിമെന്റ്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. സെക്ടറുകളിൽ ഫാർമ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. 3.6ശതമാനം ഉയർന്നു. ഓട്ടോ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. മെറ്റൽ, ധനകാര്യ ഓഹരികൾ വില്പനസമ്മർദംനേരിട്ടു.

from money rss https://bit.ly/3le7OiL
via IFTTT

രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31വരെ നീട്ടി

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടത്തിയത്. കോവിഡിന്റെ മൂന്നാംതരംഗഭീഷണ നിലനിൽക്കുന്നതിനാലും പലരാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. pic.twitter.com/UOo8tqVoky — DGCA (@DGCAIndia) July 30, 2021

from money rss https://bit.ly/2WCRIVS
via IFTTT

Thursday 29 July 2021

സ്വർണവില പവന് 280 രൂപകൂടി 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില മൂന്നാമത്തെ ദിവസവും കൂടി. പവന്റെ വിലയിൽ 280 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. ഇതോടെ പവന്റെ വില 36,200 രൂപയായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,827.28 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് തൽക്കാലം ഉയർത്തേണ്ടെന്ന തീരുമാനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണംനേട്ടമാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 48,254 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3zNWLkA
via IFTTT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics

ഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദാമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. ഓഹരി ഒരുവർഷക്കാലയളവിൽ 38.9 ശതമാനവും മൂന്നുവർഷക്കാലയളവിൽ 13 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 13.76 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.

from money rss https://bit.ly/3zOTktV
via IFTTT

വിപണിയിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം: ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നേരിയനേട്ടത്തോടെ തുടക്കം. സെൻസെക്സ് 38 പോയന്റ് നേട്ടത്തിൽ 52,691ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ വില്പന സമ്മർദത്തിന് താൽക്കാലിക വിരമാമായെങ്കിലും ചൈനീസ് വിപണിയിൽ തകർച്ചതുടരുന്നത് മറ്റ് ഏഷ്യൻവിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, ബ്രിട്ടാനിയ, സൺ ഫാർമ, യുപിഎൽ, ഇന്ത്യൻ ഓയിൽ, മാരികോ, ബ്ലൂ ഡാർട്ട് തുടങ്ങി 100ലേറെ കമ്പനികളുടെ പ്രവർത്തനഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BXRWqE
via IFTTT

സെൻസെക്‌സ് 209 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മെറ്റൽ സൂചിക 5ശതമാനം ഉയർന്നു

മുംബൈ: മൂന്നുദിവസംനീണ്ട സമ്മർദത്തിൽനിന്ന് പുറത്തുകടന്ന് വിപണി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 209.36 പോയന്റ് നേട്ടത്തിൽ 52,653.07ലും നിഫ്റ്റി 69.10 പോയന്റ് ഉയർന്ന് 15,778.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലെ വില്പന സമ്മർദത്തിന് അറുതിവന്നതാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഐടിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ സൂചിക അഞ്ച് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4-0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ നേട്ടമുണ്ടായി. 74.28ലായിരുന്നു ക്ലോസിങ്. 74.22-74.33 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zTliox
via IFTTT

സിങ്കപ്പൂരിലെ ഗ്രേറ്റ് ലേണിങിനെ ബൈജൂസ് ഏറ്റെടുത്തു: ഇടപാട് 4,470 കോടിയുടെ

രാജ്യത്തെ പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റ് ലേണിങിനെ ഏറ്റെടുത്തു. 4,470 കോടി രൂപ(60 കോടി ഡോളർ)യുടേതാണ് ഇടപാട്. സ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസമേഖലയിൽ മാത്രമൊതുങ്ങാതെ ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖലയിലും ചുവടുറപ്പിക്കുന്നതിനാണ് ഏറ്റെടുക്കൽ. ബൈജൂസിനൊപ്പം സ്വതന്ത്രവിഭാഗമായിട്ടായിരിക്കും ഗ്രേറ്റ് ലേണിങിന്റെ പ്രവർത്തനം. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായി 2013ൽ ആരംഭിച്ചതാണ് ഗ്രേറ്റ് ലേണിങ്. 170 രാജ്യങ്ങളിലായി 15 ലക്ഷം ഉപഭോക്താക്കൾ ഗ്രേറ്റ് ലേണിങിനുണ്ട്. സിങ്കപൂർ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസമേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം. സ്റ്റാൻഫോഡ്, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്സസ് സർവകലാശാലയുടെ മകോംബ്സ് സ്കൂൾ ഓഫ് ബിസിനസ് തുടങ്ങിയവയുമായുള്ള സഹകരണവുമുണ്ട്. നിരവധി കോഴ്സുകൾക്കുള്ള പഠനസാമഗ്രികൾ നൽകിവരുന്നു. സ്ഥാപകനും സിഇഒയുമായ മോഹൻ ലഖരാജുവും സഹസ്ഥാപകനായ ആർ.എൽ ഹരികൃഷ്ണൻ നായർ, അർജുൻ നായർ എന്നിവരുമാകും ഗ്രേറ്റ് ലേണിങിന്റെ നേതൃത്വംവഹിക്കുക. ബൈജൂസിനാകട്ടെ നിലവിൽ 100 മില്യൺ രജിസ്റ്റർചെയ്ത ഉപഭോക്താക്കളും 6.5 മില്യൺ പെയ്ഡ് സബ്സ്ക്രിപ്ഷനുമാണുള്ളത്. നാലുമുതൽ 12വരെയുള്ള ക്ലാസുകൾക്കുള്ള പഠനസഹായികൾ നൽകിക്കൊണ്ട് 2015ലാണ് ബൈജൂസ് തുടങ്ങുന്നത്. യുഎസ് ആസ്ഥാപനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോമായ എപ്പിക്കിനെ ഈയിടെ ബൈജൂസ് ഏറ്റെടുത്തിരുന്നു. 3,730 കോടി രൂപയുടേതായിരുന്നു ഇടപാട്. ജനറൽ അറ്റ്ലാന്റിക്, സക്വേയ ക്യാപിറ്റൽ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, നാസ്പഴ്സ്, സിൽവർലേക്, ടൈഗർ ഗ്ലോബൽ തുടങ്ങിയ വൻകിട ആഗോള നിക്ഷേപകർ ഇതിനകം ബൈജൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3j4ixKh
via IFTTT

ജെ എം ഫിനാന്‍ഷ്യലിന് 117.01 ശതമാനം ലാഭവര്‍ധന

കൊച്ചി:ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങളിൽ ജെഎം ഫിനാൻഷ്യൽ വൻ വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് മൊത്തം ലാഭത്തിൽ 117.01 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്. പാദവാർഷിക ഫലങ്ങളിൽ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളർച്ചയാണിത്. മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് കണക്കുകൾക്ക് അംഗീകാരം നൽകിയത്. 2021 ജൂൺ 30 ന് അവസാനിച്ച ആദ്യപാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 992.55 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 691.11 കോടി രൂപയായിരുന്നു. വളർച്ച 43.62 ശതമാനം. ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനു മുമ്പുള്ള ലാഭം 360.40 കോടി രൂപയും മുൻവർഷം ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനുമുമ്പുള്ള ലാഭം 184.17 കോടി രൂപയുമായിരുന്നു. 95.69 ശതമാനം ലാഭ വർധനയാണു രേഖപ്പെടുത്തിയത്. നോൺ കൺട്രോളിംഗ് പലിശയ്ക്കു മുമ്പും നികുതിക്കു ശേഷവുമുള്ള മൊത്തം ലാഭം 274.78 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 139.61 കോടി രൂപയായിരുന്നു. വളർച്ച 96.82 ശതമാനം. 2021 ജൂൺ 30 നവസാനിച്ച ആദ്യ പാദത്തിൽ നികുതിയും നോൺ കണ്ടട്രോളിംഗ് പലിശയും പങ്കാളിയുടെ വിഹിതവും കഴിച്ചുള്ള മൊത്തം ലാഭം 203.14 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 93.61 ശതമാനമായിരുന്നു. ലാഭ വളർച്ച 117.01 ശതമാനം.

from money rss https://bit.ly/3l5XIR1
via IFTTT

Wednesday 28 July 2021

ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 90 ദിവത്തിനകം പണംലഭിക്കും

ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെനൽകുക. ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്രനിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. 98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഇത് യഥാക്രമം 80ശതമാനവും 20-30ശതമാനവുമാണ്. ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകർക്ക് പണംതിരികെനൽകുമെന്നും ധനമന്ത്രി പറഞ്ഞു. മൊറട്ടോറിയം നടപ്പായാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് കോർപറേഷന് കൈമാറും. അപേക്ഷകൾ തത്സമയം പരിഗണിച്ച് 90ദിവസത്തിനകം പണംതിരികെ നൽകും. 2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ചതുകപ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്. ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12ശതമാനംതുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ പ്രീമിയം ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്.

from money rss https://bit.ly/3iaGxff
via IFTTT

സെൻസെക്‌സിൽ 224 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തളർച്ചക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 224 പോയന്റ് ഉയർന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വ്യാപകമായി മൂന്നുദിവസംനീണ്ട വിൽപന സമ്മർദത്തെ അതിജീവിച്ചാണ് വിപണി നേട്ടംവീണ്ടെടുത്തത്. എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഇൻസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എൻടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ടിവിഎസ് മോട്ടോഴ്സ്, ഫ്യൂച്ചർ റീട്ടെയിൽ, ലോറസ് ലാബ്സ്, പിവിആർ, റെയ്മണ്ട്, യൂണിയൻ ബാങ്ക് തുടങ്ങി 90 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3f2V4b5
via IFTTT

സെൻസെക്‌സ് 135 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: എയർടെൽ 5%നേട്ടമുണ്ടാക്കി

മുംബൈ: ഒരുപരിധിവരെ നഷ്ടംകുറക്കാനായെങ്കിലും നേട്ടത്തിലേക്ക് തിരിച്ചെത്തനാകാതെ വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 15,700 നിലവാരത്തിൽ ക്ലോസ്ചെയ്തു. വ്യാപാരത്തിനിടെ, തകർച്ചയിൽനിന്ന് 640 പോയന്റോളം തിരിച്ചുപിടിച്ച് 135.05 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയന്റ് താഴ്ന്ന് 15,709.40ലുമെത്തി. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ്, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി മെറ്റൽ, ഐടി സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, ബാങ്ക്, എനർജി, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും നേട്ടമുണ്ടാക്കാനായില്ല. രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.37 നിരവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3zIJl9l
via IFTTT

വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ജൂലായ് 31നുശേഷം ഓഹരി ഇടപാട് നടത്താനാവില്ല

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ്അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഈവിവരങ്ങൾ ഉടനെ പുതുക്കിനൽകണം. അല്ലെങ്കിൽ ജൂലായ് 31നുശേഷം ഓഹരി വ്യാപാരം നടത്താനാവില്ല. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, വിലാസം, പാൻ, വരുമാനം എന്നിവയാണ് നൽകേണ്ടത്. വിവരങ്ങൾ പുതുക്കാൻ ഓൺലൈനിൽ സംവിധാനമുണ്ട്. ഇതുസംബന്ധിച്ച് ഓഹരി ബ്രോക്കിങ് ഹൗസുകളും ഡെപ്പോസിറ്ററികളും അക്കൗണ്ട് ഉടമകൾക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. വരുമാനവും പ്രത്യേകം അപ്ഡേറ്റ്ചെയ്യണം. ഇതിനായി അഞ്ച് സ്ലാബുകളാണ് നൽകിയിട്ടുള്ളത്. ഒരു ലക്ഷത്തിന് താഴെ ഒരു ലക്ഷംമുതൽ അഞ്ചുലക്ഷംവരെ അഞ്ചുലക്ഷം മുതൽ 10ലക്ഷംവരെ 10 ലക്ഷം മുതൽ 25 ലക്ഷംവരെ 25 ലക്ഷത്തിന് മുകളിൽ. ഇവയിലേതെങ്കിലുമൊന്നാണ് തിരഞ്ഞെടുക്കേണ്ടത്.

from money rss https://bit.ly/3BHEnLU
via IFTTT

കേന്ദ്ര സർക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ നേടാം

അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായംനൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിച്ച് 15 ലക്ഷംരൂപ പ്രതിഫലംനേടാം. പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക.രണ്ടാംസ്ഥാനംനേടുന്നവർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും. പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രസ്ട്രക്ചർ പൈപ്പ്ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂർത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

from money rss https://bit.ly/3zJjsX7
via IFTTT

പാഠം 135: വിപണി തകർന്നാലും കുതിച്ചാലും നേട്ടം നിക്ഷേപകന് | Real-life example

2020 ഏപ്രിലിൽ കോവിഡ് ലോകമാകെ വ്യാപിച്ചതിനെതുടർന്ന് ജോലിനഷ്ടപ്പെട്ടാണ് അബുദാബിയിൽനിന്ന് ജോയി നാട്ടിലെത്തിയത്. ഗൾഫിൽ കഷ്ടപ്പെട്ട് അധ്വാനിച്ചതിന്റെ ബാക്കിയായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് 10 ലക്ഷം രൂപമാത്രമായിരുന്നു. ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിവില്ലെങ്കിലും പലിശ അടിക്കടി കുറയുന്നസാഹചര്യത്തിൽ മറ്റ്മാർഗങ്ങൾ തേടുന്നതിനിടെയാണ് നിക്ഷേപ പാഠങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓഹരിയിൽ എന്തുകൊണ്ട് പണംനഷ്ടപ്പെടുന്നു എന്ന് വിശദമാക്കിയ പാഠം 69ൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. റിസ്കെടുത്താണെങ്കിലും ഓഹരിയിൽ ഒരുപരീക്ഷണത്തിന് അദ്ദഹം തയ്യാറായത് അങ്ങനെയാണ്. ഓഹരിയെക്കുറിച്ച് എബിസിഡി അറിയാത്തപാവറട്ടിക്കാരൻ ജോയി ആ പാഠത്തെ അന്ധമായി അനുകരിച്ചുവെന്നുതന്നെ പറയാം. നേരത്തെ എടുത്തുവെച്ചിരുന്ന ഓഹരി നിക്ഷേപ അക്കൗണ്ട് സജീവമാക്കുകയാണ് അടുത്തതായി ചെയ്തത്. പാഠത്തിൽ നൽകിയുന്ന നാല് ഓഹരികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കകുയംചെയ്തു. പിന്നെ സംഭവിച്ചത് വർഷംഒന്ന്പിന്നിട്ടശേഷമാണ് അദ്ദേഹത്തിന്റെ ഇ-മെയിൽ ലഭിച്ചത്. ജോലി നഷ്ടപ്പെട്ടതിന്റെ വിഷാദമൊന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നില്ല. കാരണം നിക്ഷേപിച്ച 6.08 ലക്ഷം രൂപയുടെ മൊത്തം മൂല്യം 10 ലക്ഷമായിരിക്കുന്നു. പലപ്പോഴായി 13,000ത്തോളം രൂപ ലാഭവിഹിതമായി ലഭിക്കുകയുംചെയ്തു. ഒരുവർഷത്തിനിടെ നിക്ഷേപത്തിൽനിന്ന് ലഭിച്ചത് നാലുലക്ഷത്തിലേറെ. 52ശതമാനത്തിലേറെ ആദായം. ബാങ്കിലിട്ടാൽ ലഭിക്കുമായിരുന്ന ആറുശതമാനത്തിൽനിന്നാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.അതായത് ബാങ്ക് നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ഈകാലയളവിൽ ലഭിക്കുമായിരുന്നത് 46,000 രൂപയാണ്. ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുമായിരുന്ന പലിശ. ഇനി എന്തുചെയ്യണം? ഇത്രയുംനേട്ടംലഭിച്ച സാഹചര്യത്തിൽ എന്തുനിലപാട് സ്വീകരിക്കണമെന്നുകൂടി അറിയാനാണ് അദ്ദേഹം മെയിലയച്ചത്. മികച്ച ലാഭത്തിലായതിനാൽ നിക്ഷേപംമുഴുവൻ പിൻവലിക്കണോ? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇനിയും കാത്തിരുന്നാൽ കൂടുതൽനേട്ടം സ്വന്തമാക്കാൻ കഴിയുമോ? ആശയക്കുഴപ്പത്തിലാണ് ജോയി. ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്ത് സമ്പാദിച്ച 10 ലക്ഷം രൂപയിൽനിന്ന് റിസ്കെടുത്താണ് ആരും നിക്ഷേപത്തിനിറങ്ങാത്തകാലത്ത്, ആറുലക്ഷത്തിലധികം രൂപ ഓഹരിയിൽ നിക്ഷേപിക്കുകയെന്ന കടുംകൈ ചെയ്തത്! കോവിഡ് വ്യാപനത്തിനിടയിൽ താഴെപ്പോയ ഓഹരികൾ എപ്പോൾ തിരിച്ചുവരവുനടത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സമയം. അനിശ്ചിതത്വത്തിൽനിന്ന് നേട്ടം അനിശ്ചിതത്വത്തിന്റെകാലത്ത് നേട്ടമുണ്ടാക്കാനുള്ള മികച്ച സാധ്യതയാണ് അറിഞ്ഞോ അറിയാതെയോ ജോയി പ്രയോജനപ്പെടുത്തിയത്. വിപണി ഉയരുമ്പോഴും താഴുമ്പോഴും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഈ രണ്ടുപാഠങ്ങളിൽനിന്നായി വ്യക്തമായല്ലോ. നേട്ടത്തിന്റെ ചരിത്രം (പാഠം 69-ൽ പ്രസിദ്ധീകരിച്ച പട്ടിക) Company Buying Cost (Per Share) Last Price Total Cost Cost per share Current Value Shares* Total Return(Rs)** Return %pa Asian Paints​ 320.05 1680.85 32,005 32.01 16,80,850 1000 Shares 17,26,145 31.9 HDFC Bank 520.35 895.35 52,035 52.04 8,95,350 1,000 Shares 8,88,790 21.6 HUL​ 143.40 2,346.45 14,340 143.40 2,34,645 100 Shares 2,37,805 22.5 TCS 1335.45 1,759.25 1,33,545 166.93 14,07,400 800 Shares 14,91,755 19.2 Total Stocks 2,31,925 42,18,245 43,44,495 22.9 2020 ഏപ്രിൽ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടർന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉൾപ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബർ 31. ഇനി ചെയ്യേണ്ടത് നിക്ഷേപത്തിൽനിന്ന് 50ശതമാനത്തിലേറെ ആദായം ലഭിച്ചതിനാലും സമീപഭാവിയിൽ പണംആവശ്യമുള്ളതിനാലും നിക്ഷേപിച്ചതുക ഉടനെതന്നെ പിൻവലിക്കാൻ നിർദേശം നൽകി. ബാക്കിയുള്ളത് ഘട്ടംഘട്ടമായും. വിപണിയുടെ സാധ്യതകൾ കുറച്ചൊക്കെ മനസിലാക്കിയസ്ഥിതിക്ക്, വരുമാനം ലഭിച്ചുതുടങ്ങുന്നമുറക്ക് അല്പാൽപമായി വീണ്ടും നിക്ഷേപം തുടങ്ങാമെന്ന് ആശ്വസിപ്പിക്കുകയുംചെയ്തു. വിജയരേഖ ജോയിക്ക് മികച്ചനേട്ടംലഭിക്കാൻ സഹായിച്ചഘടകങ്ങൾ ഇവയാണ്. തിരഞ്ഞെടുത്തത് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ കുറഞ്ഞ മൂല്യത്തിലെ നിക്ഷേപം. ദീർഘകാലം കാത്തിരിക്കാനുള്ള തീരുമാനം. പാഠം 69ലേക്കുവരാം ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ വ്യക്തിയുടെ പ്രതികരണം വിശദീകരിച്ചുകൊണ്ടായിരുന്നു പാഠം 69 തുടങ്ങിയത്. വിപണികൂപ്പുകുത്തി നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലെ മിക്കവാറും ഓഹരികൾ നഷ്ടത്തിലായസമയം. കോവിഡ് പ്രതിസന്ധിയിലും മികച്ചനേട്ടമുണ്ടാക്കാൻ ദീർഘകാലത്തെ നിക്ഷേപത്തിന് കഴിയുമെന്ന് തെളിയിക്കുയായിരുന്നു ആ പാഠത്തിന്റെ ലക്ഷ്യം. മറിച്ചൊരു സാഹചര്യമാണ് ഇപ്പോൾ വിപണിയിലുള്ളത്. സെൻസെക്സ് 53,000 പിന്നിട്ടിരിക്കുന്നു. മൂല്യം ഉയർന്നുനിൽക്കുന്നതിനാൽ ഇടക്കിടെ സൂചികകളിൽ ചാഞ്ചാട്ടമുണ്ടെങ്കിലും കാര്യമായ തിരുത്തൽ പ്രകടമായിട്ടില്ല. സമ്പദ്ഘടനകൾ കോവിഡിൽ ഉലയുമ്പോൾ വിപണിലേക്കുളള പണമൊഴുക്ക് തുടരുന്നതാണ് ഇതിന്കാരണം. ഏത് സമയത്തും വിപണി തിരുത്തലിന് വിധേയമാകുനുള്ള സാധ്യതയുംതള്ളിക്കളയാനാവില്ല. അതിന് അനുകൂലമായി നിരവധിഘടകങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ജോയിയുടെ നിക്ഷേപം Company Buying Cost (Per Share) Last Price Total Cost Current Value Total Return(Rs)** Return %pa Asian Paints​ 1500.05 3028.65 1,50,005 3,02,865 1,54,795 82.1 HDFC Bank 857.10 1439.75 85,710 1,43,975 58915 55.5 HUL​ 1990.85 2432.40 1,99,085 2,34,240 40,605 17.2 TCS 1737.65 3182.95 1,73,765 3,18,295 1,49,630 64.1 Total Stocks 6,08,565 9,99,375 4,03,945 52.8 Investment Date: Asian paints, HDFC Bank, HUL-20 May,2020.TCS-21 April, 2020 ജോയിക്ക് പ്രചോദനമായത് വിപണിതാഴ്ന്നുനിൽക്കുന്നതിനാൽ ഭാവിയിൽ മുന്നേറ്റമുണ്ടാകുമെന്ന ഉറപ്പിലായിരുന്നു ജോയി. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക-എന്ന തന്ത്രം പിന്തുടരാൻതന്നെ തീരുമാനിക്കുകയായിരുന്നു. ബാക്കിയുണ്ടായിരുന്നു 2.75 ലക്ഷം രൂപ അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയുംചെയ്തു. റിസ്കിനാണ് റിവാഡ് റിസ്ക് മുന്നിൽകണ്ട് നിക്ഷേപംനടത്തിയതിനാൽ, വീണ്ടുമൊരു തകർച്ചയുണ്ടായാലും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവരില്ല. മികച്ച ഓഹരികളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉറച്ചബോധ്യമാണ് അതിന് കാരണം. feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ നിക്ഷേിച്ചാൽ പണംനഷ്ടമാകുമെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. പെട്ടെന്ന് പണമുണ്ടാക്കണമെന്നാഗ്രഹിച്ച് വിപണിയിലെത്തുന്നവരിൽ പലരും ബാങ്കിൽ നിക്ഷേപിച്ച് ക്ഷമയോടെ കാകാത്തിരിക്കാൻ മടിക്കാത്തവരാണ്. ജോയിയുടേത് ലൈവ് എക്സപീരിയൻസാണ്. നേട്ടമുണ്ടാക്കിയ നിരവധി ജോയിമാർ ഇവിടെയുണ്ട്. ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ സമയംചെലവഴിക്കുക. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപംനടത്തുക-സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിച്ച് അതിന് യോജിച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപിച്ചും സമ്പത്തുണ്ടാക്കാൻ അവസരമുണ്ട്. ഒരുകാര്യം മനസിലാക്കുക. 1990ൽ 2 കോടി രൂപയ്ക്ക് വാങ്ങാൻ കഴിയുമായിരുന്ന ഇൻഫോസിസിന്റെ നിലവിലെ മൂല്യം 6.5 ലക്ഷംകോടിയാണ്. ദീർഘകാല ലക്ഷ്യത്തോടെ ഓഹരിയിൽ നിക്ഷേപിച്ചാൽ അതിശയിപ്പിക്കുന്നനേട്ടമുണ്ടാക്കാമെന്നതിന് ഉദാഹരണമാണ് ഇൻഫോസിസിന്റേത്.

from money rss https://bit.ly/3iTXtWK
via IFTTT

Tuesday 27 July 2021

സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4480 രൂപയിലെത്തി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കെ ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയതോതിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/3j1qboK
via IFTTT

സെൻസെക്‌സിൽ 209 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 15,700ന് താഴെയെത്തി. സെൻസെക്സ് 209 പോയന്റ് നഷ്ടത്തിൽ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. രാജ്യത്തെ വളർച്ചാനിരക്ക് 12.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. അൾട്രടെക് സിമെന്റ്, എൻടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, നെസ് ലെ, ബിർളസോഫ്റ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈൽ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jbLvIf
via IFTTT

വാക്‌സിനെടുത്തവര്‍ക്ക് കുറഞ്ഞ പലിശയില്‍ ഗോള്‍ഡ് ലോണുമായി ഇന്‍ഡല്‍ മണി

കൊച്ചി: കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് വാക്സിൻ എടുത്തവർക്ക് സ്വർണപ്പണയ വായ്പയിൽ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇൻഡൽ മണി. ഇതിനായി ഇൻഡൽ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്സ് എഗെയ്ൻസ്റ്റ് കോവിഡ്) എന്ന പുതിയ സ്കീം അവതരിപ്പിച്ചു. 11.5 ശതാനം പലിശ നിരക്കിൽ ഈ സ്കീമിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. റിസർവ് ബാങ്ക് അനുവദിക്കുന്ന ഫുൾ ലോൺ ടു വാല്യുവിൽ പ്രോസസിംഗ് ചാർജുകളൊന്നുമില്ലാതെയാണ് ഒരു വർഷത്തേക്ക് പുതിയ സ്കീമിൽ ഗോൾഡ് ലോൺ ലഭ്യമാക്കുക. ഇൻഡൽ മണിയുടെ രാജ്യമെമ്പാടുമുള്ള ശാഖകളിൽ പുതിയ സ്കീം ലഭ്യമാണ്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് ഇൻഡൽ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഉമേഷ് മോഹനൻ അറിയിച്ചു. പരമാവധിയാളുകൾ വാക്സിൻ എടുക്കുക എന്നതാണ് കോവിഡ് മഹാമാരിക്കെതിരായ യുദ്ധം ജയിക്കുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. മഹാമാരിയുടെ പ്രത്യാഘാതത്തിൽ ജീവിതം പ്രതിസന്ധിയിലായവർക്ക് കൈത്താങ്ങാകുക എന്നതും ഇതുപോലെ തന്നെ പ്രധാനമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് പുതിയ സ്കീമിലൂടെ ഇൻഡൽ മണി നിറവേറ്റുന്നതെന്ന് ഉമേഷ് മോഹനൻ പറഞ്ഞു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആയിരം കോടി ടേണോവറും 200ൽ പരം കോടി മൂലധനവുമുള്ള ഇന്റൽ കോർപറേഷന്റെ മുൻനിര കമ്പനിയാണ് ഇൻഡൽ മണി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോർപറേറ്റ് ഓഫീസ് കൊച്ചിയിലാണ്. ധനകാര്യ സേവനങ്ങൾക്കു പുറമെ ഓട്ടോമൊബീൽ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്്മെന്റ്, മീഡിയ, കമ്യൂണിക്കേഷൻ, എന്റർടൈൻമെന്റ് മേഖലകളിലും ഇൻഡൽ കോർപറേഷൻ പ്രവർത്തിച്ചു വരുന്നു.

from money rss https://bit.ly/2TE9BT9
via IFTTT

നിഫ്റ്റി 15,750ന് താഴെ ക്ലോസ്‌ചെയ്തു: റെഡ്ഡീസ് ലാബ് 10%താഴെപ്പോയി

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ രണ്ടാംദിവസവും സൂചികൾ നഷ്ടത്തിലായി. ഏഷ്യൻ സൂചികകളിലെ തളർച്ചയാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്. നിഫ്റ്റി 15,750ന് താഴെയെത്തി. സെൻസെക്സ് 273.51 പോയന്റ് നഷ്ടത്തിൽ 52,678.76ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 15,746.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ടെക് ഓഹരികൾ തകർച്ചനേരിട്ടതും ഉടനെ വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനവുമാണ് ഉച്ചക്കുശേഷമുള്ള വ്യാപാരത്തെ സ്വാധീനിച്ചത്. പ്രതീക്ഷിച്ചതിലും മോശം പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഡോ.റെഡ്ഡീസ് ലാബ് 10ശതമാനത്തോളം തകർന്നു. സിപ്ല, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. ഹിൻഡാൽകോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഫാർമ നാലുശതമാനത്തോളം താഴ്ന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓഹരി വിപണി സമ്മർദംനേരിട്ടതോടെ രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 74.46 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.35-74.54 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zFVbRL
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ: അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും.അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും.

from money rss https://bit.ly/3zEfz5z
via IFTTT

ആഗോളതലത്തിൽ വിപണിലുണ്ടാകുന്ന ഗതിമാറ്റം നിർണായകം

ഡെൽറ്റാ വകഭേദം സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണി. വികസിത രാജ്യങ്ങളിലെ വാക്സിനേഷന്റെ വിജയത്തെതുടർന്ന് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ഡെൽറ്റ വൈറസ് ഉയർത്തിയേക്കാവുന്ന ഭീഷണി കുറയുകയാണ്. സാമ്പത്തിക വളർച്ചയിലെ വേഗക്കുറവും വിദേശ നിക്ഷേപകരുടെ വിൽപനയുംമറ്റും ഇതര ഏഷ്യൻ രാജ്യങ്ങളിൽ വിപണിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്ക് യോഗങ്ങൾ, ഈയാഴ്ച നടക്കുന്ന ബാഹ്യ വാണിജ്യ വായ്പകൾ (ഇസിബി)സംബന്ധിച്ച യോഗം, അടുത്താഴ്ചത്തെ ഫെഡറൽ ഓപ്പൺമാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം എന്നിവയും എക്കാലത്തേയും വലിയ വിലക്കയറ്റം കാരണം ഉദാരധനനയത്തിലുണ്ടാകാവുന്ന മാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ആപൽ സൂചനയാണ് നൽകുന്നത്. പോയവാരത്തിൽ ആദ്യവിൽപനകൾക്കുശേഷം ആഗോള വിപണികൾ ഉറച്ച റിപ്പോർട്ടുകളെത്തുടർന്ന് ലാഭത്തിൽ പിടിച്ചുനിന്നു. വ്യാഴാഴ്ചനടന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ നയപ്രഖ്യാപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിലവർധനയ്ക്കനുസരിച്ച് പണപ്പെരുപ്പ മാർഗരേഖ തയാറാക്കുകയും ചെയ്തു. വിലക്കയറ്റ സമ്മർദ്ദമുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്ക് വരാനിരിക്കുന്ന യോഗത്തിലും ഉദാര നിലപാട് തുടരാൻ തീരുമാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. നയമാറ്റത്തെ ഭയപ്പെടാതിരിക്കാൻ വിപണിയെ അത് സഹായിച്ചു. ഇന്ത്യയിൽ, കോവിഡ് രണ്ടാം തരംഗത്തിന്റെ സ്വാധീനത്തെ തുടർന്ന് ആദ്യപാദങ്ങളിൽ ആസ്തി നിലവാരത്തിലും വളർച്ചയിലുമുണ്ടായ കുറവുകാരണം ബാങ്കുകളും വാഹനമേഖലയും താഴ്ചയുടെ പ്രവണത പ്രകടിപ്പിച്ചു. പിന്നീടിങ്ങോട്ട് പാശ്ചാത്യ വിപണി വീണ്ടെടുപ്പിനു നടത്തിയശ്രമം ഇന്ത്യൻ വിപണിക്കു ഗുണകരമായി. വിദേശ നിക്ഷേപകർ പ്രധാന വിൽപനക്കാരായി തുടരുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചില്ലറ വിൽപന രംഗത്തെ നിക്ഷേപകരും വിപണിയെ തുണച്ചു. ഉയർന്ന തോതിലുള്ള എഫ് ആന്റ് ഒ പ്രവർത്തനങ്ങൾ ഗതിവേഗം കൂട്ടാൻ വിപണിയെ സഹായിച്ചു. Key EM performance Country 3months return 6months return Year to Date India 9.3% 4.3% 11.8% China 6.4% -5.1% 3.7% Brazil 4.4% 5.9% 5.4% Korea 0.4% 4.0% 12.5% Taiwan -0.2% 7.3% 19.3% Honk Kong -6.4% -11.0% 0.1% Dated 20th July 2021 ഇന്ത്യയിൽ ഈവർഷം ഏപ്രിൽ മുതൽ വിദേശ നിക്ഷേപകർ വിൽപനയിലാണ്. കഴിഞ്ഞ നാലുമാസത്തിനിടയിൽ 30,000 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. വികസ്വര വിപണികളിൽ സാന്നിധ്യം കുറയ്ക്കുക എന്ന വിദേശ നിക്ഷേപകരുടെ നയത്തിന്റെ ഭാഗമായിക്കൂടിയാണിത്. എന്നാൽ കുറഞ്ഞ വിൽപന ശതമാനവും കൂടിയതോതിലുള്ള ആഭ്യന്തര വരവുമുള്ള ഇന്ത്യൻ വിപണിയെ ഇതുകാര്യമായി ബാധിക്കുന്നില്ല. ഏഷ്യയിലെ മികച്ച പ്രകടനംനടക്കുന്ന വിപണികളായ തായ്വാൻ, കൊറിയ എന്നിവിടങ്ങളിൽ ഏകീകരണം തുടങ്ങിക്കഴിഞ്ഞു എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്. കൂടിയതോതിൽ ആഭ്യന്തരവരവും, മികച്ച ഒന്നാം പാദ ഫലങ്ങളും, ആകർഷകമായ ഐപിഒ ഓഫറുകളും കാരണം സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്കും ഈ ദൗർബ്ബല്യം പകർന്നേക്കാം. കോവിഡ് ഡെൽറ്റാ വകഭേദത്തേക്കാൾ, കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ വിപണിയിൽ ഉണ്ടാകാവുന്ന പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും വലിയ ഭീഷണി. അടുത്താഴ്ച നടക്കാനിരിക്കുന്ന എഫ്ഒഎംസി യോഗത്തിനായി ആഗോള വിപണി കാത്തിരിക്കയാണ്. ഇസിബിയെപ്പോലെ എഫ്ഒഎംസിയും ഉദാരനയം നിലനിർത്താനാണ് സാധ്യത. ബോണ്ട് വാങ്ങൽപരിപാടിയിൽ എത്രമാത്രം കുറവുണ്ടാകും എന്നതിനെക്കുറിച്ച് ധാരണലഭിക്കാൻ യോഗത്തിലെ നിർദ്ദേശങ്ങൾ വഴിതെളിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BFdkRz
via IFTTT

Monday 26 July 2021

പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പൊതുഇടംവരുന്നു. ഫണ്ടുകളുടെ ഇടപാടുകൾക്ക് നേതൃത്വംവഹിക്കുന്ന രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരായ കാംസ്, കെഫിൻടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്ഫോം തയ്യാറാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)നിർദേശം നൽകി. നിലവിലുള്ള നിക്ഷേപകർക്കും പുതിയതായി എത്തുന്നവർക്കും പ്രയോജനപ്പെടുന്നതാകും പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാവുന്ന പ്ലാറ്റ്ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. 17 ഇനത്തിലുള്ള സാമ്പത്തികേതര ഇടപാടുകൾ ഒരുക്കിക്കഴിഞ്ഞശേഷമാകും നിക്ഷേപം ഉൾപ്പടെയുള്ള ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം സജ്ജമാക്കുക. എളുപ്പത്തിൽ കൈകാര്യംചെയ്യാം ഓരോ ഫണ്ടിലും നിക്ഷേപിക്കാൻ ഫണ്ടുകമ്പനികളെയോ ട്രാൻസ്ഫർ ഏജന്റുമാരെയോ സമീപിക്കാതെതന്നെ എല്ലാ ഫണ്ടുകളുടെ ഇടപാടുകളും ഒറ്റ പ്ലാറ്റ്ഫോംവഴി നടത്താനാകുമെന്നതാണ് പ്രത്യേകത. അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾക്കായി മെയിൽ ബാക്ക് സേവനംവഴി നിക്ഷേപകർ ആർടിഎകളെയാണ് സമീപിക്കുന്നത്. ഒരൊറ്റവേദി നിലവിൽവരുമ്പോൾ പലരെയും സമീപിക്കേണ്ട ആവശ്യമില്ലാതാകും. വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽമാറ്റംവരുത്താനും പുതിയ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും. അതായത്, കാംസ്, കെഫിൻടെക് എന്നിവർ സേവനം നൽകുന്ന ഫണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം മാറ്റങ്ങൾക്ക് വേറെ അപേക്ഷകൾ നൽകണം. ഇനി അതിന്റെ ആവശ്യമില്ലെന്ന് ചുരുക്കം. സമയവും ചെലവും ലാഭിക്കാൻ ഇതിലൂടെ നിക്ഷേപകർക്ക് കഴിയും. കൂടുതൽ സേവനങ്ങൾ മൂലധനനേട്ട സ്റ്റേറ്റുമെന്റ്, ഹോൾഡിങ് സ്റ്റേറ്റ്മെന്റ്, ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റുമെന്റ് തുടങ്ങിയവ പൊതുഡിജിറ്റൽ വേദിയിൽനിന്ന് തത്സമയം ലഭ്യമാകും. സേവനങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങളും ലഭിക്കും. ധനകാര്യ സേവനങ്ങൾകൂടി ഒരുക്കിയാൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും മറ്റ് ഫണ്ടുകളിലേക്ക് മാറാനും സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് മാത്രമാകും സേവനം ലഭിക്കുക. പിന്നീട് മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും ഏജന്റുമാർക്കുംകൂടി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം. ഡിസംബർ അവസാനത്തോടെ എല്ലാസേവനങ്ങളും ലഭ്യമാക്കാനാണ് സെബിയുടെ നിർദേശം. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർക്കും നിക്ഷേപം തുടങ്ങാനിരിക്കുന്നവർക്കും വൻസാധ്യതകളാണ് പൊതുവേദി നൽകുന്നത്.

from money rss https://bit.ly/2UVJYh3
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ താഴ്ന്ന് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് നേരിയതോതിൽ കുറഞ്ഞ് 47,450 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ വിലയിൽ വ്യത്യാസമില്ലാതിരുന്നതാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ.

from money rss https://bit.ly/3zDbEWP
via IFTTT

വീണ്ടും 53,000 കടന്നു: സെൻസെക്‌സിൽ 153 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 153 പോയന്റ് ഉയർന്ന് 53,006ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തിൽ 15,876ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ കനത്ത തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളും പ്രകടമായത്. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, എസ്ബിഐ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഒരുശതമാനംനേട്ടത്തോടെ നിഫ്റ്റി മെറ്റൽ സൂചികയാണ് മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8ശതമാാനവും നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ഇന്റർഗ്ലോബ് ഏവിയേഷൻ, കാനാറ ബാങ്ക് തുടങ്ങി 60 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3x52VLu
via IFTTT

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ.യ്ക്ക്

കൊച്ചി: കേരളം ആസ്ഥാനമായ 'ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്' പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ 997.78 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'ക്ക് സമർപ്പിച്ചു. 997.78 കോടി രൂപയിൽ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രൊമോട്ടർമാരുടെയും നിലവിലുള്ള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക. ഇതിൽ, പി. എൻ.ബി. മെറ്റ്ലൈഫ്, ബജാജ് അലയൻസ് ലൈഫ്, പി.ഐ. വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളും ജോൺ ചാക്കോളയും ഉൾപ്പെടുന്നു. ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങൾ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുക. വായ്പാ ആവശ്യങ്ങൾ ഉൾപ്പെടെ ഇതിൽ നിന്ന് നിറവേറ്റാനാകും. ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 300 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്.ആക്സിസ് കാപ്പിറ്റൽ, എഡെൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐ.സി. ഐ.സി.ഐ. സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ. സെക്യൂരിറ്റീസ് എന്നിവയാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ. തുടക്കം മൈക്രോഫിനാൻസ് സംരംഭമായി 1992-ൽ കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ മൈക്രോഫിനാൻസ് സംരംഭമായി തുടങ്ങിയ ഇസാഫ്, 2017 മാർച്ചിലാണ് സ്മോൾ ഫിനാൻസ് ബാങ്കായി മാറിയത്. നിലവിൽ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 550 ശാഖകളും 421 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 12 ബിസിനസ് കറസ്പോണ്ടന്റുമാരുമുണ്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്. 46.8 ലക്ഷമാണ് ഇടപാടുകാരുടെ എണ്ണം. സൂക്ഷ്മ വായ്പകൾ, സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായ്പകൾ, കോർപ്പറേറ്റ് വായ്പകൾ, കാർഷിക വായ്പകൾ എന്നിവ നൽകിപ്പോരുന്ന ബാങ്കിന്റെ മൊത്തം വായ്പ 2021 മാർച്ചിലെ കണക്കനുസരിച്ച് 8,415 കോടി രൂപയാണ്. മൊത്തം നിക്ഷേപം 8,999.43 കോടി രൂപയും. ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലുമുള്ള ഊന്നൽ തുടരുമെന്ന് കരടുരേഖയിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളിൽ എൻ.ആർ.ഐ. നിക്ഷേപം, കറന്റ് അക്കൗണ്ട് - സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം എന്നിവയിലായിരിക്കും ഊന്നൽ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം വരുമാനം 1,767.28 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അറ്റാദായം 105.40 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 24.23 ശതമാനവും.

from money rss https://bit.ly/3eZnC5o
via IFTTT

ലാഭമെടുപ്പും ആഗോളകാരണങ്ങളും തളർത്തി: നിഫ്റ്റി 15,850ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. എഫ്എംസിജി, ധനകാര്യം, റിയാൽറ്റി ഓഹരികളിലെ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നു. 123.53 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയിൽ പ്രതിഫലിച്ചു. സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ എജ്യുക്കേഷൻ, പ്രോപ്പർട്ടി, ടെക് സെക്ടറുകൾ ചൈനയിൽ സമ്മർദത്തിലായി. ഈയാഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗതീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ. ജെഎസ്ഡബ്ല്യു സ്റ്റീൽ, വിപ്രോ, റിലയൻസ്, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയിൽ പ്രധാനമായും നഷ്ടംനേരിട്ടത്. എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ഡിവീസ് ലാബ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടർ സൂചികകളിൽ നിഫ്റ്റി എനർജി ഒരുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകളും സമ്മർദംനേരിട്ടു. അതേസമയം മെറ്റൽ, ഫാർമ, ഐടി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതരെ 74.40 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.40-74.52 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/3iMzrNa
via IFTTT

ചുരുങ്ങിയ ചെലവിൽ വെള്ളിയിലും നിക്ഷേപിക്കാം: വരുന്നു സിൽവർ ഇടിഎഫ്‌

ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കും. ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ചമ്യൂച്വൽ ഫണ്ട് അഡൈ്വസറി സമതി ഇടിഎഫ് തുടങ്ങാൻ ശുപാർശചെയ്തു. അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ്. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക. നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും. ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ആഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.

from money rss https://bit.ly/3iIsv3E
via IFTTT

Sunday 25 July 2021

107 എയർപോട്ടുകൾ നഷ്ടത്തിൽ: തിരുവനന്തപുരം എയർപോർട്ടിന്റെ നഷ്ടം 100കോടി

എയർപോർട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാനകാരണം. മുൻസാമ്പത്തികവർഷത്തെ അപേക്ഷിച്ച് നഷ്ടംഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവർഷം 1,368.82 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവുംതിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തികവർഷത്തിൽ 111.77 കോടി നഷ്ടംരേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവർഷം 13.15 കോടി ലാഭത്തിലായിരുന്നു. തിരക്കിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ 2.54കോടി രൂപയും അറ്റാദായംനേടിയിരുന്നു. തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്. അതേസമയം, കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.

from money rss https://bit.ly/2UGm1dO
via IFTTT

സെൻസെക്‌സിൽ 170 പോയന്റ് നഷ്ടത്തോടെ തുടക്കം: റിലയൻസിന്റെ ഓഹരിയിൽ സമ്മർദം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്സ് 170 പോയന്റ് നഷ്ടത്തിൽ 52,804ലിലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ കുറവുവന്നതിനെതുടർന്ന് ഓഹരി വിലയിൽ 0.35ശതമാനം ഇടിവുണ്ടായി. ടിസിഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ് കോർപ്, കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഡിഎൽഎഫ്, എൽആൻഡ്ടി, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത തുടങ്ങി 43 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BE7VKv
via IFTTT

താങ്ങുവില താങ്ങാകണമെങ്കിൽ

മന്ത്രി കെ. രാധാകൃഷ്ണന്റെ കൃഷിത്തോട്ടം കാണാൻപോയി. അദ്ദേഹം ഒന്നാംതരം കൃഷിപ്പണിക്കാരനാണ്. ഇലക്ഷനുമുന്നേ വീടിനടുത്തു കുറച്ചുസ്ഥലം കൂട്ടുകാരുമൊത്ത് പാട്ടത്തിനെടുത്ത് കപ്പക്കൃഷിചെയ്തു. വിളവൊക്കെ ഒന്നാംതരം. പക്ഷേ, കപ്പയ്ക്ക് എട്ട് രൂപയേ വിലയുള്ളൂ. ആ വിലയ്ക്ക് കൃഷി മുതലാവില്ല. അതുകൊണ്ട് കപ്പമുഴുവൻ വാട്ടക്കപ്പയാക്കി. 80,000 രൂപ നഷ്ടമെന്നാണ് രാധാകൃഷ്ണൻ പറഞ്ഞത്. നഷ്ടമൊക്കെ ആയെങ്കിലും ഒരിക്കൽക്കൂടി പരീക്ഷണത്തിനു തുനിഞ്ഞിരിക്കുകയാണ് അവർ. ഇത്തവണ കപ്പ മാത്രമല്ല, ഒന്നിൽ പൊളിഞ്ഞാൽ മറ്റൊന്നിൽനിന്നു കിട്ടിയാലോ. അതുകൊണ്ട് ചേന, മഞ്ഞൾ, കുറ്റിപ്പയർ എല്ലാം നടുന്നുണ്ട്. കൃഷി വെറും ലാഭത്തിനുവേണ്ടി മാത്രമല്ലല്ലോ. അതി​െന്റയൊരുരസം വേറെ. പക്ഷേ, ഒരു തവണകൂടി നഷ്ടത്തിലായാൽ രാധാകൃഷ്ണൻ ആഗ്രഹിച്ചാലും കൃഷിക്ക് കൂട്ടുകാർ ഉണ്ടാവില്ലെന്നതു തീർച്ച. കപ്പയുടെ തറവില കപ്പയ്ക്ക് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളതാണ്. 12 രൂപയാണ് താങ്ങുവില. ആ വിലയ്ക്കു വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹോർട്ടികോർപ്പു വഴിയോ സഹകരണസംഘങ്ങളുടെ വിപണനശാല വഴിയോ തറവിലയ്ക്കു 16 ഇനം പച്ചക്കറികൾ സർക്കാർ സംഭരിക്കുമെന്നാണ് ഉറപ്പുനൽകിയത്. പക്ഷേ, അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. ഞാൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനുകീഴെ കപ്പക്കൃഷിക്കാരുടെ പരാതിപ്രളയമായിരുന്നു. അഞ്ചുരൂപവരെ വിലയ്ക്കു വിറ്റവർ ഉണ്ടത്രേ. ചിലർ മഴവന്നപ്പോൾ ഇഷ്ടമുള്ളവരോട് പറിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. മാതൃഭൂമി 'താങ്ങായില്ല തറവില' എന്ന തലവാചകത്തിൽ ഒരു മുൻപേജ് വാർത്ത തന്നെ കൊടുത്തു. സുഭിക്ഷ കേരളം കാമ്പയിൻ വലിയ ചലനമാണ് നാട്ടിൻപുറങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളത്. പച്ചക്കറിയുടെ കാര്യമെടുത്താൽ കഴിഞ്ഞ നാലുവർഷംകൊണ്ട് പച്ചക്കറി ഉത്പാദനം 6.3 ലക്ഷം ടണ്ണിൽനിന്ന് 14.9 ലക്ഷം ടണ്ണായി ഉയർന്നു. ഒരുലക്ഷം ടൺ ഈ വർഷം കൂടുതൽ ഉത്പാദിപ്പിക്കും. കോവിഡ് കാലത്തും കേരളത്തിന്റെ ഭക്ഷ്യവിലസൂചികയിലെ വർധന അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ താഴ്ന്നുനിന്നതിന് ഒരു കാരണമിതാണ്. തറവില താഴ്ന്നതോ ഒരു പ്രധാന വിമർശനം തറവില താഴ്ന്നുപോയി എന്നതാണ്. ഇത്രയും ആദായം കിട്ടിയാൽപോരായെന്നാണു പരാതി. നിശ്ചയിച്ചിരിക്കുന്ന തറവില ഉത്പാദനച്ചെലവിനെക്കാൾ ശരാശരി 18 ശതമാനം ഉയർന്നതാണ്. സാധാരണ തറവിലയ്ക്ക് ഇത്രവലിയ മാർജിൻ ഒരിടത്തും നൽകാറില്ല. സാധാരണഗതിയിൽ തറവില സംഭരണവിലയെക്കാൾ ഉയർന്നതായിരിക്കും. കൃഷിക്കാർക്ക് അത് എവിടെ വേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പച്ചക്കറിക്കൃഷി ഒരിക്കലും നഷ്ടക്കൃഷി ആകില്ലെന്ന ഗാരന്റി മാത്രമാണു സർക്കാർ നൽകുന്നത്. എന്നാൽ, ഒന്നുണ്ട്, ശരാശരി ഉത്പാദനക്ഷമതയെങ്കിലും കൈവരിച്ചേതീരൂ. ഉദാഹരണത്തിന് വയനാടൻ നേന്ത്രൻ ഹെക്ടറിന് 10 ടണ്ണാണ് ഉത്പാദനക്ഷമതയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ താഴെയാണ് ഉത്പാദനക്ഷമതയെങ്കിൽ തറവില ലഭിച്ചാലും ലാഭകരമായിരിക്കില്ല. ഇങ്ങനെ ഓരോ വിളയ്ക്കും ഉത്പാദനക്ഷമത നിശ്ചയിച്ചിട്ടുണ്ട്. അതിനു മുകളിലേക്ക് ഉത്പാദനക്ഷമത കൊണ്ടുപോവുക എന്നതായിരിക്കണം ഓരോ കൃഷിഭവന്റെയും ലക്ഷ്യം. തറവില ഉയർത്തണമെന്നുള്ള ആവശ്യം തത്കാലം നിൽക്കട്ടെ. എന്നാൽ, തറവിലയ്ക്കു സംഭരിക്കാനുള്ള സംവിധാനം ഫലപ്രദമല്ലെന്നുള്ള വിമർശനം ഗൗരവത്തിൽ എടുത്തേതീരൂ. വൻകിട സംഭരണം രണ്ടു രീതിയിലാണു സംഭരണം. ഒന്ന്: വാണിജ്യാടിസ്ഥാനത്തിൽ വലിയതോതിൽ കൃഷി ചെയ്യുന്നവരിൽനിന്നു വി.എഫ്.പി.സി.കെ. തുടങ്ങിയ ഏജൻസികൾ വഴിയുള്ള സംഭരണം. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ മേഖലകളിൽ വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിയും പഴങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടല്ലോ. ഇവരിൽനിന്ന് വി.എഫ്.പി.സി.കെ.യും ഹോർട്ടികോർപ്പും മറ്റും സാധാരണഗതിയിൽ പച്ചക്കറികളും മറ്റും മാർക്കറ്റു വിലയ്ക്കു ചില്ലറവിപണിയിൽ വിൽക്കുന്നതിനുവേണ്ടി സംഭരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വിലയിടിഞ്ഞാൽ തറവിലയ്ക്കു വാങ്ങുമെന്നുള്ള ഉറപ്പ്. ഇത്തരത്തിൽ സംഭരണപരിപാടിയിൽ ഉൾപ്പെടാൻ ഉദ്ദേശിക്കുന്നവർ കൃഷിഭവൻ വഴി പേര് രജിസ്റ്റർചെയ്യുക. നല്ലൊരുപങ്ക് കൃഷിക്കാർക്ക് ഇതിനെക്കുറിച്ച് അറിയില്ല. സ്കീം പ്രഖ്യാപിച്ചതിനുശേഷം നേന്ത്രൻ, കപ്പ തുടങ്ങിയ പലതും സംഭരിച്ചിട്ടുണ്ട്. ഇവ തറവിലയ്ക്കു സംഭരിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ 25 കോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചതാണ്. എന്നാൽ, മൂന്നുകോടി രൂപയാണ് കഴിഞ്ഞ ധനകാര്യവർഷം ചെലവായിട്ടുള്ളത്. സംഭരണത്തിന്റെ പണം നൽകിയിട്ടില്ലെന്ന ആക്ഷേപവും ചില കോണുകളിലുണ്ട്. സാധാരണഗതിയിലുള്ള ഔട്ട്ലെറ്റ് വിൽപ്പനയ്ക്കുവേണ്ടിയുള്ള സംഭരണം മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ, തറവിലയ്ക്കു നഷ്ടംസഹിച്ച് സംഭരിക്കുന്നതിന് എന്തോ വിമുഖതയുള്ളതായി തോന്നുന്നു. ഇതു മാറണം. രജിസ്റ്റർചെയ്ത കൃഷിക്കാരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഈ ഏജൻസികൾ ഏറ്റെടുത്തേ തീരൂ. നഷ്ടം കുറയ്ക്കുന്നതിനുള്ള മാർഗം മിച്ച ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയാണ്. ഇതിനായി കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികളോ സ്റ്റാർട്ടപ്പുകളോ വഴിയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. കപ്പയുടെ കാര്യത്തിൽ ധനമന്ത്രിതന്നെ മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പരമ്പരാഗത കപ്പ ഉത്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിലാവണം. വാഴക്കുളത്തെ പൈനാപ്പിൾ ഫാക്ടറിയുടെ സംസ്കരണശേഷി പലമടങ്ങ് ഉയർത്തണം. എല്ലാ ജില്ലകളിലും ആഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനു കിഫ്ബിയിൽ നിർദേശിച്ചതാണ്. ജില്ലാ ഫാമുകളിൽ സ്ഥലം കണ്ടെത്തണം. ഇത്തരം പാർക്കുകൾ ആരംഭിക്കുന്നതിനു പിന്നെ എന്താണു തടസ്സം? ചില്ലറ സംഭരണം രണ്ട്: അടുത്ത സംഭരണരീതി പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ വഴിയാണ്. ഇതിനായി തുറക്കുന്ന പച്ചക്കറിക്കടകളിൽ ഏതൊരു കൃഷിക്കാരനും തങ്ങളുടെ പച്ചക്കറി കൊണ്ടുചെന്നു വിൽക്കാം. മാർക്കറ്റു വിലയ്ക്കുവാങ്ങി ചെറിയൊരു മാർജിനെടുത്തു ഉപഭോക്താക്കൾക്കു വിൽക്കും. മാർക്കറ്റുവില തറവിലയെക്കാൾ താഴ്ന്നാൽ തറവിലയ്ക്കു സംഭരിക്കും. മാർക്കറ്റുവിലയ്ക്കു വിൽക്കും. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു പ്രോജക്ടുകൾ വെക്കാം. അഞ്ചുലക്ഷം രൂപവരെ ഇങ്ങനെ വകയിരുത്താവുന്നതാണ്. ഒന്നാം നൂറുദിന പരിപാടിയിൽ ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 250 കടകൾ തുറക്കുമെന്നാണു പ്രഖ്യാപിച്ചത്. കോ-ഓപ്പ് മാർട്ടുകൾ എന്ന ബ്രാൻഡ് പേരിൽ ഈ കടകൾ തുറന്നു. പക്ഷേ, പച്ചക്കറി മാത്രമല്ല, മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും കോ-ഓപ്പ് മാർട്ടിൽ വിൽക്കാം. ഇതിൽ തെറ്റില്ല. മറ്റ് ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന ലാഭം ക്രോസ്-സബ്സിഡിയായി പച്ചക്കറിക്ക് ഉപയോഗിക്കാമല്ലോ. പക്ഷേ, കൂടുതൽ കടകൾ തുറന്നില്ലെന്നു മാത്രമല്ല, തുറന്ന കടകൾ പലതും അവയുടെ അടിസ്ഥാനലക്ഷ്യം വിസ്മരിച്ച മട്ടാണ്. പച്ചക്കറിയൊഴികെ ബാക്കിയെല്ലാം അവിടെ ലഭിക്കും. സഹകരണസംഘവും പഞ്ചായത്തും കോ-ഓപ്പ് മാർട്ടുകൾ വഴിയുള്ള സംഭരണം ഫലപ്രദമാകണമെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായിട്ടുള്ള ഏകോപനം അനിവാര്യമാണ്. സഹകരണ ബാങ്കും പഞ്ചായത്തും ചർച്ചചെയ്ത് ധാരണയിൽ എത്തണം. പച്ചക്കറി വാങ്ങുന്നതും വിൽക്കുന്നതും സംബന്ധിച്ചും സുതാര്യമായ കണക്കുരീതി ഉറപ്പുവരുത്തണം. മാത്രമല്ല, ഒരു ബ്ലോക്കിൽ ഒന്നെങ്കിലുംവെച്ച് ഒരു കോൾഡ് സ്റ്റോർ അനിവാര്യമാണ്. ഇത് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോജക്ടാകാം. നബാർഡിന്റെ വായ്പ ലഭ്യമാണ്. നടത്തിപ്പ് ഒരു സ്വയംസഹായസംഘത്തെ ഏൽപ്പിക്കാവുന്നതാണ്. ഇതിനുപുറമേ ബ്ലോക്ക് അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ കൊണ്ടാട്ടം, വറവുകൾ, ജാം തുടങ്ങിയവ ഉണ്ടാക്കുന്ന ചെറുകിട സംരംഭങ്ങളും വേണം. അധികംവരുന്ന മിച്ച ഉത്പന്നങ്ങൾ ഇത്തരത്തിൽ സംസ്കരിച്ച് വിപണിയിൽ ഇറക്കാൻ കഴിയണം. 1000 ജനസംഖ്യക്ക് അഞ്ചുവീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണല്ലോ. കഞ്ഞിക്കുഴി മാതൃക ഇതൊക്കെ പ്രായോഗികമാണോയെന്നു ചിന്തിക്കുന്ന സന്ദേഹവാഹികളോടു പറയാനുള്ളത്, രണ്ടുവർഷം കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തുകൾ ഈ സ്കീം വിജയകരമായി നടപ്പാക്കിയതാണ്. പക്ഷേ, ഇപ്പോൾ ഇങ്ങനെയൊരു സ്ഥിരംസംവിധാനത്തി​െന്റതന്നെ ആവശ്യം അവിടെ ഇല്ല. കാരണം, അവിടത്തെ പച്ചക്കറിക്കു നല്ലൊരു ജൈവബ്രാൻഡ് പ്രശസ്തിയുണ്ട്. അതുകൊണ്ട് കൂടുതൽ വിലയ്ക്കു വാങ്ങാൻ ആളുകൾ തയ്യാറാണ്. ഓൺലൈൻ മാർക്കറ്റിങ് അടക്കമുള്ള രീതികൾ അവലംബിക്കുന്ന ഒട്ടേറെ സംരംഭകർ വളർന്നുവന്നുകഴിഞ്ഞു. ഈ ചൊരിമണൽ പ്രദേശത്തു പച്ചക്കറിക്കൃഷി സ്ഥായിയാക്കുന്നതിൽ വിപണനത്തിനു നൽകിയ ശ്രദ്ധ നിർണായകമായി.

from money rss https://bit.ly/36Zo4vI
via IFTTT

Saturday 24 July 2021

സൊമാറ്റോയുടെ ഓഹരി വില്പന: കോടീശ്വരന്മാരായത് 18ലേറെപ്പേർ

സൊമാറ്റോയുടെ പൊതുവിപണിയിലെ അരങ്ങേറ്റത്തിൽ കോടീശ്വരന്മാരായത് 18ലേറെ പേർ. സഹസ്ഥാപകരായ ദീപേഷ് ഗോയൽ, ഗുഞ്ജൻ പഡിദാർ, മോഹിത് ഗുപ്ത, ഗൗരവ് ഗുപ്ത, അക്രിതി ചോപ്ര ഉൾപ്പടെയുള്ളവരാണ് കോടികളുടെമൂല്യമുള്ള ഓഹരി ഉടമകളായത്. ചീഫ് എക്സിക്യുട്ടീവുമായ ദീപേന്ദർ ഗോയലിന് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ്(ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥവാകാശ പദ്ധതി) പ്രകാരം ലഭിച്ച ഓഹരികളുടെ മൂല്യം വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കനുസരിച്ച് 4,650 കോടിയായി. ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പടിഡാറിന്റെ ഓഹരികളുടെ മൂല്യം 363 കോടി രൂപയാണ്. ബിസിനസ് ഹെഡ് മോഹിത് ഗുപ്തയ്ക്ക് ലഭിച്ച ഓഹരികളുടെ മൂല്യം 195 കോടി രൂപയുമായി വർധിച്ചു. വിതരണമേഖലയുടെ ചുമതലവഹിക്കുന്ന ഗൗരവ് ഗുപ്തയുടെ ഓഹരി മൂല്യമാകട്ടെ 179 കോടി രൂപയും. അടുത്തയിടെ സഹസ്ഥാപക പദവിയിലെത്തിയ അക്രിതി ചോപ്രക്ക് ലഭിച്ച ഓഹരികളുടെ മൂല്യമാകട്ടെ 149 കോടിയായും ഉയർന്നു. സൊമാറ്റൊയെ ഓഹരി വിപണിയിലേയ്ക്ക് നയചിച്ച ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷാന്ത് ഗോയലിന്റെ ഓഹരി മൂല്യം 114 കോടിയാണ്. ജീവനക്കാർക്കുളള ഓഹരി ഉടമസ്ഥാവകാശപ്രകാരം ഓഹരി ലഭിച്ച മറ്റുള്ളവർ: അങ്കിത് കത്ര-105 കോടി രാഹുൽ ഗഞ്ജു-71കോടി ചൈതന്യ മാത്തൂർ-67 കോടി ഡാമിനി സ്വാഹ്നെ-43 കോടി മഞ്ജുനാഥ് രാമകൃഷ്ണൻ 30 കോടി അജിത് പാസി-26 കോടി കുനാൽ സ്വരൂപ്-22 കോടി പ്രശാന്ത് മാലിക്-20 കോടി അലൻകൃത് നിഷാദ്-17 കോടി ഡാമിനി ഭല്ല-10 കോടി സിദ്ധാർഥ് ജാവർ-9കോടി ഐപിഒ വിലയായ 76 രൂപയിൽനിന്ന് 50ശതമാനം പ്രീമിയത്തിൽ 125.85 രൂപയിലാണ് വെള്ളിയാഴ്ച സൊമാറ്റൊയുടെ ഓഹരി ക്ലോസ് ചെയതത്. ലിസ്റ്റ് ചെയ്ത നിലവാരമായ 115 രൂപയേക്കാൾ 9ശതമാനം ഉയരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി വിപണിയുടെ 11 വർഷത്തെ ചരിത്രത്തിലെ ഉയർന്ന ഡിമാന്റാണ് ഐപിഒക്കുണ്ടായത്. 9,375 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പ്രാരംഭ ഓഹരി വില്പനക്ക് 40.38 ഇരട്ടി അപേക്ഷകൾ ലഭിച്ചു.

from money rss https://bit.ly/2V9wnCw
via IFTTT

Friday 23 July 2021

നിക്ഷേപ ബാങ്കുകൾക്ക് ചാകര: ഫീസിനത്തിൽ സൊമാറ്റോ ചെലവാക്കിയത് 229 കോടി

ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാൻ കമ്പനികൾ വരിനിൽക്കുമ്പോൾ നിക്ഷേപ ബാങ്കുകൾക്ക് ചാകര. ഐപിഒ നടപടിക്രമങ്ങൾക്കായി അണിയറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങുന്നത്. ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒ കൈകാര്യംചെയ്യുന്നതിന് ബാങ്കർമാർ ഫീസിനത്തിൽ 229 കോടി രൂപയാണ് ഈടാക്കിയത്. ഇതുവരെയുള്ള ഐപിഒകളുടെ കണക്കുനോക്കിയാൽ ഏറ്റവുംകൂടുതൽ തുകയാണിതെന്ന് വ്യക്തം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ക്രഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് സൊമാറ്റൊയുടെ ഐപിഒയ്ക്കുപിന്നിൽ പ്രവർത്തിച്ചത്. ഇതുവരെ വിപണിയിൽലെത്തിയ ഐപിഒകളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവും ഉയർന്നനിരക്കാണിത്. ചരിത്രംപറയുന്ന കണക്കുകൾ നവംബറിൽ ഗ്ലാൻഡ് ഫാർമയുടെ 6,479.5 കോടി രൂപയുടെ ഐപിഒ നടപടികൾക്കായി നിക്ഷേപ ബാങ്കുകൾ 97.34 കോടി രൂപയും 2016ലെ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ 6,056.79 കോടി രൂപയുടെ ഐപിഒയ്ക്ക് 90.85 കോടി രൂപയും ജൂണിലെ സോന ബിഎസ്ഡബ്ല്യു പ്രിസിഷൻ ഫോർജിങ് ലിമിറ്റഡിന്റെ 5,550 കോടി രൂപയുടെ ഐപിഒയ്ക്ക് 85.25 കോടി രൂപയുമാണ് ഫീസിനത്തിൽ നിക്ഷേപ ബാങ്കുകൾ ഈടാക്കിയത്. എസ്ബിഐ കാർഡ് ആൻഡ് പെയ്മെന്റ് സർവീസസ് ലിമിറ്റഡിന്റെ 10,340.79 കോടി രൂപയുടെ ഐപിഒയ്ക്ക് ബാങ്കുകൾക്ക് ലഭിച്ചത് 48.34 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ 8,695 കോടിയുടെ ഐപിഒക്ക് 35.61 കോടി രൂപയുമാണ് ഫീസിനത്തിൽ ബാങ്കുകൾക്ക് നൽകിയത്. കനത്ത ഫീസ് എന്തുകൊണ്ട്? സ്റ്റാർട്ടപ്പായിവന്ന് രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമായ ടെക് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പാണിത്. പ്രൊസ്പക്ടസ് തയ്യാറാക്കുന്നതു മുതൽ റെഗുലേറ്ററിൽനിന്ന് അംഗീകാരംനേടുന്നതിനും ആഗോള നിക്ഷേപഭീമന്മാരെ ആകർഷിക്കുന്നതിന് വിദേശ വിപണികളിലെ മാർക്കറ്റിങിനും വൻതുകയാണ് സൊമാറ്റോക്ക് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്. ഐപിഒക്കുവേണ്ടി പ്രവർത്തിച്ച അഞ്ച് ബാങ്കുകൾക്കും ഫീസ് തുല്യമായല്ല വീതിച്ചിരിക്കുന്നതെന്ന് വ്യക്തം. ആഗോളതലത്തിൽ ഐപിഒ ഏകോപനത്തിന് നേതൃത്വംനൽകിയവർക്ക് ലീഡ് ബാങ്കിനേക്കാൾ കൂടുതൽ പണംചെലവഴിക്കേണ്ടിവന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഐപിഒ സൈസ് 5,000 കോടി രൂപക്കുതാഴെയാണെങ്കിൽ 2-3ശതമാനമാണ് ഫീസായി ഈടാക്കുന്നത്. അതേസമയം, 5000 കോടിക്കുമുകളിലാണെങ്കിൽ നിരക്ക് രണ്ടുശതമാനത്തിന് താഴെയുമാണ്. മറ്റ് ഐപിഒകളുമായി സൊമാറ്റോയെ താരതമ്യംചെയ്യാനുംകഴിയില്ല. കാരണം, വിദേശസാധ്യതകൾ പ്രയോജനപ്പെടുത്താനായി വിദേശ ബാങ്കർമാരുടെ സംയുക്തസമതിതന്നെ അതിനായി പ്രവർത്തിച്ചിട്ടുണ്ട്. വിദേശ ഐപിഒക്കുവരുന്ന നിരക്കുകൾ അതുകൊണ്ടുതന്നെ ബാധകമായിവന്നിട്ടുണ്ടാകാം. നിക്ഷേപ ബാങ്കുകൾക്കുംനേട്ടം കാളവിപണിയിൽ രാജ്യത്ത് ഒരുവർഷത്തിനിടെ ഐപിഒയുമായെത്തിയത് നിരവധി കമ്പനികളാണ്. 2021ന്റെ ആദ്യപകുതിയിൽതന്നെ ഈയിനത്തിൽ നിക്ഷേപ ബാങ്കുകൾ 437.9 മില്യൺ ഡോളർ നേടിയതായാണ് ഫിനാൻഷ്യൽ മാർക്കറ്റ് വിദഗ്ധരായ റിഫിനിറ്റീവിന്റെ വിലയിരുത്തൽ. ഫീസിനത്തിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 25ശതമാനത്തിലേറെയാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3y58ivj
via IFTTT

പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും; പിരിച്ചത് 1,700 കോടി

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക്-സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്ക് 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്. ജൂലായ് 31-ഓടെ കാലാവധി അവസാനിക്കുന്നതിനാൽ ഇതിനുശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്വേറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് അറിയിച്ചു. 1,700 കോടി രൂപയിലധികമാണ് പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. 1,000 കോടി രൂപയോളം ഇതുവഴി കണ്ടെത്താനായിരുന്നു ലക്ഷ്യം. എന്നാൽ, 2020 അവസാനത്തോടെ തന്നെ ഇതിനേക്കാൾ കൂടുതൽ തുക പിരിച്ചിരുന്നു. എന്നാൽ, പുനർ നിർമാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാൻ സംസ്ഥാനത്തിന് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയിരുന്നു. അഞ്ചു ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന-സേവനങ്ങളെയും സെസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

from money rss https://bit.ly/3eQGALr
via IFTTT

റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ ഇടിവ്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം കുറവ്. ലോക്ഡൗൺ, റീട്ടെയിൽ ബിസിനസിനെ ബാധിച്ചതാണ് ലാഭം കുറയാൻ കാരണം. അതേസമയം, വരുമാനം 91,238 കോടിയിൽ നിന്ന് 1,44,372 കോടി രൂപയായി ഉയർന്നു. ടെലികോം സംരംഭമായ ജിയോയുടെ അറ്റാദായം ഇതേ കാലയളവിൽ 44.9 ശതമാനം വർധിച്ച് 3,651 കോടി രൂപയായി. ജിയോയുടെ വരുമാനം 18,952 കോടി രൂപയായി ഉയർന്നു.

from money rss https://bit.ly/3i30kgw
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 138.59 പോയന്റ് ഉയർന്ന് 52,975.80ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 15,856ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്ത സൊമാറ്റോ മികച്ച നേട്ടമുണ്ടാക്കി. ഐപിഒ വിലയിൽനിന്ന് 65ശതമാനംനേട്ടത്തിലായിരുന്നു ക്ലോസിങ്. ഒരുവേള 20ശതമാനമെന്ന അപ്പർ സർക്യൂട്ട് ഭേദിച്ച് 138 നിലവാരത്തിലെത്തിയെങ്കിലും 126 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ഐടിസി, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, എൽആൻഡ്ടി, അദാനി പോർട്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. ഓട്ടോ, ക്യാപിറ്റൾ ഗുഡ്സ്, പവർ, ഇൻഫ്ര സെക്ടറുകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ മൂല്യം 74.40ലാണ് ക്ലോസ് ചെയ്തത്. 74.37-74.57 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/36Vezhf
via IFTTT

എജിആർ കുടിശ്ശിക: ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എ.ജി.ആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ.എൻ റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. എജിആർ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന അപേക്ഷയാണ് തളളിയത്. കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്. കുടിശ്ശിക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്. കണക്കുകളിൽ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോൺ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്. എജിആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കമുന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. ടെലികോം കമ്പനികൾക്കുമേൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്പെക്ട്രം യൂസേജ് ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എജിആർ. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ്കുടിശ്ശികയായി നൽകാനുള്ളത്.

from money rss https://bit.ly/3eOqjGz
via IFTTT

Thursday 22 July 2021

സൊമാറ്റോ നൽകിയത് ഇരട്ടിനേട്ടം: ലിസ്റ്റ് ചെയ്തതിനുപിന്നാലെ ഓഹരി വില 138 രൂപയായി

എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തയുടനെ സൊമാറ്റോയുടെ ഓഹരി വില 51.32ശതമാനം കുതിച്ചു. ഐപിഒ വിലയായ 76 രൂപയിൽനിന്ന് 115 രൂപയായാണ് വില ഉയർന്നത്. വിപണിയിൽ വ്യാപാരം തുടരവെ 20ശതമാനം അപ്പർ സർക്യൂട്ട്(ഒരുദിവസത്തെ അനുവദനീയമായ ഉയർന്നവില)ഭേദിച്ച് ഓഹരി വില 138 രൂപയിലെത്തുകയുംചെയ്തു. ഇതോടെ മിനുട്ടുകൾക്കകം നിക്ഷേപകരുടെ മൂല്യം ഇരട്ടിയായി. ഓഹരി വില കുതിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണിമൂല്യം ഒരുലക്ഷംകോടി രൂപയായി. അതേസമയം, ഐപിഒക്ക് അപേക്ഷിച്ച റീട്ടെയിൽ നിക്ഷേപകരിൽ ചുരുക്കംപേർക്കുമാത്രമാണ് ഓഹരി അലോട്ട്മെന്റ് ലഭിച്ചത്. യുപിഐവഴി അപേക്ഷിച്ചവരിൽ 28ശതമാനംപേരുടെയും അപേക്ഷ തള്ളിപ്പോയി.

from money rss https://bit.ly/3ByhN8j
via IFTTT

ബിപിസിഎൽ വിൽപനക്ക്: പൊതുമേഖല എണ്ണക്കമ്പനികളിൽ 100% വിദേശനിക്ഷേപം അനുവദിച്ചു

പൊതുമേഖല എണ്ണക്കമ്പനികളിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രസഭ അംഗീകാരം നൽകി. ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സർക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് കൈമാറുകയാണ് ലക്ഷ്യം. അതോടൊപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശനിക്ഷേപത്തിന് സാധ്യതതെളിയും. നിലവിലെ നയപ്രകാരം 49ശതമാനംമാത്രമായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പൊതുമേഖലയിലെ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നത്. സ്വകാര്യമേഖലയിൽ നിലവിൽതന്നെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ബിപിസിഎലിൽ നിക്ഷേപംനടത്താൻ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുളളവരിൽ പലർക്കും വിദേശ നിക്ഷേപമുണ്ട്. ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്ക്വയർ ഗ്രൂപ്പ് പ്രൊമോട്ടർമാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണ് അവയിൽ ചിലത്. എന്നാൽ ഇക്കാര്യം സർക്കാർ പുറത്തുവിട്ടിട്ടില്ല.

from money rss https://bit.ly/3hYuD8n
via IFTTT

ആഗോള വിപണികൾ തുണച്ചു: നിഫ്റ്റി 15,850ന് മുകളിലെത്തി

മുംബൈ: ആഗോള വിപണികൾ വീണ്ടുംതുണച്ചു. വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 101 പോയന്റ് ഉയർന്ന് 52,938ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 15,861ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഓട്ടോ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, ടാറ്റസ്റ്റീൽ, മാരുതി സുസുകി, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, സൺ ഫാർമ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. റിലയൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ കാർഡ്, യെസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി 41 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3eMANGm
via IFTTT

ഡിസംബറിൽ നിഫ്റ്റി 16,600 കടന്നേക്കാം: നിക്ഷേപത്തിന് ഐടി ഓഹരികൾ പരിഗണിക്കാം

ഇതര ഏഷ്യൻ വിപണികളെയപേക്ഷിച്ച് ഇന്ത്യൻ ഓഹരി വിപണി മെച്ചപ്പെട്ട നിലയിലായിരുന്നു. ചൈനയിൽ നിന്നുള്ള സ്ഥിതിവിരക്കണക്കുകൾ, ടെക് ഓഹരികളിലെ കുതിപ്പ്, ബാങ്ക് നിരക്കുകുറച്ച് സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണം എത്തിക്കാനുള്ള ചൈനീസ് കേന്ദ്ര ബാങ്കിന്റെ പദ്ധതി എന്നിവയെല്ലാം ഏഷ്യൻ വിപണിയിലെ മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഐടി മേഖലയിലെ കുതിപ്പ്, റിയൽ എസ്റ്റേറ്റ്, ധനകാര്യ സ്ഥാപനങ്ങൾ, ലോഹ മേഖലയിലെ ഓഹരികൾ എന്നീ ഘടകങ്ങളും ഒന്നാം പാദത്തിലെ ലാഭവും മറ്റുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ക്രൂഡോയിൽ വിലയിലും ഭക്ഷ്യവിലയിലുമുണ്ടായ നേരിയകുറവ്, മുൻ മാസത്തെയപേക്ഷിച്ച് ഉപഭോക്തൃവില സൂചിക, മൊത്ത വിലസൂചിക എന്നിവയിലെ വർധനയിലുണ്ടായ അയവ് എന്നിവയാണ് സഹായകരമായ ഘടകങ്ങൾ. ഈ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ വികസിത യൂറോപ്യൻ വിപണി പ്രായേണ നിശബ്ദമായിരുന്നു. കൂടിയ തോതിലുള്ള പണപ്പെരുപ്പവും പലിശയുടെ കാര്യത്തിൽ യുഎസ് കേന്ദ്ര ബാങ്കിന്റെ വരാനിരിക്കുന്ന തീരുമാനത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളുമാണ് പാശ്ചാത്യ വിപണിയെ സ്വാധീനിച്ചത്. യുഎസ് കേന്ദ്ര ബാങ്കിന്റെ നയ സമിതി യോഗം ജൂലൈ 27, 28 തിയതികളിലാണ് നടക്കാനിരിക്കുന്നത്. മുൻവർഷം ഇതേനാളുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏഷ്യൻ വിപണികൾ കോവിഡ്-19 രണ്ടാംതരംഗംമൂലം നട്ടംതിരിയുകയായിരുന്നു എന്നുകാണാം. വൻകിട ചൈനീസ് കമ്പനികൾക്കുനേരെയുണ്ടായ സർക്കാർ നടപടികളും, ഹോങ്കോങ്ങിലെ അനിശ്ചിതാവസ്ഥയും യുഎസും ചൈനയും തമ്മിലുള്ള വർധിക്കുന്ന സംഘർഷങ്ങളും വിദേശനിക്ഷേപകരുടെ വിറ്റഴിക്കലുമെല്ലാം വിപണിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ നിഫ്റ്റി 500ലെ ഓഹരികൾക്ക് 18 ശതമാനം നേട്ടം നൽകിക്കൊണ്ട് ആർഭാടപൂർണമായ കുതിപ്പാണ് ഇന്ത്യൻ വിപണി നടത്തിയത്. യഥാക്രമം 16 ശതമാനം, 14 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കിയ പാശ്ചാത്യ വികസിത വിപണികളിലെ ഡൗജോൺസ്, ഡാക്സ്അപ് സൂചികകളോടൊപ്പമായിരുന്നു നമ്മുടെനേട്ടം. ഇന്ത്യൻ വിപണി നല്ലപ്രകടനം കാഴ്വെക്കാനുള്ള പ്രധാന കാരണം ആഗോള വിപണി നൽകിയ സംരക്ഷണമായിരുന്നു. അടച്ചിടലിനുശേഷം ഉണ്ടായ വിലക്കയറ്റം താൽക്കാലികമാണെന്നും ഉദാരവൽക്കരണ നയങ്ങളെ അതുബാധിക്കുകയില്ലെന്നുമുള്ള യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പോവെൽ നൽകിയ ഉറപ്പ് ഫലപ്രദമായി. ഇന്ത്യൻ വിപണിയിലാണെങ്കിൽ വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന ഉണ്ടായിട്ടും മ്യൂച്വൽ ഫണ്ടിൽനിന്നും ചെറുകിട നിക്ഷേപകരിൽ നിന്നുമുള്ളപണത്തിന്റെ വൻതോതിലുള്ള വരവ് നല്ല പ്രകടനത്തിന് താങ്ങായി. ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ മേൽക്കൈ വർധിക്കുന്നുണ്ടെങ്കിലും ഭാവിയിൽ വികസിത വിപണികളുടെ ഗതിവിഗതികൾ നമ്മെ സ്വാധീനിക്കുകതന്നെ ചെയ്യും. അതിസമ്പന്നർ ഐപിഒകൾക്കു നൽകുന്ന പിന്തുണ ഓഹരി വിപണിയിൽ ഇന്ത്യക്കു നല്ലപ്രതീക്ഷ നൽകുന്നുണ്ട്. പ്രധാന സൂചികകളായ നിഫ്റ്റി 50ന്റെയുംമറ്റും ലാഭം പരിശോധിക്കുമ്പോൾ ഹ്രസ്വകാലം മുതൽ ഇടക്കാലം വരെ അവ പരിമിതമായിരിക്കുമെന്നുകാണാം. ജിയോജിത് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ 2021 ജൂലൈ 16ന് 15,923.40 ന് ക്ളോസ് ചെയ്ത നിഫ്റ്റി 50 ന്റെ 2021 ഡിസമ്പർ ടാർഗെറ്റ് 16,615 ആണ്. ഇതിൽ 5 ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുണ്ടായേക്കാം. വിശാല വിപണി പരിശോധിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ ശോഭനമാണ്. കൂടിയ ഓഹരി വിലകൾ ലക്ഷ്യമിട്ടാണ് വിശകലന വിദഗ്ധർ നേട്ടത്തേയും വിലകളേയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പുതുക്കിക്കൊണ്ടിരിക്കുന്നത്. അടച്ചിടലിനുശേഷമുള്ള വീണ്ടെടുപ്പ് നൽകുന്ന സാമ്പത്തിക നേട്ടങ്ങളാണ് അവരെ ഇതിലേക്കു നയിക്കുന്നത്. കൂടിയ തോതിൽ എത്തുന്ന പണവും കുറഞ്ഞ പലിശനിരക്കും ആകർഷകമായ ഐപിഒകളും വിപണിക്ക് വലിയപിന്തുണ നൽകുന്നുണ്ട്. മൊത്തത്തിൽ വിപണി അനുകൂല നിലതുടരുമെങ്കിലും ആഗോള വിപണിയിലെ മാറുന്നപ്രവണതകൾക്കനുസരിച്ച് അനിശ്ചിതത്വത്തിനും സാധ്യതയുണ്ട്. മേഖലകൾക്കും ഓഹരികൾക്കുമനുസരിച്ച് ഓഹരികൾ വിൽക്കാവുന്നതാണ്. പോർട്ഫോളിയോയിൽ ഇടത്തരം, ചെറുകിട ഓഹരികളുടെ എണ്ണംകുറച്ച് കടപ്പത്രങ്ങൾക്കും സ്വർണത്തിനും കൂടുതൽ ഇടംനൽകണമെന്നാണ് നിക്ഷേപകരോട് ഉപദേശിക്കാനുള്ളത്. ഹ്രസ്വകാല, ഇടക്കാല അടിസ്ഥാനത്തിലാണിത്. ഐടി മേഖലയിൽ പ്രതീക്ഷിച്ചതിലും ഭേദമായ ഫലങ്ങളാണ് ഈയാഴ്ച പുറത്തുവിട്ടത്. ഫലങ്ങളേക്കാളുപരി കെട്ടിക്കിടന്ന ഓർഡറുകളും ഇടപാടുകളും ഗുണപരമായി മുന്നേറിയത് പ്രതീക്ഷ നൽകുന്നു. റേറ്റിംഗിലും മൂല്യനിർണയത്തിലും ഉണ്ടായ വളർച്ച വരുമാന കണക്കുകൂട്ടലിലും ഓഹരികളുടെ ലക്ഷ്യ വിലയിലും ഉയർച്ചയുണ്ടാക്കി. ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തും ആരോഗ്യം, ചില്ലറ വിൽപന, നിർമ്മിതി മേഖലകളിലും കമ്പനികൾക്ക് ശക്തമായ വളർച്ചയുണ്ടായി. യുഎസ്, യൂറോപ്യൻ വിപണികളിൽ ഡിജിറ്റൽ സേവനം, കൽഡ് മൈഗ്രേഷൻ, നിർമ്മിത ബുദ്ധി , ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ളോക്ചെയിൽ തുടങ്ങിയവയ്ക്കുള്ള ഡിമാന്റ് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇടക്കാലം മുതൽ ദീർഘകാലംവരെ ഈ മേഖലകൾ വിപണിയിൽ വലിയ കുതിപ്പു നടത്തും. ഗുണനിലവാരം കൂടിയ ഐടി ഓഹരികളിൽ മുതൽ മുടക്കാനാണ് നിക്ഷേപകർ കൂടുതൽ ശ്രദ്ധവെയ്ക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗേവഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3zrqUGi
via IFTTT

സി.എസ്.ബി. ബാങ്കിന് 61 കോടി രൂപ ലാഭം

കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 61 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 53.56 കോടി രൂപയെക്കാൾ 13.9 ശതമാനം വളർച്ച. മൊത്തം വായ്പയിൽ സ്വർണപ്പണയത്തിന്റെ വിഹിതം 37.9 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തിൽ കിട്ടാക്കടമുണ്ടെങ്കിലും ലോക്ഡൗൺ മാറിയതോടെ തിരിച്ചടവ് കൂടിയിട്ടുണ്ടെന്ന് സി.എസ്.ബി. ബാങ്ക് മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ ഇരുചക്ര വാഹനം, എം. എസ്.എം.എസ്. തുടങ്ങിയ മേഖലകളിലെ വായ്പകളിൽ ഡിമാൻഡ് കൂടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കിട്ടാക്കടം, ഭാവിയിൽ വരാവുന്ന മറ്റു വെല്ലുവിളികൾ എന്നീ ഇനങ്ങളിൽ 98.26 കോടി രൂപ വകയിരുത്തി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.88 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.21 ശതമാനമായും ഉയർന്നു. കോവിഡിന്റെ രണ്ടാം വ്യാപനം തടയാനുള്ള അടച്ചിടൽ മൂലം ബാങ്ക് ശാഖകളുടെ വിപുലീകരണ പദ്ധതിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വർഷം 200 ശാഖകൾ പുതുതായി തുറക്കാനാണ് ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3eJ0d7N
via IFTTT

ഐടി, മെറ്റൽ ഓഹരികൾ കുതിച്ചു: നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ സൂചിക മികച്ചനേട്ടമുണ്ടാക്കി. സെൻസെക്സ് 638.70 പോയന്റ് നേട്ടത്തിൽ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയർന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപറേറ്റ് ഫലങ്ങളും കേന്ദ്ര ബാങ്ക് മൃദുല സമീപനംതുടരുമെന്ന സൂചനകളും വിപണിനേട്ടമാക്കി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണലിവർ, ഏഷ്യൻ പെയിന്റ്സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയർന്നത്. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനം ഉയരത്തിലാണ് ക്ലോസ്ചെയ്തത്. ഐടി, സിമെന്റ്, മെറ്റൽ സൂചികകളിൽ വരുംദിവസങ്ങളിലും മുന്നേറ്റംതുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3zoRik1
via IFTTT

15,000 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ വോഡാഫോൺ ഐഡിയക്ക് അനുമതി

മുംബൈ: കടുത്ത പ്രതിസന്ധിനേരിടുന്ന വോഡാഫോൺ ഐഡിയക്ക് നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ)വഴി 15,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ ആറുശതമാനം കുതിപ്പുണ്ടായി. സർക്കാരിന്റെ അനുമതിയാണ് ലഭിച്ചിട്ടതെന്നും അതേസമയം നിക്ഷേപകരാറിലെത്തിയിട്ടില്ലെന്നുമാണ് സൂചന. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഇക്വിറ്റിയായോ, ഓഹരിയായി പരിവർത്തനംചെയ്യാവുന്ന സെക്യൂരിറ്റികളായോ, ഗ്ലോബർ ഡെപ്പോസിറ്ററി രസീതുകളായോ കടപ്പത്രമായോ ഏതുതരത്തിലുള്ള നിക്ഷേപവും സ്വീകരിക്കുന്നതിനായിരുന്നു ഡയറക്ടർ ബോർഡിന്റെ അനുമതി. സർക്കാരിനുള്ള കുടിശ്ശിക നൽകാനും അടുത്തയിടെ വാങ്ങിയ സ്പെക്ട്രത്തിന് പണംനൽകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരണം വോഡാഫോൺ ഐഡിയയെ സഹായകരമാകും. നാലാംപാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 6,985.1 കോടിയായി ഉയർന്നിരുന്നു. അതിനുമുമ്പുള്ള മൂന്നുപാദത്തിലെ നഷ്ടം 4,540.8 കോടി രൂപയായിരുന്നു. നഷ്ടത്തിൽ വൻവർധനവുണ്ടായതിനെതുടർന്ന് കമ്പനിയുടെ പ്രവർത്തനം അപടത്തിലാക്കുന്ന സാഹാചര്യമുണ്ടായിരുന്നു.

from money rss https://bit.ly/3zproNa
via IFTTT

Wednesday 21 July 2021

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന്റെ വില 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ 35,640 രൂപയായി വില. ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചതോടെ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു. തുടർച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ വിലകുറഞ്ഞു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3zsRmzj
via IFTTT

തളർച്ചയിൽനിന്ന് കുതിച്ചുയർന്ന് വിപണി: നിഫ്റ്റി വീണ്ടും 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 380 പോയന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്സ്, ബയോകോൺ, ഹിന്ദുസ്ഥാൻ സിങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഇന്ത്യാമാർട്ട് തുടങ്ങി 44 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hVVGkH
via IFTTT

അമേരിക്കൻ സ്റ്റാർട്ടപ്പായ ‘എപികി’നെ ഏറ്റെടുത്ത് ‘ബൈജൂസ്’

മുംബൈ: മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനിയായ 'ബൈജൂസ്' അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വായനാ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ 'എപികി'നെ ഏറ്റെടുത്തു. ഇന്ത്യൻ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇടപാടു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റെ (3,700 കോടിയോളം രൂപ) ഇടപാടാണിതെന്നാണ് വിവരം. ലോകത്തെ 250 മുൻനിര പബ്ലിഷർമാരുടെ ഉന്നത നിലവാരത്തിലുള്ള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് 'എപികി'നുള്ളത്. ഭാവി തലമുറയ്ക്ക് വായനയിൽ പ്രചോദനമാകും 'എപിക്' എന്നും അവർക്ക് ജീവിതകാലം മുഴുവൻ പഠനാനുഭവം പകരാൻ വഴിയൊരുക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്നും 'ബൈജൂസ്' ചീഫ് സ്ട്രാറ്റജി ഓഫീസർ അനിത കിഷോർ പറഞ്ഞു. വടക്കേ അമേരിക്കയെ മേഖലയിലെ പ്രധാന വിപണികളിലൊന്നായി കണ്ട് 100 കോടി ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി 'ബൈജൂസ്' നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയിൽ 'ബൈജൂസി'ന്റെ രണ്ടാമത്തെ ഏറ്റെടുക്കലാണിപ്പോഴത്തേത്. 2019-ൽ വിദ്യാഭ്യാസ ഗെയിമുകൾ തയ്യാറാക്കുന്ന ഒസ്മോയെ 12 കോടി ഡോളറിന് (850 കോടി രൂപ) ബൈജൂസ് ഏറ്റെടുത്തിരുന്നു. അമേരിക്കൻ വിപണിയിൽ വലിയ സാന്നിധ്യമുള്ള കോഡിങ് സ്റ്റാർട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെയും കഴിഞ്ഞ വർഷം സ്വന്തമാക്കി. 'ബൈജൂസി'ന്റെ മൂല്യം ഫിൻടെക് കമ്പനിയായ പേടിഎമ്മിനെയും മറികടന്ന് അടുത്തിടെ 1,650 കോടി ഡോളറിൽ (1.23 ലക്ഷം കോടി രൂപ) എത്തിയിട്ടുണ്ട്.

from money rss https://bit.ly/3eFPuLG
via IFTTT