121

Powered By Blogger

Monday, 6 December 2021

പാഠം 153| നിക്ഷേപമെന്നാല്‍ സാമ്പത്തിക ആസൂത്രണമല്ല; പിന്നെ എന്താണ്-അറിയാം വിശദമായി

അബുദാബിയിലെ ഒരുവിദേശ കമ്പനിയിൽ അക്കൗണ്ടന്റാണ് സുനിൽകുമാർ. രണ്ടുലക്ഷത്തിലേറെ ശമ്പളയിനത്തിൽ പ്രതിമാസം ലഭിക്കുന്നു. 45 വയസ്സാണ് പ്രായം. കോവിഡ് ആദ്യമായി വ്യാപിച്ച 2020ൽ ജോലി പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നുമാത്രമല്ല, ജോലിക്കയറ്റവും ശമ്പളവർധനവും ലഭിക്കുകയുംചെയ്തു. 2020ലെ തകർച്ചക്കുശേഷം വിപണി കുതിക്കാൻ തുടങ്ങിയപ്പോഴാണ്, ഇങ്ങനെ പോയാൽപറ്റില്ല ഭാവിയിലേക്ക് നിക്ഷേപം കരുതിവെക്കണമെന്ന ചിന്ത സുനിൽകുമാറിനുണ്ടായത്. ഫ്രീഡം @ 40 എന്ന ടാഗ് ലൈനിൽ ഈകോളത്തിൽ തുടക്കമിട്ട കാമ്പയിനാണ് അതിന് പ്രേരണയായത്. ഉടനെതന്നെ ഡീമാറ്റ് അക്കൗണ്ടെടുത്തു. സമൂഹമാധ്യമങ്ങളും...

സെൻസെക്‌സിൽ 448 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തെ അതിജീവിച്ച് വിപണി. അനിശ്ചിതത്വം തുടരുമ്പോഴും ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 448 പോയന്റ് നേട്ടത്തിൽ 57,195ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 17,047ലുമാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിലെ 30 ഓഹരികളിൽ 29 എണ്ണവും നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടിസിഎസ്, ഭാരതി എയർടെൽ, എൽആൻഡ്ടി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും...

സെന്‍സെക്‌സില്‍ 949 പോയന്റ് നഷ്ടം: നിഫ്റ്റി 17,000ന് താഴെ | Stock Market Closing

മുംബൈ: ഒമിക്രോൺ വ്യാപനഭീതിയിൽ രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. സെൻസെക്സ് 949.32 പോയന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയന്റ് നഷ്ടത്തിൽ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമിക്രോണിനൊപ്പം വരാനിരിക്കുന്ന വായ്പാനയവും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മർദംനേരിട്ടത്. ഓട്ടോ, ധനകാര്യ ഓഹരികളിലും ദുർബലാവസ്ഥ തുടർന്നു. യുപിഎൽ ഒഴികെ നിഫ്റ്റി50യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ, ഇൻഡസിൻഡ് ബാങ്ക്,...

വായ്പാനയ പ്രഖ്യാപനം എട്ടിന്: ഒമിക്രോണ്‍ ഭീഷണിക്കിടയില്‍ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുമോ?

ഡിസംബർ എട്ടിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയത്തിൽ നിരക്കുകൾ കൂട്ടുമോ? വിലക്കയറ്റത്തോടൊപ്പം ഒമിക്രോൺ വകഭേദം ഉണ്ടാക്കിയേക്കാവുന്ന സമ്മർദവും സമ്പദ് വ്യവസ്ഥക്ക് ആഘാതം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ഇത്തവണത്തെ എംപിസി യോഗം. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ നിലനിർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. റിവേഴ്സ് റിപ്പോ നിരക്ക് നിലവിലെ 3.35ശതമാനത്തിൽതന്നെ തുടർന്നേക്കാം. റിവേഴ്സ് നിരക്ക് ഉയർത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ...