121

Powered By Blogger

Saturday 24 July 2021

സൊമാറ്റോയുടെ ഓഹരി വില്പന: കോടീശ്വരന്മാരായത് 18ലേറെപ്പേർ

സൊമാറ്റോയുടെ പൊതുവിപണിയിലെ അരങ്ങേറ്റത്തിൽ കോടീശ്വരന്മാരായത് 18ലേറെ പേർ. സഹസ്ഥാപകരായ ദീപേഷ് ഗോയൽ, ഗുഞ്ജൻ പഡിദാർ, മോഹിത് ഗുപ്ത, ഗൗരവ് ഗുപ്ത, അക്രിതി ചോപ്ര ഉൾപ്പടെയുള്ളവരാണ് കോടികളുടെമൂല്യമുള്ള ഓഹരി ഉടമകളായത്. ചീഫ് എക്സിക്യുട്ടീവുമായ ദീപേന്ദർ ഗോയലിന് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ്(ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥവാകാശ പദ്ധതി) പ്രകാരം ലഭിച്ച ഓഹരികളുടെ മൂല്യം വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കനുസരിച്ച് 4,650 കോടിയായി. ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പടിഡാറിന്റെ ഓഹരികളുടെ മൂല്യം 363 കോടി രൂപയാണ്. ബിസിനസ് ഹെഡ് മോഹിത് ഗുപ്തയ്ക്ക് ലഭിച്ച ഓഹരികളുടെ മൂല്യം 195 കോടി രൂപയുമായി വർധിച്ചു. വിതരണമേഖലയുടെ ചുമതലവഹിക്കുന്ന ഗൗരവ് ഗുപ്തയുടെ ഓഹരി മൂല്യമാകട്ടെ 179 കോടി രൂപയും. അടുത്തയിടെ സഹസ്ഥാപക പദവിയിലെത്തിയ അക്രിതി ചോപ്രക്ക് ലഭിച്ച ഓഹരികളുടെ മൂല്യമാകട്ടെ 149 കോടിയായും ഉയർന്നു. സൊമാറ്റൊയെ ഓഹരി വിപണിയിലേയ്ക്ക് നയചിച്ച ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷാന്ത് ഗോയലിന്റെ ഓഹരി മൂല്യം 114 കോടിയാണ്. ജീവനക്കാർക്കുളള ഓഹരി ഉടമസ്ഥാവകാശപ്രകാരം ഓഹരി ലഭിച്ച മറ്റുള്ളവർ: അങ്കിത് കത്ര-105 കോടി രാഹുൽ ഗഞ്ജു-71കോടി ചൈതന്യ മാത്തൂർ-67 കോടി ഡാമിനി സ്വാഹ്നെ-43 കോടി മഞ്ജുനാഥ് രാമകൃഷ്ണൻ 30 കോടി അജിത് പാസി-26 കോടി കുനാൽ സ്വരൂപ്-22 കോടി പ്രശാന്ത് മാലിക്-20 കോടി അലൻകൃത് നിഷാദ്-17 കോടി ഡാമിനി ഭല്ല-10 കോടി സിദ്ധാർഥ് ജാവർ-9കോടി ഐപിഒ വിലയായ 76 രൂപയിൽനിന്ന് 50ശതമാനം പ്രീമിയത്തിൽ 125.85 രൂപയിലാണ് വെള്ളിയാഴ്ച സൊമാറ്റൊയുടെ ഓഹരി ക്ലോസ് ചെയതത്. ലിസ്റ്റ് ചെയ്ത നിലവാരമായ 115 രൂപയേക്കാൾ 9ശതമാനം ഉയരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി വിപണിയുടെ 11 വർഷത്തെ ചരിത്രത്തിലെ ഉയർന്ന ഡിമാന്റാണ് ഐപിഒക്കുണ്ടായത്. 9,375 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പ്രാരംഭ ഓഹരി വില്പനക്ക് 40.38 ഇരട്ടി അപേക്ഷകൾ ലഭിച്ചു.

from money rss https://bit.ly/2V9wnCw
via IFTTT