121

Powered By Blogger

Friday 9 October 2020

ഫോബ്‌സ് അതിസമ്പന്ന പട്ടികയിൽ ആറ്‌ മലയാളികൾ

കൊച്ചി: ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ ഇടംപിടിച്ചു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയുമായി മുന്നിലെത്തി. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്. അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ് മുന്നിൽ. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ സമ്പാദ്യം. ലുലുവിന്റെ റീട്ടെയിൽ ശൃംഖലയിൽ അബുദാബി സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ എ.ഡി.ക്യു. 8,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയതിനു പിന്നാലെ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) കൂടി ഓഹരിയെടുക്കാൻ ഒരുങ്ങുന്നുണ്ട്. അതിനാൽ, വരും വർഷങ്ങളിൽ യൂസഫലിയുടെ സമ്പത്തിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം സ്വർണപ്പണയത്തിന് വൻതോതിൽ ഡിമാൻഡ് ഉയർന്നതുമൂലം ഓഹരി വില ഉയർന്നതാണ് മുത്തൂറ്റ് ഫിനാൻസ് ഉടമകളുടെ സമ്പത്തിൽ വലിയ വളർച്ചയുണ്ടാക്കിയത്. 'ബൈജൂസ് ലേണിങ് ആപ്പ്' സ്ഥാപകൻ ബൈജു രവീന്ദ്രൻ (305 കോടി ഡോളർ-22,570 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (260 കോടി ഡോളർ-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ-13,700 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്.ഡി. ഷിബുലാൽ (156 കോടി ഡോളർ-11,550 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ. 13-ാം വർഷവും മുകേഷ് അംബാനി ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായ 13-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. 8,870 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട് 6.56 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 2,520 കോടി ഡോളർ (1.86 ലക്ഷം കോടി രൂപ) ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയിൽ 14 ശതമാനം വർധനയുണ്ടായതായി ഫോബ്സ് വിലയിരുത്തുന്നു. Six Malayalees in Forbes rich list

from money rss https://bit.ly/3iNGYcs
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 326 പോയന്റ്

മുംബൈ: തുടർച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 11,900ന് മുകളിലെത്തി. സെൻസെക്സ് 326.82 പോയന്റ് നേട്ടത്തിൽ 40,509.49ലും നിഫ്റ്റി 79.60 പോയന്റ് ഉയർന്ന് 11,914.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1216 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1426 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ നിലനിർത്തിയത് ബാങ്കിങ് ഓഹരികൾ നേട്ടമാക്കി. വിപ്രോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം ഇൻഡസ്ട്രീസ്, യുപിഎൽ, ഹിൻഡാൽകോ, സൺ ഫാർമ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകൾ ഉയർന്നു. അതേസമയം, എഫ്എംസിജി, വാഹനം, ലോഹം, ഫാർമ സൂചികകൾ സമ്മർദംനേരിട്ടു. Nifty ends above 11,900, Sensex up 326 pts

from money rss https://bit.ly/3nwtoxO
via IFTTT

CONFIRMED: Mohanlal-Vinayan Project To Start Rolling After Barroz

CONFIRMED: Mohanlal-Vinayan Project To Start Rolling After Barroz
Mohanlal, the complete actor is all set to join hands with director Vinayan, very soon. As reported earlier, the actor-director duo is teaming up for the first time in their careers, for an epic drama. In a recent interview, Vinayan confirmed

* This article was originally published here

ആര്‍.ടി.ജി.എസ് വഴി ഡിസംബര്‍ മുതല്‍ 24 മണിക്കൂറും പണമിടപാട് നടത്താം

ആർ.ടി.ജി.എസ് വഴി ഡിസംബർ മുതൽ 365 ദിവസം 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താം. പ്രവൃത്തിദിനങ്ങളിൽ രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടിയിലുള്ള സമയത്താണ് നിലവിൽ ഈ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താൻ കഴിയുക. അവധി ദിവസങ്ങളിലാണെങ്കിൽ ഈ സൗകര്യമില്ലായിരുന്നു. എൻ.ഇ.എഫ്.ടിവഴി 24 മണിക്കൂറും പണമിടപാടിന് സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ആർബിഐയുടെ പുതിയ തീരുമാനം. വൻകിട പണമടപാട് നടത്തുന്നവർക്കും കോർപ്പറേറ്റുകൾക്കും പുതിയ തീരുമാനം ഗുണകരമാകും. രണ്ടുലക്ഷം രൂപവരെയാണ് എ.ഇ.എഫ്.ടി വഴി ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുക. അതിൽകൂടുതൽ തുകയുടെ ഇടപാടിനാണ് ആർ.ടി.ജി.എസാണ് പ്രയോജനപ്പെടുത്തുന്നത്. ആർ.ടി.ജി.എസ് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്ന ഈ സംവിധാനത്തിലൂടെ മിനിമം ട്രാൻസ്ഫർ ചെയ്യാവുന്ന തുക രണ്ടുലക്ഷം രൂപയാണ്. അതിനുമുകളിൽ എത്ര രൂപവരെ വേണമെങ്കിലും കൈമാറാൻ അനുവദിക്കുന്നുണ്ടെങ്കിലും പല ബാങ്കുകളും 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എൻ.ഇ.എഫ്.ടി സേവനം സൗജന്യമാണെങ്കിൽ ആർ.ടി.ജി.എസ് ഇടപാടിന് സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഓരോ ബാങ്കുകളിലും നിരക്ക് വ്യത്യസ്തമാണ്. RTGS to be available 24x7x365 from Dec 2020

from money rss https://bit.ly/33KCe2Y
via IFTTT

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ 14% വളര്‍ച്ച കൈവരിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്

മികച്ച വളർച്ചാനേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും 14% വളർച്ചയാണ് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ നേടിയത്. കമ്പനിയുടെ അസറ്റ്സ് അണ്ടർ മാനേജ്മെന്റ് (എയുഎം) 25% വളർച്ചയും ലാഭവിഹിതത്തിൽ 44% വർദ്ധനവുമാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയിരുന്നത്. 2020 സെപ്തംബർ 9 ന് കമ്പനി പുറത്തിറക്കിയ നോൺ കൺവേർട്ടിബിൾ ഡിബഞ്ചർ (എൻസിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾക്ക് മികച്ച പ്രതികരണമാണ്. ലഭിച്ചത്. കുറഞ്ഞ കാലയളവിൽ 150 കോടിയോളം രൂപ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചു. എൻസിഡികൾക്ക് നല്ല സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത് വളർച്ചയുടെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. ബാങ്കുകളിലെ സാധാരണ സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശനിരക്ക് ലഭിക്കുമെന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം. കോവിഡ് പ്രതിസന്ധികൾ സുഷ്ടിച്ച സാമ്പത്തിക തടസ്സങ്ങൾക്കിടയിൽ വിപണിയുടെ പ്രവർത്തനത്തിന് ഏറെ സഹായകമായ ഒന്നാണ് സ്വർണ്ണവായ്പാ പദ്ധതികൾ. അത്യാധുനിക സാങ്കേതികവിദ്യയും, വ്യത്യസ്തവും നൂതനവുമായ ഉൽപ്പന്ന - സേവനവാഗ്ദാനങ്ങളും, മികച്ച കോർപ്പറേറ്റ് ഭരണ രീതികളിലൂടെയും സേവനങ്ങൾ സാധാരണക്കാരന് കൂടുതൽ സൗകര്യപ്രദമായി ഈ കാലഘട്ടത്തിൽ എത്തിക്കാൻ സാധിച്ചതാണ് കമ്പനിയുടെ വളർച്ചയുടെ പ്രധാന കാരണം എന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. 3000 ത്തിലധികം ജീവനക്കാരുള്ള മിനി മുത്തൂറ്റ് ഫിനാൻസിയേഴ്സിന്, ഇന്ത്യയിലുടനീളം 10 സംസ്ഥാനങ്ങളിലും 1 ക്രേന്ദരഭരണപ്രദേശത്തുമായി 2792 ശാഖകളുണ്ട്. ഉത്തരേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും ഉപഭോക്തൃബന്ധം ഈട്ടിയുറപ്പിക്കുന്നതിനും കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തിൽ ഒരു സോണൽ ഓഫീസും മിനിമുത്തൂട്റ് ഫിനാൻസിയേഴ്സ് ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്.

from money rss https://bit.ly/33GnulP
via IFTTT

നിലവിലുള്ള സജീവ വരിക്കാരെ നിലനിര്‍ത്താന്‍ ജിയോയ്ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്

കുറഞ്ഞ താരിഫിൽ വിപണി പിടിച്ച റിലയൻസ് ജിയോയ്ക്ക് സജീവമായ വരിക്കാരെ നിലനിർത്താൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. ജൂണിലെ കണക്കുപ്രകാരം 39.7 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. നിലവിൽ പുതിയവരിക്കാരുടെ എണ്ണത്തിൽ മുന്നിൽതന്നെയാണെങ്കിലും നിലവിലുള്ള ഉപയോക്താക്കളെ പിടിച്ചുനിർത്തുന്നതിന് കഴിയുന്നില്ലെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. വലിയൊരു വിഭാഗം വരിക്കാർ ഇതിനകം കണക്ഷൻ ഉപേക്ഷിച്ചതായി പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം കഴിഞ്ഞവർഷത്തെ 84ശതമാനത്തിൽനിന്ന് 78ശതമാനമായി കുറഞ്ഞു. മൂന്നുവർഷത്തെ ഏറ്റവും താഴ്ന്ന കണക്കാണിത്. നിശ്ചിത സമയത്ത് നെറ്റുവർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന വരിക്കാരുടെ എണ്ണമാണ് സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ട്രായ് ഉൾപ്പെടുത്തുന്നത്. അതുപ്രകാരം ട്രായ് കണക്കെടുത്ത സമയത്ത് 8.7 കോടി വരിക്കാർ സജീവമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, മറ്റ് ടെലികോം സേവന ദാതാക്കളായ വോഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികളിലെ സജീവ ഉപഭോക്താക്കളുടെ സാന്നിധ്യം അതേകലായളവിൽ യഥാക്രമം 90ശതമാനവും 98ശതമാനവുമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. പൊതുവിൽ സിം കാർഡ് എടുക്കുന്നവരുടെ എണ്ണത്തിൽവൻവർധനയുണ്ടെങ്കിലും സിം സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് ട്രായിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനംമൂലം സാധാരണ ഉപഭോക്താക്കൾ ഡാറ്റ ഉപയോഗിക്കുന്നത് വൻതോതിൽ കുറഞ്ഞതാകാം കാരണമെന്നാണ് വിലിയിരുത്തൽ. മൂന്നുവർഷത്തിനുള്ളിൽ മൊത്തംവരിക്കാരുടെ എണ്ണം 50 കോടിയായി ഉയർത്താനുള്ള ജിയോയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോയെന്നാണ് ടെലികോം ലോകം കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സജീവമായ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവരുത്തേണ്ട ബാധ്യകൂടി റിലയൻസിനുണ്ടായിരിക്കുകയാണ്. Reliance Jio battles falling share of active users on network

from money rss https://bit.ly/3nvdYdb
via IFTTT

വായ്പയെടുത്തവര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല: നിക്ഷേപകര്‍ക്ക് നെടുവീര്‍പ്പിടാം

2020ലെ നാലമാത്തെ ദ്വൈമാസ പണവായ്പാവലോകന യോഗത്തിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത് വായ്പയെടുത്തവർക്ക് ഗുണംചെയ്യില്ല. കോവിഡ് വ്യാപനംമൂലം ശമ്പളം കുറയ്ക്കൽ, തൊഴിൽനഷ്ടം തുടങ്ങിയവ നേരിടുന്ന സാഹചര്യത്തിൽ പ്രതിമാസ തിരിച്ചടവിന്റെ ഭാരം കുറയുന്നത് എന്തുകൊണ്ടും ആശ്വാസകരമാണ്. അതിനുള്ള സാധ്യതയാണ് ഇല്ലാതായത്. അതേസമയം, ബാങ്ക് നിക്ഷേപകർക്ക് ആർബിഐയുടെ തീരുമാനം ആശ്വാസകരമാണ്. എഫ്ഡിയുടെ പലിശനിരക്ക് കുറയ്ക്കുന്നത് തൽക്കാലം ബാങ്കുകൾ നിർത്തിവെച്ചേക്കാം. ബാഹ്യ സൂചിക അടിസ്ഥാനമാക്കി വായ്പടെയുത്തവർ നിലവിലുള്ള പ്രതിമാസ നിരക്കുതന്നെ തുടർന്നും അടയ്ക്കേണ്ടിവരും. ബാങ്ക് നിങ്ങളുടെ വായ്പ അക്കൗണ്ടിലെ റിസ്ക് പ്രീമിയം ഉയർത്തുകയാണെങ്കിൽ ഇഎംഐയിൽ വർധനവുണ്ടാകാനുമിടയുണ്ട്. വായ്പ പലിശ കുറയ്ക്കുന്നതിനനുസരിച്ചാണ് ബാങ്ക് സ്ഥിര നിക്ഷേപ പലിശയിലും അതിന് ആനുപാതികമായി ബാങ്കുകൾ കുറവുവരുത്തുന്നത്. ഇതിനുമുമ്പ് സെപ്റ്റംബർ 10നാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കിൽ ശരാശരി 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയത്. ഇതോടെ ഒരുവർഷത്തെ പലിശ 4.9ശതമാനമായി കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ പാദത്തിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാത്തത് നിക്ഷേപകർക്ക് ആശ്വാസമാണ്. ഒക്ടോബർ ഒമ്പതിന് അവസാനിച്ച എംപിസി യോഗത്തിൽ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോനിരക്ക് 3.35ശതമാനത്തിലും നിലനിർത്താനാണ് ആർബിഐ തീരുമാനിച്ചത്. പണപ്പെരുപ്പ് നിരക്ക് വർധിക്കുന്നതും രാജ്യത്തെ വളർച്ചാഅനിശ്ചിതത്വവും കാരണം ഇത്തവണ നിരക്കിൽമാറ്റംവരുത്തുന്നതിൽനിന്ന് ആർബിഐ വിട്ടുനിൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

from money rss https://bit.ly/2Icka9T
via IFTTT

ക്ലൗഡ് കംപ്യൂട്ടിങിലേയ്ക്ക് ചുവടുമാറ്റുന്നു: ഐബിഎം വിഭജിച്ച് രണ്ടുകമ്പനിയാക്കും

ഭാവിയിലെ ബിസിസ് സാധ്യത കണക്കിലെടുത്ത് ക്ലൗഡ് കംപ്യൂട്ടിങിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടുകമ്പനികളാക്കി വിഭജിക്കുന്നു. 2021 അവസാനത്താടെ ഇൻഫോർമേഷൻ ടെക്നോളജി ഇൻഫ്രസ്ട്രക്ചർ സർവീസ് യൂണിറ്റിനെ പുതിയ പേരുനൽകി മറ്റൊരു കമ്പനിയാക്കും. നിലവിൽ ആഗോള ടെക്നോളജി സർവീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റിൽ 4,600 കമ്പനികൾക്കാണ് സേവനം നൽകുന്നത്. 6000 കോടി ഡോളറിന്റെ ഓർഡറാണ് നിലവിൽ ഈ സ്ഥാപനത്തിനുള്ളത്. സോഫ്റ്റ് വെയർ വില്പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വൻവളർച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്പനി ചുവടുവെയ്ക്കുകയാണ്. വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയർ ആൻഡ് സൊലൂഷൻസ് പോർട്ട്ഫോളിയോയ്ക്കായിരിക്കും കൂടുതൽ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു. IBM plans to split up its businesses into two public companies

from money rss https://bit.ly/30OvJKH
via IFTTT