121

Powered By Blogger

Monday 23 February 2015

പ്രതിരോധ പ്രദര്‍ശനത്തില്‍'ഇന്ത്യന്‍ സ്‌പര്‍ശം'








പ്രതിരോധ പ്രദര്‍ശനത്തില്‍'ഇന്ത്യന്‍ സ്‌പര്‍ശം'


Posted on: 24 Feb 2015


അബുദാബി: പോര്‍മുഖങ്ങളിലെ നൂതന വാഹനങ്ങളും ആയുധങ്ങളും നേരിട്ട് കാണാന്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന നഗരിയില്‍ പൊതുജനങ്ങളുടെ തിരക്ക്. ഇന്ത്യയില്‍ നിന്നുള്ള മഹീന്ദ്രയുടെ യുദ്ധവാഹനങ്ങളും ജനശ്രദ്ധയാകര്‍ഷിക്കുന്നു.

രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കെല്ലാം അവസരമുണ്ട്. നാഷണല്‍ എക്‌സിബിഷന്‍ സെന്റിലെത്തുന്ന ആര്‍ക്കും തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് അപേക്ഷാ ഫോറം പൂരിപ്പിച്ചാല്‍ അകത്ത് കയറാം. ഇത് തീര്‍ത്തും സൗജന്യവുമാണ്.

കരയിലും വെള്ളത്തിലും ഒരേപോലെ സഞ്ചരിക്കുന്ന കുഞ്ഞന്‍ വാഹനം മുതല്‍ മലനിരകള്‍ ഇടിച്ചിട്ട് മുന്നേറുന്ന വമ്പന്‍ വണ്ടികള്‍വരെ പ്രദര്‍ശനത്തിലുണ്ട്. ചൈനയുടെ യുദ്ധവാഹനങ്ങളുടെ പ്രദര്‍ശനത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. സാങ്കേതിക വിദ്യ യുദ്ധമുഖത്ത് എത്രത്തോളം പ്രായോഗികമാക്കാം എന്നതിന്റെ ഉദാഹരണമാണവ. ചൈനയ്ക്ക് പുറമേ റഷ്യ, ഗ്രീസ്, ഇറ്റലി, ബ്രസീല്‍, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, അമേരിക്ക, യു.കെ. എന്നിവിടങ്ങളില്‍ നിന്നെല്ലാം സംഘങ്ങള്‍ എത്തിയിട്ടുണ്ട്.

തീവ്രവാദികളെയും കള്ളന്മാരെയുമെല്ലാം മിലിട്ടറി ഓപ്പറേഷനുകളിലൂടെ കീഴ്‌പ്പെടുത്തുന്നതിന്റെ തത്സമയ പ്രദര്‍ശനമൊരുക്കിയത് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി. പ്രത്യേകം തയ്യാറാക്കിയ ഇരുട്ട് മുറിയില്‍ വെളിച്ച ശബ്ദ സജ്ജീകരണങ്ങളോടെയായിരുന്നു ഇത്. വിമാനങ്ങളുടെയും റോക്കറ്റുകളുടെയും തോക്കുകളുടെയും കപ്പലുകളുടെയും പ്രദര്‍ശനത്തോടൊപ്പം സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന പല ചെറു ഉപകരണങ്ങളും ഐഡക്‌സിലുണ്ട്.

പ്രദര്‍ശനകേന്ദ്രത്തില്‍ മഹീന്ദ്ര യുദ്ധവാഹനങ്ങളുടെ പ്രത്യേക പ്രദര്‍ശനം ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി. റാസ് അല്‍ ഖൈമ ആസ്ഥാനമാക്കി വെടിയുണ്ടകളെ ചെറുക്കുന്ന സജ്ജീകരണങ്ങള്‍ യു.എ.ഇ.യിലെ വാഹനങ്ങളില്‍ ഒരുക്കുകയാണ് മഹിന്ദ്ര. ഇരുനൂറോളം വെടിയുണ്ടകള്‍ പതിഞ്ഞിട്ടും ഉള്ളില്‍ യാതൊരു കേടുപാടും സംഭവിക്കാത്ത വാഹനങ്ങള്‍ ശ്രദ്ധേയമായി. മഹീന്ദ്രാ സ്‌കോര്‍പിയോ ജീപ്പിന്റെ ഷാസിയില്‍ നിര്‍മിച്ച അത്യാധുനിക യുദ്ധവാഹനത്തിന്റെ വീഡിയോ പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ടയര്‍ പൊട്ടിപ്പോയാലും വാഹനം ഓടിച്ച്‌പോകാന്‍ പറ്റുന്ന വിധത്തിലുള്ള വിവിധ കമ്പനികളുടെ കണ്ടെത്തലുകളും പ്രദര്‍ശിപ്പിച്ചു.

കോടികളുടെ കച്ചവടമാണ് ഐഡക്‌സിലൂടെ നടക്കുന്നത്. ലോകത്തിലെ പല രാഷ്ടങ്ങളുടെയും സാങ്കേതിക വിദ്യകള്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കാണുവാനും വിലയുറപ്പിക്കാനുമുള്ള സൗകര്യം ഇതിലൂടെ സാധ്യമാകുന്നു. ഐഡക്‌സിനോടനുബന്ധിച്ചുള്ള അബുദാബി അന്താരാഷ്ട്ര നാവിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. പ്രദര്‍ശനം വ്യാഴാഴ്ച അവസാനിക്കും.











from kerala news edited

via IFTTT

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു








ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു


Posted on: 24 Feb 2015


മസ്‌കറ്റ്: ഒമാന്‍ സമദ് ഷാനിലെ റൂദയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരരടക്കം മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശികളായ സാബു പ്രസാദ്, സഹോദരന്‍ ബാബു പ്രസാദ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിരെവന്ന സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരെയും ഉടന്‍തന്നെ സമദ്ഷാന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാബുവും ബാബുവും തല്‍ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവ് ഇബ്ര ആസ്പത്രിയിലാണ് മരിച്ചത്.

സാബു പ്രസാദിന്റെയും ബാബു പ്രസാദിന്റെയും മൃതദേഹങ്ങള്‍ സമദ്ഷാന്‍ ആസ്പത്രിയിലും സജീവിന്റെ മൃതദേഹം ഇബ്ര ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.










from kerala news edited

via IFTTT

സ്‌കൂളുകളിലെ ഉച്ചഭഷണ പദ്ധതിയില്‍ ക്രമക്കേടെന്ന്‌











Story Dated: Tuesday, February 24, 2015 02:03


പാലക്കാട്‌: പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി അഴിമതിരഹിതവും പോഷകസമൃദ്ധവുമാക്കുന്നതിന്‌ നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും ആവശ്യമായ ഫയലുകളും രേഖകളും സൂക്ഷിക്കാതെയും വ്യാപക അഴിമതികളും ക്രമക്കേടുകളും നടത്തുകയാണെന്ന്‌ വിദ്യാഭ്യാസ ശാക്‌തീകരണ സമിതി യോഗം കുറ്റപ്പെടുത്തി. നിരവധി വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തില്‍ അഴിമതിയുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ശാക്‌തീകരണ സമിതി ചെയര്‍മാന്‍ പുതുശേരി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്‌ണകുമാര്‍, കല്‌പക സുരേഷ്‌, വി.സി. രാധാകൃഷ്‌ണന്‍, ടി.കെ. ഹൈദരലി, എന്‍. ഹരിദാസ്‌, സി. കാര്‍ത്തികേയന്‍, എസ്‌.വി. ശിവദാസ്‌, വി. നാഗരാജന്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

ദ്രവ്യകലശത്തിന്‌ തുടക്കമായി











Story Dated: Tuesday, February 24, 2015 02:03


ആനക്കര: പുരമുണ്ടേക്കാട്‌ മഹാദേവക്ഷേത്രത്തില്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ദ്രവ്യകലശത്തിന്‌ തുടക്കമായി. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പി.എസ്‌. കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. ഭവത്രാതന്‍, വി. മധുസൂദനന്‍, ഇ.പി. വേലായുധന്‍, സി.വി. ഗോവിന്ദന്‍, തെക്കിനിയേടത്ത്‌ കേശവന്‍ നമ്പൂതിരി, തെക്കിനിയേടത്ത്‌ കൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.


ക്ഷേത്ര ശ്രീകോവിലിലെ ചുമര്‍ചിത്രങ്ങളുടെ പുനരാവിഷ്‌കാരത്തിന്റെ സമര്‍പ്പണം മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ജി.കെ. പ്രകാശ്‌ നിര്‍വഹിച്ചു. പി.കെ. നീലകണ്‌ഠന്‍ നമ്പൂതിരി, എ. വേലായുധന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൈനിക്കര തെക്കേടത്ത്‌ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്‌ കലശം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓട്ടന്‍തുള്ളല്‍, സാമ്പ്രദായിക്‌ ഭജന്‍സ്‌, ഭക്‌തിപ്രഭാഷണം, തായമ്പക, നാഗസ്വരക്കച്ചേരി എന്നിവയും സമാപനദിവസമായ വെള്ളിയാഴ്‌ച അന്നദാനവും നടക്കും.










from kerala news edited

via IFTTT

കര്‍ഷക സംഘടനകളുടെ സംസ്‌ഥാന നേതൃസമ്മേളനം നാളെ ഇടുക്കിയില്‍











Story Dated: Tuesday, February 24, 2015 02:03


പാലക്കാട്‌: കേരളത്തിന്റെ തീരദേശ ഇടനാട്‌ മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ കര്‍ഷക സാമൂഹ്യ പ്രസ്‌ഥാനങ്ങളുടെ നേതൃസമ്മേളനം നാളെ ഇടുക്കിയില്‍ ചേരും. കരിമ്പനിലുള്ള ഇടുക്കി രൂപതാ ആസ്‌ഥാനത്ത്‌ രാവിലെ 11 ന്‌ ആരംഭിക്കുന്ന സമ്മേളനം ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. ഹൈറേഞ്ച്‌ സംരക്ഷണസമിതി രക്ഷാധികാര സമിതിയംഗം സി.കെ. മോഹനന്‍ അധ്യക്ഷത വഹിക്കും.


ഷെവലിയര്‍ വി.സി. സെബാസ്‌റ്റ്യന്‍ വിഷയാവതരണം നടത്തും. വിവിധ കാര്‍ഷിക ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഹൈറേഞ്ച്‌ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്‌റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ് ഗൈഡന്‍സ്‌ ആന്റ്‌ റിസര്‍ച്ച്‌ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.സി. ജോസഫ്‌, ദേശീയ കര്‍ഷകസമാജം(പാലക്കാട്‌) ജനറല്‍ സെക്രട്ടറി മുതലാംതോട്‌ മണി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(തിരുവനന്തപുരം) ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ്‌ (ഇന്‍ഫാം), ഹൈറേഞ്ച്‌ സംരക്ഷണ സമിതി(ഇടുക്കി), പശ്‌ചിമഘട്ട ജനസംരക്ഷണ സമിതി(കോഴിക്കോട്‌), കുട്ടനാട്‌ വികസനസമിതി(ആലപ്പുഴ), കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(തിരുവനന്തപുരം), ദേശീയ കര്‍ഷക സമാജം(പാലക്കാട്‌), സനാതനം കര്‍ഷകസമിതി (കൊല്ലം), കര്‍ഷകവേദി(കോട്ടയം), വെസേ്‌റ്റണ്‍ ഘട്ട്‌ പീപ്പിള്‍സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സില്‍(മലപ്പുറം), പരിയാരം കര്‍ഷകസമിതി(തൃശൂര്‍), ദേശീയ കര്‍ഷക സമിതി, തീരദേശ പ്രസ്‌ഥാനമായ 'കടല്‍'(ആലപ്പുഴ), കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി(പാലക്കാട്‌), കേരകര്‍ഷകസംഘം(എറണാകുളം), സംസ്‌ഥാന ഇ.എഫ്‌.എല്‍ പീഡിത കൂട്ടായ്‌മ, റബര്‍ കര്‍ഷക സംരക്ഷണ സമിതി, അഗ്രികള്‍ച്ചറല്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്നീ പ്രസ്‌ഥാനങ്ങളാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.


കട്ടപ്പന ഇമാം മൗലവി മുഹമ്മദ്‌ റഫീക്ക്‌ അല്‍ കൗസാരി, പി.സി. സിറിയക്‌, ഫാ: തോമസ്‌ പീലിയാനിയ്‌ക്കല്‍, ആര്‍ മണിക്കുട്ടന്‍, ഫാ. സെബാസ്‌റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, ഫാ.ആന്റണി കൊഴുവനാല്‍, ടി. പീറ്റര്‍, വി.വി. അഗസ്‌റ്റിന്‍, എം.കെ. പ്രഭാകരന്‍, ജോസ്‌ മാത്യു ആനിത്തോട്ടത്തില്‍, ജോസ്‌ വെട്ടം, ജിനറ്റ്‌ മാത്യു, പി.വി. അന്‍വര്‍, പി.എം. സണ്ണി, ജോസഫ്‌ ജൂഡ്‌, ഫ്രാന്‍സിസ്‌ പെരുമന, ജോയി ജോസഫ്‌, കെ. മൊയ്‌തീന്‍ ഹാജി, ഡോ: എം.സി.ജോര്‍ജ്‌, ബേബി പെരുമാലില്‍, ജോസ്‌ എടപ്പാട്ട്‌, മാനുവല്‍ തോമസ്‌ എന്നിവര്‍ വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച്‌ സംസാരിക്കും. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ മാനേജിംഗ്‌ ട്രസ്‌റ്റി ഡിജോ കാപ്പന്‍ മോഡറേറ്ററായിരിക്കും. ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്‍കും. സംസ്‌ഥാന തലത്തില്‍ വിവിധ കര്‍ഷക പ്രസ്‌ഥാനങ്ങളെ ഏകോപിപ്പിച്ചുള്ള ജനകീയ പ്രക്ഷോഭള്‍ക്ക്‌ സമ്മേളനം രൂപം നല്‍കും.










from kerala news edited

via IFTTT

കമ്പ്യൂട്ടര്‍ കിറ്റ്‌ വിതരണം ചെയ്‌തു











Story Dated: Monday, February 23, 2015 07:16


കൊല്ലം: പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായി ഐ.ടി അറ്റ്‌ സ്‌കൂള്‍ നടത്തിയ പ്രോഗ്രാമിങ്‌ അഭിരുചി പരീക്ഷയില്‍ ഓരോ സ്‌കൂളില്‍നിന്നും ഒന്നാമതെത്തിയ വിദ്യാര്‍ഥികള്‍ക്ക്‌ സമ്മാനമായി നല്‍കുന്ന റാസ്‌പ്ബെറി പൈ കമ്പ്യൂട്ടര്‍ കിറ്റിന്റെ ജില്ലാതല വിതരണോദ്‌ഘാടനം എ.എ. അസീസ്‌ എം.എല്‍.എ നിര്‍വഹിച്ചു. കൊല്ലം പട്ടത്താനം വിമലഹൃദയ എച്ച്‌.എസ്‌.എസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷതവഹിച്ചു.


ജില്ലാ കലക്‌ടര്‍ ഡോ. എ. കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ടി അറ്റ്‌ സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. അശോക്കുമാര്‍, എം.എ. നിസാം, ജി.പി. മോഹന്‍ദാസ്‌, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, മാസ്‌റ്റര്‍ ട്രെയിനര്‍മാര്‍, സ്‌കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

അമ്മമലയാളം ഇരട്ടശില്‌പം തയ്യാറായി











Story Dated: Tuesday, February 24, 2015 02:02


mangalam malayalam online newspaper

കാഞ്ഞങ്ങാട്‌: അക്ഷരദേവതയെ പ്രതീകമാക്കി അത്യുത്തരകേരളത്തിന്റെ സാംസ്‌കാരികപൈതൃകം ആലേഖനം ചെയ്‌ത ഇരട്ടശില്‌പം കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലൊരുങ്ങി. അമ്മമലയാളം എന്ന പേരില്‍ പ്രശസ്‌തശില്‌പി കൂക്കാനം സുരേന്ദ്രന്‍ രൂപകല്‌പന ചെയ്‌ത ശില്‌പത്തിന്റെ അനാഛാദനകര്‍മ്മം നാളെ (25ന്‌) ഉച്ച കഴിഞ്ഞ്‌ 3 മണിക്ക്‌ പ്രശ്‌സത കവി പ്ര?ഫ. വി മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും.


വിദ്യാരംഭം പരിപാടിയുടെ ഭാഗമായാണ്‌ സ്‌കൂളില്‍ മാതൃഭാഷയുടെ മഹത്വം വിളിച്ചോതി ശില്‌പം നിര്‍മ്മിച്ചത്‌. ഭാഷയെ അമ്മയായി സങ്കല്‍പിച്ച്‌ മാതൃത്വത്തിന്റെ ഭിന്നഭാവങ്ങള്‍ വ്യക്‌തമാക്കുന്നതാണ്‌ ശില്‌പം. വടക്കേമലബാറിന്റെ തനതുകലയായ തെയ്യത്തിലെ അമ്മദൈവസങ്കല്‌പത്തില്‍ തുടങ്ങി കേരളത്തിന്റെ കലാപൈതൃകവും കാര്‍ഷികസംസ്‌കൃതിയും പ്രകൃതിഭംഗിയുമൊക്കെ ശില്‌പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. അക്ഷരവൃക്ഷത്തിനു കീഴെയാണ്‌ സാംസ്‌കാരികപെരുമയുടെ ഭിന്നഭാവങ്ങള്‍ ശില്‌പി ആവിഷ്‌കരിക്കുന്നത്‌.


പുതുതലമുറയ്‌ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്‌ചകളുടെ കൊളാഷാണ്‌ ശിലപത്തിന്റെ ഒരു ഭാഗത്തെങ്കില്‍ മറുവശത്ത്‌ വാഗ്‌ദേവതയുടെ മൂര്‍ത്തഭാവമാണ്‌ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്‌. വാഗ്‌ദേവിയുടെ നാവിന്‍തുമ്പത്ത്‌ അക്ഷരജ്വാലയും അതിനടുത്തായി തുഞ്ചത്തെഴുത്തഛനും ശില്‌പത്തിലുണ്ട്‌. സിമന്റിലും കളിമണ്ണിലുമൊക്കെയായി മൂന്നു മാസത്തെ പ്രയത്നത്തിലാണ്‌ ശില്‌പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. നാളെ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന അനാഛാദന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.










from kerala news edited

via IFTTT

'നവമാധ്യമങ്ങള്‍ വഴി വരുംതലമുറയെ ഭീകരസംഘടനകളില്‍ നിന്ന് സംരക്ഷിക്കാം'








'നവമാധ്യമങ്ങള്‍ വഴി വരുംതലമുറയെ ഭീകരസംഘടനകളില്‍ നിന്ന് സംരക്ഷിക്കാം'


Posted on: 24 Feb 2015


ഷാര്‍ജ: ഭീകരസംഘടനകളുടെ സ്വാധീനത്തില്‍ നിന്ന് വരും തലമുറകളെ സംരക്ഷിക്കുന്നതിന് ഭരണകൂടം നവ ആശയവിനിമയോപാധികള്‍ ശരിയായി ഉപയോഗപ്പെടുത്തണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഷാര്‍ജ അന്താരാഷ്ട്ര ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഫോറത്തിന്റെ അവസാനദിനം നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്.

ആശയവിനിമയത്തിനായി ഭരണകൂടത്തിന് ഡിജിറ്റല്‍ സാങ്കേതികതയെ എങ്ങനെ ആശ്രയിക്കാമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ഡിജിറ്റല്‍സാങ്കേതികത വഴിയുള്ള ആശയവിനിമയം സമൂഹത്തെ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്നും യോഗം ചര്‍ച്ച ചെയ്തു.

നവ മാധ്യമങ്ങളെ ശരിയായ രീതിയില്‍ ഗവണ്‍മെന്റുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിനെക്കുറിച്ച് ഗവേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ബെന്‍ ഹാമേഴ്സ്ലി അഭിപ്രായപ്പെട്ടു. ഇത്തരം മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വരുംതലമുറയെ ഭീകര സംഘടനകളുടെ സ്വാധീനത്തില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കും. യുവാക്കള്‍ക്കിടയില്‍ ഇടപെട്ടും ഉത്തമ മാതൃകകളിലൂടെ അവരെ സ്വാധീനിച്ചും ഇത് സാധ്യമാക്കാം- അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മാധ്യമങ്ങളുടെ യുഗത്തില്‍ എല്ലാവരും എല്ലാവര്‍ക്കും എളുപ്പം എത്തിപ്പെടാവുന്ന അകലത്തിലാണ് ഉള്ളതെന്ന് ഗൂഗ്ള്‍ ഐഡിയാസ് ഡയറക്ടര്‍ ജെറേഡ് കോഹെന്‍ (jared cohen) ചൂണ്ടിക്കാട്ടി. ഈയൊരു സാഹചര്യത്തില്‍ ഓരോരുത്തരുടെയും സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടുകയെന്നത് ഏറ്റവും വലിയ വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് വലിയ പങ്കു വഹിക്കാനുണ്ട്- അദ്ദേഹം പറഞ്ഞു. ഇ.എം.ഇ.എ. വാര്‍ത്താവിഭാഗം വൈസ് പ്രസിഡന്റ് ഹഗ് പെന്നീ, എം.ബി.സി. അവതാരക മുന സുലൈമാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ രണ്ടുദിവസമായി നടന്ന അന്താരാഷ്ട്ര ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഫോറം തിങ്കളാഴ്ച സമാപിച്ചു.











from kerala news edited

via IFTTT

ദുബായ് ടെന്നീസ്: ആദ്യദിനം റോജര്‍ ഫെഡറര്‍ക്ക് വിജയം








ദുബായ് ടെന്നീസ്: ആദ്യദിനം റോജര്‍ ഫെഡറര്‍ക്ക് വിജയം


Posted on: 24 Feb 2015


ദുബായ്: ദുബായ് ടെന്നീസ് ഡ്യൂട്ടി ഫ്രീ പുരുഷ വിഭാഗം എ.ടി.പി. മത്സരങ്ങളുടെ ആദ്യദിനത്തില്‍ ലോക രണ്ടാംനമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് വിജയം. മിഖായേല്‍ യൂസ്‌നിയെ 6-3, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ദുബായില്‍ തന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്.

ദുബായ് ടെന്നീസിലെ ഏഴാം കിരീടം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച റോജര്‍ ഡ്യൂട്ടീഫ്രീ സ്റ്റേഡിയത്തിലെ കോര്‍ട്ടില്‍ ഇറങ്ങിയത്. റഷ്യന്‍താരമായ മിഖായേല്‍ യൂസ്‌നി ഇത് 14-ാം തവണയാണ് ദുബായ് കോര്‍ട്ടില്‍ കളിക്കാനിറങ്ങുന്നത്.











from kerala news edited

via IFTTT

ഷോറൂം ഉദ്ഘാടനം








ഷോറൂം ഉദ്ഘാടനം


Posted on: 24 Feb 2015


ദുബായ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോള്‍ മികച്ച ഫോമിലാണെന്ന് മുന്‍ ഇന്ത്യന്‍താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

ഖിസൈസ് ലുലു മാളില്‍ ഐ.സി.സി. യുടെ ക്രിക്കറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി സജ്ജമാക്കിയ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സെവാഗ്. ആദ്യമത്സരത്തില്‍ പാകിസ്താനെയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ മികച്ച നിലയിലാണ് പരാജയപ്പെടുത്തിയത്. ഇത് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതായും സെവാഗ് പറഞ്ഞു.

'താന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നു. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണോ ക്ലബ്ബിന് വേണ്ടിയാണോ ഐ.പി.എല്ലിലാണോ എന്നത് വിഷയമല്ല. ക്രിക്കറ്റ് കളിയെ സ്‌നേഹിക്കുന്നു, കളി ആസ്വദിക്കുന്നു എന്നതാണ് എന്നെ പ്രചോദിപ്പിക്കുന്ന ഘടകം. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു താന്‍. അത് ഇപ്പോഴും ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നു'-സെവാഗ് പറഞ്ഞു. ലുലു ഡയറക്ടര്‍ എം.എ. സലീം സെവാഗിനെ സ്വീകരിച്ചു.

തുടര്‍ന്ന് ലുലുവിന്റെ അല്‍ ഐനിലെ കുവൈറ്റ് മാളിലെയും അബുദാബിയിലെ അല്‍ വാദ മാളിലെയും ഐ.സി.സി. സ്റ്റാളുകളും സെവാഗ് സന്ദര്‍ശിച്ചു. വിവിധ ടീമുകളുടെ ജഴ്‌സികള്‍, ക്രിക്കറ്റ് ബാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഐ.സി.സിയുടെ അംഗീകാരമുള്ള ഉത്പന്നങ്ങളാണ് ലുലുവില്‍ സജ്ജമാക്കിയിട്ടുള്ളത്.











from kerala news edited

via IFTTT

ഹ്രസ്വചിത്രങ്ങള്‍ ജനകീയ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു








ഹ്രസ്വചിത്രങ്ങള്‍ ജനകീയ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു


Posted on: 24 Feb 2015


ബെംഗളൂരു: വ്യവസായവത്കൃതമായ മുഖ്യധാരാ സിനിമയുടെ പരിമിതികളെ മറികടന്ന് ചലച്ചിത്രകാരന്റെ സര്‍ഗാത്മക ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഹ്രസ്വചിത്രനിര്‍മാണത്തില്‍ കൂടുതല്‍ സാധ്യത ഉണ്ടാകുന്നുവെന്ന് സര്‍ഗധാര സാംസ്‌കാരിക സമിതി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സിനിമയില്‍ സൃഷ്ടിക്കും ആസ്വാദനത്തിനും വിതരണത്തിനും പ്രതിസന്ധികള്‍ കൂടുമ്പോള്‍ ഈ പരിമിതികളെ മറികടന്ന് കൂടുതല്‍ ഫലപ്രദമായ സിനിമാ സംസ്‌കാരം നിലവില്‍ വരുത്താനും ആവിഷ്‌കാര സ്വാതന്ത്ര്യം നേടാനും ഹ്രസ്വചിത്രങ്ങള്‍ക്ക് കഴിയുന്നു. മുഖ്യധാരാ സിനിമയ്ക്ക് സമാന്തരമായി സൃഷ്ടിയുടെയും ആസ്വാദനത്തിന്റെയും മേഖലകളില്‍ നവചലച്ചിത്ര സംസ്‌കാരം രൂപപ്പെടുന്നതിനും അതു സഹായിക്കുന്നു.

. പ്രസിഡന്റ് ഇന്ദിരാബാലന്‍ അധ്യക്ഷത വഹിച്ചു ചലച്ചിത്രപ്രവര്‍ത്തകന്‍ പി.കെ. ശശീന്ദ്ര വര്‍മ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഡി. രഘു സ്വാഗതം പറഞ്ഞു,

ഷാജി അക്കിത്തടത്തിന്റെ 'അതീതം, ബിബിന്‍ പൂലൂക്കരയുടെ കനല്‍, ഇദിലു ആട്ട, മനുവിന്റെ മിരാജ്, സന്തോഷ് വര്‍മയുടെ ഓം ശാന്തി ശാന്തി, ജിന്‍ഷോ ജോസിന്റെ കുരുന്നു മനസ്സ്, ചേതന്‍ സതീഷിന്റെ സത്കാര, വിചിത്ര തുടങ്ങിയ 8 ഹ്രസ്വച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

അല്ലത്ത് ഉണ്ണികൃഷ്ണന്‍,വിഷ്ണുമംഗലം കുമാര്‍, കെ.ആര്‍. കിഷോര്‍, വി.എം.പി. നമ്പീശന്‍, രവികുമാര്‍ തിരുമല, ഡിനോ കല്ലുങ്കല്‍, അനിതാപ്രേംകുമാര്‍, ഷാജി കൊട്ടാരക്കര, ബിബിന്‍ പൂലൂക്കര, ജിന്‍ഷോ ജോസ്, ശ്രീജയ് നാരായണന്‍, ഷാജി അക്കിത്തടം, കെ.ആര്‍. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സി. എച്ച്. പദ്മനാഭന്‍ നന്ദി പറഞ്ഞു.











from kerala news edited

via IFTTT