121

Powered By Blogger

Sunday 29 March 2015

യു.ഡി.എഫ്‌ തകര്‍ന്നാല്‍ ജനങ്ങള്‍ സന്തോഷിക്കുമെന്ന്‌ പിണറായി









Story Dated: Friday, March 27, 2015 08:18



തിരുവനന്തപുരം: യു.ഡി.എഫ്‌ തകര്‍ന്നാല്‍ ജനങ്ങള്‍ അത്രയും സന്തോഷിക്കുമെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും രമേശ്‌ ചെന്നിത്തലയും ചേര്‍ന്ന്‌ ബാര്‍ കോഴ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു.










from kerala news edited

via IFTTT

വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ്‌: കോടിയേരി









Story Dated: Friday, March 27, 2015 08:17



mangalam malayalam online newspaper

തിരുവനന്തപുരം: ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജിനെ തള്ളി സി പി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ്‌ എന്ന്‌ കോടിയേരി പറഞ്ഞു. രാഷ്‌ട്രീയ നയങ്ങളുടെ അടിസ്‌ഥാനത്തിലുള്ള മുന്നണിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പി സി ജോര്‍ജിന്റെ കൈവശമുള്ള ബോംബ്‌ ഭയന്നാണ്‌ യു ഡി എഫ്‌ അദ്ദേഹത്തെ പുറത്താക്കാത്തത്‌ എന്ന്‌ കോടിയേരി പറഞ്ഞു. ജോര്‍ജ്‌ ഇടതു മുന്നണിയില്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളോട്‌ പ്രതികരിക്കുകയായിരുന്നു കോടിയേരി. ജോര്‍ജിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തണോ എന്നത്‌ മുന്നണിയാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ പിണറായി വിജയന്‍ വ്യക്‌തമാക്കിയിരുന്നു.










from kerala news edited

via IFTTT

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണം









Story Dated: Friday, March 27, 2015 08:13



കോട്ടയം: ഞായര്‍ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്തി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഞായര്‍ മുതല്‍ മെയ്‌ 4 വരെ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ്‌ നിയന്ത്രണം. വെള്ളി , ശനി ദിവസങ്ങളില്‍ അറ്റകുറ്റ പണികള്‍ ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വണ്ടികള്‍ പതിവ്‌ സമയ ക്രമം പാലിക്കുമെന്ന്‌ റെയില്‍വേ അറിയിച്ചു.


പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നു രാത്രി 08.40 നു പുറപ്പെടേണ്ട 16347 നമ്പര്‍ മംഗലാപുരം എക്‌സ്പ്രസ്സ്‌ രാത്രി 10.20നേ പുറപ്പെടുകയുള്ളു. തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ്സ്‌(16343), മംഗലാപുരം-തിരുവനന്തപുരം(16348) എക്‌സ്പ്രസ്സ്‌ എന്നിവ അര മണിക്കൂറും, ബിക്കാനീര്‍ -കൊച്ചുവേളി(16311), ഭാവ്‌നഗര്‍- കൊച്ചുവേളി (19260) എന്നിവ ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയും ഈ ദിവസങ്ങളില്‍ കോട്ടയം ഭാഗത്തെ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിടാനും സാധ്യതയുണ്ടെന്ന്‌ റെയില്‍വേ അധികൃതര്‍ അറിയിച്ചു.










from kerala news edited

via IFTTT

ഇന്ത്യാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ പുരുഷ കിരീടം കിഡംബി ശ്രീകാന്തിന്‌









Story Dated: Sunday, March 29, 2015 08:57



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സൂപ്പര്‍ സീരീസ്‌ പുരുഷ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്‌. ഡെന്‍മാര്‍ക്കിന്റൈ വിക്‌ടര്‍ അക്‌സേല്‍സനെ ഫൈനലില്‍ തകര്‍ത്താണ്‌ ശ്രീകാന്ത്‌ കിരീടം സ്വന്തമാക്കിയത്‌. ആദ്യ സെറ്റ്‌ കൈവിട്ടുപോയെങ്കിലും അടുത്ത രണ്ട്‌ സെറ്റുകളില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതാണ്‌ ശ്രീകാന്തിനെ കിരീടത്തിലെത്തിച്ചത്‌. സ്‌കോര്‍: 1821, 2113, 2112. ശ്രീകാന്തിന്റെ നേട്ടത്തോടെ ഇന്ത്യാ ഓപ്പണിന്റെ പുരഷവനിതാ കിരീടങ്ങള്‍ ഇന്ത്യയുടെ പേരിലായി. നേരത്തെ വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ കിരീടമണിഞ്ഞിരുന്നു.










from kerala news edited

via IFTTT

യെമന്‍ പോരാട്ടം ശക്‌തമാക്കാന്‍ അറബ്‌ രാജ്യങ്ങള്‍ തീരുമാനിച്ചു









Story Dated: Sunday, March 29, 2015 08:57



കെയ്‌റോ: യെമനില്‍ പോരാട്ടം ശക്‌തമാക്കാന്‍ അറബ്‌ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈജിപ്‌റ്റില്‍ ചേര്‍ന്ന അറബ്‌ ലീഗ്‌ ഉച്ചകോടിയിലാണ്‌ തീരുമാനം. കരയുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും യെമന്‍ വിദേശകാര്യമന്ത്രി വ്യക്‌തമാക്കി. ഹൂതി പോരാളികള്‍ ഇറാന്റെ പിണിയാളുകളാണെന്ന്‌ യെമന്‍ പ്രസിഡന്റ്‌ അബ്‌ദുറബ്‌ മന്‍സൂര്‍ ഹാദി ആരോപിച്ചു. ഉച്ചകോടിയില്‍ പങ്കെടുത്ത ഭൂരിപക്ഷം രാജ്യങ്ങളും യെമനിലെ സംഘര്‍ഷത്തിന്‌ ഇറാനെ കുറ്റപ്പെടുത്തി.


ഷിയാ വിഭാഗമായ ഹൂതികളെ മുന്നില്‍ നിര്‍ത്തി യെമന്റെ നിയന്ത്രണം കൈയ്യടക്കാനാണ്‌ ഇറാന്റെ നീക്കമെന്നും സുന്നി രാജ്യങ്ങള്‍ വിലയിരുത്തി. ഹൂതി വിമതര്‍ ആയുധം വച്ച്‌ കീഴടങ്ങുന്നത്‌ വരെ പോരാട്ടം തുടരണമെന്ന്‌ പ്രസിഡന്റ ഹാദി അറബ്‌ രാജ്യങ്ങളോട്‌ ആവശ്യപ്പെട്ടു. യെമനിലേക്ക്‌ സംയുക്‌ത അറബ്‌ സൈന്യത്തെ അയയ്‌ക്കണമെന്ന്‌ ഈജിപ്‌റ്റ് പ്രസിഡന്റ്‌ അബ്‌ദുള്‍ ഫത്താ അല്‍സിസി ആവശ്യപ്പെട്ടു.


അതേസമയം വിദേശ ശക്‌തികള്‍ക്ക്‌ മുന്നില്‍ കീളടങ്ങില്ലെന്ന്‌ ഹൂതികള്‍ പ്രതികരിച്ചു.










from kerala news edited

via IFTTT

യമന്‍ ആഭ്യന്തര യുദ്ധം; ലക്ഷദ്വീപിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന കപ്പലുകള്‍ യമനിലേക്ക്‌ അയക്കും









Story Dated: Sunday, March 29, 2015 08:42



കൊച്ചി: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന്‌ യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാന്‍ കപ്പലുകള്‍ അയക്കുന്നു. കൊച്ചി-ലക്ഷദ്വീപ്‌ സര്‍വ്വീസ്‌ നടത്തുന്ന കോറല്‍, കവരത്തി എന്നീ കപ്പലുകളാണ്‌ അയക്കുന്നത്‌. നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്ക്‌ യാത്രക്കാരുമായി തിരിച്ച കവരത്തി അധികൃതര്‍ തിരിച്ചുവിളിച്ചു. ഇതിലെ യാത്രക്കാരെ മറ്റൊരു കപ്പലില്‍ ലക്ഷദ്വീപിലെത്തിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ നടപടി.










from kerala news edited

via IFTTT

ഡല്‍ഹി ഒന്നടങ്കം കൂടെ നിന്നപ്പോള്‍ സുഹൃത്തുക്കള്‍ പിന്നില്‍ നിന്നു കുത്തി: കെജ്രിവാള്‍









Story Dated: Sunday, March 29, 2015 08:33



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി ഒന്നടങ്കം ആം ആദ്‌മി പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ ചില സുഹൃത്തുക്കള്‍ പിന്നില്‍ നിന്ന്‌ കുത്തിയെന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍. വിമത നേതാക്കളായ യോഗേന്ദ്ര യാദവ്‌ എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്‌ ശനിയാഴ്‌ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ്‌ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്‌. കെജ്രിവാളിന്റെ പ്രസംഗത്തിന്റെ വീഡിയോ ഔദ്യോഗിക വിഭാഗം ഇന്ന്‌ പുറത്തുവിട്ടിരുന്നു. കെജ്രിവാള്‍ ജനാധിപത്യത്തെ കശാപ്പ്‌ ചെയ്‌തുവെന്നത്‌ ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനാണ്‌ ഔദ്യോഗിക വിഭാഗം കെജ്രിവാളിന്റെ പ്രസംഗ വീഡിയോ പുറത്തുവിട്ടത്‌. വൈകാരികമായാണ്‌ കെജ്രിവാള്‍ യോഗത്തില്‍ സംസാരിച്ചത്‌.


ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ പരാജയം ഉറപ്പിക്കുന്നതിന്‌ വിമത വിഭാഗം ഗൂഢാലോചന നടത്തിയെന്നും കെജ്രിവാള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന്‌ പ്രശാന്ത്‌ ഭൂഷന്‍ നിരവധി പേരോട്‌ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപഹസിക്കുകയും പാര്‍ട്ടിയെ നശിപ്പിക്കുകയും ചെയ്യുമെന്ന്‌ പ്രശാന്ത്‌ ഭൂഷന്‍ പലരോടും പറഞ്ഞിരുന്നതായും കെജ്രിവാള്‍ ആരേപിച്ചു. തന്നെ താറടിച്ചു കാണിക്കുന്നതിന്‌ യോഗേന്ദ്ര യാദവ്‌ പ്രമുഖ ചാനലുകളില്‍ വ്യാജവാര്‍ത്ത പ്ലാന്റ്‌ ചെയ്‌തുവെന്നും കെജ്രിവാള്‍ ആരോപിച്ചു. പ്രമുഖമായ രണ്ട്‌ വാര്‍ത്താ ചാനലുകളുടെ എഡിറ്റര്‍മാര്‍ തന്നെ തന്നോട്‌ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.


പ്രശാന്ത്‌ ഭൂഷന്റെ പിതാവും പാര്‍ട്ടി സ്‌ഥാപക നേതാവുമായ ശാന്തി ഭൂഷനെതിരെയും കെജ്രിവാള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ തന്നെ വിമര്‍ശിച്ച്‌ പത്രസമ്മേളനം നടത്തിയ ശാന്തി ഭൂഷന്റെ നടപടിയാണ്‌ കെജ്രിവാളിനെ ചൊടിപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ നേരിട്ട്‌ ഡല്‍ഹിയില്‍ എത്താനിരുന്ന നിരവധി വോളണ്ടിയര്‍മാരെ വിമത വിഭാഗം തടഞ്ഞു. തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ നല്‍കാനിരുന്ന നിരവധി പേരെ തടഞ്ഞു, തുടങ്ങിയവയാണ്‌ കെജ്രിവാളിന്റെ മറ്റ്‌ ആരോപണങ്ങള്‍.


മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ താന്‍ പിന്തുണയ്‌ക്കുന്നത്‌ കിരണ്‍ ബേദിയെയാണന്ന്‌ ശാന്തി ഭൂഷന്‍ പറഞ്ഞിരുന്നു. കിരണ്‍ ബേദി കഴിഞ്ഞാല്‍ ശാന്തി ഭൂക്ഷന്‍ പിന്തുണച്ചത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌ മാക്കനെയായിരുന്നു. തെരഞ്ഞെടുപ്പില്‍ മറ്റ്‌ പാര്‍ട്ടി നേതാക്കളെ പിന്തുണച്ചു കൊണ്ട്‌ പിന്നെ എന്തിനാണ്‌ ശാന്തി ഭൂഷന്‍ എ.എ.പിയില്‍ തുടരുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു. നേരത്തെ മുഖ്യമന്ത്രി സ്‌ഥാനമുള്‍പ്പെടെ രാജിവച്ച തനിക്ക്‌ സ്‌ഥാനമോഹമില്ല. തന്റെ ആത്മാര്‍ത്ഥയെ കൂടെയുള്ളവര്‍ തന്നെ ചോദ്യം ചെയ്‌തതില്‍ ദുഃഖമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.










from kerala news edited

via IFTTT

വിദ്യാധിരാജാ വിലാസം മുറുക്കാന്‍ കട








പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക











from kerala news edited

via IFTTT

അറവുമാലിന്യവുമായി വന്ന വാഹനം കത്തി നശിച്ചു; പോലീസും നാട്ടുകാരും ഏറ്റുമുട്ടി











Story Dated: Sunday, March 29, 2015 07:19


mangalam malayalam online newspaper

കിളിമാനൂര്‍: അറവുമാലിന്യവുമായി വന്ന വാഹനം കത്തിനശിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും അനാസ്‌ഥ ഉണ്ടായതായും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസും നാട്ടുകാരും തമ്മിലുണ്ടായ കശപിശയില്‍ ഒരു പോലീസുകാരനു പരുക്കേറ്റു. സിവില്‍ പോലീസ്‌ ഓഫീസര്‍ മനോജിനാണ്‌ പരുക്കേറ്റത്‌.


വെളളിയാഴ്‌ച രാത്രിയില്‍ പോങ്ങനാട്ടാണ്‌ സംഭവങ്ങള്‍. അഴുകിയ അറവുമാലിന്യവുമായി വന്ന വാഹനം നാട്ടുകാര്‍ വെളളിയാഴ്‌ച രാത്രി എട്ടുമണിയോടെ പിടികൂടി. പോലീസിനെ വിളിച്ചുവരുത്തി പിടികൂടിയവരെ കൈമാറി. ഈ സമയം വാഹനം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്കു മാറ്റിയില്ല. പിടികൂടിയവരെ പിന്നീട്‌ പോലീസ്‌ വിട്ടയച്ചു.വാഹനം എടുത്തുകൊണ്ടുപോകുന്നതിനും നിര്‍ദേശിച്ചു.


പോങ്ങനാട്‌, പളളിക്കല്‍, കാട്ടുചന്ത പ്രദേശങ്ങളില്‍ വ്യാപകമായി കോഴിഫാമുകളിലെ മാലിന്യങ്ങളും അറവുമാലിന്യങ്ങളും റോഡില്‍ തളളുന്നത്‌ പതിവാണ്‌. ഇതുകാരണം നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്‌. വാഹനം എടുക്കാന്‍ വന്നവരെ നാട്ടുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്‌തു. സംഭവമറിഞ്ഞ്‌ വീണ്ടും പോലീസെത്തിയതോടെ നാട്ടുകാര്‍ രോഷാകുലരായി ഉന്തും തളളും വാഗ്വാദവും ചെറിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്‌തു. ഇതിനിടയിലാണ്‌ മനോജിനു പരുക്കേറ്റത്‌.


തുടര്‍ന്ന്‌ നാട്ടുകാര്‍ പിരിഞ്ഞുപോകുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണു വാഹനം കത്തുന്ന വിവരം അറിയുന്നത്‌. വാഹനം പൂര്‍ണമായി കത്തിനശിച്ചു. ആദ്യമേ പോലീസ്‌ വാഹനം കസ്‌റ്റഡിയിലെടുത്തിരുന്നെങ്കില്‍ തുടര്‍ന്നുണ്ടായ എല്ലാ പ്രശ്‌നങ്ങളും ഒഴിവാകുമായിരുന്നുവത്രേ. വാഹനം കത്തിച്ചതിനു ദൃക്‌സാക്ഷികളില്ലാതിരുന്നിട്ടും നാട്ടുകാരില്‍ ചിലരെ മനഃപൂര്‍വം പോലീസ്‌ സംഭവത്തില്‍ പ്രതിയാക്കുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.സംഭവത്തില്‍ കിളിമാനൂര്‍ പോലീസ്‌ രണ്ടു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.










from kerala news edited

via IFTTT

മുഖ്യമന്ത്രിയെ ടി.ബിയില്‍ തടയുമെന്ന രഹസ്യവിവരം; ഉഴവൂര്‍ വിജയനും പ്രവര്‍ത്തകരും കരുതല്‍ തടങ്കലില്‍











Story Dated: Sunday, March 29, 2015 07:48


mangalam malayalam online newspaper

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന്‌ എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റ്‌ ഉഴവൂര്‍ വിജയനെയും പ്രവര്‍ത്തകരെയും പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു കരുതല്‍ തടങ്കലില്‍വച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ 1.30 ന്‌ കോട്ടയം ടി.ബിയില്‍വച്ചാണ്‌ ഉഴവൂര്‍ വിജയനെയും എന്‍.സി.പിയുടെ യുവജനവിഭാഗമായ എന്‍.വൈ.സി സംസ്‌ഥാന-ജില്ലാ നേതാക്കളുമടക്കം 23 പേരെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു കരുതല്‍ തടങ്കലില്‍വച്ചത്‌.


ടി.ബിയില്‍ എത്താനിരുന്ന മുഖ്യമന്ത്രിയെ തടയാനായി സംഘടിച്ചെന്ന്‌ ആരോപിച്ചായിരുന്നു അറസ്‌റ്റ്‌. ബാര്‍ കോഴ ആരോപണ വിധേയനായ കെ.എം. മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എന്‍.വൈ.സി. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതീകാത്മ പുരസ്‌കാരം നല്‍കി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ പരിപാടിക്കുശേഷം ടി.ബിയില്‍ ഒത്തുകൂടിയ നേതാക്കളെ വെസ്‌റ്റ്‌ പോലിസിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്യാന്‍ ശ്രമിച്ചു.


ഇതോടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം. മാണിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നു പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തു വെസ്‌റ്റ്‌ പോലിസ്‌ സ്‌റ്റേഷനിലേയ്‌ക്കുമാറ്റി. എന്‍.വൈ.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ അഫ്‌സല്‍ കുഞ്ഞുമോന്‍, ഷെനിന്‍ മന്ദിരാട്‌, ഷാംലാല്‍, പി.എ. സമദ്‌, നാണു തിരുവള്ളൂര്‍, സലിം കൊല്ലം, കബീര്‍ പൊന്നാട്‌, എന്‍.എസ്‌.സി സംസ്‌ഥാന പ്രസിഡന്റ്‌ ബി.എല്‍. വിപിന്‍ ലാല്‍, എന്‍.വൈ.സി നേതാക്കളായ അരുണ്‍ ചെമ്പ്ര, ജൂബി എം. വര്‍ഗീസ്‌, മൊയ്‌തീന്‍ ഷാ സെലിന്‍, യൂസഫ്‌ അരിയന്നൂര്‍, അര്‍ഷാദ്‌, അന്‍ഷാദ്‌, റാഫി, സജിത്‌ കുമാര്‍ പി പി, ശിവാന്ദന്‍ തുടങ്ങി 23 പേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


ജില്ലാ പോലിസ്‌ പോലിസ്‌ മേധാവി എം.പി. ദിനേശ്‌ അടക്കമുള്ള ഉന്നത പോലിസ്‌ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തത്‌. നീക്കിയത്‌. വൈകീട്ടോടെയാണ്‌ നേതാക്കളെ വിട്ടയച്ചത്‌. ഭഷണം കഴിക്കാന്‍ ടി.ബി.യിലെത്തിയ തങ്ങളെ യാതൊരു പ്രകേപനവുമില്ലാതെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നുവെന്ന്‌ ഉഴവൂര്‍ വിജയന്‍ പിന്നീട്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുറ്റക്കാരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ എന്‍.സി.പി.അഖിലേന്ത്യാ സെക്രട്ടറി ജിമ്മി ജോര്‍ജ്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

തിയറ്ററിനുള്ളില്‍ കുരുമുളക്‌സ്‌പ്രേ പ്രയോഗം ; രണ്ടു പേര്‍ക്ക്‌ മര്‍ദനമേറ്റു











Story Dated: Sunday, March 29, 2015 07:45


mangalam malayalam online newspaper

കോട്ടയം: നഗരമധ്യത്തിലെ അഭിലാഷ്‌ തിയറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ നാലംഗസംഘം കുരുമുളക്‌സ്‌പ്രേ വിതറി രണ്ടു പേരെ മര്‍ദിച്ചു. സിനിമാ കാണാനെത്തിയ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക്‌ അസ്വസ്‌ഥത അനുവഭപ്പെട്ടതിനെ തുടര്‍ന്ന്‌ ഷോ നിര്‍ത്തിവച്ചു. ഇന്നലെ രാത്രി 9.15ന്‌ സെക്കന്‍ഷോക്കിടെയാണ്‌ സംഭവം.


ഒരുവടക്കന്‍ സെല്‍ഫിയെന്ന ചിത്രം ആരംഭിച്ച്‌ പതിനഞ്ച്‌ മിനിറ്റിന്‌ ശേഷം നാലംഗസംഘം തിയറ്റിനുള്ളില്‍ പ്രവേശിച്ച്‌ കുരുമുളക്‌ സ്‌പ്രേ അടിക്കുകയായിരുന്നു. തുടര്‍ന്ന്‌ സിനിമകണ്ടുകൊണ്ടിരുന്ന രണ്ടുപേരെ തിരഞ്ഞുപിടിച്ച്‌ മര്‍ദിക്കുകയായിരുന്നു.


തിയറ്ററിനുള്ളില്‍ അടിതുടങ്ങിയതോടെ കാണികള്‍ ബഹളംവെച്ച തക്കംനോക്കി മര്‍ദിക്കാനത്തെിയ സംഘവും അടിയേറ്റവരും രക്ഷപ്പെട്ടു. എക്‌സ്‌ഹോസ്‌റ്റ്‌ ഫാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കുരുമുളക്‌ സ്‌പ്രേ തിയറ്റിനുള്ളില്‍ വ്യാപിച്ചിരുന്നു. തുടര്‍ന്നാണ്‌ സിനിമാ പ്രദര്‍ശനം കാണാനെത്തിയ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അസ്വസ്‌ഥത അനുഭവപ്പെടുകയായിരുന്നു. ചുമയും തുമ്മലുമായി കാണികള്‍ തിയറ്റര്‍ പുറത്തേക്ക്‌ കടന്ന്‌ ബഹം വെച്ചു.


സിനിമനടന്നുകൊണ്ടിരിക്കെ സെക്യുരിറ്റിജീവനക്കാരുടെ സഹായത്തോടെയാണ്‌ നാലംഗസംഘം രക്ഷപ്പെട്ടതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. തിയറ്ററിനുള്ളിലെ സംഘര്‍ഷം ചോദ്യംചെയ്‌ത്‌ സിനിമാകാണാനത്തെിയവര്‍ രംഗത്തത്തെിയത്‌ സംഘര്‍ഷത്തിന്‌ വഴിവെച്ചു. തുടര്‍ന്ന്‌ വെസ്‌റ്റ്‌ പൊലീസ്‌ എത്തിയാണ്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്‌.


അസ്വസ്‌ഥത അനുഭവപ്പെട്ടവര്‍ക്ക്‌ തിയറ്റര്‍ അധികൃതര്‍ പണം തിരിച്ചുനല്‍കി പ്രശ്‌നം അവസാനിപ്പിച്ചു. തുടര്‍ന്നു സിനിമകാണാന്‍ താല്‍പര്യംപ്രകടിപ്പിച്ചവര്‍ക്കായി 9.45ന്‌ ചിത്രത്തിന്റെ പ്രദര്‍ശനം പുനരാരംഭിച്ചു. തിയറ്ററില്‍ കയറി ആക്രമണം നടത്തിയവരെ രാത്രി വൈകിയും കണ്ടത്തൊന്‍ കഴിഞ്ഞില്ല. അക്രമണത്തിന്‌ നേതൃത്വം നല്‍കിയവര്‍ക്കെതിരെ അഭിലാഷ്‌ തിയറ്റര്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. അക്രമികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും തിയറ്റര്‍ അധികൃതര്‍ അറിയിച്ചു.










from kerala news edited

via IFTTT